Connect with us

Culture

ത്രികോണച്ചുഴി തീര്‍ത്ത് വംഗനാട്

Published

on

സക്കീര്‍ താമരശ്ശേരി

തൃണമൂല്‍ കോണ്‍ഗ്രസിന്റെയും മമത ബാനര്‍ജിയുടെയും സമഗ്രാധിപത്യമാണ് വംഗനാടെന്ന് അറിയപ്പെടുന്ന പശ്ചിമ ബംഗാളിലിപ്പോള്‍. 2009ലെ ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ തുടങ്ങിയ മമതയുടെ അശ്വമേധത്തെ പിടിച്ചുകെട്ടാന്‍ ആര്‍ക്കു കഴിയുമെന്നാണ് രാജ്യം ഉറ്റുനോക്കുന്നത്. ഏപ്രില്‍ 11 മുതല്‍ മേയ് 19 വരെ ഏഴ് ഘട്ടങ്ങളിലും വോട്ടെടുപ്പ് നടക്കുന്ന മൂന്ന് സംസ്ഥാനങ്ങളില്‍ ഒന്നാണ് ബംഗാള്‍. ബി.ജെ.പിക്കെതിരെ പ്രതപക്ഷത്തിന്റെ മഹാസഖ്യമൊന്നും ഇവിടെയില്ല. ഉത്തര്‍പ്രദേശും മഹാരാഷ്ട്രയും കഴിഞ്ഞാല്‍ രാജ്യത്ത് ഏറ്റവുമധികം ലോക്‌സഭാ സീറ്റുകളുള്ള സംസ്ഥാനം. 42 സീറ്റ്. 40 ശതമാനം വനിതാ സംവരണവും സിനിമാ താരങ്ങള്‍ നിറഞ്ഞ സ്ഥാനാര്‍ത്ഥി പട്ടികയുമായി മമത രംഗത്തെത്തിയതും സി.പി.എമ്മിന്റെ 26 എം.എല്‍.എമാരില്‍ ഒരാളായ ഖഗന്‍ മുര്‍മുവും തൃണമൂല്‍ പുറത്താക്കിയ എം.പി അനുപം ഹസ്ര, കോണ്‍ഗ്രസ് എം.എല്‍.എ ദുലാല്‍ ചന്ദ്ര ബാര്‍ എന്നിവര്‍ ബി.ജെ.പിയില്‍ ചേര്‍ന്നതും കോണ്‍ഗ്രസ്- സി.പി.എം സഹകരണവുമാണ് ബംഗാളിലെ പുതിയ വാര്‍ത്ത. ദേശീയതലത്തില്‍ ബി.ജെ.പി വിരുദ്ധ ചേരിയുടെ നേതൃത്വത്തില്‍ തന്റെ അനിഷേധ്യ സ്ഥാനം അരക്കിട്ടുറപ്പിക്കുന്ന പ്രവര്‍ത്തനങ്ങള്‍ മമത തുടരുന്നതിനിടെയാണ് തെരഞ്ഞെടുപ്പെത്തുന്നത്.

സി.പി.എം-കോണ്‍ഗ്രസ് ഭായി ഭായി
ബംഗാളിലെ ആറ് സീറ്റില്‍ പരസ്പരം മല്‍സരം വേണ്ടെന്ന സി.പി.എമ്മിന്റെ അഭ്യര്‍ത്ഥന കോണ്‍ഗ്രസ് അംഗീകരിച്ചതായാണ് റിപ്പോര്‍ട്ടുകള്‍. കഴിഞ്ഞ തവണ സിപിഎം ജയിച്ച റായ്ഗഞ്ച്, മുര്‍ഷിദബാദ് മണ്ഡലങ്ങളില്‍ സി.പി.എം തന്നെ മല്‍സരിക്കും. റായ്ഗഞ്ചില്‍ സിപിഎം പൊളിറ്റ്ബ്യൂറോ അംഗം മുഹമ്മദ് സലീമും മുര്‍ഷിദബാദില്‍ ബദറുദോസ ഖാനും ഇത്തവണയും ജനവിധി തേടും. 2014 ല്‍ റായ്ഗഞ്ചില്‍ കോണ്‍ഗ്രസിന്റെ ദീപാ ദാസ്മുന്‍ഷി 1634 വോട്ടിനാണ് മുഹമ്മദ് സലിമിനോടു തോറ്റത്. മാള്‍ഡ ജില്ല അടക്കമുള്ള പരമ്പരാഗത ശക്തി കേന്ദ്രങ്ങളും നിലവിലെ നാല് സീറ്റുകളും നിലനിര്‍ത്താനുള്ള പോരാട്ടമാണ് കോണ്‍ഗ്രസ് നടത്തുന്നത്.

