Connect with us

kerala

ലോകായുക്ത-കെ റെയില്‍;ഇടതില്‍ പോര് കടുക്കുന്നു

സി.പി.ഐ എതിര്‍പ്പില്‍ അടിപതറി സി.പി.എം

Published

on

തിരുവനന്തപുരം: ലോകായുക്ത നിയമഭേദഗതിക്കെതിരെയും സില്‍വര്‍ ലൈന്‍ പദ്ധതിക്കെതിരെയും സി.പി.ഐ നിലപാട് കടുപ്പിക്കുമ്പോള്‍ സി.പി.എമ്മിന് കാലിടറുന്നു. ഇടതുമുന്നണിയിലെ രണ്ടാമത്തെ കക്ഷിയായ സി.പി.ഐയുടെ എതിര്‍പ്പിനെ മറികടന്ന് ലോകായുക്ത നിയമം ഭേദഗതി ചെയ്യാനും കെ റെയില്‍ പദ്ധതി നടപ്പിലാക്കാനും സി.പി.എം നന്നായി വിയര്‍ക്കേണ്ടിവരും.

സി.പി.എം സംസ്ഥാന സെക്രട്ടറിയേറ്റ് യോഗത്തിന് ശേഷം ഇന്നലെ സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ നടത്തിയ വാര്‍ത്താ സമ്മേളനത്തില്‍ സി.പി.ഐയുടെ പരസ്യനിലപാട് മുന്നണിയുടെ താളം തെറ്റിക്കുന്ന സൂചനയുണ്ടായിരുന്നു. മാധ്യമപ്രവര്‍ത്തകര്‍ ഉന്നയിച്ച പല ചോദ്യങ്ങളോടും ‘നോ കമന്റ്‌സ്’ ആയിരുന്നു കോടിയേരിയുടെ മറുപടി. രണ്ട് വിഷയങ്ങളിലും സി.പി.ഐ ഉയര്‍ത്തിയ വെല്ലുവിളി അത്രവേഗം പരിഹരിക്കപ്പെടാന്‍ ഇടയില്ലെന്ന് വ്യക്തമാക്കുന്നതായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണവും.

ലോകായുക്ത നിയമം ഭേഗദതി ചെയ്യണമെന്ന് മുന്‍ എല്‍.ഡി.എഫ് സര്‍ക്കാരിന്റെ കാലത്തുതന്നെ തീരുമാനിച്ചിരുന്നതാണെന്നും മുന്‍ ഡയറക്ടര്‍ ജനറല്‍ ആയിരുന്ന വി.ജി ഗോവിന്ദന്‍ നായര്‍ ശുപാര്‍ശ ചെയ്തിരുന്നെന്നുമാണ് കോടിയേരി പറയുന്നത്. പല നിയമജ്ഞന്മാരും ഇത് ഭേദഗതി ചെയ്യാന്‍ സര്‍ക്കാരിനെ ഉപദേശിച്ചിരുന്നതായും നിയമസഭ ചേരാന്‍ മന്ത്രിസഭായോഗം തീരുമാനിക്കുന്നതു വരെ ഓര്‍ഡിനന്‍സ് ഇറക്കാന്‍ സര്‍ക്കാരിന് അധികാരമുണ്ടെന്നും കോടിയേരി വ്യക്തമാക്കുന്നു.വി.എസ് സര്‍ക്കാരിന്റെ കാലം മുതലുള്ള തീരുമാനത്തിന്റെ തുടര്‍ച്ചയാണ് ലോകായുക്ത നിയമം ഭേദഗതി ചെയ്യാനുള്ള നടപടിയെന്ന് കോടിയേരി പറയുമ്പോള്‍ മുന്നണിയുടെ നയപരമായ തീരുമാനമല്ലെന്ന് വാദിക്കുന്ന സി.പി.ഐയെ കൂടുതല്‍ ചൊടിപ്പിച്ചേക്കും. നിയമം ഭേദഗതി ചെയ്യേണ്ട ആവശ്യമില്ലെന്നാണ് സി.പി.ഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍ പറഞ്ഞത്. കാനത്തിന്റെ എതിര്‍പ്പ് ചൂണ്ടിക്കാട്ടിയപ്പോള്‍ സി.പി.ഐയുമായി ചര്‍ച്ച ചെയ്യാമെന്നായിരുന്നു കോടിയേരിയുടെ മറുപടി. ഇത്തരം വിഷയങ്ങള്‍ മന്ത്രിസഭായോഗത്തില്‍ വരുമ്പോള്‍ ഏതെങ്കിലുമൊരു ഘടകകക്ഷിക്ക് അഭിപ്രായ വ്യത്യാസമുണ്ടെങ്കില്‍ അത് മാറ്റിവെക്കുകയും വിശദമായി ചര്‍ച്ച നടത്തുകയും ചെയ്യാറാണ് പതിവെന്നും അത്തരത്തിലൊരു സാഹചര്യം മന്ത്രിസഭാ യോഗത്തില്‍ ഉണ്ടായിട്ടില്ലെന്നുമാണ് കോടിയേരി പറഞ്ഞത്.

