Connect with us

Football

ലവ് യു പാരിസ്-7; പ്രകൃതിയെ പാരീസുകാർ വേട്ടയാടില്ല

പ്രകൃതിയെ സംരക്ഷിക്കുന്നതിലും പ്രകൃതി വിഭവങ്ങളുടെ കരുത്തിനെ ആവോളം ഉപയോഗപ്പെടുത്തുന്നവരാണ് ഫ്രഞ്ചുകാർ.

Published

on

നമ്മുടെ നാട് കനത്ത മഴയിലും ഉരുൾപൊട്ടലിലും വിറങ്ങലിച്ച് നിൽക്കുമ്പോൾ ഭരണക്കൂടത്തിന് പഠിക്കാൻ ഫ്രാൻസിൽ നിന്ന് നല്ല പാഠങ്ങൾ ധാരാളം. പ്രകൃതിയെ സംരക്ഷിക്കുന്നതിലും പ്രകൃതി വിഭവങ്ങളുടെ കരുത്തിനെ ആവോളം ഉപയോഗപ്പെടുത്തുന്നവരാണ് ഫ്രഞ്ചുകാർ. വയനാട് പരിസ്ഥിതി ലോല മേഖലയായിട്ടും അവിടെ എത്രയാണ് നിർമാണ പ്രവർത്തനങ്ങൾ. വിസ്തീർണത്തിൽ ഫ്രാൻസ് നമ്മുടെ നാലയലത്തില്ല.

പക്ഷേ ഇവിടെയുള്ള പരിസ്ഥിതി ലോല പ്രദേശങ്ങളെ സംരക്ഷിക്കുന്നതിലും അവ അതേപടി പരിപാലിക്കുന്നതിലും സർക്കാർ പുലർത്തുന്ന ജാഗ്രതയിൽ നിന്നുമാണ് രാജ്യം പ്രകൃതിദുരന്തങ്ങളിൽ നിന്നും അകന്ന് നിൽക്കുന്നത്. മഴ എത്ര കനത്ത് പെയ്താലും പാരീസ് നഗരത്തിൽ വെള്ളം പൊങ്ങില്ല. മഴ വെള്ളം നഗരമധ്യത്തിലെ സെൻ നദിയിലേക്കാണ് ഒഴുകുന്നത്. അതിനായി അതിവിശാല നഗരത്തിൽ സമഗ്ര ജലവിന്യാസ രീതിയുണ്ട്. പാരീസ് നഗരത്തിൽ വാഹനങ്ങളും കാറുകളും കുറവില്ല.പക്ഷേ വൻ നഗരങ്ങളെ ബാധിക്കുന്ന ഗതാഗത ബഹളവും താരതമ്യേന കുറവാണ്.

കാരണം തേടിയപ്പോൾ പൊതുഗതാഗത സംവിധാനം 100 ൽ 100 ശതമാനം ശക്തമാണിവിടെ. ഫ്രാൻസ് മൊബിലിറ്റിസ് എന്ന പൊതുവിലാസത്തിൽ ബസുകൾ, ട്രെയിനുകൾ, പാരീസ് മെട്രോ,ട്രാമുകൾ എന്നിങ്ങനെ ചെറിയ നിരക്കിൽ ഗതാഗത സംവിധാനം അതിശക്തമാണ്. ട്രെയിനുകൾ മാത്രം മെട്രോ, ഹ്രസ്വദൂരം, ദീർഘദൂരം എന്നിങ്ങനെ വിവിധ വിഭാഗങ്ങളിൽ അതിശക്തമാണ്. ആയിരകണക്കിനാളുകൾക്ക് തൊഴിലൊരുക്കുന്ന പൊതുഗതാഗത സംവിധാനം വൻ വിജയമാവുന്നത് തൊഴിലാളികളുടെ ആത്മാർപ്പണത്തിലാണ്. യൂറോപ്യൻ രാജ്യങ്ങളിൽ ഏറ്റവുമധികം കുടിയേറ്റക്കാരുടെ നാടാണ് ഫ്രാൻസ്.

