Connect with us

More

ലവ് യു പാരീസ്-2: ലഞ്ച് മുഖ്യം ലോകമെ, ബഗേറ്റയും

Published

on

പ്രാതലും ലഞ്ചും ഡിന്നറും മുഖ്യമാണെന്ന് പറഞ്ഞത് ആരാണ്..?അഥവാ മൂന്ന് നേരം മൃഷ്ടാനഭോജനം എന്ന ആപ്തവാകൃത്തിന് പിറകിലെ അടിവര ആരുടേതാണ്..? ആരായാലും അത് ഫ്രഞ്ചുകാരല്ല. പണ്ട് ചരിത്രം പഠിക്കുമ്പോൾ മുതൽ മന:പാഠമാക്കിയ കുറെ പേരുകഉണ്ടായിരുന്നില്ലേ.. വോൾട്ടയർ,റുസോ,മൊണ്ടസ്ക്യു എന്നിങ്ങനെ. ഫ്രഞ്ച് വിപ്ലവത്തിന് ധീരമായി നേതൃത്വം നൽകിയ ധീഷണാശാലികൾ. ഇവരൊന്നും മൂന്ന് നേരം മൂക്കറ്റം ഭക്ഷിക്കണം എന്ന് പറഞ്ഞിട്ടില്ല. അങ്ങനെയൊക്കെ പറഞ്ഞത് ഉദരവിശാരദരായ നമ്മളുടെ പൂർവികരാവാം. പറഞ്ഞ് വരുന്നത് പാരീസിലെ ആദ്യ പ്രാതൽ തേടിയുള്ള അലച്ചിലിനെ കുറിച്ചാണ്. നമുക്ക് രാവിലെ എഴുന്നേറ്റാൽ ബ്ലാക് കോഫി നിർബന്ധമാണ്,ശേഷം ഹെവി ബ്രെയിക് ഫാസ്റ്റ് വേണം-അങ്ങനെ രാവിലെ പുറത്തിറങ്ങി. ഒരു കാപ്പി നിർബന്ധമാണല്ലോ.. താമസ സ്ഥലമായ ലെസ് അർഡോനിസിലുടെ കോഫി ഷോപ്പ് തേടിയലഞ്ഞു. എവിടെയുമില്ല. ഇവിടെ എവിടെ കോഫി കിട്ടുമെന്ന ഇംഗ്ലിഷ് ചോദ്യത്തിന് പലരുടെയും മറുപടി ചിരിയായിരുന്നു. നമ്മുടെ ഇംഗ്ലീഷ് എന്നല്ല ആംഗലേയം ഫ്രഞ്ചുകാരന് ദഹിക്കില്ല. അവൻ ഫ്രഞ്ചേ പറയു.. ചായക്കും കോഫിക്കും ഫ്രഞ്ചിൽ എന്താണ് പറയുക. മൊബൈൽ ഫോണിൽ ട്രാൻസലേറ്റർ അമർത്തി. ദി -എന്നാണ് ചായയുടെ ഫ്രഞ്ച്. ദി പറയാം-ദി എവിടെ കിട്ടുമെന്ന് എങ്ങനെ ചോദിക്കും..? ഒടുവിൽ തീരുമാനമെടുത്തു-സൂപ്പർ മാർക്കറ്റിൽ നിന്നും ഒരു കോള വാങ്ങി അതിനെ ചായയെന്ന് മനസിൽ കരുതി അകത്താക്കാം. ബ്രെഡ് ഇനങ്ങൾ ഫ്രഞ്ചുകാർ രാവിലെ കഴിക്കും. അതിലെ ഹീറോ ബഗറ്റേ എന്ന നല്ല നീളമുള്ള ബ്രെഡാണ്. നമ്മൾ പൊറോട്ട വാങ്ങി കഴിക്കാറില്ലേ..അലെങ്കിൽ ഗൾഫുകാർ കുബുസ് കഴിക്കാറില്ലേ-അത് പോലെ ധനികനും ദരിദ്രനുമായ ഫ്രഞ്ചുകാരുടെ പ്രധാന പ്രാതൽ വിഭവമാണ് ബഗറ്റേ. അതും ഒരു കോളയുമായിരുന്നു പാരീസ് രണ്ടാം ദിനത്തിലെ പ്രാതൽ. ഫ്രഞ്ചുകാർക്ക് പ്രാതൽ അഥവാ ബ്രെയിക്ക്ഫാസ്റ്റിനോട് താൽപ്പര്യം തെല്ലുമില്ല-ഒരു ബഗറ്റേ, അത് ധാരാളം.

