More
ലവ് യു പാരിസ്-18: ലണ്ടൻ ക്ഷമിക്കുക, പാരീസാണ് ടോപ്പ്

ഒളിംപിക്സ് സമാപിക്കുകയാണ്. ഇന്ന് കൊടി താഴും. ഇന്നലെ ഇന്ത്യക്ക് കാര്യമായ മൽസരങ്ങളുണ്ടായിരുന്നില്ല. അതിനാൽ നഗരത്തെ അറിയാൻ ഒരു വിശാല യാത്ര നടത്തി. കുട്ടിന് പ്രിയ സുഹൃത്തുക്കളായ ഷരീഷ് ചിറക്കലും പാരീസിൽ അധ്യാപകനായ ഡോ. സാലിം കൊട്ടുകരയും. പാരീസ് നഗരത്തിലെ ട്രെയിൻ സംവിധാനത്തിന് കൈയ്യടിക്കാതെ തരമില്ല. ഭൂമിക്കടിയിലൂടെ പലവിധ ട്രെയിനുകൾ പറക്കുകയാണ്.യൂറോപ്പ് എന്ന വൻകരയിലെ വിവിധ രാജ്യങ്ങളെ ബന്ധിപ്പിക്കുന്ന രാജ്യാന്തര ട്രെയിനുകൾ മുതൽ പാരീസ് നഗരപ്രാന്തങ്ങളെ സംയോജിപ്പിക്കുന്ന മെട്രോ ട്രെയിനുകൾ വരെ. വിശാലമായി കുതിക്കുന്ന ട്രെയിനുകളെ ആർ.ഇ.ആർ ( Réseau Express Régional ) എന്ന് വിളിക്കും. സിംഗിൾ ഡെക്കർ,ഡബിൾ ഡെക്കർ എന്നിങ്ങനെ ട്രെയിനുകൾ പലവിധം. 2012 ലെ ലണ്ടൻ ഒളിംപിക്സ് റിപ്പോർട്ട് ചെയ്യാനായി ബ്രിട്ടിഷ് ആസ്ഥാനത്ത് എത്തിയപ്പോൾ ആ നഗരത്തിലെ 100 വർഷം പഴക്കമുള്ള മെട്രോ ( അവിടെ ട്യൂബ് എന്നാണ് വിളിക്കാറ് ) കണ്ട് അന്തംവിട്ടിരുന്നെങ്കിൽ ഇത് അതുക്കും മേലെയാണ്.
1900 മുതൽ ഈ മഹാനഗരത്തിൽ മെട്രോ സർവിസുണ്ട്. നിലവിൽ പതിനാല് ലൈനുകൾ. ഒളിംപിക്സ് ഒരുക്കത്തിൽ ഒരു പുതിയ ലൈൻ വന്നു. രണ്ട് ലൈനുകൾ നിർമാണത്തിലും. പുലർച്ചെ ആരംഭിക്കുന്ന മെട്രോ സർവീസ് അർധരാത്രി വരെയുണ്ട്. മെട്രോ കാർഡില്ലാത്ത ഫ്രഞ്ചുകാരുണ്ടാവില്ല. എല്ലാവരും അത് പഴ്സിലും ടാഗിലുമെല്ലാമായി സൂക്ഷിക്കുന്നു. നഗരങ്ങളെ ബന്ധിപ്പിച്ചുള്ള മെട്രോ വിന്യാസമാണ് അപാരം. ഓരോ അഞ്ച് മിനുട്ടിലും അവ കുതിച്ചെത്തും. 14 ലൈനുകളെയും ബന്ധപ്പെടുത്തുന്ന ജംഗ്ഷനുകൾ നിരവധി. പാരീസ് നഗരത്തിൽ നിന്നും രാജ്യത്തെ മറ്റ് സംസ്ഥാനങ്ങളിലേക്ക് പോവാൻ ആർ.ഇ.ആർ ട്രെയിനുകളുണ്ട്. മെട്രോ ട്രെയിനുകളേക്കാൾ വേഗത്തിലാണ് ആർ.ഇ.ആർ ട്രെയിനുകളുടെ കുതിപ്പ്.
