kerala
നിയമസഭാ കയ്യാങ്കളി കേസ്; തിരുവനന്തപുരം സിജെഎം കോടതി ഇന്ന് പരിഗണിക്കും
മന്ത്രി വി ശിവൻകുട്ടി ഉള്‍പ്പെടെ 6 എൽഡിഎഫ് നേതാക്കളാണ് കേസിലെ പ്രതികള്‍.

നിയമസഭാ കയ്യാങ്കളി കേസ് ഇന്ന് തിരുവനന്തപുരം സിജെഎം കോടതി പരിഗണിക്കും. തുടരന്വേഷണം നടത്തി ക്രൈം ബ്രാഞ്ച് നൽകിയ റിപ്പോർട്ടിന്‍റെ പകർപ്പുകള്‍ മുഴുവൻ കൈമാറണമെന്ന പ്രതിഭാഗത്തിന്‍റെ ആവശ്യമാണ് ഇന്ന് കോടതി പരിശോധിക്കുന്നത്. വിചാരണ തുടങ്ങുന്നതിന് മുമ്പ് മുഴുവൻ വിവരങ്ങളും കൈമാറണമെന്നാവശ്യപ്പെട്ട് പ്രതിഭാഗം കോടതിയിൽ അപേക്ഷ നൽകിയിരുന്നു.
എന്നാൽ പ്രതികള്‍ക്ക് കൈമാറാൻ കഴിയുന്ന എല്ലാ രേഖകളും ഇതിനകം കൈമാറിയിട്ടുണ്ടെന്നാണ് പ്രോസിക്യൂഷൻ നിലപാട്. കോടതി ഇന്ന് കേസ് പരിഗണിക്കുമ്പോള്‍ ഇതു സംബന്ധിച്ച് വാദപ്രതിവാദമുണ്ടാകും.
മന്ത്രി വി ശിവൻകുട്ടി ഉള്‍പ്പെടെ 6 എൽഡിഎഫ് നേതാക്കളാണ് കേസിലെ പ്രതികള്‍. കേസ് റദ്ദാക്കണമെന്നാവശ്യപ്പെട്ട് സുപ്രീം കോടതിവരെ പ്രതികള്‍ പോയെങ്കിലും പ്രതികളുടെ ആവശ്യം കോടതി തള്ളിയിരുന്നു.
kerala
ചികിത്സാസഹായവും പെന്‍ഷനും മുടങ്ങിയിട്ട് ആറുമാസം; എന്‍ഡോസള്‍ഫാന്‍ ദുരിത ബാധിതര്‍ക്ക നേരെ സര്‍ക്കാര്‍ അവഗണന
റിയാസ് ചുമതല ഏറ്റെടുത്തത് മുതല്‍ യോഗം വിളിക്കുന്നില്ലെന്നില്ലെന്നും എന്‍ഡോസള്‍ഫാന്‍ ദുരിതബാധിതരെ പൂര്‍ണ്ണമായും അവഗണിക്കുന്ന സമീപനമാണ് മന്ത്രിയുടെ ഭാഗത്തുനിന്ന് ഉണ്ടാവുന്നതെന്നും ആക്ഷേപം ഉയരുന്നുണ്ട്.

കാസര്‍ഗോഡ് എന്‍ഡോസള്‍ഫാന്‍ ദുരിത ബാധിതരോട് സര്‍ക്കാര്‍ അവഗണന. ദുരിതബാധിതര്‍ക്കുള്ള ചികിത്സാസഹായവും പെന്‍ഷനും മുടങ്ങിയിട്ട് ആറുമാസം. എന്‍ഡോസള്‍ഫാന്‍ ദുരിതബാധിതര്‍ക്കുള്ള സര്‍ക്കാര്‍ ധനസഹായം ലഭിക്കാത്തതാണ് ആനുകൂല്യങ്ങള്‍ മുടങ്ങാനുള്ള കാരണമെന്നാണ് വിശദീകരണം.
