Connect with us

Video Stories

ഖത്തറിന്റെ ചരിത്രത്തിലാദ്യമായി ശൂറാ കൗണ്‍സിലില്‍ വനിതകള്‍

Published

on

ദോഹ: ഖത്തറിന്റെ ചരിത്രത്തിലാദ്യമായി ശൂറാകൗണ്‍സിലില്‍ വനിതകള്‍ ഇടംനേടി. ശൂറ കൗണ്‍സിലില്‍ നാലു വനിതകള്‍ ഉള്‍പ്പടെ28 പുതിയ അംഗങ്ങളെ ഉള്‍പ്പെടുത്തി അമീര്‍ ശൈഖ് തമീം ബിന്‍ ഹമദ് അല്‍താനി ഉത്തരവ് പുറപ്പെടുവിച്ചു.
നിലവിലെ കൗണ്‍സിലിലെ 13 അംഗങ്ങളെ നിലനിര്‍ത്തിയിട്ടുണ്ട്. മുന്‍ ഖത്തര്‍ ഐടി കമ്യൂണിക്കേഷന്‍സ് വകുപ്പ് മന്ത്രി ഡോ. ഹെസ്സ അല്‍ജാബര്‍, അയിഷ യൂസുഫ് അല്‍മന്നായി, ഹിന്ദ് അബ്ദുല്‍റഹ്മാന്‍ അല്‍മുഫ്ത, റീം അല്‍മന്‍സൂരി എന്നിവരാണ് ശൂറാ കൗണ്‍സിലിലെ വനിതകള്‍. ശൂറ കൗണ്‍സിലിന്റെ 46-ാമത് സെഷന് നവംബര്‍ പതിനാലിന് തുടക്കമാകും. ഇതുസംബന്ധിച്ച് അമീര്‍ ഉത്തരവിറക്കി. ഖത്തറിന്റെ ഏറ്റവും സുപ്രധാനമായ ഭരണഘടനാ സംവിധാനമാണ് ശൂറാ കൗണ്‍സില്‍. മന്ത്രിസഭ അംഗീകരിച്ച കരട് നിയമങ്ങള്‍, പൊതുവായ സര്‍ക്കാര്‍ നയങ്ങള്‍, രാജ്യത്തിന്റെ കരട് ബജറ്റ് എന്നിവ ചര്‍ച്ച ചെയ്യേണ്ട ചുമതലയും ഉത്തരവാദിത്വവും ശൂറാകൗണ്‍സിലിനാണ്.

