kerala
വാര്‍ഡ് വിഭജനത്തിനെതിരായ നിയമ പോരാട്ടം തുടരും: എം.കെ മുനീര്‍
ചര്‍ച്ച ചെയ്യാതെ നിയമ ഭേദഗതി പാസാക്കിയതിന് ഏറ്റ പ്രഹരം

മാനദണ്ഡങ്ങൾ പാലിക്കാതെ വാർഡ് വിഭജനത്തിന് ഇറങ്ങിപ്പുറപ്പെട്ട സർക്കാറിനേറ്റ കനത്ത പ്രഹരമാണ് ഹൈക്കോടതി വിധിയെന്ന് മുസ്ലിംലീഗ് പാർലമെൻററി പാർട്ടി ഉപ നേതാവും മുൻ പഞ്ചായത്ത് വകുപ്പ് മന്ത്രിയുമായ ഡോ.എം.കെ.മുനീർ പ്രസ്താവിച്ചു. നിയമസഭയിൽ ചർച്ച ചെയ്യാതെയാണ് വാർഡ് വിഭജനത്തിന് വേണ്ടി സർക്കാർ നിയമഭേദഗതി നടത്തിയത്. ഇത് മൂലമാണ് കോടതിയെ സമീപിക്കേണ്ടി വന്നതെന്നും നിയമ പോരാട്ടം തുടരുമെന്നും അദ്ദേഹം വ്യക്തമാക്കി.
2011ലെ സെൻസസിൻറെ അടിസ്ഥാനത്തിൽ ഒരു തവണ വാർഡ് വിഭജനം നടത്തിയ 27 തദ്ദേശസ്ഥാപനങ്ങളിൽ അതേ സെൻസസിൻറെ അടിസ്ഥാനത്തിൽ വീണ്ടും വാർഡ് വിഭജനം നടത്തുന്നതിനെയാണ് കോടതിയിൽ ചോദ്യം ചെയ്തത്. ഇക്കാര്യത്തിൽ കോടതിയെ സമീപിച്ച തദ്ദേശസ്ഥാപനങ്ങളിലെ വിഭജനം കോടതി റദ്ദാക്കിയിട്ടുണ്ട്. സമാന സാഹചര്യമുള്ള തദ്ദേശസ്ഥാപനങ്ങൾക്ക് കൂടി വിധി ബാധകമാക്കേണ്ടതുണ്ട്. ഇതിനാവശ്യമായ ഇടപെടൽ നടത്തും.
വാർഡുകളുടെ എണ്ണത്തിൽ മാറ്റമില്ലാത്ത 63 തദ്ദേശസ്ഥാപനങ്ങളിൽ വാർഡിൻറെ അതിരുകൾ പുനർനിർണ്ണയിക്കുന്നത് എന്തിന് വേണ്ടിയാണ് എന്ന് സർക്കാർ വ്യക്തമാക്കണം. വലിയ പഞ്ചായത്തുകളെ വിഭജിച്ച് പുതിയ പഞ്ചായത്തുകൾ രൂപീകരിക്കണമെന്നാണ് ജനകീയ ആവശ്യം. അധികാര വി കേന്ദ്രീകരണത്തെ ശക്തിപ്പെടുത്തുന്നതിനും തദ്ദേശസ്ഥാപനങ്ങളിലെ വാർഡുകളിലെ ജനസംഖ്യ തമ്മിലുള്ള വ്യത്യാസം പരിഹരിക്കുന്നതിനും ഇത് അനിവാര്യമാണ്.
എന്നാൽ ഈ ആവശ്യം പൂർണമായും തിരസ്‌കരിക്കുന്ന സമീപനമാണ് ഇടതുപക്ഷം സ്വീകരിക്കുന്നത്. ഇതിനെതിരെയും കോടതിയെ സമീപിച്ചിട്ടുണ്ട്. അന്തിമ വിജ്ഞാപനത്തിലും മാറ്റമില്ലെങ്കിൽ ഇക്കാര്യത്തിലും കോടതിയെ സമീപിക്കേണ്ടി വരുമെന്ന് അദ്ദേഹം വ്യക്തമാക്കി. മുസ്ലിം ലീഗ് കോഴിക്കോട് ജില്ലാ ജനറൽ സെക്രട്ടറി ടി ടി ഇസ്മായിൽ, എൽ ജി എം എൽ ജനറൽ സെക്രട്ടറി പി കെ ഷറഫുദ്ദീൻ സംബന്ധിച്ചു.
