Connect with us

india

പാര്‍ലമെന്റ് സമ്മേളനം വെട്ടിച്ചുരുക്കുന്നു; ബുധനാഴ്ച അവസാനിക്കാന്‍ സാധ്യത

ആറുമാസത്തിന് ശേഷം സമ്മേളിച്ച 18 ദിവസം നീണ്ടുനില്‍ക്കേണ്ടിയിരുന്ന വര്‍ഷകാല സഭ നിലവില്‍ സെപ്റ്റംബര്‍ 14 ന് ആരംഭിച്ച് ഒക്ടോബര്‍ ഒന്നുവരെയാണ് നിശ്ചയിച്ചിരുന്നത്. കോവിഡ് സാഹചര്യം കണക്കിലെടുത്ത് നിയന്ത്രണത്തിലും പ്രത്യേകസമയക്രമത്തിലുമാണ് ലോക്സഭയും രാജ്യസഭയും ചേരുന്നിരുന്നത്.

Published

on

ന്യൂഡല്‍ഹി : കൂടുതല്‍ എംപിമാര്‍ക്ക് കോവിഡ് സ്ഥിരീകരിച്ച സാഹചര്യത്തില്‍ പാര്‍ലമെന്റിന്റെ വര്‍ഷകാല സമ്മേളനം വെട്ടിച്ചുരുക്കിയേക്കുമെന്ന് റിപ്പോര്‍ട്ട്.
കേന്ദ്രമന്ത്രിമാരായ നിതിന്‍ ഗഡ്കരിക്കും പ്രഹ്ളാദ് സിങ് പട്ടേലിനും ഉള്‍പ്പെടെ 30 എം.പിമാര്‍ക്കാണ് ഇതിനകം കോവിഡ് സ്ഥിരീകരിച്ചത്. ഈ പശ്ചാത്തലത്തിലാണ് സമ്മേളനം ചുരുക്കാന്‍ ആലോചിക്കുന്നത്. അതേസമയം, കര്‍ഷിക ബില്ലില്‍ രാ്ജ്യസഭയില്‍ വോട്ടെടുപ്പ് നടക്കാനിരിക്കെ മോദി സര്‍ക്കാറിനെതിരെ രാജ്യവ്യാപകമായി പ്രതിഷേധം അലയടിക്കുന്ന സാഹചകര്യവും നിലവിലുണ്ട്.

ഇന്ന്, സ്പീക്കര്‍ ഓം ബിര്‍ല ലോക്സഭയുടെ അടിയന്തര കാര്യോപദേശക സമിതി വിളിച്ചുചേര്‍ത്തതിന് പിന്നാലെയാണ് സഭാ സമ്മേളനം വെട്ടിച്ചുരുക്കുന്ന കാര്യത്തില്‍ അന്തിമ തീരുമാനമായത്. പാര്‍ലമെന്റ്ിന് മുന്നോടിയായി നടന്ന നിര്‍ബന്ധിത പരിശോധനാ റിപ്പോര്‍ട്ടുകളില്‍ പലതും പോസീറ്റീവ് ആയി മാറിയതും അവരില്‍ പലരും സഭയില്‍ പങ്കെടുക്കുകയും ചെയ്തതോടയാണ്് എംപിമാരുടെ സുരക്ഷയെക്കുറിച്ച് ആശങ്കായുര്‍ന്നത്. സഭ വെട്ടിച്ചുരുക്കുന്നതില്‍ സമവായം ഉണ്ടാക്കാന്‍ കേന്ദ്രം നേരത്തെ പ്രതിപക്ഷവുമായി ചര്‍ച്ച നടത്തിയിരുന്നു. പല പ്രതിപക്ഷ പാര്‍ട്ടികളും സെഷന്‍ അവസാനിപ്പിക്കുന്നതിന് അനുകൂലവുമാണ്.

ആറുമാസത്തിന് ശേഷം സമ്മേളിച്ച 18 ദിവസം നീണ്ടുനില്‍ക്കേണ്ടിയിരുന്ന വര്‍ഷകാല സഭ നിലവില്‍ സെപ്റ്റംബര്‍ 14 ന് ആരംഭിച്ച് ഒക്ടോബര്‍ ഒന്നുവരെയാണ് നിശ്ചയിച്ചിരുന്നത്. കോവിഡ് സാഹചര്യം കണക്കിലെടുത്ത് നിയന്ത്രണത്തിലും പ്രത്യേകസമയക്രമത്തിലുമാണ് ലോക്സഭയും രാജ്യസഭയും ചേരുന്നിരുന്നത്.

