Connect with us

Video Stories

മോഷ്ടിച്ച വാഹനവുമായി മുങ്ങിയ കവര്‍ച്ചാ സംഘം കാഞ്ഞങ്ങാട്ട് പിടിയില്‍

Published

on

 

കാഞ്ഞങ്ങാട്: മോഷ്ടിച്ച വാഹനവുമായി വടകരയില്‍ നിന്നും മുങ്ങിയ കവര്‍ച്ചാ സംഘം കാഞ്ഞങ്ങാട്ട് പൊലീസ് പിടിയിലായി. വടകരമുക്ക് സ്വദേശി ഷംസീര്‍ (20), കൊളവയല്‍ ഇട്ടമ്മലിലെ നൗഷാദ് (20), കുശാല്‍ നഗറിലെ സക്കറിയ(18) എന്നിവരെയാണ് കാഞ്ഞങ്ങാട് കടപ്പുറം തീരദേശ റോഡില്‍ വെച്ച് ഹൊസ്ദുര്‍ഗ് പൊലിസ് പിടികൂടിയത്.
കഴിഞ്ഞ ദിവസം മാണിക്കോത്തെ ദീപം മോട്ടോര്‍സില്‍ നിന്ന് വാഗണറും മഡിയിനിലെ ജീവന്‍ മോട്ടോര്‍സില്‍ നിന്ന് സ്‌കോര്‍പിയോയും കവര്‍ന്ന സംഘത്തെയാണ് നാട്ടുകാരുടെ സഹായത്തോടെ പൊലീസ് വലയിലാക്കിയത്. വാഹന കവര്‍ച്ചക്കിടെ ഇവരുടെ സി.സി.ടി.വി ദൃശ്യങ്ങള്‍ ലഭിച്ചതിനെ തുടര്‍ന്ന് മോഷ്ടിച്ച വാഗണര്‍ കാര്‍ കഴിഞ്ഞ ദിവസം പുലര്‍ച്ചെ മഡിയനില്‍ ഉപേക്ഷിച്ച ശേഷം രാത്രിയോടെ വടകരയില്‍ നിന്ന് മ റ്റൊരു ഇന്നോവയുമായി കാഞ്ഞങ്ങാട്ടെത്തുകയായിരുന്നു സംഘം. ഈ വിവരംമറിഞ്ഞ ഹോസ്ദുര്‍ഗ് സി.ഐ സി.കെ സുനില്‍കുമാറും സബ് ഇന്‍സ്‌പെക്ടര്‍ സന്തോഷ് കുമാറിന്റെയും നേതൃത്വത്തിലുള്ള പൊലീസ് സംഘം ദേശീയപാതയില്‍ കാത്തുനില്‍ക്കുകയായിരുന്നു. ഇതിനിടെ സംഘം സഞ്ചരിച്ച ഇന്നോവ കാര്‍ പൊലിസ് ജീപ്പിലും ഹൊസ്ദുര്‍ഗ് കടപ്പുറത്തെ എം. ഇബ്രാഹിമിന്റെ വീടിന്റെ മതില്‍കിട്ടിലും തൊട്ടടുത്തുള്ള ഇടിച്ച് നില്‍ക്കുകയായിരുന്നു. പൊലീസ് എത്തുമ്പോഴേക്കും കവര്‍ച്ചാ സംഘം കടന്നുകളഞ്ഞെങ്കിലും നാട്ടുകാരുടെ സഹായത്തോടെ സംഘത്തില്‍പെട്ട ഷംസീറിനെ പൊലീസ് പിടികൂടി. രക്ഷപ്പെട്ട മറ്റു രണ്ടുകവര്‍ച്ചക്കാരെ ആവിയില്‍ നിന്നും നാട്ടുകാരുടെ സഹകരണത്തോടെ ഇന്നലെ ഉച്ചയോടെ പൊലീസ് അറസ്റ്റു ചെയ്തു. വടകരയില്‍ നിന്നുള്ള കെ.എ 20 സി. 4897 നമ്പര്‍ ഇന്നോവയാണ് സംഘം മോഷ്ടിച്ചത്. ഈ വാഹനത്തില്‍ കൊടുവാള്‍ ഉള്‍പ്പടെ മാരാകയാധുങ്ങളുണ്ടായിരുന്നു. വാഹനം പൊലിസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. മാരാകയുധങ്ങള്‍ ഫോറന്‍സിക് വിരലടയാള വിദഗ്ദര്‍ പരിശോധിച്ചു.

