Connect with us

News

ലവ് യു പാരിസ്-14: നെപ്പോളിയനിപ്പോഴും താരമാണിവിടെ

Published

on

World is round, round is zero, zero is nothing and nothing is Impossible.. ( ലോകം വൃത്തമാണ്. വൃത്തമെന്നാൽ പൂജ്യമാണ്. പൂജ്യമെന്നാൽ ശുന്യമാണ്. അസാധ്യമായി ഒന്നുമില്ല….) കൊച്ചുനാൾ മുതൽ കേട്ടുതുടങ്ങിയതാണ് ഈ ആപ്തവാക്യം. ഹൈസ്ക്കൂൾ കാലത്ത് ചരിത്രം പഠിപ്പിച്ച ശിവരാമൻ മാഷ് ഇടക്കിടെ ഓർമിപ്പിക്കാറുണ്ടായിരുന്ന മോട്ടിവേഷണൽ ഡയലോഗ്. പിന്നിട് ശിഷ്യരോട് നമ്മൾ ആവർത്തിക്കുന്ന ആപ്തവാക്യം. നെപ്പോളിയൻ ബോണപ്പാർട്ട് എന്ന ഫ്രഞ്ച് ഭരണാധികാരിയായിരുന്നു ഈ അതിവിഖ്യാത വാക്കുകളുടെ ഉപജ്ഞാതാവ് എന്നറിഞ്ഞത് മുതൽ അദ്ദേഹത്തോട് ഒരിഷ്ടമുണ്ടായിരുന്നു.

നെപ്പോളിയൻ ഭരിച്ച നാട്ടിലെത്തിയാൽ അദ്ദേഹത്തെ കാണാതെ മടങ്ങുന്നത് ശരിയല്ലല്ലോ.. ഇന്നലെ അദ്ദേഹത്തെ കാണാൻ പോയി-അതിഗംഭീര നെപ്പോളിയൻ മ്യൂസിയം.ഇവിടെയാണ് അദ്ദേഹം അന്ത്യവിശ്രമം കൊള്ളുന്നത്. ഒളിംപിക്സ് അതിഥികൾക്കായി രാവിലെ ഒമ്പത് മുതൽ വൈകീട്ട് ആറ് വരെ മ്യൂസിയം തുറന്ന് കിടക്കുന്നു. പാരീസിലും ഫ്രാൻസിലുടനീളവും കാണുന്ന തരത്തിൽ മ്യൂസിയം എന്നത് അതിഗംഭീര കൊട്ടാരമാണ്. വലിയ ഗേറ്റുകളും സുരക്ഷയും പരിശോധനയും കഴിഞ്ഞ് വേണം അകത്ത് കയറാൻ.

ഫ്രഞ്ച് വിപ്ലവ കാലത്ത് സാധാരണ സൈനീകനായി ജീവിതം തുടങ്ങിയ നെപ്പോളിയൻ പിൽക്കാലത്ത് സൈനീകധിപനായും ശേഷം ഫ്രഞ്ച് റിപ്പബ്ലിക്കിൻറെ തലവനായതും എണമറ്റ അദ്ദേഹത്തിൻറെ യുദ്ധങ്ങളും ഒടുവിൽ 51 വയസ് മാത്രം പ്രായമുള്ളപ്പോൾ വാട്ടർലു യുദ്ധത്തിൽ പരാജിതനായി നാടുവിട്ട് അർബുദബാധിതനായി മരിച്ചതുമെല്ലാം ചരിത്രമാണ്. ഫ്രഞ്ച് വിപ്ലവം നൽകിയ ഉണർവിനെ സൈനീകമായി പ്രയോജനപ്പെടുത്തുക വഴി രാജ്യവികസനത്തിൽ വലിയ പങ്ക് വഹിച്ച നെപ്പോളിയൻ ഒന്നാമനെ ഫ്രഞ്ച് ജനത ഇപ്പോഴും പ്രിയത്തോടെയാണ് രേഖപ്പെടുത്തിയിരിക്കുന്നത് എന്നതിനുള്ള തെളിവാണ് വമ്പൻ മ്യൂസിയത്തിലെ കാഴ്ച്ചകൾ. നെപ്പോളിയൻ മ്യുസിയം എന്നതിനേക്കാൾ ഇത് ഫ്രഞ്ച് സൈനീക മ്യൂസിയമാണ്. ദീർഘകാലം സൈനീക ഭരണത്തിലായിരുന്ന രാജ്യത്തെ മിലിട്ടറി ചരിത്രം ഒറ്റനോട്ടത്തിലറിയാൻ ഇവിടെ എത്തിയാൽ മതി.

