Connect with us

Culture

 അമിത് ഷാ കള്ളം പറഞ്ഞു ജനങ്ങളെ വഞ്ചിക്കുന്നു, ലിംഗായത്ത് സമുദായത്തിന്റെ പിന്തുണ കോണ്‍ഗ്രസിന്: മഹാദേവി

Published

on

ബംഗളൂരു: കര്‍ണാടക നിയമസഭാ തെരഞ്ഞെടുപ്പില്‍ നിര്‍ണായക ശക്തിയായ ലിംഗായത്ത് വിഭാഗത്തിന്റെ പിന്തുണ കോണ്‍ഗ്രസ് പാര്‍ട്ടിക്കെന്ന് ലിംഗായത്ത് വനിതാ ദര്‍ശക മഹാദേവി. ബി.ജെ.പി ദേശീയ അധ്യക്ഷന്‍ അമിത് ഷാ ജനങ്ങളെ കള്ളം പറഞ്ഞ് പറ്റിക്കുകയാണെന്നും മഹാദേവി പറഞ്ഞു. കേന്ദ്ര സര്‍ക്കാര്‍ ലിംഗായത്ത് വിഭാഗത്തിന് പ്രത്യേക മത ന്യൂനപക്ഷ പദവി നല്‍കാന്‍ തയ്യാറാണെങ്കില്‍ വരുന്ന ബാസവ (ഏപ്രില്‍ 19) ജയന്തി മുമ്പ് അതു പ്രഖ്യാപിക്കണമെന്നും മഹാദേവി കൂട്ടിച്ചേര്‍ത്തു.

224 നിയമസഭാ മണ്ഡലങ്ങളുള്ള കര്‍ണാടകയില്‍ നൂറു മണ്ഡലങ്ങളില്‍ നിര്‍ണായക ശക്തിയാണ് ലിംഗായത് സമുദായം. കണക്കു പരിശോധിച്ചാല്‍ മുന്‍കാലങ്ങളില്‍ സംസ്ഥാനത്ത് കോണ്‍ഗ്രസിന്റെയും ബിജെപിയുടേയും അമ്പത് ശതമാനം എം.എല്‍.എമാരും ഈ സമുദായത്തില്‍പ്പെട്ടവരാണ്.

നേരത്തെ കര്‍ണാടക മുഖ്യമന്ത്രി സിദ്ധരാമയ്യ ലിംഗായത്ത് വിഭാഗത്തിന് പ്രത്യേക മതന്യൂനപക്ഷ പദവി അനുവദിച്ചിരുന്നു.എന്നാല്‍ ഈ ബില്ല് കേന്ദ്രസര്‍ക്കാര്‍കൂടി അംഗീകരിക്കേണ്ടതുണ്ട്. അതേസമയം ഈ തീരുമാനം അംഗീകരിച്ചാല്‍ മറ്റ് ജാതി വിഭാഗങ്ങളുടെ കടുത്ത എതിര്‍പ്പും ബി.ജെ.പി നേരിടേണ്ടി വരും. ലിംഗായത്ത് സമുദായത്തെ അംഗീകരിച്ചു കൊണ്ടുള്ള തീരുമാനത്തിന്റെ രാഷ്ട്രീയ ഗുണം കോണ്‍ഗ്രസ് കൊണ്ടുപോവുകയും ചെയ്യും. ഈ പ്രതിസന്ധി കര്‍ണാടകയില്‍ ബി.ജെ.പി എങ്ങനെ മറികടക്കുമെന്ന് കണ്ടറിയേണ്ടിവരും.

