Connect with us

More

ലവ് യു പാരീസ്-9: റോളണ്ട് ഗാരോസ് എന്ന ചരിത്ര ഭൂമി

Published

on

ഈ ഡയറിക്കുറിപ്പെഴുതുന്നത് ചരിത്ര പ്രസിദ്ധമായ റോളണ്ട് ഗാരോസിലെ കോർട്ട് ഫിലിപ്പ് ചാട്ട് ലർ മൈതാനത്ത് നിന്നാണ്. ലോക ഒന്നാം നമ്പർ താരമായ നോവാക് ദ്യോക്യോവിച്ച് എന്ന സെർബുകാരൻ സിംഗിൾസ് കളിക്കുകയാണ്. ടെന്നിസ് എന്ന ഗെയിമിനെ അറിയാൻ തുടങ്ങിയ കാലം മുതൽ പരിചിതമാണ് പാരീസും ഫ്രഞ്ച് ഓപ്പണും റോളണ്ട് ഗാരോസും. ലോക ടെന്നിസിൽ ആകെ നാല് ഗ്രാൻഡ്സ്ലാമുകളാണ്. ജനുവരിയിൽ മെൽബണിൽ ഓസ്ട്രേലിയൻ ഓപ്പണിൽ തുടക്കം. ജൂണിൽ പാരീസിൽ ഫ്രഞ്ച് ഓപ്പൺ. ജൂലൈയിൽ ലണ്ടനിൽ വിംബിൾഡൺ, ഒടുവിൽ ന്യൂയോർക്കിൽ യു.എസ് ഓപ്പൺ. ഇതിൽ ഫ്രഞ്ച് ഓപ്പണിനുള്ള സവിശേഷത മറ്റ് ഗ്രാൻഡ്സ്ലാമുകൾ പുൽതകിടിയിൽ നടക്കുമ്പോൾ ഫ്രഞ്ച് ഓപ്പൺ കളിമൺ കോർട്ടിലാണ്. ഗ്രാസിൽ മികവ് പുലർത്തുന്നവർക്ക് ക്ലേ പ്രശ്നമാവാറുണ്ട്.

റഫേൽ നദാൽ എന്ന സ്പാനിഷ് താരമാണ് വർത്തമാനകാല പുരുഷടെന്നിസ് താരങ്ങളിൽ കളിമൺ കോർട്ടിലെ മുടിചുടാമന്നൻ. അദ്ദേഹവും നിലവിലെ ലോക ഒന്നാം നമ്പർ പുരുഷതാരം കാർലോസ് അൽകറാസും ഒളിംപിക്സ് പുരുഷ ഡബിൾസിൽ സ്പെയിനിന് വേണ്ടി ഒരുമിച്ച് കളിക്കുന്നത് കാണാൻ കഴിഞ്ഞ ദിവസം ഭാഗ്യമുണ്ടായിരുന്നു. ഫ്രഞ്ചുകാർക്ക് ഇഷ്ടപ്പെട്ട കായികവിനോദം ഫുട്ബോളാണ്. അത് കഴിഞ്ഞാൽ റഗ്ബി,പിന്നെ ഹാൻഡ്ബോൾ. ജനപ്രീതിയിൽ നാലാം സ്ഥാനമാണ് ടെന്നിസിന്. പക്ഷേ ടെന്നിസ് കാണികളാണ് അച്ചടക്കത്തിലും മാന്യതയിലും ഒന്നാമന്മാർ. ലണ്ടനിലെ ലോർഡ്സിൽ ക്രിക്കറ്റ് കാണുന്ന ഇംഗ്ലീഷുകാരെക്കുറിച്ച് പറയാറുള്ളത് അവരാണ് തറവാടികൾ എന്നാണ്. ഇംഗ്ലീഷ് ബാറ്റർ ബൗണ്ടറി അടിച്ചാലും എതിർ നിരയിലെ കളിക്കാരൻ പന്തിനെ അതിർത്തി കടത്തിയാലും ഇംഗ്ലീഷ് കാണികൾ കൈയ്യടിക്കും. അതിനെ ഗ്യാലറിയിലെ ജെൻറിൽമാനിസം എന്ന് വിശേഷിപ്പിക്കുന്നത് പോലെയാണ് റോളണ്ട് ഗാരോസിലെ ഫ്രഞ്ച് കാണികൾ. നല്ല സർവ്വിന്, റിട്ടേണിന്, ഫോർഹാൻഡ് റിട്ടേണിന്, ലോംഗ് റാലികൾക്ക് അവർ നിരന്തരം കൈയ്യടിക്കുന്നു. പൊരിവെയിലിലാണ് മൽസരങ്ങൾ.

