Connect with us

Football

ലൗതാരോയുടെ കിടിലൻ വോളിയില്‍ അര്‍ജന്റീനയ്ക്ക് വിജയം, മെസ്സിക്ക് അസിസ്റ്റ്‌

രണ്ടാം പകുതിയില്‍ മെസിയുടെ അസിസ്റ്റില്‍ ലൗട്ടാരോ മാര്‍ട്ടിനെസിന്റെ വകയായിരുന്നു സുന്ദരമായ ഗോള്‍.

Published

on

തോൽവിയുടെ ആഘാതത്തിൽനിന്ന് വിജയത്തിലേക്ക് തിരിച്ചുകയറി അർജന്റീന. ലോക കപ്പ് യോഗ്യതമത്സരത്തില്‍ ഒരു ഷോട്ട് പോലും അര്‍ജന്റീനയുടെ പോസ്റ്റിലേക്ക് പായിക്കാനാകാത്ത തീര്‍ത്തും ദുര്‍ബലമായിപോയ പെറുവിനെതിരെ ഏക ഗോളിന്റെ വിജയവുമായി അര്‍ജന്റീന. രണ്ടാം പകുതിയില്‍ മെസിയുടെ അസിസ്റ്റില്‍ ലൗട്ടാരോ മാര്‍ട്ടിനെസിന്റെ വകയായിരുന്നു സുന്ദരമായ ഗോള്‍.

മത്സരത്തില്‍ താരതമ്യേന അര്‍ജന്റീനക്ക് തന്നെയായിരുന്നു മേല്‍ക്കൈ എങ്കിലും വെറും മൂന്ന് ഷോട്ടുകള്‍ മാത്രമാണ് ടാര്‍ഗറ്റിലേക്ക് തൊടുക്കാന്‍ അര്‍ജന്റീനക്ക് കഴിഞ്ഞുള്ളു. ആവേശകരമായ നീക്കങ്ങളൊന്നും തന്നെ ഇരുടീമുകളുടെ ഭാഗത്ത് നിന്നും ഉണ്ടായിരുന്നില്ല.

പെറു പ്രതിരോധത്തെ വകഞ്ഞ് അര്‍ജന്റീനിയന്‍ താരങ്ങള്‍ നടത്തിയ റെയ്ഡിനൊടുവിലായിരുന്നു മത്സരത്തിലെ ഏകഗോള്‍ പിറന്നത്. ബില്‍ഡ് അപ്പിനൊടുവില്‍ 55-ാം മിനിറ്റില്‍ പെറു പോസ്റ്റിന്റെ ഇടതുവശത്ത് നിന്ന് മെസിക്ക് പന്ത് ലഭിച്ചു. ബോക്‌സിലേക്ക് മെസിയുടെ അളന്നുമുറിച്ച അധികം ഉയരമില്ലാത്ത പാസ്.

ബോസ്‌കില്‍ നിലയുറപ്പിച്ച ലൗട്ടാരോ മാര്‍ട്ടിനസ് ഇടതുകാലിനാല്‍ സുന്ദരമായി പന്ത് പോസ്റ്റിലേക്ക് അടിച്ചു കയറ്റി. സ്‌കോര്‍ 1-0. തുടര്‍ന്നു ഗോളിനായി അര്‍ജന്റീന നീക്കങ്ങള്‍ നടത്തിയെങ്കിലും പെറു പ്രതിരോധിച്ചു. മറുഭാഗത്തേക്ക് ഓണ്‍ ടാര്‍ഗറ്റ് എന്ന നിലയിലുള്ള നീക്കങ്ങള്‍ ഒന്നും തന്നെ പെറുവിന് നടത്താനായില്ല. അര്‍ജന്റീനയുടെ ഗോള്‍കീപ്പര്‍ എമിലിയാനോ മാര്‍ട്ടിനസിന് ‘പൂര്‍ണവിശ്രമം’ ആയിരുന്നു മത്സരത്തിലുടനീളം. ഒരിക്കല്‍ പോലും അദ്ദേഹത്തെ സ്‌ക്രീനില്‍ കാണിക്കാന്‍ ആയില്ല.