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

Video Stories

പഞ്ചാബിലെ എസ്ബിഎസ് നഗറില്‍ നിന്ന് 2 ആര്‍പിജികളും 5 ഹാന്‍ഡ് ഗ്രനേഡുകളും കണ്ടെടുത്തു

Published

on

പഞ്ചാബിലെ എസ്ബിഎസ് നഗറില്‍ നിന്ന് 2 ആര്‍പിജികളും 5 ഹാന്‍ഡ് ഗ്രനേഡുകളും കണ്ടെടുത്തു. എസ്ബിഎസ് നഗറിലെ ടിബ്ബ നംഗല്‍ കുലാര്‍ റോഡിന് സമീപമുള്ള വനമേഖലയില്‍ നിന്ന് രണ്ട് റോക്കറ്റ് പ്രൊപ്പല്‍ഡ് ഗ്രനേഡുകളും അഞ്ച് ഹാന്‍ഡ് ഗ്രനേഡുകളും ഉള്‍പ്പെടെ വെടിമരുന്ന് ശേഖരം കണ്ടെടുത്തതായി സംസ്ഥാന പോലീസ് മേധാവി ചൊവ്വാഴ്ച പറഞ്ഞു.

പഞ്ചാബിലെ സ്ലീപ്പര്‍ സെല്ലുകളെ പുനരുജ്ജീവിപ്പിക്കാന്‍ പാകിസ്ഥാനിലെ ഭീകരസംഘടനകള്‍ നടത്തിയ കോര്‍ഡിനേറ്റഡ് ഓപ്പറേഷനാണ് പ്രാഥമിക അന്വേഷണം സൂചിപ്പിക്കുന്നത്,” ഡയറക്ടര്‍ ജനറല്‍ ഓഫ് പോലീസ് ഗൗരവ് യാദവ് എക്സില്‍ ഒരു പോസ്റ്റില്‍ പറഞ്ഞു.

ഒരു കേന്ദ്ര ഏജന്‍സിയുമായി ചേര്‍ന്ന് നടത്തിയ സംയുക്ത ഓപ്പറേഷനില്‍, എസ്ബിഎസ് നഗറിലെ ടിബ്ബ നംഗല്‍ കുലാര്‍ റോഡിന് സമീപമുള്ള വനമേഖലയില്‍ നിന്ന് രഹസ്യാന്വേഷണ വിഭാഗത്തിന്റെ നേതൃത്വത്തില്‍ നടത്തിയ ഓപ്പറേഷനില്‍ പഞ്ചാബ് പോലീസ് തീവ്രവാദ ഹാര്‍ഡ്വെയര്‍ ശേഖരം കണ്ടെടുത്തു.

രണ്ട് ആര്‍പിജികള്‍, രണ്ട് ഇംപ്രൊവൈസ്ഡ് എക്സ്പ്ലോസീവ് ഡിവൈസുകള്‍ (ഐഇഡി), അഞ്ച് ഹാന്‍ഡ് ഗ്രനേഡുകള്‍, ഒരു വയര്‍ലെസ് കമ്മ്യൂണിക്കേഷന്‍ സെറ്റ് എന്നിവ കണ്ടെടുത്തതായി അദ്ദേഹം പറഞ്ഞു.

അമൃത്സറിലെ സ്റ്റേറ്റ് സ്പെഷ്യല്‍ ഓപ്പറേഷന്‍ സെല്ലിന്റെ പോലീസ് സ്റ്റേഷനില്‍ ബന്ധപ്പെട്ട വകുപ്പുകള്‍ പ്രകാരം കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്.

Continue Reading

Video Stories

കളിക്കുന്നതിനിടെ ഗേറ്റും മതിലും തകര്‍ന്നുവീണു; അഞ്ചു വയസ്സുകാരന്‍ മരിച്ചു

സുഹൃത്തുക്കളുമൊത്ത് കളിക്കുന്നതിനിടെ ഗേറ്റും മതിലും തകര്‍ന്നുവീണ് അഞ്ചു വയസ്സുകാരന്‍ മരിച്ചു.

Published

on

പാലക്കാട്: സുഹൃത്തുക്കളുമൊത്ത് കളിക്കുന്നതിനിടെ ഗേറ്റും മതിലും തകര്‍ന്നുവീണ് അഞ്ചു വയസ്സുകാരന്‍ മരിച്ചു. എലപ്പുള്ളി നെയ്തല ഇരട്ടകുളം കൃഷ്ണകുമാര്‍-അംബിക ദമ്പതികളുടെ മകന്‍ അഭിനത്താണ് മരിച്ചത്. ശനിയാഴ്ച വൈകീട്ട് അഞ്ചോടെ കൂട്ടുകാരുമായി സമീപത്തെ പറമ്പില്‍ കളിക്കാന്‍ പോയതായിരുന്നു.