വോട്ടുതേടി താരനിര
മിമി ചക്രബര്‍ത്തി, നുസ്രത്ത് ജഹാന്‍, ശതാബ്ധി റോയ്, ദീപക് അധികാരി തുടങ്ങിയ താരനിരയെയാണ് മമത അണിനിരത്തിയിരിക്കുന്നത്. ഇവരില്‍ ശതാബ്ധി റോയ്, ദീപക് അധികാരി എന്നിവര്‍ നിലവില്‍ എം.പിമാരാണ്. ജാദവ്പൂരില്‍ മിമി ചക്രബര്‍ത്തി, ബാസിര്‍ഹാട്ടില്‍ നുസ്രത് ജഹാന്‍ എന്നിവര്‍ മല്‍സരിക്കും. നേരത്തെ എം.പിമാരായിരുന്ന സന്ധ്യ റോയ്, തപസ് പോള്‍ എന്നീ താരങ്ങളെ ഒഴിവാക്കി. ഇന്ദ്രജിത് ഗുപ്ത, സോമനാഥ് ചാറ്റര്‍ജി, മമത ബാനര്‍ജി തുടങ്ങിയ രാഷ്ട്രീയ അതികായര്‍ വിജയം കണ്ട മണ്ഡലമാണ് ജാദവ്പൂര്‍. 1984ല്‍ സോമനാഥ് ചാറ്റര്‍ജിയെ ജാദവ്പൂരില്‍ അട്ടിമറിച്ചുകൊണ്ടാണ് മമത ദേശീയ രാഷ്ട്രീയത്തില്‍ ശ്രദ്ധ നേടിയത്. യു.എസിലെ ഹാര്‍വാര്‍ഡ് സര്‍വകലാശാലയില്‍ ഹിസ്റ്ററി പ്രൊഫസറായ സുഗത ബോസ് ആണ് ഇവിടെ തൃണമൂലിന്റെ സിറ്റിങ് എംപി. ഇത്തവണ സുഗത ബോസ് മത്സരിക്കുന്നില്ല. 10 എം.പിമാര്‍ക്ക് മമത ഇത്തവണ സീറ്റ് നല്‍കിയില്ല എന്നതും ശ്രദ്ധേയമാണ്. 2014ല്‍ സി.പി.എമ്മിലെ മുതിര്‍ന്ന നേതാവും ലോക്‌സഭ കക്ഷി നേതാവുമായിരുന്ന ബസുദേബ് ആചാര്യയെ അട്ടിമറിച്ച് ലോക്‌സഭയിലെത്തിയ മുണ്‍മൂണ്‍ സെന്നിനെ ഇത്തവണ മമത ഇറക്കിയിരിക്കുന്നത് ബി.ജെ.പിയുടെ ബാബുള്‍ സുപ്രിയോയില്‍ നിന്ന് അസന്‍സോള്‍ പിടിച്ചെടുക്കാനാണ്. ബാങ്കുറയില്‍ മന്ത്രി സുബ്രത മുഖര്‍ജിയും തൃണമൂലിനായി അങ്കംകുറിക്കും. കഴിഞ്ഞ വര്‍ഷം നടന്ന പഞ്ചായത്ത് തെരഞ്ഞെടുപ്പില്‍ ബി.ജെ.പി മുന്നേറ്റമുണ്ടാക്കിയ ബാങ്കുറ, ഝാര്‍ഗ്രാം, മിഡ്‌നാപൂര്‍, ബോല്‍പൂര്‍ എന്നിവടങ്ങളിലെല്ലാം കരുതലോടെയുള്ള മാറ്റങ്ങളാണ് മമത നടത്തിയത്.

