Connect with us

india

‘പാർലമെന്റിൽ ഭരണഘടനയ്ക്ക് ജയ് വിളിച്ചുകൂടെ’; ഓം ബിർളയ്‌ക്കെതിരെ പ്രിയങ്കാ ​ഗാന്ധി’

പതിനെട്ടാം ലോക്‌സഭാംഗമായി തിരുവനന്തപുരത്തെ കോൺ​ഗ്രസ് എംപി ശശി തരൂർ സത്യപ്രതിജ്ഞ ചെയ്തതിന് പിന്നാലെയാണ് അവരുടെ പ്രസ്താവന.

Published

on

ലോക്‌സഭാ സ്പീക്കർ ഓം ബിർളയ്‌ക്കെതിരെ കോൺഗ്രസ് ജനറൽ സെക്രട്ടറി പ്രിയങ്ക ഗാന്ധി. പ്രതിപക്ഷ എംപി ‘ജയ് സംവിധാൻ’ വിളിച്ചപ്പോൾ എതിർപ്പ് ഉയർന്നതിനെതിരെയാണ് പ്രിയങ്ക രം​ഗത്ത് വന്നിരിക്കുന്നത്.

പതിനെട്ടാം ലോക്‌സഭാംഗമായി തിരുവനന്തപുരത്തെ കോൺ​ഗ്രസ് എംപി ശശി തരൂർ സത്യപ്രതിജ്ഞ ചെയ്തതിന് പിന്നാലെയാണ് അവരുടെ പ്രസ്താവന. ഭരണഘടനയുടെ ഒരു പകർപ്പ് കൈവശം വച്ചുകൊണ്ട് ഇംഗ്ലീഷിലാണ് തരൂർ സത്യപ്രതിജ്ഞ ചെയ്തത്. ‘ജയ് സംവിധാൻ’ എന്ന് പറഞ്ഞാണ് അദ്ദേ​​ഹം സത്യപ്രതിജ്ഞ അവസാനിപ്പിച്ചത്. തരൂർ പറഞ്ഞതിന് പിന്നാലെ പ്രതിപക്ഷ എംപിമാരും ജയ് സംവിധാൻ എന്ന വിളികൾ ഉയർത്തുന്നുണ്ടായിരുന്നു.

ഭരണഘടനയുടെ പേരിൽ തന്നെയാണ് സത്യപ്രതിജ്ഞ ചെയ്യുന്നത്. അതിനാൽ ‘ജയ് സംവിധാൻ’ പറയേണ്ട ആവശ്യമില്ലെന്ന് ലോക്‌സഭാ സ്പീക്കർ ഓം ബിർള ഇതിനെതിരെ പറഞ്ഞു. സ്പീക്കർ എതിർക്കേണ്ടിയിരുന്നില്ലെന്ന് ഹരിയാനയിൽ നിന്നുള്ള കോൺഗ്രസ് എംപി ദീപേന്ദർ സിംഗ് ഹൂഡ വാദിച്ചു. ‘എന്തെല്ലാം എതിർക്കണം, എതിർക്കരുത് എന്നതിനെക്കുറിച്ച് ഉപദേശം നൽകരുത്- ഇരിക്കൂ’- എന്നായിരുന്നു ഇതിന് സ്പീക്കറുടെ പ്രതികരണം.

‘ഇന്ത്യൻ പാർലമെൻ്റിൽ ‘ജയ് സംവിധാൻ’ മുഴക്കിക്കൂടേ? പാർലമെൻ്റിൽ ചട്ട വിരുദ്ധ, ഭരണഘടനാ വിരുദ്ധ മുദ്രാവാക്യങ്ങൾ ഉയർത്തുന്നതിൽ നിന്ന് ഭരണപക്ഷത്തുള്ളവരെ തടഞ്ഞില്ല. എന്നാൽ ഒരു പ്രതിപക്ഷ എംപി ‘ജയ് സംവിധാൻ’ വിളിച്ചപ്പോൾ എതിർപ്പ് ഉയർന്നു. തെരഞ്ഞെടുപ്പ് വേളയിൽ ഉയർന്നുവന്ന ഭരണഘടനാ വിരുദ്ധ വികാരം ഇപ്പോൾ നമ്മുടെ ഭരണഘടനയെ ദുർബലപ്പെടുത്താൻ ശ്രമിക്കുന്ന പുതിയ രൂപം കൈക്കൊണ്ടിരിക്കുകയാണ്.’- പ്രിയങ്ക പറഞ്ഞു.

