News
ലവ് യു പാരീസ്-13; ഹോസ്മാനിസം ചരിത്രമാണ്,പാരമ്പര്യമാണ്
ഒരേ ശൈലിയിൽ നിർമിക്കപ്പെട്ടവയാണ് എല്ലാം. നമ്മളെല്ലാം ചിലപ്പോൾ ചില കെട്ടിടങ്ങളെ അടയാളപ്പെടുത്തിയാണല്ലോ സ്ഥലങ്ങളെ ഓർമിച്ചെടുക്കാറ്.

സെൻ എന്ന നദി. അതിന് ചുറ്റും കുറ്റൻ നിർമിതികൾ. ഇതാണ് പാരീസ്. നിർമിതികളുടെ കാലപഴക്കം തേടുമ്പോൾ അൽഭുതപരതന്ത്രരാവും. നുറ്റാണ്ടുകളുടെ പഴക്കം. രാജഭരണകാലവും ഫ്രഞ്ച് വിപ്ലവകാലവും നെപ്പോളിയൻ കാലവുമെല്ലാം കഴിഞ്ഞ് ജനാധിപത്യ ലോകത്തെ പരിണയിച്ച് ആധുനിക പരമാധികാര രാജ്യങ്ങളിൽ മുൻനിരയിലുള്ളവരാണ് ഫ്രാൻസ്. അപ്പോഴും ഫ്രഞ്ച് പ്രസിഡണ്ടിൻറെ ആസ്ഥാനവും, പ്രധാനമന്ത്രിയുടെ ആസ്ഥാനവും പാർലമെൻറും പാരീസ് നഗരസഭാ കാര്യാലയവും ആശുപത്രികളും സ്കൂളുകളും ജയിലും എന്ന് വേണ്ട എല്ലാം പ്രവർത്തിരുന്നത് വർഷങ്ങളുടെ പഴക്കമുള്ള വലിയ കല്ല് നിർമിതികളിൽ. ഒരേ ശൈലിയിൽ നിർമിക്കപ്പെട്ടവയാണ് എല്ലാം. നമ്മളെല്ലാം ചിലപ്പോൾ ചില കെട്ടിടങ്ങളെ അടയാളപ്പെടുത്തിയാണല്ലോ സ്ഥലങ്ങളെ ഓർമിച്ചെടുക്കാറ്.
ആ സ്ഥലത്തിൻറെ ലാൻഡ്മാർക്ക് എന്താണ് എന്ന് ചോദിക്കാറില്ലേ..? പാരീസിൽ എത്തിയാൽ കെട്ടിടങ്ങളെ ഉദാഹരിച്ച് സ്ഥലനിർണയം അസാധ്യമാണ്-ആസുത്രിത കെട്ടിട നിർമാണം എന്ന് വിവക്ഷിക്കാവുന്ന തരത്തിലാണ് എല്ലാ കെട്ടിടങ്ങളും. പരന്ന് കിടക്കുന്ന നഗരം നിറയെ പത്തും ഇരുപതും നിലകളുള്ള വൻ കെട്ടിട സമുച്ചയങ്ങളാണ്. ഇതിൻറെ ചരിത്രം ചികഞ്ഞപ്പോൾ പാരീസുകാർക്ക് പറയാൻ ഒട്ടേറെ കാര്യങ്ങൾ. ചരിത്രത്തെയും പാരമ്പര്യത്തെയും തറവാട് മഹിമകളെയും ഉയർത്തിപിടിക്കാനാണ് എല്ലാവർക്കും താൽപര്യം. പത്തൊമ്പതാം നുറ്റാണ്ടിൽ നെപ്പോളിയൻ മൂന്നാമൻ രാജ്യം ഭരിച്ചിരുന്ന കാലത്ത് പാരീസ് നഗരം മലീമസവും വികൃതവുമായിരുന്നത്രെ..! രാജാവ് ഉദ്യോഗസ്ഥ ശ്രേഷ്ഠനായ ബാരോൺ ജോർജ് യൂജിൻ ഹോസ്മാനെ നഗര സൗന്ദര്യവത്ക്കരണത്തിന് നിയോഗിച്ചു. ഹോസ്മാൻ കെട്ടിടനിർമാണ വിദഗ്ദ്ധനായിരുന്നില്ല. പക്ഷേ രാജാവ് കൽപ്പിച്ചതിനാൽ അദ്ദേഹം നഗരത്തിലെ എഞ്ചിനിയർമാരുടെ യോഗം വിളിച്ചു. നഗരം സൗന്ദര്യവത്ക്കരിക്കാനുള്ള നിർദ്ദേശങ്ങൾ ക്ഷണിച്ചു.
