Connect with us

kerala

ലാവ്‌ലിന്‍ കേസില്‍ വിചാരണ തുടങ്ങാനിരിക്കെ ജലീലിനെ രാജിവെപ്പിച്ച് മുഖം രക്ഷിക്കാന്‍ ശ്രമം

ലാവ്‌ലിന്‍ കേസില്‍ നേരത്തെ തന്നെ സിപിഐ പിണറായി വിരുദ്ധ നിലപാട് സ്വീകരിച്ചവരാണ്. പുതിയ സാഹചര്യത്തില്‍ ലാവ്‌ലിന്‍ ആയുധമാക്കി പിണറായിയെ പ്രതിരോധത്തിലാക്കാനുള്ള ആലോചന സിപിഐ നേതൃത്വത്തിനുണ്ട്.

Published

on

തിരുവനന്തപുരം: ലാവ്‌ലിന്‍ കേസില്‍ പിണറായി വിജയന്‍ ഉള്‍പ്പെടെയുള്ളവരെ വെറുതെവിട്ടതിനെതിരെ സിബിഐ സമര്‍പ്പിച്ച അപ്പീലുകളില്‍ സുപ്രീംകോടതി നാളെ വാദം കേള്‍ക്കാനിരിക്കെ കെ.ടി ജലീലിനെ രാജിവെപ്പിച്ച് മുഖം രക്ഷിക്കാനുള്ള നീക്കവുമായി പിണറായി. കെ.ടി ജലീലിനെതിരെ കേന്ദ്ര ഏജന്‍സികള്‍ കൂടുതല്‍ തെളിവുകള്‍ കണ്ടെത്തിയതോടെ സര്‍ക്കാര്‍ പ്രതിരോധത്തിലാണ്. ഇതിന് പിന്നാലെ ലാവ്‌ലിന്‍ കേസില്‍ കോടതിയില്‍ നിന്ന് മുഖ്യമന്ത്രിക്കെതിരെ എന്തെങ്കിലും വിരുദ്ധ പരാമര്‍ശങ്ങളുണ്ടായാല്‍ പിണറായിയുടെ രാഷ്ട്രീയ ഭാവിയില്‍ അത് വലിയ പ്രതിസന്ധിയാണ് സൃഷ്ടിക്കുക. ഇത് മുന്‍കൂട്ടി കണ്ടാണ് ജലീലിനെ രാജിവെപ്പിക്കാന്‍ നീക്കമാരംഭിച്ചത്. ഇതിലൂടെ വിഷയം വഴിതിരിച്ചുവിട്ട് മുഖം രക്ഷിക്കാനാണ് പിണറായിയുടെ നീക്കം.

ജലീലിനെതിരെ സിപിഎമ്മിനുള്ളിലും ഇടത് മുന്നണിയിലും കടുത്ത അമര്‍ഷമുണ്ട്. മുഖ്യമന്ത്രിയുമായി ജലീലിന്റെ അടുത്ത ബന്ധമാണ് ഇത്രയും കാലം അദ്ദേഹത്തെ സംരക്ഷിച്ചു നിര്‍ത്തിയത്. എന്നാല്‍ പിണറായി തന്നെ ലാവ്‌ലിന്‍ കേസില്‍ വീണ്ടും പ്രതിസന്ധിയിലായതോടെയാണ് ജലീലിനെ കൈവിട്ടത്. സിപിഐ നേതൃത്വവും ജലീലിനെതിരെ നേരത്തെ അതൃപ്തി അറിയിച്ചിരുന്നു. നിയമസഭയില്‍ അവിശ്വാസപ്രമേയത്തിനിടെ ജലീലിനെതിരെ പ്രതിപക്ഷം നിരവധി ആരോപണങ്ങള്‍ ഉന്നയിച്ചെങ്കിലും മുഖ്യമന്ത്രി മാത്രമാണ് ജലീലിനെ പ്രതിരോധിച്ചത്.

