Culture
എംബാപ്പെ വരുന്നു; സാംപോളിയാണ് വില്ലന്‍

മോസ്‌കോ ലൈറ്റ്‌സ് (16)
കമാലു
അര്‍ജന്റീന പുറത്തായിരിക്കുന്നു, വില്ലനെ തേടിയുളള അന്വേഷണത്തില്‍ എല്ലാവരും ഒരേ സ്വരത്തില്‍ പറയുന്ന പേര് ഹെഡ് കോച്ച് ജോര്‍ജ്് സാംപോളി. നാല് മല്‍സരങ്ങള്‍ മെസിയും സംഘവും ലോകകപ്പില്‍ കളിച്ചു. നാലിലും കോച്ചിന്റെ മണ്ടത്തരങ്ങളാണ് പകല്‍ പോലെ മുഴച്ചുനിന്നത്.
ടീമിന് വേണ്ടി ആദ്യ ഇലവനെ തീരുമാനിക്കുന്നതിന് പകരം അര്‍ജന്റീനിയന്‍ ഫുട്‌ബോല്‍ ഫെഡറേഷന് വേണ്ട ടീമിനെ തിരുമാനിക്കുന്ന കോച്ചിനെ താരങ്ങള്‍ക്കു വേണ്ട-ഫെഡറേഷന് മാത്രം മതി. മെസിയാണ് ടീമിന്റെ നായകന്‍-പക്ഷേ അദ്ദേഹം സ്വതവേ അന്തര്‍മുഖനായത് കൊണ്ട് നായകന്റെ റോളും, സാംപോളി തന്നെ ഏറ്റെടുത്തു. ആദ്യ ഇലവനെ നിശ്ചയിക്കുന്ന കാര്യത്തില്‍ പോലും മെസിക്ക് റോളില്ലാതെയായി. തനിക്ക് വേണ്ട താരങ്ങളെക്കുറിച്ച് ശക്തമായി വാദിക്കുന്നതിലും അദ്ദേഹം പരാജയപ്പെട്ടു.
ഫലമോ-നാണക്കേടുമായി ടീം മടങ്ങി. ഫ്രാന്‍സിനെതിരായ തോല്‍വി മാത്രമായിരുന്നില്ല ടീമിന്റെ പ്രശ്‌നം. നൈജീരിയക്കെതിരായി ജയിച്ച ഏക മല്‍സരത്തിലും പ്രശ്‌നങ്ങള്‍ ധാരാളമായിരുന്നു. പക്ഷേ അന്ന് ജയിച്ചുവെന്ന് മാത്രം. ഗോള്‍കീപ്പറും പ്രതിരോധവുമായിരുന്നു ടീമിന്റെ ദുര്‍ബല കണ്ണി. റാമിറെ എന്ന ഫസ്റ്റ് ചോയിസ് ഗോള്‍ക്കീപ്പര്‍ ടീമിന് പുറത്തായതിന് കാരണം കോച്ചായിരുന്നു. പരുക്ക് കാരണം ലോകകപ്പ് ക്യാമ്പിലെത്താന്‍ അഞ്ച് ദിവസത്തെ അവധി ചോദിച്ചപ്പോള്‍ അദ്ദേഹം നല്‍കിയില്ല.
