Connect with us

kerala

ഇടതിന്റെ ഉറപ്പ് വാഗ്ദാനങ്ങള്‍ പാലിക്കാത്തതില്‍:ഡോ. എം കെ മുനീര്‍

സമരമല്ലാതെ മറ്റു മാര്‍ഗ്ഗമില്ല എന്ന സന്നിഗ്ധ ഘട്ടത്തില്‍ ജീവനക്കാരും അധ്യാപകരും എത്തി നില്‍ക്കുകയാണ്. യു ഡി എഫ് അധികാരത്തിലെത്തിയാല്‍ കവര്‍ന്നെടുത്ത ആനുകൂല്യങ്ങളെല്ലാം തിരികെ നല്‍കുമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.

Published

on

തിരുവനന്തപുരം: ഇടതുസര്‍ക്കാരിന്റെ ഉറപ്പ് നല്‍കിയ വാഗ്ദാനങ്ങള്‍ പാലിക്കില്ല എന്നതു മാത്രമാണെന്ന് എം കെ മുനീര്‍ എം.എല്‍.എ അഭിപ്രായപ്പെട്ടു. വിവിധ ആവശ്യങ്ങള്‍ ഉന്നയിച്ച് സ്റ്റേറ്റ് ഗസറ്റഡ് ഓഫീസേഴ്‌സ് യൂണിയന്‍ ടഏഛഡ നടത്തിയ സെക്രട്ടറിയേറ്റ് ധരണ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. കാലങ്ങളായി ജീവനക്കാര്‍ അനുഭവിച്ചുവരുന്ന ആനുകൂല്യങ്ങള്‍ ഒന്നും നല്‍കില്ല എന്നത് മാത്രമല്ല ജീവനക്കാരെ അവഹേളിക്കുകകൂടിയാണ് സര്‍ക്കാര്‍ ചെയ്യുന്നത്. വിലക്കയറ്റവും നികുതിഭാരവും അടിക്കടി അടിച്ചേല്‍പ്പിക്കുന്നു. അതിദുസ്സഹമായ ജീവിതഭാരത്താല്‍ ജനങ്ങള്‍ നട്ടംതിരിയുകയാണ്. ജീവനക്കാര്‍ ഇപ്പോള്‍ സമരമുഖത്തേക്ക് വന്നത് പുതിയ ഏതെങ്കിലും ആനുകൂല്യത്തിന് വേണ്ടിയല്ല ക്ഷാമബദ്ധയും അവധി ശമ്പളവും ഉള്‍പ്പെടെ പിടിച്ചുവെച്ചത് തിരികെ നല്‍കണമെന്ന് ആവശ്യപ്പെട്ടാണ്. ക്ഷാമബത്തയുടെ അഞ്ചു ഗടുക്കല്‍ കുടിശ്ശികയായത് സര്‍വ്വീസ് ചരിത്രത്തില്‍ ആദ്യമായാണ്. ഭവന വായ്പ എവിടെ എന്ന ജീവനക്കാരുടെ ചോദ്യത്തിന് ഉത്തരമില്ല, മെഡിസെപ്പ് പദ്ധതിയിലും സര്‍ക്കാര്‍ കൈയിട്ടുവാരി, ഛജ സൗകര്യമില്ല, വിദഗ്ധ ചികിത്സ ലഭിക്കുന്ന ആശുപത്രികളുമില്ല. ഇപ്പോള്‍ പണമടച്ച് ചികിത്സിക്കൂ പിന്നീട് പണം നല്‍കാം എന്നാണ് ഇന്‍ഷുറന്‍സ് ഏജന്‍സിയും സര്‍ക്കാരും പറയുന്നത്. പിന്നെന്തിനാണ് ഈ പദ്ധതിക്ക് ഇന്‍ഷുറന്‍സ് എന്ന പേര് നല്‍കിയത്. കമ്മീഷന്‍ മാത്രമായിരുന്നു പദ്ധതിയില്‍ സര്‍ക്കാര്‍ ലക്ഷ്യമിട്ടതെന്ന് ഉറപ്പാവുകയാണ്. ജടഇ നിയമനങ്ങളില്ല, പിന്‍വാതില്‍ നിയമനങ്ങളേയുള്ളൂ. നാട്ടില്‍ വികസനം ഉണ്ടാക്കിയ യുഡിഎഫ് കാലം തിരിച്ചുവരാന്‍ ജീവനക്കാരും ജനങ്ങളാകെയും ആഗ്രഹിക്കുന്നുവെന്നാണ് പഞ്ചായത്ത് തെരഞ്ഞെടുപ്പ് ഫലങ്ങള്‍പോലും സൂചിപ്പിക്കുന്നത്.
സമരമല്ലാതെ മറ്റു മാര്‍ഗ്ഗമില്ല എന്ന സന്നിഗ്ധ ഘട്ടത്തില്‍ ജീവനക്കാരും അധ്യാപകരും എത്തി നില്‍ക്കുകയാണ്. യു ഡി എഫ് അധികാരത്തിലെത്തിയാല്‍ കവര്‍ന്നെടുത്ത ആനുകൂല്യങ്ങളെല്ലാം തിരികെ നല്‍കുമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.
ധരണയെ എം എല്‍ എ മാരായ പി ഉബൈദുള്ള, നജീബ് കാന്തപുരം, ആബിദ് ഹുസൈന്‍ തങ്ങള്‍, ടി വി ഇബ്രാഹിം, ഹമീദ് മാസ്റ്റര്‍, യു എ ലത്തീഫ്, അബ്ദുല്‍ വാഹിദ് യുപി തുടങ്ങിയവര്‍ അഭിസംബോധന ചെയ്തു. എസ് ഇ യു സംസ്ഥാന നേതാക്കളായ പോത്തന്‍കോട് റാഫി, ആമിര്‍ കോഡൂര്‍, യൂത്തലീഗ് തിരുവനന്തപുരം ജില്ലാ പ്രസിഡന്റ് ഹാരിസ് കരമന തുടങ്ങിയവര്‍ സംസാരിച്ചു.
ധരണയില്‍ എസ് ജി ഒ യു സംസ്ഥാന നേതാക്കളായ ഡോ: ഹാറൂണ്‍ റഷീദ്, ഹമീം മുഹമ്മദ്, മജീദ് കക്കോട്ടില്‍ , ഫൈസല്‍ കെ പി ,സബീന മാഹീന്‍, ജയകുമാര്‍ , അസര്‍ എം എ , ശൈഖ് ബൈജു, കബീര്‍, ഫറൂഖ്, സൈനുദീന്‍, അസ്ലാഹ്, മുഹമ്മദ് പുല്ലൂപറമ്പന്‍, മുനീര്‍ റഹ്മാന്‍, സലിം ഷാജഹാന്‍, ആരിഫ് , സൈഫുദ്ദീന്‍ മുസ്ലിയാര്‍ തുടങ്ങിയവര്‍ സംസാരിച്ചു

