Connect with us

india

ഭീമ കൊറേഗാവ് കേസിലെ പ്രസ്താവന: സി.പി.മ്മിന്റെ ഇരട്ടത്താപ്പ് പുറത്തായി

2016 മെയ്ക്കും 2012 മെയ്ക്കും ഇടയില്‍ 145 യു.എ.പി.എ കേസുകളാണ ്പിണറായിവിജന്റെ സര്‍ക്കാര്‍ കേരളത്തില്‍ രജിസ്റ്റര്‍ ചെയ്തതെന്ന ്കണക്കുകള്‍ വ്യക്തമാക്കുന്നു.

Published

on

കെ.പി ജലീല്‍

ഭീമ കൊറേഗാവ് കേസില്‍ പ്രതിചേര്‍ക്കപ്പെട്ട് ജയിലിലിരിക്കെ മരിച്ച ആക്ടിവിസ്റ്റ് ഫാ. സ്റ്റാന്‍ സ്വാമിയുടെ മരണത്തിന്റെ കാരണം അദ്ദേഹത്തിനെതിരായ പീഡനമാണെന്ന് വ്യക്തമായിരിക്കെ ,അതുമായി ബന്ധപ്പെട്ട് സി.പി.എം പുറപ്പെടുവിച്ച പ്രസ്താവന പാര്‍ട്ടിയുടെ മുഖംമൂടി അഴിഞ്ഞുവീഴുന്നതായി. സ്റ്റാന്‍ സ്വാമിക്കെതിരായി പൊലീസ് നിരത്തിയ തെളിവുകള്‍ കെട്ടിച്ചമച്ചതാണെന്ന് അമേരിക്കന്‍ സംഘടന വ്യക്തമാക്കിയതോടെയാണ് സി.പി.എം പൊളിറ്റ് ബ്യൂറോ രംഗത്തെത്തിയത്. കേന്ദ്ര ഏജന്‍സികളെ ഉപയോഗിച്ച് കേന്ദ്രസര്‍ക്കാര്‍ പൗരാവകാശപ്രവര്‍ത്തകരെ വേട്ടയാടുകയാണെന്നാണ് പി.ബിയുടെ പ്രസ്താവന..കേന്ദ്രസര്‍ക്കാരിനെ വിമര്‍ശിക്കുന്ന ആരെയും സമാനമായി ജയിലിലടക്കാനും കൊലപ്പെടുത്താനും മടിക്കില്ലെന്ന് പാ്ര്‍ട്ടി കുറ്റപ്പെടുത്തുമ്പോള്‍ ജനം ഓര്‍ക്കുന്നത് കേരളത്തിലെ യു.എ.പി.എ കേസുകളാണ്. സി.പി.എം നേതൃത്തിലുള്ള സര്‍ക്കാര്‍ ഇക്കഴിഞ്ഞ കാലങ്ങളില്‍ കേരളത്തിലെടുത്ത കേസുകളില്‍ പലതും യു.എ.പി.എയുമായി ബന്ധപ്പെട്ടതായിരുന്നു. കോഴിക്കോട്ടെ അലന്‍ ഷുഹൈബ് ,താഹ ഫസല്‍ എന്നിവരെ കേന്ദ്രഏജന്‍സിക്ക് പിടിച്ചുകൊടുത്തത് ഇടതുസര്‍ക്കാരാണ്. മാവോയിസ്റ്റ് ലഘുലേഖ കൈവശം വെച്ചതിനായിരുന്നു ഭീകരവാദബന്ധം ആരോപിച്ചുള്ള പൊലീസിന്റെ അറസറ്റും പിന്നീടുള്ള എന്‍.ഐ.എയുടെ കൈമാറ്റവും.
ഇതേതുടര്‍ന്ന് സി.പി.എമ്മിനകത്ത് പോലും പ്രതിഷേധം ഉയര്‍ന്നെങ്കിലും പിണറായി സര്‍ക്കാര്‍ കേസില്‍ ഉറച്ചുനില്‍ക്കുകയായിരുന്നു. താഹയെ ജാമ്യത്തില്‍ വിട്ടെങ്കിലും ശുഹൈബ് ഇപ്പോഴും ജയിലില്‍തന്നെയാണ്. കോടതിയുടെ കാരുണ്യത്തില്‍മാത്രമാണ് ജാമ്യം ലഭിച്ചത്. 2019 നവംബറിലായിരുന്നു ഇവരുടെ അറസ്റ്റ്. ഇരുവരും 21ഉം 24 ഉം വയസ്സുള്ള എസ്.എഫ്.ഐക്കാരായിട്ടും പിണറായിയുടെ പൊലീസ് ഇളവ് കൊടുത്തില്ല, മുസ്‌ലിംകളാണെങ്കില്‍ തീവ്രവാദികളാണെന്ന വാദമാണ ്‌സി.പി.എം പോലും ഉയര്‍ത്തിയത്. പാര്‍ട്ടി പ്രാദേശികനേതൃത്വം എതിര്‍ത്തിട്ടും ജില്ലാ സെക്രട്ടറി പി.മോഹനന്‍ അറസ്റ്റിനെ ന്യായീകരിച്ചു. 2020 സെപ്തംബറില്‍ ഇരുവര്‍ക്കും ഹൈക്കോടതി ജാമ്യം നല്‍കിയെങ്കിലും എന്‍,.ഐ.എ എതിര്‍ക്കുകയായിരുന്നു. സുപ്രീംകോടതി ജാമ്യത്തെ പിന്നീട് അനുകൂലിച്ചു.