കെട്ടിടങ്ങളെല്ലാം ഒരേ വലുപ്പത്തിലുള്ളതും അടിസ്ഥാന ഫ്രഞ്ച് വാസ്തുശിൽപ്പകലയുമായി ഒരുമിച്ച് നിൽക്കുന്നതുമാവണമെന്ന് നിഷ്കർഷിച്ചു. അങ്ങനെയാണ് 1853 ൽ ആധുനിക പാരീസ് നഗര നിർമാണം ആരംഭിച്ചത്. 1927 വരെ നിർമാണ പ്രവർത്തനങ്ങൾ തുടർന്നതായാണ് രേഖകൾ. ഈ നിർമാണത്തിന് ഹോസ്മാൻ നിർമിതി എന്ന പേരും നൽകി. നുറ്റാണ്ടുകളുടെ പഴക്കമുള്ള ആ നിർമിതിയാണ് ഇന്നും പാരീസ് എന്ന് പറയുമ്പോൾ ചിരിയോടെ ഓർമ വന്നത് നമ്മുടെ ബീഹാറിൽ ഈയിടെ കുറെ പാലങ്ങൾ തകർന്നതും കേന്ദ്ര സർക്കാർ നിർമിച്ച വിമാനത്താവള നിർമിതികൾ തകർന്നതെല്ലാമാണ്. നമ്മുടെ നിർമിതിയിലെ അടിത്തറ സ്വന്തം പോക്കറ്റാണെങ്കിൽ ഇവിടെ ഒരു കെട്ടിടം തകർന്നാൽ ആ എഞ്ചിനിയറുടെ ജീവിതം കട്ടപ്പൊകയാണ്. ഈഫൽ ടവർ എന്ന ലോകാൽഭുതത്തെ തന്നെ നോക്കുക-ഒളിംപിക്സ് വേദികളെലാം ഈഫൽ ടവറിനെ കേന്ദ്രീകരിച്ചാണ്. ടവറിന് തൊട്ട്താഴെയാണ് സെൻ നദി. ആ നദിയിലെ വെള്ളമോ, കാലാവസ്ഥാ മാറ്റങ്ങളോ ഈഫൽ ടവറിനെയോ,ഹോസ്മാനിസത്തിൽ നിർമിക്കപ്പെട്ട പാലങ്ങളെയോ,കെട്ടിടങ്ങളെയോ ബാധിക്കുന്നില്ല. കാരിരുമ്പിൻ കരുത്തിൽ അവ പാരമ്പര്യത്തെ തഴുകി തല ഉയർത്തി നിൽക്കുകയാണ്.
