Connect with us

kerala

തദ്ദേശസ്ഥാപനങ്ങളില്‍ ഫണ്ടില്ല; പണിമുടങ്ങി

സാമ്പത്തിക വര്‍ഷം അവസാനിക്കാന്‍ 5 മാസം മാത്രം ബാക്കിനില്‍ക്കെ തദ്ദേശ സ്ഥാപനങ്ങള്‍ക്ക് നല്‍കിയത് പദ്ധതിചെലവിന്റെ 21 ശതമാനം തുക മാത്രമാണ്.

Published

on

കോടികള്‍ ചെലവിട്ട് കേരളീയവും നവകേരള സദസും ഒരുവശത്ത് അരങ്ങേറുമ്പോള്‍ സംസ്ഥാനത്തെ തദ്ദേശസ്ഥാപനങ്ങള്‍ സര്‍ക്കാരില്‍ നിന്നുള്ള ഫണ്ട് ലഭിക്കാതെ പ്രതിസന്ധിയില്‍. സാമ്പത്തിക വര്‍ഷം അവസാനിക്കാന്‍ 5 മാസം മാത്രം ബാക്കിനില്‍ക്കെ തദ്ദേശ സ്ഥാപനങ്ങള്‍ക്ക് നല്‍കിയത് പദ്ധതിചെലവിന്റെ 21 ശതമാനം തുക മാത്രമാണ്. ബജറ്റ് വിഹിതത്തിലെ രണ്ടാം ഗഡുവും കേന്ദ്രവിഹിതവും അനുവദിക്കാത്തതാണ് പ്രതിസന്ധിക്ക് കാരണം.നിരവധി പദ്ധതികള്‍ ഫണ്ടില്ലാതെ മുടങ്ങിയെന്നും കണക്കുകള്‍ വ്യക്തമാക്കുന്നു. ഏപ്രില്‍, ജൂലൈ, ഡിസംബര്‍ മാസങ്ങളില്‍ 3 തുല്ല്യ ഗഡുക്കളായാണ് തദ്ദേശ സ്ഥാപനങ്ങള്‍ക്കുള്ള ബജറ്റ് വിഹിതം നല്‍കാറുള്ളത്.

എന്നാല്‍ ഇത്തവണ നവംബറായിട്ടും രണ്ടാം ഗഡു അനുവദിച്ചിട്ടില്ല. 7460.65 കോടി രൂപയാണ് ബജറ്റ് വിഹിതം. ഇതില്‍ 1566.91 കോടി രൂപയാണ് ഇതുവരെ അനുവദിച്ചത്. അതായത് 21 ശതമാനം മാത്രം കേന്ദ്രവിഹിതമായ ധനകാര്യ കമ്മീഷന്‍ ഗ്രാന്‍ഡിനത്തിലെ 651,04 കോടി രൂപയില്‍ ആദ്യ ഗഡു സംസ്ഥാനത്തിന് അനുവദിക്കാത്തതും പ്രതിസന്ധി രൂക്ഷമാക്കി.

ആകെ 106.73 കോടി രൂപയുടെ 4,014 ബില്ലുകള്‍ പണം ലഭിക്കാതെ ട്രഷറിയില്‍ കെട്ടിക്കിടക്കുകയാണെന്നും തദ്ദേശ സ്വയം ഭരണ വകുപ്പിന്റെ വൈബ്‌സൈറ്റില്‍ വ്യക്തമാക്കുന്നു. പുറമേ, റോഡ് മരാമത്ത് സംസ്ഥാന ബജറ്റില്‍ അനുവദിച്ച തുകയില്‍ പിന്നീട് കുറവ് വരുത്തിയതും തദ്ദേശസ്ഥാപനങ്ങള്‍ക്ക് തിരിച്ചടിയായി.

കഴിഞ്ഞ സാമ്പത്തിക വര്‍ഷം 85.28 ശതമാനമായിരുന്നു ആകെ പദ്ധതി ചെലവ്. സര്‍ക്കാര്‍ അഭിമാന പദ്ധതികളായി വിശേഷിപ്പിക്കുന്നവയുള്‍പ്പെടെയാണ് ഫണ്ടില്ലാതെ മുടങ്ങുന്നത്. തുക എന്ന് നല്‍കുമെന്നും വ്യക്തതയില്ലാത്തതിനാല്‍ ഉറപ്പിന്‍മേല്‍പ്പോലും പദ്ധതി പ്രവര്‍ത്തനങ്ങള്‍ മുന്നോട്ടുകൊണ്ടുപോകാനാകാതെ കടുത്ത പ്രതിസന്ധിയിലാണ് തദ്ദേശസ്ഥാപനങ്ങള്‍.