ലിംഗായത്ത് വിഭാഗത്തിന് പ്രത്യേക മത ന്യൂനപക്ഷ പദവി നല്‍കിയ സിദ്ധരാമയ്യ സര്‍ക്കാരിന്റെ വിപ്ലവകരമായ നീക്കത്തിന് കേന്ദ്ര സര്‍ക്കാര്‍ അംഗീകാരം നല്‍കണമെന്നാവശ്യപ്പെട്ട് നേരത്തെ ചിത്രദുര്‍ഗ മുരുകരാജേന്ദ്ര മഠത്തിലെ ശിവമൂര്‍ത്തി മുരുക ശരണഗുരു സ്വാമി അമിത് ഷായ്ക്ക് കത്ത് നല്‍കിയത്. എന്നാല്‍ ഇതിനു കൃത്യമായ മറുപടി നല്‍കാന്‍ അമിത് ഷാക്ക് ആയിരുന്നില്ല. ലിംഗായത്ത് സമുദയാത്തിന്റെ പിന്തുണ കോണ്‍ഗ്രസിനും സിദ്ധരാമയ്യക്കും കര്‍ണാടകയില്‍ ഭരണ തുടര്‍ച്ചക്ക് വഴിയൊരുക്കുമെന്നാണ് നിഗമനം.

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

india

ഉള്ളിക്ക് വിലയിടിഞ്ഞു; കയറ്റുമതി തീരുവ ഒഴിവാക്കി കേന്ദ്രം

അഞ്ച് മാസത്തോളം ഉള്ളിയുടെ കയറ്റുമതിയും നിരോധിക്കുന്ന സാഹചര്യമുണ്ടായി.

Published

on

ഉള്ളി കയറ്റുമതിയിൽ സെപ്റ്റംബറിൽ ഏർപ്പെടുത്തിയ 20 ശതാനം നികുതി പിൻവലിക്കാൻ തീരുമാനമെടുത്ത് കേന്ദ്ര ഗവൺമെന്റ്. ഏപ്രിൽ ഒന്നു മുതലാണ് തീരുമാനം പ്രാബല്യത്തിൽ വരുക. രാജ്യത്ത് ഉള്ളിയുടെ ലഭ്യത ഉറപ്പു വരുത്തുന്നതിനായി 2023 ഡിസംബർ 8 മുതൽ 2024 മെയ് 3 വരെ മിനിമം കയറ്റുമതി നിരക്കുൾപ്പെടെ ചില നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയിരുന്നു. അഞ്ച് മാസത്തോളം ഉള്ളിയുടെ കയറ്റുമതിയും നിരോധിക്കുന്ന സാഹചര്യമുണ്ടായി. ഈ നിയന്ത്രണങ്ങൾക്കാണ് നിലവിലെ തീരുമാനത്തിലൂടെ അയവുവരുന്നത്

കയറ്റുമതിയിൽ നിയന്ത്രണങ്ങൾ ഉണ്ടായിട്ടും 2023-24 ൽ 17.7 ലക്ഷം ടണും, 2024-25 ൽ( മാർച്ച് 18 വരെ) 11.65 ലക്ഷം ടണും മൊത്തം കയറ്റുമതി നടന്നുവെന്നാണ് ഗവൺമന്റെ് കണക്കുകൾ സൂചിപ്പിക്കുന്നത്. മാസം തോറുമുള്ള ഉള്ളികയറ്റുമതി 2024ലെ 0.72 ലക്ഷം ടണ്ണിൽ നിന്ന് 1.85 ആയി വർധിച്ചു.

റാബി വിളകളുടെ വിപണിയിലെ വരവിനോടനുബന്ധിച്ച് റീടെയിൽ വില കുറയാനുള്ള സാഹചര്യം മുന്നിൽ കണ്ട് കർഷകർക്ക് ന്യായമായ വില ഉറപ്പാക്കാനും ഉപഭോക്താക്കൾക്ക് കുറഞ്ഞ വിലയിൽ ഉള്ളി ലഭ്യമാക്കുന്നതിനും വേണ്ടിയാണ് തങ്ങളുടെ പുതിയതീരുമാനമെന്ന് ഉപഭോക്തൃ, ഭക്ഷ്യ, പൊതുവിതരണ മന്ത്രാലയം പറഞ്ഞു.