1mwqnb
റാശിദ് ഹമദ് അല്‍ ഫര്‍ഹൂദ് അല്‍മദദി, നാസര്‍ റാശിദ് സിറെയ് അല്‍കഅബി, യൂസുഫ് റാശിദ് യൂസുഫ് അല്‍ ഖാതിര്‍, മുഹമ്മദ് ഖാലിദ് അബ്ദുല്‍ അസീസ് അല്‍ഗാനിം അല്‍മദീദ്, ഇബ്‌റാഹിം ഖലീഫ ഇബ്‌റാഹിം അല്‍നസ്ര്‍, നാസര്‍ സുലൈമാന്‍ ഹൈദര്‍ മുഹമ്മദ് അല്‍ഹൈദര്‍, മുഹമ്മദ് അബ്ദുല്ല യൂസുഫ് അല്‍സുലൈത്തി, ഹാദി സെയ്ദ് അബ്ദുല്‍ ഹാദി ഹിലീത് അല്‍ഖയാരീന്‍, അബ്ദുല്ല ഖാലിദ് മുഹമ്മദ് അല്‍മന, നാസര്‍ ഖലീല്‍ ഇബ്‌റാഹിം യൂസുഫ് അല്‍ജെയ്ദ, സഖ്ര്‍ ഫഹദ് സഖ്ര്‍ അല്‍മുറൈഖി, നാസര്‍ അഹ്മദ് മുഹമ്മദ് അല്‍മല്‍കി അല്‍ജുഹാനി, അഹ്മദ് ഖലീഫ മിതീബ് റാശിദ് അല്‍ റുമൈഹി എന്നിവരുടെ ശൂറാ കൗണ്‍സിലിലെ അംഗത്വം പുതുക്കിയിട്ടുണ്ട്. അവശേഷിച്ച അംഗങ്ങളെ ഒഴിവാക്കി.
ഈ ഒഴിവ് നികത്തുന്നതിനായാണ് പുതിയതായി 28 അംഗങ്ങളെ ഉള്‍പ്പെടുത്തിയത്. യൂസുഫ് മുഹമ്മദ് യൂസുഫ് അല്‍ഉബൈദാന്‍, ഇസ്മാഈല്‍ മുഹമ്മദ് ശരീഫ് അല്‍ഇമാദി, അഹ്മദ് അബ്ദുല്ല സെയ്ദ് അല്‍മഹ്മൂദ്, അബ്ദുര്‍റഹ്മാന്‍ യൂസുഫ് അബ്ദുര്‍റഹ്മാന്‍ അല്‍ഖുലൈഫി, യൂസുഫ് അഹ്മദ് അലിഉംറാന്‍ അല്‍കുവാരി, അബ്ദുല്ല ഖാലിദ് മുഹമ്മദ് അല്‍ ജാബര്‍ അല്‍നുഐമി, മുഹമ്മദ് അബ്ദുല്ല അബ്ദുല്‍ഗാനി നാസര്‍ അല്‍അബ്ദുല്‍ഗാനി, ദഹ്‌ലാന്‍ ജമാന്‍ ബശീര്‍ അല്‍ഹമദ്, ഹെസ്സ സുല്‍ത്താന്‍ ജാബര്‍ മുഹമ്മദ് അല്‍ജാബര്‍, ഖലീഫ അലി ഖലീഫ അല്‍ഹിത്മി, അയിഷ യൂസുഫ് ഉമര്‍ അല്‍ ഹമദ് അല്‍മന്നായി, അബ്ദുല്‍ അസീസ് മുഹമ്മദ് അബ്ദുല്ല അല്‍അത്തിയ്യ, നാസര്‍ സല്‍മീന്‍ ഖാലിദ് അല്‍സുവൈദി, മുഹമ്മദ് മഹ്ദി അജ്‌യാന്‍ മുഹമ്മദ് അല്‍അഹ്ബാബി, അലി അബ്ദുല്‍ ലത്തീഫ് മുഹമ്മദ് അല്‍ ിസ്‌നദ് അല്‍മുഹന്നദി, നാസര്‍ സുല്‍ത്താന്‍ നാസര്‍ അല്‍ഹുമൈദി, മുബാറക് സെയ്ഫ് ഹംദാന്‍ മുസിഫ് അല്‍മന്‍സൂരി, ഖാലിദ് മുഹമ്മദ് അജാജ് അല്‍ കുബൈസി, മുഹമ്മദ് മന്‍സൂര്‍ ഖലീല്‍ അല്‍ഖലീല്‍ അല്‍ശഹ്‌വാനി, ഖാലിദ് അബ്ദുല്ല റാശിദ് അല്‍ബുഐനൈന്‍, മുഹമ്മദ് അലി ജാബര്‍ ഹമദ് അല്‍ഹിന്‍സബ്, അബ്ദുല്ല ഫഹദ് അബ്ദുല്ല ഗുറാബ് അല്‍മര്‍റി, അബ്ദുല്‍ ലത്തീഫ് മുഹമ്മദ് അബ്ദുല്‍ലത്തീഫ് അല്‍സാദ, ഹിന്ദ് അബ്ദുര്‍റഹ്മാന്‍ മുഹമ്മദ് മുബറല്‍ അല്‍മുഫ്ത, ഫഹദ് മുഹമ്മദ് ഫഹദ് സഅദ് മുസ്‌വീര്‍, സ്വാലിഹ് അബ്ദുല്ല മുഹമ്മദ് അല്‍ ഇബ്‌റാഹിം അല്‍ മന്നായി, മുഹമ്മദ് അലി സുല്‍ത്താന്‍ അല്‍അലി അല്‍മദീദ്, റീം മുഹമ്മദ് റാശിദ് അല്‍ ഹമ്മൂദി അല്‍മന്‍സൂരി എന്നിവരാണ് പുതുമുഖങ്ങള്‍.
അടുത്തിടെ ഖത്തര്‍ വിദേശകാര്യമന്ത്രാലയത്തില്‍ ഇതാദ്യമായി വനിതാ വക്താവിനെ നിയോഗിച്ചിരുന്നു. ലുലുവ റാഷിദ് അല്‍ഖാതിറിനെയാണ് നിയമിച്ചത്.

news

കാത്തിരുന്ന തിരിച്ചുവരവ്

അപ്രതീക്ഷിതമായുണ്ടായ അകപ്പെടലില്‍ ജീവിതം തള്ളിനീക്കുന്നതിനു പകരം പരീക്ഷണങ്ങളിലും നിരീക്ഷണങ്ങളിലും അഭിരമിക്കുകയായിരുന്നു അവര്‍.