എയർപോർട്ട്, ഡിസ്നെലാൻഡ് തുടങ്ങി നഗരത്തിൽ നിന്നും അൽപ്പമകലെയുള്ള സ്ഥലങ്ങളിലേക്ക് അനുയോജ്യം ആർ.ഇ. ആർ സംവിധാനമാണ്. എ,ബി,സി,ഡി,ഇ എന്നിങ്ങനെ അഞ്ച് ലൈനുകളിലായി 250 സ്റ്റേഷനുകൾ. എല്ലാ സ്റ്റേഷനുകളും ചരിത്ര നിർമിതികൾ പോലെയാണ്-ഫ്രഞ്ച് വാസ്തുശിൽപ്പകലയുടെ മികവ് സ്റ്റേഷനുകളിൽ പ്രകടം. സ്റ്റേഷനുകളുടെ പേരുകളിൽ രാജ്യത്തെ പൗര പ്രമുഖർ മുതൽ അമേരിക്കയുടെ മുൻ പ്രസിഡണ്ട് ഫ്രാങ്ക്ളിൻ റൂസ് വെൽറ്റിൻറെത് വരെയുണ്ട്. ദീർഘകാലം രാജഭരണത്തിലായതിനാൽ ആദ്യകാല രാജാക്കന്മാർ മുതൽ നെപ്പോളിയൻ ഉൾപ്പെടെയുള്ളവരുടെ പേരുകളും സ്റ്റേഷനുകൾക്കുണ്ട്. രാജ്യാന്തര യാത്രകൾക്ക് ടി.ജി.വി ട്രെയിനുകളുണ്ട്. (Train à Grande Vitesse) പാരീസിൽ നിന്നും ജർമനിയിലെ ഫ്രാങ്ക്ഫർട്ടിലെത്താൻ മൂന്നരമണിക്കൂർ മതി. ഒമ്പത് മണിക്കൂർ കൊണ്ട് ലണ്ടനിലെത്താം. മണിക്കുറിൽ 350 കിലോമീറ്റർ വേഗതയിലാണ് ഈ ട്രെയിനുകളുടെ കുതിപ്പ്. ടി.ജി.വി ട്രെയിനുകളുടെ അകത്തളം ദീർഘദൂര യാത്രകൾക്ക് അനുയോജ്യമാണ്. ഇത്ര വിശാലമായി ഈ ഗതാഗത സംവിധാനത്തെ പരിചയപ്പെടുത്താൻ കാരണം സുഗമമായ യാത്ര ഉറപ്പ് വരുത്താൻ ഭരണകുടം ഒരുക്കുന്ന സംവിധാനങ്ങളിലെ അത്യാധുനിക സാങ്കേതികതയെ അറിയാനാണ്.