ലോകായുക്ത നിയമഭേദഗതി വിഷയം മന്ത്രിസഭയില്‍ കൊണ്ടുവന്നപ്പോള്‍ എതിര്‍ക്കാതിരുന്നത് എന്തുകൊണ്ടെന്ന ചോദ്യമുയര്‍ത്തിയാണ് സി.പി.ഐ നേതൃത്വം മന്ത്രിമാരെ കുറ്റപ്പെടുത്തിയത്.

കെ റെയിലുമായി ബന്ധപ്പെട്ട് സി.പി.ഐയുടെ എതിര്‍പ്പിനെ സി.പി.എം പ്രത്യക്ഷത്തില്‍ തള്ളുകയാണെങ്കിലും അനുനയിപ്പിക്കാനാകുമെന്ന പ്രതീക്ഷ തീരെയില്ല. ജനങ്ങളെ ദ്രോഹിക്കുന്ന പദ്ധതിയുടെ ആവശ്യമില്ലെന്നാണ് കാനം പരസ്യനിലപാട് സ്വീകരിച്ചത്. ഇത് സി.പി.എമ്മിനെ പ്രതിസന്ധിയിലാക്കിയെന്നതില്‍ തര്‍ക്കമില്ല. എന്നാല്‍ കെ റെയില്‍ പ്രകടനപത്രികയിലുള്ള പദ്ധതിയാണെന്നും സി.പി.ഐക്ക് എതിര്‍പ്പുള്ളതായി അവര്‍ അറിയിച്ചിട്ടില്ലെന്നും കോടിയേരി പറഞ്ഞു.

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

kerala

സംസഥാനത്ത് സ്വര്‍ണവില സര്‍വ്വകാല റെക്കോര്‍ഡില്‍

ഒരു ഗ്രാമിന് 6960 രൂപയാണ് വില ഇന്നത്തെ വില

Published

on

സംസ്ഥാനത്ത് സ്വർണവില ഈ മാസത്തെ ഏറ്റവും ഉയർന്ന നിരക്കിൽ. ഒരു ഗ്രാമിന് 6960 രൂപയാണ് വില ഇന്നത്തെ വില. 6885 രൂപയിൽ നിന്നാണ് വില പെട്ടെന്ന് ഉയർന്നത്. ഒരു പവൻ സ്വർണത്തിന് 55,680 രൂപയിലാണ് ഇന്നും വ്യാപാരം പുരോഗമിക്കുന്നത്. വെള്ളി വില ഗ്രാമിന് 95.90 രൂപയും കിലോഗ്രാമിന് 95,900 രൂപയുമാണ് ഇന്നത്തെ വില.

സെപ്റ്റംബർ 2 മുതൽ 5 വരെ മാറ്റമില്ലാതെ തുടർന്ന 53,360 രൂപയാണ് ഈ മാസം രേഖപ്പെടുത്തിയ ഏറ്റവും കുറഞ്ഞ നിരക്ക്. സ്വർണവിലയിൽ വലിയ ഉയർച്ച താഴ്ച്ചകൾ രേഖപ്പെടുത്തിയ ഒരു മാസമാണ് കടന്നുപോയത്.

Continue Reading

india

അർജുനായുള്ള തെരച്ചില്‍ ഇന്നും തുടരും; നാവികസേന മാർക്ക് ചെയ്തത സ്ഥലത്ത് പരിശോധന

നാവികസേന അടയാളപ്പെടുത്തിയ സ്ഥലം കേന്ദ്രീകരിച്ചായിരിക്കും ഇന്നത്തെ പരിശോധന

Published

on

കര്‍ണാടക: ഷിരൂരിൽ മണ്ണിടിച്ചിലിൽ കാണാതായ അർജുൻ ഉൾപ്പടെയുള്ളവർക്കായുള്ള തിരച്ചിൽ ഇന്നും തുടരും. ഡ്രഡ്ജർ ഉപയോഗിച്ച് ഗംഗാവലി പുഴയിലെ മണ്ണ് നീക്കുന്നതിനൊപ്പം പ്രാദേശിക മുങ്ങൽ വിദഗ്ദൻ ഈശ്വർ മൽപെയും തിരച്ചിലിനിറങ്ങും.

നാവികസേന അടയാളപ്പെടുത്തിയ സ്ഥലം കേന്ദ്രീകരിച്ചായിരിക്കും ഇന്നത്തെ പരിശോധന. ഡ്രഡ്ജർ ആ ഭാഗത്ത് നങ്കൂരമിട്ട് ക്യാമറ ഉപയോഗിച്ച് അടിയിലെ ദൃശ്യം പകർത്തും. ഡ്രഡ്ജർ കമ്പനിയുടെ ഡൈവർമാരാണ് ജലത്തിനടിയിൽ ഉപയോഗിക്കാവുന്ന ക്യാമറയുമായി മുങ്ങുക.

