Connect with us

News

നിയമക്കുരുക്ക്; 2021 വരെ മെസി ബാഴ്‌സയില്‍ തുടര്‍ന്നേക്കും; സൂചന നല്‍കി പിതാവ്

ബാഴ്‌സലോണ പ്രസിഡന്റ് ജോസെപ് ബാര്‍ട്ടോമിയുമായുള്ള കൂടിക്കാഴ്ചയ്ക്കായി മെസിയുടെ പിതാവ് ബുധനാഴ്ച കാറ്റലോണിയയിലെത്തിയത്. ചര്‍ച്ചക്ക് ശേഷം ബാഴ്‌സലോണയുമായുള്ള ചര്‍ച്ചകള്‍ നന്നായി നടന്നുവെന്നാണ് ജോര്‍ജ്ജ് മെസ്സി മീഡിയാസെറ്റിനോട് പ്രതികരിച്ചത്. 2021 ല്‍ നിലവിലെ കരാര്‍ അവസാനിക്കുന്നതുവരെ മെസില്‍ ബാഴ്സലോണയില്‍ തുടരുമോ എന്ന ചോദ്യത്തിന്, ”അതെ” എന്നും ജോര്‍ജ്ജ് മെസ്സി മറുപടി നല്‍കി.

Published

on

ലോക ഫുട്‌ബോള്‍ താരം ലയണല്‍ മെസി തന്റെ ക്ലബായ ബാഴ്‌സലോണ വിട്ടുപോകുമെന്ന ആഭ്യൂഹങ്ങള്‍ക്ക് താല്‍ക്കാലിക വിരാമം. മെസി ബാഴ്‌സ വിടില്ലെന്ന് സൂചന നല്‍കി താരത്തിന്റെ പിതാവ് ജോര്‍ജ്ജ് മെസി തന്നെയാണ് ഇപ്പോള്‍ രംഗത്തെത്തിയിരിക്കുന്നത്. മെസിയുടെ ഏജന്റുകൂടിയാണ് പിതാവ്
ബാഴ്‌സലോണ മാനേജുമെന്റുമായ ചര്‍ച്ചക്കുശേഷമാണ് താരം ക്ലബ് വിടില്ലെന്ന സൂചന നല്‍കിയത്.

അര്‍ജന്റീന ക്യാപ്റ്റന്റെ ട്രാന്‍സ്ഫര്‍ സംബന്ധിച്ച വിവാദങ്ങളും അഭ്യൂഹങ്ങളും രൂക്ഷമായിരിക്കെയാണ് ബാഴ്‌സലോണ പ്രസിഡന്റ് ജോസെപ് ബാര്‍ട്ടോമിയുമായുള്ള കൂടിക്കാഴ്ചയ്ക്കായി മെസിയുടെ പിതാവ് ബുധനാഴ്ച കാറ്റലോണിയയിലെത്തിയത്. ചര്‍ച്ചക്ക് ശേഷം ബാഴ്‌സലോണയുമായുള്ള ചര്‍ച്ചകള്‍ നന്നായി നടന്നുവെന്നാണ് ജോര്‍ജ്ജ് മെസ്സി മീഡിയാസെറ്റിനോട് പ്രതികരിച്ചത്. മകന് ബാഴ്‌സലോണയ്ക്കൊപ്പം മറ്റൊരു വര്‍ഷം കൂടി ചെലവഴിക്കുമെന്ന സൂചനയും അദ്ദേഹം നല്‍കി. 2021 ല്‍ നിലവിലെ കരാര്‍ അവസാനിക്കുന്നതുവരെ മെസില്‍ ബാഴ്സലോണയില്‍ തുടരുമോ എന്ന ചോദ്യത്തിന്, ”അതെ” എന്നും ജോര്‍ജ്ജ് മെസ്സി മറുപടി നല്‍കി.

Image

അര്‍ജന്റീനയില്‍ നിന്ന് സ്വകാര്യ വിമാനത്തില്‍ ബാര്‍സിലോനയിലെത്തിയ മെസിയുടെ പിതാവ് ജോര്‍ജും സഹോദരന്‍ സഹോദരന്‍ റോഡ്രിഗോയും മെസിയുടെ അഭിഭാഷകനും ചേര്‍ന്നാണ് ക്ലബ്ബ് പ്രസിഡന്റ് ജോസഫ് മരിയ ബര്‍ത്തേമ്യുവിനെ കണ്ടത്. ഇവര്‍ക്കൊപ്പം ബാര്‍സിലോനയുടെ ഡയറക്ടര്‍മാരില്‍ ഒരാളായ ജാവിയര്‍ ബോര്‍ദാസും ചര്‍ച്ചയില്‍ പങ്കെടുത്തു. തീരുമാനം ഒന്നും ഉണ്ടായില്ലെങ്കിലും കൂടിക്കാഴ്ച സൗഹാര്‍ദപരമായിരുന്നുവെന്നും ചര്‍ച്ച തുടരുമെന്നുമാണ് സ്പാനിഷ് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്.