ജില്ലയില്‍ മാത്രം 6,500 ലധികം എന്‍ഡോസള്‍ഫാന്‍ ദുരിതബാധിതരാണുള്ളത്. ചിലര്‍ അസുഖം മൂര്‍ച്ഛിച്ച് മരിച്ചു. പ്രദേശത്ത് പുതിയ സര്‍വ്വേ നടത്താത്തതിനാല്‍ കൃത്യമായ കണക്ക് സംസ്ഥാന സര്‍ക്കാരിന്റെ കൈവശമില്ല. മുഖ്യമന്ത്രി നിയമസഭയില്‍ നല്‍കിയ ഉറപ്പിനെ തുടര്‍ന്ന് ദുരിതബാധിതര്‍ വര്‍ഷങ്ങളായി നടത്തിയ സമരം പിന്‍വലിച്ചിരുന്നു. സര്‍ക്കാര്‍ സഹായത്തിന് അര്‍ഹരായ 1,031 പേരെ കൂടി കാസര്‍ഗോഡ് പാക്കേജില്‍ ഉള്‍പ്പെടുത്തണമെന്ന് ആവശ്യപ്പെട്ടായിരുന്നു സമരം. പക്ഷേ ഒരു വര്‍ഷമായിട്ടും മുഖ്യമന്ത്രിയുടെ ഉറപ്പ് നടപ്പിലായിട്ടില്ല. ഇതിനിടയിലാണ് എന്‍ഡോസള്‍ഫാന്‍ ദുരിതബാധിതര്‍ക്കുള്ള പെന്‍ഷനും ചികിത്സാ സഹായവും മുടങ്ങിയത്.
എന്‍ഡോസള്‍ഫാന്‍ ദുരിതബാധിതരുടെ പ്രശ്‌നങ്ങളെ കുറിച്ച് അറിയാനും, അക്കാര്യം സര്‍ക്കാരിനെ അറിയിക്കാനുള്ള സെല്‍ യോഗത്തിന്റെ ചുമതല പൊതുമരാമത്ത് ടൂറിസം മന്ത്രി പി എ മുഹമ്മദ് റിയാസിനാണ്. റിയാസ് ചുമതല ഏറ്റെടുത്തത് മുതല്‍ യോഗം വിളിക്കുന്നില്ലെന്നില്ലെന്നും എന്‍ഡോസള്‍ഫാന്‍ ദുരിതബാധിതരെ പൂര്‍ണ്ണമായും അവഗണിക്കുന്ന സമീപനമാണ് മന്ത്രിയുടെ ഭാഗത്തുനിന്ന് ഉണ്ടാവുന്നതെന്നും ആക്ഷേപം ഉയരുന്നുണ്ട്.
kerala
ചികിത്സാപിഴവ്; തിരുവനന്തപുരം സര്‍ക്കാര്‍ കണ്ണാശുപത്രിയിലെ ഡോക്ടര്‍ക്ക് സസ്‌പെന്‍ഷന്‍
നീര്‍ക്കെട്ട് കുറയാന്‍ നല്‍കേണ്ട കുത്തിവെപ്പ് ഇടത് കണ്ണിന് നല്‍കേണ്ടതിന് പകരം വലത് കണ്ണിന് മാറി നല്‍കി.

ചികിത്സാപിഴവ് വരുത്തിയ സംഭവത്തില്‍ തിരുവനന്തപുരം സര്‍ക്കാര്‍ കണ്ണാശുപത്രിയില്‍ ഡോക്ടര്‍ക്ക് സസ്‌പെന്‍ഷന്‍. അസി. പ്രഫ എസ്.എസ് സുജീഷിനെയാണ് അന്വേഷണ വിധേയമായി സസ്‌പെന്‍ഡ് ചെയ്തത്. നീര്‍ക്കെട്ട് കുറയാന്‍ നല്‍കേണ്ട കുത്തിവെപ്പ് ഇടത് കണ്ണിന് നല്‍കേണ്ടതിന് പകരം വലത് കണ്ണിന് മാറി നല്‍കി.