Published

on

സുനിതാ വില്യംസും ബുച്ച് വില്‍മോറും രണ്ടു സഹപ്രവര്‍ത്തകര്‍ക്കൊപ്പം സ്‌പെയ്‌സ് എക്‌സിന്റെ ഡ്രാഗണ്‍ കാപ്ള്‍ ഫ്‌ളോറിഡക്കു സമീപം അറ്റ്‌ലാന്റിക് സമുദ്രത്തില്‍ പതിക്കുമ്പോള്‍ വിരാമമായത് ഭൂമിയുടെയൊന്നാകെയുള്ള ഒമ്പതുമാസത്തെ കാത്തിരിപ്പിനാണ്. എട്ടുദിവസത്തെ നിരീക്ഷണ പരീക്ഷണങ്ങള്‍ക്കായി 2024 ജൂണ്‍ അഞ്ചിനാണ് സുനിതയും സംഘവും അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിലേക്ക് തിരിച്ചത്. ബോയിങ്ങിന്റെ സ്റ്റാര്‍ലൈനറിന്റെ പരീക്ഷണദൗത്യത്തിന്റെ ഭാഗമായിട്ടായിരുന്നു ഇവരുടെ യാത്ര. സ്റ്റാര്‍ലൈനറിലുണ്ടായ ഹീലിയം ചോര്‍ച്ചയും ത്രസ്റ്ററുകളുടെ തകരാറും കാരണം മടക്കയാത്ര അനിശ്ചിതത്വത്തിലാവുകയായിരുന്നു. മൂന്നാമത്തെ യാത്രയോടെ സുനിത വില്യംസ് ആകെ 608 ദിവസമാണ് ബഹിരാകാശ നിലയത്തില്‍ സഞ്ചരിച്ചത്. 675 ദിവസം ബഹിരാ കാശത്തു ജീവിച്ച പെഗി വറ്റ്‌സന്‍ മാത്രമാണ് ഇക്കാര്യത്തില്‍ സുനിതക്കു മുന്നിലുള്ള ഏക വനിത. ഒമ്പതുമാസത്തോളം അനിശ്ചിതത്വത്തിന്റെ ആകാശത്തു കഴിച്ചു കൂട്ടേണ്ടി വന്നിട്ടും ആത്മവിശ്വാസം ഊര്‍ജമാക്കി തിരിച്ചെത്തുമ്പോള്‍ സുനിത വില്യംസ് എന്ന ഇന്ത്യന്‍ വംശജ ച്ചെത്തുനേ പ്രചോദനത്തിന്റെ പ്രതീകമായിത്തീരുകയാണ്. ക്രിസ്മസ് ആഘോഷം, പിറന്നാള്‍ ആഘോഷം, അമേരിക്കന്‍ തിരഞ്ഞെടുപ്പിലെ വോട്ടു രേഖപ്പെടുത്തല്‍ അങ്ങനെ സംഭവ ബഹുലമായിരുന്നു സുനിതയുടെ ആകാശ ജീവിതം. അപ്രതീക്ഷിതമായുണ്ടായ അകപ്പെടലില്‍ ജീവിതം തള്ളിനീക്കുന്നതിനു പകരം പരീക്ഷണങ്ങളിലും നിരീക്ഷണങ്ങളിലും അഭിരമിക്കുകയായിരുന്നു അവര്‍.

