Connect with us

More

ലവ് യു പാരീസ്-2: ലഞ്ച് മുഖ്യം ലോകമെ, ബഗേറ്റയും

Published

on

പ്രാതലും ലഞ്ചും ഡിന്നറും മുഖ്യമാണെന്ന് പറഞ്ഞത് ആരാണ്..?അഥവാ മൂന്ന് നേരം മൃഷ്ടാനഭോജനം എന്ന ആപ്തവാകൃത്തിന് പിറകിലെ അടിവര ആരുടേതാണ്..? ആരായാലും അത് ഫ്രഞ്ചുകാരല്ല. പണ്ട് ചരിത്രം പഠിക്കുമ്പോൾ മുതൽ മന:പാഠമാക്കിയ കുറെ പേരുകഉണ്ടായിരുന്നില്ലേ.. വോൾട്ടയർ,റുസോ,മൊണ്ടസ്ക്യു എന്നിങ്ങനെ. ഫ്രഞ്ച് വിപ്ലവത്തിന് ധീരമായി നേതൃത്വം നൽകിയ ധീഷണാശാലികൾ. ഇവരൊന്നും മൂന്ന് നേരം മൂക്കറ്റം ഭക്ഷിക്കണം എന്ന് പറഞ്ഞിട്ടില്ല. അങ്ങനെയൊക്കെ പറഞ്ഞത് ഉദരവിശാരദരായ നമ്മളുടെ പൂർവികരാവാം. പറഞ്ഞ് വരുന്നത് പാരീസിലെ ആദ്യ പ്രാതൽ തേടിയുള്ള അലച്ചിലിനെ കുറിച്ചാണ്. നമുക്ക് രാവിലെ എഴുന്നേറ്റാൽ ബ്ലാക് കോഫി നിർബന്ധമാണ്,ശേഷം ഹെവി ബ്രെയിക് ഫാസ്റ്റ് വേണം-അങ്ങനെ രാവിലെ പുറത്തിറങ്ങി. ഒരു കാപ്പി നിർബന്ധമാണല്ലോ.. താമസ സ്ഥലമായ ലെസ് അർഡോനിസിലുടെ കോഫി ഷോപ്പ് തേടിയലഞ്ഞു. എവിടെയുമില്ല. ഇവിടെ എവിടെ കോഫി കിട്ടുമെന്ന ഇംഗ്ലിഷ് ചോദ്യത്തിന് പലരുടെയും മറുപടി ചിരിയായിരുന്നു. നമ്മുടെ ഇംഗ്ലീഷ് എന്നല്ല ആംഗലേയം ഫ്രഞ്ചുകാരന് ദഹിക്കില്ല. അവൻ ഫ്രഞ്ചേ പറയു.. ചായക്കും കോഫിക്കും ഫ്രഞ്ചിൽ എന്താണ് പറയുക. മൊബൈൽ ഫോണിൽ ട്രാൻസലേറ്റർ അമർത്തി. ദി -എന്നാണ് ചായയുടെ ഫ്രഞ്ച്. ദി പറയാം-ദി എവിടെ കിട്ടുമെന്ന് എങ്ങനെ ചോദിക്കും..? ഒടുവിൽ തീരുമാനമെടുത്തു-സൂപ്പർ മാർക്കറ്റിൽ നിന്നും ഒരു കോള വാങ്ങി അതിനെ ചായയെന്ന് മനസിൽ കരുതി അകത്താക്കാം. ബ്രെഡ് ഇനങ്ങൾ ഫ്രഞ്ചുകാർ രാവിലെ കഴിക്കും. അതിലെ ഹീറോ ബഗറ്റേ എന്ന നല്ല നീളമുള്ള ബ്രെഡാണ്. നമ്മൾ പൊറോട്ട വാങ്ങി കഴിക്കാറില്ലേ..അലെങ്കിൽ ഗൾഫുകാർ കുബുസ് കഴിക്കാറില്ലേ-അത് പോലെ ധനികനും ദരിദ്രനുമായ ഫ്രഞ്ചുകാരുടെ പ്രധാന പ്രാതൽ വിഭവമാണ് ബഗറ്റേ. അതും ഒരു കോളയുമായിരുന്നു പാരീസ് രണ്ടാം ദിനത്തിലെ പ്രാതൽ. ഫ്രഞ്ചുകാർക്ക് പ്രാതൽ അഥവാ ബ്രെയിക്ക്ഫാസ്റ്റിനോട് താൽപ്പര്യം തെല്ലുമില്ല-ഒരു ബഗറ്റേ, അത് ധാരാളം.