ആഫ്രിക്കൻ വംശജരാണ് ഏറ്റവുമധികം. മൊറോക്കോ,അൾജീരിയ, കാമറൂൺ,കെനിയ,സെനഗൽ തുടങ്ങിയ രാജ്യങ്ങളിൽ നിന്നുള്ളവരാണ് കുടിയേറ്റക്കാരിൽ ഏറിയ പങ്കും. ഫ്രഞ്ച് ജനസംഖ്യയിൽ 44 ശതമാനവും കുടിയേറ്റക്കാർ തന്നെ. രാജ്യത്തെ കായികമേഖല നോക്കിയാൽ തന്നെ അത് പ്രകടമാവും. ഫുട്ബോളാണ് ജനപ്രിയ ഗെയിം. ടീമിൽ ഭൂരിപക്ഷവും ആഫ്രിക്കൻ വംശജരാണ്. കോപ്പ ഫുട്ബോൾ കിരിടം സ്വന്തമാക്കിയ ശേഷം അർജൻറീനയുടെ എൻസോ ഫെർണാണ്ടസ് പാടിയ വംശീയ ഗാനം വൻ വിവാദമായിരുന്നല്ലോ-ഫ്രാൻസിന് പണ്ട് മുതൽ തന്നെ അർജൻറീനക്കാരോട് താൽപ്പര്യമില്ല. ഖത്തറിൽ നടന്ന ഫിഫ ലോകകപ്പ് ഫൈനലിൽ അർജൻറീനക്കാരായിരുന്നല്ലോ ഫ്രാൻസിനെ വീഴ്ത്തിയത്. അതോടെ അരിശം മൂത്തു.

ആ അരിശമെല്ലാം ഫ്രഞ്ചുകാർ തീർത്തത് അന്ന് പി.എസ്.ജിക്കായി കളിച്ചിരുന്ന മെസിയോടായിരുന്നു. മെസി മൈതാനത്ത് ഇറങ്ങുമ്പോഴേക്കും പാർക്ക് ഡി പ്രിൻസസ് എന്ന കളിക്കൊട്ടകയിലെ ഒരു വിഭാഗം ആരാധകർ കുവാൻ തുടങ്ങും. ഇതെല്ലാം കണ്ട് മടുത്താണ് മെസി പാരീസ് വിട്ട് മിയാമിയിലെത്തിയത്. മെസിയെ അവഹേളിച്ച ഫ്രഞ്ചുകാരെ പരിഹസിക്കാനായിരിക്കാം എൻസോ ആ മോശം പാട്ട് പാടി ശിക്ഷ ചോദിച്ചുവാങ്ങിയത്. ഫ്രാൻസിലെ പൊതുഗതാഗത സംവിധാനത്തിലെ ശക്തി കുടിയേറ്റക്കാരായ ഫ്രഞ്ചുകാരാണ്. അവരുടെ ആത്മാർത്ഥതയും ഇടപെടലുകളും ജനകീയമാണ്. ബസാണ് ഏറെ ജനകീയമായ ഗതാഗതോപാധി. പാരീസ് നഗരം ചെറുതാണ്.

സെൻ നദിയുടെ ചുറ്റും വലയം ചെയ്യുന്ന യൂറോപ്യൻ യൂണിയനിലെ വലുപ്പത്തിൽ നാലാമതുള്ള നഗരം. ജനസാന്ദ്രത പക്ഷേ ലണ്ടൻ മഹാനഗരത്തേക്കാൾ കൂടുതലുമാണ്. ജീവിതനിലവാരത്തിലേക്ക് വന്നാൽ ശരാശരിക്കാരാണ് 63 ശതമാനം. ഇവരുൾപ്പെടുന്നവർ പൊതുഗതാഗത സംവിധാനമാണ് പ്രയോജനപ്പെടുത്തുന്നത്. കാർഡ് സംവിധാനമാണ് എല്ലായിടത്തും. ബസ് കാർഡും ട്രെയിൻ കാർഡും ട്രാം കാർഡുമെല്ലാമുണ്ട്. കുട്ടികളും ചെറുപ്പക്കാരും സൈക്കിൾ പ്രിയരാണ്. പാരീസ് നഗരത്തിൽ സൈക്കിൾ പാതയുണ്ട്. അതിലൂടെ മറ്റാർക്കും നോ എൻട്രി. സൈക്കിൾ ബേകളും ഇലക്ട്രോണിക് സൈക്കിൾ ബേകളും യഥേഷ്ടം. എല്ലാം അത്യാധുനിക തരത്തിൽ കണക്റ്റടാണ്.

