Connect with us

india

‘പ്രധാനമന്ത്രി മോദി വാതുറക്കട്ടെ, ഞാന്‍ നിശബ്ദനാകാം’; പാർലമെന്റില്‍ രൂക്ഷവിമർശനവുമായി മണിപ്പുർ എംപി

തിങ്കളാഴ്ച അര്‍ദ്ധരാത്രിയിലായിരുന്നു ലോകസ്ഭയില്‍ ജെഎന്‍യു മുന്‍ പ്രൊഫസര്‍ കൂടിയായ ബിമല്‍ അകോയ്ജാമിന്റെ പ്രസംഗം. 

Published

on

മണിപ്പുരിലെ പ്രതിസന്ധിയില്‍ കേന്ദ്ര സര്‍ക്കാര്‍ മൗനം പാലിക്കുന്നതിനെ നിശിതമായി വിമര്‍ശിച്ച് കോൺഗ്രസ് എംപി അംഗോംച ബിമല്‍ അകോയ്ജാം പാര്‍ലമെന്റില്‍ നടത്തിയ പ്രസംഗം സാമൂഹികമാധ്യമങ്ങളില്‍ തരംഗമായി. തിങ്കളാഴ്ച അര്‍ദ്ധരാത്രിയിലായിരുന്നു ലോകസ്ഭയില്‍ ജെഎന്‍യു മുന്‍ പ്രൊഫസര്‍ കൂടിയായ ബിമല്‍ അകോയ്ജാമിന്റെ പ്രസംഗം.

മണിപ്പുരില്‍ അക്രമങ്ങളും ദുരിതങ്ങളും വര്‍ധിച്ചിട്ടും സ്ഥിതിഗതികള്‍ അഭിസംബോധന ചെയ്യാത്ത പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ മൗനത്തെ വിമര്‍ശിച്ച അദ്ദേഹം, സര്‍ക്കാർ കാര്യക്ഷമമായ ഇടപെടല്‍ നടത്താത്തതിനെ ചോദ്യം ചെയ്യുകയും ചെയ്തു. കൊളോണിയല്‍ കാലത്തിന്റെ തുടര്‍ച്ചയാണ് പ്രധാനമന്ത്രി അടക്കമുള്ളവരുടെ ഈ മൗനത്തിൽ പ്രതിഫലിക്കുന്നതെന്നും ബിമല്‍ പറഞ്ഞു.

മണിപ്പൂരിൽ 60,000-ൽ അലധികം ആളുകള്‍ ഭവനരഹിതരായെന്നും 200 പേര്‍ക്ക് ജീവന്‍ നഷ്ടപ്പെട്ടിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. ആളുകള്‍ ആയുധമെടുക്കാനും പരസ്പരം പോരടിക്കാനും ഗ്രാമങ്ങളെ സംരക്ഷിക്കാനും നിര്‍ബന്ധിതരാകുന്ന ആഭ്യന്തരയുദ്ധം പോലുള്ള സാഹചര്യമാണ്. ഒരു വര്‍ഷമായി സംഭവിച്ചുകൊണ്ടിരിക്കുന്ന ഈ ദുരന്തത്തിൽ ഇന്ത്യന്‍ ഭരണകൂടം ഇപ്പോഴും നിശബ്ദ കാഴ്ചക്കാരായി തുടരുന്നു.
മണിപ്പൂരിലെ ഓരോ തുണ്ട് ഭൂമിയും കേന്ദ്ര സായുധ സേനയുടെ കീഴിലായിരിക്കുമ്പോള്‍ സംസ്ഥാനത്തെ ജനങ്ങളുടെ ജീവനും സ്വത്തും സംരക്ഷിക്കാന്‍ കഴിയാത്ത കേന്ദ്ര സര്‍ക്കാര്‍ നടപടിയേയും അദ്ദേഹം ചോദ്യംചെയ്തു.