പക്ഷേ ലഞ്ച് അതിവിശാലമാണ്. ഇനി വായിച്ച് ഞ്ഞെട്ടരുത്-ഒരു ശശാശരി ഫ്രഞ്ചുകാരൻ ഉച്ചഭക്ഷണം കഴിക്കാൻ ഒന്നര മണിക്കൂർ എടുക്കും. അത് മൂന്ന് കോഴ്സാണ്. ആദ്യം സ്റ്റാർട്ടർ.ശേഷം മെയിൻ കോഴ്സ്. പിന്നെ അപറ്റൈസറും. വിടുകളിലിരുന്ന് ലഞ്ച് കഴിക്കുന്നവർ കുറവാണ്. ഹോട്ടലുകൾ ഉച്ചഭക്ഷണ സമയത്ത് നിറഞ്ഞ് കവിയും. ഉച്ച പന്ത്രണ്ട് മണിയോടെ കുടുംബസമേതം ഹോട്ടൽ യാത്രയാണ്. അവരത് കഴിക്കുന്നത് കാണാൻ എന്ത് ചന്തമാണെന്നോ….!! സ്റ്റാർട്ടർ പതുക്കെ സിപ് ചെയ്ത് കുറെ സംസാരം. പ്രധാന ഭക്ഷണമെന്നത് ഹെവി അല്ല. അൽപ്പം റൈസ്, ബീഫ് അല്ലെങ്കിൽ ചിക്കൻ. അത് പകുതി വേവിലാവും. നമ്മുടേത് പോലെ കൈപ്രയോഗമില്ല. ചീസാണ് ഫിനിഷർ-അത് നിർബന്ധവുമാണ്. സംസാരിച്ചും കളിച്ചും ചിരിച്ചുമെല്ലാമായി ലഞ്ചിനെ ആസ്വദിക്കുന്നവർ. ഹോട്ടൽ ക്യൂവിൽ ഇത്രയൊന്നും ക്ഷമിച്ച് നമ്മുടെ ഊഴം കാത്തിരിക്കാനാവില്ലല്ലോ..ഫ്രഞ്ചുകാരൻറെ പൊറോട്ടയായ ബഗറ്റേ രണ്ടെണ്ണം വാങ്ങി. ഒട്ടും ക്ഷമയില്ലാതെ അത് അതിവേഗം അകത്താക്കി. ഒപ്പം ഒരു കോളയും. പാരിസിലെ ബഗറ്റേയാണ് നമ്മുടെ മുദ്രാവാക്യം. ലഞ്ച് അത്യാവശ്യം ആസ്വദിച്ച് കഴിക്കുന്ന ഇവിടെയുളളവർക്ക് ഡിന്നറിനോട് വലിയ താൽപ്പര്യമില്ല. സൂപ്പിലും ചീസിലുമാണ് ഡിന്നർ. വൈൻ ഫ്രഞ്ച് തീൻമേശയിലെ നിർബന്ധിത ഉൽപ്പന്നമാണ്. ലോകത്ത് ഏറ്റവും മികച്ച വൈൻ ഉൽപ്പാദിപ്പിക്കുന്നവർ ഫ്രഞ്ചുകാരണല്ലോ. യൂറോപ്യൻ യൂണിയനിലെ നാലാമത്തെ പ്രമുഖ നഗരമാണ് പാരീസ്. ഭക്ഷണ സാധനങ്ങൾക്കെല്ലാം അത്യാവശ്യം നല്ല വിലയുമാണ്. മ്മളെ ബഗറ്റേക്ക് അഞ്ച് യൂറോ നൽകണം. ഒരു യൂറോ എന്നാൽ ഇന്ന് നാട്ടിലെ 109 രൂപയാണ്..

kerala

നിവിന്‍ പോളിക്കെതിരായ പീഡന പരാതി; യുവതിയുടെ മൊഴി രേഖപ്പെടുത്തുന്നു

പരാതിക്കാരിയുടെ ഭർത്താവിന്‍റെ മൊഴിയും എസ്.ഐ.ടി രേഖപ്പെടുത്തുന്നുണ്ട്

Published

on

കൊച്ചി: നടൻ നിവിൻ പോളിക്കെതിരെ ബലാത്സംഗ പരാതി ഉന്നയിച്ച യുവതിയുടെ വിശദമായ മൊഴി രേഖപ്പെടുത്തുന്നു. ആലുവ ക്രൈംബ്രാഞ്ച് ഓഫീസിലേക്കാണ് യുവതിയേയും ഭർത്താവിനേയും അന്വേഷണ സംഘം വിളിച്ചുവരുത്തിയത്. പരാതിക്കാരിയുടെ ഭർത്താവിന്‍റെ മൊഴിയും എസ്.ഐ.ടി രേഖപ്പെടുത്തുന്നുണ്ട്.