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

kerala

സെക്രട്ടേറിയറ്റിന് മുന്നില്‍ മുടി മുറിച്ച് ആശമാരുടെ പ്രതിഷേധം; സമരം കടുപ്പിച്ച് ആശമാർ

Published

on

തിരുവനന്തപുരം:  മുഖം തിരിക്കുന്ന ഭരണകൂടത്തിന്റെ മുഖത്തേക്ക് ആശമാർ  മുടിമുറിച്ചെറിയുന്നു. വേതനവർധന ആവശ്യപ്പെട്ട് 50 ദിവസമായി തുടരുന്ന സമരത്തിനോട് അനുഭാവപൂർവമായ സമീപനം ഉണ്ടാകാത്ത സാഹചര്യത്തിലാണു സമരം കടുപ്പിച്ച് മുടിമുറിക്കൽ പ്രതിഷേധത്തിലേക്ക് കടക്കാൻ ആശാ ഹെൽത്ത് വർക്കേഴ്‌സ് അസോസിയേഷൻ തീരുമാനിച്ചത്.

കഴിഞ്ഞ മാസം 10ന് ആണ് കേരള ആശാ ഹെൽത്ത് വർക്കേഴ്സ് അസോസിയേഷൻ സമരം ആരംഭിച്ചത്. ഓണറേറിയം 21000 ആക്കുക, വിരമിക്കൽ ആനുകൂല്യമായി അഞ്ച് ലക്ഷം രൂപ നൽകുക, ഇൻസെൻടീവിലെ വ്യവസ്ഥകൾ ഒഴിവാക്കുക തുടങ്ങിയതായിരുന്നു ആവശ്യങ്ങൾ. ഭൂരിപക്ഷം വരുന്ന ആശമാരും ഭരണാനുകൂല സംഘടനയിൽപ്പെട്ടവർ. ഇടതുപക്ഷം ഒഴികെയുള്ള രാഷ്ട്രീയ നേതാക്കൾ സമരവേദിയിലെത്തി പിന്തുണ പ്രഖ്യാപിച്ചു. സമരം പൊളിക്കാൻ മറുസമരവുമായി സിഐടിയു രംഗത്തെത്തിയെങ്കിലും വിജയിച്ചില്ല.

അധികാരികളുടെ കണ്ണുതുറപ്പിക്കാൻ വേണ്ടിയാണ് ഇത്തരത്തിലൊരു സമരമെന്ന് സമരസമിതി നേതാവ് എസ്.മിനി പറഞ്ഞു. പ്രതിഷേധത്തിന്റെ ഭാഗമായി ആദ്യം മുടി അഴിച്ചിട്ട് പ്രകടനം നടത്തി. പിന്നാലെ മുടി മുറിച്ച് പ്രതിഷേധിച്ചു. ഒരാൾ തല മുണ്ഡനം ചെയ്തു. പലരും വിതുമ്പിക്കരയുകയായിരുന്നു.

ആശമാർ കേന്ദ്രസ്കീമിലെ ജീവനക്കാർ ആണെന്നും ഓണറേറിയം കൂട്ടേണ്ടത് കേന്ദ്ര സർക്കാർ ആണെന്നും സംസ്ഥാന സർക്കാർ വാദിച്ചു. കേന്ദ്രവും സംസ്ഥാനവും പരസ്പരം വിരൽചൂണ്ടുമ്പോഴും സമരം ചെയ്തവരുടെ ആവശ്യം മാത്രം ആരും ഗൗനിച്ചില്ല. സെക്രട്ടേറിയേറ്റ് ഉപരോധം, നിരാഹാര സമരം അങ്ങനെ മുറകൾ ആശമാർ മാറ്റി മാറ്റി പരീക്ഷിച്ചു. ഇതിന് പിന്നാലെയാണ് മുടി മുറിച്ചും പ്രതിഷേധിക്കാൻ ആശമാർ തീരുമാനിച്ചത്.

Continue Reading

kerala

വർക്കലയിൽ ജനക്കൂട്ടത്തിനിടയിലേക്ക് വാഹനം ഇടിച്ചു കയറി; അമ്മയും മകളും മരിച്ചു

ഞായറാഴ്ച രാത്രി 10 മണിക്ക് വര്‍ക്കല കവലയൂര്‍ റോഡില്‍ കൂട്ടിക്കട ജംഗ്ഷന് സമീപമാണ് അപകടം നടന്നത്

Published

on

തിരുവനന്തപുരം വർക്കലയിൽ ക്ഷേത്ര ഉത്സവം കഴിഞ്ഞ് മടങ്ങിവരുന്നവർക്കിടയിലേക്ക് അമിത വേഗതയിലെത്തിയ റിക്കവറി വാഹനം ഇടിച്ചു കയറിയുണ്ടായ അപകടത്തിൽ അമ്മയും മകളും മരിച്ചു. വർക്കല പേരേറ്റിൽ സ്വദേശിനിയായ രോഹിണി(53), മകൾ അഖില(19) എന്നിവരാണ് മരിച്ചത്. ഇവരെ ഉടൻ തന്നെ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. 5 പേർക്ക് പരിക്കേറ്റു.