ആദ്യകാല യുദ്ധോപകരണങ്ങൾ, യുദ്ധമുഖം, മിലിട്ടറി ഹോസ്പിറ്റൽ, വീരചരമം പ്രാപിച്ച സൈനികരുടെ വ്യക്തിഗത ചരിത്രം രേഖപ്പെടുത്തിയ വലിയ ഹാൾ, ആദ്യകാല സൈനികരുടെ റിട്ടയർമെൻറ് വസതികൾ തുടങ്ങി എല്ലാമുണ്ട് വലിയ മ്യൂസിയം കോംപ്ലക്സിൽ. പക്ഷേ വലിയ ആകർഷണം നെപ്പോളിയൻ ശവകുടീരവും അദ്ദേഹം ഉപയോഗിച്ചിരുന്ന വസ്തുക്കളും ആഢംബരങ്ങളുമെല്ലാം തന്നെ. ഫ്രാൻസിനെ യൂറോപ്പിലെ ഒന്നാം ശക്തിയാക്കുക എന്ന ലക്ഷ്യത്തിൽ അദ്ദേഹം നടത്തിയ യുദ്ധങ്ങൾ പലതും വിജയമായിരുന്നു-തോൽക്കാൻ മനസില്ലാത്തവൻ എന്നാണ് അദ്ദേഹം അറിയപ്പെട്ടത് തന്നെ.

ആ സാഹസികതക്ക് തെളിവായി അദ്ദേഹം പ്രഖ്യാപിച്ച യുദ്ധതന്ത്രങ്ങളുടെ ലിഖിതരേഖകൾ മ്യൂസിയത്തിലുണ്ട്. സ്വന്തം കരുത്തിൽ വിശ്വസിക്കാനുള്ള ഊർജമാണ് നെപ്പോളിയൻ നൽകിയതെങ്കിൽ അദ്ദേഹത്തിൻറെ പിൻഗാമികൾ ധൂർത്തിൻറെയും അത്യാഢംബരങ്ങളുടെയും വക്താക്കളായതോടെയാണ് നെപ്പോളിയൻ എന്ന പേര് പോലും പിൽക്കാലത്ത് കുപ്രസിദ്ധമായത്. 1905 ലാണ് മ്യൂസിയം സ്ഥാപിതമായത്. നടുവിൽ വലിയ ചർച്ചാണ്. അതിനുള്ളിലായാണ് ശവകുടീരം-വിശാലമായ ഹാളിന് നടുവിലായി അദ്ദേഹത്തെ അടക്കം ചെയ്തിരിക്കുന്ന സ്ഥലം. ചുറ്റിലും കല്ലിൽ കൊത്തിയ ശിൽപങ്ങൾ. ഫ്രഞ്ചുകാർ മാത്രമല്ല കാഴ്ച്ചക്കാരെല്ലാം അതിനെ വണങ്ങുന്നു.

അദ്ദേഹം ഭക്ഷണം കഴിക്കാനായി ഉപയോഗിച്ച പാത്രങ്ങൾ, ഗ്ലാസുകൾ,ചെരുപ്പുകൾ, വസ്ത്രങ്ങൾ, തലപ്പാവ് ഇതെല്ലാം മ്യൂസിയത്തിലുണ്ട്. ഒരു ദിവസത്തോളം കാണാനുണ്ട് കാഴ്ച്ചകൾ. പുറത്തിറങ്ങി ഇംഗ്ലീഷ് അറിയുന്ന ഒരു ഫ്രഞ്ച് യുവതിയോട് നെപ്പോളിയനെ പുതിയ തലമുറ എങ്ങനെയാണ് നോക്കുന്നത് എന്ന് ചോദിച്ചപ്പോൾ അവർ മ്യുസിയത്തിന് പുറത്തെ ലോകം കാണിച്ച് പറഞ്ഞത് ഫ്രാൻസ് ആ കാലം മറക്കില്ലെന്നാണ്. അസാധ്യമായി ഒന്നുമില്ല എന്ന് അദ്ദേഹം യുദ്ധങ്ങളിലുടെ തെളിയിച്ചുവെങ്കിൽ പുതിയ കാലം പറയുന്നത് നഷ്ടപ്പെടാൻ ഒന്നുമില്ലെന്നാണ്.

kerala

ഒറ്റപ്പെട്ട ഇടങ്ങളില്‍ ശക്തമായ മഴയ്ക്ക് സാധ്യത; 2 ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

ചൊവ്വാഴ്ച കോഴിക്കോട്, വയനാട്, കണ്ണൂര്‍, കാസര്‍കോട് ജില്ലകളിലും യെല്ലോ അലര്‍ട്ടാണ്.