ദുബായിൽ വെച്ച് തന്നെ പീഡിപ്പിച്ചുവെന്ന് പരാതിയിൽ പറയുന്ന ദിവസം നിവിൻ കേരളത്തിലുണ്ടായിരുന്നെന്ന് വാദത്തെപ്പറ്റി പൊലീസ് അന്വേഷിക്കട്ടേയെന്ന് യുവതി പറഞ്ഞു. ദുബായിൽ വച്ച് നിവിനും സംഘവും തന്നെ ബലാത്സംഗം ചെയ്തുവെന്നായിരുന്നു യുവതിയുടെ പരാതി.

പീഡനം നടന്നുവെന്ന് യുവതി പറയുന്ന ദിവസം നിവിന്‍ തന്റെ കൂടെയായിരുന്നുവെന്നും ചിത്രങ്ങള്‍ തെളിവായി ഉണ്ടെന്നും വിനീത് റിപ്പോര്‍ട്ടറിനോട് പറഞ്ഞിരുന്നു. കൊച്ചിയില്‍ വര്‍ഷങ്ങള്‍ക്കുശേഷം എന്ന സിനിമയുടെ ചിത്രീകരണ വേളയിലായിരുന്നു തങ്ങളെന്നും വിനീത് പറഞ്ഞു. കൂടെയുണ്ടായിരുന്നതിന് തെളിവായി ചിത്രീകരണ ദിവസത്തെ ഫോട്ടോകളും വിനീത് ശ്രീനിവാസന്‍ മാധ്യമങ്ങള്‍ക്ക് കൈമാറിയിരുന്നു.

പിന്നാലെയാണ് തനിക്കെതിരായ വ്യാജ പീഡന പരാതിയില്‍ അന്വേഷണം വേണമെന്നും ഗൂഢാലോചനയുണ്ടെങ്കില്‍ പുറത്തുകൊണ്ടുവരണമെന്നും ആവശ്യപ്പെട്ട് നിവിന്‍ പോളി പരാതി നല്‍കിയത്. ഡിജിപിക്കും സ്‌പെഷ്യല്‍ ഇന്‍വെസ്റ്റിഗേഷന്‍ ടീമിനുമാണ് നിവിന്‍ പരാതി നല്‍കിയത്.

Continue Reading

kerala

ആർഎസ്എസ് നേതാവ് റാം മാധവിനെയും അജിത് കുമാർ കണ്ടു; കൂടിക്കാഴ്ച കോവളത്തെ ഹോട്ടലിൽ വച്ച്

2023 ഡിസംബറിൽ കോവളത്തെ ഹോട്ടലിൽ വച്ചായിരുന്നു കൂടിക്കാഴ്ച

Published

on

തിരുവനന്തപുരം: എഡിജിപി എംആര്‍ അജിത്കുമാര്‍ ആര്‍എസ്എസ് നേതാവ് റാം മാധവുമായി കൂടിക്കാഴ്ച നടത്തിയെന്ന് സ്പെഷ്യല്‍ ബ്രാഞ്ച റിപ്പോര്‍ട്ട്. രണ്ട് തവണ കൂടിക്കാഴ്ച നടന്നുവെന്നും തിരുവനന്തപുരത്തെ കോവളത്ത് വെച്ചായിരുന്നു കൂടിക്കാഴ്ചയെന്നുമാണ് റിപ്പോര്‍ട്ട്. തിരുവന്തപുരത്ത് നടന്ന ആര്‍എസ്എസിന്റെ ചിന്തന്‍ ശിബിരത്തില്‍ പങ്കെടുക്കാനെത്തിയപ്പോഴായിരുന്നു കൂടിക്കാഴ്ചയെന്നാണ് വിരം.

