Connect with us

Football

മെസ്സിയെ വാങ്ങാന്‍ ശേഷിയുള്ളത് രണ്ടേ രണ്ടു ക്ലബ്ബുകള്‍ക്ക് മാത്രം; ആരു വാങ്ങിയാലും പണമെത്തുക അറേബ്യയില്‍ നിന്ന്!

70 കോടി യൂറോ ആണ് മെസ്സിയുടെ റിലീസിങ് ക്ലോസ്. എകദേശം 6146 കോടി ഇന്ത്യന്‍ രൂപ. ഇത്രയും തുക വാങ്ങുന്ന ക്ലബ് ബാഴ്‌സയ്ക്കു നല്‍കിയാലേ മെസ്സിക്ക് അവിടേക്ക് ചേക്കേറാനാകൂ

Published

on

മാഞ്ചസ്റ്റര്‍: ബാഴ്‌സലോണയുമായി വഴിപിരിയാന്‍ തീരുമാനിച്ച അര്‍ജന്‍റീനന്‍ സൂപ്പര്‍ താരം ലയണല്‍ മെസ്സി ഇനി എങ്ങോട്ട് എന്നതാണ് കായിക ലോകത്തെ പ്രധാന ചോദ്യം. മെസ്സിയെ പോലുള്ള ഒരു കളിക്കാരനെ ആഗ്രഹിക്കാത്ത ക്ലബ്ബില്ല എങ്കിലും സൂപ്പര്‍ താരത്തെ വാങ്ങാനുള്ള പണം പലരുടെയും ഖജനാവിലില്ല എന്നതാണ് യാഥാര്‍ത്ഥ്യം.

നിലവില്‍ രണ്ടേ രണ്ടു ക്ലബുകള്‍ക്ക് മാത്രമാണ് അതിനുള്ള ശേഷിയുള്ളത്. ഒന്ന് പാരിസ് ആസ്ഥാനമായ പി.എസ്.ജിക്കും മറ്റൊന്നും പ്രീമിയര്‍ലീഗിലെ സൂപ്പര്‍ ക്ലബ്ബായ മാഞ്ചസ്റ്റര്‍ സിറ്റിക്കും. 70 കോടി യൂറോ ആണ് മെസ്സിയുടെ റിലീസിങ് ക്ലോസ്. എകദേശം 6146 കോടി ഇന്ത്യന്‍ രൂപ. ഇത്രയും തുക വാങ്ങുന്ന ക്ലബ് ബാഴ്‌സയ്ക്കു നല്‍കിയാലേ മെസ്സിക്ക് അവിടേക്ക് ചേക്കേറാനാകൂ എന്നു ചുരുക്കം.

നിലവില്‍ ഇത്രയും തുക മുടക്കാന്‍ പി.എസ്.ജിക്കും മാഞ്ചസ്റ്റര്‍ സിറ്റിക്കും മാത്രമേ ശേഷിയുള്ളൂ. ഇനി ഫ്രീ ട്രാന്‍സഫറായി വന്നാല്‍ പോലും താരത്തിന് വന്‍തുക പ്രതിഫലമായി നല്‍കേണ്ടി വരും. മാഞ്ചസ്റ്റര്‍ യുണൈറ്റഡ്, ചെല്‍സി, ഇന്റര്‍മിലാന്‍, ലിവര്‍പൂള്‍, ബയേണ്‍ മ്യൂണിച്ച് പോലുള്ള വന്‍കിട ക്ലബ്ബുകള്‍ക്കും ഇതു സാധിച്ചേക്കും. എന്നാല്‍ ചില പ്രീമിയര്‍ ലീഗ് ക്ലബുകളിലെ മൊത്തം കളിക്കാരുടെ മൂല്യത്തേക്കാള്‍ കൂടുതലാണ് മെസ്സിയുടെ മൂല്യം. അതു കൊണ്ടു തന്നെ മെസ്സിയെ കൂടെ നിര്‍ത്തുക അത്രയെളുപ്പമല്ല.