ഫലമോ ലോകത്തിലെ മികച്ച ഗോള്‍കീപ്പര്‍മാരില്‍ ഒരാള്‍ പുറത്ത്. പകരമെടുത്തവരാവട്ടെ ശരാശരിക്കാര്‍. പിന്‍നിരയില്‍ എല്ലാവരും വെറ്ററന്മാരാണ്. അവരില്‍ പ്രധാനി മഷരാനോയായിരുന്നു. പക്ഷേ സെന്‍ട്രല്‍ ഡിഫന്‍ഡറുടെ റോള്‍ കോച്ച്് മഷരാനേക്ക് നല്‍കിയില്ല. പകരം ഓട്ടോമെന്‍ഡിയെ രംഗത്തിറക്കി. മധ്യനിരയില്‍ എവര്‍ ബനേഗയും എയ്ഞ്ചലോ ഡി മരിയയും കോച്ചിന്റെ ആദ്യ സൂത്രവാക്യത്തിലുണ്ടായിരുന്നില്ല. പക്ഷേ രണ്ടാം കളിയില്‍ ക്രൊയേഷ്യയോട് തോറ്റതോടെ ഇവരെ അദ്ദേഹം രംഗത്തിറക്കാന്‍ നിര്‍ബന്ധിതനായി. മധ്യനിരയില്‍ കോച്ച് സ്ഥിരമായി കളിപ്പിച്ചത് എന്‍സോ പെരസിനെയായിരുന്നു. ഈ പെരസ് ആദ്യം ടീമിലുണ്ടായിരുന്നില്ല. ലാന്‍സിനി എന്ന വിശ്വസത്‌നായ മധ്യനിരക്കാരന്‍ പരുക്കുമായി അവസാന നിമിഷം ടീമില്‍ നിന്ന് പുറത്തായപ്പോഴാണ് പെരസിനെ വിളിക്കുന്നത്. പെരസിന് എല്ലാ അവസരവും നല്‍കിയപ്പോള്‍ പൗളോ ഡിബാലെയിലെ മുന്‍നിരക്കാരന് അവസരം നല്‍കിയില്ല. മെസിയോളം പ്രതിഭയുണ്ട് ഡിബാലെക്ക്, പക്ഷേ ബെഞ്ചിലെ കാഴ്ച്ചക്കാരന്‍. ഫ്രാന്‍സിനെതിരെ അര്‍ജന്റീന എങ്ങനെ മൂന്ന് ഗോള്‍ നേടി-അതാണ് അല്‍ഭുതം. പക്ഷേ എല്ലാവരും കലവറയില്ലാതെ സമ്മതിക്കുന്ന ഒരു സത്യമുണ്ട്-ഈ അര്‍ജന്റീന ക്വാര്‍ട്ടര്‍ പോയിട്ട്് പ്രി ക്വാര്‍ട്ടര്‍ പോലും അര്‍ഹിച്ചിരുന്നില്ല.
എംബാപ്പെ വരുന്നു
അര്‍ജന്റീനക്കെതിരെ രണ്ട് ഗോളുകള്‍. രണ്ടും സുന്ദരം. വേഗതയും കൗശലവും ഒത്തിണങ്ങിയ മാജിക്. സിദാന്‍ പറഞ്ഞതാണ് സത്യം-എംബാപ്പെ കേമനാണ്. അവനെ സൂക്ഷിക്കണം. ഫ്രഞ്ച് കോച്ച് ദീദിയര്‍ ദെഷാംപ്‌സ് തന്റെ വജ്രായുധമായി പ്രഖ്യാപിച്ചത് എംബാപ്പെയെയായിരുന്നു-ലോകകപ്പിന് മുമ്പ് തന്നെ. മൊണോക്കോയില്‍ നിന്നും ഒരു വര്‍ഷ ലോണിന് പി.എസ്.ജി റാഞ്ചിയ താരമാണ് എംബാപ്പെ. ഈ താരത്തെ റയല്‍ മാഡ്രിഡ് പോലെ ഒരു ക്ലബ് നോട്ടമിട്ടത് വെറുതെയല്ലല്ലോ… അത്തരത്തില്‍ ഒരാളെ മാര്‍ക്ക് ചെയ്യുന്നതില്‍ അര്‍ജന്റീനക്കാര്‍ ദുരന്തമായി മാറി. പത്താം നമ്പറുകാരന്റെ കടന്നു കയറ്റത്തില്‍ ഓട്ടോമന്‍ഡിയും സംഘവും കിളവന്മാരായി പോയി. സൂക്ഷിക്കണം ഈ താരത്തെയെന്ന് ഇപ്പോള്‍ പറയുന്നത് ഉറുഗ്വേയാണ്. കാരണം അവരാണ് ഇനി ഫ്രാന്‍സിന് മുന്നില്‍.