ഭക്ഷ്യ ധാന്യ വിളകളുടെ ഹോൾസെയിൽ വിപണിവില മുൻവർഷങ്ങളെ അപേക്ഷിച്ച് കൂടുതലാണെങ്കിലും രാജ്യത്ത് മൊത്തത്തിൽ 39 ശതമാനം ഇടിവ് ഉണ്ടായെന്ന് മന്ത്രാലയം പറയുന്നു. അതു പോലെ ഉള്ളിയുടെ രാജ്യത്തെ റീടെയിൽ വിലയിലും കഴിഞ്ഞ പത്തു മാസത്തിനുള്ളിൽ 10 ശതമാനം ഇടിവുണ്ടായി.

അഗ്രികൾച്ചറൽ ആൻഡ് ഫാർമേഴ്സ് വെൽഫയർ അസോസിയേഷന്റെ കണക്കു പ്രകാരം ഈ വർഷത്തെ റാബി ഉൽപ്പാദനത്തിൽ കഴിഞ്ഞ വർഷത്തെ അപേക്ഷിച്ച് 18 ശതമാനം വർധനവാണുള്ളത്. ഇന്ത്യയിലെ മൊത്തം ഉള്ളി ഉൽപ്പാദനത്തിന്റെ 70-75 ശതമാനം വരുന്ന റാബി ഉള്ളി ഒക്ടോബർ-നവംബർ മാസത്തിൽ ഖാരിഫ് വിളവ് വിപണിയിലെത്തുന്നതു വരെ ഉള്ളിയുടെ വിപണി വില സ്ഥിരത നിലനിർത്തുന്നതിൽ നിർണായകമാണ്.

Continue Reading

kerala

കേരളത്തിലെ പട്ടികജാതി പട്ടിക വിഭാഗങ്ങള്‍ക്ക് നീതി ലഭിക്കുന്നില്ല; രമേശ് ചെന്നിത്തല

ബാബാ സാഹിബ് അംബേദ്കര്‍ വിശ്വ രത്‌നമായി അടയാളപ്പെടുത്തേണ്ട വ്യക്തിത്വമാണെന്നദ്ദേഹം ചൂണ്ടിക്കാട്ടി.

Published

on

എസ് സി എസ് ടി വിഭാഗങ്ങളുടെ വികസനത്തിന് നാം എന്ത് ചെയ്തു എന്നത് പരിശോധിക്കണമെന്ന് ഗവര്‍ണര്‍ രാജേന്ദ്ര വിശ്വനാഥ് അര്‍ലേക്കര്‍ പറഞ്ഞു. ബാബാ സാഹിബ് അംബേദ്കര്‍ വിശ്വ രത്‌നമായി അടയാളപ്പെടുത്തേണ്ട വ്യക്തിത്വമാണെന്നദ്ദേഹം പറഞ്ഞു.

രമേശ് ചെന്നിത്തലയുടെ ഗാന്ധി ഗ്രാമം പദ്ധതി പതിനഞ്ചു വര്‍ഷം പിന്നിടുന്നതിന്റെ ഭാഗമായി തലസ്ഥാനത്ത് സംഘടിപ്പിച്ച ദളിത് പ്രോഗ്രസ് കോണ്‍ക്ലേവ് ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. പ്ലാന്‍ അനുസരിച്ച് 3000 കോടി രൂപ ലഭിക്കേണ്ട sc-st വിഭാഗ പദ്ധതികള്‍ക്ക് 1500 കോടി പോലും ലഭിക്കുന്നില്ലെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍ പറഞ്ഞു.

ദളിതര്‍ക്ക് സമൂഹത്തില്‍ ലഭിക്കേണ്ട മാന്യത ലഭിക്കാത്ത സാഹചര്യമാണ് ഉള്ളതെന്നും ദളിതുകള്‍ അല്ലാത്തവരുടെ മനോനിലയില്‍ മാറ്റം ഉണ്ടാകേണ്ടതുണ്ടെന്നും ഗവര്‍ണര്‍ പറഞ്ഞു. ബാബാ സാഹിബ് അംബേദ്കര്‍ വിശ്വ രത്‌നമായി അടയാളപ്പെടുത്തേണ്ട വ്യക്തിത്വമാണെന്നദ്ദേഹം ചൂണ്ടിക്കാട്ടി.

