Culture
ശ്രീദേവിയുടെ മരണത്തില്‍ ദുരൂഹത; നാട്ടിലെത്തുന്നത് അനന്തമായി നീളുന്നു

ദുബൈ: നടി ശ്രീദേവിയുടെ മരണത്തില്‍ ദുരൂഹത തുടരുന്നു. നേരത്തെ നടിയുടേത് മുങ്ങിമരണമെന്ന സ്ഥിരീകരണത്തിന് ശേഷമാണ് ഭൗതിക ശരീരം നാട്ടിലെത്തുന്നത് സംബന്ധിച്ച കാര്യങ്ങള്‍ അനന്തമായി നീളുന്നത്.
ഇപ്പോള്‍ നടിയുടെ തലയില്‍ ആഴത്തിലുള്ള മുറിവുകള്‍ ഉള്ളതായ വെളിപ്പെടുത്തലുകളാണ് പുറത്തുവരുന്നത്. മുറിവ് വീഴ്ചയില്‍ സംഭവിച്ചതാകാമെന്നാണ് ഫോറന്‍സിക് പരിശോധനയെ തുടര്‍ന്നുള്ള നിഗമനം.
ഇതോടെ ശ്രീദേവിയുടെ മരണത്തിലെ അവ്യക്തതകള്‍ ഏറെയാവുകയാണ്. മരണവുമായി ബന്ധപ്പെട്ട് ദുബൈ പോലീസിന്റെ അന്വേഷണവും പരിശോധനയും തുടരുന്നു. ഭര്‍ത്താവ് ബോണി കപൂറിനെ ദുബൈ പൊലീസി വീണ്ടും ചോദ്യംചെയ്യുന്നതായാണ് വിവരം. ഇതിനിടെ സ്‌റ്റേഷനിലെത്തിയ ഇന്ത്യന്‍ കോണ്‍സുലേറ്റ് പ്രതിനിധികളെ ദുബൈ അധികൃതര്‍ തിരിച്ചയച്ചു.
നേരത്തെ യു.എ.ഇ ആരോഗ്യ മന്ത്രാലയം പുറത്തുവിട്ട മരണ സാക്ഷ്യപത്രത്തില്‍ ‘അപകട മുങ്ങിമരണ’മാണെന്ന് പറയുന്നത്. ശ്വാസകോശത്തില്‍ വെള്ളം കയറിയാണ് മരണം സംഭവിച്ചതെന്ന് ദുബൈ പൊലീസിന്റെ ഫോറന്‍സിക് റിപ്പോര്‍ട്ടിലും പറയുന്നു. നേരത്തേ, ഹൃദയ സ്തംഭനമാണ് മരണകാരണമായി കരുതിയിരുന്നത്.
മദ്യ ലഹരിയിലാണ് ശനിയാഴ്ച രാത്രി പതിനൊന്നിന് അപകടമുണ്ടായതെന്നാണ് കരുതുന്നത്. ഹോട്ടല്‍ മുറിയിലെ ബാത്ടബില്‍ വീണ് വെള്ളംകുടിച്ചാണ് ശ്രീദേവി മരിച്ചതെന്നാണ് ഔദ്യോഗിക റിപ്പോര്‍ട്ട്. നടിയുടെ രക്തത്തില്‍ മദ്യത്തിന്റെ അംശം കണ്ടെത്തുകയും ചെയ്തിട്ടുണ്ട്. ഫോറന്‍സിക് റിപ്പോര്‍ട്ട് പുറത്തുവന്നതിനു പിന്നാലെ കേസ് ദുബൈ പൊലീസ് ദുബൈ പബ്ലിക് പ്രോസിക്യൂഷന് കൈമാറിയിട്ടുണ്ട്. തൊട്ടുപിന്നാലെ നടിയുടെ ഭൗതിക ശരീരം കുടുംബത്തിന് കൈമാറാനും ഔദ്യോഗിക ഉത്തരവായി. കേസില്‍ വല്ല ക്രമക്കേടും ശ്രദ്ധയില്‍പ്പെട്ടാല്‍ പുനരന്വേഷണം കൈകൊള്ളാന്‍ പ്രോസിക്യൂട്ടര്‍മാര്‍ക്ക് അധികാരമുണ്ട്. അപകടത്തിലേക്ക് നയിച്ച സാഹചര്യങ്ങള്‍ കണ്ടെത്തുന്നതിനായി അന്വേഷണം തുടരുകയാണ്.