ഇതിനിടെ, ലോക്‌സഭയിലെ പതിനേഴ് അംഗങ്ങള്‍ക്കും രാജ്യസഭയില്‍ നിന്നുള്ള എട്ട് പേര്‍ക്കുമാണ് കൊറോണ വൈറസിന് പോസിറ്റീവ് സ്ഥിരീകരിച്ചത്. ലോക്‌സഭാ എംപിമാരില്‍ ബിജെപിയുടെ 12 പേരും, വൈ എസ് ആര്‍ കോണ്‍ഗ്രസിന് രണ്ട് പേരും, ശിവസേന, ഡിഎംകെ, ആര്‍എല്‍പി എന്നിവയിലെ ഓരോരുത്തരുമാണ് രോഗബാധിതരായത്.

അതേസമയം , സെഷന്‍ അവസാനിപ്പിക്കുന്നതിന് മുമ്പ് പാര്‍ലമെന്റില്‍ 11 ഓര്‍ഡിനന്‍സുകള്‍ നീക്കാന്‍ കേന്ദ്രം ശ്രമിക്കുന്നുണ്ട്. കാര്‍ഷിക മേഖലയുമായി ബന്ധപ്പെട്ട മൂന്ന് ബില്ലുകള്‍ മാത്രമാണ് ലോക്‌സഭ ഇതുവരെ പാസാക്കിയത്. പകര്‍ച്ചവ്യാധിക്കെതിരായ രാജ്യത്തിന്റെ പോരാട്ടത്തിന് ഫണ്ട് ലാഭിക്കാന്‍ പാര്‍ലമെന്റ് അംഗങ്ങളുടെ ശമ്പളം 30 ശതമാനം വെട്ടിക്കുറയ്ക്കാനുള്ള ഓര്‍ഡിനന്‍സ് ഇരുസഭകളും അംഗീകരിച്ചു.

വിവാദമായ കാര്‍ഷിക ബില്‍ രാജ്യസഭയില്‍ അവതരിപ്പിക്കുന്നത് സര്‍ക്കാര്‍ നാളത്തേക്ക് മാറ്റി. ബില്ലിനെതിരെ സഖ്യകക്ഷികള്‍ വരെ രംഗത്തെത്തിയതോടെ സഭയില്‍ ഹാജരുണ്ടാകണമെന്ന് കാണിച്ച് എല്ലാ എംപിമാര്‍ക്കും ബിജെപി വിപ്പ് നല്‍കിയിട്ടുണ്ട്.

മോദി സര്‍ക്കാര്‍ ലോക്സഭയില്‍ പാസാക്കിയ കാര്‍ഷിക ബില്ലുകള്‍ രാജ്യസഭ കടക്കുന്നതില്‍ ഭരണകക്ഷിയില്‍ ആശങ്ക നിലനില്‍ക്കുന്നുണ്ട്. വേണ്ടത്ര അംഗങ്ങള്‍ സഭയില്‍ ഇല്ലാത്തതും സഖ്യകക്ഷികള്‍ പലരും ഇടഞ്ഞു നില്‍ക്കുന്നതും ചിലര്‍ പരസ്യമായി രംഗത്ത് വന്നതും ബിജെപിക്ക് തിരിച്ചടിയായിട്ടുണ്ട്. ബില്ലിനെതിരെ വോട്ടു ചെയ്യണമെന്ന് ആവശ്യപ്പെട്ട് കോണ്‍ഗ്രസ് വിവിധ കക്ഷികളെ സമീപിച്ചിട്ടുമുണ്ട്. ഇതിനിടെ നരേന്ദ്ര മോദി സര്‍ക്കാര്‍ പാര്‍ലമെന്റില്‍ കൊണ്ടുവന്ന കാര്‍ഷിക ബില്ലുകളെ തെലങ്കാന രാഷ്ട്ര സമിതി (ടിആര്‍എസ്) എതിര്‍ക്കുമെന്ന് പാര്‍ട്ടി പ്രസിഡന്റും തെലങ്കാന മുഖ്യമന്ത്രിയുമായ കെ ചന്ദ്രശേഖര്‍ റാവു (കെസിആര്‍) വ്യക്തമാക്കി.

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

india

ബ്ലാക്കൗട്ട് സമയത്തും യൂട്യൂബര്‍ ജ്യോതി മല്‍ഹോത്ര പാകിസ്താന്‍ ഏജന്‍സികളുമായി സമ്പര്‍ക്കം പുലര്‍ത്തിയതായി കണ്ടെത്തല്‍

സമൂഹ മാധ്യമങ്ങളുപയോഗിച്ച് പാകിസ്ഥാന്‍ ഏജന്‍സികള്‍ ചാരപ്രവര്‍ത്തനം നടത്താന്‍ ശ്രമിക്കുന്നതായി ഈ അറസ്റ്റ് സൂചിപ്പിക്കുന്നതായും അധികൃതര്‍ വ്യക്തമാക്കി.

