Connect with us

india

സിഖ് പരാമർശം: സത്യം സഹിക്കാൻ കഴിയാത്തതിനാൽ ബി.ജെ.പി കള്ളം പ്രചരിപ്പിക്കുന്നു -രാഹുൽ ഗാന്ധി

സമൂഹ മാധ്യമങ്ങളിലൂടെയാണ് അദ്ദേഹത്തിന്റെ പ്രതികരണം. 

Published

on

യു.എസ് പര്യടനത്തിനിടെ താന്‍ നടത്തിയ പരാമര്‍ശങ്ങളില്‍ ബി.ജെ.പി കള്ളം പ്രചരിപ്പിക്കുകയാണെന്ന് ലോക്‌സഭാ പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധി. പതിവ് പോലെ ബി.ജെ.പി നുണ പറയുകയാണെന്നും സത്യം സഹിക്കാനാവാതെ അവര്‍ തന്നെ നിശബ്ദനാക്കാന്‍ ശ്രമിക്കുകയാണെന്നും രാഹുല്‍ ഗാന്ധി പറഞ്ഞു. സമൂഹ മാധ്യമങ്ങളിലൂടെയാണ് അദ്ദേഹത്തിന്റെ പ്രതികരണം.

ഇന്ത്യയിലും വിദേശത്തുമുള്ള എല്ലാ സിഖ് സഹോദരങ്ങളോടും സഹോദരിമാരോടും ഞാന്‍ ഒരു ചോദ്യം ചോദിക്കാന്‍ ആഗ്രഹിക്കുന്നു. ഞാന്‍ പറഞ്ഞതില്‍ എന്തെങ്കിലും തെറ്റുണ്ടോ? ഓരോ സിഖുകാര്‍ക്കും ഓരോ ഇന്ത്യക്കാരനും അവരുടെ മതം ഭയമില്ലാതെ സ്വതന്ത്രമായി ആചരിക്കാന്‍ കഴിയുന്ന ഒരു രാജ്യമാകേണ്ടതല്ലേ ഇന്ത്യ?,’ എന്നും രാഹുല്‍ സമൂഹ മാധ്യമങ്ങളിലൂടെ ചോദിച്ചു.

ഇന്ത്യയെ നിര്‍വചിക്കുന്ന മൂല്യങ്ങള്‍ക്ക് വേണ്ടി താന്‍ എപ്പോഴും സംസാരിക്കുമെന്നും നാനാത്വത്തിലും സമത്വത്തിലും സ്‌നേഹത്തിലും നമ്മുടെ ഐക്യമുണ്ടാകുമെന്നും രാഹുല്‍ പറഞ്ഞു. യു.എസിലെ സിഖ് പരാമര്‍ശങ്ങളെ തുടര്‍ന്നുണ്ടായ വിവാദങ്ങളോടുള്ള രാഹുല്‍ ഗാന്ധിയുടെ ആദ്യ പ്രതികരണം കൂടിയാണ് ഇത്.

കഴിഞ്ഞ ദിവസം സിഖുകാരുടെ അവഹേളിച്ചുവെന്ന് ആരോപിച്ച് ഛത്തീസ്ഗഢില്‍ നേതാവ് രാഹുല്‍ ഗാന്ധിക്കെതിരെ എഫ്.ഐ.ആര്‍ ഫയല്‍ ചെയ്തിരുന്നു. രണ്ട് ബി.ജെ.പി നേതാക്കള്‍ നല്‍കിയ പരാതിയിലാണ് രാഹുലിനെതിരെ കേസെടുത്തത്.