ഫ്രഞ്ചുകാർക്ക് വെയിലിനെ ഇഷ്ടമാണ്. കാഠിന്യം കുറവാണ് വെയിലിന്. കുടുംബസമേതമാണ് ഭൂരിപക്ഷവും കളി കാണാൻ വരുക. കൈവശം അത്യാവശ്യ ഭക്ഷണസാധനങ്ങൾ, പിന്നെ മാന്യമായ ആസ്വാദനമാണ്. ഭക്ഷണപദാർത്ഥങ്ങളുടെ ഒരവശിഷ്ടവും പുറത്തേക്ക് വലിച്ചെറിയില്ല. ചോക്ലേറ്റ് റാപ്പർ പോലും സ്വന്തം ബാഗിലേക്ക് മാറ്റും. യൂജിൻ അഡ്രിയാൻ റോളണ്ട് ജോർജ് ഗാരോസ് എന്ന ഫ്രഞ്ച് വ്യോമയാന വിദഗ്ദ്ധൻറെ സ്മരണക്കായാണ് ഇരുപതിലധികം കളിമുറ്റങ്ങളുള്ള വിശാല ടെന്നിസ് വേദിക്ക് ആ പേര് നൽകിയത്. ആധുനിക ഫ്രഞ്ച് ചരിത്രത്തിൽ വലിയ സ്ഥാനമുണ്ട് അദ്ദേഹത്തിന്. 1913 ൽ ആദ്യമായി മെഡിറ്റനേറിയൻ കടലിന് മുകളിലൂടെ ആദ്യമായി വിമാനം പറത്തിയത് ഗാരോസായിരുന്നു.

ഒന്നാം ലോകമഹായുദ്ധ വേളയിൽ അദ്ദേഹം ഫ്രഞ്ച് സൈന്യത്തിൽ ചേർന്നു. 1918 ൽ യുദ്ധവേളയിൽ അദ്ദേഹം കൊല്ലപ്പെടുകയായിരുന്നു. തുടർന്നാണ് ഫ്രഞ്ച് ഓപ്പൺ വേദിക്ക് അദ്ദേഹത്തിൻറെ പേര് നൽകിയത്. ഫ്രഞ്ച് ഓപ്പൺ മൽസരങ്ങളുടെ ചരിത്രത്തിന് 133 വർഷത്തെ ചരിത്രമുണ്ട്. 1891 മുതലാണ് ഫ്രഞ്ച് ഓപ്പൺ ആരംഭിക്കുന്നത്. റഫേൽ നദാൽ എന്ന സ്പാനിഷ് സൂപ്പർ താരത്തിനാണ് കളിമൺ കോർട്ടിൽ നിറഞ്ഞ ആരാധകർ. 14 തവണയാണ് അദ്ദേഹം ഇവിടെ സിംഗിൾസ് ചാമ്പ്യനായത്. ലോക വനിതാ ടെന്നിസിലെ ഇതിഹാസങ്ങളായ ക്രിസ് എവർട്ടും മാർട്ടിന നവരത് ലോവയുമെല്ലാം അരങ്ങ് തകർത്ത വേദിയെ സാക്ഷിയാക്കി ഈ കുറിപ്പ് അവസാനിപ്പിക്കുമ്പോൾ അഭിമാനമാണ് തോന്നുന്നത്. 90 വർഷത്തെ മഹത്തായ പാരമ്പര്യമുള്ള മലയാള പത്രത്തിലേക്കുളള വരികൾ പിറവിയെടുക്കുന്നത് കായിക ലോകത്തെ മഹത്തായ വേദിയിൽ നിന്നാണല്ലോ….!!

GULF

ദമ്മാം സോൺ സാഹിത്യോത്സവ്: സംഘാടക സമിതി രൂപീകരിച്ചു

Published

on

ദമ്മാം: കലാലയം സാംസ്കാരിക വേദിയുടെ ആഭിമുഖ്യത്തിൽ നടക്കുന്ന പതിനാലാമത് എഡിഷൻ ദമ്മാം സോൺ സാഹിത്യോത്സവിന്റെ സംഘാടക സമിതി രൂപീകരിച്ചു. അൽ അബീർ ഓഡിറ്റോറിയത്തിൽ ആർ എസ്. സി ദമ്മാം സോൺ ചെയർമാൻ സയ്യിദ് സഫ്‌വാൻ തങ്ങളുടെ ആധ്യക്ഷതയിൽ നടന്ന പ്രസ്തുത സംഗമം ഐ. സി. എഫ് ദമ്മാം സെൻട്രൽ പ്രതിനിധി മുഹമ്മദ്‌ കുഞ്ഞി അമാനി ഉദ്ഘാടനം ചെയ്തു. രിസാല സ്റ്റഡി സർക്കിൾ നാഷനൽ കലാലയം സെക്രട്ടറി ആബിദ് വയനാട് സാഹിത്യോത്സവ് സന്ദേശ പ്രഭാഷണം നടത്തി.