ദുബൈ, ജുമൈറ എമിറേറ്റ്‌സ് ടവേഴ്‌സ് ഹോട്ടല്‍ മുറിയിലെ കുളിമുറിയില്‍ ശ്രീദേവി കുഴഞ്ഞുവീണു മരിച്ചു എന്ന പ്രാഥമിക റിപ്പോര്‍ട്ടില്‍ ഹൃദയ സത്ംഭനമാണ് മരണകാരണമായി നിരീക്ഷിക്കപ്പെട്ടത്. മുമ്പൊരിക്കലും ഹൃദയാഘാതം സംഭവിച്ചിട്ടില്ലാത്ത നടിയുടെ മരണ കാര്യത്തില്‍ ബോളിവുഡ് സഹതാരങ്ങളില്‍ ചിലര്‍ അസ്വസ്ഥത പ്രകടിപ്പിക്കുകയും ചെയ്തിരുന്നു.
മരണത്തിലെ ദുരൂഹതകളെ സംബന്ധിച്ചുള്ള ചര്‍ച്ചകള്‍ ഞായറാഴ്ച മുതല്‍ ശക്തമായിരുന്നു. പൊലീസ് അന്വേഷണം നടക്കുന്നതിനാല്‍ ഹോട്ടല്‍ വൃത്തങ്ങളോ മറ്റോ കൂടുതല്‍ വിവരങ്ങള്‍ പുറത്തുവിടാന്‍ തയാറല്ലായിരുന്നു. പോസ്റ്റ്‌മോര്‍ട്ടം പൂര്‍ത്തിയാക്കി മരണ സര്‍ട്ടിഫിക്കേറ്റ് തയാറാക്കിയെങ്കിലും അന്വേഷണം അവസാനിച്ചിട്ടില്ല. നടിയുടെ മരണം ഹൃദയാഘാതമല്ലെന്നും മുങ്ങിമരണമായിരുന്നുവെന്നും സ്ഥിരീകരിച്ചതിനു പിന്നാലെ ഇതിലേക്ക് നയിച്ച സാഹചര്യങ്ങള്‍ കണ്ടെത്താനുള്ള ശ്രമത്തിലാണ് പ്രോസിക്യൂഷന്‍. സംഭവത്തിനു മുമ്പുള്ള മണിക്കൂറുകളില്‍ നടി എവിടെ, ആര്‍ക്കൊപ്പമാണ് ചെലവഴിച്ചതെന്നും മരണ സമയത്ത് ആരാണ് കൂടെയുണ്ടായിരുന്നതെന്നും അന്വേഷിക്കുന്നുണ്ട്. ഫോറന്‍സിക് റിപ്പോര്‍ട്ട് കുടുംബത്തിനും ഇന്ത്യന്‍ കോണ്‍സുലേറ്റിനും കൈമാറിയിട്ടുണ്ട്.
Film
ജനപ്രിയ താരങ്ങളുടെ പക്കാ ഫൺ എന്റെർറ്റൈനെർ; “ധീരൻ” വരുന്നു ഈ ജൂലൈയിൽ..
പോസ്റ്ററിൽ മാല പടക്കം പിടിച്ചു നിൽക്കുന്ന നായകൻ രാജേഷ് മാധവനും കൂടാതെ സഹതാരങ്ങളായ ജഗദീഷ്, സുധീഷ്, മനോജ് കെ ജയൻ, അശോകൻ എന്നിവരെയും കാണാം.

