News
യു.ഡി.എഫ് പ്രക്ഷോഭം ഫലം കണ്ടു; ‘ഉഡാന്‍’ ഉടായിപ്പില്‍ മലക്കംമറിഞ്ഞ് പിണറായി സര്‍ക്കാര്‍

കോഴിക്കോട്: മുസ്ലിം ലീഗിന്റെയും മറ്റു പ്രതിപക്ഷ കക്ഷികളുടെയും ശക്തമായ പ്രക്ഷോഭത്തെ തുടര്‍ന്ന് കേരളത്തിലെ എല്ലാ വിമാനത്താവളങ്ങളിലെയും വിമാനത്താവള ഇന്ധന നികുതി അഞ്ചു ശതമാനമായി ഏകീകരിക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ നിര്‍ബന്ധിതമായത് ഗുണകരമാവുക പാലക്കാട്, മലപ്പുറം, കോഴിക്കോട് ജില്ലകളിലുള്ള ലക്ഷക്കണക്കിന് പ്രവാസികള്‍ക്ക്. നിയമസഭക്കകത്തും പുറത്തും പ്രതിപക്ഷം നടത്തിയ ശക്തമായ പ്രക്ഷോഭത്തിന്റെ സമ്മര്‍ദത്തിലാണ് എല്ലാ വിമാനത്താവളങ്ങളുടെയും നികുതി ഒരേ പോലെയാക്കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചത്. ഇതോടെ കണ്ണൂര്‍, കരിപ്പൂര്‍ വിമാനത്താവളങ്ങളിലെ യാത്രാ നിരക്കില്‍ ഭീമമായ അന്തരം ഉണ്ടാവുകയില്ലെന്ന പ്രതീക്ഷ ഉയര്‍ന്നിരിക്കുകയാണ്.
പൊതുമേഖലയില്‍ പ്രവര്‍ത്തിക്കുന്ന കരിപ്പൂര്‍ വിമാനത്താവളത്തെ തകര്‍ക്കാന്‍ ബി.ജെ.പി നയിക്കുന്ന കേന്ദ്ര ഗവണ്‍മെന്റും സി.പി.എം നയിക്കുന്ന സംസ്ഥാന സര്‍ക്കാറും നടത്തുന്ന ശ്രമങ്ങള്‍ക്കെതിരെ മുസ്ലിം ലീഗും ഐക്യ ജനാധിപത്യ മുന്നണിയും ശക്തമായ പ്രതിഷേധമാണ് ഉയര്‍ത്തിയത്. പി.കെ കുഞ്ഞാലിക്കുട്ടി എം.പി അടക്കമുള്ളവരുടെ നിരന്തരമായ ഇടപെടലിനെ തുടര്‍ന്ന് കരിപ്പൂരില്‍ വലിയ വിമാനങ്ങളുടെ സര്‍വീസ് പുനരാരംഭിച്ചിരുന്നു. ഇതിനു പിന്നാലെയാണ് കരിപ്പൂരിന് ഭീമമായ നികുതിയിളവ് നല്‍കിക്കൊണ്ടുള്ള തീരുമാനം സര്‍ക്കാര്‍ കൈക്കൊണ്ടത്.
സ്വകാര്യ-പൊതു പങ്കാളിത്തമുള്ള കണ്ണൂരിലെ പുതിയ വിമാനത്താവളത്തിലേക്ക് സഞ്ചാരികളെ ആകര്‍ഷിക്കുന്നതിനു വേണ്ടി ഇന്ധന നികുതി ഒരു ശതമാനം മാത്രമായി കുറച്ചത്, പൊതുമേഖലയിലുള്ള കരിപ്പൂര്‍ വിമാനത്താവളത്തെ തകര്‍ക്കാനുള്ള നീക്കമാണെന്നാണ് മുസ്ലിം ലീഗും യു.ഡി.എഫും ഉന്നയിച്ചത്. ഇതുസംബന്ധിച്ച് നിയമസഭയില്‍ അടിയന്തര പ്രമേയം അവതരിപ്പിക്കാന്‍ അവസരം നല്‍കാത്തതില്‍ പ്രതിഷേധിച്ച് പ്രതിപക്ഷം വാക്കൗട്ട് നടത്തിയിരുന്നു. കണ്ണൂര്‍ വിമാനത്താവളം യാഥാര്‍ത്ഥ്യമാക്കാന്‍ അമിത താല്‍പര്യം എടുത്തിട്ടുണ്ടെന്നും ഉഡാന്‍ പദ്ധതിയില്‍പ്പെട്ടതിനാലാണ് കണ്ണൂരിന് മാത്രം നികുതിയിളവ് നല്‍കുന്നതെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍ നിയമസഭയില്‍ പറഞ്ഞത്.