100 ശതമാനം ഹൈടെക്കാണ് ഫ്രഞ്ചുകാർ. അത് പിന്തുടരാൻ കഴിയാത്തവരായി ഇവിടെ ആരുമില്ല. 70 കഴിഞ്ഞവർ പോലും ബുളറ്റ് ട്രെയിനുകളിൽ യാത്ര ചെയ്യുന്നത് കാണുന്നതിൽ പുതുമ തോന്നിയിട്ടില്ല. പക്ഷേ ടിക്കറ്റെടുക്കാനും യാത്ര എളുപ്പമാക്കാനും സ്വന്തം മൊബൈൽ ഫോണിലെ ആപ്പുകളെ അവർ പ്രയോജനപ്പെടുത്തുന്നത് കാണുമ്പോൾ 70 കഴിഞ്ഞാൽ എല്ലാം അവസാനിച്ചു എന്ന് കരുതി ആശുപത്രികളെ ആശ്രയിക്കുന്ന, അഥവാ വ്യദ്ധസദനങ്ങളെ പുൽകുന്ന നമ്മുടെ ഇന്ത്യൻ ബോധം എത്ര പിറകിലാണ്. നിങ്ങൾ പാരീസിൽ ഏതെങ്കിലും ഭാഗത്ത് കുരുങ്ങിയോ..? ഉടൻ ഗുഗിൾ മാപ്പ് ബ്രൗസ് ചെയ്യുക. നിങ്ങൾക്ക് എത്തേണ്ട സ്ഥലം ടൈപ്പ് ചെയ്യുക. കൃത്യമായി നിങ്ങൾക്ക് ഗൂഗിൾ മൂന്ന് വഴി പറഞ്ഞ് തരും. ട്രെയിൻ മാർഗമാണെങ്കിൽ അടുത്ത സ്റ്റേഷൻ,ലക്ഷ്യസ്ഥാനത്തേക്കുള്ള സമയം. രണ്ട് അടുത്ത ബസ് സ്റ്റേഷൻ,ലക്ഷ്യത്തിലേക്കുള്ള ദൂരം. മൂന്ന് നിങ്ങൾ നടക്കാനാണ് ആഗ്രഹിക്കുന്നതെങ്കിൽ ആ വഴിയും ഉദ്ദേശസമയവും പറഞ്ഞ് തരും. ഒരു കാര്യം മാത്രം സൂക്ഷിക്കണം-പോക്കറ്റടിക്കാരുണ്ട്. റുമേനിയയിൽ നിന്നും വരുന്ന ചെറുപ്പക്കാരും ചെറുപ്പകാരികളും. ഒറ്റനോട്ടത്തിൽ പോക്കറ്റടിക്കാരാണെന്ന് തോന്നില്ല-പക്ഷേ പഴ്സും ബാഗുമെല്ലാം ഞ്ഞൊടിയിടയിൽ നഷ്ടപ്പെട്ടേക്കാം. പാരീസിലേക്ക് വരുന്നതിന്ന് മുമ്പ് പ്രിയപ്പെട്ട പാണക്കാട് സാദിഖലി ശിഹാബ് തങ്ങൾ അദ്ദേഹത്തിൻറെ ഫ്രഞ്ച് അനുഭവം വെച്ച് പറഞ്ഞിരുന്നു-മോഷ്ടാക്കൾ ധാരാളമുണ്ടെന്ന്. അദ്ദേഹത്തിന് ബാഗ് നഷ്ടമായ കഥ ഇവിടെ വെച്ച് കാസർക്കോട് മഞ്ചേശ്വരത്തുകാരനായ മുഹമ്മദ് വിവരിക്കുകയും ചെയ്ത് തന്നിരുന്നു. എന്തായാലും ഒളിംപിക്സ് സമയമായതിനാൽ പൊലീസ് വളരെ ജാഗ്രതയിലായതിനാൽ കാര്യമായ മോഷണങ്ങളൊന്നും നടന്നിട്ടില്ല. രാത്രി വളരെ വൈകി ഈഫൽ ടവറിന് അരികിലെത്തിയപ്പോൾ ജനസമുദ്രമായിരുന്നു. ശ്രീജേഷും നീരജ് ചോപ്രയുമെല്ലാം ഈഫലിന് താഴെയുണ്ടായിരുന്നു.
crime
പന്തീരാങ്കാവ് ഇസാഫ് ബാങ്ക് കവർച്ച: 39 ലക്ഷം രൂപ കുഴിച്ചിട്ട നിലയില്‍
കഴിഞ്ഞ ജൂൺ 11നായിരുന്നു കേസിനാസ്പദമായ സംഭവം

കോഴിക്കോട്: പന്തീരാങ്കാവ് ഇസാഫ് ബാങ്കിന്റെ 40 ലക്ഷം കവർച്ച ചെയ്ത കേസിൽ നിർണായക വഴിതിരിവ്. 39 ലക്ഷം രൂപ കുഴിച്ചിട്ട നിലയില്‍ കണ്ടെത്തി. പ്രതിയുടെ വീടിന്റെ അര കിലോമീറ്റർ അകലെയാണ് പൊലീസ് പണം കണ്ടെത്തിയത്.
