Connect with us

kerala

എല്‍.ഡി.എഫ് രാജ്ഭവന്‍ മാര്‍ച്ച്; സര്‍ക്കാറിന് തിരിച്ചടിയാകുമോ?

വലിയൊരു ആള്‍ക്കൂട്ടം രാജ്ഭവനിലേക്ക് ഇരച്ചെത്തുമ്പോള്‍ ഉണ്ടാകാനിടയുള്ള ക്രമസമാധാന പ്രശ്‌നങ്ങള്‍ സര്‍ക്കാരിന് തിരിച്ചടിയാകും.

Published

on

തിരുവനന്തപുരം:ഒരുലക്ഷം പേരുമായി നവംബര്‍ 15ന് രാജ്ഭവന്‍ വളയാന്‍ ഇടതുമുന്നണി തീരുമാനിച്ചിരിക്കെ വലിയൊരു ആള്‍ക്കൂട്ടം രാജ്ഭവനിലേക്ക് ഇരച്ചെത്തുമ്പോള്‍ ഉണ്ടാകാനിടയുള്ള ക്രമസമാധാന പ്രശ്‌നങ്ങള്‍ സര്‍ക്കാരിന് തിരിച്ചടിയാകും. പ്രതിഷേധക്കാരുടെ അക്രമങ്ങളോ, പൊലീസ് നടപടിയോ ഉണ്ടായാല്‍ സര്‍ക്കാരിന് ന്യായീകരിച്ചുനില്‍ക്കാനാവില്ല. സംഘര്‍ഷമുണ്ടായാല്‍ സംസ്ഥാനം ഇതുവരെ കണ്ടിട്ടില്ലാത്ത കടുത്ത നടപടികളിലേക്കാകും ഇതിലൂടെ ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ കടക്കുക. രാജ്ഭവന് സുരക്ഷയൊരുക്കാന്‍ അര്‍ദ്ധസൈനിക വിഭാഗമായ സി.ആര്‍.പി.എഫിനെ വിന്യസിക്കുന്നതിന് പുറമേ, രാജ്ഭവന്‍ അടങ്ങിയ കവടിയാര്‍ മേഖലയില്‍ ആര്‍മി ആക്ട്് പ്രഖ്യാപിച്ച് സൈന്യത്തെ ഇറക്കുന്നതുവരെ ഗവര്‍ണറുടെ പരിഗണനയിലുണ്ടെന്നാണ് വിവരം.

ഇക്കാര്യങ്ങളെക്കുറിച്ച് ഗവര്‍ണര്‍ കേന്ദ്രസര്‍ക്കാരുമായി ആശയവിനിമയം നടത്തി എന്ന വിവരവും പുറത്തുവരുന്നു.ഗവര്‍ണറുടെ ചുമതല നിര്‍വഹിക്കുന്നതിന് തടസപ്പെടുത്തുന്നതും ഗവര്‍ണറെ തടയുന്നതും ഇന്ത്യന്‍ ശിക്ഷാ നിയമപ്രകാരം ഏഴുവര്‍ഷം ശിക്ഷ കിട്ടാവുന്ന കുറ്റമാണ്. ഗവര്‍ണര്‍ക്കും രാഷ്ട്രപതിക്കും മാത്രമാണ് ഈ സവിശേഷ പരിരക്ഷയുള്ളത്. ഗവര്‍ണറുടെ സഞ്ചാരം തടഞ്ഞ് ഒരു ലക്ഷം പ്രവര്‍ത്തകരുമായി രാജ്ഭവന്‍ വളയുമ്പോള്‍ അദ്ദേഹത്തിന് പൊലീസ് മേധാവിയോട് കര്‍ശന നടപടിയെടുക്കാന്‍ ആവശ്യപ്പെടാം. ഇപ്പോഴത്തെ സാഹചര്യത്തില്‍ സംസ്ഥാന പൊലീസ് മേധാവി ഇത്തരമൊരു നടപടിയെടുക്കാന്‍ ഇടയില്ല.