രാഹുല്‍ ഗാന്ധി സിഖ് ആചാരങ്ങളെ അവഹേളിച്ചുവെന്നാണ് ബി.ജെ.പി നേതാക്കള്‍ നല്‍കിയ പരാതി. പ്രതിപക്ഷ നേതാവ് മതവികാരം വ്രണപ്പെടുത്തുന്ന രീതിയില്‍ യു.എസില്‍ പരാമര്‍ശങ്ങള്‍ നടത്തിയെന്നായിരുന്നു എഫ്.ഐ.ആര്‍. ബി.എന്‍.എസ് സെക്ഷന്‍ 299 (മതവിശ്വാസങ്ങളെ മനഃപൂര്‍വം അപമാനിക്കല്‍), 302 (മതവികാരം വ്രണപ്പെടുത്താല്‍) എന്നീ വകുപ്പുകള്‍ പ്രകാരമാണ് രാഹുല്‍ ഗാന്ധിക്കെതിരെ കേസ്.

സെപ്റ്റംബര്‍ ഒമ്പതിന് അമേരിക്കയിലെ വിര്‍ജീനിയയിലെ ഹെര്‍ണ്ടണില്‍ നടത്തിയ പ്രസംഗത്തിലാണ് രാഹുല്‍ സിഖുകാരെ ഉദ്ധരിച്ച് സംസാരിക്കുന്നത്.

സിഖുകാരനായ ഒരു വ്യക്തിക്ക് രാജ്യത്ത് ടര്‍ബന്‍ ധരിക്കാന്‍ സ്വാതന്ത്ര്യമുണ്ടോയെന്നും ഗുരുദ്വാരയില്‍ പോകാന്‍ അനുവാദമുണ്ടോയെന്നുമാണ് രാഹുല്‍ യു.എസില്‍ ചോദിച്ചത്. ഈ ചോദ്യങ്ങളിലൂടെ സിഖുകാര്‍ക്ക് രാജ്യത്ത് സ്വാതന്ത്ര്യം ലഭിക്കുന്നില്ലെന്നും തങ്ങളുടെ പോരാട്ടം എല്ലാവര്‍ക്കും വേണ്ടിയുള്ളതാണെന്നും രാഹുല്‍ പറഞ്ഞിരുന്നു.

എന്നാല്‍ പ്രസ്തുത പരാമര്‍ശത്തില്‍ പ്രകോപിതരായ ബി.ജെ.പി നേതാക്കളാണ് രാഹുല്‍ ഗാന്ധിക്കെതിരെ പരാതി നല്‍കിയത്. അതേസമയം രാഹുല്‍ ഗാന്ധിയെ ഭീകരവാദിയെന്ന് വിളിച്ചതില്‍ കേന്ദ്ര മന്ത്രി രവ്‌നീത് സിങ് ബിട്ടുവിനെതിരെ കേസെടുത്തിരുന്നു. ബെംഗളൂരു പൊലീസിന്റേതായിരുന്നു നടപടി. കോണ്‍ഗ്രസ് കര്‍ണാടക നേതൃത്വം നല്‍കിയ പരാതിയിലാണ് പൊലീസ് കേസെടുത്തത്.

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

india

‘നാല് ദിവസം കൊണ്ട് നാല് നിലപാട്; അതാണ് നിലപാടിന്റെ രാജകുമാരന്‍…’ -എം.വി. ഗോവിന്ദനെ ട്രോളി രാഹുല്‍ മാങ്കൂട്ടത്തില്‍

അടുത്തടുത്ത ദിവസങ്ങളില്‍ മാധ്യമങ്ങളില്‍ വന്ന എം.വി ഗോവിന്ദന്റെ പ്രസ്താവനകളുടെ പോസ്റ്റര്‍ പങ്കുവെച്ചായിരുന്നു പരിഹാസം.

Published

on

മദ്യപാനവുമായി ബന്ധപ്പെട്ട പാര്‍ട്ടി നിലപാട് വ്യക്തമാക്കിയ സി.പി.എം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദനെ ട്രോളി യൂത്ത് കോണ്‍ഗ്രസ് നേതാവ് രാഹുല്‍ മാങ്കൂട്ടത്തില്‍ എം.എല്‍.എ. ‘നാല് ദിവസം നാല് നിലപാട്, അതാണ് നിലപാടിന്റെ രാജകുമാരന്‍… സത്യത്തില്‍….’ -എന്നായിരുന്നു രാഹുലിന്റെ കമന്റ്. അടുത്തടുത്ത ദിവസങ്ങളില്‍ മാധ്യമങ്ങളില്‍ വന്ന എം.വി ഗോവിന്ദന്റെ പ്രസ്താവനകളുടെ പോസ്റ്റര്‍ പങ്കുവെച്ചായിരുന്നു പരിഹാസം.