ലാവ്‌ലിന്‍ കേസില്‍ സിബിഐ നല്‍കിയ അപ്പീലും, വിചാരണ നേരിടണം എന്ന ഉത്തരവിനെതിരെ കസ്തൂരി രങ്ക അയ്യര്‍ ഉള്‍പ്പെടെയുള്ളവര്‍ നല്‍കിയ അപ്പീലുകളിലുമാണ് കോടതി വാദം കേള്‍ക്കുന്നത്. ജസ്റ്റിസുമാരായ യു.യു ലളിത്, വിനീത് ശരണ്‍ എന്നിവരുടെ ബെഞ്ചിന് മുമ്പാകെയാണ് തിങ്കളാഴ്ച ഹര്‍ജി ലിസ്റ്റ് ചെയ്തിരിക്കുന്നത്.

കേന്ദ്രസര്‍ക്കാറിനെയും ബിജെപി നേതൃത്വത്തെയും പരമാവധി സുഖിപ്പിച്ച് കേസ് വഴിതിരിച്ചുവിടാന്‍ പിണറായി ശ്രമിച്ചിരുന്നെങ്കിലും കോടതിയില്‍ നിന്ന് എന്തെങ്കിലും എതിരായ പരാമര്‍ശമുണ്ടായാല്‍ അത് തനിക്ക് തിരിച്ചടിയാവുമെന്ന ഭയം പിണറായിക്കുണ്ട്. നേരത്തെ 18 തവണയാണ് സുപ്രീംകോടതിയില്‍ ഹര്‍ജി പരിഗണിക്കുന്നത് മാറ്റിവെച്ചത്. കോവിഡിന്റെയും മഹാപ്രളയങ്ങളുടെയും മറവില്‍ സഹമന്ത്രിമാരെയും പാര്‍ട്ടി നേതാക്കളേയും നിശബ്ദരാക്കി ഒറ്റക്ക് മുന്നോട്ടു പോവുന്ന പിണറായിക്ക് ലാവ്ലിന്‍ ഹര്‍ജി ഒരു ചോദ്യചിഹ്നമായി മുന്നില്‍ നില്‍ക്കുകയാണ്. കേസില്‍ കോടതിയില്‍ നിന്ന് എന്തെങ്കിലും എതിരായ പരാമര്‍ശമുണ്ടായാല്‍ തനിക്കെതിരെ ആദ്യം എതിര്‍പ്പുയരുന്നത് പാര്‍ട്ടിക്കകത്ത് നിന്നായിരിക്കും എന്ന ബോധ്യം പിണറായിക്കുണ്ട്. അതുകൊണ്ട് തന്നെ ഹര്‍ജികള്‍ പരിഗണിക്കുന്നത് പരമാവധി നീട്ടാന്‍ പിണറായി നീക്കം നടത്തിയിരുന്നു.

തിങ്കളാഴ്ച ഹര്‍ജി പരിഗണിക്കുന്നതിനെതിരെയും സുപ്രീംകോടതിയില്‍ അപേക്ഷ സമര്‍പ്പിക്കപ്പെട്ടിട്ടുണ്ട്. കെഎസ്ഇബി മുന്‍ ചെയര്‍മാനും കേസിലെ പ്രതിയുമായ ശിവദാസന്റെ അഭിഭാഷകനാണ് അപേക്ഷ നല്‍കിയത്. കേസില്‍ കക്ഷിചേരാന്‍ അപേക്ഷ നല്‍കിയ ഒരു വ്യക്തിയുടെ അഭിഭാഷക നല്‍കിയ മെയിലിലെ ആവശ്യം പരിഗണിച്ചാണ് തിങ്കളാഴ്ച പരിഗണിക്കുന്ന ഹര്‍ജികളുടെ പട്ടികയില്‍ ലാവ്ലിന്‍ അപ്പീലുകള്‍ ഉള്‍പ്പെടുത്തിയത്. ഇത് തങ്ങളുടെ അറിവോടെയല്ലെന്നും കോടതിയുടെ പ്രവര്‍ത്തനം പൂര്‍ണമായും പുനരാരംഭിച്ച ശേഷം തുറന്ന കോടതിയില്‍ വിശദമായി വാദം കേള്‍ക്കണമെന്നുമാണ് ശിവദാസന്റെ അഭിഭാഷകന്‍ കോടതിയില്‍ നല്‍കിയ അപേക്ഷയില്‍ ആവശ്യപ്പെട്ടിരിക്കുന്നത്. എന്നാല്‍ ഇത് സ്വീകരിക്കാന്‍ സാധ്യതയില്ലെന്നാണ് വിവരം. ഇതോടെയാണ് പിണറായി കുരുക്കിലായത്.