പക്ഷേ ലഞ്ച് അതിവിശാലമാണ്. ഇനി വായിച്ച് ഞ്ഞെട്ടരുത്-ഒരു ശശാശരി ഫ്രഞ്ചുകാരൻ ഉച്ചഭക്ഷണം കഴിക്കാൻ ഒന്നര മണിക്കൂർ എടുക്കും. അത് മൂന്ന് കോഴ്സാണ്. ആദ്യം സ്റ്റാർട്ടർ.ശേഷം മെയിൻ കോഴ്സ്. പിന്നെ അപറ്റൈസറും. വിടുകളിലിരുന്ന് ലഞ്ച് കഴിക്കുന്നവർ കുറവാണ്. ഹോട്ടലുകൾ ഉച്ചഭക്ഷണ സമയത്ത് നിറഞ്ഞ് കവിയും. ഉച്ച പന്ത്രണ്ട് മണിയോടെ കുടുംബസമേതം ഹോട്ടൽ യാത്രയാണ്. അവരത് കഴിക്കുന്നത് കാണാൻ എന്ത് ചന്തമാണെന്നോ….!! സ്റ്റാർട്ടർ പതുക്കെ സിപ് ചെയ്ത് കുറെ സംസാരം. പ്രധാന ഭക്ഷണമെന്നത് ഹെവി അല്ല. അൽപ്പം റൈസ്, ബീഫ് അല്ലെങ്കിൽ ചിക്കൻ. അത് പകുതി വേവിലാവും. നമ്മുടേത് പോലെ കൈപ്രയോഗമില്ല. ചീസാണ് ഫിനിഷർ-അത് നിർബന്ധവുമാണ്. സംസാരിച്ചും കളിച്ചും ചിരിച്ചുമെല്ലാമായി ലഞ്ചിനെ ആസ്വദിക്കുന്നവർ. ഹോട്ടൽ ക്യൂവിൽ ഇത്രയൊന്നും ക്ഷമിച്ച് നമ്മുടെ ഊഴം കാത്തിരിക്കാനാവില്ലല്ലോ..ഫ്രഞ്ചുകാരൻറെ പൊറോട്ടയായ ബഗറ്റേ രണ്ടെണ്ണം വാങ്ങി. ഒട്ടും ക്ഷമയില്ലാതെ അത് അതിവേഗം അകത്താക്കി. ഒപ്പം ഒരു കോളയും. പാരിസിലെ ബഗറ്റേയാണ് നമ്മുടെ മുദ്രാവാക്യം. ലഞ്ച് അത്യാവശ്യം ആസ്വദിച്ച് കഴിക്കുന്ന ഇവിടെയുളളവർക്ക് ഡിന്നറിനോട് വലിയ താൽപ്പര്യമില്ല. സൂപ്പിലും ചീസിലുമാണ് ഡിന്നർ. വൈൻ ഫ്രഞ്ച് തീൻമേശയിലെ നിർബന്ധിത ഉൽപ്പന്നമാണ്. ലോകത്ത് ഏറ്റവും മികച്ച വൈൻ ഉൽപ്പാദിപ്പിക്കുന്നവർ ഫ്രഞ്ചുകാരണല്ലോ. യൂറോപ്യൻ യൂണിയനിലെ നാലാമത്തെ പ്രമുഖ നഗരമാണ് പാരീസ്. ഭക്ഷണ സാധനങ്ങൾക്കെല്ലാം അത്യാവശ്യം നല്ല വിലയുമാണ്. മ്മളെ ബഗറ്റേക്ക് അഞ്ച് യൂറോ നൽകണം. ഒരു യൂറോ എന്നാൽ ഇന്ന് നാട്ടിലെ 109 രൂപയാണ്..