‘ജാൻ.എ.മൻ’, ‘ജയ ജയ ജയ ജയ ഹേ’, ‘ഫാലിമി’ എന്നീ ബ്ലോക്ക് ബസ്റ്റർ ചിത്രങ്ങൾക്ക് ശേഷം ചീയേഴ്സ് എന്റർടൈൻമെന്റ്സിന്റെ ബാനറിൽ ലക്ഷ്മി വാര്യരും ഗണേഷ് മേനോനും ചേർന്ന് നിർമിക്കുന്ന “ധീരൻ” സിനിമയുടെ റിലീസ് അപ്ഡേറ്റ് അണിയറപ്രവർത്തകർ പുറത്തുവിട്ടു. ജൂലൈയിൽ ചിത്രം പ്രദർശനത്തിനെത്തുമെന്ന അപ്ഡേറ്റ് പോസ്റ്ററാണ് പുറത്തിറങ്ങിയത്. പോസ്റ്ററിൽ മാല പടക്കം പിടിച്ചു നിൽക്കുന്ന നായകൻ രാജേഷ് മാധവനും കൂടാതെ സഹതാരങ്ങളായ ജഗദീഷ്, സുധീഷ്, മനോജ് കെ ജയൻ, അശോകൻ എന്നിവരെയും കാണാം. ഇതിന് മുൻപ് ഇറങ്ങിയ ഫസ്റ്റ് ലുക്ക് പോസ്റ്ററും ഏറെ ശ്രദ്ധ നേടിയിരുന്നു. ചിത്രത്തിന്റെ പോസ്റ്ററുകൾ സൂചിപ്പിക്കുന്നത് തീർത്തും പക്കാ ഫൺ എന്റെർറ്റൈനെർ തന്നെയാകും ‘ധീരൻ’ എന്നാണ്. ഭീഷ്മപർവം എന്ന ഒറ്റ മെഗാഹിറ്റ് ചിത്രത്തിലൂടെ മലയാളികൾക്ക് സുപരിചിതനായ ദേവദത്ത് ഷാജി സംവിധായകനാകുന്നു എന്ന സവിശേഷതയും ധീരനുണ്ട്. ചിത്രത്തിന്റെ രചനയും ദേവദത്ത് തന്നെയാണ്.
രാജേഷ് മാധവൻ നായകനാകുന്ന ധീരനിൽ ജഗദീഷ്, മനോജ് കെ ജയൻ, ശബരീഷ് വർമ്മ, അശോകൻ, വിനീത്, സുധീഷ്, അഭിരാം രാധാകൃഷ്ണൻ എന്നിവരാണ് മറ്റ് താരങ്ങൾ. അശ്വതി മനോഹരനാണ് നായിക. ഇവരെ കൂടാതെ സിദ്ധാർഥ് ഭരതൻ, അരുൺ ചെറുകാവിൽ, ശ്രീകൃഷ്ണ ദയാൽ (ഇൻസ്പെക്ടർ ഋഷി, ജമ, ദ ഫാമിലി മാൻ ഫെയിം), ഇന്ദുമതി മണികണ്ഠൻ (മെയ്യഴകൻ, ഡ്രാഗൺ ഫെയിം), വിജയ സദൻ, ഗീതി സംഗീത, അമ്പിളി (പൈങ്കിളി ഫെയിം) എന്നിവരും ധീരനിലെ മുഖ്യ താരങ്ങളാണ്.