‘രാജ്യത്തെ ഏറ്റവും സൈനികവത്കരിക്കപ്പെട്ട പ്രദേശങ്ങളിലൊന്നാണ് മണിപ്പുര്‍. എന്നിട്ടും 60,000-ൽ അലധികം ആളുകള്‍ ഭവനരഹിതരാകുകയും ആയിരക്കണക്കിന് വീടുകള്‍ നശിപ്പിക്കപ്പെടുകയും ചെയ്തു. ഇതുവരെ പ്രധാനമന്ത്രി നരേന്ദ്ര മോദി അതിനെകുറിച്ച് ഒരക്ഷരം പറഞ്ഞിട്ടില്ല. രാഷ്ട്രപതിയുടെ പ്രസംഗത്തിലും മണിപ്പുര്‍ സംഭവങ്ങളെകുറിച്ച് ഒന്നും പറഞ്ഞില്ല. പ്രധാനമന്ത്രി വാ തുറക്കുകയും മണിപ്പൂര്‍ ഇന്ത്യയുടെ ഭാഗമാണെന്നും ആ സംസ്ഥാനത്തെ ജനങ്ങളെ ഞങ്ങള്‍ സംരക്ഷിക്കുമെന്നും പറയുകയും ചെയ്താൽ ഞാന്‍ നിശബ്ദനാകാം. എങ്കില്‍ മാത്രമേ ഞാന്‍ ദേശീയതയെ അംഗീകരിക്കുകയുള്ളൂ’, ബിമല്‍ പറഞ്ഞു.

നിങ്ങളുടെ ഹൃദയത്തില്‍ കൈവെച്ച് അറുപതിനായിരം ഭവനരഹിതരെക്കുറിച്ച് ചിന്തിക്കുക, ഈ പ്രതിസന്ധി കാരണം വിധവകളാകുന്ന സ്ത്രീകളുടെ ജീവിതം ആലോചിക്കുക, എന്നിട്ട് നിങ്ങള്‍ ദേശീയതയെക്കുറിച്ച് സംസാരിക്കൂ എന്നും കോണ്‍ഗ്രസ് എംപി കൂട്ടിച്ചേര്‍ത്തു.

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

india

പ്രസംഗത്തിലെ ഹിന്ദുമത പരാമർശം: രാഹുലിനെ പിന്തുണച്ച് സ്വാമി അവിമുക്തേശ്വരാനന്ദ

രാഹുല്‍ ഗാന്ധിയുടെ പ്രസംഗം ഹിന്ദുമതത്തെ ആക്ഷേപിക്കുന്നതല്ലെന്ന് സ്വാമി അവിമുക്തേശ്വരാനന്ദ പറഞ്ഞു

Published

on

ലോക്സഭയില്‍ നടത്തിയ കന്നിപ്രസംഗത്തിലെ ഹിന്ദുമതവുമായി ബന്ധപ്പെട്ട പരാമര്‍ശങ്ങള്‍ വിവാദമായതിന് പിന്നാലെ പ്രതിപക്ഷനേതാവ് രാഹുല്‍ ഗാന്ധിയെ പിന്തുണച്ച് സ്വാമി അവിമുക്തേശ്വരാനന്ദ. ജ്യോതിര്‍മഠത്തിലെ 46-ാമത് ശങ്കരാചാര്യയാണ് ഇദ്ദേഹം.

രാഹുല്‍ ഗാന്ധിയുടെ പ്രസംഗം ഹിന്ദുമതത്തെ ആക്ഷേപിക്കുന്നതല്ലെന്ന് സ്വാമി അവിമുക്തേശ്വരാനന്ദ പറഞ്ഞു. ഞങ്ങള്‍ രാഹുല്‍ ഗാന്ധിയുടെ പ്രസംഗം മുഴുവനും കേട്ടു. അദ്ദേഹം വ്യക്തമായി പറയുന്നുണ്ട്, ഹിന്ദുമതത്തില്‍ അക്രമത്തിന് യാതൊരു സ്ഥാനവുമില്ലെന്ന്. രാഹുലിന്റെ പ്രസംഗത്തിന്റെ ഒരു ഭാഗം മാത്രം പ്രചരിപ്പിക്കുന്നത് ശരിയല്ലെന്നും അതിന് ഉത്തരവാദികളെ ശിക്ഷിക്കണമെന്ന് അദ്ദേഹം ആവശ്യപ്പെടുകയും ചെയ്തു.

സഭയില്‍ നന്ദിപ്രമേയ ചര്‍ച്ചയില്‍ പ്രസംഗിക്കവേ ആയിരുന്ന രാഹുലിന്‍റെ പരാമര്‍ശം. ബിജെപി നേതാക്കള്‍ ജനങ്ങളെ വര്‍ഗീയമായി വിഭജിക്കുകയാണെന്ന് അദ്ദേഹം ആരോപിക്കുകയായിരുന്നു. ഇതോടെ, ഹിന്ദു സമുദായം മുഴുവന്‍ അക്രമാസക്തരാണെന്ന് രാഹുല്‍ പറഞ്ഞുവെന്ന് ആരോപിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദിയും രംഗത്തെത്തി. തുടര്‍ന്ന് കടുത്ത വാക്പോരാട്ടം സഭയില്‍ നടന്നു. സ്പീക്കര്‍ ഓം ബിര്‍ള രാഹുലിന്‍റെ പ്രസംഗത്തിലെ ചില ഭാഗങ്ങള്‍ രേഖയില്‍നിന്ന് നീക്കം ചെയ്യുകയും ചെയ്തു.