പാര്‍ട്ടി അംഗങ്ങള്‍ മദ്യപിക്കരുതെന്നും കുടിച്ചാല്‍ പാര്‍ട്ടിയില്‍നിന്ന് പുറത്താക്കുമെന്നും ഇന്നലെ പറഞ്ഞ ഗോവിന്ദന്‍ മാസ്റ്റര്‍, പാര്‍ട്ടി അനുഭാവികളും പാര്‍ട്ടി ബന്ധുക്കളും മദ്യപിക്കുന്നതില്‍ എതിര്‍പ്പില്ലെന്ന് ഇന്ന് വ്യക്തമാക്കിയിരുന്നു. പാര്‍ട്ടി നേതൃസ്ഥാനത്തുള്ളവര്‍ക്കും അണികള്‍ക്കും മാത്രമാണ് മദ്യവിലക്കെന്നും അദ്ദേഹം പറഞ്ഞു. ഇക്കാര്യങ്ങള്‍ ഒരു സുപ്രഭാതത്തില്‍ വെളിപാടുണ്ടായിട്ട് പറഞ്ഞതല്ലെന്നും കൃത്യമായ രാഷ്ട്രീയ ധാരണയുടെ അടിസ്ഥാനത്തില്‍ പറഞ്ഞതാണെന്നും അദ്ദേഹം വ്യക്തമാക്കി.

”പാര്‍ട്ടി അംഗങ്ങള്‍ മദ്യപിക്കാന്‍ പാടില്ല. മദ്യപിക്കരുതെന്ന് ഭരണഘടനാപരമായി തന്നെ പറയുന്നുണ്ട്. ഞങ്ങളാരും ഇന്നുവരെ ഒരുതുള്ളി കുടിച്ചിട്ടില്ല. മദ്യപിക്കില്ല, സിഗരറ്റ് വലിക്കില്ല, അങ്ങനെ വലിക്കാന്‍ പാടില്ല എന്ന ദാര്‍ശനിക കാഴ്ചപ്പാടില്‍ വളര്‍ന്നുവന്നവരാണ് ഞങ്ങള്‍. ആരെങ്കിലും മദ്യപിക്കുന്നതായി നിങ്ങള്‍ പറഞ്ഞാല്‍ ഞങ്ങള്‍ അപ്പോള്‍ തന്നെ അവരെ പുറത്താക്കും’ എന്നായിരുന്നു ഇന്നലെ പറഞ്ഞത്.

എന്നാല്‍, ”മദ്യപിക്കുന്നവര്‍ പാര്‍ട്ടിയുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിക്കുന്നതില്‍ യാതൊരു പ്രശ്‌നവുമില്ല. പാര്‍ട്ടി അംഗങ്ങളല്ലാത്ത അനുഭാവികള്‍, പാര്‍ട്ടി ബന്ധുക്കള്‍ എന്നിവര്‍ മദ്യപിക്കുന്നതില്‍ എതിര്‍പ്പില്ല. മദ്യപിക്കുന്നവര്‍ക്ക് പാര്‍ട്ടിയുമായി ബന്ധം പാടില്ലെന്ന് ഞാന്‍ പറഞ്ഞിട്ടില്ല. പാര്‍ട്ടി സംഘടനാ രംഗത്ത് നില്‍ക്കുന്ന സഖാക്കള്‍, പാര്‍ട്ടി അംഗങ്ങള്‍ മദ്യപിക്കരുതെന്നാണ് ഞാന്‍ പറഞ്ഞത്’ -എന്നായിരുന്നു എം.വി. ഗോവിന്ദന്‍ വ്യക്തമാക്കിയത്.