‘പാർലമെന്റ് പ്രവർത്തിക്കുന്നത് തന്നെ ഭരണഘടനയുടെ അടിസ്ഥാനത്തിലാണ്, ഓരോ അംഗങ്ങളും ഭരണഘടനയനുസരിച്ച് സത്യപ്രതിജ്ഞ ചെയ്യുന്നു, പൗരന്മാരുടെ ജീവനും ജീവിതത്തിനും ഭരണഘടന സംരക്ഷണം നൽകുന്നു. പ്രതിപക്ഷത്തിന്റെ ശബ്ദമില്ലാതാക്കാൻ ഇതേ ഭരണഘടനയെ ഇവർ തള്ളിപ്പറയുമോ?’- പ്രിയങ്ക ചോദിച്ചു. തന്റെ എക്സ് അക്കൗണ്ടിലൂടെയാണ് പ്രിയങ്ക ഇക്കാര്യം പറഞ്ഞത്.

കോൺഗ്രസ് നേതാവ് സുപ്രിയ ശ്രീനേറ്റും സ്പീക്കർക്കെതിരെ രം​ഗത്ത് വന്നു. ‘ഇപ്പോൾ സ്പീക്കർക്ക് പാർലമെൻ്റിൽ ‘ജയ് സംവിധാൻ’ പറയുന്നതിൽ പോലും പ്രശ്‌നമുണ്ട്, ഇത് അതിശയകരമാണ്. സഭ നടത്തേണ്ട ഭരണഘടനയുടെ തന്നെ വിജയത്തെ അവർ എതിർക്കുന്നു. അഞ്ച് തവണ എംപിയായ ദീപേന്ദർ ഹൂഡയെ അദ്ദേഹം അധിക്ഷേപിക്കാൻ തുടങ്ങി. ഓം ബിർള 41,974 വോട്ടിന് മാത്രമാണ് വിജയിച്ചത്, ദീപേന്ദർ സിംഗ് ഹൂഡ 3,45,298 വോട്ടുകളുടെ ഭൂരിപക്ഷത്തിൽ വിജയിച്ചു.’- ശ്രീനേറ്റ് പറഞ്ഞു.

കോൺ​ഗ്രസ് എംപിയും പ്രതിപക്ഷ നേതാവുമായ രാഹുൽ ​ഗാന്ധിയടക്കം നിരവധി പ്രതിപക്ഷ എംപിമാർ ഭരണഘടന ഉയർത്തിപ്പിടിച്ചാണ് സത്യപ്രതിജ്ഞ ചെയ്തത്. രാജ്യത്തിനും ഭരണഘടനയ്ക്കും ജയ് വിളിച്ചായിരുന്നു രാഹുലിന്റെയും സത്യപ്രതിജ്ഞ.

18-ാം ലോക്‌സഭയുടെ ആദ്യ സമ്മേളനം തിങ്കളാഴ്ചയാണ് ആരംഭിച്ചത്. രണ്ടു ദിവസത്തെ സത്യപ്രതിജ്ഞയ്ക്ക് ശേഷം ജൂൺ 26നാണ് ലോക്‌സഭാ സ്പീക്കറിലേക്കുള്ള തെരഞ്ഞെടുപ്പ് നടന്നത്. ഓം ബിർള തുടർച്ചയായി രണ്ടാം തവണയും സ്പീക്കറായി തെരഞ്ഞെടുക്കപ്പെട്ടു.

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

india

സൻസദ് ടി.വിയിൽ രാഹുലിന്റെ പ്രസംഗം കണ്ടത് ഏഴ് ലക്ഷത്തിലധികം പേർ; മോദിയുടേത് 68,000

അതേസമയം, പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ഒരു മണിക്കൂറിലധികം നീളുന്ന രണ്ട് വിഡിയോകളും കൂടി ഇതുവരെ കണ്ടത് ഒരു ലക്ഷത്തില്‍ താഴെ പേര്‍ മാത്രമാണ്.