കഴിഞ്ഞ ജൂൺ 11നായിരുന്നു കേസിനാസ്പദമായ സംഭവം. കേസിൽ പന്തീരങ്കാവ് സ്വദേശി ഷിബിൻ ലാലിനെ പൊലീസ് പിടികൂടിയിരുന്നു. ഇയാളിൽ നിന്ന് 50,000 രൂപ മാത്രമായിരുന്നു പൊലീസിന് കണ്ടെടുക്കാൻ സാധിച്ചത്. എന്നാൽ തുടർന്നുള്ള ചോദ്യം ചെയ്യലിലാണ് 39 ലക്ഷം രൂപ പ്രതിയുടെ വീടിന്റെ അര കിലോമീറ്റർ അകലെനിന്ന് പൊലീസ് കണ്ടെത്തിയത്.
പന്തീരാങ്കാവിൽ ജൂൺ 11ന് ഉച്ചയ്ക്ക് ഒരു മണിയോടെയായിരുന്നു സംഭവം. ഇസാഫ് ബാങ്കിലെ ജീവനക്കാരനായ അരവിന്ദ് എന്നയാളുടെ കയ്യിൽനിന്നു പണം ഉൾപ്പെടുന്ന കറുത്ത നിറത്തിലുള്ള ബാഗാണ് ഷിബിൻ ലാൽ തട്ടിപ്പറിച്ചുകൊണ്ടുപോയത്. പന്തീരാങ്കാവിൽനിന്ന് മാങ്കാവിലേക്കു പോകുന്ന റോഡിൽ അക്ഷയ ഫിനാൻസ് എന്ന സ്ഥാപനത്തിനു മുന്നിലായിരുന്നു സംഭവം. സ്വകാര്യ പണമിടപാട് സ്ഥാപനത്തിൽ പണയം വച്ച സ്വർണം ഇസാഫ് ബാങ്കിലേക്ക് മാറ്റാമെന്നും അതിനായി 40 ലക്ഷം ആവശ്യമുണ്ടെന്നും തെറ്റിദ്ധരിപ്പിച്ചാണ് ജീവനക്കാരിൽ നിന്ന് ഷിബിൻ ലാൽ പണം തട്ടിയെടുത്ത്. അക്ഷയ ഫിനാൻസിയേഴ്സിൽ പണയംവെച്ച സ്വർണം എടുക്കാനാണ് പണം എന്നാണ് ഷിബിൻ ബാങ്ക് ജീവനക്കാരോട് പറഞ്ഞിരുന്നത്.
kerala
നിമിഷ പ്രിയയുടെ മോചനം: കാന്തപുരത്തിന്റെ ഇടപെടലിൽ പ്രതീക്ഷ; യമനിൽ ചർച്ചകൾ ഇന്നും തുടരും
കാന്തപുരത്തിന്റെ ഇടപെടലോടെയാണ് യെമൻ പൗറന്റെ കുടുംബവുമായുള്ള ആശയവിനിമയം സാധ്യമായത്

ന്യൂഡൽഹി∙ നിമിഷ പ്രിയയുടെ വധശിക്ഷ ഒഴിവാക്കാൻ കാന്തപുരം അബൂബക്കർ മുസല്യാരുടെ ഇടപെടലിനു പിന്നാലെ യെമനിൽ ചേരുന്ന യോഗത്തിൽ അനുകൂല തീരുമാനമുണ്ടാകുമെന്ന് പ്രതീക്ഷ. കൊല്ലപ്പെട്ട യെമൻ പൗരൻ തലാലിന്റെ കുടുംബവുമായുള്ള ചർച്ചകൾ ഇന്നു പുനരാരംഭിക്കും.