കാലപ്പഴക്കം ചെന്ന ഗേറ്റില്‍ തൂങ്ങിക്കളിക്കുന്നതിനിടെ ഗേറ്റും മതിലും തകര്‍ന്ന് കുട്ടിയുടെ ദേഹത്തേക്ക് വീഴുകയായിരുന്നു. ആദ്യം താലൂക്ക് ആശുപത്രിയിലും പിന്നീട് ജില്ല ആശുപത്രിയിലും എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. മൃതദേഹം ജില്ല ആശുപത്രി മോര്‍ച്ചറിയില്‍.

Continue Reading

Celebrity

‘ഡിയര്‍ ലാലേട്ടന്’ ലയണല്‍ മെസ്സിയുടെ ഓട്ടോഗ്രാഫ്

സോഷ്യല്‍ മീഡിയയിലൂടെ മോഹന്‍ലാല്‍ തന്നെയാണ് ഇക്കാര്യം അറിയിച്ചത്.

Published

on

സൂപ്പര്‍സ്റ്റാര്‍ മോഹന്‍ലാലിന് ഫുട്ബാള്‍ ഇതിഹാസം ലയണല്‍ മെസ്സിയുടെ ഓട്ടോഗ്രാഫ്. അര്‍ജന്റീനിയന്‍ ജേഴ്‌സിയില്‍ ‘ഡിയര്‍ ലാലേട്ടന്’ എന്നെഴുതിയ ജേഴ്‌സിയാണ് മോഹന്‍ലാലിന് സമ്മാനമായി ലഭിച്ചിട്ടുള്ളത്. സോഷ്യല്‍ മീഡിയയിലൂടെ മോഹന്‍ലാല്‍ തന്നെയാണ് ഇക്കാര്യം അറിയിച്ചത്. രാജേഷ് ഫിലിപ്പും രാജീവ് മാങ്ങോട്ടിലുമാണ് മോഹന്‍ലാലിന് മെസ്സിയുടെ ജേഴ്‌സി സമ്മാനിച്ചത്. ഇരുവര്‍ക്കും സോഷ്യല്‍ മീഡിയയിലൂടെ മോഹന്‍ലാല്‍ നന്ദി അറിയിച്ചു.

‘ജീവിതത്തിലെ ചില നിമിഷങ്ങള്‍ വാക്കുകള്‍ കൊണ്ട് പറയാന്‍ പറ്റാത്തത്ര ആഴമുള്ളതാണ്. അവ എപ്പോഴും നിങ്ങളോടൊപ്പം നിലനില്‍ക്കും. ഇന്ന്, അത്തരമൊരു നിമിഷം ഞാന്‍ അനുഭവിച്ചു. സമ്മാനപ്പൊതി അഴിക്കുമ്പോള്‍, എന്റെ ഹൃദയമിടിപ്പ് കൂടുന്നുണ്ടായിരുന്നു – ഇതിഹാസം, ലയണല്‍ മെസി ഒപ്പിട്ട ഒരു ജേഴ്‌സി എനിക്ക് ലഭിച്ചിരിക്കുകയാണ്. അതില്‍ എന്റെ പേര്, അദ്ദേഹത്തിന്റെ സ്വന്തം കൈപ്പടയില്‍ എഴുതിയിരിക്കുന്നു. മെസിയെ വളരെക്കാലമായി ആരാധിക്കുന്ന ഒരാളെന്ന നിലയില്‍, കളിക്കളത്തിലെ അദ്ദേഹത്തിന്റെ മികവിന് മാത്രമല്ല, എളിമയ്ക്കും സഹാനുഭൂതിക്കും, ഇത് ശരിക്കും സവിശേഷമായിരുന്നു. ഡോ. രാജീവ് മാങ്ങോട്ടില്‍, രാജേഷ് ഫിലിപ്പ് എന്നീ രണ്ട് പ്രിയ സുഹൃത്തുക്കളില്ലാതെ അവിശ്വസനീയ നിമിഷം സാധ്യമാകുമായിരുന്നില്ല. എന്റെ ഹൃദയത്തിന്റെ അടിത്തട്ടില്‍ നിന്ന് നന്ദി,’- മോഹന്‍ലാല്‍ കുറിച്ചു.

Continue Reading

Trending