നിങ്ങൾ മൊബൈൽ ഫോൺ എടുക്കുക,ആപ്പിൽ രജിസ്ട്രർ ചെയ്യുക. അത് വഴി തന്നെ പണമടക്കുക-സൈകിൾ,ഇലക്ട്രിക്കൽ സൈക്കിൾ ഉപയോഗിക്കാം. സൈക്കിളുകൾ ഉപയോഗിക്കുമ്പോൾ കാര്യങ്ങൾ രണ്ടാണ്-അന്തരീക്ഷം മലീമസമാവുന്നില്ല, ആരോഗ്യം മെച്ചപ്പെടുകയും ചെയ്യും. പ്രകൃതിയോട് ഇണങ്ങുന്നതിനെ മാത്രമേ പാരീസ് പിന്തുണക്കു.. നമ്മുടെ ഭരണകൂടം ഇത് കണ്ട് പഠിക്കുക,പ്രകൃതി നമ്മോട് കോപിക്കില്ല.

പാരിസിലും ഫ്രാൻസിലും എവിടെയും കാണുന്ന സൈക്കിൾ ബേ. സൈക്കിൾ ഉപയോഗം ഭരണകുടം പ്രോൽസാഹിപ്പിക്കാൻ അടിസ്ഥാന കാരണം പ്രകൃതി സംരക്ഷണമാണ്. മറ്റ് വാഹനങ്ങൾ പുകയിൽ പ്രകൃതിയെ മലീമസപ്പെടുത്തുമ്പോൾ സൈക്കിൾ പ്രകൃതിക്ക് അനുയോജ്യമാണ്-ആരോഗ്യത്തിനും

Football

സൂപ്പര്‍ ലീഗ് കേരള; തൃശൂര്‍ മാജിക് എഫ്‌സിക്ക് തുടര്‍ച്ചയായ മൂന്നാം ജയം

ലീഗില്‍ കൊച്ചിയുടെ തുടര്‍ച്ചയായ നാലാം തോല്‍വിയാണിത്.

Published

on

സൂപ്പര്‍ ലീഗ് കേരളയില്‍ തൃശൂര്‍ മാജിക് എഫ്‌സിക്ക് തുടര്‍ച്ചയായ മൂന്നാം ജയം. മഹാരാജാസ് സ്റ്റേഡിയത്തില്‍ വെച്ച് നടന്ന മത്സരത്തില്‍ ഫോഴ്സ കൊച്ചി എഫ്‌സിക്കെതിരെ ഒരു ഗോള്‍ നേടി തൃശൂര്‍ മാജിക് എഫ്‌സി അങ്കം വിജയിക്കുകയായിരുന്നു. പകരക്കാരനായി എത്തിയ അഫ്‌സലാണ് ഗോള്‍ നേടിയത്. ലീഗില്‍ കൊച്ചിയുടെ തുടര്‍ച്ചയായ നാലാം തോല്‍വിയാണിത്. അതേസമയം നാല് റൗണ്ട് മത്സരം പൂര്‍ത്തിയായപ്പോള്‍ തൃശൂര്‍ ഒമ്പത് പോയിന്റുമായി ഒന്നാം സ്ഥാനത്തും കൊച്ചി അവസാനസ്ഥാനത്തുമാണ്.