പണം അറേബ്യയില്‍ നിന്ന്

മാഞ്ചസ്റ്റര്‍ സിറ്റി, അല്ലെങ്കില്‍ പി.എസ്.ജി എന്നീ രണ്ട് ഒപ്ഷനുകളാണ് ഇപ്പോള്‍ മെസ്സിക്കു മുമ്പില്‍ പറഞ്ഞു കേള്‍ക്കുന്നത്. രണ്ടില്‍ ആര് സൂപ്പര്‍ താരത്തെ സ്വീകരിച്ചാലും ആ പണം വരുന്നത് അറേബ്യയില്‍ നിന്നാണ് എന്നാണ് ഏറെ കൗതുകകരം.

അബുദാബി രാജകുടുംബാംഗം ശൈഖ് മന്‍സൂറിന്റെ ഉടമസ്ഥതയിലുള്ള ക്ലബ്ബാണ് മാഞ്ചസ്റ്റര്‍ സിറ്റി. 30 ബില്യണ്‍ ഡോളറാണ് ശൈഖ് മന്‍സൂറിന്റെ ആസ്തി. 2008ലാണ് സിറ്റിയുടെ ഉടമസ്ഥത സമ്പൂര്‍ണമായി അബുദാബി കമ്പനിയുടെ ഉടമസ്ഥതയിലേക്കു മാറിയത്.

ശൈഖ് മന്‍സൂര്‍

ക്ലബ് ഏറ്റെടുത്ത ശേഷം ശതകോടിക്കണക്കിന് ഡോളറാണ് താരങ്ങള്‍ക്കായി ശൈഖ് മന്‍സൂര്‍ മുടക്കിയിട്ടുള്ളത്. മുന്‍ ബാഴ്‌സ കോച്ച് പെപ് ഗ്വാര്‍ഡിയോളയ്ക്ക് കീഴില്‍ കളിക്കാനുള്ള ആഗ്രഹവും മെസ്സി പങ്കുവച്ചിട്ടുണ്ട്. നിലവില്‍ ബ്രസീല്‍ താരം ഗബ്രിയേല്‍ ജീസസിനെയും പണവും കൈമാറി മെസ്സിയെ സ്വന്തമാക്കാനാണ് സിറ്റി ആലോചിക്കുന്നത്.

ഖത്തര്‍ അമീര്‍ തമീം ബിന്‍ ഹമദ് അല്‍ഥാനിയുടെ നേതൃത്വത്തിലുള്ള ഖത്തര്‍ സ്‌പോര്‍ട് ഇന്‍വസ്റ്റ്‌മെന്റ്‌സ് ആണ് പി.എസ്.ജിയുടെ ഉടമസ്ഥര്‍. 2011ലാണ് ഖത്തര്‍ ഫ്രഞ്ച് ക്ലബിന്റെ ഉടമസ്ഥാവകാശം സ്വന്തമാക്കിയത്. ലോകത്തിലെ ഏറ്റവും സമ്പന്ന ക്ലബ്ബാണ് പി.എസ്.ജി. 2011ന് ശേഷം മാത്രം ട്രാന്‍ഫര്‍ വിപണിയില്‍ ഒരു ബില്യണ്‍ യൂറോയാണ് പി.എസ്.ജി മുടക്കിയിട്ടുള്ളത്.

തമീം ബിന്‍ ഹമദ് അല്‍ഥാനി

ഖത്തര്‍ ഏറ്റെടുത്ത ശേഷം തിയാഗോ സില്‍വ, സ്ലാറ്റന്‍ ഇബ്രാഹിമോവിച്ച്, എഡിസന്‍ കവാനി, ഡേവിഡ് ലൂയിസ്, നെയ്മര്‍, കെയ്‌ലിയന്‍ എംബാപ്പെ തുടങ്ങിയ താരങ്ങള്‍ ക്ലബിലെത്തി. മെസ്സിയെ എത്തിക്കാന്‍ ഇവര്‍ക്കായി മുടക്കിയ പണമൊന്നും പോര എന്നതാണ് മറ്റൊരു യാഥാര്‍ത്ഥ്യം. എംബാപ്പെയ്ക്കും നെയ്മറിനും നല്‍കുന്ന മൊത്തം തുകയേക്കാള്‍ കൂടുതല്‍ മെസ്സിക്കായി മുടക്കേണ്ടി വരും. ക്ലബ് ഇതിനു തയ്യാറാകുമോ എന്നാണ് കാത്തിരുന്നു കാണേണ്ടത്.

