Connect with us

india

കോവിഡിന്റെ മറവില്‍ കരിനിയമങ്ങളുടെ പരമ്പരയുമായി കേന്ദ്രസര്‍ക്കാര്‍

വന്‍കിട കോര്‍പറേറ്റ് കമ്പനികളെ പ്രീതിപ്പെടുത്താനാണ് കേന്ദ്രസര്‍ക്കാര്‍ നീക്കമെന്നാണ് വിമര്‍ശനം. ട്രേഡ് യൂണിയനുകളുടെ അവകാശങ്ങള്‍ക്കും ലേബര്‍ കോഡ് കടിഞ്ഞാണിടുന്നു.

Published

on

ന്യൂഡല്‍ഹി: കോവിഡിന്റെ മറവില്‍ കൂടുതല്‍ കരിനിയമങ്ങള്‍ പാര്‍ലമെന്റില്‍ അവതരിപ്പിച്ച് ഏകപക്ഷീയമായി നിയമമാക്കാന്‍ കേന്ദ്രസര്‍ക്കാര്‍ നീക്കം. രാജ്യത്തിന്റെ കാര്‍ഷികാഭിവൃദ്ധിയേയും ഭക്ഷ്യ സുരക്ഷയേയും തകിടം മറിക്കുന്ന കാര്‍ഷിക നിയമഭേദഗതിക്ക് പിന്നാലെയാണ് കൂടുതല്‍ നിയമങ്ങള്‍ പാര്‍ലമെന്റില്‍ അവതരിപ്പിക്കാന്‍ കേന്ദ്രസര്‍ക്കാര്‍ നീക്കം തുടങ്ങിയിരിക്കുന്നത്. 44 തൊഴില്‍ നിയമങ്ങള്‍ക്ക് പകരമായി രൂപം നല്‍കിയ നാല് ലേബര്‍ കോഡുകളില്‍ മൂന്നെണ്ണം ലോകസഭയില്‍ അവതരിപ്പിച്ചു. കോവിഡ് ആഘാതം മറികടക്കുന്നതിനുള്ള സാമ്പത്തിക പരിഷ്‌കാരങ്ങളുടെ മറവിലാണ് പതിറ്റാണ്ടുകള്‍കൊണ്ട് തൊഴിലാളി സമൂഹം ആര്‍ജ്ജിച്ചെടുത്ത അവകാശങ്ങളെ ഒന്നാകെ ഇല്ലാതാക്കാനുള്ള കേന്ദ്രസര്‍ക്കാര്‍ നീക്കം.

ലേബര്‍ കോഡ് നിയമമാകുന്നതോടെ 300ലധികം തൊഴിലാളികളുള്ള കമ്പനികള്‍ക്ക് സര്‍ക്കാറിന്റെ മുന്‍കൂര്‍ അനുമതിയില്ലാതെ തൊഴിലാളികളെ കൂട്ടത്തോടെ പിരിച്ചുവിടുകയോ കമ്പനി അടച്ചുപൂട്ടുകയോ ചെയ്യാം. നിലവില്‍ അതത് സംസ്ഥാന സര്‍ക്കാറുകളുടെ മുന്‍കൂര്‍ അനുമതി തേടുകയും സര്‍ക്കാര്‍ വിജ്ഞാപനം ഗസറ്റ് വിജ്ഞാപനത്തിലൂടെ പൂറത്തുവരികയും ചെയ്താല്‍ മാത്രമേ 100 ലധികം തൊഴിലാളികളുള്ള കമ്പനികള്‍ക്ക് തൊഴിലാളികളെ കൂട്ടത്തോടെ പിരിച്ചുവിടാന്‍ അനുമതിയുള്ളൂ.

വന്‍കിട കോര്‍പറേറ്റ് കമ്പനികളെ പ്രീതിപ്പെടുത്താനാണ് കേന്ദ്രസര്‍ക്കാര്‍ നീക്കമെന്നാണ് വിമര്‍ശനം. ട്രേഡ് യൂണിയനുകളുടെ അവകാശങ്ങള്‍ക്കും ലേബര്‍ കോഡ് കടിഞ്ഞാണിടുന്നു. 14 ദിവസം മുമ്പ് മൂന്‍കൂര്‍ നോട്ടീസ് നല്‍കി മാത്രമേ സമരവും പണിമുടക്കം പാടുള്ളൂ എന്നാണ് ഇതില്‍ ഒന്ന്. മാത്രമല്ല ഒരു സ്ഥാപനത്തിലെ എല്ലാ യൂണിറ്റിലും സമരം നടത്തണമെങ്കില്‍ എല്ലാ യൂണിറ്റുകളിലും മുന്‍കൂര്‍ നോട്ടീസ് നല്‍കണം. മസ്റ്റര്‍ റോളില്‍ ഹാജര്‍ രേഖപ്പെടുത്തുന്ന മൊത്തം തൊഴിലാളികളില്‍ 50 ശതമാനത്തിന്റെയെങ്കിലും പിന്തുണയുള്ള യൂണിയനുകള്‍ക്ക് മാത്രമേ മാനേജ്‌മെന്റുകളുമായുള്ള ചര്‍ച്ചകളില്‍ ഉള്‍പ്പെടെ പ്രതിനിധീകരിക്കാനാവൂ എന്നതാണ് മറ്റൊരു വ്യവസ്ഥ. ഒക്യുപേഷനല്‍ സേഫ്റ്റി കോഡ്, ഹെല്‍ത്ത് ആന്‍ഡ് വര്‍ക്കിങ് കണ്ടീഷന്‍സ് കോഡ്, സോഷ്യല്‍ സെക്യൂരിറ്റി കോഡ് എന്നിവയാണ് സഭയില്‍ അവതരിപ്പിച്ചത്. ഐആര്‍ കോഡ് ആണ് ഇനി അവതരിപ്പിക്കാനുള്ളത്. ബില്ലുകള്‍ നേരത്തെ പാര്‍ലമെന്റില്‍ അവതരിപ്പിച്ചിരുന്നെങ്കിലും സ്റ്റാന്റിങ് കമ്മിറ്റിക്ക് വിടുകയായിരുന്നു.