നോ മെസി നോ ക്രിസ്റ്റ്യാനോ
ലോകകപ്പ് പോലെ വലിയ ചാമ്പ്യന്‍ഷിപ്പിന്റെ ഗ്ലാമര്‍ എന്ന് പറഞ്ഞാല്‍ അത് സൂപ്പര്‍ താരങ്ങള്‍ തന്നെ. പക്ഷേ ഈ ലോകകപ്പിലെ രണ്ട് മെഗാ താരങ്ങള്‍ മണിക്കൂറുകളുടെ വിത്യാസത്തി ല്‍ ലോകകപ്പില്‍ നിന്നും പുറത്തായിരിക്കുന്നു. ഫ്രാന്‍സിനോട് 4-3ന് തകര്‍ന്ന് അര്‍ജന്റീന മടങ്ങുമ്പോള്‍ മെസിയെയും ഉറുഗ്വേയോട് 2-1ന് പരാജയപ്പെട്ട് പോര്‍ച്ചുഗല്‍ മടങ്ങുമ്പോള്‍ ക്രിസ്റ്റ്യാനോ റൊണാള്‍ഡോയെയുമാണ് നഷ്ടമായിരിക്കുന്നത്.ഗ്ലാമര്‍ ഒറ്റയടിക്ക്് കുറഞ്ഞിരിക്കുന്നു ലോകകപ്പിന്. ഇനി നെയ്മര്‍, കിലിയന്‍ എംബാപ്പെ, എഡ്ഗാര്‍ കവാനി, റുമേലു ലുക്കാക്കു, ഏദന്‍ ഹസാഡ്, ഹാരി കെയിന്‍ തുടങ്ങിയവരിലാണ് ആരാധക പ്രതീക്ഷകള്‍. മെസിയായിരുന്നു ലോകകപ്പിലെ ജനപ്രിയന്‍. എവിടെയും മെസിയും മെസിക്കാരും. പക്ഷേ ഒരു ചലനമുണ്ടാക്കാന്‍ നാലാം ലോകകപ്പ് കളിച്ച താരത്തിനായില്ല. നൈജീരിയക്കെതിരെ നേടിയ ആ ഗോള്‍ മാത്രമുണ്ട് ഓര്‍മകളില്‍. പിന്നെ ഒരു കാര്‍ഡും നഷ്ടമാക്കിയ പെനാല്‍ട്ടിയും. ക്രിസ്റ്റ്യാനോ പക്ഷേ ചലനമുണ്ടാക്കി. ആദ്യ മല്‍സരത്തില്‍ തന്നെ ഹാട്രിക്ക്. രണ്ടാം മല്‍സരത്തിലും ഗോള്‍, പെനാല്‍ട്ടിയും പാഴാക്കി. മൂന്നാം മല്‍സരത്തില്‍ മഞ്ഞക്കാര്‍ഡ്. നാലാം മല്‍സരത്തില്‍ കടുത്ത മാര്‍ക്കിങില്‍ ഉഴറുകയും ചെയ്തു. കേവലം സൂപ്പര്‍ താരങ്ങളല്ല മെസിയും സി.ആര്‍ സെവനും-രണ്ട് പ്രസ്ഥാനങ്ങളാണ്. കളിയുടെ സമവാക്യങ്ങളെ സമ്മോഹനമായി മൈതാനത്ത് ആലേഖനം ചെയ്യുന്നവര്‍. അവരുടെ കാലുകളില്‍ പന്ത് ലഭിക്കുമ്പോള്‍ അറിയാതെ ഗ്യാലറി ഉണരും. ആ ഉണര്‍ച്ചയിലാണ് കാല്‍പ്പന്തിലെ വായു ഹൃദയത്തിലേക്ക് പ്രവേശിക്കുക. പക്ഷേ എല്ലായ്‌പ്പോഴും ഒരാള്‍ തന്നെ ജയിക്കില്ലല്ലോ… ഇത്തവണ ബാലന്‍ഡിയോര്‍ ആര്‍ക്കാണ്…? രണ്ട് പേര്‍ക്കും ലോകകപ്പ് വിലാസം എന്തായാലും ഇല്ല.