Published

on

കഴിഞ്ഞ ദിവസം പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധി ലോക്‌സഭയില്‍ നടത്തിയ അതിഗംഭീര പ്രസംഗം പാര്‍ലമെന്റിന്റെ ഇരുസഭകളുടെയും പരിപാടികള്‍ ഔദ്യോഗികമായി സംപ്രേഷണം ചെയ്യുന്ന സന്‍സദ് ടി.വിയുടെ യു ട്യൂബ് ചാനലിലും വന്‍ ഹിറ്റ്. ഒരു മണിക്കൂറും 42 മിനിറ്റും നീണ്ട വിഡിയോ ഏഴ് ലക്ഷത്തിലധികം പേരാണ് രണ്ട് ദിവസം കൊണ്ട് കണ്ടത്. അതേസമയം, പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ഒരു മണിക്കൂറിലധികം നീളുന്ന രണ്ട് വിഡിയോകളും കൂടി ഇതുവരെ കണ്ടത് ഒരു ലക്ഷത്തില്‍ താഴെ പേര്‍ മാത്രമാണ്. ഒരു മണിക്കൂറും 15 മിനിറ്റും നീളുന്ന വിഡിയോ 68000 പേരും ഒരു മണിക്കൂറുള്ള മറ്റൊരു വിഡിയോ 31000 പേരുമാണ് കണ്ടത്.

അതേസമയം, കഴിഞ്ഞ രണ്ട് ദിവസത്തിനിടെ ഏറ്റവും കൂടുതല്‍ പേര്‍ കണ്ടത് ഉത്തര്‍ പ്രദേശിലെ നാഗിന മണ്ഡലത്തില്‍നിന്ന് വിജയിച്ച ഭീം ആര്‍മി നേതാവും സാമൂഹിക പ്രവര്‍ത്തകനുമായ ചന്ദ്രശേഖര്‍ ആസാദിന്റെ എട്ട് മിനിറ്റോളമുള്ള പ്രസംഗമാണ്. എട്ട് ലക്ഷത്തിലധികം പേരാണ് ഇതിന്റെ വിഡിയോ കണ്ടത്.

സമാജ് വാദി പാര്‍ട്ടി അധ്യക്ഷന്‍ അഖിലേഷ് യാദവിന്റെ പ്രസംഗത്തിന് 3,87,000വും ഇരു വിഭാഗങ്ങള്‍ തമ്മിലുള്ള കലാപം നിയന്ത്രിക്കാനാവാതെ ബി.ജെ.പി പ്രതിരോധത്തിലായ മണിപ്പൂരില്‍നിന്നുള്ള കോണ്‍ഗ്രസ് എം.പി അന്‍ഗോംച ബിമോലിന്റെ പ്രസംഗത്തിന് ഒന്നര ലക്ഷത്തിലേറെയും എ.ഐ.എം.ഐ.എം അസദുദ്ദീന്‍ ഉവൈസിയുടെ പ്രസംഗത്തിന് 74000വും തൃണമൂല്‍ കോണ്‍ഗ്രസ് നേതാവ് മഹുവ മൊയ്ത്രയുടെ പ്രസംഗത്തിന് 52000ത്തിലധികവും ബി.ജെ.പി നേതാവും മുന്‍ കേന്ദ്ര മന്ത്രിയുമായ അനുരാഗ് താക്കൂറിന്റെ പ്രസംഗത്തിന് 60,000വും കാഴ്ചക്കാരെ കിട്ടി. അയോധ്യ ഉള്‍ക്കൊള്ളുന്ന ഫൈസാബാദ് മണ്ഡലത്തില്‍നിന്ന് ബി.ജെ.പി സ്ഥാനാര്‍ഥിയെ തറപറ്റിച്ച് വിജയം പിടിച്ച എസ്.പിയിലെ അവധേഷ് പ്രസാദിന്റെ പ്രസംഗം 30,000ത്തോളം പേര്‍ സന്‍സദ് ടി.വി യു ട്യൂബ് ചാനലില്‍ കേട്ടു.