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

india

പശ്ചിമബംഗാളിലെ ഈ നഗരത്തില്‍ ഹോളി ആഘോഷങ്ങള്‍ക്ക് നിരോധനം; എതിര്‍പ്പുമായി ബിജെപി

പ്രദേശത്തെ പച്ചപ്പ് നിറഞ്ഞ പരിസ്ഥിതിയ്ക്ക് കോട്ടം സംഭവിക്കുമെന്ന ആശങ്ക ചൂണ്ടിക്കാട്ടിയാണ് ആഘോഷങ്ങള്‍ നിരോധിച്ചത്

Published

on

ന്യൂഡല്‍ഹി: പശ്ചിമബംഗാളിലെ ശാന്തിനികേതനിലെ ബിര്‍ഭും ജില്ലയിലെ സോനാജ്ഹുരി ഹാത്തില്‍ ഇത്തവണ ഹോളി ആഘോഷങ്ങള്‍ നിരോധിച്ച് സര്‍ക്കാര്‍ ഉത്തരവ് പുറത്തിറക്കി. പ്രദേശത്തെ പച്ചപ്പ് നിറഞ്ഞ പരിസ്ഥിതിയ്ക്ക് കോട്ടം സംഭവിക്കുമെന്ന ആശങ്ക ചൂണ്ടിക്കാട്ടിയാണ് ആഘോഷങ്ങള്‍ നിരോധിച്ചത്. യുനെസ്‌കോയുടെ ലോകപൈതൃക പട്ടികയിലുള്‍പ്പെട്ട വിശ്വഭാരതി സര്‍വകലാശാല ക്യാംപസിനടുത്താണ് പ്രശസ്തമായ ഈ മാര്‍ക്കറ്റ് സ്ഥിതി ചെയ്യുന്നത്.

ഈ പ്രദേശത്ത് വാഹനങ്ങള്‍ പാര്‍ക്ക് ചെയ്യരുതെന്നും ഹോളി ആഘോഷിക്കരുതെന്നും അഭ്യര്‍ത്ഥിച്ച് ബാനറുകള്‍ സ്ഥാപിച്ചിട്ടുണ്ടെന്ന് ബോല്‍പൂര്‍ ഡിവിഷണല്‍ ഫോറസ്റ്റ് ഓഫീസര്‍ രാഹുല്‍ കുമാര്‍ പറഞ്ഞു. കൂടാതെ ആഘോഷങ്ങളുടെ വീഡിയോകള്‍ റെക്കോര്‍ഡ് ചെയ്യരുതെന്നും ആവശ്യപ്പെട്ടിട്ടുണ്ട്.

നിരോധനം നടപ്പിലാക്കുന്നതിന് പൊലീസിന്റെയും സര്‍ക്കാര്‍ അധികൃതരുടെയും പിന്തുണ തേടിയിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. യുനെസ്‌കോയുടെ പൈതൃക പട്ടികയിലുള്‍പ്പെട്ടതിനാല്‍ ഹോളി ആഘോഷങ്ങള്‍ക്കായി ക്യാംപസ് പൊതുജനങ്ങള്‍ക്ക് തുറന്നുകൊടുക്കാന്‍ കഴിയില്ലെന്ന് വിശ്വഭാരതി സര്‍വകലാശാല വക്താവ് അറിയിച്ചു.