Football

യുവേഫ നേഷന്‍സ് ലീഗ്; സ്‌പെയിന്‍ യുവനിരയെ വീഴ്ത്തി; കപ്പുയര്‍ത്തി പോര്‍ചുഗല്‍

ഷൂട്ടൗട്ടില്‍ 3 നെതിരെ 5 ഗോളുകള്‍ക്കാണ് പോര്‍ചുകല്‍ ജയം നേടിയത്.

Published

on

യുവേഫ നേഷന്‍സ് ലീഗ് കിരീടം അടിച്ചെടുത്ത് പോര്‍ചുഗല്‍. പെനാല്‍റ്റി ഷൂട്ടൗട്ടിലാണ് സ്‌പെയിനിനെ പോര്‍ചുഗല്‍ തകര്‍ത്തത്. ഷൂട്ടൗട്ടില്‍ 3 നെതിരെ 5 ഗോളുകള്‍ക്കാണ് പോര്‍ചുകല്‍ ജയം നേടിയത്. ആവേശപ്പോരിലെ ആദ്യ പകുതിയില്‍ സ്‌പെയിന്‍ മുന്നിലായിരുന്നു. 21ാം മിനിറ്റില്‍ മാര്‍ട്ടിന്‍ സുബിമെന്‍ഡിയാണ് സ്‌പെയിനിന് വേണ്ടി ആദ്യ ഗോള്‍ നേടിയത്. പിന്നാലെ, 25ാം മിനിറ്റില്‍ പോര്‍ചുഗലിനായി നുനോ മെന്‍ഡിസ് ഗോള്‍ നേടി. മെന്‍ഡിസിന്റെ ആദ്യ അന്താരാഷ്ട്ര ഗോള്‍ ആണിത്. ഇതോടെ മത്സരം സമനിലയിലായി.

ആദ്യ പകുതി അവസാനിക്കുന്നതിന് തൊട്ടുമുമ്പായി സ്‌പെയിനിന്റെ മെക്കല്‍ ഒയാര്‍സബാല്‍ ലീഡ് നേടി. രണ്ടാ പകുതിയും ലീഡ് നിലനിര്‍ത്തി മുന്നേറിയ സ്‌പെയിനിന് 61ാം മിനിറ്റില്‍ ക്രിസ്റ്റ്യാനോ റൊണാള്‍ഡോയുടെ പ്രഹരമേറ്റു. മത്സരം 2-2 എന്ന നിലയിലായി.

120 മിനിറ്റിന് ശേഷവും വിജയഗോള്‍ നേടാന്‍ ഇരു ടീമുകള്‍ക്കും സാധിച്ചില്ല. ഇതോടെ മത്സരം പെനാല്‍റ്റി ഷൂട്ടൗട്ടിലേക്ക് എത്തുകയായിരുന്നു. പെനാല്‍റ്റി ഷൂട്ടൗട്ടിലും ഇരു ടീമുകളും ഒന്നിന് പിറകെ ഒന്നായി വല കുലുക്കി. എന്നാല്‍ നാലാമതായി വന്ന അല്‍വെരോ മൊറാട്ടയുടെ കിക്ക് പൊര്‍ച്ചൂഗീസ് ഗോളി ഡിയോഗ കോസ്റ്റ തടഞ്ഞു. പിന്നാലെ വന്ന റൂബെന്‍ നെവെസ് അഞ്ചാം ഗോള്‍ നേടിയതോടെ 53 നിലയില്‍ പോര്‍ചുഗല്‍ വിജയം ഉറപ്പിച്ചു.

Continue Reading

Football

ചാമ്പ്യന്‍സ് ലീഗ് കന്നി കിരീടം പിഎസ്ജിക്ക്; എതിരില്ലാത്ത അഞ്ച് ഗോളുകള്‍ക്ക് ഇന്റര്‍ മിലാനെ തകര്‍ത്തു

ലൂയിസ് എന്റിക്വെയുടെ യുവനിര ഇന്റര്‍ മിലാനെ പിന്തള്ളി പാരീസ് സെന്റ് ജെര്‍മെയ്ന്‍ ആദ്യമായി ചാമ്പ്യന്‍സ് ലീഗ് നേടി.