ഹോസ്മാൻ പാരീസ് നഗരത്തിലെ കോളനികളെല്ലാം പൊളിച്ചുമാറ്റി,12,000 ത്തിലധികം വരുന്ന മധ്യകാല നിർമിതികളും തകർത്തു. വിഖ്യാതമായ പാരീസ് ഒപേരയിൽ തുടങ്ങി അദ്ദേഹം 40,000 ഒരേ രൂപമുള്ള കെട്ടിടങ്ങൾ നിർമിച്ചു. ഹോസ്മാൻ സ്റ്റെലിന് ചില സവിശേഷതകളുണ്ടായിരുന്നു. ഓരോ കെട്ടിടവും 12 മുതൽ 20 മീറ്റർ വരെ വിസ്തൃതിയിലാവണം. ആറ് നിലകൾ നിർബന്ധമാണ്. ചെറിയ കോണിപടികൾ. താഴത്തെ നില മുഴുവൻ ബിസിനസ് ആവശ്യങ്ങൾക്കാണ്. ഒന്നാം നില വരേണ്യർക്കുള്ള താമസസ്ഥലം. രണ്ടാം നില മുതൽ സാധാരണക്കാർക്കും താമസസൗകര്യമുള്ള വാസസ്ഥലങ്ങൾ. ഇങ്ങനെയാണ് കെട്ടിട വിന്യാസം. കെട്ടിട നികുതി ഉൾപ്പെടെയുള്ള കാര്യങ്ങൾ പാരീസ് കോർപ്പറേഷൻ ( ഫ്രഞ്ചിൽ തദ്ദേശസ്വയം ഭരണ സ്ഥാപനങ്ങൾക്ക്-മേരി എന്നാണ് പറയാറ് ) മേൽനോട്ടത്തിലാണ്. ഒളിംപിക്സിനായി ലോകം പാരീസിലേക്ക് വരുമെന്നറിഞ്ഞ് കെട്ടിടങ്ങൾക്കൊന്നും പെയിൻറടിച്ച് മൊഞ്ചാക്കാൻ സർക്കാർ ശ്രമിച്ചില്ല. പഴമ നിലനിർത്തി കെട്ടിടങ്ങളെല്ലാം വാഷ് ചെയ്തു..ഹോസ്മാൻ കാലത്ത് കോണിപ്പടികളായിരുന്നെങ്കിൽ ഇപ്പോൾ എല്ലാ കെട്ടിടങ്ങൾക്കും ലിഫ്റ്റുകളും എലവേറ്ററുകളുമുണ്ട്. അത് മാത്രമാണ് മാറ്റം. ഫർണിച്ചറുകളും അലങ്കാര വസ്തുക്കളുമെല്ലാം അതേ പടി നിലനിർത്തിയിരിക്കുന്നു.
india
വിമാനാപകടം; മരിച്ച രഞ്ജിതയുടെ സഹോദരന്‍ ഡിഎന്‍എ പരിശോധനയ്ക്കായി ഇന്ന് അഹമ്മദാബാദിലേക്ക്
. പരിശോധനയുടെ ഫലം 72 മണിക്കൂറിനുള്ളില്‍ ലഭിക്കും.

അഹമ്മദാബാദിലെ വിമാന അപകടത്തില്‍ മരിച്ച പത്തനംതിട്ട പുല്ലാട് സ്വദേശിനി രഞ്ജിതയുടെ സഹോദരന്‍ ഡിഎന്‍എ പരിശോധനയ്ക്കായി ഇന്ന് അഹമ്മദാബാദിലേക്ക് തിരിക്കും. അപകടത്തില്‍ മരിച്ചവരുടെ മൃതദേഹങ്ങള്‍ പൂര്‍ണമായി കത്തിക്കരിഞ്ഞ സാഹചര്യത്തിലായതിനാല്‍ ഡിഎന്‍എ പരിശോധന തിരിച്ചറിയാന്‍ അനിവാര്യമായത്.
അഹമ്മദാബാദ് സിവില്‍ ആശുപത്രിയില്‍ അപകടത്തില്‍പ്പെട്ടവരുടെ ബന്ധുക്കളുടെ ഡിഎന്‍എ സാമ്പിള്‍ ശേഖരണം ഇന്നലെ തന്നെ ആംഭിച്ചിരുന്നു. പരിശോധനയുടെ ഫലം 72 മണിക്കൂറിനുള്ളില്‍ ലഭിക്കും. ഫലത്തിന്റെ അടിസ്ഥാനത്തിലാകും മൃതദേഹങ്ങള്‍ വിട്ടുകൊടുക്കുന്നത്. 265 പേരാണ് വിമാനാപകടത്തില്‍ മരിച്ചത്. വിമാനയാത്രക്കാരില്‍ 241 പേര്‍ മരിച്ചെന്ന് എയര്‍ ഇന്ത്യ സ്ഥിരീകരിച്ചു. വിമാനത്തിലുണ്ടായിരുന്ന 229 യാത്രക്കാരും 12 ജീവനക്കാരുമാണ് മരിച്ചത്.