ധനമന്ത്രി കെ.എന്‍ ബാലഗോപാലിനെ നീക്കണമെന്നാവശ്യപ്പെട്ട ഗവര്‍ണര്‍ക്കെതിരെ പരസ്യമായി പ്രതികരിക്കാനെത്തുന്നത് മുഖ്യമന്ത്രിയും മന്ത്രിമാരുമാണ്. അസാധാരണ സാഹചര്യം തന്നെയാണ് രാജ്ഭവനുമുന്നില്‍ എല്‍.ഡി.എഫ് തീര്‍ക്കുന്നത്. ഗവര്‍ണറുടെ പേരെടുത്തു പറയാതെ വിമര്‍ശിച്ച ബാലഗോപാലിനോട് ‘പ്രീതി’ നഷ്ടമായെങ്കില്‍ മുഖ്യമന്ത്രിയടക്കം മന്ത്രിമാര്‍ ഗവര്‍ണര്‍ക്കെതിരെ ആഞ്ഞടിക്കാന്‍ രാജ്ഭവനു മുന്നിലെത്തുമ്പോള്‍ ‘പ്രീതി’ വീണ്ടും ആശയക്കുഴപ്പമുണ്ടാക്കും. ധനമന്ത്രിക്കെതിരെ കത്ത് നല്‍കിയ ഗവര്‍ണര്‍ക്ക് സംസ്ഥാനത്തെ മുഴുവന്‍ മന്ത്രിമാരോടുമുള്ള പ്രീതി നഷ്ടമാകുന്ന സാഹചര്യമാകും നവംബര്‍ 15ന് സംഭവിക്കുക. മുഖ്യമന്ത്രിയുടെ നേതൃത്വത്തിലാണ് രാജ്ഭവന്‍ ധര്‍ണ നടത്തുന്നത്. അതുകൊണ്ടുതന്നെ സര്‍ക്കാര്‍- ഗവര്‍ണര്‍ പോര് ഏറ്റവും രൂക്ഷമായ നിലയിലെത്തും.

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

kerala

നടി കവിയൂർ പൊന്നമ്മ അന്തരിച്ചു

രോഗബാധിതയായി കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിൽ ചികിൽസയിലായിരുന്നു

Published

on

അമ്മ വേഷങ്ങളിലൂടെ മലയാളി‌ പ്രേക്ഷകരുെട മനംകവർ‌ന്ന കവിയൂർ പൊന്നമ്മ (80) അന്തരിച്ചു. രോഗബാധിതയായി കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിൽ ചികിൽസയിലായിരുന്നു. ഗായികയായി കലാജീവിതമാരംഭിച്ച് നാടകത്തിലൂടെ അഭിനേത്രിയായി സിനിമയിലെത്തിയ പൊന്നമ്മ സത്യൻ, മധു, പ്രേംനസീർ, സോമൻ, സുകുമാരൻ, മമ്മൂട്ടി, മോഹൻലാൽ തുടങ്ങിയവരുടെയെല്ലാം അമ്മവേഷങ്ങളിലൂടെയാണ് ശ്രദ്ധിക്കപ്പെട്ടത്.

 

Continue Reading

Health

എം പോക്‌സ്; കേരളത്തില്‍ സ്ഥിരീകരിച്ചത് വ്യാപന ശേഷി കുറഞ്ഞ വകദേദം 2ബി

രോഗം സ്ഥിരീകരിച്ച മലപ്പുറം സ്വദേശിയുടെ ആരോഗ്യ നില തൃപ്തികരമാണ്

Published

on

മലപ്പുറത്ത് സ്ഥിരീകരിച്ച എം പോക്സ് വ്യാപന ശേഷി കുറഞ്ഞ വകഭേദമെന്ന് ലാബ് റിസൾട്ട്. വകഭേദം 2 ബി ആണെന്ന് പരിശോധനാഫലത്തിൽ നിന്ന് വ്യക്തമായി. മലപ്പുറത്തെ യുവാവിന്റേത് ആഫ്രിക്കയിൽ സ്ഥിരീകരിച്ച വ്യാപന ശേഷി കൂടിയ 1 ബി വകഭേദം ആകുമോ എന്നതായിരുന്നു ആശങ്ക. തിരുവനന്തപുരത്തെ ലാബിൽ ആണ് പരിശോധന നടത്തിയത്.

ടു ബി വകഭേദം ആയതിനാൽ വായുവിലൂടെ വൈറസ് വ്യാപിക്കില്ല.രോഗിയുമായി അടുത്ത സമ്പർക്കം ഉള്ളവർക്കെ രോഗം പകരാനിടയുള്ളൂ. രോഗം സ്ഥിരീകരിച്ച മലപ്പുറം സ്വദേശിയുടെ ആരോഗ്യ നില തൃപ്തികരമാണ്.