തൃശൂരിന്റെ ലെനി റോഡ്രിഗസിന്റെ പത്താം മിനിറ്റിലെ ഷോട്ട് കൊച്ചിയുടെ അണ്ടര്‍ 23 ഗോള്‍ കീപ്പര്‍ മുഹമ്മദ് മുര്‍ഷിദ് കോര്‍ണര്‍ വഴങ്ങി രക്ഷിച്ചു. പതിനഞ്ചാം മിനിറ്റ് തികയും മുന്‍പ് കൊച്ചിയുടെ സ്പാനിഷ് താരം റാമോണ്‍ ഗാര്‍ഷ്യ പരിക്കേറ്റ് പുറത്തിറങ്ങി. പകരക്കാരനായി മലയാളി താരം ഗിഫ്റ്റി ഗ്രേഷ്യസ് എത്തിയതോടെ താരത്തിന്റെ 25ാം മിനിറ്റില്‍ താഴ്ന്നുവന്ന ഷോട്ട് തൃശൂര്‍ ഗോളി കമാലുദ്ധീന്‍ തടുത്തു. 32ാം മിനിറ്റില്‍ ഫ്രീകിക്കിന് പിന്നാലെ ലഭിച്ച പന്ത് ലെനി റോഡ്രിഗസ് പോസ്റ്റിലേക്ക് തൊടുത്തു വിട്ടെങ്കിലും കൊച്ചി കീപ്പര്‍ മുര്‍ഷിദ് ക്രോസ് ബാറിന് മുകളിലൂടെ തട്ടി. മാര്‍ക്കസ് ജോസഫിന്റെ ക്ലോസ് റെയിഞ്ച് ഹെഡ്ഡറും മുര്‍ഷിദ് തടുത്തു.

എന്നാല്‍ ഇവാന്‍ മാര്‍ക്കോവിച്ചിനെ പിന്‍വലിച്ച തൃശൂര്‍ ഉമാശങ്കറിനെ രണ്ടാം പകുതിയുടെ തുടക്കത്തില്‍ കൊണ്ടുവന്നു. 51ാം മിനിറ്റില്‍ എസ് കെ ഫയാസ് വലതുവിങില്‍ നിന്ന് നല്‍കിയ ക്രോസിന് മാര്‍ക്കസ് ജോസഫ് തലവെച്ചെങ്കിലും ക്രോസ് ബാറിന് മുകളിലൂടെ പുറത്തേക്ക് പോയി. സജീഷിനെ പിന്‍വലിച്ച കൊച്ചി നിജോ ഗില്‍ബര്‍ട്ടിനും എസ്‌കെ ഫായാസിന് പകരം തൃശൂര്‍ ഫൈസല്‍ അലിക്കും അവസരം നല്‍കി. 80ാം മിനിറ്റില്‍ കൊച്ചിയുടെ മുഷറഫിനെ ഫൗള്‍ ചെയ്ത ബിബിന്‍ അജയന് മഞ്ഞക്കാര്‍ഡ് ലഭിച്ചു.

എന്നാല്‍ 90ാം മിനിറ്റില്‍ തൃശൂര്‍ വിജയഗോള്‍ നേടുകയായിരുന്നു. 1-0 ന് തൃശൂര്‍ മാജിക് എഫ്‌സിക്ക് മിന്നും വിജയം നേടാനായി.

Continue Reading

Football

പ്രീമിയര്‍ ലീഗ് 2025-26: 2-1ന് ചെല്‍സിയെ തകര്‍ത്ത് സണ്ടര്‍ലാന്‍ഡ്

ശനിയാഴ്ച പ്രീമിയര്‍ ലീഗില്‍ ചെംസ്ഡിന്‍ തല്‍ബിയുടെ സ്റ്റോപ്പേജ് ടൈം വിജയിയുടെ മികവില്‍ പുതുതായി പ്രമോട്ടുചെയ്ത സണ്ടര്‍ലാന്‍ഡ് ചെല്‍സിയെ 2-1ന് തോല്‍പിച്ചു.