2023 ഡിസംബറിൽ കോവളത്തെ ഹോട്ടലിൽ വച്ചായിരുന്നു കൂടിക്കാഴ്ച. തൃശൂരിൽവച്ച് ആർഎസ്എസ് ജനറൽ സെക്രട്ടറി ദത്താത്രേയ ഹൊസബാളെയെ അജിത് കുമാർ സന്ദർശിച്ചതിന് ഇടനിലക്കാരനായി പ്രവർത്തിച്ചതും കൈമനം ജയകുമാറാണ്. ദത്താത്രേയയുമായി കൂടിക്കാഴ്ച നടത്തിയത് എഡിജിപിയും ബിജെപി നേതൃത്വവും സമ്മതിച്ചതിനു പിന്നാലെയാണ് റാം മാധവുമായുള്ള കൂടിക്കാഴ്ച വിവരവും പുറത്തുവരുന്നത്.

സുരേഷ് ഗോപിയുടെ മകളുടെ വിവാഹവുമായി ബന്ധപ്പെട്ട ഒരുക്കങ്ങളില്‍ തൃശ്ശൂരും ഗുരുവായൂരിലുമായി അജിത്ത് കുമാര്‍ സജീവമായിരുന്നുവെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. റാം മാധവുമായി എഡിജിപി സ്ഥാനത്തുള്ള എംആര്‍ അജിത് കുമാര്‍ എന്തിനാണ് പലതവണ കൂടിക്കാഴ്ച നടത്തിയതെന്ന ചോദ്യമാണ് ഉയരുന്നത്.

Continue Reading

Film

‘ഏജ് ഈസ് ജസ്റ്റ് എ നമ്പര്‍’; 69 വയസ്സില്‍ എഐ പഠിക്കാന്‍ ഉലകനായകന്‍ അമേരിക്കയിലേക്ക്‌

90 ദിവസത്തെ കോഴ്സ് പഠിക്കാനായി അദ്ദേഹം തിരഞ്ഞെടുത്തത് അമേരിക്കയിലെ ഒരു വലിയ സ്ഥാപനമാണ്

Published

on

വീണ്ടും പഠിക്കാൻ ഒരുങ്ങിയിരിക്കുകയാണ് ഉലകനായകൻ കമൽ ഹാസൻ. എ ഐ ഡിപ്ലോമ കോഴ്സ് പഠിക്കുന്നതിനായാണ് താരം അമേരിക്കയിൽ പോയിരിക്കുന്നത്. 90 ദിവസത്തെ കോഴ്സ് പഠിക്കാനായി അദ്ദേഹം തിരഞ്ഞെടുത്തത് അമേരിക്കയിലെ ഒരു വലിയ സ്ഥാപനമാണ്. കരാറിലേർപ്പെട്ടിരിക്കുന്ന ഷൂട്ടിങ്ങുകള്‍ പൂർത്തിയാക്കാൻ ഉള്ളതിനാൽ 45 ദിവസം മാത്രമേ താരം കോഴ്‌സ് അറ്റൻഡ് ചെയ്യുകയുള്ളൂ.

പുത്തന്‍ സാങ്കേതികള്‍ വിദ്യകളില്‍ അറിവ് നേടുന്നതില്‍ നിന്ന് ഈ പ്രായം എന്നെ പിന്നോട്ട് വലിക്കുന്നില്ലായെന്ന് കമൽ ഹാസൻ പറയുന്നു.

“പുതിയ സാങ്കേതികവിദ്യയില്‍ എനിക്കു വലിയ താല്പര്യമാണുള്ളത്. എന്റെ സിനിമകള്‍ പരിശോധിച്ചാല്‍ പുതിയ സാങ്കേതികവിദ്യകള്‍ ഉപയോഗപ്പെടുത്തുന്നതായി കാണാനാകും. സിനിമയാണ് എന്റെ ജീവിതം. എന്റെ സാമ്പാദ്യങ്ങള്‍ എല്ലാം പലവഴിയിലൂടെ സിനിമയിലേക്കു തന്നെയാണ് പോയിരിക്കുന്നത്. ഞാനൊരു നടൻ മാത്രമല്ല, ഒരു നിർമാതാവ് കൂടിയാണ്,” കമല്‍ ഒരു ദേശീയ മാധ്യമത്തിന് നൽകിയ അഭിമുഖത്തില്‍ പറഞ്ഞു.

Continue Reading

Trending