ആർ എസ്. സി ഗ്ലോബൽ എക്സിക്യൂട്ടീവ് അംഗം ഷഫീഖ് ജൗഹരി കൊല്ലം സംഘാടക സമിതിയെ പ്രഖ്യാപിച്ചപ്പോൾ ഐ. സി. എഫ് ദമ്മാം സെൻട്രൽ സംഘടന സെക്രട്ടറി സലീം സഅദി സാഹിത്യോത്സവ് പ്രഖ്യാപനം നടത്തി.
ഐ.സി. എഫ് ഈസ്റ്റേൺ പ്രൊവിൻസ് സെക്രട്ടറി നാസർ മസ്താൻമുക്ക്, ആർ. എസ്. സി നാഷനൽ സംഘടന സെക്രട്ടറി സാദിഖ് ജഫനി, സിദ്ധീഖ് ഇർഫാനി കുനിയിൽ, മാധ്യമ പ്രവർത്തകൻ ലുഖ്മാൻ വിളത്തൂർ ഐ. സി. എഫ് ദമ്മാം സെൻട്രൽ ദഅവ സെക്രട്ടറി അർഷാദ് കണ്ണൂർ, തുടങ്ങി കലാ സാംസ്കാരിക സാമൂഹിക മാധ്യമ പ്രവർത്തന രംഗത്തെ പ്രമുഖർ പങ്കെടുത്തു.

പതിനാലാമത് എഡിഷൻ സാഹിത്യോത്സവ് സംഘാടക സമിതിയായി സലീം സഅദി താഴെക്കോട് ചെയർമാനും അബ്ദുല്ല വിളയിൽ ജനറൽ കൺവീനറുമായ എഴുപതംഗ കമ്മിറ്റിയെ തെരെഞ്ഞെടുത്തു.
ആർ. എസ്. സി ദമ്മാം സോൺ വിസ്ഡം സെക്രട്ടറി റെംജു റഹ്മാൻ കായംകുളം സ്വാഗതവും, എക്സിക്യൂട്ടീവ് സെക്രട്ടറി ആഷിഖ് ആലപ്പുഴ നന്ദിയും പറഞ്ഞു.

Continue Reading

kerala

വയനാട് കേന്ദ്ര സഹായം വൈകലിന് കാരണം ബിജെപി നേതാക്കളുടെ കുത്തിത്തിരുപ്പ്: മന്ത്രി റിയാസ്

Published

on

വയനാട് ദുരന്തത്തിലെ കേന്ദ്രസഹായം വൈകാന്‍ കാരണം കേരളത്തിലെ ബിജെപി നേതാക്കന്മാരുടെ കുത്തിത്തിരുപ്പെന്ന് മന്ത്രി മുഹമ്മദ് റിയാസ്. മറ്റിടങ്ങളില്‍ ദുരന്തം ഉണ്ടായപ്പോള്‍ സ്വീകരിച്ച അതേ മാനദണ്ഡങ്ങളാണ് കേരളവും പാലിച്ചത്.

കേരള സര്‍ക്കാര്‍ ആവശ്യപ്പെട്ട ധനസഹായത്തോട് പ്രധാനമന്ത്രി പോസിറ്റീവായിട്ടാണ് പ്രതികരിച്ചത്. കേരളത്തിന് കിട്ടേണ്ടത് ഔദാര്യമല്ല. മറിച്ച് അവകാശമാണെന്നും മുഹമ്മദ് റിയാസ് പറഞ്ഞു.