യു.എ.പി.എ കേസുകളില്‍ ഇപ്പോള്‍ മുതലക്കണ്ണീര്‍ വാര്‍ക്കുമ്പോള്‍ പൗരത്വപ്രക്ഷോഭത്തില്‍പോലും കേസുമായി മുന്നോട്ടുപോകുകയായിരുന്നു പിണറായിയുടെ സി.പി.എം സര്‍ക്കാര്‍. സ്റ്റാന്‍സ്വാമിയുടെ കമ്പ്യൂട്ടറില്‍ വ്യാജരേഖകള്‍ പൊലീസ് ചേര്‍ത്തി എന്നാണിപ്പോള്‍ കണ്ടെത്തിയിട്ടുള്ളതെങ്കില്‍ ലഘുലേഖക്കപ്പുറം യാതൊരു തെളിവും പന്തീരങ്കാവിലെ വിദ്യാര്‍ത്ഥികളുടെ കാര്യത്തില്‍ ഏജന്‍സികള്‍ക്ക് കണ്ടെത്താനായിട്ടില്ല.
2016 മെയ്ക്കും 2012 മെയ്ക്കും ഇടയില്‍ 145 യു.എ.പി.എ കേസുകളാണ ്പിണറായിവിജന്റെ സര്‍ക്കാര്‍ കേരളത്തില്‍ രജിസ്റ്റര്‍ ചെയ്തതെന്ന ്കണക്കുകള്‍ വ്യക്തമാക്കുന്നു. രാഷ്ട്രീയമായി ബി.ജെ.പിയുടെ വര്‍ഗീയരാഷ്ട്രീയത്തെ താലോലിക്കുന്ന സമയത്ത് ഇത്തരം കേസുകള്‍ അനിവാര്യമാണെന്നാണ ്‌സി.പി.എം തന്ത്രജ്ഞരുടെ പക്ഷം. ഇതാണ് തുടര്‍ഭരണത്തിലേക്ക് നയിച്ചതെന്നാണ് അവരുടെ വിലയിരുത്തല്‍. 2015ല്‍ മാവോയിസ്റ്റ് നേതാവ് രൂപേഷിനെയടക്കം അറസ്റ്റ് ചെയ്തത് കേരളപൊലീസിന്റെ കൂടി സഹായത്തോടെയായിരുന്നു. ആദ്യപിണറായി ഭരണകാലത്ത് എട്ടുപേരെയാണ് മാവോയിസത്തിന്റെ പേരില്‍ കേരളത്തിലെ വനാന്തരങ്ങളില്‍ വെടിവെച്ചുകൊന്നത്. എന്നിട്ടാണ ്‌സ്റ്റാന്‍സ്വാമിക്കും വരവരറാവുവിനെപോലുള്ളവര്‍ക്കും വേണ്ടിയുള്ള സി.പി.എം പി.ബി.യയുടെ കണ്ണീര്‍!

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

india

യുപിയില്‍ ഹോളി ദിനത്തില്‍ സ്വകാര്യ സര്‍വകലാശാലയുടെ മൈതാനത്ത് നിസ്‌കരിച്ച വിദ്യാര്‍ഥി അറസ്റ്റില്‍

പ്രദേശത്തെ ഹിന്ദുത്വ സംഘടനകളുടെ പ്രതിഷേധത്തിന് പിന്നാലെയായിരുന്നു വിദ്യാര്‍ഥിയുടെ അറസ്റ്റ്