Continue Reading

india

പശു ഞങ്ങളുടെ അമ്മയാണ്, പൊലീസ് ഞങ്ങളുടെ പിതാവാണ്; രണ്ട് മുസ്ലിം യുവാക്കളെ കൈവിലങ്ങിട്ട് മര്‍ദിച്ച് മധ്യപ്രദേശ് പൊലീസ്

സംഭവത്തിൽ ഹിന്ദുത്വ സംഘടനകൾ അനുമോദനവുമായി രംഗത്തെത്തി.

Published

on

രണ്ട് മുസ്ലിം ചെറുപ്പക്കാരെ കൈവിലങ്ങിട്ട് ലാത്തികൊണ്ട് ക്രൂരമായി മര്‍ദ്ദിച്ച് നഗരം ചുറ്റിച്ച് മധ്യപ്രദേശ് പൊലിസ്. യുവാക്കളെ കൊണ്ട് ‘പശു ഞങ്ങളുടെ മാതാവാണ്, പൊലീസ് ഞങ്ങളുടെ പിതാവാണ്’ വിളിപ്പിച്ചു കൊണ്ടാണ് പൊലീസ് നഗരം ചുറ്റിച്ചത്. സംഭവത്തിന്റെ ദൃശ്യങ്ങള്‍ സാമൂഹിക മാധ്യമങ്ങളില്‍ പ്രചരിക്കുന്നുണ്ട്. സംഭവത്തില്‍ ഹിന്ദുത്വ സംഘടനകള്‍ അനുമോദനവുമായി രംഗത്തെത്തി. പൊലീസിനെ ബജ്രംഗ്ദളിന്റെയും വി.എച്ച്.പിയുടെയും പ്രവര്‍ത്തകരുടെ നേതൃത്വത്തില്‍ അനുമോദിച്ചതായും റിപ്പോര്‍ട്ടുകള്‍ പറയുന്നു.

മൂന്ന് പേർ ചേർന്ന് പശുവിനെ കശാപ്പ് ചെയ്യാൻ നീക്കം നടക്കുന്നുവെന്ന് വിവരം ലഭിച്ചതിന്റെ അടിസ്ഥാനത്തിലാണ് ഇവരെ പിടികൂടിയതെന്നാണ് പൊലിസ് പറയുന്നത്.  സലിം മേവാതി, ആഖിബ് മേവാതി എന്നീ യുവാക്കളെയാണ് കസ്റ്റഡിയിലെടുത്തത്. കസ്റ്റഡിയിലെടുത്ത ശേഷം രണ്ടു പേരുടേയും കൈകൾ കൂട്ടി വിലങ്ങു വച്ചു. പിന്നെ എന്ന് വിളിപ്പിച്ച് ഘടിയ ടൗണിലൂടെ നടത്തിച്ചു. ഇതിനിടെ ലാത്തി ഉപയോഗിച്ച് ക്രൂരമായി മർദിക്കുന്നുമുണ്ട് പൊലീസ്.  ഓരോ അടിയേൽക്കുമ്പോഴും ഇവർ വേദന കൊണ്ട് പുളയുന്നുണ്ട്. അടിയേറ്റ് ഇവരിലൊരാൾ നിലത്ത് വീഴുന്നതും ദൃശ്യങ്ങളിലുണ്ട്.

സംഭവത്തിൽ ഹിന്ദുത്വ സംഘടനകൾ അനുമോദനവുമായി രംഗത്തെത്തി. പൊലീസിനെ ബജ്രംഗ്ദളിൻറെയും വി.എച്ച്.പിയുടെയും പ്രവർത്തകരുടെ നേതൃത്വത്തിൽ അനുമോദിച്ചതായും റിപ്പോർട്ടുകൾ പറയുന്നു.