 

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

kerala

മുൻ കേരള രഞ്ജി താരം ആർ. രഘുനാഥ് അന്തരിച്ചു

1958ല്‍ ആദ്യമായി പാലക്കാട്ട് രഞ്ജി ട്രോഫി ക്രിക്കറ്റ് നടക്കുമ്പോള്‍ കേരളത്തിന്റെ ഓപ്പണറായിരുന്നു രഘുനാഥ്

Published

on

പാലക്കാട്: മുന്‍ രഞ്ജി ട്രോഫി ക്രിക്കറ്റ് താരം ആര്‍. രഘുനാഥ് (88) അന്തരിച്ചു. 1958ല്‍ ആദ്യമായി പാലക്കാട്ട് രഞ്ജി ട്രോഫി ക്രിക്കറ്റ് നടക്കുമ്പോള്‍ കേരളത്തിന്റെ ഓപ്പണറായിരുന്നു രഘുനാഥ്. വിക്ടോറിയ കോളജ് മൈതാനത്ത് മൈസൂരിനെതിരേ ഓപ്പണ്‍ ചെയ്ത് അവസാനംവരെ പുറത്താകാതെനിന്ന് റെക്കോഡ് സ്ഥാപിച്ച (68 റണ്‍സ് നോട്ടൗട്ട്) കേരളത്തിന്റെ പ്രഥമതാരമാണ്. 17 മത്സരങ്ങളിലായി 30 ഇന്നിങ്‌സുകളില്‍ സംസ്ഥാനത്തിനുവേണ്ടി ബാറ്റേന്തി. കേരളത്തിന്റെയും ദക്ഷിണമേഖലയുടെയും വിവിധ വിഭാഗം ടീമുകളുടെ സെലക്ടറായിരുന്നു.

വാര്‍ധക്യസഹജമായ അസുഖങ്ങളെത്തുടര്‍ന്ന് ചികിത്സയിലായിരുന്നു. ഇന്ന് രാവിലെ പതിനൊന്നരയോടെ തൃശ്ശൂരിലെ സ്വകാര്യ ആശുപത്രിയിലാണ് അന്ത്യം. മൃതദേഹം വൈകീട്ട് പാലക്കാട്ട് കെ.എസ്.ആര്‍.ടി.സിക്കടുത്ത് ഡി.പി.ഒ റോഡിലെ ‘റിട്രീറ്റ്’ വീട്ടിലേക്ക് കൊണ്ടുവരും. സംസ്കാരം നാളെ ഉച്ച ഒരുമണിക്ക് പാലക്കാട് ചന്ദ്രനഗര്‍ വൈദ്യുത ശ്മശാനത്തില്‍.

Continue Reading

kerala

പാലക്കാട് സജിത വധക്കേസ്; പ്രതി ചെന്താമരയുടെ ജാമ്യം റദ്ദാക്കി കോടതി

പാലക്കാട് സെഷന്‍സ് കോടതിയുടേതാണ് നടപടി.

Published

on

പാലക്കാട് പോത്തുണ്ടി സജിത വധക്കേസില്‍ പ്രതി ചെന്താമരയുടെ ജാമ്യം റദ്ദാക്കി കോടതി. പാലക്കാട് സെഷന്‍സ് കോടതിയുടേതാണ് നടപടി. ചെന്താമര ജാമ്യ വ്യവസ്ഥ പൂര്‍ണമായും ലംഘിച്ചെതിനെ തുടര്‍ന്നാണ് നടപടി. ഈ കേസില്‍ ജാമ്യത്തിലിറങ്ങിയ പ്രതി സജിതയുടെ ഭര്‍ത്താവ് സുധാകരനേയും ഭര്‍തൃമാതാവ് ലക്ഷ്മിയേയും കൊലപ്പെടുത്തുകയായിരുന്നു.

2019ലാണ് സജിതയെ ചെന്താമര കൊലപ്പെടുത്തുന്നത്. ഭാര്യ പിണങ്ങിപ്പോകാനുണ്ടായ കാരണം അയല്‍വാസികളായ സജിതയും പുഷ്പയുമാണെന്നായിരുന്നു ചൊന്താമര വിശ്വാസിച്ചിരുന്നത്. ഇതിന്റെ വൈരാഗ്യത്തില്‍ ചെന്താമര സജിതയെ കൊലപ്പെടുത്തുകയായിരുന്നു. വീട്ടില്‍ അതിക്രമിച്ചു കയറി ചെന്താമര സജിതയെ കഴുത്തറുത്ത് കൊലപ്പെടുത്തിയ ശേഷം ഒളിവില്‍ പോയിരുന്നു. ദിവസങ്ങള്‍ക്ക് ശേഷമാണ് ഇയാള്‍ പിടിയിലാകുന്നത്. ഭക്ഷണം കഴിക്കാനായി വീട്ടിലെത്തിയ പ്രതിയെ പൊലീസ് പിടികൂടുകയായിരുന്നു.