ഭീമാപള്ളി സ്വദേശിയായ അസൂറാബീബി എന്ന 55കാരിക്കാണ് കുത്തിവെപ്പ് മാറിയത്. കാഴ്ചക്ക് മങ്ങലുണ്ടായപ്പോള്‍ ചികിത്സക്കെത്തിയതായിരുന്നു ഇവര്‍. ഇവര്‍ ഒരുമാസമായി ആശുപത്രിയില്‍ ചികിത്സ തേടുന്നുണ്ട്. ചൊവ്വാഴ്ചയാണ് ശസ്ത്രക്രിയക്ക് തീയതി നിശ്ചയിച്ചിരുന്നത്. ഇതിന് മുന്നോടിയായി നല്‍കുന്ന കുത്തിവെപ്പാണ് കണ്ണ് മാറി ഡോക്ടര്‍ നല്‍കിയത്. രോഗിയുടെ ആരോഗ്യനിലയില്‍ ഗുരുതരമായ പ്രശ്‌നമില്ലെങ്കിലും ഡോക്ടറുടെ ഭാഗത്ത് നിന്നുണ്ടായത് ഗുരുതര വീഴ്ചയാണെന്നാണ് ആരോഗ്യവകുപ്പിന്റെ കണ്ടെത്തല്‍. രോഗിയുടെ കുടുംബം പൊലീസില്‍ പരാതി നല്‍കുകയും ചെയ്തിട്ടുണ്ട്.
kerala
മുഖ്യമന്ത്രി ആദ്യം വഞ്ചിച്ചത് വി.എസിനെ; പി വി അന്‍വര്‍
അന്‍വര്‍ വഞ്ചകനാണെന്ന മുഖ്യമന്ത്രിയുടെ ആരോപണത്തോട് വാര്‍ത്താസമ്മേളനത്തിലൂടെ പ്രതികരിക്കുകയായിരുന്നു പി വി അന്‍വര്‍.

മുഖ്യമന്ത്രി പിണറായി വിജയന്‍ വഞ്ചകനെന്ന് പി വി അന്‍വര്‍. പിണറായി ആദ്യം വഞ്ചിച്ചത് വിഎസ് അച്യുതാനന്ദനെയാണെന്നും അന്‍വര്‍ പറഞ്ഞു. അതിന്റെ ഭാഗമായാണ് പിണറായിയുടെ ഇപ്പോഴത്തെ മുഖ്യമന്ത്രി സ്ഥാനമെന്നും അന്‍വര്‍ പറഞ്ഞു. അന്‍വര്‍ വഞ്ചകനാണെന്ന മുഖ്യമന്ത്രിയുടെ ആരോപണത്തോട് വാര്‍ത്താസമ്മേളനത്തിലൂടെ പ്രതികരിക്കുകയായിരുന്നു പി വി അന്‍വര്‍.
‘ശബരിമല വിഷയത്തില്‍ ഹിന്ദുക്കളെയും പിണറായി വഞ്ചിച്ചെന്നും അതിന്റെ മുഖ്യ പ്രചാരകനാണ് ഇവിടുത്തെ എല്‍.ഡി.എഫ് സ്ഥാനാര്‍ഥിയെന്നും പി വി അന്‍വര്‍ വ്യക്തമാക്കി. അതേസമയം മുനമ്പം വിഷയത്തില്‍ വാക്ക് കൊടുത്ത് ക്രൈസ്തവ സഭയെയും വഞ്ചിച്ചെന്നും പി വി അന്‍വര്‍ കൂട്ടിച്ചേര്‍ത്തു. മലപ്പുറത്തുകാര്‍ കള്ളക്കടത്തുനടത്തുന്നവരാണെന്ന് പറഞ്ഞ് മലപ്പുറത്തെയും പിണറായി വിജയന്‍ വഞ്ചിച്ചെന്ന് അന്‍വര്‍ കുറ്റപ്പെടുത്തി.