കൊല്ലപ്പെട്ടയാളിന്റെ അടുത്ത ബന്ധുവും, ഹുദൈദ സ്റ്റേറ്റ് കോടതി ചീഫ് ജസ്റ്റിസും, സർക്കാർ പ്രതിനിധികളും ഇന്നത്തെ ചർച്ചയിൽ പങ്കെടുക്കും. യെമനിലെ സൂഫി പണ്ഡിതൻ ഷെയ്ഖ് ഹബീബ് ഉമറിന്റെ ഇടപെടലുകളാണ് നിർണായകമായത്. കാന്തപുരവുമായി അടുത്ത സൗഹൃദമുള്ളയാളാണ് ഷെയ്ഖ് ഹബീബ്. മർക്കസ് നോളജ് സിറ്റിയുടെ ഉദ്ഘാടനത്തിന് അദ്ദേഹം കേരളത്തിൽ വന്നിരുന്നു. തലാലിന്റെ കുടുംബത്തെ അനുനയിപ്പിക്കുന്നതോടൊപ്പം അറ്റോണി ജനറലുമായി കൂടിക്കാഴ്ച നടത്തി നാളെ നടത്താൻ നിശ്ചയിച്ച ശിക്ഷാ നടപടി ഒഴിവാക്കി കിട്ടുന്നതിനുള്ള അടിയന്തര ഇടപെടലുണ്ടാകും.
കാന്തപുരത്തിന്റെ ഇടപെടലോടെയാണ് യെമൻ പൗറന്റെ കുടുംബവുമായുള്ള ആശയവിനിമയം സാധ്യമായത്. ഷെയ്ഖ് ഹബീബ് ഉമറിന്റെ നിർദേശമാണ് കുടുംബത്തെ പുനരാലോചനയിലേക്ക് എത്തിച്ചത്. അദ്ദേഹത്തിന്റെ നിർദേശം അംഗീകരിച്ച് കുടുംബം ചർച്ചയിൽ പങ്കെടുത്തു. ദയാധനം നൽകി വധശിക്ഷ ഒഴിവാക്കാനുള്ള ശ്രമമാണു നടക്കുന്നത്.
16ന് നിമിഷപ്രിയയുടെ വധശിക്ഷ നടപ്പാക്കാനിരിക്കെയാണ് കാന്തപുരത്തിന്റെ നേതൃത്വത്തിൽ അവസാനവട്ട ശ്രമങ്ങൾ നടത്തുന്നത്. ദയാധനം വാങ്ങി മാപ്പു നൽകാൻ കുടുംബം തയാറായാൽ അക്കാര്യം കോടതിയെ അറിയിക്കുകയും വധശിക്ഷ നിർത്തിവയ്ക്കാനുള്ള നടപടിയിലേക്ക് കടക്കുകയും ചെയ്യും. ഇത് സാധ്യമായാൽ ദയാധനം നൽകാൻ സാവകാശം ലഭിക്കും.
kerala
മുഖ്യമന്ത്രി പിണറായി വിജയൻ ചികിത്സയ്ക്കു ശേഷം അമേരിക്കയിൽനിന്ന് തിരിച്ചെത്തി
ഇത് നാലാം തവണയാണ് മുഖ്യമന്ത്രി ചികിത്സയ്ക്കായി അമേരിക്കയിലേക്ക് പോയത്

തിരുവനന്തപുരം: അമേരിക്കയിൽ ചികിത്സയ്ക്കായി പോയ മുഖ്യമന്ത്രി പിണറായി വിജയൻ കേരളത്തിൽ തിരിച്ചെത്തി. ചീഫ് സെക്രട്ടറി ഡോ. ജയതിലക്, ഡിജിപി റവാഡ ചന്ദ്രശേഖർ എന്നിവർ മുഖ്യമന്ത്രിയെ സ്വീകരിച്ചു. ഈ മാസം 5നാണ് മുഖ്യമന്ത്രി അമേരിക്കയിലേക്ക് പോയത്. ചൊവ്വാഴ്ച പുലർച്ചെ 3.30 ഓടെയാണ് മുഖ്യമന്ത്രി തിരുവന്തപുരത്ത് എത്തിയത്.