Published

on

ശനിയാഴ്ച നടന്ന ഏറ്റവും ഏകപക്ഷീയമായ ഫൈനലില്‍ ലൂയിസ് എന്റിക്വെയുടെ യുവനിര ഇന്റര്‍ മിലാനെ പിന്തള്ളി പാരീസ് സെന്റ് ജെര്‍മെയ്ന്‍ ആദ്യമായി ചാമ്പ്യന്‍സ് ലീഗ് നേടി.

പിഎസ്ജിക്ക് നേരത്തെ ലീഡ് നല്‍കാന്‍ അച്റഫ് ഹക്കിമിക്ക് ഡൗ പാസ് നല്‍കി, 19-കാരന്‍ പ്രൊവൈഡറില്‍ നിന്ന് ഫിനിഷറിലേക്ക് പോയി, 20-ാം മിനിറ്റില്‍ തന്റെ ഡിഫ്‌ലെക്റ്റഡ് ഷോട്ട് നേട്ടം ഇരട്ടിയാക്കി.

മണിക്കൂറിന് തൊട്ടുപിന്നാലെ ഡൗ വീണ്ടും സ്‌കോര്‍ ചെയ്തു, ഫലത്തെക്കുറിച്ചുള്ള സംശയം അവസാനിപ്പിച്ച് ഖ്വിച ക്വാറത്സ്ഖേലിയ നാലാമതും പകരക്കാരനായ മറ്റൊരു കൗമാരക്കാരനായ സെന്നി മയൂലു അഞ്ചാം സ്ഥാനത്തെത്തി.

70 വര്‍ഷത്തെ യൂറോപ്യന്‍ കപ്പിന്റെയും ചാമ്പ്യന്‍സ് ലീഗിന്റെയും ചരിത്രത്തില്‍ ഫൈനലില്‍ ഏതൊരു ടീമിന്റെയും ഏറ്റവും വലിയ വിജയം രേഖപ്പെടുത്തിയ ഫ്രഞ്ച് ക്ലബ്ബിന് ഇന്റര്‍ ഒരു മത്സരവും ആയിരുന്നില്ല.

‘ഇത് എല്ലാം അര്‍ത്ഥമാക്കുന്നു. ഇത് ഞങ്ങളുടെ സ്വപ്നമാണ്. ഇത് അവിശ്വസനീയമാണ്. ഫലം മാജിക് കൊണ്ടല്ല. ഞങ്ങള്‍ ഇത് ചെയ്തതില്‍ എനിക്ക് സന്തോഷമുണ്ട്,’ പിഎസ്ജിയുടെ പോര്‍ച്ചുഗീസ് മിഡ്ഫീല്‍ഡര്‍ വിറ്റിന്‍ഹ പറഞ്ഞു.

ഒരു ദശാബ്ദത്തിലേറെയായി ഖത്തര്‍ ഉടമകളില്‍ നിന്നുള്ള വലിയ നിക്ഷേപത്തെ തുടര്‍ന്നാണ് പാരീസുകാര്‍ക്ക് വിജയം ലഭിച്ചത്, അവരുടെ മുമ്പത്തെ അവസാന മത്സരത്തില്‍ ബയേണ്‍ മ്യൂണിക്കിനോട് പരാജയപ്പെട്ട അഞ്ച് വര്‍ഷത്തിന് ശേഷമാണ് ഇത്.

ഇതിനകം ആഭ്യന്തര ലീഗും കപ്പും ഡബിള്‍ ജേതാക്കളായ അവര്‍ യൂറോപ്യന്‍ ഫുട്‌ബോളിലെ ഏറ്റവും വലിയ സമ്മാനം നേടിയ രണ്ടാമത്തെ ഫ്രഞ്ച് ജേതാക്കള്‍ മാത്രമാണ് — 1993-ല്‍ മ്യൂണിക്കില്‍ നടന്ന ഫൈനലില്‍ എസി മിലാനെ തോല്‍പ്പിച്ചപ്പോള്‍ മാഴ്‌സെയില്‍ ഒന്നാമനായിരുന്നു.

