രാജ്യത്തെ 370ല്‍ അതികം ലോകസഭാ മണ്ഡലങ്ങളില്‍ ആകെ പോള്‍ ചെയ്ത വോട്ടുകളേക്കാള്‍ കൂടുതല്‍ വോട്ടുകള്‍ ഇവിഎം എണ്ണിയപ്പോള്‍ കിട്ടിയെന്ന റിപോര്‍ട്ടുമായി ഇംഗ്ലീഷ് ഓണ്‍ലൈന്‍ മാധ്യമമായ ദി ക്വിന്റ്. ഇലക്‌ട്രോണിക് വോട്ടുയന്ത്രങ്ങള്‍ (ഇവിഎം) അട്ടിമറിച്ചെന്ന ആരോപണങ്ങള്‍ക്ക് ശക്തിപകരുന്നതാണ് ദി ക്വിന്റിന്റെ അന്വേഷണാത്മക റിപ്പോര്‍ട്ട്.
ആദ്യ നാല് ഘട്ടങ്ങളില്‍ വോട്ടെടുപ്പ് നടന്ന മണ്ഡലങ്ങളില്‍ രേഖപ്പെടുത്തിയ വോട്ടുകളെക്കാള്‍ കൂടുതല്‍ എണ്ണപ്പെട്ടുവെന്നും ബാക്കിയുള്ളതില്‍ രേഖപ്പെടുത്തിയതിനേക്കാള്‍ കുറവ് വോട്ടുകളാണ് എണ്ണപ്പെട്ടതെന്നുമാണ് റിപ്പോര്‍ട്ടുകള്‍. ഒന്നുമുതല്‍ നാലുഘട്ടം വരെ വോട്ടെടുപ്പ് നടന്ന ബിഹാര്‍, ഉത്തര്‍പ്രദേശ്, തമിഴ്‌നാട്, അരുണാചല്‍ പ്രദേശ് എന്നീ സംസ്ഥാനങ്ങളിലെ ഏതാനും മണ്ഡലങ്ങളിലെ, ക്രമക്കേട് വ്യക്തമാക്കുന്ന കണക്കുകളും ക്വിന്റ് പുറത്തുവിട്ടു.
തമിഴ്നാട്ടിലെ കാഞ്ചിപുരം, ധര്‍മപുരി, ശ്രീപെരുമ്പദുര്‍, ഉത്തര്‍പ്രദേശിലെ മധുര, ബിഹാറിലെ ഔറംഗബാദ്, അരുണാചല്‍ പ്രദേശിലെ അരുണാചല്‍ വെസ്റ്റ് മണ്ഡലം എന്നിവിടങ്ങളിലെ കണക്കുകളില്‍ വന്‍ വ്യത്യാസമുണ്ട്. ഇവിടെ ആകെ വോട്ട് ചെയ്തതിനെക്കാള്‍ കൂടുതല്‍ വോട്ടുകള്‍ എണ്ണപ്പെട്ടു. എന്നാല്‍ ത്രിപുര വെസ്റ്റ്, കോണ്‍ഝാര്‍, ഭുവനേശ്വര്‍ എന്നിവിടങ്ങളില്‍ രേഖപ്പെടുത്തിയതിനേക്കാള്‍ കുറഞ്ഞ വോട്ടുകളാണ് എണ്ണിയതെന്നുമാണ് ദി ക്വിന്റിന്റെ കണ്ടെത്തല്‍.
വോട്ടെണ്ണല്‍ ദിനം മുതല്‍ നാല് ദിവസം ഇന്ത്യയിലെ ലോക്‌സഭാ മണ്ഡലങ്ങളുടെ റിസള്‍ട്ടുകള്‍ പരിശോധിച്ചാണ് ക്വിന്റ് ടീം ഈ റിപ്പോര്‍ട്ട് പ്രസിദ്ധീകരിച്ചത്. തെരഞ്ഞെടുപ്പ് കമീഷന്റെ തന്നെ വെബ്‌സൈറ്റ് നല്‍കിയ കണക്കുകളുമായി ഒത്തുനോക്കുമ്പോഴുള്ള വ്യത്യാസം ചൂണ്ടിക്കാട്ടിയപ്പോള്‍ കമീഷന്‍ മൗനം പാലിക്കുന്നതായും ‘ക്വിന്റ് പറയുന്നു. 27ന് തെരഞ്ഞെടുപ്പ് കമ്മീഷന് ഇത് സംബന്ധിച്ച വിവരങ്ങള്‍ തിരക്കി മാധ്യമസ്ഥാപനം ഇമെയില്‍ അയച്ചെങ്കിലും മറുപടി പിന്നെ തരാമെന്ന് പറഞ്ഞൊഴിയുകയായിരുന്നുവെന്നും റിപ്പോര്‍ട്ട് സൂചിപ്പിക്കുന്നു.