Published

on

സംസ്ഥാനത്ത് ഇന്നും ഒറ്റപ്പെട്ട ഇടങ്ങളില്‍ ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് മുന്നറിയിപ്പ്. കണ്ണൂര്‍,കാസര്‍കോട് ജില്ലയില്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. ചൊവ്വാഴ്ച കോഴിക്കോട്, വയനാട്, കണ്ണൂര്‍, കാസര്‍കോട് ജില്ലകളിലും യെല്ലോ അലര്‍ട്ടാണ്.

ശക്തമായ മഴക്ക് താത്കാലിക ശമനം ഉണ്ടായെങ്കിലും കുട്ടനാടിന്റെ പല ഭാഗങ്ങളും ഇപ്പോഴും വെള്ളക്കെട്ട് ഭീഷണിയിലാണ്. പ്രദേശത്ത് ഇന്ന് വിദ്യാഭ്യാസ സ്താപനങ്ങല്‍ക്ക് അവധി പ്രഖ്യാപിച്ചിരിക്കുകയാണ്. ഉള്‍ക്കടല്‍ മത്സ്യബന്ധനത്തിനായി പോകുന്ന മത്സ്യത്തൊഴിലാളികള്‍ക്കും കനത്ത ജാഗ്രതനിര്‍ദേശം നിലവിലുണ്ട്.

Continue Reading

kerala

കൊച്ചിയിലെ കപ്പലപകടം; ലക്ഷദ്വീപിലെ പവിഴപ്പുറ്റുകളെ ഗുരുതരമായി ബാധിക്കുമെന്ന് റിപ്പോര്‍ട്ട്

. മാലിന്യങ്ങള്‍ ലക്ഷദ്വീപ് അടക്കം രാജ്യത്തെ തീരപ്രദേശങ്ങളിലേക്ക് വ്യാപിക്കുമെന്ന് ഇന്ത്യന്‍ നാഷണല്‍ സെന്റര്‍ ഫോര്‍ ഓഷ്യന്‍ ഇന്‍ഫര്‍മേഷന്‍ സര്‍വീസസ് തയ്യാറാക്കിയ റിപ്പോര്‍ട്ടില്‍ പറയുന്നു.

Published

on

പുറംകടലില്‍ കപ്പല്‍ മുങ്ങിയ സംഭവത്തിന് പിന്നാലെ ലക്ഷദ്വീപിലെ പവിഴപ്പുറ്റുകളെ ഗുരുതരമായി ബാധിക്കുമെന്ന് ദേശീയ ഹരിത ട്രൈബ്യൂണല്‍. മാലിന്യങ്ങള്‍ ലക്ഷദ്വീപ് അടക്കം രാജ്യത്തെ തീരപ്രദേശങ്ങളിലേക്ക് വ്യാപിക്കുമെന്ന് ഇന്ത്യന്‍ നാഷണല്‍ സെന്റര്‍ ഫോര്‍ ഓഷ്യന്‍ ഇന്‍ഫര്‍മേഷന്‍ സര്‍വീസസ് തയ്യാറാക്കിയ റിപ്പോര്‍ട്ടില്‍ പറയുന്നു. ഹരിത ട്രൈബ്യൂണല്‍ പ്രിന്‍സിപ്പല്‍ ബെഞ്ച് അധ്യക്ഷന്‍ പ്രകാശ് ശ്രീവാസ്തവയാണ് വിഷയത്തില്‍ മുന്നറിയിപ്പ് നല്‍കിയത്.

കടലില്‍ വീണ കണ്ടെയ്‌നറുകളില്‍ നിന്നുള്ള മാലിന്യങ്ങള്‍ ലക്ഷദ്വീപിലെ പവിഴപുറ്റടങ്ങിയ പ്രദേശങ്ങളിലേക്കും നീങ്ങാന്‍ ഇടയാക്കിയിട്ടുണ്ട്. രാജ്യത്തെ വിവിധ തീരപ്രദേശങ്ങളിലേക്കും ഇത് വ്യാപിച്ചിട്ടുണ്ട്. കണ്ടെയ്‌നറുകളിലെ മാലിന്യങ്ങള്‍ എന്തെല്ലാമെന്നതിന്റെ പൂര്‍ണവിവരം ഇതുവരെ ലഭ്യമല്ലാത്ത സാഹചര്യമുണ്ട്. 13 കണ്ടെയ്‌നറുകളില്‍ അപകടകരമായ വസ്തുക്കളുണ്ടെന്ന് കപ്പല്‍ കമ്പനി അറിയിച്ചിരുന്നു. എന്നാല്‍ ഇത് എന്താണെന്ന് കപ്പല്‍ കമ്പനി വിശദീകരിച്ചിട്ടില്ല. ഇവ എന്തെല്ലാമാണെന്ന് വിശദമായ വിവരങ്ങള്‍ കപ്പല്‍ കമ്പനി നല്‍കണമെന്ന് ഹരിത ട്രൈബ്യൂണല്‍ ആവശ്യപ്പെട്ടു.