സുനിതാ വില്യംസിന്റെ ഇന്ത്യന്‍ വേരുകള്‍ അവരുടെ ആകാശവാസം രാജ്യത്തിനും നല്‍കിയത് ചങ്കിടിപ്പിന്റെ നാ ുകളായിരുന്നു. ആഘോഷങ്ങളിലും ആഹ്ലാദങ്ങളിലും ലോകത്തെപ്പോലെ രാജ്യവും അവരെ ഓര്‍ത്തുകൊണ്ടേയിരുന്നു. അന്താരാഷ്ട്ര വനിതാ ദിനത്തില്‍ ധീരതയുടെ മറുനാമമായി രാജ്യത്തെ മാധ്യമങ്ങള്‍ അവരെ വാഴ്ത്തി ക്കൊണ്ടേയിരുന്നു. എന്തു പ്രതിസന്ധിയുണ്ടെങ്കിലും അവള്‍ തിരിച്ചുവരും, കാരണം അവളുടെ പേര് സുനിതയാണെന്ന് എല്ലാവരും ആത്മവിശ്വാസത്തോടെ ഉരുവിട്ടുകൊണ്ടേയിരുന്നു. ഗുജറാത്തില്‍ നിന്നും യു.എസിലേക്ക് കുടിയേറിയ ഡോകട്ര്‍ ദീപക് പാണ്ഡ്യയുടെയും സ്ലോവെനിയന്‍ വംശജയായ ബോട്യുടെയും മകളായി 1965 ലായിരുന്നു അവരുടെ ജനനം. യു.എസ് നേവല്‍ അക്കാദമിയില്‍ പൈലറ്റായിരുന്ന അവര്‍ 1998ലാണ് നാസ ബഹിരാകാശ യാത്രികയായി അംഗീകരിച്ചത്. കഠിന പരിശീലനങ്ങള്‍ക്കൊടുവില്‍ 2006 ല്‍ ആണ് ആദ്യമായി ബഹിരാകാശത്ത് എത്തുന്നത്. 2012 ല്‍ രണ്ടാം ബഹിരാകാശ യാത്ര. പിന്നീട് 2024ല്‍ എട്ടുദിവസത്തേക്ക് നടത്തിയ യാത്രയാണ് ഇപ്പോള്‍ ഒമ്പതുമാസത്തിലേക്ക് നീണ്ടത്. സുനിതയ്‌ക്കൊപ്പം ബുച്ച് വില്‍മോറും സുരക്ഷിതമായി ഇന്നലെ രാവിലെ ഭൂമിയില്‍ മടങ്ങി എത്തി. തുടക്കത്തില്‍ വൈമാനി കനായിരുന്നു ബുച്ച്. പിന്നീടാണ് ബഹിരാകാശത്തേക്കുള്ള സ്വപ്നസഞ്ചാരം തുടങ്ങിയത്. ഉറച്ചവിശ്വാസവും സാഹസികതയ്ക്കു മുതിരാനുള്ള മനോഭാവാവും ഒരാളെ ജീവിത വിജയത്തിലെത്തിക്കുമെന്നതിന്റെ ഉദാഹരണമാണ് ബുച്ച്. യുഎസ് നാവികസേനാ ഓഫീസറായിരുന്ന വില്‍ മോറിനെ 2000ലാണ് നാസ ബഹിരാകാശ യാത്രയ്ക്ക് തി രഞ്ഞെടുത്തത്. 2009ല്‍ എസ്ടിഎസ്129 സ്‌പെയ്‌സ് ഷട്ടില്‍ ദൗത്യത്തിന്റെ ഭാഗമായായിരുന്നു ആദ്യ ബഹിരാകാശയാത്ര. 2014ല്‍ വീണ്ടും നിലയത്തിലേക്ക്. അക്കുറി ഐഎസ് എസില്‍ ഫ്‌ളൈറ്റ് എന്‍ജിനീയറായും കമാന്‍ഡറായും പ്ര വര്‍ത്തിച്ചു.

സുനിതാ വില്യംസിനെയും ബുച്ച് വില്‍മോറിനേയും കാത്തിരിക്കുന്നത് ഒട്ടേറെ ആരോഗ്യ പ്രശ്‌നങ്ങളാണ്. ശരീരം പഴയ രീതിയിലേക്ക് തിരിച്ചെത്താന്‍ മാസങ്ങള്‍ എടുക്കും. ടെക്‌സസിലെ ഹൂസ്റ്റണിലുള്ള നാസയുടെ ജോണ്‍സണ്‍ ബഹിരാകാശ കേന്ദ്രത്തിലേക്കാണ് ഇരുവരെയും കൊണ്ടുപോയത്. അവിടെ അവരെ വൈദ്യപരിശോധനയ്ക്ക് വിധേയമാക്കും. ഒന്‍പതുമാസത്തോളം മൈക്രോ ഗ്രാവിറ്റിയില്‍ കഴിഞ്ഞ അവര്‍ക്ക് ഭൂമിയുടെ ഗുരുത്വാകര്‍ഷണവുമായി പൊരുത്തപ്പെടുത്തുന്നതിനുള്ള പിന്തുണയും സഹായവും അവിടെ നല്‍കും. ബഹിരാകാശത്തു തങ്ങി മടങ്ങുന്നവര്‍ക്ക് ഭൂമിയില്‍ ജീവിക്കുന്നതിന് അനുഗുണമായ ശാരീരിക, മാനസികാവസ്ഥ വീണ്ടെടുക്കല്‍ പ്രക്രിയയ്ക്ക് നാളുകളെടുക്കും. ഗുരുത്വാകര്‍ഷണമില്ലാത്ത അവസ്ഥയില്‍ ജീവിക്കുന്നതിനാല്‍ അവരുടെ കൈകാലുകളിലെ പേശികള്‍ ക്ഷയിച്ചിട്ടുണ്ടാകും. അതി സാഹസിക മായ ഈ യാത്രകള്‍ കൊണ്ട് എന്തുഗുണം എന്ന ചോദ്യത്തിനുള്ള ഒരേയൊരുത്തരം ഈ കഷ്ടപ്പാടും സങ്കീര്‍ണ്ണതകളുമെല്ലാം വരുംതലമുറക്കുവേണ്ടിയുള്ള കരുതലാണ്. ഈ യാത്രകള്‍ കണ്ടുമനസ്സിലാക്കിയവരേക്കാളും വായിച്ചറിഞ്ഞവരേക്കാളും വളര്‍ന്നുവരുന്ന ഒരു തലമുറയായിരിക്കും ഇവരെ നെഞ്ചേറ്റുക.