ഡ്രഡ്ജർ ഉപയോഗിച്ചുള്ള തിരച്ചിൽ കൂടുതൽ വേഗത്തിലാക്കണമെന്ന് അർജുന്റെ കുടുംബം ആവശ്യപ്പെട്ടു.
അർജുന്‍റെ സഹോദരി അഞ്ജു ഇന്നും തെരച്ചിൽ നടക്കുന്ന ഇടത്തേക്കെത്തും. ഇന്നലെ പുഴയിലിറങ്ങിയ ഈശ്വർ മാൽപെ രണ്ടിടത്ത് വാഹനങ്ങളുടെ അവശിഷ്ടങ്ങൾ ഉണ്ടെന്ന് അറിയിച്ചിരുന്നു. ഇതനുസരിച്ച് രണ്ടിടത്തും പരിശോധന നടത്തിയെങ്കിലും മണ്ണിടിച്ചിലിൽപ്പെട്ട ടാങ്കർ ലോറിയുടെ ക്യാബിനും മുൻവശത്തെ ടയറുമാണ് കിട്ടിയത്.

Continue Reading

kerala

കോഴിക്കോട് വിമാനത്താവളത്തിലെ പ്രശ്‌നങ്ങള്‍ക്ക് പരിഹാരം വേണം: ഇ.ടി മുഹമ്മദ് ബഷീര്‍ എം.പി

Published

on

മലപ്പുറം: മലബാറിലെ ലക്ഷക്കണക്കിന് ജനതയുടെ ആശ്രയമായ കോഴിക്കോട് അന്താരാഷ്ട്ര വിമാനത്താവളത്തിലെ വിവിധ പ്രശ്നങ്ങളില്‍ അടിയന്തര പരിഹാരം ആവശ്യപ്പെട്ട് ഇ.ടി മുഹമ്മദ് ബഷീര്‍ എംപി കേന്ദ്ര വ്യോമയാന മന്ത്രി കിഞ്ചരപ്പു റാം മോഹന്‍ നായിഡുവിന് കത്ത് നല്‍കി. നിലവില്‍ സര്‍വീസ് നടത്തുന്ന ചെറിയ ശ്രേണിയില്‍പെട്ട എയര്‍ ഇന്ത്യ എക്‌സ്പ്രസ്, സ്‌പൈസ് ജെറ്റ് വിമാനങ്ങള്‍ അടിക്കടി സര്‍വീസ് റദ്ദാക്കുന്നത് തടയുക, വാഹന പാര്‍ക്കിങ്ങിന്റെ പേരില്‍ നടക്കുന്ന അശാസ്ത്രീ യ സംവിധാനങ്ങള്‍ മാറ്റുക, വിമാനത്താവള റെസ വിപുലീകരണ നവീകരണ പ്രവര്‍ത്തനങ്ങള്‍ വേഗത്തിലാക്കുക, പുതിയ സര്‍വീസ് തുടങ്ങാനിരിക്കുന്ന വിമാനക്കമ്പനികള്‍ക്ക് നടപടികള്‍ പൂര്‍ത്തീകരിക്കുക തുടങ്ങിയ ആവശ്യങ്ങള്‍ കത്തില്‍ ഉന്നയിച്ചു.

പാര്‍ക്കിങ് ആവശ്യമില്ലാത്ത വാഹനങ്ങള്‍ക്ക് 11 മിനിറ്റിനകം തിരിച്ച് പോവാന്‍ കഴിയാത്ത സാഹചര്യമാണ് ഇപ്പോള്‍ നിലവിലുള്ളത്. ഇത് മാറ്റി പാര്‍ക്കിങ് ആവശ്യമില്ലാത്ത വാഹനങ്ങള്‍ക്കും പാര്‍ക്കിങ് മേഖലയിലേക്ക് പ്രവേശിക്കുന്ന വാഹനങ്ങള്‍ ക്കും പ്രത്യേകവഴി ഒരുക്കണമെന്നും ആവശ്യപ്പെട്ടു. അടിയന്തരമായി ഇക്കാര്യങ്ങള്‍ പരിഹരിക്കണമെന്ന് എയര്‍പോര്‍ട്ട് ഡയറക്ടറോടും ഇ.ടി നിര്‍ദ്ദേശിച്ചു. എയര്‍ ഇന്ത്യ എക്‌സ്പ്രസ്, സ്‌പൈസ് ജറ്റ് ഉള്‍പ്പെടെയുള്ള എല്ലാ വിമാന കമ്പനികളുടെ യും പ്രതിനിധികളെയും എയര്‍പോര്‍ട്ട് ഉദ്യോഗസ്ഥരെയും ഉള്‍പ്പെടുത്തി അടിയന്തര യോഗം ചേരുമെന്നും എം.പി അറിയിച്ചു.

 

Continue Reading

Trending