ബി.ജെ.പിയുടെ സ്വപ്‌നങ്ങള്‍
നിയമസഭയിലെ രണ്ടാം കക്ഷിയായ കോണ്‍ഗ്രസിനെയും (42 സീറ്റ്) മൂന്നാം കക്ഷിയായ സി.പി.എമ്മിനെയും മറികടന്ന് തൃണമൂലിന്റെ എതിരാളി തങ്ങളാണെന്നാണ് ബി.ജെ.പിയുടെ അവകാശവാദം. ബംഗാള്‍ പിടിച്ചെടുക്കുക എന്നത് ബി.ജെ.പിയുടെ ചിരകാല സ്വപ്‌നമാണ്. ജനസംഘം സ്ഥാപകന്‍ ശ്യാമപ്രസാദ് മുഖര്‍ജിയുടെ നാടിനെ 2019ലെങ്കിലും കാവി പുതപ്പിക്കാന്‍ കഴിയുമെന്നാണ് അവരുടെ കണക്കുകൂട്ടല്‍. സി.പി.എം കോട്ടയായ ത്രിപുര പിടിക്കാന്‍ കഴിഞ്ഞെങ്കില്‍ എന്തുകൊണ്ട് ബംഗാള്‍ വീഴില്ല എന്നാണ് ബി.ജെ.പിയുടെ ചോദ്യം. ഈ തെരഞ്ഞെടുപ്പില്‍ തൃണമൂലിനേക്കാള്‍ കൂടുതല്‍ സീറ്റ് നേടാം എന്ന വ്യാമോഹമൊന്നും ബി.ജെ.പിക്കില്ല. അതേസമയം ആദ്യമായി ബംഗാളിലെ രണ്ടാമത്തെ വലിയ കക്ഷിയാകാം എന്ന പ്രതീക്ഷ അവര്‍ വെച്ചുപുര്‍ത്തുന്നു. അസന്‍സോളും ഡാര്‍ജിലിങുമാണ് ബി.ജെ.പിയുടെ സിറ്റിങ് സീറ്റുകള്‍. ഡാര്‍ജിലിങില്‍ ഗൂര്‍ഖാ ജനമുക്തി മോര്‍ച്ചയുടെ പിന്തുണയില്ലാതെ ബിജെപിക്ക് ജയിക്കാനാകില്ല. ഗൂര്‍ഖാ ജനമുക്തി മോര്‍ച്ച നേതാവും ഡാര്‍ജിലിങ് എം.എല്‍.എയുമായ അമര്‍ സിങ് റായിയെ ഇവിടെ സ്ഥാനാര്‍ത്ഥിയാക്കി മമത ഞെട്ടിച്ചു. ഇതോടെ ബി.ജെ.പിക്ക് ഇത്തവണ ഈ സീറ്റ് നഷ്ടപ്പെടാന്‍ സാധ്യതയേറെയാണ്.

ഫാസിസ്റ്റുകള്‍ക്ക് താക്കീത്
ബി.ജെ.പി അധ്യക്ഷന്‍ അമിത് ഷായുടെ രഥയാത്ര പദ്ധതികളെ സംഘര്‍ഷ സാധ്യത ചൂണ്ടിക്കാട്ടി കോടതിയില്‍ തടയാന്‍ കഴിഞ്ഞതും സര്‍ക്കാരിന്റെ നിലപാടിന് അംഗീകാരം കിട്ടിയതും മമതയുടെ രാഷ്ട്രീയ വിജയമാണ്. അമിത് ഷായുടെ ഹെലികോപ്റ്ററിന് ഇറങ്ങാന്‍ അനുമതി നിഷേധിച്ചും മമത ബി.ജെ.പിയെ ഒതുക്കി.
യു.പി മുഖ്യമന്ത്രി യോഗി ആദിത്യനാഥിന് ജാര്‍ഖണ്ഡില്‍ ഹെലികോപ്റ്റര്‍ ഇറക്കി റോഡ് മാര്‍ഗം വരേണ്ടി വന്നു. ബ്രിഗേഡ് പരേഡില്‍ മമത സംഘടിപ്പിച്ച പ്രതിപക്ഷ ഐക്യ റാലിയും വര്‍ഗീയ വാദികള്‍ക്ക് താക്കീതായി. ഇടതുപക്ഷം തനിക്കൊരു വെല്ലവിളിയേ അല്ല എന്ന് പറയാനായി അവരെ രാഷ്ട്രീയ ചര്‍ച്ചകളില്‍ പൂര്‍ണമായും അവഗണിക്കുന്നതും ദീദിയുടെ വിജയമാണ്.