അതേസമയം, ബാഴ്​സലോണ ടീം വി​ട്ടേക്കുമെന്ന അഭ്യൂഹങ്ങള്‍ ശക്തമാകുന്നതിനിടെ പ്രീസീസണ്‍ വൈദ്യ​പരിശോധനയും ലയണല്‍ മെസ്സി ബഹിഷ്​കരിച്ചിരുന്നു. പുതിയ പരിശീലകന്‍ റെണാള്‍ഡ്​ കൂമാന്​ കീഴില്‍ തുടങ്ങുന്ന പരിശീലന ക്യാമ്പിനും മെസ്സി എത്തില്ലെന്നാണ്​ റി​പ്പോര്‍ട്ട്​.

ക്ലബ് വിടാനുള്ള ഔദ്യോഗിക നടപടി ക്രമങ്ങള്‍ എത്രയും പെട്ടെന്ന് പൂര്‍ത്തീകരിക്കാനായിരുന്നു മെസ്സി താല്‍പര്യപ്പെട്ടിരുന്നു. സീസണ്‍ അവസാനിച്ചതോടെ ക്ലബ് വിടാന്‍ അനുമതിയുണ്ടെന്ന വ്യവസഥ നിലനില്‍ക്കുന്നുവെന്നായിരുന്നു മെസ്സിയുടെ വാദം. കോവിഡ് മൂലം സീസണ്‍ വൈകി അവസാനിച്ചതിനാല്‍ ക്ലബ്ബിന്റെ കരാറില്‍ നിന്ന് സ്വതന്ത്രനാക്കണം എന്നാണ് ഒന്‍പത് ദിവസം മുമ്പ് ക്ലബ്ബിന് അയച്ച കത്തില്‍ മെസി ആവശ്യപ്പെട്ടത്. ഇതുതന്നെയാണ് മെസിയുടെ ഏജന്റായ പിതാവ് ജോര്‍ജും മെസിയുടെ ഉപദേശകനായ സഹോദരന്‍ റോഡ്രിഗസും  ആവശ്യപ്പെട്ടത്. ഓരോ സീസണ്‍ അവസാനത്തിലും കരാര്‍ പുതുക്കാനുള്ള മെസിയുടെ അവകാശത്തെ മാനിക്കണമെന്നും ഇവര്‍ ആവശ്യപ്പെട്ടു. ഇതിനിടെ പിതാവ് ജോര്‍ജ് മാഞ്ചസ്റ്ററില്‍ എത്തിയതും താരത്തിന്റെ മാഞ്ചസ്റ്റര്‍ സിറ്റിയിലേക്കുള്ള ട്രാന്‍ഫര്‍ അഭ്യൂഹങ്ങളെ ശക്തമാക്കിയിരുന്നു.

എന്നാല്‍, ട്രാന്‍ഫര്‍ കാലാവധി ജൂണ്‍ 10ന് അവസാനിച്ചെന്നാണ് ബാഴ്‌സലോണയുടെ നിലപാട്.  സീസണ്‍ അവസാനിക്കുന്നത് അടുത്തവര്‍ഷം ജൂണില്‍ ആണെന്നും മെസിയെ വിട്ടുകൊടുക്കാന്‍ ക്ലബ്ബ് താല്‍പര്യപ്പെടുന്നില്ലെന്നും പ്രസിഡന്റ് ബര്‍ത്തേമിയോ അറിയിച്ചു. ക്ലബ് തങ്ങളുടെ നിലപാട് മെസിയുടെ പിതാവിന് വ്യക്തമാക്കി നല്‍കിയെന്നാണ് പുതിയ റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്. ആറ് തവണ ബാലണ്‍ ഡി ഓര്‍ നേടിയ മെസിക്ക് ഒരു കരാറിലെത്താന്‍ ഇനിയും അവസരമുണ്ടെന്നിരിക്കെ വന്നുപെട്ട നിയമക്കുരുക്ക് താരത്തിന്റെ ഭാവി ക്യാമ്പ് നൗവിന്‍ തന്നെ തീര്‍ക്കുമെന്നാണ് പുതിയ റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നത്.