വിരസമായ മത്സരത്തില്‍ അര്‍ജന്റീന തന്നെയാണ് നീക്കങ്ങളില്‍ മുമ്പില്‍. ആദ്യ പകുതിയിലെ 13-ാം മിനിറ്റില്‍ മെസിയുടെ നേതൃത്വത്തിലുള്ള നീക്കം ഗോളിന് തൊട്ടടുത്ത് എത്തിയെങ്കിലും അവസരം മുതലാക്കാനായില്ല. പതിനെട്ടാം മിനിറ്റില്‍ മെസിയെ ഫൗള്‍ ചെയ്തതിന് ലഭിച്ച ഫ്രീകിക്കും നിഷ്ഫലമായി. 22-ാം മിനിറ്റില്‍ ലൗട്ടാരോ പെറു ബോക്‌സിനുള്ളില്‍ നിന്ന് ജൂലിയന്‍ അല്‍വാരസിന് നല്‍കിയ പാസ് സ്വീകരിച്ച് തൊടുത്ത ഷോട്ട് വലതുപോസ്റ്റില്‍ തട്ടി പുറത്തേക്ക് പോയി. 24-ാം മിനിറ്റില്‍ ബോക്‌സിന് ഏതാനും വാര അകലെ നിന്ന് ജൂലിയന്‍ അല്‍വാരസ് മാക് അലിസ്റ്ററെ ലക്ഷ്യമിട്ട് ബോക്‌സിലേക്ക് നല്‍കിയ ഓവര്‍ ഹെഡ് ബോളില്‍ അദ്ദേഹം തല വെച്ചെങ്കിലും വലതുപോസ്റ്റിനരികിലൂടെ അതും പുറത്തേക്ക് പോയി.

മറുഭാഗത്ത് പെറു ക്യാപ്റ്റന്‍ പൗലോ ഗോണ്‍സാലസിന്റെ നേതൃത്വത്തില്‍ ദുര്‍ബലമായ നീക്കങ്ങള്‍ മാത്രമാണ് ആദ്യ പകുതിയിലുണ്ടായത്. ഓട്ടമെന്‍ഡി ഗോണ്‍സാലോ മൊന്‍ഡിയല്‍ എന്നിവരുടെ നേതൃത്വത്തില്‍ പെറുവിന്റെ നീക്കങ്ങളെ അത്ര പണിപ്പെടാതെ തന്നെ ചെറുക്കാനായി.

37-ാം നിനിറ്റില്‍ മെസിയെ പെറു മധ്യനിരക്കാരന്‍ ജീസസ് കസിലോ ഫൗള്‍ ചെയ്തതിന് ലഭിച്ച ഫ്രീകിക്കിലും ഗോള്‍ കണ്ടെത്താനായില്ല. 43-ാം മിനിറ്റില്‍ മെസിയുടെ ഫ്രീകിക്ക് പോസ്റ്റിലേക്ക് എത്തിയെങ്കിലും പെറു കീപ്പര്‍ പെഡ്രോ ഗല്ലീസ് കൈപ്പിടിയിലൊതുക്കി. 44-ാം മിനിറ്റില്‍ മത്സരത്തിലെ ആദ്യ കാര്‍ഡ് റഫറി പുറത്തെടുത്തു. അല്‍വാരസിനെ ഫൗള്‍ ചെയ്തതിന് മിഖേല്‍ അരൗജോക്കായിരുന്നു മഞ്ഞക്കാര്‍ഡ്. ആദ്യപകുതിയിലെ അധികസമയത്തിലെ അവസാന നിമിഷം ലഭിച്ച ഫ്രീകിക്ക് ബോക്‌സിലേക്ക് ലക്ഷ്യം വെച്ചെങ്കിലും പന്ത് പുറത്തേക്ക് പോയി.