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

india

ആർഎസ്എസ് ക്രിസ്ത്യാനികൾക്കെതിരെ തിരിയാൻ അധികം സമയം വേണ്ടിവന്നില്ല’; ഓർഗനൈസർ ലേഖനത്തിന് പിന്നാലെ രാഹുൽ ഗാന്ധി

ആര്‍എസ്എസ് ക്രിസ്ത്യാനികള്‍ക്കെതിരെ തിരിയാന്‍ അധികം സമയം വേണ്ടിവന്നില്ലെന്ന് രാഹുല്‍ ഫേസ്ബുക്ക് കുറിപ്പില്‍ പറഞ്ഞു.

Published

on

ആര്‍എസ്എസ് വാരികയായ ഓര്‍ഗനൈസര്‍ കത്തോലിക്ക സഭയുടെ സ്വത്ത് വിവരങ്ങള്‍ പുറത്തുവിട്ടതിന് പിന്നാലെ പ്രതികരണവുമായി ലോക്‌സഭാ പ്രതിപക്ഷനേതാവ് രാഹുല്‍ ഗാന്ധി. ആര്‍എസ്എസ് ക്രിസ്ത്യാനികള്‍ക്കെതിരെ തിരിയാന്‍ അധികം സമയം വേണ്ടിവന്നില്ലെന്ന് രാഹുല്‍ ഫേസ്ബുക്ക് കുറിപ്പില്‍ പറഞ്ഞു.

”ആര്‍എസ്എസ് ക്രിസ്ത്യാനികള്‍ക്ക് എതിരെ തിരിയാന്‍ അധികം സമയം വേണ്ടിവന്നില്ല. വഖഫ് ബില്‍ ഇപ്പോള്‍ മുസ്ലിംകളെ ആക്രമിക്കുന്നു. ഭാവിയില്‍ മറ്റു സമുദായങ്ങളെ ലക്ഷ്യം വെക്കാന്‍ ഒരു മാതൃക സൃഷ്ടിക്കും. അത്തരം ആക്രമണങ്ങളില്‍ നിന്ന് ജനങ്ങളെ സംരക്ഷിക്കുന്ന ഒരേയൊരു കവചം ഭരണഘടനയാണ്. ഇത്തരം ആക്രമണങ്ങള്‍ പ്രതിരോധിക്കാന്‍ യോജിച്ച പോരാടണം”-രാഹുല്‍ ഫേസ്ബുക്കില്‍ കുറിച്ചു.

കത്തോലിക്ക സഭയുടെ സ്വത്ത് വിവരങ്ങള്‍ ചൂണ്ടിക്കാട്ടി ആര്‍എസ്എസ് വാരികയായ ഓര്‍ഗനൈസര്‍ കഴിഞ്ഞ ദിവസം ലേഖനം പ്രസിദ്ധീകരിച്ചിരുന്നു. വഖഫ് ബോര്‍ഡിനെക്കാള്‍ കൂടുതല്‍ സ്വത്ത് കത്തോലിക്കാ സഭയുടെ കയ്യിലുണ്ട് എന്നാണ് ലേഖനത്തില്‍ പറയുന്നത്. രാജ്യത്തെ ഏറ്റവും വലിയ രണ്ടാമത്തെ ഭൂവുടമ സഭയാണെന്നും ഇതില്‍ ഭൂരഭാഗവും ബ്രിട്ടീഷ് ഭരണകാലത്ത് ലഭിച്ചതാണെന്നും ലേഖനത്തില്‍ പറഞ്ഞിരുന്നു. വലിയ ചര്‍ച്ചയായതോടെ വാരിക ലേഖനം പിന്‍വലിച്ചു.

Continue Reading

kerala

എറണാകുളം ഗസ്റ്റ് ഹൗസിൽ മാധ്യമങ്ങളെ വിലക്കി സുരേഷ് ഗോപി

മുനമ്പം വിഷയത്തിൽ പ്രതികരണം തേടിയെത്തിയപ്പോഴായിരുന്നു മന്ത്രിയുടെ രോക്ഷത്തോടെയുള്ള മുഖം തിരിക്കൽ. 