കഴിഞ്ഞ ദിവസം ഹരിയാനയിലെ പല്‍വാള്‍ ജില്ലയില്‍ പശുക്കടത്ത് ആരോപിച്ച് ഗോരക്ഷാ ഗുണ്ടകളുടെ വിളയാട്ടമുണ്ടായിരുന്നു. ഗോരക്ഷ ഗുണ്ടകള്‍ രണ്ട് യുവാക്കളെ മര്‍ദിച്ച് കനാലിലെറിയുകയായിരുന്നു. രണ്ടുപേരില്‍ ഒരാള്‍ കൊല്ലപ്പെടുകയും ചെയ്തു. ട്രക്കില്‍ കന്നുകാലികളെ കൊണ്ടുപോകുന്നതിനിടെ ഡ്രൈവര്‍ ബാല്‍കിഷന്‍ സഹായി സന്ദീപ് എന്നിവര്‍ക്കെതിരേയാണ് ആക്രമണമുണ്ടായത്. ഇതില്‍ സന്ദീപാണ് കൊല്ലപ്പെട്ടത്. ബാല്‍കിഷന്‍ നീന്തി രക്ഷപ്പെടുകയായിരുന്നു.

സംഭവവുമായി ബന്ധപ്പെട്ട് 5 പേരെ പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. രാജസ്ഥാനില്‍ നിന്ന് ലഖ്നൗവിലേക്ക് കന്നുകാലികളുമായി പോകുകയായിരുന്ന ട്രക്കിന്റെ ഡ്രൈവര്‍ക്ക് വഴിതെറ്റിയാണ് പല്‍വാളിലെത്തിയത്. ബൈക്കിലെത്തിയ പ്രതികള്‍ ട്രക്ക് ഡ്രൈവറെയും സഹായിയെയും തടഞ്ഞുനിര്‍ത്തി ക്രൂരമായി മര്‍ദിക്കുകയും പിന്നീട് കനാലില്‍ തള്ളുകയുമായിരുന്നു.

ഫെബ്രുവരി 22നാണ് ആക്രമണമുണ്ടായതെങ്കിലും ഞായറാഴ്ചയാണ് സന്ദീപിന്റെ മൃതദേഹം കനാലില്‍നിന്ന് കണ്ടെടുത്തത്. സന്ദീപിന്റെ ശരീരത്തില്‍ ഒന്നിലധികം ഗുരുതരമായ പരുക്കുകളുള്ളതായി പോസ്റ്റ്മോര്‍ട്ടത്തില്‍ വ്യക്തമായെന്ന് പല്‍വാള്‍ ഡെപ്യൂട്ടി പൊലീസ് സൂപ്രണ്ട് മനോജ് വര്‍മ പറഞ്ഞു. കേസില്‍ ആകെ 11 പ്രതികളാണുള്ളതെന്നും പല്‍വാള്‍, ഗുരുഗ്രാം, നുഹ് ജില്ലകളില്‍ നിന്നുള്ള ദേവരാജ്, നിഖില്‍, നരേഷ്, പവന്‍, പങ്കജ് എന്നിവരാണ് അറസ്റ്റിലായതെന്നും എസ്.പി അറിയിച്ചു.

Continue Reading

india

ഛത്തീസ്ഗഡില്‍ ബിജെപി വനിതാ പഞ്ചായത്ത് പ്രതിനിധികള്‍ക്ക് പകരം സത്യപ്രതിജ്ഞ ചെയ്തത് ഭര്‍ത്താക്കന്മാര്‍; വിമര്‍ശനം

ഗ്രാമത്തില്‍ പുതുതായി തെരഞ്ഞെടുക്കപ്പെട്ട ആറ് വനിതാ പഞ്ചായത്ത് പ്രതിനിധികളുടെ ഭര്‍ത്താക്കന്മാര്‍ ഭാര്യമാര്‍ക്ക് പകരം സത്യപ്രതിജ്ഞ ചെയ്യുന്ന വീഡിയോ സമൂഹ മാധ്യമങ്ങളില്‍ പ്രചരിച്ചു.