സോനാജ്ഹുരിയിലെ വനപ്രദേശത്ത് ഹോളി ആഘോഷിക്കുന്നതില്‍ വിശദീകരണവുമായി ഡിഎഫ്ഒയും രംഗത്തെത്തി. ’’ ഞങ്ങള്‍ ഒരു ഉത്തരവുകളും പുറപ്പെടുവിക്കുന്നില്ല. ദോല്‍ യാത്ര ദിവസമായ മാര്‍ച്ച് 14ന് വലിയ കൂട്ടമായി ആളുകള്‍ സോനാജ്ഹുരി ഖൊവായ് ബെല്‍റ്റിലേക്ക് നടന്നുനീങ്ങുന്നത് തടയും,’’ ഡിഎഫ്ഒ പറഞ്ഞു.

’’ ഹോളി ദിനത്തില്‍ പച്ചപ്പ് നിറഞ്ഞ പ്രദേശത്തേക്ക് ആയിരക്കണക്കിന് ആളുകള്‍ ഒത്തുകൂടുന്നത് ഒഴിവാക്കാന്‍ ഞങ്ങള്‍ ആഗ്രഹിക്കുന്നു. നിറങ്ങള്‍ കലര്‍ത്തിയ വെള്ളം തളിക്കുന്നത് മരങ്ങള്‍ക്ക് കേടുപാട് വരുത്തും. മാര്‍ച്ച് പതിനാലിന് സോനാജ്ഹുരിയെ പരിസ്ഥിതി നാശത്തില്‍ നിന്ന് രക്ഷിക്കുമെന്ന് എല്ലാവരും പ്രതിജ്ഞയെടുക്കണം,’’ അദ്ദേഹം പറഞ്ഞു. ഇതാദ്യമായാണ് വനംവകുപ്പ് സോനാജ്ഹുരി ഹാത്തില്‍ ഇത്തരമൊരു നിയന്ത്രണം ഏര്‍പ്പെടുത്തുന്നത്. യുനെസ്‌കോയുടെ ലോക പൈതൃക പദവി ലഭിച്ചതിനാല്‍ ബസന്ത് ഉത്സവിനായി സര്‍വകലാശാല ക്യാംപസ് പൊതുജനങ്ങള്‍ക്ക് തുറന്നുകൊടുക്കില്ലെന്ന് വിശ്വഭാരതി വക്താവ് അറിയിച്ചു.

Continue Reading

crime

പ്ലസ്ടു വിദ്യാര്‍ത്ഥിയെ ലഹരി വസ്തുക്കള്‍ നല്‍കാന്‍ തട്ടിക്കൊണ്ടുപോയി; പ്രതി അറസ്റ്റില്‍

തടയാൻ ശ്രമിച്ച കുട്ടിയുടെ പിതാവിനെ പ്രതി ചവിട്ടി വീഴ്ത്തുകയായിരുന്നു

Published

on

തൃശൂർ: പ്രായ പൂർത്തിയാകാത്ത ആൺകുട്ടിയെ ലഹരി നൽകാനായി വീട്ടിൽ നിന്നും തട്ടിക്കൊണ്ടുപോയ പ്രതി പിടിയിൽ. കഴിഞ്ഞ ദിവസം പെരിങ്ങോട്ടുകരയിലെ വീട്ടിൽ നിന്നാണ് താന്ന്യം സ്വദേശി വിവേക് മദ്യവും ബീഡിയും നൽകുന്നതിനായി ആൺകുട്ടിയെ ബലമായി തട്ടിക്കൊണ്ടുപോയത്.

തടയാൻ ശ്രമിച്ച കുട്ടിയുടെ പിതാവിനെ പ്രതി ചവിട്ടി വീഴ്ത്തുകയായിരുന്നു. തുടർന്ന് പിതാവ് നൽകിയ പരാതിയിൽ പ്രതി വിവേകിനെ അന്തിക്കാട് പൊലീസ് അറസ്റ്റ് ചെയ്തു. അന്തിക്കാട്, വലപ്പാട് പൊലീസ് സ്റ്റേഷനുകളിലായി പ്രതിക്കെതിരെ നിരവധി കേസുകൾ രജിസ്റ്റർ ചെയ്തിട്ടുണ്ട്.