kerala
സംസ്ഥാനത്ത് ഇന്ന് നേരിയ മഴയ്ക്ക് സാധ്യത; വിവിധ ജില്ലകളിൽ യെല്ലോ അലർട്ട്

kerala
മെസി വരുമെന്ന് മന്ത്രി അബ്ദുറഹിമാൻ; ഇലക്ഷൻ കൊണ്ടാണോ എന്ന് സോഷ്യൽ മീഡിയ

തിരുവനന്തപുരം: ലയണല്‍ മെസിയും അര്‍ജന്റീനയും കേരളത്തിലെത്തുമെന്ന് മന്ത്രി വി അബ്ദുറഹിമാന്‍. ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് അദ്ദേഹം ഇക്കാര്യം അറിയിച്ചത്.
‘ലോക ചാമ്പ്യന്മാരായ അര്‍ജന്റീന ഫുട്‌ബോള്‍ ടീം കേരളത്തിലേക്ക്’ എന്ന ക്യാപ്ഷനോടയൊണ് മെസിയുടെ ചിത്രം അബ്ദുറഹിമാന്‍ സോഷ്യല്‍ മീഡിയയില്‍ പങ്കുവച്ചിരിക്കുന്നത്. ചിത്രത്തില്‍ ‘മെസ്സി വരും ട്ടാ…’ എന്നും കുറിച്ചിട്ടുണ്ട്. ഇലക്ഷനായതിനാലാണ് മെസ്സി വരുന്നതെന്ന കമന്റുകളാണ് പോസ്റ്റിന് താഴെ നിറയുന്നത്.
ഈ ഓഫര്‍ നിലമ്പൂര്‍ തിരഞ്ഞെടുപ്പ് കഴിയും വരെ മാത്രമെന്നാണ് ഒരാള്‍ കമന്റ് ചെയ്തത്. ‘മുമ്പ് പാലക്കാട് ഇലക്ഷന്‍ ദിവസമാണ് ഇങ്ങനെയൊരു പ്രഖ്യാപനം നടത്തിയത് ഇപ്പോള്‍ നിലമ്പൂര്‍ ഇലക്ഷന്‍ ഉദ്ദേശം വ്യക്തം, ഓരോ ഇലക്ഷന് വരുമ്പോഴും മെസ്സി വരും. ഇല്ക്ഷന്‍ കഴിഞ്ഞാല്‍ മെസ്സി പോകും…, മെസ്സി കേരളത്തിലേക്ക്…സ്വരാജ് നിയമസഭയിലേക്ക്, സ്വരാജിന് വേണ്ടി വോട്ട് പിടിക്കാന്‍ കാല്‍പന്ത് കളിയുടെ രാജാവ് മെസ്സി ഇതാ കടന്ന് വരികയാണെന്ന്’.- തുടങ്ങിയ കമന്റുകളാണ് പോസ്റ്റില്‍ നിറയുന്നത്.
crime
കോഴിക്കോട് പെൺവാണിഭസംഘം പിടിയിൽ

കോഴിക്കോട്: കോഴിക്കോട് അപ്പാര്‍ട്ട്‌മെന്റില്‍ പൊലീസ് നടത്തിയ റെയ്ഡില്‍ സെക്‌സ് റാക്കറ്റ് സംഘത്തിലെ ഒന്‍പത് പേര്‍ പിടിയില്‍. മലാപ്പറമ്പ് ഇയ്യപ്പാടി റോഡിലുള്ള അപ്പാര്‍ട്ട്‌മെന്റില്‍ നിന്നാണ് ആറ് സ്ത്രീകള്‍ അടക്കമുള്ള സംഘത്തെ നടക്കാവ് പൊലീസ് പിടികൂടിയത്. കഴിഞ്ഞ ആറ് മാസമായി ഈ അപ്പാര്‍ട്ട്‌മെന്റ് പൊലീസിന്റെ നീരിക്ഷണത്തിലായിരുന്നു.