പ്രധാനമന്ത്രി നരേന്ദ്ര മോദിക്കും ബി.ജെ.പിക്കുമെതിരെ രാഹുല്‍ ഗാന്ധി ആഞ്ഞടിച്ച പ്രസംഗം സമൂഹ മാധ്യമങ്ങളും വ്യാപകമായി ഏറ്റെടുത്തിരുന്നു. മോദി സര്‍ക്കാറിന്റെ വീഴ്ചകള്‍ അക്കമിട്ട് നിരത്തിയായിരുന്നു പ്രതിപക്ഷ നേതാവായ ശേഷമുള്ള രാഹുലിന്റെ ലോക്‌സഭയിലെ ആദ്യ പ്രസംഗം.

Continue Reading

india

ബി.ആർ.എസ് രാജ്യസഭാ എം.പി കെ. കേശവ റാവു കോൺഗ്രസിൽ ചേർന്നു

ബി.ആർ.എസ് നേതൃത്വത്തിൽ ചന്ദ്രശേഖര റാവുവിനും മകൻ കെ.ടി രാമറാവുവിനും പിന്നിൽ മൂന്നാമനായിരുന്നു കേശവ റാവു.

Published

on

മുതിർന്ന ബി.ആർ.എസ് നേതാവും രാജ്യസഭാ എം.പിയുമായ കെ. കേശവ റാവു കോൺഗ്രസിൽ ചേർന്നു. കോൺഗ്രസ് നേതാവായിരുന്ന കേശവറാവു 2013ലാണ് പാർട്ടി വിട്ടത്. പ്രത്യേക തെലങ്കാന സംസ്ഥാനത്തിന്റെ ശക്തനായ വക്താവായിരുന്ന കേശവറാവു യു.പി.എ സർക്കാർ പുതിയ സംസ്ഥാനം പ്രഖ്യാപിക്കാൻ വൈകുന്നതിൽ പ്രതിഷേധിച്ചാണ് ബി.ആർ.എസിൽ ചേർന്നത്.

കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെ, പ്രതിപക്ഷനേതാവ് രാഹുൽ ഗാന്ധി, തെലങ്കാന മുഖ്യമന്ത്രി രേവന്ത് റെഡ്ഢി, എ.ഐ.സി.സി ജനറൽ സെക്രട്ടറിമാരായ കെ.സി വേണുഗോപാൽ, ദീപാദാസ് മുൻഷി എന്നിവരുടെ സാന്നിധ്യത്തിലാണ് കേശവ റാവു കോൺഗ്രസിൽ പുനഃപ്രവേശനം നേടിയത്.

ഐക്യ ആന്ധ്രയിൽ കോൺഗ്രസ് സംസ്ഥാന അധ്യക്ഷനായിരുന്നു കേശവ റാവു. ബി.ആർ.എസ് നേതൃത്വത്തിൽ ചന്ദ്രശേഖര റാവുവിനും മകൻ കെ.ടി രാമറാവുവിനും പിന്നിൽ മൂന്നാമനായിരുന്നു കേശവ റാവു.

Continue Reading

india

മദ്യനയ അഴിമതിക്കേസ്; ജാമ്യം തേടി കെജ്‌രിവാൾ ഡൽഹി ഹൈക്കോടതിയിൽ

നേരത്തെ സിബിഐ അരവിന്ദ് കെജ്‌രിവാളിനെ 14 ദിവസത്തെ ജുഡീഷ്യൽ കസ്റ്റഡിയിൽ വാങ്ങിയിരുന്നു. മൂന്ന് ദിവസത്തെ കസ്റ്റഡി അവസാനിച്ചതോടെയാണ് സിബിഐ കോടതിയില്‍ നിന്നും 14 ദിവസത്തെ ജുഡീഷ്യല്‍ കസ്റ്റഡിൽ വാങ്ങിയിരുന്നത്.