india
അഹമ്മദാബാദിലെ വിമാനാപകടം; മരണം 265 ആയി; മരിച്ചവരില്‍ ഹോസ്റ്റലിലെ വിദ്യാര്‍ഥികള്‍ ഉള്‍പ്പെടെയുള്ളവര്‍
വിമാനത്തിലുണ്ടയിരുന്ന 241 പേരും, വിമാനം ഇടിച്ചിറങ്ങിയ ബിജെ കോളേജ് ഹോസ്റ്റലിലെ വിദ്യാര്‍ഥികള്‍ ഉള്‍പ്പെടെ വിമാനയാത്രക്കാര്‍ അല്ലാത്ത 24 പേരും അപകടത്തില്‍ മരിച്ചു

അഹമ്മദാബാദിലെ വിമാനാപകടത്തില്‍ മരണസംഖ്യ ഉയരുന്നു. 265 പേരുടെ മരണമാണ് ഇതുവരെ സ്ഥിരീകരിച്ചത്. വിമാനത്തിലുണ്ടയിരുന്ന 241 പേരും, വിമാനം ഇടിച്ചിറങ്ങിയ ബിജെ കോളേജ് ഹോസ്റ്റലിലെ വിദ്യാര്‍ഥികള്‍ ഉള്‍പ്പെടെ വിമാനയാത്രക്കാര്‍ അല്ലാത്ത 24 പേരും അപകടത്തില്‍ മരിച്ചു
അപകടത്തില്‍ ഗുരുതരമായി പരിക്കേറ്റ നിരവധി വിദ്യാര്‍ത്ഥികള്‍ ചികിത്സയിലാണ്. അപകടത്തില്‍പ്പെട്ട വിമാനത്തില്‍ നിന്ന് ഒരു ബ്ലാക്ക് ബോക്‌സ് കണ്ടെത്തി. രണ്ടാമത്തെ ബ്ലാക്ക് ബോക്‌സിനു വേണ്ടിയുള്ള തിരച്ചില്‍ തുടരുകയാണ്. അപകടത്തില്‍ മരിച്ചവരുടെ മൃതദേഹങ്ങള്‍ തിരിച്ചറിയാനുള്ള ഡിഎന്‍എ പരിശോധന ഇന്ന് ആരംഭിക്കും.
കഴിഞ്ഞ ദിവസം ഉച്ചയോടെയാണ് അഹമ്മദാബാദില്‍ വിമാനം തകര്‍ന്നുവീണത്. മേഘാനി നഗറിനടുത്തുള്ള ജനവാസ മേഖലയിലാണ് എയര്‍ ഇന്ത്യ വിമാനം അപകടത്തില്‍പ്പെട്ടത്. സംഭവത്തില്‍ വിമാനത്തിലുള്ള 241 പേര്‍ മരണപ്പെട്ടപ്പോള്‍ ഒരാള്‍ അത്ഭുതകരമായി രക്ഷപ്പെടുകയായിരുന്നു. മരിച്ചവരില്‍ ഗുജറാത്ത് മുന്‍ മുഖ്യമന്ത്രി വിജയ് രൂപാണിയും മലയാളി നഴ്‌സ് രഞ്ജിത ഗോപകുമാറും ഉള്‍പ്പെടുന്നു. 169 ഇന്ത്യക്കാര്‍, 53 ബ്രിട്ടീഷ് പൗരന്മാര്‍, ഏഴ് പോര്‍ച്ചുഗീസുകാര്‍, ഒരു കനേഡിയന്‍ പൗരന്‍ എന്നിവരായിരുന്നു വിമാനത്തിലുണ്ടായിരുന്നത്.
kerala
കേരള തീരത്ത് വീണ്ടും ചരക്കുകപ്പലില്‍ തീപ്പിടിത്തം; നിയന്ത്രണവിധേയമാക്കി
സിംഗപ്പൂര്‍ പതാകയുള്ള എംവി ഇന്ററേഷ്യ ടെനാസിറ്റി എന്ന ചരക്കുകപ്പലിലാണ് തീപിടിച്ചത്.