2022ല്‍ ചെന്താമരയ്ക്ക് ജാമ്യം ലഭിക്കുകയും നെന്മാറ പൊലീസ് സ്റ്റേഷന്‍ പരിധിയില്‍ പ്രവേശിക്കരുതെന്ന ഉപാധിയും ഉണ്ടായിരുന്നു. 2023 ല്‍ നെന്മാറ പഞ്ചായത്ത് മാത്രമാക്കി ജാമ്യവ്യവസ്ഥ ചുരുക്കി. എന്നാല്‍ ജാമ്യ വ്യവസ്ഥ ലംഘിച്ച് ഇയാള്‍ വീണ്ടും നെന്മാറയില്‍ എത്തി.

ചെന്താമരയില്‍ നിന്ന് ഭീഷണിയുള്ളതായി സുധാകരന്‍ കഴിഞ്ഞ മാസം 29ന് നെന്മാറ പൊലീസ് സ്റ്റേഷനില്‍ പരാതി നല്‍കിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ നെന്മാറ പൊലീസ് ഇയാളെ വിളിച്ചുവരുത്തി താക്കീത് നല്‍കിയിരുന്നു.

ഇക്കഴിഞ്ഞ ജനുവരി 27നാണ് ചെന്താമര സുധാകരനേയും അമ്മ ലക്ഷ്മിയേയും വെട്ടിക്കൊലപ്പെടുത്തിയത്. ശേഷം ഒളിവില്‍പോയ പ്രതിയെ 29ന് പുലര്‍ച്ചെയാണ് പൊലീസ് പിടികൂടുന്നത്. ചെന്താമര ജാമ്യവ്യവസ്ഥ ലംഘിച്ചെന്ന് കണ്ടെത്തിയിട്ടും നടപടി സ്വീകരിക്കാത്തതിന് നേരത്തെ നെന്മാറ എസ്എച്ച്ഒയെ സസ്പെന്‍ഡ് ചെയ്തിരുന്നു. ഇതിന് പിന്നാലെ ചെന്താമരയുടെ ജാമ്യം റദ്ദാക്കണമെന്നാവശ്യപ്പെട്ട് പൊലീസ് കോടതിയെ സമീപിക്കുകയായിരുന്നു.

 

Continue Reading

kerala

ഇരട്ടത്താപ്പ്; എ.ഐക്കെതിരെ പാര്‍ട്ടി പ്രമേയം, എഐ വീഡിയോ പുറത്തിറക്കി വെട്ടിലായി സി.പി.എം

എഐ തൊഴിലവസരങ്ങൾ നഷ്ടമാക്കുമെന്നായിരുന്നു പാർട്ടി കോൺഗ്രസിൽ അവതരിപ്പിക്കേണ്ട കരട് രാഷ്ട്രീയ പ്രമേയത്തിൽ സിപിഎം പറഞ്ഞത്

Published

on

നിർമിത ബുദ്ധിയുമായി ബന്ധപ്പെട്ടും സി.പി.എമ്മിന് ഇരട്ടത്താപ്പ്. എഐ വ്യക്തി വിവരങ്ങൾ ചോർത്തും, സ്വകാര്യത ലംഘിക്കും, തൊഴിലവസരങ്ങൾ നഷ്ടമാകും, അതുകൊണ്ട് ചട്ടം രൂപീകരിച്ചു വേണം എഐ ഉപയോഗം എന്നുള്ളതാണ് സിപിഎമ്മിന്റെ കരട് രാഷ്ട്രീയ പ്രമേയത്തിൽ പറയുന്നത്.

അതേ സി.പി.എമ്മാണ് മുൻ മുഖ്യമന്ത്രി ഇ.കെ നായനാർ ഭരണ തുടർച്ചയെപ്പറ്റി പ്രസംഗിക്കുന്ന വീഡിയോ എഐ ഉപയോഗിച്ച് തയ്യാറാക്കിയത്. എഐ തൊഴിലവസരങ്ങൾ നഷ്ടമാക്കുമെന്നായിരുന്നു പാർട്ടി കോൺഗ്രസിൽ അവതരിപ്പിക്കേണ്ട കരട് രാഷ്ട്രീയ പ്രമേയത്തിൽ സിപിഎം പറഞ്ഞത്. മാർച്ച് ആദ്യവാരം നടക്കുന്ന സംസ്ഥാന സമ്മേളനത്തിന്റെ ഭാഗമായാണ് വീഡിയോ തയ്യാറാക്കിയത്.

Continue Reading

Trending