 

Continue Reading

india

ജയിലില്‍ കഴിയുന്നവര്‍ മുസ്ലിങ്ങളാണെങ്കില്‍ ജാമ്യം ലഭിക്കുന്നത് എളുപ്പമല്ല; ദിഗ്‌വിജയ് സിംഗ്

ആര്‍എസ്എസ് ജനാധിപത്യത്തിലോ ഭരണഘടനയിലോ വിശ്വസിക്കുന്നില്ലെന്നും അവരുടെ പ്രത്യയ ശാസ്ത്രം എല്ലാ തലങ്ങലിലും നുഴഞ്ഞുകയറുന്നത് ജനാധിപത്യത്തിന് അപകടകരമാണെന്നും ദിഗ്‌വിജയ് സിംഗ് പറഞ്ഞു

Published

on

ജയിലില്‍ കഴിയുന്നവര്‍ മുസ്ലിങ്ങളാണെങ്കില്‍ ജാമ്യം ലഭിക്കുന്നത് എളുപ്പമല്ലെന്ന് കോണ്‍ഗ്രസ് നേതാവ് ദിഗ്‌വിജയ് സിംഗ് പറഞ്ഞു. ഹിറ്റലര്‍ ജൂതന്മാരെ ലക്ഷ്യമിട്ടതുപോലെ ആര്‍എസ്എസ് മുസ്ലിങ്ങളെ ലക്ഷ്യമിടുകയാണെന്നും അദ്ദേഹം പറഞ്ഞു. ‘ജാമ്യമാണ് നിയമം, ജയിലാണ് ഒഴിവാക്കപ്പെട്ടത്’ എന്ന സുപ്രീംകോടതിയുടെ നിരീക്ഷണത്തെ ഉദ്ധരിച്ചായിരുന്നു ദിഗ്‌വിജയ് സിംഗ് ഇക്കാര്യം പറഞ്ഞത്. സിഎഎ, എന്‍ആര്‍സി വിരുദ്ധ പ്രതിഷേധങ്ങളില്‍ പ്രവര്‍ത്തകരെ അറസ്റ്റ് ചെയ്ത് നാല് വര്‍ഷം പൂര്‍ത്തിയായ സാഹചര്യത്തില്‍ അസോസിയേഷന്‍ ഫോര്‍ പ്രൊട്ടക്ഷന്‍ ഓഫ് സിവില്‍ റൈറ്റ്‌സ് സംഘടിപ്പിച്ച പാനല്‍ ചര്‍ച്ചയില്‍ സംസാരിക്കുകയായിരുന്നു ദിഗ്‌വിജയ് സിംഗ്.

ആര്‍എസ്എസ് ജനാധിപത്യത്തിലോ ഭരണഘടനയിലോ വിശ്വസിക്കുന്നില്ലെന്നും അവരുടെ പ്രത്യയ ശാസ്ത്രം എല്ലാ തലങ്ങലിലും നുഴഞ്ഞുകയറുന്നത് ജനാധിപത്യത്തിന് അപകടകരമാണെന്നും ദിഗ്‌വിജയ് സിംഗ് പറഞ്ഞു.

ഉമര്‍ ഖാലിദിന്റെ പിതാവ് സയിദ് കീസം റസൂല്‍ ഇല്യാസും ചര്‍ച്ചയില്‍ പങ്കെടുത്തു. ഉമറിനെതിരെ യുഎപിഎ ചുമത്തിയ നടപടിയില്‍ പിതാവ് ആശങ്ക പ്രകടിപ്പിച്ചു. ഉമറിനും ഗള്‍ഫിഷയ്ക്കും പുറമേ ഭീമാ കൊറേഗാവ് കേസില്‍ അറസ്റ്റിലായവര്‍ക്കെതിരേയും യുഎപിഎയാണ് ചുമത്തിയിരിക്കുന്നത്.

തീവ്രവാദത്തിനെതിരെ രൂപീകരിച്ച നിയമം ഇന്ന് സാധാരണക്കാര്‍ക്കെതിരെ പ്രയോഗിക്കുകയാണ്. വര്‍ഷങ്ങള്‍ നീണ്ട കോടതി വിചാരണകള്‍ക്ക് ശേഷം ഒരാള്‍ നിരപരാധിയെന്ന് തെളിഞ്ഞാല്‍ പൊലീസ് ഉദ്യോഗസ്ഥര്‍ക്കെതിരെ എന്തുകൊണ്ട് നടപടിയില്ലെന്ന് ഉമറിന്റെ പിതാവ് ചോദിച്ചു. കേസിലെ സാക്ഷികളെ ഡല്‍ഹി പൊലീസ് ആല്‍ഫ, ബീറ്റ, ഗാമ, ഡെല്‍റ്റ എന്ന് വിശേഷിപ്പിച്ചിരിക്കുന്നതിനേയും ഉമറിന്റെ പിതാവ് വിമര്‍ശിച്ചു.

 

 

Continue Reading

Trending