രണ്ടാം പകുതിയിലെ അറുപതാം മിനിറ്റില്‍ പെറു ഹാഫിന്റെ ഇടതുമൂലയില്‍ നിന്ന് മെസിയുടെ ഫ്രീകിക്ക്. ബോക്‌സിലേക്ക് ഉയര്‍ന്നെത്തിയ പന്ത് അര്‍ജന്റീനിയന്‍ താരങ്ങള്‍ക്ക് ലഭിക്കാതെ പുറത്തുപോയി. തൊട്ടടുത്ത നിമിഷവും സമാനമായി ബോക്‌സിലേക്ക് പന്ത് എത്തിയെങ്കിലും മുതലാക്കാനായില്ല. 65-ാം മിനിറ്റില്‍ പെറുവിന് അനുകൂലമായ ഫ്രീകിക്ക്. ഓട്ടമെന്‍ഡി പെറു മുന്നേറ്റനിര താരത്തെ ഫൗള്‍ ചെയ്തതിനായിരുന്നു കിക്ക് ലഭിച്ചത്. പകരക്കാരനായി എത്തിയ അറ്റാക്കര്‍ ലപാഡുല അര്‍ജന്റീനയുടെ ബോക്‌സിന് തൊട്ട് പുറത്ത് നിന്ന് തൊടുത്ത കിക്ക് ക്രോസ് ബാറിന് മുകളിലൂടെ പറന്നു.

74-ാം മിനിറ്റില്‍ പെറുവിന്റെ മുന്നേറ്റം. പെറു പകുതിയില്‍ നിന്ന് പന്ത് സ്വീകരിച്ച സെര്‍ജിയോ പെന ലപാഡുലയിലേക്ക് ഒരു നീളന്‍ ലോബ് നല്‍കുന്നു. പന്ത് വരുതിയിലാക്കിയ ലപാഡുല മുന്നോട്ട് ഓടിയെത്തിയ സെര്‍ജിയോ പെനക്ക് തന്നെ പന്ത് കൈമാറി. പെന പായിച്ച ഷോട്ട് ക്രോസ്ബാറിന് മുകളിലൂടെ പറക്കുന്ന കാഴ്ച്ച.

പെറു പതിയെ കളിയുടെ നിയന്ത്രണം ഏറ്റെടുത്തെന്ന് തോന്നിച്ച നിമിഷങ്ങളായിരുന്നു അത്. അര്‍ജന്റീന പ്രതിരോധത്തിലേക്ക്. 81-ാം മിനിറ്റില്‍ ലൗട്ടാരോയെയും ഡിപോളിനെയും പിന്‍വലിച്ചു. പകരം ലോ സെല്‍സോയും ഗിലിയാനോ സിമിയോണിയും കളത്തിലെത്തി. നാല് മിനിറ്റ് മുമ്പ് പ്രതിരോധത്തില്‍ നിന്ന് ഗോണ്‍സാലോ മോണ്‍ഡിയലിനെ പിന്‍വലിച്ച് നെഹുവാന്‍ പെരെസിനെ ഇറക്കിയിരുന്നു.

മറുഭാഗത്ത് രണ്ട് മാറ്റങ്ങള്‍ പെറു വരുത്തി. മുന്‍നിരയില്‍ നിന്ന് അലക്‌സ് വലേര, ഒലിവര്‍ സോനെ എന്നിവര്‍ പിന്‍വലിക്കപ്പെട്ടു. പകരക്കാരായി എഡിസണ്‍ ഫ്‌ളോറസ്, ബ്രയാന്‍ റയ്‌ന എന്നിവര്‍ കളത്തിലെത്തി. 90 മിനിറ്റില്‍ മാക് അലിസ്റ്റര്‍, ബലേര്‍ഡി എന്നിവര്‍ക്ക് പകരക്കാരായി പരേഡസ്, ഫാകുണ്ടോ മദീന എന്നിവരെത്തി. അധികസമയമായി നല്‍കിയ നാല് മിനിറ്റിലും പറയത്തക്ക നീക്കങ്ങളൊന്നും ഇരുഭാഗത്ത് നിന്നും ഇല്ലാതെ മത്സരം അവസാനിച്ചു.

Football

ആ അധ്യായം അടഞ്ഞെന്ന് അനസ്

രാജ്യാന്തര കായിക റിപ്പോർട്ടർ കമാൽ വരദൂരാണ് ഫേസ്ബുക്ക് പോസ്റ്റിലുടെ ജോലി അധ്യായം അനസ് അടച്ചതായി വ്യക്തമാക്കിയത്