Continue Reading

india

നീറ്റ് യു.ജി പരീക്ഷ ക്രമക്കേട്; കേന്ദ്ര സര്‍ക്കാര്‍ കുറ്റം സമ്മതിച്ചു: എം.എസ്.എഫ്‌

ചോദ്യ പേപ്പർ ചോർന്നു എന്ന് കണ്ടത്തിയ കോടതി അതിന്റെ വ്യാപ്തി എത്രത്തോളമുണ്ട് എന്നാണ് കേന്ദ്ര സർക്കാരിനോട് പ്രധാനമായും ചോദിച്ചത്.

Published

on

നീറ്റ് യുജി പരീക്ഷയെ ചോദ്യം ചെയ്തുള്ള ഹരജികൾ പരിഗണിച്ചപ്പോൾ കേന്ദ്ര സർക്കാർ യഥാർഥത്തിൽ കുറ്റസമ്മതമാണ് നടത്തിയിട്ടുള്ളതെന്ന് എം എസ് എഫ് ദേശീയ പ്രസിഡന്റ് പി വി അഹമ്മദ് സാജു പറഞ്ഞു. ചോദ്യ പേപ്പർ ചോർന്നു എന്ന് കണ്ടത്തിയ കോടതി അതിന്റെ വ്യാപ്തി എത്രത്തോളമുണ്ട് എന്നാണ് കേന്ദ്ര സർക്കാരിനോട് പ്രധാനമായും ചോദിച്ചത്.

പരീക്ഷ സുതാര്യമായി നടത്തുന്നതിന് എന്തല്ലാം നടപടികൾ കൈകൊണ്ടു എന്നത് അടക്കം ചില സുപ്രധാന ചോദ്യങ്ങൾ ഇന്നലെ സുപ്രീം കോടതി കേന്ദ്ര സർക്കാരിനോട് ചോദിച്ചിട്ടുണ്ട്. ഇതിനുള്ള മറുപടി കേന്ദ്ര സർക്കാറും നാഷണൽ ടെസ്റ്റിംഗ് ഏജൻസിയും നൽകുന്നതോടെ പരീക്ഷ നടത്തിപ്പിലുള്ള ക്രമക്കേടുകൾ കൂടുതൽ വ്യക്തമാവും.

ഈ വസ്തുതകൾ മനസ്സിലാക്കിയാണ് എം എസ് എഫ് ഉൾപ്പെടുള്ളവർ സുപ്രീം കോടതിയിൽ റിട്ട് ഹർജി ഫയൽ ചെയ്ത്. എം.എസ്.എഫിന് വേണ്ടി അഡ്വ ഹാരിസ് ബീരാൻ എം.പി ഹാജരായി. ഹരജി വീണ്ടും പരിഗണിക്കാനായി വ്യാഴാഴ്ചത്തേക്ക് മാറ്റി.

Continue Reading

india

കാറിടിച്ച് സ്ത്രീ കൊല്ലപ്പെട്ട സംഭവം; അറസ്റ്റിലായ ശിവസേന ഷിൻഡെ വിഭാഗം നേതാവിന് ജാമ്യം

പാൽഘർ ജില്ലയിലെ ഷി​ൻഡെ വിഭാഗം സേന ഡെപ്യൂട്ടി ലീഡറായ രാജേഷ് ഷായുടെ ഉടമസ്ഥതയിലുള്ള കാർ മകൻ മിഹിർ ഷായാണ് ഓടിച്ചിരുന്നതെന്നും ഇയാൾ മദ്യലഹരിയിലായിരുന്നെന്നുമാണ് ആരോപണം.

Published

on

ബി.എം.ഡബ്ല്യു കാറിടിച്ച് സ്ത്രീ മരിച്ച സംഭവത്തിൽ ശിവസേന ഏക്നാഥ് ഷിൻഡെ വിഭാഗം നേതാവ് രാജേഷ് ഷാക്ക് ജാമ്യം. 15,000 രൂപയുടെ ബോണ്ടിലാണ് മുംബൈയിലെ കോടതി ജാമ്യം അനുവദിച്ചത്. പാൽഘർ ജില്ലയിലെ ഷി​ൻഡെ വിഭാഗം സേന ഡെപ്യൂട്ടി ലീഡറായ രാജേഷ് ഷായുടെ ഉടമസ്ഥതയിലുള്ള കാർ മകൻ മിഹിർ ഷായാണ് ഓടിച്ചിരുന്നതെന്നും ഇയാൾ മദ്യലഹരിയിലായിരുന്നെന്നുമാണ് ആരോപണം.