ഞായറാഴ്ച രാത്രി 10 മണിക്ക് വര്‍ക്കല കവലയൂര്‍ റോഡില്‍ കൂട്ടിക്കട ജംഗ്ഷന് സമീപമാണ് അപകടം നടന്നത്. പേരേറ്റിൽ കൂട്ടിക്കട തൊടിയിൽ ഭഗവതിക്ഷേത്രത്തിലെ ഉത്സവം കണ്ട് മടങ്ങിയവർക്കിടയിലേക്കാണ് വാഹനം പാഞ്ഞു കയറിയത്.

അമിതവേഗതയിലെത്തിയ വാഹനം ഒരു സ്കൂട്ടറിലിടിച്ച ശേഷം റോഡിലൂടെ നടന്നു പോകുന്ന ആളുകൾക്കിടയിലേക്ക് പാഞ്ഞു കയറുകയായിരുന്നു. ആളുകളെ ഇടിച്ച ശേഷം വാഹനം സമീപത്തെ കടയുടെ തിട്ടയിലും ശേഷം നിറുത്തിയിട്ടിരുന്ന കാറിലുമിടിച്ചാണ് നിന്നത്. വാഹനത്തിന്റെ ഡ്രൈവർ ചെറുന്നിയൂർ മുടിയക്കോട് സ്വദേശി ടോണി അപകടശേഷം ഓടിരക്ഷപ്പെട്ടു.

Continue Reading

kerala

സംസ്ഥാനത്ത് ഇന്ന് ഇടിമിന്നലോട് കൂടിയ ശക്തമായ മഴയ്ക്കുള്ള സാധ്യത; വിവിധ ജില്ലകളിൽ യെല്ലോ അലർട്ട്

Published

on

തിരുവനന്തപുരം: കേരളത്തിൽ ഇന്ന് ഒറ്റപ്പെട്ടയിടങ്ങളിൽ മഴ തുടരുമെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്. ഇടിമിന്നലോട് കൂടിയ ശക്തമായ മഴയ്ക്കുള്ള സാധ്യതയാണ് പ്രവചിക്കപ്പെട്ടിരിക്കുന്നത്. അടുത്ത അഞ്ച് ദിവസത്തെ മഴ സാധ്യത പ്രവചനത്തിൽ കാലാവസ്ഥ വകുപ്പ് വിവിധ ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചു.
ഏപ്രിൽ 2 ,3 തീയതികളിലാണ് ശക്തമായ മഴയ്‌ക്കുള്ള സാധ്യതയുള്ളത്. ഈ ദിവസങ്ങളിൽ പാലക്കാട്, മലപ്പുറം, വയനാട് എന്നീ ജില്ലകളിലാണ് മഞ്ഞ അലർട്ട് പ്രഖ്യാപിച്ചിട്ടുള്ളത്. ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കുള്ള സാധ്യതയാണ് പ്രവചിക്കപ്പെട്ടിരിക്കുന്നത്. 24 മണിക്കൂറിൽ 64.5 മില്ലിമീറ്റർ മുതൽ 115.5 മില്ലിമീറ്റർ വരെ മഴ ലഭിക്കുന്ന സാഹചര്യത്തെയാണ് ശക്തമായ മഴ എന്നത് കൊണ്ട് അർത്ഥമാക്കുന്നത്.

ഇന്ന് 14 ജില്ലകളിൽ മഴ സാധ്യത നിലനിൽക്കുന്നുണ്ട്. അതേസമയം, അടുത്ത 3 മണിക്കൂറിൽ കേരളത്തിലെ കണ്ണൂർ ജില്ലയിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോട് കൂടിയ ഇടത്തരം മഴയ്ക്കും മണിക്കൂറിൽ 40 കിലോമീറ്റർ വരെ വേഗതയിൽ ശക്തമായ കാറ്റിനും സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചു.

Continue Reading

Trending