Connect with us

kerala

മന്ത്രിയുടെ പേഴ്‌സണല്‍ സ്റ്റാഫിന്റെ മകളുടെ കരാട്ടെ ക്ലാസിനും ട്യൂഷനും യാത്രയും സര്‍ക്കാര്‍ വാഹനത്തില്‍

മന്ത്രിയുടെ പ്രൈറ്റ് സെക്രട്ടറി പി. കെ. ശബരീശനെ കൂടാതെ ശബരീശന്റെ ഭാര്യാ പിതാവും വാഹനം ഓടിക്കുന്നത് പതിവാണ്.

Published

on

ടൂറിസം മന്ത്രി മുഹമ്മദ് റിയാസിന്റെ പ്രൈവറ്റ് സെക്രട്ടറിയുടെ ഔദ്യോഗിക വാഹനം മകളുടെയും കുടുംബാംഗങ്ങളുടെയും വ്യക്തിപരമായ ആവശ്യങ്ങള്‍ക്ക് ഉപയോഗിക്കുന്നതായി കണ്ടെത്തി. മന്ത്രി മുഹമ്മദ് റിയാസിന്റെ പ്രൈവറ്റ് സെക്രട്ടറി ആയ പി കെ ശബരീശനാണ് സ്വന്തം മകളുടെ കരാട്ടെ ക്ലാസിനും ടുഷനും മറ്റു സ്വകാര്യ ആവശ്യങ്ങള്‍ക്കുമായി സാര്‍ക്കാര്‍ വാഹനം ദുരുപയോഗം ചെയ്യുന്നത്.

കെഎല്‍ 01 സിഡി 3136 വെള്ള ഇന്നോവ ക്രിസ്റ്റ എന്ന സാര്‍ക്കാര്‍ വാഹനമാണ് മന്ത്രിയുടെ പ്രൈറ്റ് സെക്രട്ടറിക്ക് അനുവദിച്ചിരിക്കുന്നത്. സര്‍ക്കാര്‍ എന്ന ബോര്‍ഡ് വച്ച വാഹനത്തില്‍ പലപ്പോഴും ശബരീഷന്റെ മകളും കുടുംബാംഗങ്ങളും ആണ് യാത്ര ചെയ്യുന്നത്. സാര്‍ക്കാര്‍ ബോര്‍ഡ് വച്ച ഈ വാഹനം ഇടപ്പഴഞ്ഞി മരുതുംകുഴി മീന്‍ ചന്തകളില്‍ പതിവാണ്. കൂടാതെ നന്ദാവനം എ.ആര്‍ ക്യാമ്പിലെ പോലീസ് ക്യാന്റീനിലും ആയുര്‍വേദ കോളേജിലും തുടങ്ങി സിനിമാ തീയേറ്റര്‍ പരിസരത്ത് വരെ ടൂറിസം മന്ത്രി മുഹമ്മദ് റിയാസിന്റെ പ്രൈവറ്റ് സെക്രട്ടറി യുടെ ഔദ്യോഗിക വാഹനം നിരന്തരം കാണുന്നതായി വിവരം ലഭിച്ചിരുന്നു.

മന്ത്രിയുടെ പ്രൈറ്റ് സെക്രട്ടറി പി. കെ. ശബരീശനെ കൂടാതെ ശബരീശന്റെ ഭാര്യാ പിതാവും വാഹനം ഓടിക്കുന്നത് പതിവാണ്. മന്ത്രിമാരുടെ പ്രൈവറ്റ് സെക്രട്ടറി മാര്‍ക്ക് നല്‍കുന്ന ഉയര്‍ന്ന ശമ്പളവും ആനുകൂല്യങ്ങളും പെന്‍ഷനും പുറമെയാണ് സര്‍ക്കാര്‍ വാഹനം കൂടി ഇങ്ങനെ സ്വകാര്യ ആവശ്യങ്ങള്‍ക്ക് സൗജന്യമായി നല്‍കുന്നത്.