കേരളത്തിലെ പട്ടികജാതി പട്ടിക വിഭാഗങ്ങള്‍ക്ക് നീതി ലഭിക്കുന്നില്ലെന്ന് ചടങ്ങില്‍ അധ്യക്ഷത വഹിച്ച രമേശ് ചെന്നിത്തല കുറ്റപ്പെടുത്തി. കോണ്‍ക്ലേവില്‍ ഉണ്ടാകുന്ന നിര്‍ദ്ദേശങ്ങള്‍ കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ക്ക് സമര്‍പ്പിക്കുമെന്നദ്ദേഹം വ്യക്തമാക്കി. കൊടിക്കുന്നില്‍ സുരേഷ് എം.പി, പദ്മശ്രി അവാര്‍ഡ് ജേതാവ് ലക്ഷ്മിക്കുട്ടിയമ്മ എന്നിവരെ ചടങ്ങില്‍ ആദരിച്ചു.

Continue Reading

india

തെരഞ്ഞെടുപ്പ് കമീഷൻ പരാജയപ്പെട്ട സ്ഥാപനം’; ജനങ്ങൾക്ക് വിശ്വാസം നഷ്ടപ്പെട്ടുവെന്നും കോണ്‍ഗ്രസ്‌

ഭരണഘടനാപരമായ ഉത്തരവാദിത്തങ്ങൾക്കനുസൃതമായി അതിന്റെ പ്രവർത്തനങ്ങൾ നിർവഹിക്കാത്തതിനാൽ വലിയൊരു വിഭാഗം ജനങ്ങൾക്ക് കമീഷനിൽ ഇപ്പോൾ വിശ്വാസമില്ലെന്നും അദ്ദേഹം അവകാശപ്പെട്ടു.

Published

on

തെരഞ്ഞെടുപ്പ് കമീഷനെ പ്രവർത്തനരഹിതം എന്നും പരാജയപ്പെട്ട സ്ഥാപനം എന്നും വിശേഷിപ്പിച്ച് രാജ്യസഭാ എം.പി കപിൽ സിബൽ. ഭരണഘടനാപരമായ ഉത്തരവാദിത്തങ്ങൾക്കനുസൃതമായി അതിന്റെ പ്രവർത്തനങ്ങൾ നിർവഹിക്കാത്തതിനാൽ വലിയൊരു വിഭാഗം ജനങ്ങൾക്ക് കമീഷനിൽ ഇപ്പോൾ വിശ്വാസമില്ലെന്നും അദ്ദേഹം അവകാശപ്പെട്ടു.

തെരഞ്ഞെടുപ്പ് കമീഷനിലുള്ള വിശ്വാസമില്ലായ്മയുടെ വിഷയം എത്ര വേഗത്തിൽ കൈകാര്യം ചെയ്യപ്പെടുന്നുവോ ജനാധിപത്യത്തെ രക്ഷിക്കാനുള്ള സാധ്യത അത്രയും കൂടുമെന്നും പി.ടി.ഐക്ക് നൽകിയ അഭിമുഖത്തിൽ സിബൽ പറഞ്ഞു.