Continue Reading

Video Stories

അരൂരില്‍ ഹാഷിഷ് ഓയിലുമായി മൂന്ന് വിദ്യാര്‍ത്ഥികളെ പൊലീസ് പിടികൂടി

പിടിയിലായ ഒരാളുടെ വീട്ടില്‍ നിന്നും കഞ്ചാവ് ചെടിയും കണ്ടെത്തി.

Published

on

ആലപ്പുഴ അരൂരില്‍ ഹാഷിഷ് ഓയിലുമായി മൂന്ന് വിദ്യാര്‍ത്ഥികളെ പൊലീസ് പിടികൂടി. പ്രായപൂര്‍ത്തിയാകാത്ത മൂന്ന് പേരെയാണ് അരൂര്‍ പൊലീസ് പിടികൂടിയത്. അതേസമയം പിടിയിലായ ഒരാളുടെ വീട്ടില്‍ നിന്നും പത്ത് സെന്റി മീറ്റര്‍ നീളമുള്ള കഞ്ചാവ് ചെടിയും കണ്ടെത്തി. പിടിയിലായ മൂന്ന് വിദ്യാര്‍ത്ഥികളില്‍ രണ്ട് പേര്‍ പ്ലസ് വണ്ണില്‍ പഠിക്കുന്നവരാണ്.

 

 

Continue Reading

kerala

വർഗീയ പരാമർശം: പി.സി ജോർജിനെതിരെ മുഖ്യമന്ത്രിക്ക് പരാതി നൽകി യൂത്ത് ലീഗ്

കാസയുടെ വർഗീയ ഇടപെടലും മുഖ്യമന്ത്രിയുടെ ശ്രദ്ധയിൽപ്പെടുത്തിയതായി യൂത്ത് ലീഗ് നേതാക്കൾ പറഞ്ഞു.

Published

on

വർഗീയ പരാമർശത്തിൽ ബിജെപി നേതാവ് പി.സി ജോർജിനെതിരെ കേസെടുക്കണമെന്നാവശ്യപ്പെട്ട് മുഖ്യമന്ത്രിക്ക് യൂത്ത് ലീഗ് പരാതി നൽകി. പരാതി നൽകിയിട്ടും പാലാ പൊലീസ് കേസെടുക്കുന്നില്ലെന്ന് മുഖ്യമന്ത്രിയെ അറിയിച്ചു. കാസയുടെ വർഗീയ ഇടപെടലും മുഖ്യമന്ത്രിയുടെ ശ്രദ്ധയിൽപ്പെടുത്തിയതായി യൂത്ത് ലീഗ് നേതാക്കൾ പറഞ്ഞു.

ആവശ്യങ്ങൾ അനുഭാവപൂർവം പരിഗണിക്കാമെന്ന് മുഖ്യമന്ത്രി ഉറപ്പുനൽകിയെന്ന് പ്രവർത്തകർ പറഞ്ഞു. പി.സി ജോര്‍ജ് തുടര്‍ച്ചയായി വര്‍ഗീയ പരാമര്‍ശം നടത്തുകയാണെന്നും ജാമ്യ വ്യവസ്ഥ ലംഘിച്ചുകൊണ്ട് വിദ്വേഷ പരാമര്‍ശങ്ങള്‍ നടത്തുന്നുണ്ടെന്നും യൂത്ത് ലീ​ഗിന്റെ പരാതിയില്‍ പറഞ്ഞു.

Continue Reading

Trending