വയസനല്ല തബരസ്
വടിയും കുത്തിപ്പിടിച്ച് ഒരു കോച്ച്. ഓസ്‌ക്കാര്‍ തബരസ്… എത്ര കാലമായി ഇദ്ദേഹത്തെ കാണുന്നു. പ്രായത്തിന്റെ ശാന്തത പോലെ സമീപനത്തിലും ശാന്തന്‍. ഇന്നലെ വാര്‍ത്താ സമ്മേളനത്തില്‍ സംസാരിക്കുമ്പോഴും തബരസ് സദാശാന്തന്‍. എന്ത് കൊണ്ട് ഈ വയസ്സനെ ഉറുഗ്വേ പൊക്കിപിടിക്കുന്നു എന്ന് തോന്നിയിട്ടുണ്ട്. പക്ഷേ സത്യം പറയാം-എഡ്ഗാര്‍ കവാനിയും, ലൂയിസ് സുവാരസുമെല്ലാം ഉള്‍പ്പെടുന്ന ഉറുഗ്വേ നിര കോച്ചിന് നല്‍കുന്ന ബഹുമാനം ചെറുതല്ല. അദ്ദേഹമാണ് ടീമിന്റെ അവസാന വാക്ക്.
ഉറുഗ്വേയും പോര്‍ച്ചുഗലും ഏറ്റുമുട്ടിയപ്പോള്‍ തബരസും അദ്ദേഹത്തെ പോലെ സീനിയറായ സാന്‍ന്റോസും തമ്മിലുളള അങ്കവുമായിരുന്നു അത്. മല്‍സരശേഷം പതിവ് പോലെ പരിശീലകര്‍ ആലിംഗനം ചെയ്തപ്പോള്‍ അവിടയെുമുണ്ടായിരുന്നു ബഹുമാനം. ഉറുഗ്വേ താരങ്ങളെല്ലാം ആദ്യം വന്ദിച്ചത് മറ്റാരെയുമായിരുന്നില്ല. അടിക്കുമോ ഈ പ്രായത്തിലും തബരസ് കപ്പ്… ചോദ്യങ്ങള്‍ ഉയരുന്നുണ്ട്.
Film
വാഹനാപകടം; നടന്‍ ഷൈന്‍ ടോം ചാക്കോയുടെ പിതാവിന്റെ മൃതദേഹം വീട്ടിലെത്തിച്ചു
മൃതദേഹം ഇന്ന് വീട്ടില്‍ പൊതുദര്‍ശനത്തിന് വെക്കും.

തമിഴ്നാട്ടിലെ വാഹനാപകടത്തില്‍ മരിച്ച നടന്‍ ഷൈന്‍ ടോം ചാക്കോയുടെ പിതാവ് സി പി ചാക്കോയുടെ മൃതദേഹം തൃശൂര്‍ മുണ്ടൂരിലെ വീട്ടിലെത്തിച്ചു. മൃതദേഹം ഇന്ന് വീട്ടില്‍ പൊതുദര്‍ശനത്തിന് വെക്കും. നാളെ മുണ്ടൂര്‍ പരികര്‍മ്മല മാതാ പള്ളിയിലാണ് സംസ്‌കാര ചടങ്ങുകള്‍ നടക്കുക.