Published

on

ഉത്തര്‍പ്രദേശിലെ മീററ്റില്‍ സ്വകാര്യ സര്‍വകലാശാലയുടെ മൈതാനത്ത് ഹോളി ദിനത്തില്‍ നിസ്‌കരിച്ച വിദ്യാര്‍ഥി അറസ്റ്റില്‍. ഖാലിദ് പ്രധാന്‍ എന്ന വിദ്യാര്‍ഥിയെയാണ് അറസ്റ്റ് ചെയ്തത്. പ്രദേശത്തെ ഹിന്ദുത്വ സംഘടനകളുടെ പ്രതിഷേധത്തിന് പിന്നാലെയായിരുന്നു വിദ്യാര്‍ഥിയുടെ അറസ്റ്റ്. സ്വകാര്യ സര്‍വകലാശാലയായ ഐഐഎംടിയുടെ മൈതാനത്ത് ഹോളി ദിനത്തില്‍ വിദ്യാര്‍ഥി നിസ്‌കരിക്കുന്ന വീഡിയോ പ്രചരിച്ചിരുന്നു. സംഭവവുമായി ബന്ധപ്പെട്ട് വിദ്യാര്‍ഥിയെയും മൂന്ന് സുരക്ഷാ ജീവനക്കാരെയും നേരത്തെ സസ്പെന്‍ഡ് ചെയ്തിരുന്നു.

കാര്‍ത്തിക് ഹിന്ദു എന്ന വ്യക്തി നല്‍കിയ പരാതിയിലാണ് കേസ് രജിസ്റ്റര്‍ ചെയ്തതെന്ന് ഗംഗാ നഗര്‍ എസ്എച്ച്ഒ പറഞ്ഞു. ഭാരതീയ ന്യായ സംഹിത സെക്ഷന്‍ 299 ഐടി ആക്ടിലെ വിവിധ വകുപ്പുകള്‍ എന്നിവ പ്രകാരമാണ് കേസെടുത്തിരിക്കുന്നത്. സാമുദായിക സൗഹാര്‍ദം തകര്‍ക്കാന്‍ ലക്ഷ്യമിട്ടാണ് പൊതുസ്ഥലത്ത് നിസ്‌കരിക്കുകയും അതിന്റെ വീഡിയോ അപ്ലോഡ് ചെയ്യുകയും ചെയ്തതെന്ന് ആഭ്യന്തര അന്വേഷണത്തില്‍ കണ്ടെത്തിയിരുന്നതായി സര്‍വകലാശാല വക്താവ് പറഞ്ഞു.

Continue Reading

india

ക്രിസ്ത്യൻ പള്ളിക്ക് നേരെ ആക്രമണം; മാതാവിന്റെ രൂപം തകർത്തു, സംഭവം ഡല്‍ഹിയില്‍

സെന്റ് മേരീസ് സിറോ മലബാർ കത്തോലിക്കാ പള്ളിയിലെ മാതാവിന്റെ പ്രതിമയാണ് തകർത്തത്.

Published

on

ഡൽഹി മയൂർ വിഹാറിലെ ക്രിസ്ത്യൻ പള്ളിക്കു നേരെ ആക്രമണം. മാതാവിന്റെ പ്രതിമ തകർത്തു. സെന്റ് മേരീസ് സിറോ മലബാർ കത്തോലിക്കാ പള്ളിയിലെ മാതാവിന്റെ പ്രതിമയാണ് തകർത്തത്. ബൈക്കിൽ എത്തിയ ആൾ രൂപക്കൂടിനു നേരെ ഇഷ്ടിക എറിയുകയായിരുന്നു.

ഉച്ചയ്ക്ക് 12.30ഓടെയാണ് സംഭവം. ആക്രമണത്തിൽ രൂപക്കൂടിന്റെ ചില്ലും തകർന്നു. ഉള്ളിലിരുന്ന മാതാവിന്റെ പ്രതിമ മറ്റൊരിടത്തേക്ക് മാറ്റിയിട്ടുണ്ട്. ബൈക്കിലെത്തിയ ആളെക്കുറിച്ച് കൃത്യമായ വിവരമൊന്നും ലഭിച്ചിട്ടില്ല. സിസിടിവി ദൃശ്യങ്ങളടക്കം പൊലീസിന് ലഭിച്ചിട്ടുണ്ട്.

എന്നാൽ പള്ളിയുടെ ഭാഗത്തുനിന്നും ഔദ്യോഗിക പരാതി പൊലീസിന് ലഭിച്ചിട്ടില്ല. ഇപ്പോൾ പരാതി നൽകുന്നില്ലെന്നാണ് പള്ളി അധികൃതർ പറയുന്നത്. അക്രമി ഹെൽമറ്റ് ധരിച്ചിരുന്നില്ലെന്നും എന്നാൽ ആരാണെന്ന് അറിയില്ലെന്നുമാണ് ചർച്ചിന് സമീപത്തെ കച്ചവടക്കാർ പറയുന്നത്.