സിപിഐ നേതൃത്വത്തിനും പിണറായിയുടെ ഏകാധിപത്യ പ്രവണതയില്‍ അമര്‍ഷമുണ്ട്. എന്നാല്‍ ഇതുവരെ അത് തുറന്നുപറയാന്‍ അവസരം ലഭിച്ചിട്ടില്ല. ലാവ്‌ലിന്‍ കേസില്‍ നേരത്തെ തന്നെ സിപിഐ പിണറായി വിരുദ്ധ നിലപാട് സ്വീകരിച്ചവരാണ്. പുതിയ സാഹചര്യത്തില്‍ ലാവ്‌ലിന്‍ ആയുധമാക്കി പിണറായിയെ പ്രതിരോധത്തിലാക്കാനുള്ള ആലോചന സിപിഐ നേതൃത്വത്തിനുണ്ട്. ഇതെല്ലാം മറികടക്കാന്‍ ജലീലിനെ രാജിവെപ്പിച്ച് വിഷയം വഴിതിരിച്ചുവിടാമെന്നാണ് പിണറായിയുടെ കണക്കുകൂട്ടല്‍. ഇതിനായുള്ള ആലോചനകളാണ് ഇപ്പോള്‍ പിണറായി നടത്തുന്നത്.

 

kerala

കൈക്കൂലിക്കേസ്; എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് ഉദ്യോഗസ്ഥന്റെ അറസ്റ്റ് തടഞ്ഞ് ഹൈക്കോടതി

എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് കൊച്ചി യൂണിറ്റിലെ അസിസ്റ്റന്റ് ഡയറക്ടര്‍ ശേഖര്‍ കുമാറിന്റെ അറസ്റ്റാണ് ഹൈക്കോടതി തടഞ്ഞത്.

Published

on

വിജിലന്‍സ് രജിസ്റ്റര്‍ ചെയ്ത കൈക്കൂലിക്കേസില്‍ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് ഉദ്യോഗസ്ഥന്റെ അറസ്റ്റ് തടഞ്ഞ് ഹൈക്കോടതി. എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് കൊച്ചി യൂണിറ്റിലെ അസിസ്റ്റന്റ് ഡയറക്ടര്‍ ശേഖര്‍ കുമാറിന്റെ അറസ്റ്റാണ് ഹൈക്കോടതി തടഞ്ഞത്. ശേഖര്‍ കുമാറിന്റെ മുന്‍കൂര്‍ ജാമ്യാപേക്ഷയില്‍ വിജിലന്‍സിന് സിംഗിള്‍ ബെഞ്ച് നോട്ടീസയച്ചു. പത്ത് ദിവസത്തിനകം മറുപടി നല്‍കാനാണ് വിജിലന്‍സിന് ഹൈക്കോടതിയുടെ നിര്‍ദ്ദേശം.

ജസ്റ്റിസ് പി ജി അജിത് കുമാര്‍ അധ്യക്ഷനായ സിംഗിള്‍ ബെഞ്ചിന്റേതാണ് നടപടി. അതേസമയം കേസില്‍ നിന്ന് ഒഴിവാക്കാന്‍ ഇ ഡി ഉദ്യോഗസ്ഥര്‍ രണ്ട് കോടി രൂപ കൈക്കൂലി ആവശ്യപ്പെട്ടുവെന്നാണ് കൊട്ടാരക്കരയിലെ കശുവണ്ടി വ്യവസായിയുടെ പരാതി. കേസില്‍ ശേഖര്‍ കുമാര്‍ ഒന്നാം പ്രതിയാണ്.

അതേസമയം കൈക്കൂലി വാങ്ങുന്നതിന് ഇടനില നിന്ന രണ്ട് പേര്‍ നേരത്തെ അറസ്റ്റിലായിരുന്നു. ഇഡി അസിസ്റ്റന്റ് ഡയറക്ടറുടെ മുന്‍കൂര്‍ ജാമ്യാപേക്ഷ ഹൈക്കോടതി ഈ മാസം 11ന് വീണ്ടും പരിഗണിക്കും.