കരിപ്പൂരിനെ തഴഞ്ഞ് കണ്ണൂരിന് അമിത പ്രാധാന്യം നല്‍കുന്ന സര്‍ക്കാര്‍ നിലപാടിനെതിരെ ബഹുജന പ്രക്ഷോഭങ്ങളാരംഭിക്കാന്‍ മുസ്ലിം ലീഗും യു.ഡി.എഫും തീരുമാനിച്ചതിനു പിന്നാലെയാണ് പിണറായി സര്‍ക്കാര്‍ നിലപാട് മാറ്റിയിരിക്കുന്നത്. 2017-ല്‍ മന്ത്രിസഭ കൈക്കൊണ്ട, എല്ലാ വിമാനത്താവളങ്ങള്‍ക്കും അഞ്ചു ശതമാനം നികുതി എന്ന തീരുമാനം നടപ്പാക്കണമെന്ന യു.ഡി.എഫ് ആവശ്യം സര്‍ക്കാറിന് അംഗീകരിക്കേണ്ടി വന്നു. കോഴിക്കോട്, മലപ്പുറം ജില്ലകളിലെ ജനപ്രതിനിധികളും എയര്‍പോര്‍ട്ട് ഉപദേശക സമിതി അംഗങ്ങളും യോഗം ചേര്‍ന്ന് പ്രതിഷേധം ശക്തമാക്കാനും കോടതിയെ സമീപിക്കാനും തീരുമാനിച്ചതോടെ സര്‍ക്കാര്‍ മലക്കംമറിയാന്‍ തീരുമാനിക്കുകയായിരുന്നു.
യു.ഡി.എഫിന്റെ പ്രതിഷേധം ഫലം കണ്ടതോടെ ശനിയാഴ്ച നടക്കാനിരുന്ന ജനപ്രതിനിധികളുടെ പ്രതിഷേധ പരിപാടി മാറ്റിവെക്കാന്‍ തീരുമാനിച്ചിട്ടുണ്ട്. എന്നാല്‍, പുതിയ തീരുമാനം നടപ്പാക്കുന്നതു വരെ നിയമ നടപടികളുമായി മുന്നോട്ടു പോകുമെന്നും തുടര്‍ നടപടികള്‍ ചര്‍ച്ച ചെയ്ത് തീരുമാനിക്കുമെന്നും പി.കെ കുഞ്ഞാലിക്കുട്ടി എം.പി പറഞ്ഞു.
kerala
പ്ലസ്ടു വിദ്യാര്‍ഥിനിയെ പീഡിപ്പിച്ച് ഗര്‍ഭിണിയാക്കി; എസ്.എഫ്.ഐ നേതാവിനെതിരെ പോക്‌സോ കേസ്
പത്തനാപുരം പൊലീസാണ് പോക്‌സോ ചുമത്തി എസ്.എഫ്.ഐ നേതാവിനെതിരെ കേസ് രജിസ്റ്റർ ചെയ്തത്.

കൊല്ലത്ത് പതിനേഴ് വയസ്സുള്ള പെൺകുട്ടി ഗർഭിണിയായ സംഭവത്തിൽ എസ്.എഫ്.ഐ നേതാവിനെതിരെ കേസ്. പത്തനാപുരം പൊലീസാണ് പോക്‌സോ ചുമത്തി എസ്.എഫ്.ഐ നേതാവിനെതിരെ കേസ് രജിസ്റ്റർ ചെയ്തത്. കൊല്ലം പത്തനാപുരം പുന്നല സ്വദേശി നിസാമിനെതിരെയാണ് കേസെടുത്തത്. പത്തനാപുരത്തിന് സമീപത്തെ സ്‌കൂളിലെ ഹയർസെക്കൻഡറി വിദ്യാർഥികളായിരുന്നു ഇരുവരും.
നിസാം ഈ വർഷമാണ് പ്ലസ് ടു പാസായി പുറത്തിറങ്ങിയത്. ശാരീരിക അസ്വസ്ഥത പ്രകടിപ്പിച്ച പെൺകുട്ടിയെ രക്ഷിതാക്കൾ ആശുപത്രിയിലെത്തിക്കുകയായിരുന്നു. തുടർന്ന് നടത്തിയ പരിശോധനയിലാണ് 5 മാസം ഗർഭിണിയാണെന്ന് കണ്ടെത്തിയത്. തുടർന്ന് ഈ വിവരം ആശുപത്രി അധികൃതർ രക്ഷിതാക്കളെ അറിയിച്ചു. അങ്ങനെയാണ് പെൺകുട്ടിയുടെ രക്ഷിതാക്കൾ പൊലീസ് സ്റ്റേഷനിൽ പരാതി നൽകിയത്. ഇതിന് പിന്നാലെയാണ് പെൺകുട്ടി പേര് വെളിപ്പെടുത്തിയത്.
kerala
ഞാൻ ആർക്കും എതിരല്ല ; എതിർപ്പ് സിസ്റ്റത്തിനോട്; വേടൻ
വിദ്യാര്‍ഥികള്‍ നമ്മെ കുറിച്ച് പഠിക്കുന്നതില്‍ സന്തോഷമുണ്ടെന്ന് പറഞ്ഞ വേടന്‍ പഠനം തുടരാന്‍ പറ്റാതിരുന്ന ജീവിത സാഹചര്യങ്ങളെ കുറിച്ചും സംസാരിച്ചു.