കാർ വേർളിയിൽ വെച്ച് സ്കൂട്ടർ യാത്രികരായ ദമ്പതികളെ ഇടിച്ചുതെറിപ്പിക്കുകയായിരുന്നു. അപകടത്തിൽ 45കാരിയായ കാവേരി നഖാവ മരിക്കുകയും ഭർത്താവ് പ്രദീപിന് പരിക്കേൽക്കുകയും ചെയ്തു. സംഭവത്തിന് പിന്നാലെ മിഹിർഷാ ഒളിവിൽ പോവുകയും അപകടം സമൂഹമാധ്യമങ്ങളിൽ വൻ പ്രതിഷേധത്തിനിടയാക്കുകയും ചെയ്തിരുന്നു. ഇതോടെ, സംഭവം നിർഭാഗ്യകരമാണെന്നും കുറ്റക്കാർക്കെതിരെ കർശന നടപടിയെടുക്കുമെന്നും നിയമത്തിന് മുന്നിൽ എല്ലാവരും തുല്യരാണെന്നുമുള്ള പ്രതികരണവുമായി മഹാരാഷ്ട്ര മുഖ്യമന്ത്രി ഏകനാഥ് ഷിൻഡെ രംഗത്തെത്തി.

ബാറിൽ നിന്നിറങ്ങിയ ശേഷമാണ് മിഹിർഷായും കൂട്ടുകാരും കാർ അമിതവേഗത്തിൽ ഓടിച്ചതെന്ന് സി.സി.ടി.വി ദൃശ്യങ്ങളിൽനിന്ന് വ്യക്തമായിരുന്നു. നാല് സുഹൃത്തുക്കൾക്കൊപ്പമാണ് മിഹിർ ഷാ ബാറിൽ എത്തിയതെന്ന് ബാറുടമ മൊഴി നൽകിയിട്ടുണ്ട്. പുലർച്ചെ 1.40ന് ബില്ലടച്ച ശേഷം അവിടെനിന്ന് തിരിച്ചെന്നും ബാറുടമ വ്യക്തമാക്കി. ബാർ വിട്ട് മണിക്കൂറുകൾക്കകമാണ് അപകടം.

പ്രതി മിഹിർ ഷായെ രക്ഷപ്പെടുത്താൻ സഹായിച്ചതിനായിരുന്നു പിതാവ് രാജേഷ് ഷായെ പൊലീസ് അറസ്റ്റ് ചെയ്തത്. അപകട സമയത്ത് കാറിൽ ഉണ്ടായിരുന്ന രാജേഷ് ഷായുടെ ഡ്രൈവർ രാജഋഷി ബിദാവത്തിനെയും അറസ്റ്റ് ചെയ്തിരുന്നു. മിഹിർഷായെ കണ്ടെത്താനായി ലുക്കൗട്ട് നോട്ടീസ് പുറപ്പെടുവിച്ചിരിക്കുകയാണ് മുംബൈ പൊലീസ്.

അപകടത്തിൽ പ്രതിസ്ഥാനത്തുള്ളവരെല്ലാം വലിയ ആളുകളാണെന്നും അവർക്കെതിരെ നടപടിയെടുക്കാൻ ആരും തയാറാകില്ലെന്നും കൊല്ലപ്പെട്ട കാവേരിയുടെ ഭർത്താവ് പ്രദീപ് നഖാവ പൊട്ടിക്കരഞ്ഞുകൊണ്ട് മാധ്യമങ്ങളോട് പ്രതികരിച്ചിരുന്നു. ‘കാറിടിച്ചതും ഞാൻ ഇടത് വശത്തേക്ക് തെറിച്ചുവീണു. എന്നാൽ, പിന്നിലിരുന്ന കാവേരിയെ കാർ ഇടിച്ച് വലിച്ചിഴച്ചുകൊണ്ടുപോയി. പുലർച്ചെ 5.30ഓടെയായിരുന്നു സംഭവം. അപകടത്തിലുൾപ്പെട്ടവരെല്ലാം വലിയ ആളുകളാണ്. അവർക്കെതിരെ എനിക്ക് എന്തുചെയ്യാനാകും? എനിക്ക് രണ്ട് കുട്ടികളാണുള്ളത്. ഞങ്ങൾ അനുഭവിക്കേണ്ടിവരും ബാക്കി’ -എന്നിങ്ങനെയായിരുന്നു പ്രദീപിന്റെ പ്രതികരണം.

Continue Reading

Trending