വെള്ളിയാഴ്ച ധര്‍മപുരിയെയും ഹൊസൂറിനെയും തമ്മില്‍ ബന്ധിപ്പിക്കുന്ന പുതുതായി നിര്‍മിച്ച അതിവേഗ ദേശീയപാത 844ലൂടെ കാറില്‍ ബെംഗളുരുവിലേക്ക് സഞ്ചരിക്കവെയായിരുന്നു ഇവര്‍ അപകടത്തില്‍പ്പെട്ടത്. അപകടത്തില്‍ നടന്റെ ഷോള്‍ഡറിന് താഴെ മൂന്ന് പൊട്ടലുകള്‍, നട്ടെല്ലിനും ചെറിയ പൊട്ടല്‍ സംഭവിച്ചു. ശസ്ത്രക്രിയ അനിവാര്യമെങ്കിലും സംസ്‌കാര ചടങ്ങുകള്‍ക്ക് ശേഷം തിങ്കളാഴ്ച ശസ്ത്രക്രിയ നടത്താനാണ് തീരുമാനം.
അപകടത്തില്‍ കൂടുതല്‍ പരുക്ക് മാതാവിനാണെങ്കിലും ഇരുവരുടെയും ആരോഗ്യസ്ഥിതിയില്‍ ആശങ്കപ്പെടേണ്ടതില്ലെന്ന് ഡോക്ടര്‍മാര്‍ വ്യക്തമാക്കി.
Film
സാന്ദ്ര തോമസിനെതിരെ വധഭീഷണി; പരാതി നല്‍കിയിട്ടും പൊലീസ് നടപടിയെടുത്തില്ല
പരാതി നല്‍കി രണ്ട് മാസം കഴിഞ്ഞിട്ടും കാര്യമായ നടപടികളൊന്നുമുണ്ടായില്ലെന്നാണ് ആരോപണം.

നിര്‍മാതാവ് സാന്ദ്ര തോമസിനെതിരായ വധഭീഷണിയില്‍ പരാതി നല്‍കിയിട്ടും പൊലീസ് നടപടിയെടുക്കുന്നില്ലെന്ന് ആരോപണം. പരാതി നല്‍കി രണ്ട് മാസം കഴിഞ്ഞിട്ടും കാര്യമായ നടപടികളൊന്നുമുണ്ടായില്ലെന്നാണ് ആരോപണം. പാലാരിവട്ടം പൊലീസിനെതിരെ ഡിജിപിക്ക് പരാതി നല്‍കുമെന്നും നിര്‍മാതാവ് വ്യക്തമാക്കി.
പ്രൊഡക്ഷന്‍ കണ്‍ട്രോളറുടെ വാട്സ്ആപ്പ് ഗ്രൂപ്പില്‍ ആണ് വധഭീഷണി സന്ദേശമെത്തിയത്. ഭീഷണിയുടെ ശബ്ദസന്ദേശമടക്കം പരാതി നല്‍കിയിട്ടും പൊലീസിന്റെ ഭാഗത്ത് നിന്ന് നടപടിയുണ്ടായില്ലെന്ന് സാന്ദ്ര ആരോപിച്ചു. സാന്ദ്രയുടെ പിതാവിനെതിരെയും വധഭീഷണി മുഴക്കിയിരുന്നു.
പൊലീസിനെതിരെ ഡിജിപിക്കും വിജിലന്‍സിനും പരാതി നല്‍കുമെന്നും ഉദ്യോഗസ്ഥരുടെ ഫോണ്‍ പരിശോധിക്കണമെന്നും സാന്ദ്ര ആവശ്യപ്പെടുന്നു.
സാന്ദ്രയെ ‘തല്ലിക്കൊന്ന് കാട്ടിലെറിയും’ എന്നാണ് ശബ്ദസന്ദേശത്തിലുള്ള ഭീഷണി. സാന്ദ്രയുടെ പിതാവ് തോമസിനെ കൊല്ലുമെന്നും ഓഡിയോ സന്ദേശത്തിലുണ്ട്.