കാലിക്കറ്റ് സര്‍വകലാശാല സിലബസില്‍ ഗാനം ഉള്‍പ്പെടുത്തിയതിനോട് പ്രതികരിച്ച് റാപ് ഗായകന്‍ വേടന്‍. വിദ്യാര്‍ഥികള്‍ നമ്മെ കുറിച്ച് പഠിക്കുന്നതില്‍ സന്തോഷമുണ്ടെന്ന് പറഞ്ഞ വേടന്‍ പഠനം തുടരാന്‍ പറ്റാതിരുന്ന ജീവിത സാഹചര്യങ്ങളെ കുറിച്ചും സംസാരിച്ചു. കാലിക്കറ്റ് സര്‍വകലാശാല നാലാം സെമസ്റ്ററിലാണ് വേടന്റെ പാട്ട് ഉള്‍പ്പെടുത്തിയിട്ടുള്ളത്.
‘പണ്ട് ഞാന്‍ എന്റെ സുഹൃത്തുക്കളോട് പറയും നിങ്ങള്‍ കണ്ടോ ഞാന്‍ മരിച്ച് കഴിഞ്ഞിട്ടാണെങ്കിലും ഒരു ദിവസം എന്നെക്കുറിച്ച് പത്താം ക്ലാസിലെങ്കിലും പഠിക്കുമെന്ന്. ഞാന്‍ വെറുതെ തമാശയ്ക്ക് പറഞ്ഞതാണ്. എന്റെ ഒരു സുഹൃത്താണ് ഇക്കാര്യം എന്നോട് പറയുന്നത്. ഞാന്‍ ആരോടും ഒന്നും പറഞ്ഞില്ല. എന്നാല്‍ എനിക്ക് ഇതിൽ അതിയായ സന്തോഷമായി. നമ്മളെക്കുറിച്ച് വിദ്യാര്‍ത്ഥികള്‍ പഠിക്കുക എന്നതില്‍ സന്തോഷമുണ്ട്. ഞാന്‍ പത്തുവരെ കൃത്യമായി സ്‌കൂളില്‍ പോയി പഠിച്ചു. എന്നാല്‍ ജീവിത സാഹചര്യങ്ങള്‍ കൊണ്ട് അത് തുടരാന്‍ കഴിഞ്ഞില്ല.’ എന്ന് വേടൻ പറഞ്ഞു.
വഴികാട്ടാന്‍ ആരുമുണ്ടായിരുന്നില്ല; ലഹരി ഉപയോഗിച്ചിരുന്നതില്‍ പശ്ചാത്തപമുണ്ടെന്ന് റാപ്പര്‍ വേടന്‍
വേടൻ എന്ന പേര് വന്നതിനെക്കുറിച്ചും അദ്ദേഹം സംസാരിച്ചു. ‘എനിക്ക് വളരെ ചെറുപ്പത്തില്‍ മുതല്‍ വേടന്‍ എന്ന പേരുണ്ട്. സ്ലിങ് ഷോട്ട് ഉപയോഗിക്കുക, മീന്‍ പിടിക്കുക തുടങ്ങിയ കാര്യങ്ങളില്‍ ഞാന്‍ സ്‌കില്‍ഡാണ്. അങ്ങനെ കൂട്ടുകാര്‍ സ്‌നേഹത്തോടെ വിളിക്കാന്‍ തുടങ്ങിയ പേരാണത്. സ്‌കൂള്‍ കാലത്ത് എന്റെ യഥാര്‍ത്ഥ പേര് ആര്‍ക്കുമറിയില്ല. എല്ലാവരും വിളിച്ച് വിളിച്ച് സ്‌കൂളുകളില്‍ മുഴുവന്‍ എന്നെ വേടന്‍ എന്നായിരുന്നു വിളിച്ചിരുന്നത്. ഞാന്‍ എന്തെങ്കിലും പ്രശ്‌നം വന്നാലോ എന്ന് കരുതി പേര് മാറ്റാന്‍ ഞാന്‍ ആലോചിച്ചിരുന്നു. പിന്നീട് വേടര്‍ മഹാസമാജം ഈ പേരുമായി ബന്ധപ്പെട്ട് കേസിന് പോയിരുന്നു. എന്നാല്‍ അതെല്ലാം പറഞ്ഞ് ഒത്തുതീര്‍പ്പാക്കി. തെറ്റിദ്ധാരണകള്‍ കൊണ്ടായിരിക്കാം അവര്‍ അങ്ങനെ പരാതികള്‍ ഉന്നയിച്ചത്,’ എന്നാണ് വേടൻ പറഞ്ഞത്.