ഇവരിൽനിന്നും സമീപവീടുകളിൽ നിന്നും പൊലീസ് വിവരങ്ങൾ തേടിയിട്ടുണ്ട്. മലയാളികൾ താമസിക്കുന്ന മയൂർ വികാസിൽ സിറോ മലബാർ സഭയുടെ കീഴിലുള്ളതാണ് ആക്രമണത്തിന് ഇരയായ ചർച്ച്. ഉത്തരേന്ത്യയുടെ വിവിധഭാ​ഗങ്ങളിൽ നിരവധി ക്രിസ്ത്യൻ ദേവാലയങ്ങൾക്കു നേരെ മുമ്പും ആക്രമണങ്ങൾ നടന്നിട്ടുണ്ട്.

Continue Reading

india

ഹോളി ആഘോഷത്തിനിടെ മുസ്‌ലിം പള്ളി ആക്രമിച്ച സംഭവം: മഹാരാഷ്ട്രയിൽ യുവാക്കൾക്കെതിരെ കേസ്

മുംബൈയിൽനിന്ന് ഏകദേശം 400 കിലോമീറ്റർ അകലെയുള്ള രജാപുർ ഗ്രാമത്തിലാണ് സംഭവം.

Published

on

മഹാരാഷ്ട്രയിലെ രത്നഗിരി ജില്ലയിൽ ഹോളി ആഘോഷത്തിനിടെ മുസ്‌ലിം പള്ളി ആക്രമിച്ചവർക്കെതിരെ പൊലീസ് കേസെടുത്തു. ഹോളി ദിനത്തിലെ പ്രാദേശിക ആഘോഷത്തിനിടെയാണ് ഒരുകൂട്ടം യുവാക്കൾ പള്ളിക്ക് നേരെ ആക്രമണം നടത്തിയത്. മുംബൈയിൽനിന്ന് ഏകദേശം 400 കിലോമീറ്റർ അകലെയുള്ള രജാപുർ ഗ്രാമത്തിലാണ് സംഭവം.

ധോപേശ്വർ ക്ഷേത്രത്തിലെ പ്രത്യേക ആചാരത്തിന്റെ ഭാഗമായാണ് ഹോളി ദിനത്തിൽ ഷിംഗ എന്ന ആഘോഷം നടത്തിവരുന്നത്. കൊങ്കണി വിഭാഗങ്ങൾക്കിടയിൽ വ്യാപകമായ ആഘോഷത്തിൽ അമ്പലത്തിലേക്ക് മരക്കൊമ്പുമായി പോകുന്ന ഘോഷയാത്രകളാണ് പ്രധാന പരിപാടി.

അതുനടക്കുന്നതിനിടെയാണ്, ഒരുകൂട്ടം ചെറുപ്പക്കാർ സമീപത്തുള്ള പള്ളിയുടെ ഗേറ്റിലേക്ക് മരക്കൊമ്പ് കൊണ്ട് പലതവണ ഇടിച്ചത്. പ്രകോപനപരമായ മുദ്രാവാക്യം മുഴക്കിയാണ് ഗേറ്റിൽ ഇടിച്ചതെന്ന് ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.

കൊങ്കൺ മേഖലയിലെ ആചാരത്തിനിടെ ഇത്തരമൊരു സംഭവം ഞെട്ടിച്ചുവെന്ന് പ്രദേശവാസികൾ മാധ്യമങ്ങളോട് പറഞ്ഞു. പള്ളിയുടെ ഗേറ്റ് പൂട്ടിയിരുന്നില്ല. എന്നിട്ടും അവർ പലതവണ മരക്കൊമ്പ് ഉപയോഗിച്ച് ഇടിക്കുകയായിരുന്നുവെന്നും പ്രദേശവാസി പറയുന്നു. യുവാക്കൾ മദ്യം കഴിച്ചിരുന്നുവെന്ന് രത്‌നഗിരി എസ് പി ധനഞ്ജയ് കുൽക്കർണി പറഞ്ഞു. അവർക്കെതിരെ മഹാരാഷ്ട്ര പൊലീസ് ആക്ടിലെ 135-ാം വകുപ്പ് പ്രകാരം കേസെടുത്തിട്ടുണ്ടെന്നും അദ്ദേഹം അറിയിച്ചു.

പള്ളിക്കെതിരായ ആക്രമണം ആസൂത്രിയതമല്ലന്നാണ് പ്രാഥമിക നിഗമനം. ചിലർ ഈ ദൃശ്യങ്ങൾ ഉപയോഗിച്ച് സമൂഹത്തിൽ വിഭജനം ഉണ്ടാക്കാൻ ശ്രമിക്കുന്നുണ്ടെന്നും പൊലീസ് പറഞ്ഞിരുന്നു. അത്തരക്കാരെക്കുറിച്ച് അന്വേഷണം നടക്കുന്നതായും ഉദ്യോഗസ്ഥർ അറിയിച്ചു.

Continue Reading

Trending