Published

on

ലോക ചാമ്പ്യന്മാരായ ചെല്‍സിയെ ഇഞ്ചുറി ടൈം ഗോളില്‍ വീഴ്ത്തി സണ്ടര്‍ലന്‍ഡ്. ശനിയാഴ്ച പ്രീമിയര്‍ ലീഗില്‍ ചെംസ്ഡിന്‍ തല്‍ബിയുടെ സ്റ്റോപ്പേജ് ടൈം വിജയിയുടെ മികവില്‍ പുതുതായി പ്രമോട്ടുചെയ്ത സണ്ടര്‍ലാന്‍ഡ് ചെല്‍സിയെ 2-1ന് തോല്‍പിച്ചു.

ഒമ്പത് വര്‍ഷത്തിനിടെ ഇതാദ്യമായാണ് ബ്ലാക്ക് ക്യാറ്റ്സ് ലീഗില്‍ ബ്ലൂസിനെ തോല്‍പ്പിക്കുന്നത്. 2016 മെയ് 7നായിരുന്നു സണ്ടര്‍ലാന്‍ഡ് അവസാനമായി പ്രീമിയര്‍ ലീഗില്‍ ചെല്‍സിയെ തോല്‍പ്പിച്ചത്.

സ്റ്റേഡിയം ഓഫ് ലൈറ്റില്‍ നടന്ന ആ മത്സരം 3-2ന് സണ്ടര്‍ലാന്‍ഡിന് അനുകൂലമായി അവസാനിച്ചു. ഡീഗോ കോസ്റ്റയും നെമാഞ്ച മാറ്റിച്ചുമാണ് സന്ദര്‍ശകര്‍ക്കായി ഗോള്‍ നേടിയത്.

ഈ വിജയത്തോടെ ചെല്‍സിസിന്റെ ഹോം ഗ്രൗണ്ടില്‍ സണ്ടര്‍ലാന്‍ഡിന്റെ 14 വര്‍ഷത്തെ വിജയിക്കാത്ത പരമ്പരയും അവസാനിക്കുന്നു. 2014 ഏപ്രില്‍ 19 നാണ് ബ്ലാക്ക് ക്യാറ്റ്സ് അവസാനമായി സ്റ്റാംഫോര്‍ഡ് ബ്രിഡ്ജില്‍ വിജയിച്ചത്. കോണര്‍ വിക്കാമിന്റെയും ബോറിനിയുടെയും ഗോളുകള്‍ക്ക് സണ്ടര്‍ലാന്‍ഡ് 2-1 ന് ആ മത്സരം ജയിച്ചു. സാമുവല്‍ എറ്റൂയാണ് ചെല്‍സിക്കായി ഗോള്‍ നേടിയത്.

ഈ വിജയത്തോടെ സണ്ടര്‍ലാന്‍ഡ് പ്രീമിയര്‍ ലീഗ് സ്റ്റാന്‍ഡിംഗില്‍ രണ്ടാം സ്ഥാനത്തേക്ക് കുതിച്ചു, ലീഡര്‍ ആഴ്‌സണലിന് രണ്ട് പോയിന്റ് മാത്രം.

Continue Reading

Football

ബംഗ്ലാദേശിനെതിരെ തോറ്റാലും പുറത്താകില്ല; ലോകകപ്പ് സെമിയില്‍ ഇന്ത്യ ഉറപ്പ്

വനിത ഏകദിന ക്രിക്കറ്റ് ലോകകപ്പില്‍ ന്യൂസിലാന്‍ഡിനെതിരെ 53 റണ്‍സിന്റെ തകര്‍പ്പന്‍ ജയം നേടി ഇന്ത്യന്‍ വനിത ടീം സെമിഫൈനല്‍ പ്രവേശനം ഉറപ്പിച്ചു.