‘എന്തുകൊണ്ടാണ് ഹേമാ കമ്മിറ്റിയിലെ പരാതിക്കാര്‍ മുന്നോട്ട് വന്നില്ലായെന്നത് ഇപ്പോള്‍ മനസ്സിലായില്ലേ. ആരെങ്കിലും ശബ്ദമുയര്‍ത്തിയാല്‍ അവരെ നിശബ്ദമാക്കുന്നതാണ് രീതി. സംഭവത്തില്‍ തൊട്ടടുത്ത ദിവസം പരാതി നല്‍കിയിരുന്നു. സ്ത്രീ ആയതുകൊണ്ടാണ് ഇത്തരത്തില്‍ ആക്രമിക്കുന്നത്. ഇവര്‍ക്കെല്ലാം സ്വാധീനമുള്ളവരുടെ പിന്തുണയുണ്ട്. ഔദ്യോഗിക ഗ്രൂപ്പില്‍ സന്ദേശം എത്തിയിട്ടും ഫെഫ്ക ജനറല്‍ സെക്രട്ടറി നടപടിയെടുത്തില്ല. രണ്ട് മാസമായി പൊലീസിന്റെ ഭാഗത്ത് നിന്നും നടപടിയുണ്ടായിട്ടില്ല. വേദനാജനകമാണ്. ഇതില്‍ നിന്നും പിന്നോട്ടില്ല’, എന്നായിരുന്നു സാന്ദ്രാ തോമസിന്റെ പ്രതികരണം.
രണ്ടുമാസം മുന്‍പ് ഒരു യൂട്യൂബ് ചാനലിന് നല്‍കിയ അഭിമുഖത്തിലാണ് പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍മാര്‍ക്കെതിരെ സാന്ദ്ര തോമസ് രംഗത്തെത്തിയത്.
Art
ഇന്നുവീണ മുറിവ് നാളെ അറിവല്ലേ… ‘തെരുവിന്റെ മോൻ’ മ്യൂസിക് വീഡിയോയുമായി വേടൻ

-
kerala2 days ago
ലക്ഷദ്വീപ് സ്കൂള്‍ ഭാഷാ പരിഷ്കരണം; ഉത്തരവ് ഇറക്കിയത് വിശദമായ പഠനം നടത്താതെ, വിമര്‍ശനവുമായി ഹൈക്കോടതി
-
kerala3 days ago
പാലക്കാട് പൊലീസ് ഉദ്യോഗസ്ഥനെ ട്രെയിനിടിച്ച് മരിച്ച നിലയില്‍ കണ്ടെത്തി
-
india2 days ago
കെനിയയില്‍ വാഹനാപകടം; അഞ്ച് വിനോദസഞ്ചാരികള്‍ മരിച്ചു
-
Celebrity24 hours ago
‘എന്നെ വേടന് എന്ന് സ്നേഹത്തോടെ ആദ്യം വിളിച്ചത് അവരാണ്’; പേരിന് പിന്നിലെ കഥ പറഞ്ഞ് വേടന്
-
Football1 day ago
പാരഗ്വായെ വീഴ്ത്തി ബ്രസീൽ ലോകകപ്പിന്; അർജന്റീനയ്ക്ക് സമനിലക്കുരുക്ക്
-
kerala3 days ago
അഫാനെ ആശുപത്രി സെല്ലിലേക്ക് മാറ്റി; ജയിലിലേക്ക് മാറ്റാന്‍ വൈകും
-
kerala3 days ago
ഇടത് ദുര്‍ഭരണത്തിന് അന്ത്യം കുറിക്കുന്ന തെരഞ്ഞെടുപ്പാണ് നിലമ്പൂരിലേത്; കെ മുരളീധരന്
-
kerala3 days ago
വേടന്റെ പാട്ട് പാഠ്യവിഷയത്തില്‍ ഉള്‍പ്പെടുത്തി കാലിക്കറ്റ്, കണ്ണൂര്‍ സര്‍വകലാശാലകള്‍