2015ല്‍ ലയണല്‍ മെസ്സിയുടെ ബാഴ്സലോണയ്ക്കൊപ്പം വിജയിച്ച പിഎസ്ജി കോച്ച് ലൂയിസ് എന്റിക്വയ്ക്ക് ഇത് രണ്ടാം ചാമ്പ്യന്‍സ് ലീഗ് കൂടിയാണ്.

ഈ യുവത്വമുള്ള PSG വശം, കഴിഞ്ഞ രണ്ട് വര്‍ഷമായി ബുദ്ധിപരമായി ഒന്നിച്ചുനില്‍ക്കുകയും കൈലിയന്‍ എംബാപ്പെയുടെ വിടവാങ്ങലിന് ശേഷം ഈ സീസണില്‍ പൂര്‍ണ്ണമായും അഴിച്ചുവിടുകയും ചെയ്ത മത്സരത്തിന് ശേഷം കണ്ട ഏറ്റവും മികച്ചതാണ്.

ആശയക്കുഴപ്പത്തിലായ ഇന്ററിനെ സംബന്ധിച്ചിടത്തോളം, 2010 ന് ശേഷം ആദ്യത്തെ ചാമ്പ്യന്‍സ് ലീഗ് കിരീടം ഉണ്ടാകില്ല, കാരണം അവര്‍ മത്സരത്തിലെ മൂന്ന് മുന്‍ വിജയങ്ങളുമായി ചേര്‍ക്കുന്നതില്‍ പരാജയപ്പെട്ടു.

സിമോണ്‍ ഇന്‍സാഗിയുടെ ടീം മൂന്ന് സീസണുകളില്‍ രണ്ടുതവണ ഫൈനലിലെത്തി, രണ്ടും തോറ്റു, നാപോളിയുമായുള്ള സീരി എ കിരീടം നഷ്ടമായതിന് ഒരാഴ്ചയ്ക്ക് ശേഷമാണ് ഈ തോല്‍വി.

Continue Reading

Football

ആ അധ്യായം അടഞ്ഞെന്ന് അനസ്

രാജ്യാന്തര കായിക റിപ്പോർട്ടർ കമാൽ വരദൂരാണ് ഫേസ്ബുക്ക് പോസ്റ്റിലുടെ ജോലി അധ്യായം അനസ് അടച്ചതായി വ്യക്തമാക്കിയത്

Published

on

കോഴിക്കോട്: സർക്കാർ ജോലി കാര്യത്തിൽ ഇനി ആർക്ക് മുന്നിലും അപേക്ഷ നൽകാനില്ലെന്ന് ഫുട്ബോളർ അനസ് എടത്തൊടിക. അർഹമായ ജോലിക്കായി അംഗീകൃത മാർഗങ്ങളിൽ തന്നെ സഞ്ചരിച്ചു. പക്ഷേ കായിക മന്ത്രി ഉൾപ്പെടെയുള്ളവർ പ്രതികൂലമായാണ് സംസാരിക്കുന്നത്. രാജ്യത്തിനായി കളിച്ച ഒരു ഫുട്ബോളർക്കും അവഗണന സംഭവിക്കരുത് എന്ന് കരുതിയാണ് ജോലി കാര്യത്തിൽ ഉറച്ചുനിന്നത്. എന്നെ നന്നായി അറിയാവുന്ന കൊണ്ടോട്ടി എം.എൽ.എ ഇബ്രാഹിം നിയമസഭയിൽ രേഖകൾ സമർപ്പിച്ച് സംസാരിച്ചിട്ടും അധികൃതർ സംശയദൃഷ്ടിയോടെയാണ് കാര്യങ്ങൾ കണ്ടതെന്നും അനസ് സുചിപ്പിക്കുന്നു. രാജ്യാന്തര കായിക റിപ്പോർട്ടർ കമാൽ വരദൂരാണ് ഫേസ്ബുക്ക് പോസ്റ്റിലുടെ ജോലി അധ്യായം അനസ് അടച്ചതായി വ്യക്തമാക്കിയത്.

Continue Reading

Trending