Continue Reading

india

ഇന്ത്യയില്‍ കോവിഡ് സംഖ്യ 3,700 കടന്നു; 24 മണിക്കൂറിനിടെ 4 മരണം

363 പുതിയ കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തു.

Published

on

കേന്ദ്ര ആരോഗ്യ മന്ത്രാലയത്തിന്റെ ഞായറാഴ്ചത്തെ ഏറ്റവും പുതിയ അപ്ഡേറ്റ് അനുസരിച്ച്, കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ 363 പുതിയ അണുബാധകളും നാല് മരണങ്ങളും റിപ്പോര്‍ട്ട് ചെയ്യപ്പെട്ട ഇന്ത്യയിലെ സജീവ കോവിഡ് -19 കേസലോഡ് 3,758 ആയി ഉയര്‍ന്നു.

കേരളത്തില്‍ നിന്നും കര്‍ണാടകയില്‍ നിന്നും ഓരോരുത്തര്‍ വീതവും പശ്ചിമ ബംഗാളില്‍ നിന്നുള്ള രണ്ട് പേരും മരിച്ചവരില്‍ ഉള്‍പ്പെടുന്നു. നിലവില്‍ ഏറ്റവും കൂടുതല്‍ രോഗം റിപ്പോര്‍ട്ട് ചെയ്ത സംസ്ഥാനമായ കേരളത്തില്‍ 1,400 സജീവ കേസുകള്‍ ഉണ്ട്, മഹാരാഷ്ട്ര (485), ഡല്‍ഹി (436), ഗുജറാത്ത് (320), പശ്ചിമ ബംഗാള്‍ (287) എന്നിങ്ങനെയാണ്.

കര്‍ണാടക (238), തമിഴ്നാട് (199), ഉത്തര്‍പ്രദേശ് (147), രാജസ്ഥാന്‍ (62) എന്നിങ്ങനെയാണ് എണ്ണം ഉയരുന്ന മറ്റ് സംസ്ഥാനങ്ങള്‍.

സ്‌പൈക്ക് മൂര്‍ച്ചയുള്ളതാണ്. മെയ് 22 ന് വെറും 257 സജീവ കേസുകളില്‍ നിന്ന്, മെയ് 26 ആയപ്പോഴേക്കും എണ്ണം 1,010 ആയി ഉയര്‍ന്നു, തുടര്‍ന്ന് ശനിയാഴ്ചയോടെ 3,395 ആയി.

പുതിയ കേസുകളില്‍, പശ്ചിമ ബംഗാളില്‍ 82 അണുബാധകള്‍ റിപ്പോര്‍ട്ട് ചെയ്തു, കേരളത്തില്‍ 64, ഡല്‍ഹിയില്‍ 61, ഗുജറാത്തില്‍ 55, എന്നിങ്ങനെയാണ് കണക്കുകള്‍ സൂചിപ്പിക്കുന്നത്.

കുതിച്ചുചാട്ടം ഉണ്ടായിട്ടും ആരോഗ്യ അധികൃതര്‍ ശാന്തത പാലിക്കാന്‍ ആവശ്യപ്പെട്ടിട്ടുണ്ട്. ഇന്ത്യന്‍ കൗണ്‍സില്‍ ഓഫ് മെഡിക്കല്‍ റിസര്‍ച്ച് (ഐസിഎംആര്‍) ഡയറക്ടര്‍ ജനറല്‍ ഡോ രാജീവ് ബെഹല്‍ പറഞ്ഞു, പടിഞ്ഞാറന്‍, തെക്കന്‍ മേഖലകളില്‍ നിന്നുള്ള സാമ്പിളുകളുടെ ജീനോം സീക്വന്‍സിങ് സൂചിപ്പിക്കുന്നത് ഒമിക്റോണിന്റെ സബ് വേരിയന്റുകളാണ് ഇപ്പോഴത്തെ ഉയര്‍ച്ചയ്ക്ക് കാരണം, ഇത് ഇതുവരെ സൗമ്യമായി കാണപ്പെടുന്നു.