‘തെരഞ്ഞെടുപ്പ് കമീഷൻ ഇപ്പോൾ ഒരു പ്രവർത്തനരഹിതമായ സ്ഥാപനമാണ്. ഭരണഘടന പ്രകാരം പ്രതീക്ഷിക്കുന്ന ഉത്തരവാദിത്തങ്ങൾക്കനുസൃതമായി കമീഷൻ അതിന്റെ പ്രവർത്തനങ്ങൾ നിർവഹിച്ചിട്ടില്ല. ഇപ്പോളിത് പരാജയപ്പെട്ട സ്ഥാപനമാണ്. ഈ രാജ്യത്തെ വലിയൊരു വിഭാഗം ജനങ്ങൾക്ക് കമീഷനിൽ വിശ്വാസമില്ലെന്നും’ വോട്ടർ പട്ടികയിലെ ക്രമക്കേടുകൾ സംബന്ധിച്ച കോൺഗ്രസിന്റെയും തൃണമൂലിന്റെയും ആരോപണങ്ങളെക്കുറിച്ച് ചോദിച്ചപ്പോൾ അദ്ദേഹം പറഞ്ഞു.

ഇ.വി.എമ്മുകൾക്ക് പുറമേ, തെരഞ്ഞെടുപ്പ് പ്രക്രിയ കളങ്കിതമാണെന്ന് സൂചിപ്പിക്കുന്ന ചില ഗുരുതരമായ പ്രശ്നങ്ങളുണ്ടെന്നതാണ് പ്രതിപക്ഷത്തിനുള്ള സന്ദേശം. പല തലങ്ങളിലുമുള്ള കൃത്രിമത്വങ്ങളുടെ ഫലമായിരിക്കാം ഇപ്പോൾ വന്നിരിക്കുന്ന ഫലങ്ങൾ എന്ന് സിബൽ അവകാശപ്പെട്ടു. നമ്മൾ ഒരുമിച്ച് ആ പ്രശ്നം പരിഹരിക്കേണ്ടതുണ്ടെന്നും മുൻ കോൺഗ്രസ് നേതാവ് ഊന്നിപ്പറഞ്ഞു.

അസാധാരണമായ കൂട്ടിച്ചേർക്കലുകൾ, അപ്രതീക്ഷിതമായി ഇല്ലാതാക്കലുകൾ, ഡ്യൂപ്ലിക്കേറ്റ് വോട്ടർ ഐ.ഡി നമ്പറുകൾ എന്നിവയുൾപ്പെടെയുള്ള വോട്ടർ പട്ടികയിലെ പ്രശ്നങ്ങൾ കോൺഗ്രസും ഇൻഡ്യ ബ്ലോക്ക് പാർട്ടികളും ആവർത്തിച്ച് ഉന്നയിക്കുന്ന പശ്ചാത്തലത്തിലാണ് അദ്ദേഹത്തിന്റെ പരാമർശങ്ങൾ.

4,000ത്തിലധികം ഇലക്ടറൽ രജിസ്ട്രേഷൻ ഓഫിസർമാർ അതത് നിയമസഭാ സീറ്റുകളിലെ തീർപ്പാക്കാത്ത ബൂത്ത് തല പ്രശ്നങ്ങൾ പരിഹരിക്കുന്നതിനായി സർവകക്ഷി യോഗങ്ങൾ നടത്തുന്നതായി തെരഞ്ഞെടുപ്പ് കമീഷൻ ശനിയാഴ്ച പറഞ്ഞിരുന്നു. പരാതികൾ പരിഹരിക്കുന്നതിനായി സംസ്ഥാനത്തെ ഒന്നിലധികം തലങ്ങളിലുള്ള പാർട്ടികളുമായി ആശയവിനിമയം നടത്താനുള്ള കമീഷന്റെ സമീപകാല തീരുമാനത്തിന് പിന്നാലെയാണ് യോഗങ്ങൾ.

വോട്ടർ കാർഡുകൾ ആധാറുമായി ബന്ധിപ്പിക്കുന്നതിനുള്ള സാധ്യതകൾ പരിശോധിക്കാനും വോട്ടർ പട്ടിക വൃത്തിയാക്കുന്നതിന് ജനന-മരണ രജിസ്ട്രേഷൻ അധികാരികളെ ഉൾപ്പെടുത്താനും കമീഷൻ തീരുമാനിച്ചിട്ടുണ്ട്.

Continue Reading

Trending