കേരള തീരത്ത് ചരക്കുകപ്പലില്‍ വീണ്ടും തീപ്പിടിത്തം. കോസ്റ്റ് ഗാര്‍ഡിന്റെ സമയോചിതമായ ഇടപെടലില്‍ തീ നിയന്ത്രണവിധേയമാക്കി. സിംഗപ്പൂര്‍ പതാകയുള്ള എംവി ഇന്ററേഷ്യ ടെനാസിറ്റി എന്ന ചരക്കുകപ്പലിലാണ് തീപിടിച്ചത്. കഴിഞ്ഞ ദിവസം രാവിലെയാണ് കപ്പലിലെ ഡെക്കില്‍ സൂക്ഷിച്ചിരുന്ന ഒരു കണ്ടെയ്‌നറില്‍ തീപിടിച്ചതായി റിപ്പോര്‍ട്ട് ചെയ്യപ്പെട്ടത്.
മലേഷ്യയിലെ പോര്‍ട്ട് ക്ലാങ്ങില്‍ നിന്നാണ് സിംഗപ്പൂര്‍ പതാകയുള്ള എംവി ഇന്ററേഷ്യ ടെനാസിറ്റി എന്ന ചരക്കുകപ്പല്‍ പുറപ്പെട്ടത്. കപ്പലില്‍ 1387 കണ്ടെയ്‌നറുകളും 25 ഫിലിപ്പീന്‍സ് സ്വദേശികളായ ജീവനക്കാരും ഉണ്ടായിരുന്നു. വിവരം ലഭിച്ചയുടനെ കോസ്റ്റ് ഗാര്‍ഡിന്റെ ഓഫ്‌ഷോര്‍ പട്രോള്‍ വെസ്സലായ ഐസ്ജിഎസ് സാചേത് സ്ഥലത്തെത്തി രക്ഷാപ്രവര്‍ത്തനം ആരംഭിച്ചു. ആകാശനിരീക്ഷണത്തിനായി കോസ്റ്റ് ഗാര്‍ഡിന്റെ ഡോര്‍ണിയര്‍ വിമാനവും സ്ഥലത്ത് വിന്യസിച്ചിരുന്നു.
-
kerala3 days ago
ലക്ഷദ്വീപ് സ്കൂള്‍ ഭാഷാ പരിഷ്കരണം; ഉത്തരവ് ഇറക്കിയത് വിശദമായ പഠനം നടത്താതെ, വിമര്‍ശനവുമായി ഹൈക്കോടതി
-
india3 days ago
കെനിയയില്‍ വാഹനാപകടം; അഞ്ച് വിനോദസഞ്ചാരികള്‍ മരിച്ചു
-
Celebrity1 day ago
‘എന്നെ വേടന് എന്ന് സ്നേഹത്തോടെ ആദ്യം വിളിച്ചത് അവരാണ്’; പേരിന് പിന്നിലെ കഥ പറഞ്ഞ് വേടന്
-
Football2 days ago
പാരഗ്വായെ വീഴ്ത്തി ബ്രസീൽ ലോകകപ്പിന്; അർജന്റീനയ്ക്ക് സമനിലക്കുരുക്ക്
-
kerala2 days ago
നിലമ്പൂരിൽ എൽഡിഎഫിന് പിന്തുണ പ്രഖ്യാപിച്ചത് എ വിജയരാഘവനുമായുള്ള കൂടിക്കാഴ്ചയ്ക്ക് ശേഷം; ദത്താത്രേയ സായി സ്വരൂപ്നാഥ്
-
Health3 days ago
കോവിഡ്: ‘പ്രായമായവരിലും രോഗികളിലും കോവിഡ് ഗുരുതരമാകുന്നു, മാസ്ക് നിർബന്ധം’: ആരോഗ്യമന്ത്രി
-
india3 days ago
മൂല്യം 17,000 കോടി രൂപ; ആര്‍സിബി വില്‍പ്പനയ്ക്ക്?
-
film3 days ago
ഒ.ടി.ടി റിലീസിനൊരുങ്ങി ഈ മൂന്ന് ചിത്രങ്ങള്‍ പ്രേക്ഷകരുടെ മുന്നിലേക്ക്