Published

on

പാകിസ്താനു വേണ്ടി ചാരപ്രവര്‍ത്തനം നടത്തിയെന്നാരോപിച്ച് യൂട്യൂബര്‍ ജ്യോതി മല്‍ഹോത്രയടക്കം മൂന്ന് പേരെ സുരക്ഷാ ഏജന്‍സികള്‍ അറസ്റ്റ് ചെയ്തു. ഉത്തരേന്ത്യയില്‍ പ്രഖ്യാപിച്ച ബ്ലാക്കൗട്ട് സമയത്തും ഇവര്‍ പാകിസ്താന്‍ ഏജന്‍സികളുമായി സജീവ സമ്പര്‍ക്കം പുലര്‍ത്തിയിരുന്നുവെന്ന് അന്വേഷണത്തില്‍ കണ്ടെത്തി.

ഹരിയാന പൊലീസ് നടത്തിയ അന്വേഷണത്തിന്റെ അടിസ്ഥാനത്തില്‍, നൗമാന്‍ ഇലാഹി (ഉത്തര്‍പ്രദേശ്), ദേവേന്ദ്ര സിംഗ് ധില്ലോണ്‍ (കൈത്താല്‍), മല്‍ഹോത്ര (ഹിസാര്‍) എന്നിവരെ അറസ്റ്റ് ചെയ്തു. ഇവര്‍ പാകിസ്താന്‍ ഏജന്‍സികള്‍ക്ക് സുപ്രധാനമായ വിവരങ്ങള്‍ ചോര്‍ത്തിയതായാണ് ആരോപണം.

പാകിസ്താനിലെ ചാരപ്രവര്‍ത്തകര്‍ സാമൂഹ്യ മാധ്യമങ്ങളെയും യൂട്യൂബറുകളെയും ചാരപ്രവര്‍ത്തനങ്ങള്‍ക്കായി ഉപയോഗിക്കുന്നുവെന്ന സൂചനയും ഇതോടെ പുറത്തുവരികയായിരുന്നു. ഹരിയാനയില്‍ നിന്ന് പിടിയിലായ അര്‍മ്മാന്‍ എന്നയാള്‍ ഇന്ത്യയിലെ മൊബൈല്‍ സിം കാര്‍ഡുകള്‍ പാകിസ്താനിലെ ചാരപ്രവര്‍ത്തകര്‍ക്ക് വിതരണം ചെയ്തിരുന്നതായും, ഡിഫന്‍സ് എക്‌സ്‌പോയില്‍ പങ്കെടുക്കുകയും വിവരങ്ങള്‍ കൈമാറുകയും ചെയ്തതായും അന്വേഷണ ഏജന്‍സികള്‍ കണ്ടെത്തി. സമൂഹ മാധ്യമങ്ങളുപയോഗിച്ച് പാകിസ്ഥാന്‍ ഏജന്‍സികള്‍ ചാരപ്രവര്‍ത്തനം നടത്താന്‍ ശ്രമിക്കുന്നതായി ഈ അറസ്റ്റ് സൂചിപ്പിക്കുന്നതായും അധികൃതര്‍ വ്യക്തമാക്കി.

Continue Reading

india

പാകിസ്താന് വേണ്ടി ചാരപ്പണി; ഒരാള്‍ അറസ്റ്റില്‍

26 വയസ്സുള്ള അര്‍മാന്‍ എന്ന യുവാവാണ് ശനിയാഴ്ച അറസ്റ്റിലായത്.

Published

on

പാകിസ്താന് വേണ്ടി ചാരപ്പണി നടത്തിയെന്നാരോപിച്ച് ഹരിയാനയിലെ നൂഹ് ജില്ലയില്‍ യുവാവിനെ പിടികൂടിയതായി പൊലീസ്. 26 വയസ്സുള്ള അര്‍മാന്‍ എന്ന യുവാവാണ് ശനിയാഴ്ച അറസ്റ്റിലായത്. ഡല്‍ഹി പാകിസ്താന്‍ ഹൈക്കമ്മീഷനില്‍ നിയമിതനായ ഒരു ജീവനക്കാരന്‍ വഴി ഇന്ത്യന്‍ സൈന്യവുമായും മറ്റ് സൈനിക പ്രവര്‍ത്തനങ്ങളുമായും ബന്ധപ്പെട്ട വിവരങ്ങള്‍ പാകിസ്താനുമായി പങ്കുവെച്ചതിനാണ് ഇയാള്‍ അറസ്റ്റിലായത്. കോടതി അര്‍മാനെ ആറ് ദിവസത്തെ പൊലീസ് കസ്റ്റഡിയില്‍ വിട്ടു. കേന്ദ്ര അന്വേഷണ ഏജന്‍സികളില്‍ നിന്ന് സൂചന ലഭിച്ചതിനെ തുടര്‍ന്നാണ് അര്‍മാനെ അറസ്റ്റ് ചെയ്തതെന്ന് പൊലീസ് പറഞ്ഞു.

