Connect with us

Video Stories

നേപ്പാളില്‍ പുതിയ ദൈവത്തെ തെരെഞ്ഞെടുത്തു

Published

on

 

നോപ്പാളിലെ കാഠ്മഢുവില്‍ ദൈവമായി തൃഷ്ണ ഷാക്യാ എന്ന മൂന്ന് വയസുകാരിയെ തെരെഞ്ഞെടുത്തു.

അച്ഛനമ്മമാരില്‍ നിന്നും സമൂഹത്തില്‍ നിന്നും അകന്ന് വയസറിയിക്കുന്നതുവരെ ദൈവമായി ഇനി ഇവള്‍ ജീവിക്കുക പ്രത്യേക ദര്‍ബാറില്‍. നേപ്പാളിലെ കാഠ്മണ്ഡുവിലെ ഉയര്‍ന്ന പുരോഹിതരാണ് കഴിഞ്ഞ ദിവസം തൃഷ്ണ ഷാക്യായെ അടുത്ത ദൈവമായി തെരഞ്ഞെടുത്ത്.

പ്രായപൂര്‍ത്തിയാകുന്നതുവരെ ഇനി ഇവള്‍ പ്രത്യേക ദര്‍ബാറിലാണ് കഴിയുക. ഇപ്പോള്‍ ദൈവമായി സ്ഥാനാരോഹിതയായിരുന്ന 12 വയസുകാരി മാറ്റിനാ ഷാക്യ പ്രായപൂര്‍ത്തിയയതിനെ തുടര്‍ന്നാണ് 21 ദിവസങ്ങള്‍ കൊണ്ട് മൂന്ന് പേരില്‍ നിന്നും തൃഷ്ണയെ തെരഞ്ഞെടുത്തത്. പ്രത്യേക പ്രാര്‍ത്ഥനകള്‍ക്കും പൂജാ വിധികള്‍ക്കും ശേഷമാകും തൃഷ്ണയുടെ സ്ഥാനാരോഹണം. ഇതിനായി അവളെ കാഠ്മണ്ഡുവിലെ പൗരാണിക ദര്‍ബാറിലേക്ക് കൊണ്ട് പോകുകയും ചെയ്തു. പ്രായപൂര്‍ത്തിയാകുന്നതുവരെ ഇനി ഇവള്‍ ഇവിടെയാണ് കഴിയുക.nintchdbpict000356623597

ദൈവമായി തെരഞ്ഞെടുത്ത തൃഷ്ണയ്ക്ക് ഇനി ഒരു വര്‍ഷത്തില്‍ 13 പ്രത്യേക ദിവസങ്ങളില്‍ മാത്രമാണ് പുറത്തിറങ്ങാന്‍ അനുവാദമുള്ളത്. 2008ല്‍ ഹിന്ദു മൊണാര്‍ക്കി അവസാനിച്ചപ്പോള്‍ ഈ ആചാരത്തിനെതിരെ നിരവധി പ്രതിഷേധങ്ങളാണ് ഉയര്‍ന്നു വന്നിട്ടുള്ളത്. ഒരു കുട്ടിയുടെ കുട്ടികാലമാണ് ഇല്ലാതാക്കുന്നതെന്നും പഠിക്കാനുള്ള അവകാശവും നിഷേധിക്കപ്പെടുന്നു തുടങ്ങി നിരവധി ആരോപണങ്ങളാണ് ഉയര്‍ന്നു വരുന്നത്.nintchdbpict000356692079

ഇതിനെ തുടര്‍ന്ന് കുട്ടികളുടെ പഠിക്കാനുള്ള അവകാശം നിഷേധിക്കരുതെന്ന് നേപ്പാള്‍ സുപ്രീംകോടതി ഉത്തരവിടുകയും ചെയ്തിരുന്നു, പ്രായപൂര്‍ത്തിയയതോടെ സ്ഥാനത്തുനിന്നും മാറ്റപ്പെട്ട കുട്ടികള്‍ അവര്‍ക്ക് പിന്നീട് പെട്ടെന്ന് ഒരു ദിവസം അകറ്റി നിര്‍ത്തപ്പെട്ട സമൂഹത്തിലേക്കിറങ്ങുമ്പോള്‍ നേരിടേണ്ടി വന്ന പ്രശ്‌നങ്ങളെ കുറിച്ച് തുറന്നു പറയുകയും ചെയ്യുന്നുണ്ട്. എന്നിരുന്നാലും ആചാരങ്ങള്‍ ഇപ്പോഴും തുടര്‍ന്നുകൊണ്ടേ ഇരിക്കുന്നു.

kerala

ബസിന്റെ എയര്‍ ലീക്ക് പരിശോധിക്കുന്നതിനിടെ തല കുരുങ്ങി മെക്കാനിക്ക് മരിച്ചു

കണ്ണൂര്‍ പാട്യം പത്തായക്കുന്ന് സ്വദേശി സുകുമാരന്‍(60) ആണ് മരിച്ചത്.