തെരഞ്ഞെടുപ്പ് കമ്മീഷന്റെ വെബ്‌സൈറ്റില്‍ പ്രസിദ്ധീകരിച്ച വോട്ട് കണക്കുകള്‍ വെച്ച് 373 മണ്ഡലങ്ങളിലെ വോട്ടുവ്യത്യാസം ശ്രദ്ധയില്‍പ്പെടുത്തിയ മണിക്കൂറുകള്‍ക്കകം കമീഷന്റെ വെബ്‌സൈറ്റില്‍നിന്ന് ഒന്നു മുതല്‍ നാല് വരെ ഘട്ടങ്ങളിലെ വോട്ടിങ് കണക്കുകള്‍ അപ്രത്യക്ഷമായതും ദൂരൂഹത ഉണര്‍ത്തുന്നുണ്ട്. എന്തുകൊണ്ടാണ് വെബ്‌സൈറ്റില്‍നിന്ന് കണക്കുകള്‍ നീക്കിയതെന്ന് ചോദിച്ചപ്പോള്‍ പ്രതികരിച്ചില്ലെന്നും ‘ക്വിന്റ് പറയുന്നു.
അതേസമയം, ഒരു മണ്ഡലത്തിലെ വോട്ടില്‍ മാത്രമാണ് വ്യക്തതയുള്ളതെന്നും ബാക്കിയുള്ളവയിലെ പോള്‍ ചെയ്ത വോട്ട് വിവരങ്ങള്‍ സമ്പൂര്‍ണമല്ലെന്നും അത് പിന്നീട് പുതുക്കുമെന്നുമുള്ള വിവരംവച്ച് ക്വിന്റിന് പിന്നീട് ഇ-മെയില്‍ ലഭിച്ചു. എന്നാല്‍ പോള്‍ ചെയ്ത വോട്ടുകളുടെ എണ്ണം പൂര്‍ണമായി ലഭിക്കാത്തതു കൊണ്ടാകാം എണ്ണിയ വോട്ടുകളുടെ എണ്ണം കൂടിയതെന്ന് അനുമാനിക്കാമെങ്കിലും നിരവധി മണ്ഡലങ്ങളിലെ പോള്‍ ചെയ്ത വോട്ടുകള്‍ എണ്ണിയ വോട്ടുകളേക്കാള്‍ കൂടുതലാണെന്നത് ദുരൂഹമാണ്. ഈ മണ്ഡലങ്ങളല്‍ വിജയിയെ പ്രഖ്യാപിക്കാന്‍ എങ്ങനെ കഴിയുന്നതെന്ന് സംശയവും ഉയരുന്നുണ്ട്. കൃത്യമായ കണക്കുകള്‍ നല്‍കാതെ ഏകദേശ കണക്കുകള്‍ നല്‍കിയാണ് തെരഞ്ഞെടുപ്പ് കമ്മീഷന്‍ വിഷയത്തില്‍ ഉരുണ്ടുകളിക്കുന്നതെന്നും ക്വിന്റ് വ്യക്തമാക്കുന്നു.
വാട്ടുവ്യത്യാസം വ്യക്തമാക്കുന്ന കണക്കുകള്‍ കമീഷന്റെ വെബ്‌സൈറ്റില്‍നിന്ന് ഡൗണ്‍ലോഡ് ചെയ്ത് വീണ്ടും കമീഷന് ഇ-മെയില്‍ അയച്ചുവെന്നും മറുപടിക്ക് കാത്തിരിപ്പ് തുടരുകയാണെന്നും ക്വിന്റ് വ്യക്തമാക്കി. വിഷയത്തിലെ ഗൗരവം വ്യക്തമാക്കാന്‍ കമ്മീഷനിലെ മുതിര്‍ന്ന ഉദ്യോഗസ്ഥരുമായി കൂടിക്കാഴ്ചക്ക് നിരവധി തവണ ശ്രമിച്ചിട്ടും തയാറായില്ലെന്നും ‘ക്വിന്റ് ചൂണ്ടിക്കാട്ടി.