LF.7, XFG, JN.1, NB.1.8.1 എന്നിവയാണ് തിരിച്ചറിഞ്ഞിട്ടുള്ള നാല് സബ് വേരിയന്റുകള്‍ – ആദ്യ മൂന്നെണ്ണം കൂടുതല്‍ പ്രചാരത്തിലുണ്ട്. ‘ഞങ്ങള്‍ സ്ഥിതിഗതികള്‍ സൂക്ഷ്മമായി നിരീക്ഷിച്ചുവരുന്നു. ഈ നിമിഷം, മൊത്തത്തില്‍, ഞങ്ങള്‍ നിരീക്ഷിക്കുകയും ജാഗ്രത പുലര്‍ത്തുകയും വേണം, എന്നാല്‍ വിഷമിക്കേണ്ട കാര്യമില്ല,’ ഡോ. ബെല്‍ പറഞ്ഞു.

അതേസമയം, ഐസിഎംആറിന്റെ രാജ്യവ്യാപകമായ റെസ്പിറേറ്ററി വൈറസ് സെന്റിനല്‍ നിരീക്ഷണ ശൃംഖല ഉയര്‍ന്നുവരുന്ന അണുബാധകളെയും രോഗകാരികളെയും നിരീക്ഷിക്കുന്നു.

‘കേസുകള്‍ വര്‍ദ്ധിക്കുമ്പോഴെല്ലാം ഞങ്ങള്‍ മൂന്ന് കാര്യങ്ങള്‍ നോക്കുന്നു. ഇത് മൂന്ന് ഘടകങ്ങളെ ആശ്രയിച്ചിരിക്കുന്നു, ആദ്യത്തേത് അത് എത്രത്തോളം പകരുന്നു, നേരെമറിച്ച്, എത്ര വേഗത്തിലാണ് കേസുകള്‍ വര്‍ദ്ധിക്കുന്നത്. മുമ്പ്, രണ്ട് ദിവസത്തിനുള്ളില്‍ കോവിഡ് കേസുകള്‍ ഇരട്ടിയായി ഞങ്ങള്‍ കണ്ടു, എന്നാല്‍ ഇത്തവണ കേസുകള്‍ അതിവേഗം വര്‍ദ്ധിക്കുന്നതല്ല,’ ഡോ. ബെഹ്ല്‍ പറഞ്ഞു.

Continue Reading

kerala

ഒറ്റപ്പെട്ട ഇടങ്ങളില്‍ ശക്തമായ മഴയ്ക്ക് സാധ്യത; 2 ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

ചൊവ്വാഴ്ച കോഴിക്കോട്, വയനാട്, കണ്ണൂര്‍, കാസര്‍കോട് ജില്ലകളിലും യെല്ലോ അലര്‍ട്ടാണ്.

Published

on

സംസ്ഥാനത്ത് ഇന്നും ഒറ്റപ്പെട്ട ഇടങ്ങളില്‍ ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് മുന്നറിയിപ്പ്. കണ്ണൂര്‍,കാസര്‍കോട് ജില്ലയില്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. ചൊവ്വാഴ്ച കോഴിക്കോട്, വയനാട്, കണ്ണൂര്‍, കാസര്‍കോട് ജില്ലകളിലും യെല്ലോ അലര്‍ട്ടാണ്.

ശക്തമായ മഴക്ക് താത്കാലിക ശമനം ഉണ്ടായെങ്കിലും കുട്ടനാടിന്റെ പല ഭാഗങ്ങളും ഇപ്പോഴും വെള്ളക്കെട്ട് ഭീഷണിയിലാണ്. പ്രദേശത്ത് ഇന്ന് വിദ്യാഭ്യാസ സ്താപനങ്ങല്‍ക്ക് അവധി പ്രഖ്യാപിച്ചിരിക്കുകയാണ്. ഉള്‍ക്കടല്‍ മത്സ്യബന്ധനത്തിനായി പോകുന്ന മത്സ്യത്തൊഴിലാളികള്‍ക്കും കനത്ത ജാഗ്രതനിര്‍ദേശം നിലവിലുണ്ട്.

Continue Reading

Trending