അർബൻ മോഷൻ പിക്ചർസും, UVR മൂവീസ്, JAAS പ്രൊഡക്ഷൻസ് എന്നിവരാണ് സഹനിർമ്മാതാക്കൾ. സംവിധായകനും തിരക്കഥാകൃത്തുമായിരുന്ന ലോഹിതദാസിന്റെ മകൻ ഹരികൃഷ്ണൻ ലോഹിതദാസ് ആണ് ധീരന്‍റെ ഛായാഗ്രഹണം നിർവഹിക്കുന്നത്. സംഗീതം: മുജീബ് മജീദ്, എഡിറ്റിംഗ്: ഫിൻ ജോർജ്ജ് വർഗീസ്, പ്രൊഡക്ഷൻ കൺട്രോളർ- പ്രണവ് മോഹൻ, പ്രൊഡക്ഷൻ ഡിസൈനർ- സുനിൽ കുമാരൻ, ലിറിക്‌സ്- വിനായക് ശശികുമാർ, കോസ്റ്യൂംസ്- സമീറ സനീഷ്, മേക്കപ്പ്- സുധി സുരേന്ദ്രൻ, ആക്ഷൻ ഡയറക്ടർസ്- മഹേഷ് മാത്യു, മാഫിയ ശശി, അഷ്‌റഫ് ഗുരുക്കൾ, സൗണ്ട് ഡിസൈൻ- വിക്കി, ചീഫ് അസ്സോസിയേറ്റ് ഡയറക്ടർ- സുധീഷ് രാമചന്ദ്രൻ, പിആർഒ- വൈശാഖ് വടക്കേവീട്, ജിനു അനിൽകുമാർ, സ്റ്റീൽസ്- റിഷാജ് മുഹമ്മദ്, ഡിസൈൻസ്- യെല്ലോ ടൂത്ത്സ്, ഡിസ്ട്രിബൂഷൻ- ഐക്കൺ സിനിമാസ് റിലീസ്.
Film
മാനേജറെ മര്‍ദിച്ചെന്ന കേസ്; നടന്‍ ഉണ്ണി മുകുന്ദൻ്റെ മുന്‍കൂര്‍ ജാമ്യ ഹര്‍ജി കോടതി തീര്‍പ്പാക്കി
വിവാദങ്ങളിൽ പ്രതികരിക്കാൻ ഉണ്ണി മുകുന്ദൻ ഇന്ന് വൈകിട്ട് 4:30ന് കൊച്ചിയിൽ മാധ്യമങ്ങളെ കാണും

Film
‘ സംവിധാനം ചെയ്യുന്ന ചിത്രത്തിൽ നിന്ന് ഗോകുലം മൂവീസ് പിന്മാറിയത് ഉണ്ണിയ്ക്ക് വലിയ ഷോക്കായി’; വിപിൻ

-
kerala2 days ago
കൊച്ചി കപ്പലപകടം: ഷിപ്പിങ് കമ്പനിയുമായുള്ള ചര്‍ച്ചയ്ക്ക് വിദഗ്ത സമിതിയെ നിയോഗിച്ച് സര്‍ക്കാര്‍
-
kerala3 days ago
സി.കെ.സി.ടി.ക്ക് പുതിയ ഭാരവാഹികള്‍
-
GULF1 day ago
ഇന്ന് നാട്ടിൽ വരാനിരുന്ന പ്രവാസി അബുദാബിയിൽ മരണപ്പെട്ടു
-
GULF3 days ago
ജീവിത നിലവാരത്തിലും സുരക്ഷയിലും സന്തോഷത്തിലും അബുദാബി മുമ്പില്‍
-
Cricket2 days ago
കിങ്സിനെ തകര്‍ത്തു; ഐപിഎല്‍ ഫൈനലില്‍ ആര്‍സിബി
-
Video Stories3 days ago
രാജ്യത്തെ പിടിച്ചുലച്ച പഹല്‍ഗാം ആക്രമണത്തിന് ഒരു മാസം; ഭീകരകയ്ക്കെതിരായ ഇന്ത്യയുടെ വിട്ട്വീഴ്ച്ചയില്ലാ പോരാട്ടം തുടരുന്നു
-
News3 days ago
ട്രംപ് ഭരണകൂടത്തില്‍ നിന്ന് പടിയിറങ്ങി ഇലോണ്‍ മസ്ക്
-
kerala2 days ago
കുമളിയില്‍ ലോറിക്ക് മുകളില്‍ മരം വീണു; യുവാവിന് ദാരുണാന്ത്യം