വ്യാപാരികള്‍ക്ക് നല്‍കിയ വാഗ്ദാനങ്ങള്‍ ഒന്നും നടപ്പാക്കിയില്ലെന്നും അധിക നികുതി ചുമത്തി വ്യാപാരികളെ ബുദ്ധിമുട്ടിച്ചെന്നും അന്‍വര്‍ വിശദീകരിച്ചു. പ്രവാസികളെ കേരളത്തിലേക്കെത്തിച്ച് പിന്നീടവരെ തിരിഞ്ഞു നോക്കാന്‍ മുഖ്യമന്ത്രി തയ്യാറായില്ലെന്നും അന്‍വര്‍ പറഞ്ഞു.
കര്‍ഷകരോടും മുഖ്യമന്ത്രി കൊടും വഞ്ചന ചെയ്‌തെന്നും കേരളത്തില്‍ ഏറ്റവും കൂടുതല്‍ ജപ്തി നടന്നത് നിലമ്പൂരിലാണെന്നും അന്‍വര്‍ പറഞ്ഞു. വഞ്ചകനായ പിണറായിക്ക് നിലമ്പൂരിലെ ജനങ്ങള്‍ മറുപടി പറയുമെന്നും അന്‍വര്‍ കുറ്റപ്പെടുത്തി.
25ലക്ഷം ആളുകള്‍ക്ക് തൊഴില്‍ നല്‍കുമെന്ന് മുഖ്യമന്ത്രി പറഞ്ഞു. എന്നാല്‍ കേരളത്തില്‍ നിയമന നിരോധനമാണെന്ന് ആരോപിച്ച അന്‍വര്‍ മുഖ്യമന്ത്രി കേരളത്തിലെ യുവാക്കളെ വഞ്ചിച്ചെന്നും കുറ്റപ്പെടുത്തി.
-
kerala1 day ago
രാജ്യത്ത് കോവിഡ് കേസുകള്‍ വര്‍ധിക്കുന്നു; 4000 കടന്നു
-
india3 days ago
സംസ്ഥാനത്ത് വീണ്ടും കോവിഡ് മരണം; 24 വയസ്സുകാരി മരിച്ചു
-
india1 day ago
സിക്കിമിലെ സൈനിക ക്യാമ്പിലുണ്ടായ മണ്ണിടിച്ചിലില്‍; കാണാതായ സൈനികര്‍ക്കായുള്ള തിരച്ചില്‍ തുടരുന്നു
-
india18 hours ago
മുസ്ലിംകള്ക്കെതിരെ വിദ്വേഷ പരാമര്‍ശം; ഇന്‍സ്റ്റഗ്രാം ഇന്‍ഫ്ളുവന്‍സറുടെ ജാമ്യാപേക്ഷ ഹൈക്കോടതി തള്ളി
-
india3 days ago
അയോധ്യയിലെ രാംപഥിലും പരിക്രമ മാര്‍ഗിലും മാംസ വില്‍പ്പന നിരോധിക്കുമെന്ന് മേയര്‍ ത്രിപാഠി
-
News3 days ago
ഗസ്സയില്‍ കൂട്ടക്കുരുതി തുടര്‍ന്ന് ഇസ്രാഈല്‍; മരണസംഘ്യ ഉയരുന്നു
-
Article2 days ago
ലക്ഷദ്വീപിനെ വീണ്ടും ലക്ഷ്യംവെക്കുമ്പോള്‍
-
india2 days ago
ഒരു മുസ്ലിമിനെയും ജിമ്മില്‍ പ്രവേശിപ്പിക്കരുത്: വിദ്വേഷ പരാമര്‍ശവുമായി ഭോപ്പാല്‍ സബ് ഇന്‍സ്പെക്ടര്‍