Published

on

കോഴിക്കോട്: സർക്കാർ ജോലി കാര്യത്തിൽ ഇനി ആർക്ക് മുന്നിലും അപേക്ഷ നൽകാനില്ലെന്ന് ഫുട്ബോളർ അനസ് എടത്തൊടിക. അർഹമായ ജോലിക്കായി അംഗീകൃത മാർഗങ്ങളിൽ തന്നെ സഞ്ചരിച്ചു. പക്ഷേ കായിക മന്ത്രി ഉൾപ്പെടെയുള്ളവർ പ്രതികൂലമായാണ് സംസാരിക്കുന്നത്. രാജ്യത്തിനായി കളിച്ച ഒരു ഫുട്ബോളർക്കും അവഗണന സംഭവിക്കരുത് എന്ന് കരുതിയാണ് ജോലി കാര്യത്തിൽ ഉറച്ചുനിന്നത്. എന്നെ നന്നായി അറിയാവുന്ന കൊണ്ടോട്ടി എം.എൽ.എ ഇബ്രാഹിം നിയമസഭയിൽ രേഖകൾ സമർപ്പിച്ച് സംസാരിച്ചിട്ടും അധികൃതർ സംശയദൃഷ്ടിയോടെയാണ് കാര്യങ്ങൾ കണ്ടതെന്നും അനസ് സുചിപ്പിക്കുന്നു. രാജ്യാന്തര കായിക റിപ്പോർട്ടർ കമാൽ വരദൂരാണ് ഫേസ്ബുക്ക് പോസ്റ്റിലുടെ ജോലി അധ്യായം അനസ് അടച്ചതായി വ്യക്തമാക്കിയത്.

Continue Reading

Football

ഈ സീസണ്‍ അവസാനത്തോടെ ഡി ബ്രൂയിനെ സിറ്റി വിട്ടേക്കും

സിറ്റിക്കായി 400 മത്സരങ്ങളിൽ ബൂട്ടണിഞ്ഞ ഡിബ്രൂയിനെ ചാമ്പ്യൻസ് ലീഗ് അടക്കം നിരവധി കിരീട നേട്ടങ്ങളിൽ പങ്കാളിയായിട്ടുണ്ട്.

Published

on

ഒരു പതിറ്റാണ്ടു കാലം മാഞ്ചസ്റ്റർ സിറ്റിയുടെ മധ്യനിരയിലെ അനിഷേധ്യ സാന്നിധ്യമായിരുന്ന കെവിൻ ഡിബ്രൂയിനെ ക്ലബ്ബ് വിടുന്നു. സോഷ്യൽ മീഡിയ പേജുകളിലൂടെ താരം തന്നെയാണ് ആരാധകരെ ഇക്കാര്യം അറിയിച്ചത്. സിറ്റിക്കായി 400 മത്സരങ്ങളിൽ ബൂട്ടണിഞ്ഞ ഡിബ്രൂയിനെ ചാമ്പ്യൻസ് ലീഗ് അടക്കം നിരവധി കിരീട നേട്ടങ്ങളിൽ പങ്കാളിയായിട്ടുണ്ട്.

പ്രീമിയർ ലീഗിലെ എക്കാലത്തേയും മികച്ച മിഡ്ഫീൽഡർമാരുടെ കൂട്ടത്തിലാണ് ഡിബ്രൂയിനെയുടെ പേര് എണ്ണപ്പെടുന്നത്. പ്രീമിയർ ലീഗ് ചരിത്രത്തിൽ ഏറ്റവും കൂടുതൽ അസിസ്റ്റ് നൽകിയവരുടെ പട്ടികയിൽ റ്യാൻ ഗിഗ്‌സിന് ശേഷം രണ്ടാമതാണ് ഡിബ്രൂയിനെയുടെ സ്ഥാനം. കരിയറിലുടനീളം സിറ്റിയുടെ 118 ഗോളുകൾക്കാണ് ഡിബ്രൂയിനെ വഴിയൊരുക്കിയത്. റ്യാൻ ഗിഗ്‌സ് യുണൈറ്റഡ് ജഴ്‌സിയിൽ 162 ഗോളുകൾക്കാണ് വഴി തുറന്നത്.

പരിക്ക് വലച്ച അവസാന സീസണിൽ പലപ്പോഴും ബെഞ്ചിലായിരുന്നു ബെല്‍ജിയന്‍ താരത്തിന്‍റെ സ്ഥാനം. ആറ് തവണ ഇംഗ്ലീഷ് പ്രീമിയർ ലീഗ് കിരീടം ഇത്തിഹാദ് ഷെല്‍ഫിലെത്തിച്ച ഡിബ്രൂയിനെ ഒരു ചാമ്പ്യന്‍സ് ലീഗ് കിരീടത്തിലും ഒരു എഫ്.എ കപ്പിലും മുത്തമിട്ടു.