Continue Reading

kerala

എന്‍സിപിയില്‍ മന്ത്രിമാറ്റം: ശശീന്ദ്രന്‍ സ്ഥാനമൊഴിയും, തോമസ് കെ തോമസ് മന്ത്രിയാകും

മന്ത്രിസ്ഥാനത്തെ ചൊല്ലിയുള്ള എൻസിപിയിലെ പടലപിണക്കങ്ങൾ പലപ്പോഴായി മറനീക്കി പുറത്തുവന്നിരുന്നു. രണ്ടര വർഷം കഴിയുമ്പോൾ മന്ത്രിസ്ഥാനം ഒഴിഞ്ഞു തരാം എന്ന ധാരണ എ. കെ ശശീന്ദ്രൻ അംഗീകരിച്ചില്ല എന്നതായിരുന്നു തോമസ് കെ. തോമസിന്റെ പരാതി.

Published

on

എൻസിപിയിലെ മന്ത്രിസ്ഥാന തർക്കങ്ങൾക്ക് സമവായമായതോടെ തോമസ് കെ തോമസ് മന്ത്രിയാകും. ഇതോടെ നിലവിലെ വനം വകുപ്പ് മന്ത്രി സ്ഥാനം എ.കെ ശശീന്ദ്രൻ ഒഴിയും. ശശീന്ദ്രന് എൻസിപിയുടെ സംസ്ഥാന അധ്യക്ഷ ചുമതല നൽകാനാണ് ധാരണ. മുംബൈയിലെത്തി എൻസിപി ദേശീയ അധ്യക്ഷൻ ശരത് പവാറുമായി ശശീന്ദ്രൻ അടക്കമുള്ള നേതാക്കൾ നടത്തിയ കൂടിക്കാഴ്ചയ്ക്ക് പിന്നാലെയാണ് തീരുമാനം. മുഖ്യമന്ത്രിയും മുന്നണി നേതൃത്വവുമായും ശരത് പവാർ ചർച്ച നടത്തും. മന്ത്രിമാറ്റത്തിൽ മുഖ്യമന്ത്രി പിണറായി വിജയന്റെ നിലപാടും നിർണായകമായേക്കും. വിഷയത്തിൽ ഒരാഴ്ചയ്ക്കകം അന്തിമ തീരുമാനം ഉണ്ടായേക്കും.

മന്ത്രിസ്ഥാനത്തെ ചൊല്ലിയുള്ള എൻസിപിയിലെ പടലപിണക്കങ്ങൾ പലപ്പോഴായി മറനീക്കി പുറത്തുവന്നിരുന്നു. രണ്ടര വർഷം കഴിയുമ്പോൾ മന്ത്രിസ്ഥാനം ഒഴിഞ്ഞു തരാം എന്ന ധാരണ എ. കെ ശശീന്ദ്രൻ അംഗീകരിച്ചില്ല എന്നതായിരുന്നു തോമസ് കെ. തോമസിന്റെ പരാതി. എന്നാൽ അങ്ങനെയൊരു ധാരണ പാർട്ടിയിൽ ഇല്ലെന്നാണ് എ. കെ ശശീന്ദ്രൻ വാദിച്ചിരുന്നത്.

മന്ത്രിസ്ഥാനത്തുനിന്ന് ഒഴിവാക്കിയാൽ എംഎൽഎ സ്ഥാനവും രാജിവെക്കുമെന്നായിരിന്നു ശശീന്ദ്രൻ്റെ നേരത്തേയുള്ള നിലപാട്. എന്നാല്‍ കേന്ദ്രനേതൃത്വം ആവശ്യപ്പെട്ടാൽ മന്ത്രിസ്ഥാനം രാജിവെക്കുമെന്ന് കഴിഞ്ഞ ദിവസം ശശീന്ദ്രൻ പറഞ്ഞിരുന്നു. മന്ത്രി സ്ഥാനത്തിന് പകരം സംസ്ഥാന അധ്യക്ഷ സ്ഥാനം വേണമെന്ന ആവശ്യം ശരത് പവാറിനു മുന്നിൽ ശശീന്ദ്രൻ ഉന്നയിക്കുമെന്ന റിപ്പോർട്ടുകളെ ശരിവെക്കുന്നതാണ് പുതിയ തീരുമാനം.

Continue Reading

Trending