kerala

യുഡിഎഫ് ഭരിക്കുന്ന കോന്നി ഗ്രാമപഞ്ചായത്തില്‍ ആശമാര്‍ക്ക് ധനസഹായം

19പേര്‍ക്ക് 2000 രൂപ അധിക വേതനം നല്‍കും

Published

on

യുഡിഎഫ് ഭരിക്കുന്ന കോന്നി ഗ്രാമപഞ്ചായത്തില്‍ ആശമാര്‍ക്ക് ധനസഹായം പ്രഖ്യാപിച്ചു. ആശാപ്രവര്‍ത്തകര്‍ക്ക് അധിക വേതനം നല്‍കാന്‍ യുഡിഎഫ് ഭരിക്കുന്ന കോന്നി ഗ്രാമപഞ്ചായത്ത് തീരുമാനിച്ചു. ഇതിനായി 38,000 രൂപ അധികമായി വകയിരുത്തി. പഞ്ചായത്തിലെ 19 ആശാ പ്രവര്‍ത്തകര്‍ക്ക് 2000 രൂപ വെച്ച് അധിക വേതനം നല്‍കും. തനത് ഫണ്ടില്‍ നിന്നും വകയിരുത്തിയാണ് തുക അനുവദിച്ചത്.

നേരത്തെ യുഡിഎഫ് ഭരിക്കുന്ന മണ്ണാർക്കാട് നഗരസഭയും ആശമാർക്ക് ധനസഹായം പ്രഖ്യാപിച്ചു. മാസം തോറും 2100 രൂപ വീതം നൽകുമെന്നാണ് പ്രഖ്യാപനം. ആകെ 30 ആശമാരാണ് നഗരസഭയിലുള്ളത്. ഇവർക്ക് മാസം 63000 രൂപയാണ് നഗരസഭ നീക്കിവെക്കുക. 756000 (ഏഴ് ലക്ഷത്തി അമ്പത്തി ആറായിരം) രൂപയാണ് വർഷം ഇതിലൂടെ നഗരസഭയ്ക്കുണ്ടാകുന്ന അധിക ബാധ്യത. ഇന്നലെ പാലക്കാട് നഗരസഭ ഓരോ ആശ വർക്കർക്കും പ്രതിവർഷം 12000 രൂപ ധനസഹായം പ്രഖ്യാപിച്ചിരുന്നു. മാസം ആയിരം രൂപ തോതിലാണ് തുക നൽകുകയെന്നായിരുന്നു പ്രഖ്യാപനം.

 

Continue Reading

EDUCATION

സ്‌കൂള്‍ പ്രവേശന പ്രായം ആറാക്കും; പ്രവേശന പരീക്ഷയും തലവരിപ്പണവും പാടില്ലെന്ന് മന്ത്രി വി. ശിവൻകുട്ടി

വരുന്ന അധ്യയ വർഷത്തിൽ കൂടി ഒന്നാം ക്ലാസിലേക്ക് അഞ്ച് വയസുള്ള കുട്ടികളെ പ്രവേശിപ്പിക്കാം

Published

on

തിരുവനന്തപുരം: 2026-27 അധ്യയ വർഷം മുതൽ ആറു വയസ് പൂർത്തിയായ കുട്ടികൾക്ക് മാത്രം സംസ്ഥാനത്തെ സ്കൂളുകളിൽ ഒന്നാം ക്ലാസ് പ്രവേശനമെന്ന് പൊതു വിദ്യാഭ്യാസമന്ത്രി വി. ശിവൻകുട്ടി. ഏതാണ്ട് 50 ശതമാനത്തിലധികം കുട്ടികൾ നിലവിൽ ആറു വയസിന് ശേഷമാണ് സ്‌കൂളിൽ എത്തുന്നത്. ഇത് പ്രോത്സാഹിപ്പിക്കപ്പെടണമെന്നും മന്ത്രി ചൂണ്ടിക്കാട്ടി.