kerala
സ്‌കൂള്‍ സമയമാറ്റം; മതവിദ്യാഭ്യാസത്തെ തകര്‍ക്കാനുള്ള ഇടതുപക്ഷത്തിന്റെ ഗൂഢനീക്കം; പി.എം.എ സലാം
മദ്രസാ വിദ്യാഭ്യാസത്തെ തകർക്കാനുള്ള ശ്രമത്തിന്റെ ഭാഗമായിട്ടാണ് യാതൊരു കൂടിയാലോചനയും ഇല്ലാതെ ഇപ്പോൾ സ്‌കൂൾ സമയം മാറ്റുന്നത്.

സ്‌കൂൾ സമയമാറ്റം മതവിദ്യാഭ്യാസത്തെ തകർക്കാനുള്ള ഇടതുപക്ഷത്തിന്റെ ഗൂഢനീക്കത്തിന്റെ ഭാഗമാണെന്ന് മുസ്ലിംലീഗ് സംസ്ഥാന ജനറൽ സെക്രട്ടറി അഡ്വ. പി.എം.എ സലാം പ്രതികരിച്ചു. ഇടതുപക്ഷം അധികാരത്തിൽ വരുമ്പോഴെല്ലാം ഈ പ്രവണതയുണ്ട്. 1980ൽ അറബി ഭാഷ പഠനം ഇല്ലാതാക്കാൻ നായനാർ സർക്കാർ ശ്രമിച്ചു.
മതമില്ലാത്ത ജീവനുമായി വന്ന് വിശ്വാസികൾക്കെതിരെ തിരിഞ്ഞത് വി.എസ് അച്യുതാനന്ദൻ സർക്കാറാണ്. മദ്രസാ വിദ്യാഭ്യാസത്തെ തകർക്കാനുള്ള ശ്രമത്തിന്റെ ഭാഗമായിട്ടാണ് യാതൊരു കൂടിയാലോചനയും ഇല്ലാതെ ഇപ്പോൾ സ്‌കൂൾ സമയം മാറ്റുന്നത്. സർക്കാർ തീരുമാനം കൃത്യമായി വന്ന ശേഷം ഈ നീക്കത്തിനെതിരെ മുസ്ലിംലീഗ് പ്രതിഷേധം ശക്തമാക്കുമെന്നും അദ്ദേഹം പറഞ്ഞു.
-
kerala3 days ago
കീബോര്‍ഡ് ആര്‍ട്ടിസ്റ്റ് രഞ്ജു ജോണിനെ കാണാനില്ലെന്ന് പരാതി
-
india2 days ago
‘കപ്പലില്‍ അപകടകരമായ കാര്‍ഗോ, ബേപ്പൂര്‍ തുറമുഖത്തെ സജ്ജമാക്കി’; അഴീക്കല്‍ പോര്‍ട്ട് ഓഫീസര്‍ ക്യാപ്റ്റന്‍
-
kerala3 days ago
കണ്ണൂരില്‍ ബീച്ചില്‍ കുളിക്കാനിറങ്ങിയ വിദ്യാര്‍ഥി മുങ്ങി മരിച്ചു; മൂന്ന് പേരെ രക്ഷപ്പെടുത്തി
-
kerala3 days ago
സംസ്ഥാനത്ത് നാളെ ഓണ്‍ലൈന്‍ ടാക്സി ഡ്രൈവര്‍മാര്‍ പണിമുടക്കും
-
kerala3 days ago
കണ്ണൂരില്‍ വിവിധയിടങ്ങളിലായി മൂന്ന് വിദ്യാര്‍ഥികള്‍ മുങ്ങി മരിച്ചു
-
india3 days ago
2026ല്‍ തമിഴ്നാട്ടില്‍ ബിജെപി അധികാരത്തിലെത്തുമെന്ന് അമിത് ഷാ; യുഎസില്‍ ഭരണം ലഭിച്ചാലും തമിഴ്നാട്ടില്‍ കിട്ടില്ലെന്ന് ഡിഎംകെ
-
india3 days ago
നീലഗിരിയില്‍ കാട്ടാന ആക്രമണത്തില്‍ ഒരാള്‍ മരിച്ചു
-
kerala2 days ago
കപ്പലപകടം; കേസില്ല, നഷ്ട പരിഹാരം മതിയെന്ന് സംസ്ഥാന സര്‍ക്കാര്‍