Published

on

ബസിന്റെ എയര്‍ ലീക്ക് പരിശോധിക്കുന്നതിനിടെ തല മഡ്ഗാഡിനിടയില്‍ കുരുങ്ങി മെക്കാനിക്കിന് ദാരുണാന്ത്യം. കണ്ണൂര്‍ പാട്യം പത്തായക്കുന്ന് സ്വദേശി സുകുമാരന്‍(60) ആണ് മരിച്ചത്. ഇന്ന് രാവിലെയാണ് അപകടം സംഭവിച്ചത്.

വാഹനത്തിന്റെ പണി പൂര്‍ത്തിയാതോടെ കൈമാറുന്നതിന് മുമ്പ് എയര്‍ ബലൂണ്‍ ലീക്ക് ആകുന്നുണ്ടോ എന്ന് പരിശോധിക്കുന്നതിനിടെയാണ് അപകടം. മഡ്ഗാഡിനിടയിലൂടെ തലയിട്ട് എയര്‍ ബലൂണില്‍ സ്്രേപ ചെയ്ത് ലീക്ക് ആകുന്നുണ്ടോ എന്ന് പരിശോധിക്കുകയായിരുന്നു. എന്നാല്‍ എയര്‍ ബലൂണ്‍ താഴ്ന്നതോടെ വാഹനം തഴേക്ക് അമര്‍ന്നു. ഇതോടെ സുകുമാരന്റെ തല മഡ്ഗാഡിനിടെയില്‍ കുടുങ്ങി. സമീപവാസികള്‍ ഏറെ സമയം കഴിഞ്ഞാണ് അപകടം കണ്ടത്. പിന്നീട് ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.

Continue Reading

kerala

യുവ അഭിഭാഷകയെ മര്‍ദിച്ച കേസ്; പ്രതി ബെയ്‌ലിന്‍ ദാസിന് വഞ്ചിയൂര്‍ പരിധിയിലുള്ള വിലക്ക് തുടരും; ഹരജി തള്ളി

രണ്ടു മാസത്തേക്ക് വഞ്ചിയൂര്‍ പൊലിസ് സ്റ്റേഷന്‍ പരിധിയില്‍ പ്രവേശിക്കരുതെന്നായിരുന്നു ജാമ്യ വ്യവസ്ഥ.

Published

on

യുവ അഭിഭാഷകയെ മര്‍ദ്ദിച്ച കേസില്‍ പ്രതി ബെയിലിന്‍ ദാസിന് വഞ്ചിയൂര്‍ പരിധിയിലുള്ള വിലക്ക് തുടരും. വിലക്ക് നീക്കണമെന്ന ബെയിലിന്റെ ഹര്‍ജി കോടതി തള്ളി. രണ്ടു മാസത്തേക്ക് വഞ്ചിയൂര്‍ പൊലിസ് സ്റ്റേഷന്‍ പരിധിയില്‍ പ്രവേശിക്കരുതെന്നായിരുന്നു ജാമ്യ വ്യവസ്ഥ.

ഉപാധികളോടെയായിരുന്നു പ്രതി ബെയിലിന്‍ ദാസിന് കോടതി ജാമ്യം അനുവദിച്ചത്.

കഴിഞ്ഞ മാസമാണ് വഞ്ചിയൂര്‍ കോടതിയില്‍ യുവ അഭിഭാഷകയെ ബെയിലിന്‍ അതിക്രൂരമായി മര്‍ദിച്ചത്. യുവതിയുടെ ഇടതു കവിളില്‍ രണ്ടു തവണ ബെയ്ലിന്‍ അടിച്ചു ഗുരുതര പരിക്കേല്‍പ്പിച്ചിരുന്നു. അഭിഭാഷകന്‍ മോപ്സ്റ്റിക് കൊണ്ട് മര്‍ദിച്ചുവെന്നും അഭിഭാഷക പറഞ്ഞിരുന്നു.