യുവജന കമ്മിഷന്‍ അധ്യക്ഷ ചിന്താ ജേറോമിന്റെ ശമ്പളം ഇരട്ടിയാക്കി വര്‍ദ്ധിപ്പിച്ച് ഒരു ലക്ഷം രൂപ ആക്കിയതും അത് മുന്‍കാല പ്രാബല്യത്തോടെ അനുവദിക്കാന്‍ സമ്മര്‍ദ്ദം ചെലുത്തിയതും മന്ത്രി റിയാസ് ആണെന്ന വാര്‍ത്തകള്‍ കഴിഞ്ഞ ദിവസം പുറത്ത് വന്നിരുന്നു. സംസ്ഥാനം കടുത്ത സാമ്പത്തിക പ്രതിസന്ധിക്കിടയിലും റിയാസിന്റെ സമ്മര്‍ദ്ദത്തില്‍ ചിന്തയുടെ കുടിശ്ശിക യായി അഞ്ചര ലക്ഷം രൂപ അനുവദിക്കാന്‍ ധനവകുപ്പ് കഴിഞ്ഞ ദിവസം തീരുമാനം എടുത്തിരുന്നു. ഇത് ഒട്ടേറെ വിവാദങ്ങള്‍ക്കും ചര്‍ച്ചകള്‍ക്കും ഇടയാക്കുന്ന സാഹചര്യത്തിലാണ് വീണ്ടും മന്ത്രി മുഹമ്മദ് റിയാസിന്റെ പ്രൈവറ്റ് സെക്രട്ടറി യുടെ ഔദ്യോഗിക വാഹനം നിരന്തരം സ്വകാര്യ ആവശ്യങ്ങള്‍ക്ക് ഉപയോഗിക്കുന്നതായി കണ്ടെത്തുന്നത്. ഇതൊക്കെയും സര്‍ക്കാര്‍ പൊതുജനങ്ങളെയും മറ്റ് സര്‍ക്കാര്‍ ജീവനക്കാരെയും വഞ്ചിക്കുന്നതിന് തുല്യമാണ്. മന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറി പി കെ ശബരീശനെതിരെ നടപടി എടുക്കണമെന്ന് ആവശ്യവും ഉയര്‍ന്നിട്ടുണ്ട്.

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

kerala

വയനാട് തുരങ്കപാതക്ക് കേന്ദ്രത്തിന്റെ അനുമതി

കേന്ദ്ര പരിസ്ഥിതി മന്ത്രാലയത്തിന് കീഴിലുള്ള വിദഗ്ധ സമിതിയാണ് അനുമതി നല്‍കിയത്.

Published

on

വയനാട് തുരങ്കപാതക്ക് കേന്ദ്രം അനുമതി നല്‍കി. വിശദമായ വിജ്ഞാപനം ഉടന്‍ പുറത്തിറങ്ങും. നേരത്തെ പല തവണ പാരിസ്ഥിതിക പ്രശ്നം ഉന്നയിച്ച് കേന്ദ്രം അനുമതി നിഷേധിച്ചിരുന്നു. കേന്ദ്ര പരിസ്ഥിതി മന്ത്രാലയത്തിന് കീഴിലുള്ള വിദഗ്ധ സമിതിയാണ് അനുമതി നല്‍കിയത്. അതിനാല്‍ സംസ്ഥാന സര്‍ക്കാരിന് ഇനി ടെണ്ടര്‍ നടപടിയുമായി മുന്നോട്ട് പോകാം.

കോഴിക്കോട് നിന്നും മലപ്പുറത്ത് നിന്നും കര്‍ണാടകയിലേക്കുള്ള ദൂരം കുറയക്കുന്ന പദ്ധതിയാണ് തുരങ്കപാത. പാതക്കായി കോഴിക്കോട്, വയനാട് ജില്ലകളില്‍ ആവശ്യമുള്ള മുഴുവന്‍ ഭൂമിയും സര്‍ക്കാര്‍ ഏറ്റെടുത്ത് നല്‍കിയിരുന്നു. എന്നാല്‍ ചൂരല്‍മല, മുണ്ടക്കൈ ഉരുള്‍പൊട്ടലിന്റെ പശ്ചാത്തലത്തില്‍ ചില പരിസ്ഥിതി സംഘടനകള്‍ തുങ്കപ്പാത ഉപേക്ഷിക്കണമെന്ന് ആവശ്യപ്പെട്ടിരുന്നു.

1,341 കോടി രൂപക്ക് ദിലീപ് ബില്‍ഡ് കോണ്‍ കമ്പനിയാണ് നിര്‍മാണ കരാര്‍ ഏറ്റെടുത്തത്. ഇരുവഴിഞ്ഞിപ്പുഴക്ക് കുറികെ പണിയുന്ന പാലത്തിന്റെ കരാര്‍ കൊല്‍ക്കത്ത ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന റോയല്‍ ഇന്‍ഫ്ര കണ്‍സ്ട്രക്ഷന്‍ കമ്പനിക്കാണ് ലഭിച്ചത്. 80.4 കോടി രൂപക്കാണ് കരാര്‍.