Published

on

എറണാകുളം ഗസ്റ്റ് ഹൗസിൽ മാധ്യമപ്രവർത്തകർക്ക് വിലക്കേർപ്പെടുത്തി കേന്ദ്രമന്ത്രി സുരേഷ്‌ഗോപി. എറണാകുളം ഗസ്റ്റ് ഹൗസിൽ പ്രതികരണം തേടിയെത്തിയ മാധ്യമപ്രവർത്തകരോട് ബ്രിട്ടാസ് പറയുന്ന സംസ്കാരമുള്ളവരുടെ അടുത്ത് പോയാൽ മതിയെന്ന് കേന്ദ്രമന്ത്രി പറയുകയായിരുന്നു. മുനമ്പം വിഷയത്തിൽ പ്രതികരണം തേടിയെത്തിയപ്പോഴായിരുന്നു മന്ത്രിയുടെ രോക്ഷത്തോടെയുള്ള മുഖം തിരിക്കൽ.

ജബൽപൂരിൽ വൈദികന് നേരെയുണ്ടായ ആക്രമത്തെ കുറിച്ചുള്ള ചോദ്യങ്ങളോടും മാധ്യമ പ്രവർത്തകരോടുള്ള പെരുമാറ്റം സംബന്ധിച്ച ചോദ്യങ്ങളോടും കേന്ദ്ര മന്ത്രി ഇന്നും പ്രതികരിച്ചില്ല.

മാധ്യമ പ്രവർത്തകരെ ഗസ്റ്റ്‌ ഹൗസിൽ നിന്ന് പുറത്താക്കണമെന്ന് സുരേഷ്‌ഗോപിയുടെ ഗൺമാൻ നിർദേശം നൽകിയതായി ഗസ്റ്റ്‌ ഹൗസ് ജീവനക്കാരൻ പ്രസീത് പറഞ്ഞു. അദ്ദേഹം പുറത്തിറങ്ങുന്ന സമയത്ത് ഒരു മാധ്യമപ്രവർത്തകരെയും കാണാൻ ഇടവരരുതെന്നും ഇതുമായി ബന്ധപ്പെട്ട് പരാതി നൽകുമെന്നും മന്ത്രിയുടെ ഉദ്യോഗസ്ഥർ ജീവനക്കാരെ അറിയിക്കുകയായിരുന്നു. വൈക്കത്ത് ഒരു സ്വകാര്യചടങ്ങിൽ പങ്കെടുക്കാനായി എറണാകുളത്ത് എത്തിയതായിരുന്നു കേന്ദ്രമന്ത്രി.

ഗസ്റ്റ്‌ ഹൗസ് ജീവനക്കാരുടെ നടപടിയിൽ KUWJ പ്രതിഷേധം അറിയിച്ചു. എറണാകുളം പ്രസ്സ് ക്ലബ്‌ പ്രസിഡന്റ്‌ ഗോപകുമാർ ഗസ്റ്റ്‌ ഹൗസിൽ നേരിട്ടത്തിയാണ് പ്രതിഷേധം രേഖപ്പെടുത്തിയത്. ഗസ്റ്റ്‌ ഹൗസ് ജീവനക്കാരുടെ നടപടി ജനാതിപത്യ വിരുദ്ധമെന്ന് അദ്ദേഹം പറഞ്ഞു.

Continue Reading

india

വഖഫ് ബില്ലിനെ പിന്തുണച്ചതിന് ജെഡിയുക്ക് പിന്നാലെ ആര്‍എല്‍ഡിയിലും പൊട്ടിത്തെറി; രണ്ടായിരത്തിലധികം ആളുകള്‍ പാര്‍ട്ടി വിടുമെന്ന് രാജിവെച്ച ജനറല്‍ സെക്രട്ടറി

ബിജെപി നയിക്കുന്ന നാഷണല്‍ ഡെമോക്രാറ്റിക് അലയന്‍സിലെ (എന്‍ഡിഎ) പ്രധാനപ്പെട്ടൊരു ഘടകകക്ഷിയാണ് ആര്‍എല്‍ഡി.