മലിനീകരണ ആശങ്കയില്‍ കേന്ദ്ര വനംപരിസ്ഥി മന്ത്രാലയവും തുറമുഖ മന്ത്രാലയവും മറുപടി നല്‍കണമെന്നും ട്രൈബ്യൂണല്‍ നിര്‍ദേശിച്ചു. ഈ മാസം 24ന് മുന്‍പ് മറുപടി നല്‍കണം. വിഷയത്തില്‍ ഹരിത ട്രൈബ്യൂണല്‍ സ്വമേധയ ഇടപെടല്‍ നടത്തുകയായിരുന്നു. കേസ് ഈ മാസം 30നു വീണ്ടും പരിഗണിക്കും.

Continue Reading

kerala

അവധി തീര്‍ന്നേ…ബാഗെടുത്തോ..; സംസ്ഥാനത്തെ സ്‌കൂളുകള്‍ ഇന്ന് തുറക്കും

മൂന്നു ലക്ഷത്തിലധികം കുട്ടികളാണ് ഇത്തവണ ഒന്നാം ക്ലാസില്‍ നവാഗതരായെത്തുന്നത്.

Published

on

തിരുവനന്തപുരം: വേനല്‍ അവധിക്ക് ശേഷം സംസ്ഥാനത്തെ സ്‌കൂളുകള്‍ ഇന്ന് തുറക്കും. മൂന്നു ലക്ഷത്തിലധികം കുട്ടികളാണ് ഇത്തവണ ഒന്നാം ക്ലാസില്‍ നവാഗതരായെത്തുന്നത്. സംസ്ഥാന തല പ്രവേശനോത്സവം ആലപ്പുഴയിലെ കലവൂര്‍ ഗവണ്‍മെന്റ് ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ 9.30 ന് ഉദ്ഘാടനം ചെയ്യും.

കാലവര്‍ഷം തകര്‍ത്തു പെയ്യുമ്പോളും ബാഗ് റെഡിയാക്കി ആവേശത്തോടെ കുട്ടികളിന്ന് സ്‌കൂളിലെത്തും. എന്നാല്‍, മഴ തെല്ലൊന്നു മാറിയത് കുട്ടികള്‍ക്കും വിദ്യാഭ്യാസ വകുപ്പിനും ആശ്വാസമായി. സ്‌കൂള്‍ തുറക്കുന്നതിന് മുന്നോടിയായുള്ള ഒരുക്കങ്ങള്‍ കഴിഞ്ഞ ദിവസങ്ങളില്‍ പൂര്‍ത്തിയായിരുന്നു. രാവിലെ പത്ത് മണി മുതല്‍ വൈകിട്ട് നാലരവരെയായിരിക്കും ക്ലാസുകള്‍.

അഞ്ചാം ക്ലാസ് മുതല്‍ ഒന്‍പതാം ക്ലാസ് വരെയ ഓള്‍ പാസ് ഉണ്ടായിരിക്കില്ല. എഴുത്തു പരീക്ഷയില്‍ 30% മാര്‍ക്ക് ഇല്ലാത്തവര്‍ക്ക് ക്ലാസ് കയറ്റം നല്‍കേണ്ടതില്ലെന്നാണ് വകുപ്പ് തീരുമാനം. ആദ്യത്തെ രണ്ടാഴ്ച ലഹരി, അക്രമവാസന, മൊബൈല്‍ ഫോണ്‍ ഉപയോഗം തുടങ്ങിയവയ്‌ക്കെതിരെ ബോധവല്‍ക്കരണമായിരിക്കും സ്‌കൂളുകളില്‍ നടത്തുക. നാല്‍പത് ലക്ഷത്തിലധികം കുട്ടികള്‍ പ്ലസ്ടു തലം വരെയുള്ള ക്ലാസുകളില്‍ എത്തുമെന്നാണ് വിദ്യാഭ്യാസ വകുപ്പിന്റെ വിലയിരുത്തല്‍.

Continue Reading

Trending