Published

on

 മദ്യനയ കേസിൽ ജാമ്യം തേടി ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാൾ ഡൽഹി ഹൈക്കോടതിയിൽ. സിബിഐ രജിസ്റ്റര്‍ ചെയ്ത കേസിലാണ് ജാമ്യാപേക്ഷ നല്‍കിയത്. സിബിഐ അറസ്റ്റ് ചോദ്യം ചെയ്തുള്ള ഹർജിയിൽ മറുപടി പറയാൻ ഡൽഹി ഹൈക്കോടതി സിബിഐയോട് ആവശ്യപ്പെട്ടു. നേരത്തെ സിബിഐ അരവിന്ദ് കെജ്‌രിവാളിനെ 14 ദിവസത്തെ ജുഡീഷ്യൽ കസ്റ്റഡിയിൽ വാങ്ങിയിരുന്നു. മൂന്ന് ദിവസത്തെ കസ്റ്റഡി അവസാനിച്ചതോടെയാണ് സിബിഐ കോടതിയില്‍ നിന്നും 14 ദിവസത്തെ ജുഡീഷ്യല്‍ കസ്റ്റഡിൽ വാങ്ങിയിരുന്നത്.

സൗത്ത് ഗ്രൂപ്പ് മദ്യ നയത്തില്‍ കെജ്‌രിവാള്‍ ഇടപെട്ടു എന്നതിന് തെളിവ് ഉണ്ടെന്ന് സിബിഐ കോടതിയെ അറിയിച്ചിരുന്നു. സ്വകാര്യ വിമാനത്തില്‍ ഡല്‍ഹിയിലെത്തിയ കെജ്‌രിവാള്‍ സൗത്ത് ഗ്രൂപ്പുമായിചര്‍ച്ച നടത്തിയെന്നും സൗത്ത് ഗ്രൂപ്പ് ആവശ്യപ്പെട്ട രീതിയില്‍ നയമുണ്ടാക്കിയെന്നുമാണ് സിബിഐ കോടതിയെ അറിയിച്ചത്. ഈ കാര്യങ്ങള്‍ പരിശോധിക്കാന്‍ കെജ്‌രിവാളിനെ അഞ്ച് ദിവസത്തെ കസ്റ്റഡിയില്‍ വേണമെന്ന് സിബിഐ ആവശ്യപ്പെട്ടതിന് പിന്നാലെയാണ് മൂന്ന് ദിവസത്തെ കസ്റ്റഡിയില്‍ വിട്ടത്.

കെജ്‌രിവാളിന്‍റെ ജാമ്യാപേക്ഷ സുപ്രീംകോടതി പരിഗണിക്കാനിരിക്കെയായിരുന്നു സിബിഐ തിഹാര്‍ ജയിലിലെത്തി അദ്ദേഹത്തെ ചോദ്യം ചെയ്യുകയും അറസ്റ്റ് രേഖപ്പെടുത്തുകയും ചെയ്തത്. ഇതിന് പിന്നാലെ സുപ്രീം കോടതിയില്‍ നല്‍കിയ ഹര്‍ജി അദ്ദേഹം പിന്‍വലിച്ചിരുന്നു. ജാമ്യം നടപ്പാക്കുന്നത് തടഞ്ഞ ഡല്‍ഹി ഹൈക്കോടതിയുടെ നടപടി ചോദ്യം ചെയ്താണ് കെജ്‌രിവാൾ സുപ്രീം കോടതിയെ സമീപിച്ചിരുന്നത്.

ഹൈക്കോടതിയുടെ പൂര്‍ണ്ണ ഉത്തരവ് കഴിഞ്ഞദിവസം പുറത്തുവന്ന സാഹചര്യത്തിലായിരുന്നു കെജ്‌രിവാളിന്‍റെ അഭിഭാഷകന്‍റെ നടപടി. ഹര്‍ജി പിന്‍വലിക്കാന്‍ അരവിന്ദ് കെജ്‌രിവാളിന് സുപ്രീം കോടതിയുടെ അവധിക്കാല ബെഞ്ചാണ് അനുമതി നല്‍കിയത്. സിബിഐ അറസ്റ്റ് രേഖപ്പെടുത്തിയ സാഹചര്യത്തില്‍ ഇക്കാര്യം കൂടി ഉള്‍പ്പെടുത്തിയാണ് പുതിയ ജാമ്യാപേക്ഷ.

Continue Reading

Trending