വരുന്ന അധ്യയ വർഷത്തിൽ കൂടി ഒന്നാം ക്ലാസിലേക്ക് അഞ്ച് വയസുള്ള കുട്ടികളെ പ്രവേശിപ്പിക്കാം. ഒന്നാം ക്ലാസ് പ്രവേശനത്തിന് പരീക്ഷയും തലവരിപ്പണവും അംഗീകരിക്കില്ല. ഒന്നാം ക്ലാസിലേക്ക് പ്രവേശന പരീക്ഷ നടത്തുന്ന കുട്ടികളെ പീഡിപ്പിക്കുന്നതിന് തുല്യമാണ്. നിയമം കാറ്റിൽ പറത്തി ചില വിദ്യാലയങ്ങൾ ഇത് തുടരുന്നതായി ശ്രദ്ധയിൽപെട്ടിട്ടുണ്ട്. രാജ്യത്തെ നിയമം അനുശാസിക്കുന്ന രീതിയിൽ അവർക്കെതിരെ പരാതി ലഭിച്ചാൽ നടപടികൾ സ്വീകരിക്കുന്നതാണെന്നും മന്ത്രി വി. ശിവൻകുട്ടി വ്യക്തമാക്കി.

Continue Reading

india

വഖഫ് ബില്ലിനെതിരെ പ്രമേയം പാസാക്കി തമിഴ്നാട്; കേന്ദ്രത്തോട് ബില്ല് പിന്‍വലിക്കാന്‍ ആവശ്യപ്പെട്ട് എം.കെ സ്റ്റാലിന്‍

Published

on

ന്യൂഡല്‍ഹി: വഖഫ് ബില്ലിനെ എതിര്‍ത്ത് പ്രമേയം പാസാക്കി തമിഴ്‌നാട് സര്‍ക്കാര്‍. ഡിഎംകെയുടെ നേതൃത്വത്തിലുള്ള തമിഴ്നാട് നിയമസഭ ഇന്ന് പാര്‍ലമെന്റില്‍ നിര്‍ദ്ദിഷ്ട വഖഫ് ബില്ലിനെതിരെ പ്രമേയം പാസാക്കുകയും കേന്ദ്ര സര്‍ക്കാരിനോട് അത് പിന്‍വലിക്കണമെന്ന് ആവശ്യപ്പെടുകയും ചെയ്തു. ബില്ല് മുസ്‌ലിം സമുദായത്തെ മോശമായി ബാധിക്കുമെന്ന് മുഖ്യമന്ത്രി എം കെ സ്റ്റാലിന്‍ പറഞ്ഞു.

‘കേന്ദ്ര സര്‍ക്കാര്‍ വഖഫ് ബില്‍ ഭേദഗതി ചെയ്യാന്‍ ശ്രമിക്കുകയും വഖഫ് ബോര്‍ഡിന്റെ അധികാരങ്ങളെ തടസ്സപ്പെടുത്തുന്ന രീതിയിലേക്ക് കാര്യങ്ങള്‍ നീങ്ങുമെന്നും സ്റ്റാലിന്‍ നിയമസഭയില്‍ പറഞ്ഞു.

‘ഇന്ത്യയില്‍ ജനങ്ങള്‍ മതസൗഹാര്‍ദ്ദത്തിലാണ് ജീവിക്കുന്നത്. എല്ലാ ജനങ്ങള്‍ക്കും അവരുടെ മതം പിന്തുടരാനുള്ള അവകാശം ഭരണഘടന നല്‍കിയിട്ടുണ്ട്. തിരഞ്ഞെടുക്കപ്പെട്ട സര്‍ക്കാരുകള്‍ക്ക് അത് സംരക്ഷിക്കാനുള്ള അവകാശമുണ്ട്. ന്യൂനപക്ഷ മുസ്‌ലിംകളെ മോശമായി ബാധിക്കുന്ന 1995 ലെ വഖഫ് നിയമത്തിനായുള്ള വഖഫ് ഭേദഗതി ബില്‍ 2024 ല്‍ പിന്‍വലിക്കണമെന്ന് നിയമസഭ ഏകകണ്ഠമായി ആവശ്യപ്പെടുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. വഖഫ് ഭേദഗതി ബില്ലിനെതിരെ പ്രതിപക്ഷം ബീഹാര്‍ നിയമസഭയില്‍ അതൃപ്തി പ്രകടിപ്പിച്ചതിന് പിന്നാലെയാണ് സ്റ്റാലിന്റെ പ്രതികരണം.

മുസ്‌ലിംകളുടെ മോശം സാമൂഹിക-സാമ്പത്തിക സാഹചര്യങ്ങള്‍ ഉയര്‍ത്തിക്കാട്ടിയ ബില്‍ പിന്‍വലിക്കണമെന്നും സച്ചാര്‍ കമ്മിറ്റി ശുപാര്‍ശകള്‍ പൂര്‍ണ്ണമായും നടപ്പിലാക്കണമെന്നും ആവശ്യപ്പെട്ട് പ്രതിപക്ഷം മുദ്രാവാക്യങ്ങള്‍ വിളിച്ചിരുന്നു.

Continue Reading

Trending