Elections are the one chance the people have to hold govts accountable, people should have confidence in the system. There has been a consistent mismatch between the number of votes cast & the EVM vote count, the EC must explain these discrepancieshttps://t.co/ILm7kuUsdl
അതേസമയം ക്വിന്റിന്റെ റിപ്പോര്‍ട്ടിനെ പ്രതിപാദിച്ച് ഇവിഎമ്മുകളില്‍ ആരോപിക്കപ്പെടുന്ന ക്രമക്കേടുകള്‍ക്ക് തെരഞ്ഞെടുപ്പ് കമ്മീഷന്‍ മറുപടി പറയണമെന്ന ആവശ്യവുമായി കോണ്‍ഗ്രസ് രംഗത്തെത്തി. സര്‍ക്കാരുകളെ വിലയിരുത്താന്‍ ജനങ്ങള്‍ക്ക് കിട്ടുന്ന അവസരമാണ് തിരഞ്ഞെടുപ്പ്. അതുകൊണ്ട് ജനങ്ങള്‍ക്ക് സംവിധാനത്തെ വിശ്വാസത്തിലെടുക്കാന്‍ കഴിയണം. പോള്‍ ചെയ്ത വോട്ടുകളിലും ഇവിഎമ്മില്‍ രേഖപ്പെടുത്തിയ വോട്ടുകളിലും തുടര്‍ച്ചയായി ക്രമക്കേടുണ്ടാവുന്നുണ്ട്. ഈ വൈരുദ്ധ്യം എങ്ങനെ വരുന്നുവെന്ന് തിരഞ്ഞെടുപ്പ് കമ്മീഷന്‍ വിശദീകരിക്കണം എന്ന് കോണ്‍ഗ്രസ് ആവശ്യപ്പെട്ടു.
കനയ്യ കുമാർ കയറിയ ക്ഷേത്രം കഴുകി വൃത്തിയാക്കി; ബി.ജെ.പി ഇതര പാർട്ടിയെ അനുകൂലിക്കുന്നവരെ ‘തൊട്ടുകൂടാത്തവരായി’ കണക്കാക്കുകയാണോ, വിമർശനവുമായി കോൺഗ്രസ്
ക്ഷേത്രപരിസരത്ത് നിന്നായിരുന്നു അദ്ദേഹം പ്രസംഗിച്ചത്. കനയ്യ കുമാർ ഗ്രാമം വിട്ടതിന് തൊട്ടുപിന്നാലെ ചിലർ ക്ഷേത്രം കഴുകി ‘വൃത്തിയാക്കുന്നത്’ കാണിക്കുന്ന ഒരു വീഡിയോ വൈറലായിട്ടുണ്ട്.
കോൺഗ്രസ് നേതാവ് കനയ്യ കുമാറിന്റെ സന്ദർശനത്തിന് പിന്നാലെ ബിഹാറിലെ ക്ഷേത്രം കഴുകി ‘വൃത്തിയാക്കിയ’ സംഭവത്തിൽ പ്രതിഷേധിച്ച് കോൺഗ്രസ്. ബിഹാറിലെ സഹർസ ജില്ലയിലായിരുന്നു സംഭവം നടന്നത്. സംഭവത്തിൽ രൂക്ഷ വിമർശനവുമായി കോൺഗ്രസ് എത്തി. ബി.ജെ.പി ഇതര പാർട്ടികളെ പിന്തുണയ്ക്കുന്ന വ്യക്തികളെ ‘തൊട്ടുകൂടാത്തവരായി’ കണക്കാക്കുമോ എന്ന് കോൺഗ്രസ് ചോദിച്ചു. ബങ്കാവ് ഗ്രാമത്തിലെ ദുർഗാദേവി ക്ഷേത്രത്തിലാണ് സംഭവം നടന്നത്. (പാലയൻ റോക്കോ, നൗക്രി ദോ) കുടിയേറ്റം നിർത്തുക, തൊഴിലവസരങ്ങൾ നൽകുക എന്ന ലക്ഷ്യത്തോടെ നടത്തുന്ന യാത്രക്കിടെ കനയ്യ കുമാർ ക്ഷേത്രം സന്ദർശിച്ചിരുന്നു.