സോഷ്യല്‍ മീഡിയ പ്ലാറ്റ്‌ഫോമുകളിലൂടെ ഇയാള്‍ വളരെക്കാലമായി വിവരങ്ങള്‍ പങ്കുവെച്ചിരുന്നുവെന്നും പൊലീസ് പറയുന്നു. പാകിസ്താന്‍ നമ്പറുകളുമായി പങ്കിട്ട സംഭാഷണങ്ങളും ഫോട്ടോകളും വീഡിയോകളും ഇയാളുടെ മൊബൈല്‍ ഫോണ്‍ പരിശോധിച്ചപ്പോള്‍ കണ്ടെത്തി.

Continue Reading

india

യുപിയില്‍ പ്രായപൂര്‍ത്തിയാകാത്ത ദളിത് പെണ്‍കുട്ടിയെ കൂട്ടബലാത്സംഗത്തിന് ഇരയാക്കി; 15കാരന്‍ ഉള്‍പ്പെടെ മൂന്നുപേര്‍ പിടിയില്‍

പത്താം ക്ലാസ് വിദ്യാര്‍ഥിയായ പെണ്‍കുട്ടി വെള്ളിയാഴ്ച സ്‌കൂളിലേക്ക് പോകുന്നതിനിടെയായിരുന്നു സംഭവം.

Published

on

യുപിയില്‍ സ്‌കൂളിലേക്ക് പോകുന്നതിനിടെ പ്രായപൂര്‍ത്തിയാകാത്ത ദളിത് പെണ്‍കുട്ടിയെ കൂട്ടബലാത്സംഗത്തിന് ഇരയാക്കിയ കേസില്‍ 15കാരന്‍ ഉള്‍പ്പെടെ മൂന്നുപേര്‍ പിടിയില്‍.

പത്താം ക്ലാസ് വിദ്യാര്‍ഥിയായ പെണ്‍കുട്ടി വെള്ളിയാഴ്ച സ്‌കൂളിലേക്ക് പോകുന്നതിനിടെയായിരുന്നു സംഭവം. 15കാരനായ പ്രതി, പെണ്‍കുട്ടിയെ സ്‌കൂളില്‍കൊണ്ടുവിടാമെന്ന് പറഞ്ഞ് കാറില്‍ കയറ്റുകയായിരുന്നു. വഴിയില്‍ വെച്ച് മറ്റു പ്രതികളായ പ്രദീപ് (18), സൗരഭ് (18) എന്നവരും വാഹനത്തില്‍ കയറി. തുടര്‍ന്ന് ഇവര്‍ പെണ്‍കുട്ടിയെ ബലംപ്രയോഗിച്ച് ഒരു മുറിയില്‍ കൊണ്ടുപോയി ബലാത്സംഗം ചെയ്യുകയായിരുന്നു. ശേഷം പ്രതികള്‍ പെണ്‍കുട്ടിയെ ഉപേക്ഷിച്ച് കടന്നുകളയുകയായിരുന്നുവെന്ന് പൊലീസ് പറഞ്ഞു.

പെണ്‍കുട്ടിയുടെ അമ്മ നല്‍കിയ പരാതിയിലാണ് പോലീസ് പ്രതികളെ പിടികൂടിയത്. വെള്ളിയാഴ്ച തന്നെ പോലീസ് രണ്ട് പ്രതികളെ അറസ്റ്റ് ചെയ്യുകയും പ്രായപൂര്‍ത്തിയാകാത്ത മൂന്നാമത്തെയാളെ കസ്റ്റഡിയിലെടുക്കുകയും ചെയ്തു. അറസ്റ്റിലായ പ്രതികളെ 14 ദിവസത്തേക്ക് ജുഡീഷ്യല്‍ കസ്റ്റഡിയില്‍ വിട്ടതായി അഡീഷണല്‍ പോലീസ് സൂപ്രണ്ട് അഖണ്ഡ് പ്രതാപ് സിങ് പറഞ്ഞു.

Continue Reading

Trending