യുഎസിൽ മിനസോട്ടയിലെ മയോ ക്ലിനിക്കിലായിരുന്നു ചികിത്സ. ഇത് നാലാം തവണയാണ് മുഖ്യമന്ത്രി ചികിത്സയ്ക്കായി അമേരിക്കയിലേക്ക് പോയത്. നേരത്തെ നടത്തിയിരുന്ന ചികിത്സയുടെ തുടർച്ചയായുള്ള പരിശോധനകൾക്കായിരുന്നു യാത്ര. 2018 സെപ്റ്റംബറിലാണ് മുഖ്യമന്ത്രി ആദ്യമായി വിദേശ ചികിത്സയ്ക്കു പോയത്. 2022 ജനുവരി 11 മുതൽ 26വരെയും 26വരെയും ഏപ്രിൽ അവസാനവും ചികിത്സയ്ക്കായി യുഎസിലേക്കു പോയിരുന്നു.
-
kerala3 days ago
മലക്കം മറിഞ്ഞ് മന്ത്രി; പ്രതിഷേധം ശക്തമായപ്പോള്‍ സ്കൂള്‍ സമയമാറ്റത്തില്‍ ചര്‍ച്ചക്ക് തയ്യാറാണെന്ന് മന്ത്രി ശിവന്‍കുട്ടി
-
kerala3 days ago
കാസർഗോഡിന് പിന്നാലെ കണ്ണൂരിലും സ്കൂളിൽ പാദപൂജ; റിപ്പോർട്ട് തേടി മന്ത്രി വി. ശിവൻകുട്ടി
-
kerala3 days ago
അമിത് ഷാ പങ്കെടുത്ത ബി.ജെ.പിയുടെ ഓഫിസ് ഉദ്ഘാടനത്തില്‍ പങ്കെടുക്കാതെ സുരേഷ്ഗോപി
-
kerala3 days ago
‘കയ്യുവെട്ടും കാലുംവെട്ടും, വേണ്ടി വന്നാല്‍ തലയും വെട്ടും’; പൊലീസിനെതിരെ കൊലവിളി മുദ്രാവാക്യം മുഴക്കി സിപിഎം
-
kerala3 days ago
മുസ്‌ലിം ലീഗ് വയനാട് പുനരധിവാസ പദ്ധതി; തടസ്സങ്ങളുണ്ടാക്കി സര്‍ക്കാര്‍ പകപോക്കുന്നു; പി.എം.എ സലാം
-
kerala3 days ago
വയനാട് പുനരധിവാസ പദ്ധതി; ആരൊക്കെ മുടക്കാന്‍ നോക്കിയാലും മുസ്‌ലിംലീഗ് വാക്ക് പാലിക്കും; പി.കെ ബഷീര്‍ എം.എല്‍.എ
-
india2 days ago
ഡല്‍ഹിയില്‍ ഫുട്പാത്തില്‍ ഉറങ്ങിക്കിടന്ന അഞ്ചു പേരുടെ മേല്‍ മദ്യപിച്ച് കാര്‍ കയറ്റി; ഡ്രൈവര്‍ അറസ്റ്റില്‍
-
kerala3 days ago
ആലപ്പുഴയിൽ വിദ്യാർത്ഥിയെക്കൊണ്ട് ബിജെപി ജില്ലാ സെക്രട്ടറിയുടെ കാൽകഴുകിച്ചു