Published

on

ഛത്തീസ്ഗഡില്‍ വനിതാ പഞ്ചായത്ത് പ്രതിനിധികള്‍ക്ക് പകരം സത്യപ്രതിജ്ഞ ചെയ്ത് ഭര്‍ത്താക്കന്മാര്‍. ഛത്തീസ്ഗഡിലെ കബീര്‍ധാം ജില്ലയിലെ ഒരു ഗ്രാമത്തിലാണ് സംഭവം. ഗ്രാമത്തില്‍ പുതുതായി തെരഞ്ഞെടുക്കപ്പെട്ട ആറ് വനിതാ പഞ്ചായത്ത് പ്രതിനിധികളുടെ ഭര്‍ത്താക്കന്മാര്‍ ഭാര്യമാര്‍ക്ക് പകരം സത്യപ്രതിജ്ഞ ചെയ്യുന്ന വീഡിയോ സമൂഹ മാധ്യമങ്ങളില്‍ പ്രചരിച്ചു.

തിങ്കളാഴ്ച്ചയാണ് സംഭവം നടന്നത്. കബീര്‍ധാം ജില്ലയിലെ പര്‍ശ്വര ഗ്രാമത്തിലെ പഞ്ചായത്ത് പ്രതിനിധികളുടെ സത്യപ്രതിജ്ഞയാണ് ഭര്‍ത്താക്കന്മാര്‍ ചെയ്തത്. തുടര്‍ന്ന് പര്‍ശ്വര ജന്‍പദ് പഞ്ചായത്തിന്റെ ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസറോട് ഇക്കാര്യം അന്വേഷിക്കാന്‍ ആവശ്യപ്പെട്ടതായി കബീര്‍ധാം ജില്ലാ പഞ്ചായത്ത് സി.ഇ.ഒ അജയ് ത്രിപാഠി പറഞ്ഞു. അന്വേഷണ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ നടപടിയെടുക്കുമെന്ന് അദ്ദേഹം പറഞ്ഞു. ബി.ജെ.പി എം.എല്‍.എ ഭാവന ബോറ പണ്ഡരിയ പ്രതിനിധീകരിക്കുന്ന നിയമസഭാ മണ്ഡലമാണിത്.

അടുത്തിടെ നടന്ന ത്രിതല പഞ്ചായത്ത് ഇലക്ഷനില്‍ തെരഞ്ഞെടുക്കപ്പെട്ട പ്രതിനിധികള്‍ തിങ്കളാഴ്ച അതത് പ്രദേശങ്ങളിലെ ആദ്യ യോഗത്തില്‍ സത്യപ്രതിജ്ഞ ചെയ്തതായി ഉദ്യോഗസ്ഥന്‍ പറഞ്ഞു. പര്‍ശ്വര പഞ്ചായത്തില്‍ തെരഞ്ഞെടുക്കപ്പെട്ട 11 വാര്‍ഡ് മെമ്പറുകളില്‍ ആറ് പേര്‍ സ്ത്രീകളാണെന്നും പഞ്ചായത്ത് പ്രസിഡന്റ് ഒരു പുരുഷനാണെന്നും ഉദ്യോഗസ്ഥര്‍ പറഞ്ഞു.

പ്രചരിക്കുന്ന വീഡിയോയില്‍ കഴുത്തില്‍ മാലയണിഞ്ഞ് പുരുഷന്മാര്‍ സത്യപ്രതിജ്ഞ ചെയ്യുന്നത് കാണാന്‍ സാധിക്കും. സംഭവം സ്ത്രീ ശാക്തീകരണത്തെ പരിഹസിക്കുന്നതാണെന്ന് സാമൂഹിക പ്രവര്‍ത്തകര്‍ വിമര്‍ശിച്ചു. കുറ്റവാളികള്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കണമെന്നും അവര്‍ ആവശ്യപ്പെട്ടു. കൃത്യമായ നടപടി സ്വീകരിച്ചില്ലെങ്കില്‍, അത് തെറ്റായ മാതൃക സൃഷ്ടിക്കുമെന്നും ഇത്തരം സംഭവങ്ങള്‍ കൂടുതല്‍ ഉണ്ടാകാന്‍ സാധ്യതയുണ്ടെന്നും വിമര്‍ശകര്‍ പറഞ്ഞു.

Continue Reading

Trending