ഇതിന് പിന്നാലെ ബെയിലിന്‍ ദാസിനെ പ്രാക്റ്റീസ് ചെയ്യാന്‍ അനുവദിക്കില്ലെന്ന് ബാര്‍ കൗണ്‍സില്‍ അറിയിച്ചിരുന്നു. അടിയന്തര ബാര്‍ കൗണ്‍സില്‍ യോഗം ചേര്‍ന്നാണ് നടപടി എടുത്തത്. പിന്നാലെ പ്രതിക്ക് കാരണം കാണിക്കല്‍ നോട്ടീസ് അയച്ചു.

Continue Reading

kerala

കൊച്ചി കപ്പലപകടം: ഷിപ്പിങ് കമ്പനിയുമായുള്ള ചര്‍ച്ചയ്ക്ക് വിദഗ്ത സമിതിയെ നിയോഗിച്ച് സര്‍ക്കാര്‍

കപ്പലില്‍ നിന്നും കടലിലേക്ക് വീണ 56 കണ്ടെയ്‌നറുകള്‍ തീരത്ത് കണ്ടെത്തിയതായി റവന്യു വകുപ്പ് അറിയിച്ചു.

Published

on

കൊച്ചി തീരത്ത് അറബിക്കടലിലുണ്ടായ കപ്പലപകടവുമായി ബന്ധപ്പെട്ട് ഷിപ്പിങ് കമ്പനിയുമായുള്ള ചര്‍ച്ചയ്ക്ക് വിദഗ്ത സമിതിയെ നിയോഗിച്ച് സര്‍ക്കാര്‍. ഷിപ്പിങ് കമ്പനിയുമായുള്ള ചര്‍ച്ചയില്‍ നഷ്ടപരിഹാരം, കപ്പലപകടം ഉണ്ടാക്കാന്‍ ഇടയുള്ള മലിനീകരണം, കപ്പലപകടം ഉണ്ടാക്കാനിടയുള്ള ആഘാതം എന്നിവ പഠിക്കാനാണ് സമിതികള്‍ രൂപീകരിച്ചത്. പരിസ്ഥിതി വകുപ്പ് സ്‌പെഷ്യല്‍ സെക്രട്ടറി, ധനവകുപ്പ് അഡീഷണല്‍ ചീഫ് സെക്രട്ടറി, ശാസ്ത്ര സാങ്കേതിക വകുപ്പ് സെക്രട്ടറി എന്നിവര്‍ അധ്യക്ഷന്മാരായ സമിതികളാണ് രൂപീകരിച്ചത്.

പരിസ്ഥിതി വകുപ്പ് സ്‌പെഷ്യല്‍ സെക്രട്ടറിയാണ് പ്രിന്‍സിപ്പല്‍ ഇംപാക്ട് അസെസ്‌മെന്റ് ഓഫീസര്‍. ഇദ്ദേഹമാണ് കപ്പല്‍ കമ്പനിയുമായി ചര്‍ച്ച നടത്തുന്ന നോഡല്‍ ഓഫീസര്‍. നഷ്ടപരിപരിഹാരം ഉള്‍പ്പടെയുള്ള കാര്യങ്ങള്‍ ധനവകുപ്പ് അഡീഷണല്‍ ചീഫ് സെക്രട്ടറി അധ്യക്ഷനായ സമിതി ചര്‍ച്ച ചെയ്യും. മലിനീകരണം പഠിക്കാനാണ് ശാസ്ത്ര സാങ്കേതിക വകുപ്പ് സെക്രട്ടറി അധ്യക്ഷനായ സമിതി.

അതേസമയം കപ്പലില്‍ നിന്നും കടലിലേക്ക് വീണ 56 കണ്ടെയ്‌നറുകള്‍ തീരത്ത് കണ്ടെത്തിയതായി റവന്യു വകുപ്പ് അറിയിച്ചു. മെയ് 29ന് വൈകിട്ട് 5.30 വരെയുള്ള കണക്കനുസരിച്ച് കൊല്ലത്ത് നിന്ന് 43 എണ്ണവും ആലപ്പുഴ തീരത്ത് നിന്ന് രണ്ടെണ്ണവും തിരുവനതപുരംത്ത് നിന്ന് 13 എണ്ണവുമാണ് കണ്ടെത്തിയത്.

നിലവില്‍ അപകടകാരിയായ കാല്‍സ്യം കാര്‍ബൈഡ് അടങ്ങിയ കണ്ടെയ്‌നറുകള്‍ കണ്ടെത്താനായിട്ടില്ല.

Continue Reading

Trending