Continue Reading

kerala

‘കേരളത്തിലെ കൂടുതല്‍ പരിപാടികളില്‍ പങ്കെടുക്കണം, പിന്തുണ’; തുഷാര്‍ ഗാന്ധിയെ ഫോണില്‍ വിളിച്ച് വി.ഡി സതീശന്‍

Published

on

തുഷാര്‍ ഗാന്ധിക്ക് എല്ലാ പിന്തുണ വാഗ്ദാനം ചെയ്ത് പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍. തുഷാര്‍ ഗാന്ധിയുമായി ഫോണില്‍ സംസാരിച്ചുവെന്നും മഹാത്മാ ഗാന്ധിയുടെ ആലുവ സന്ദര്‍ശനത്തിന്റെ ശതാബ്ദിയുമായി ബന്ധപ്പെട്ട് നാളെ ആലുവ യു.സി കോളജില്‍ നടക്കുന്ന പരിപാടിയില്‍ തുഷാര്‍ ഗാന്ധിക്ക് ഒപ്പം പങ്കെടുക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. കേരളത്തിലെ കൂടുതല്‍ പരിപാടികളില്‍ പങ്കെടുക്കണമെന്ന് അദ്ദേഹത്തോട് അഭ്യര്‍ഥിച്ചുവെന്നും പറഞ്ഞു.

അതേസമയം, തുഷാര്‍ ഗാന്ധിയെ തടഞ്ഞ സംഭവത്തില്‍ അഞ്ച് പേരെ നെയ്യാറ്റിന്‍കര പൊലീസ് അറസ്റ്റ് ചെയ്തു. ആര്‍എസ്എസ് – ബിജെപി പ്രവര്‍ത്തകരെയാണ് അറസ്റ്റ് ചെയ്തത്. വാര്‍ഡ് കൗണ്‍സിലര്‍ കൂട്ടപ്പന മഹേഷ്, ഹരികുമാര്‍, കൃഷ്ണകുമാര്‍, സൂരജ്, അനൂപ് എന്നിവരെയാണ് പൊലീസ് പിടികൂടിയത്. ഇവരെ സ്റ്റേഷന്‍ ജ്യാമ്യത്തില്‍ വിട്ടു.

തുഷാര്‍ ഗാന്ധിയുടെ വാഹനം തടഞ്ഞ് മുദ്രാവാക്യം വിളിച്ചതിനാണ് നെയ്യാറ്റിന്‍കര പൊലീസ് സ്വമേധയാ കേസ് രജിസ്റ്റര്‍ ചെയ്തത്. നിസാര വാകുപ്പായതിനാലാണ് പ്രതികളുടെ അറസ്റ്റ് രേഖപ്പെടുത്തി സ്റ്റേഷന്‍ ജ്യാമ്യത്തില്‍ വിട്ടത്. ഗാന്ധിമിത്ര മണ്ഡലത്തിന്റെ പരിപാടിക്കിടെ തുഷാര്‍ ഗാന്ധി ആര്‍എസ്എസിനെതിരെയും ഭരണകൂടത്തിനെതിയും നടത്തിയ പരാമര്‍ശത്തെ തുടര്‍ന്നാണ് പ്രതിഷേധമുയര്‍ന്നത്. തുഷാര്‍ ഗാന്ധിയുടെ പരാമര്‍ഷം പിന്‍വലിക്കണമെന്നറിയിച്ച് മുദ്രാവാക്യം വിളിച്ചെങ്കിലും നിലപാടില്‍ മാറ്റമില്ലെന്നറിയിച്ച് കാറില്‍ നിന്നുമിറങ്ങി പ്രതിഷേധമറിയിച്ചാണ് അദ്ദേഹം മടങ്ങിയത്.

Continue Reading

Trending