ഏറെ നാളായി അപ്പാര്‍ട്ട്‌മെന്റില്‍ സെക്‌സ് റാക്കറ്റ് സംഘം പ്രവര്‍ത്തിച്ചുവരികയാണെന്നാണ് പൊലീസ് പറയുന്നത്. പെട്ടെന്ന് ആരുടേയും ശ്രദ്ധ എത്തിച്ചേരുന്ന സ്ഥമല്ല ഇതെന്നും പൊലീസ് വ്യക്തമാക്കി. അറസ്റ്റിലായ ഒന്‍പത് പേരില്‍ രണ്ട് പേര്‍ ഇടപാടുകാരാണ്. ഇവരെ വിശദമായി ചോദ്യം ചെയ്തുവരികയാണെന്നും പൊലീസ് അറിയിച്ചു.
അതേസമയം, സംഭവത്തെക്കുറിച്ച് അറിയില്ലെന്നാണ് അപ്പാര്‍ട്ട്മെന്റിന്റെ ഉടമ സുരേഷ് ബാബു മാധ്യമങ്ങളോട് പറഞ്ഞത്. നടക്കാവ് പൊലീസ് സ്റ്റേഷനില്‍ നിന്ന് വനിതാ പൊലീസ് ഉദ്യോഗസ്ഥ വിളിച്ച് അപ്പാര്‍ട്ട്മെന്റിലേയ്ക്ക് എത്താന്‍ ആവശ്യപ്പെടുകയായിരുന്നു. അപ്പാര്‍ട്ട്മെന്റില്‍ വന്നപ്പോഴാണ് കാര്യം മനസിലായതെന്നും ഉടമ പറഞ്ഞു. ബഹ്റൈന്‍ ഫുട്ബോള്‍ ടീമിന്റെ ഫിസിയോതെറാപ്പിസ്റ്റ് എന്ന് പറഞ്ഞെത്തിയ ആളും ഭാര്യയുമാണ് അപ്പാര്‍ട്ട്മെന്റ് വാടയ്കയ്ക്ക് എടുത്തത്. അയാളുടെ ഭാര്യ ഈ അപ്പാര്‍ട്ട്മെന്റില്‍ തന്നെയായിരുന്നു താമസമെന്നും ഉടമ വ്യക്തമാക്കി.
-
kerala20 hours ago
തീര്‍ത്ഥാടകര്‍ക്ക് കേരള ഹജ്ജ് കമ്മിറ്റി സര്‍പ്രൈസ് ഗിഫ്റ്റ് കൊടുക്കുന്നതായി വ്യാജ പ്രചരണം
-
kerala2 days ago
ബലി പെരുന്നാള്‍; സംസ്ഥാനത്തെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും നാളെ അവധി
-
kerala3 days ago
മലപ്പുറത്തെക്കുറിച്ച് നിരന്തരം വര്‍ഗീയ പ്രസ്താവനകള്‍ നടത്തിയ എ.വിജയരാഘവന് എല്‍ഡിഎഫ് നിലമ്പൂരിന്റെ തെരഞ്ഞെടുപ്പ് ചുമതല നല്‍കിയത് ബോധപൂര്‍വ്വം: വിഡി സതീശന്
-
kerala3 days ago
കണ്ണൂരില്‍ റോഡില്‍ കൂറ്റന്‍ ഗര്‍ത്തം; നാല് മീറ്ററോളം ആഴം; ഗതാഗത നിയന്ത്രണം ഏര്‍പ്പെടുത്തി
-
india19 hours ago
തപാല്‍ വകുപ്പും ഇനി ഡിജിറ്റലാവും; പിന്‍കോഡിന് പകരം ഇനി ഡിജിപിന്‍
-
film20 hours ago
അന്ന് മുതല്‍ ഇന്ന് വരെ ചിരിപ്പിച്ചു ബൈജു സന്തോഷ് ; ‘വ്യസനസമേതം ബന്ധുമിത്രാദികള്‍’ ജൂണ്‍ 13ന്
-
kerala2 days ago
വിദ്യാര്‍ഥിനിക്ക് എതിരായ വ്യാജപ്രചാരണം; അധ്യാപികയ്ക്ക് സസ്പെന്ഷന്
-
india2 days ago
രാജ്യത്തെ കോവിഡ് കേസുകള്‍ 4,866 ആയി ഉയര്‍ന്നു; മരിച്ചവരില്‍ 5 മാസം പ്രായമായ കുഞ്ഞും