Published

on

വഖഫ് ഭേദഗതി ബില്‍ പാര്‍ലമെന്റ് പാസാക്കിയതിന് പിന്നാലെ എന്‍ഡിഎയുടെ ഭാഗമായ രാഷ്ട്രീയ ലോക്ദളില്‍(ആര്‍എല്‍ഡി) പൊട്ടിത്തെറി. ഉത്തര്‍പ്രദേശ് ആര്‍എല്‍ഡി ജനറല്‍ സെക്രട്ടറി ഷഹസീബ് റിസ്വി രാജിവെച്ചു. പാര്‍ലമെന്റില്‍ വഖഫ് ബില്ലിനെ പിന്തുണയ്ക്കുന്നതിലുള്ള വിയോജിപ്പ് പ്രകടിപ്പിച്ചാണ് അദ്ദേഹത്തിന്റെ രാജി. ബിജെപി നയിക്കുന്ന നാഷണല്‍ ഡെമോക്രാറ്റിക് അലയന്‍സിലെ (എന്‍ഡിഎ) പ്രധാനപ്പെട്ടൊരു ഘടകകക്ഷിയാണ് ആര്‍എല്‍ഡി.

വഖഫ് ബില്ലിനെ പിന്തുണയ്ക്കാനുള്ള ആര്‍എല്‍ഡി ദേശീയ പ്രസിഡന്റ് ജയന്ത് ചൗധരിയുടെ തീരുമാനത്തില്‍ താന്‍ രോഷാകുലനാണെന്ന് രാജിക്കാര്യം സ്ഥിരീകരിച്ചുകൊണ്ട് റിസ്വി പറഞ്ഞു. വരും ദിവസങ്ങളില്‍ കൂടുതല്‍ നേതാക്കള്‍ പാര്‍ട്ടി വിടും എന്നും അദ്ദേഹം വ്യക്തമാക്കി. അതേസമയം തന്റെ ഭാവി സംബന്ധിച്ച് അദ്ദേഹം തീരുമാനം പ്രഖ്യാപിച്ചിട്ടില്ല.

എന്തെങ്കിലും തീരുമാനമെടുക്കുന്നതിന് മുമ്പ് തന്റെ അനുയായികളുമായി കൂടിയാലോചിക്കുമെന്ന് അദ്ദേഹം പറയുന്നുണ്ട്. രണ്ടായിരത്തിലധികം ആര്‍എല്‍ഡി പ്രവര്‍ത്തകര്‍ തന്നോടൊപ്പം രാജിവയ്ക്കുമെന്ന് അദ്ദേഹം ഉറപ്പിച്ചു പറയുന്നു. മുസ്ലിം വോട്ടര്‍മാരുടെ വികാരങ്ങളെ ദേശീയ പ്രസിഡന്റ് ചൗധരി അവഗണിച്ചുവെന്ന് റിസ്വി പറഞ്ഞു.

‘ഇന്ന് പടിഞ്ഞാറന്‍ ഉത്തര്‍പ്രദേശില്‍ ആര്‍എല്‍ഡിക്ക് 10 എംഎല്‍എമാരുണ്ടെങ്കില്‍, മുസ്ലിംകള്‍ക്ക് ഇതില്‍ നിര്‍ണായക പങ്കുണ്ട്. ചൗധരി ചരണ്‍ സിംഗ് കാണിച്ച പാതയില്‍ നിന്ന് ഇപ്പോഴത്തെ നേതൃത്വം വ്യതിചലിച്ചുവെന്നും’- അദ്ദേഹം വ്യക്തമാക്കി. അതേസമയം വഖഫ് ഭേദഗതി ബില്ലിനെ പിന്തുണച്ചതിന് പിന്നാലെ ബിഹാറിലെ ജെഡിയുവിലും നേതാക്കളുടെ കൂട്ടരാജിയാണ്. അഞ്ച് മുതിര്‍ന്ന നേതാക്കളാണ് ബില്ലിനെ അനുകൂലിച്ച നിലപാടില്‍ പ്രതിഷേധിച്ച് ജെഡിയു വിട്ടത്. പാര്‍ട്ടിയുടെ യുവജന വിഭാഗം വൈസ് പ്രസിഡന്റ് തബ്രീസ് ഹസന്‍ ആണ് അവസാനം രാജിവച്ചത്.

Continue Reading

Trending