കോഴിക്കോട് ജില്ലയിലെ ആനക്കാംപൊയിലില്‍ നിന്ന് ആരംഭിച്ച് വയനാട് മേപ്പാടിയിലെ കള്ളാടിയിലാണ് തുരങ്കപ്പാത അവസാനിക്കുന്നത്. പാത വരുന്നതോടെ ചുരത്തിലെ ഗതാഗതക്കുരുക്കിന് പരിഹാരമാവുകയും ആനക്കാംപൊയില്‍-മേപ്പാടി ദൂരം 42 കിലോമീറ്ററില്‍ നിന്ന് 20 കിലോമീറ്റര്‍ ആയി കുറയുകയും ചെയ്യും.

Continue Reading

kerala

സംസ്ഥാനത്ത് രണ്ട് റെയില്‍വെ സ്റ്റേഷനുകള്‍ അടച്ചുപൂട്ടാന്‍ തീരുമാനം

ടിക്കറ്റ് വരുമാനം കുറഞ്ഞതോടെ സ്റ്റേഷന്‍ നിര്‍ത്തലാക്കാമെന്ന തീരുമാനത്തിലേക്ക് എത്തുകയായിരുന്നു

Published

on

കോഴിക്കോട് കണ്ണൂര്‍ ജില്ലകളിലെ റെയില്‍വെ സ്റ്റേഷനുകള്‍ അടച്ചുപൂട്ടാന്‍ തീരുമാനം. കോഴിക്കോട് ജില്ലയിലെ വെള്ളാര്‍ക്കാട് റെയില്‍വെ സ്റ്റേഷനും കണ്ണൂര്‍ ജില്ലയിലെ ചിറക്കല്‍ റെയില്‍വെ സ്റ്റേഷനുമാണ് പൂട്ടാന്‍ തീരുമാനമായത്.

നിരവധി കാലങ്ങളായി ജീവനക്കാരും യാത്രക്കാരും വിദ്യാര്‍ത്ഥികളും ആശ്രയിച്ചിരുന്ന രണ്ട് റെയില്‍വെ സ്റ്റേഷനുകളാണ് വെള്ളാര്‍ക്കാടും ചിറക്കലും. കൊവിഡ് സമയത്ത് തിരക്ക് കുറഞ്ഞപ്പോള്‍ നിരവധി ട്രെയിനുകള്‍ക്ക് ഇവിടെ സ്റ്റോപ്പ് റദാക്കിയിരുന്നു. പിന്നാലെ ടിക്കറ്റ് വരുമാനം കുറഞ്ഞതോടെ സ്റ്റേഷന്‍ നിര്‍ത്തലാക്കാമെന്ന തീരുമാനത്തിലേക്ക് എത്തുകയായിരുന്നു.

Continue Reading

kerala

വടകരയില്‍ ദേശീയ പാത സര്‍വീസ് റോഡില്‍ ഗര്‍ത്തം

റോഡില്‍ കുഴി രൂപപെട്ടതോടെ ദേശീയ പാതയില്‍ കിലോമീറ്ററുകളോളം ഗതാഗത തടസ്സം നേരിട്ടു.

Published

on

വടകരയില്‍ ദേശീയ പാത സര്‍വീസ് റോഡില്‍ ഗര്‍ത്തം രൂപപ്പെട്ടു. വടകര ലിങ്ക് റോഡിന് സമീപം കോഴിക്കോട് ഭാഗത്തേക്ക് പോകുന്ന പാതയിലാണ് ഗര്‍ത്തം രൂപപെട്ടത്. തുടര്‍ന്ന് ദേശീയപാത കരാര്‍ കമ്പനി അധികൃതര്‍ കുഴി നികത്താന്‍ ശ്രമം തുടങ്ങി. ഇന്ന് വൈകീട്ട് 6 മണിയോടെയാണ് സംഭവം. റോഡില്‍ കുഴി രൂപപെട്ടതോടെ ദേശീയ പാതയില്‍ കിലോമീറ്ററുകളോളം ഗതാഗത തടസ്സം നേരിട്ടു.

Continue Reading

Trending