Published

on

മുംബൈ: വനിത ഏകദിന ക്രിക്കറ്റ് ലോകകപ്പില്‍ ന്യൂസിലാന്‍ഡിനെതിരെ 53 റണ്‍സിന്റെ തകര്‍പ്പന്‍ ജയം നേടി ഇന്ത്യന്‍ വനിത ടീം സെമിഫൈനല്‍ പ്രവേശനം ഉറപ്പിച്ചു. നിലവില്‍ നാലാം സ്ഥാനത്തുള്ള ഇന്ത്യയ്ക്ക് ആറ് പോയിന്റ്. ന്യൂസിലാന്‍ഡിനും ശ്രീലങ്കയ്ക്കും നാല് പോയിന്റ് വീതമുണ്ടെങ്കിലും നെറ്റ് റണ്‍റേറ്റില്‍ ഇന്ത്യക്ക് വ്യക്തമായ മുന്‍തൂക്കമുണ്ട്. അതിനാല്‍ അവസാന ലീഗ് മത്സരത്തില്‍ ബംഗ്ലാദേശിനോട് തോറ്റാലും സെമി സ്ഥാപനത്തിന് ഭീഷണി ഇല്ല. നവി മുംബൈയിലെ ഡി.വൈ. പാട്ടീല്‍ സ്റ്റേഡിയത്തിലാണ് വ്യാഴാഴ്്ച ഇന്ത്യ വിജയം കരസ്ഥമാക്കിയത്. ഓപ്പണര്‍മാരായ സ്മൃതി മന്ദാന (109)യും പ്രതിക റാവല്‍ (122)ഉം ചേര്‍ന്ന് ഇരട്ട സെഞ്ച്വറിയോടെ ഇന്ത്യയെ ഭേദപ്പെട്ട നിലയിലാക്കി. ജെമിമ റോഡ്രിഗഡ് 55 പന്തില്‍ 76 റണ്‍സ് നേടി പുറത്താകാതെ നിന്നു. ഇന്ത്യ 49 ഓവറില്‍ മൂന്ന് വിക്കറ്റ് നഷ്ടത്തില്‍ 340 റണ്‍സ് നേടി. മഴ കാരണം ന്യൂസിലാഡിന്റെ ലക്ഷ്യം 44 ഓവറില്‍ 325 റണ്‍സായി ചുരുക്കിയെങ്കിലും കീവീസ്് എട്ടുവിക്കറ്റിന് 271 റണ്‍സില്‍ നില്‍ക്കുകയായിരുന്നു. ന്യൂസിലാന്‍ഡ് നിരയില്‍ ബ്രൂക്ക് ഹാലിഡേ (81), ഇസ്സി ഗാഡെ (65 നോട്ടൗട്ട്), അമേലിയ കെര്‍ (45), ജോര്‍ജിയ പ്ലിമ്മര്‍ (30) എന്നിവരാണ് പ്രതിരോധം നടത്തിയവര്‍. മത്സരത്തില്‍ സെഞ്ച്വറി നേടിയ വൈസ് ക്യാപ്റ്റന്‍ സ്മൃതി മന്ദാന ഒരു കലണ്ടര്‍ ലോക റെക്കോഡും സ്വന്തമാക്കി വനിത ഏകദിനത്തില്‍ ഒരു കലണ്ടര്‍ വര്‍ഷത്തില്‍ ഏറ്റവും കൂടുതല്‍ സിക്സുകള്‍ നേടിയ താരമായി. ദക്ഷിണാഫ്രിക്കയുടെ ലിസെല്ലെ ലീയുടെ 28 സിക്സുകളുടെ റെക്കോഡ് മറികടന്ന് മന്ദാന 30 സിക്സുകളുമായി മുന്നിലെത്തി. മന്ദാനയുടെ 14-ാം ഏകദിന സെഞ്ച്വറിയാണ് ഇത്. വനിത ഏകദിന ക്രിക്കറ്റില്‍ ഏറ്റവും കൂടുതല്‍ സെഞ്ച്വറി നേടിയ താരമായ ഓസ്ട്രേലിയയുടെ മെഗ് ലാന്നിങ്ങ് (15)ന് പിന്നാലെ മന്ദാന രണ്ടാമതെത്തി. ഈ വര്‍ഷം മന്ദാനയുടെ അഞ്ചാം സെഞ്ച്വറിയാണിത്. ഇന്ത്യയുടെ അവസാന ലീഗ് മത്സരം ഞായറാഴ്ച ബംഗ്ലാദേശിനെതിരെയായിരിക്കും.

Continue Reading

Trending