Continue Reading

Football

ഡൊറിവൽ ജൂനിയറിനെ പുറത്താക്കി ബ്രസീൽ

ലോകകപ്പ് യോഗ്യതാ മത്സരത്തിൽ അർജന്റീനയോട് 4-1ന് പരാജയപ്പെട്ടതിന് പിന്നാലെയാണ് നടപടി.

Published

on

ബ്രസീൽ ദേശീയ ഫുട്ബോൾ ടീം കോച്ച് ഡോറിവൽ ജൂനിയറിനെ പുറത്താക്കി. ലോകകപ്പ് യോഗ്യതാ മത്സരത്തിൽ അർജന്റീനയോട് 4-1ന് പരാജയപ്പെട്ടതിന് പിന്നാലെയാണ് നടപടി. നിര്‍ണായക ലോകകപ്പ് പോരാട്ടത്തില്‍ 4-1ന്റെ കനത്ത തോല്‍വിയാണ് അര്‍ജന്റീനയിലെ ബ്യൂണസ് അയേഴ്‌സില്‍ നടന്ന പോരാട്ടത്തില്‍ ബ്രസീലിനു നേരിടേണ്ടി വന്നത്. ഇതിനു പിന്നാലെയാണ് ബ്രസീല്‍ ഫുട്‌ബോള്‍ കോണ്‍ഫെഡറേഷൻ്റെ കനത്ത നടപടി.

ബ്രസീല്‍ ഫുട്‌ബോള്‍ കോണ്‍ഫെഡറേഷൻ തന്നെയാണ് ഇക്കാര്യം പ്രഖ്യാപിച്ചത്. ഡൊറിവാള്‍ ജൂനിയര്‍ ഇനി ടീമിനൊപ്പം ഉണ്ടാകില്ല. അദ്ദേഹത്തിന്റെ ഭാവി പരിപാടിക്ക് എല്ലാവിധ ആശംസകളും നേരുന്നു. ദേശീയ ടീമിനായി ചെയ്ത സേവനങ്ങള്‍ക്കു നന്ദി പറയുന്നു. പുതിയ പരിശീലകനെ ഉടന്‍ തന്നെ നിയമിക്കും.എന്നായിരുന്നു അറിയിപ്പ്.

2022ലെ ലോകകപ്പ് ക്വാര്‍ട്ടറില്‍ ക്രൊയേഷ്യയോടു പരാജയപ്പെട്ടതിനു പിന്നാലെ കോച്ച് ടിറ്റെയെ പുറത്താക്കിയാണ് ഡൊറിവാളിനെ ബ്രസീല്‍ നിയമിച്ചത്.62കാരനായ പരിശീലകന്‍ 16 മത്സരങ്ങളിലാണ് ടീമിനെ പരിശീലിപ്പിച്ചത്. 7 വീതം ജയവും തോല്‍വിയും 2 സമനിലയുമാണ് ഈ കാലഘട്ടിൽ ബ്രസീൽ നേടിയത്. ലോകകപ്പ് യോഗ്യതാ പോരാട്ടത്തില്‍ അര്‍ന്റീനയോടേറ്റ കനത്ത തോല്‍വിയുടെ മുഴുവന്‍ ഉത്തരവാദിത്വവും ഡൊറിവാള്‍ ഏറ്റെടുത്തിരുന്നു.

ബ്രസീലിൻ്റെ സൂപ്പർ താരം നെയ്മർ ഡൊറിവാളിനു കീഴിൽ ഒരു മത്സരങ്ങളിലും കളിച്ചിച്ചില്ല. 5 തവണ ലോക ചാംപ്യന്‍മാരായ ബ്രസീല്‍ നിലവിലെ സാഹചര്യത്തിൽ 2026ലെ ലോകകപ്പിലെത്താന്‍ കഠിനമായി പരിശ്രമിക്കേണ്ടിയിരിക്കുന്നു. അര്‍ജന്റീനയ്ക്കും ഇക്വഡോറിനും യുറുഗ്വെയ്ക്കും പിന്നില്‍ നാലാം സ്ഥാനത്താണ് ഇപ്പോൾ ബ്രസീൽ.

Continue Reading

Trending