ക്ഷേത്രപരിസരത്ത് നിന്നായിരുന്നു അദ്ദേഹം പ്രസംഗിച്ചത്. കനയ്യ കുമാർ ഗ്രാമം വിട്ടതിന് തൊട്ടുപിന്നാലെ ചിലർ ക്ഷേത്രം കഴുകി ‘വൃത്തിയാക്കുന്നത്’ കാണിക്കുന്ന ഒരു വീഡിയോ വൈറലായിട്ടുണ്ട്.
ഈ വിഷയത്തിൽ കനയ്യ കുമാർ പ്രതികരിച്ചില്ലെങ്കിലും കോൺഗ്രസ് വിമർശനവുമായെത്തിയിട്ടുണ്ട്. ‘ആർ.എസ്.എസ്സിനെയും ബി.ജെ.പിയെയും പിന്തുണയ്ക്കുന്നവർ മാത്രമാണോ ഭക്തർ? ബാക്കിയുള്ളവർ തൊട്ടുകൂടാത്തവരാണോ എന്ന് ഞങ്ങൾക്ക് അറിയണം. അവർ ഇത്തരം നീചമായ പ്രവർത്തിയിലൂടെ ഭഗവാൻ പരശുരാമന്റെ പിൻഗാമികളെ അനാദരിച്ചു. ബി.ജെ.പി ഇതര പാർട്ടികളെയും, പിന്തുണയ്ക്കുന്നവരെയും തൊട്ടുകൂടാത്തവരായി കണക്കാക്കുന്ന ഒരു പുതിയ തീവ്ര സംസ്‌കൃതവൽക്കരണ ഘട്ടത്തിലേക്ക് നമ്മൾ പ്രവേശിച്ചോ?,’ കോൺഗ്രസ് വക്താവ് ഗ്യാൻ രഞ്ജൻ ഗുപ്ത ചോദിച്ചു.
സ്വർണവില ഇന്നും കുതിച്ചുയർന്ന് സർവകാല റെക്കോഡ് ഭേദിച്ചു. ഗ്രാമിന് 105 രൂപ വർധിച്ച് 8,340 രൂപയായി. പവൻ വില 840 രൂപ വർധിച്ച് 66,720 രൂപയായി. കഴിഞ്ഞ രണ്ട് ദിവസത്തെ വിലക്കുറവിന് പിന്നാലെ ഇന്നലെ സ്വർണവില പവന് 320 രൂപ വർധിച്ചിരുന്നു. 65,880 രൂപയായിരുന്നു ഇന്നലെ ഒരു പവന്റെ വില. ഗ്രാമിന് 40 രൂപയാണ് കൂടിയത്. 8235 രൂപയായാണ് ഉയർന്നത്.
18 കാരറ്റ് സ്വർണത്തിനും സർവകാല റെക്കോഡ് ആണ്. 85 രൂപ ഗ്രാമിന് വർധിച്ച് 6,840 രൂപയയായി. 18 കാരറ്റ് പവൻ വില 54,720 രൂപയിൽ എത്തി. വെള്ളി വിലയും കുതിച്ചുയർന്നു. മൂന്ന് രൂപ ഗ്രാമിന് വർധിച്ചതോടെ 112 രൂപയായി. ഇതും സർവകാല റെക്കോഡ് വിലയാണ്.
ഇന്നത്തെ വിലനിലവാരമനുസരിച്ച് ഒരു പവൻ സ്വർണം ഏറ്റവും കുറഞ്ഞ പണിക്കൂലിയിൽ വാങ്ങണമെങ്കിൽ 72,400 രൂപ നൽകണം. രാജ്യാന്തര സ്വർണവില ട്രായ് ഔൺസിന് 3075 ഡോളറായി. ഡോളറിന് 85.61 ആണ് രൂപയുടെ വിനിമയ നിരക്ക്.
ട്രംപിന്റെ വാഹന താരിഫുകൾ ആഗോള വിപണിയിൽ കൂടുതൽ അനിശ്ചിതത്വം ഉണ്ടാക്കിയതോടെയാണ് സ്വർണ വില റെക്കോർഡ് ഉയരത്തിലെത്തിയത്. യു.എസിലേക്ക് ഇറക്കുമതി ചെയ്യുന്ന കാറുകൾക്ക് 25 ശതമാനം തീരുവ ചുമത്താനുള്ള തീരുമാനം ഡോണൾഡ് ട്രംപ് പ്രഖ്യാപിച്ചിരുന്നു. ഇതോടെ സുരക്ഷിതനിക്ഷേപമായ സ്വർണത്തിന് ഡിമാൻഡ് വർധിക്കുകയായിരുന്നു. രാജ്യാന്തര സ്വർണവില 3085 ഡോളർ കടന്നാൽ 3150 ഡോളർ വരെ പോയേക്കാവുന്ന സൂചനകളാണ് വരുന്നത്.
മക്ക: പരിശുദ്ധ ഉംറ നിര്‍വ്വഹിക്കാന്‍ പുണ്യഭൂമിയിലെത്തിയ ജനലക്ഷങ്ങളാല്‍ ഹറം ഷരീഫും മ ക്കാ നഗരവും നിറഞ്ഞൊഴുകുകയാണ്. ഏറ്റവും തിരക്കേറിയ ഇരുപത്തിയേഴാം രാവിന്റെ പുണ്യം തേടിയെത്തിയ രാത്രിയില്‍ 30.41 ലക്ഷം വിശ്വാസികള്‍ എത്തിയതായി അഥോറിറ്റി സിഇഒ എഞ്ചിനീയര്‍ ഗാസി അല്‍ഷഹ്‌റാനി പറഞ്ഞു.
റമദാനിലെ എല്ലാ സമയത്തെ നമസ്‌കാരങ്ങളിലും വിശ്വാസികള്‍ ഹറമില്‍ നമസ്‌കരിക്കാനെത്തിയിരുന്നുവെങ്കിലും ഇഷാ നമസ്‌കാരത്തിനുപുറമെ തറാവീഹ്, ഖിയാമുല്ലൈല്‍ എന്നീ പ്രത്യേക രാത്രി പ്രാര്‍ത്ഥനകളിലാണ് ഏറ്റവും കൂടുതല്‍പേര്‍ പ്രാര്‍ത്ഥനക്കെത്തിയത്.രണ്ട് വിശുദ്ധ പള്ളികളുടെ കാര്യാ ലയങ്ങളുടെ ജനറല്‍ അഥോറിറ്റി തലവനായ ശൈഖ് അബ്ദുറഹ്‌മാന്‍ അല്‍സുദൈസിന്റെ നേതൃത്വത്തില്‍ നടന്ന പ്രത്യേക പ്രാര്‍ത്ഥനയോടെയാണ് ഖിയാമുല്ലൈല്‍ പ്രാര്‍ത്ഥന അവസാനിച്ചത്.
ഉംറ തീര്‍ത്ഥാടകര്‍ തങ്ങളുടെ പാപമോചനത്തിനായി കണ്ണുനീര്‍ പൊഴിച്ചുകൊണ്ട് പ്രാര്‍ത്ഥനക്കൊപ്പം പെയ്ത നേര്‍ത്ത മഴ വിശുദ്ധഗേഹത്തിന്റെ മുറ്റത്തെയും നനയിച്ചു. തീര്‍ത്ഥാടകരുടെ സുഗമവും ക്രമാനുഗതവുമായ ഒഴുക്ക് സുഗമമാക്കുന്നതിന് അധികൃതര്‍ മാ നുഷികവും യാന്ത്രികവുമായ സര്‍വ്വ സൗകര്യങ്ങളും ഏര്‍പ്പെടുത്തിയിരുന്നു. ഇന്നലെ വെള്ളിയാഴ്ച രാവിന്റെ പ്രാധാന്യം കണക്കിലെടുത്ത് ലക്ഷക്കണക്കിനുപേര്‍ ഹറമില്‍ പ്രാര്‍ത്ഥനാ നിര്‍ഭരരായി സംഗമിച്ചു.
ഇന്ന് വെള്ളിയാഴ്ച ജുമുഅ നമസ് കാരം കഴിഞ്ഞശേഷമാണ് പലരും ഇവിടെനിന്നും മടങ്ങുകയുള്ളു. മലയാളി ഉംറ തീര്‍ത്ഥാടകര്‍ ചിലര്‍ മദീനയില്‍ പോയാണ് മക്കയിലെത്തിയത്. എന്നാല്‍ നിരവധി സംഘങ്ങള്‍ ഇന്ന് മക്കയില്‍നിന്നും മദീനയിലേക്ക് പോകും.