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

india

ഷിരൂരില്‍ തിരച്ചില്‍ നിര്‍ണ്ണായകം; കൂടുതല്‍ ലോഹഭാഗങ്ങളും മരത്തടികളും കണ്ടെത്തി

ന്നലെ തിരച്ചിലില്‍ കണ്ടെത്തിയ വാഹനത്തിന്റെ ടയറുകളും ക്യാബിന്റെ ഭാഗവും അര്‍ജുന്റെ ലോറിയുടെതല്ലെന്ന് ലോറി ഉടമ മനാഫ് സ്ഥീരികരിച്ചിരുന്നു

Published

on

കര്‍ണ്ണാടകയിലെ ഷിരൂരില്‍ മണ്ണിടിച്ചില്‍ കാണാതായ അര്‍ജുന്‍ ഉള്‍പ്പെടെയുള്ളവര്‍ക്കായുള്ള തിരച്ചില്‍ ഇന്നും പുരോഗമിക്കുന്നു. ഇന്നത്തെ തിരച്ചിലില്‍ ഗംഗാവലി പുഴയില്‍ നിന്നും ലോഹഭാഗങ്ങള്‍ കണ്ടെത്തി. എഞ്ചിന്റെ റേഡിയേറ്റര്‍ തണുപ്പിക്കുന്ന കൂളര്‍ ഫാന്‍, ഹ്രൈഡ്രോളിക് ജാക്കി എന്നിവയാണ് കണ്ടെത്തിയത്. ഇതിന് പുറമെ ഒരു സ്‌കൂട്ടറിന്റെ ഭാഗവും മറ്റ് വസ്തുക്കളും അര്‍ജുന്റെ ലോറിയില്‍ ഉണ്ടായിരുന്ന കൂടുതല്‍ മരത്തടികളും കണ്ടെത്തിയിട്ടുണ്ട്.

ഈശ്വര്‍ മാല്‍പേ നടത്തിയ ഡൈവിങ്ങിലാണ് മരത്തടികള്‍ കണ്ടെത്തിയത്. കരയ്ക്ക് അടുപ്പിക്കാന്‍ ശ്രമങ്ങള്‍ തുടരുകയാണ്. ഇന്നലെ തിരച്ചിലില്‍ കണ്ടെത്തിയ വാഹനത്തിന്റെ ടയറുകളും ക്യാബിന്റെ ഭാഗവും അര്‍ജുന്റെ ലോറിയുടെതല്ലെന്ന് ലോറി ഉടമ മനാഫ് സ്ഥീരികരിച്ചിരുന്നു. കണ്ടെടുത്തത് ഒരു പഴയ ലോറിയുടെ ഭാഗങ്ങളാണെന്നും സ്റ്റിയറിങ് കണ്ടിട്ട് ലോറിയുടേതാവാന്‍ സാധ്യതയില്ലെന്നുമാണ് മനാഫിന്റെ നിഗമനം.

സ്റ്റിയറിംഗ് കണ്ടെത്തി എന്ന് മല്‍പെ പറഞ്ഞ ഭാഗത്തേക്ക് ഡ്രജ്ജര്‍ എത്തിച്ച് നടത്തിയ പരിശോധയിലാണ് ക്യാബിന്റെ ഭാഗം പുറത്തെടുത്തത്. ക്രെയിനില്‍ കെട്ടിയ ഇരുമ്പ് വടം ഉപയോഗിച്ച് ഉയര്‍ത്തുകയായിരുന്നു. 60 ടണ്‍ ഭാരം വരെയാണ് ഡ്രഡ്ജറിന്റെ ക്രെയിന്‍ ഉപയോഗിച്ച് ഉയര്‍ത്താന്‍ സാധിക്കുക. നാവികസേന നിര്‍ദ്ദേശിച്ച മൂന്ന് പോയിന്റുകളില്‍ സിപി4 എന്ന് രേഖപ്പെടുത്തിയ ഭാഗത്ത് നിന്ന് ഏകദേശം 30 മീറ്റര്‍ മാറിയാണ് ലോറിയുടെ സ്ഥാനമെന്നാണ് മല്‍പെ പറഞ്ഞത്. തലകീഴായി മറിഞ്ഞ നിലയിലാണ് ലോറിയുള്ളതെന്നും മല്‍പെ അറിയിച്ചിരുന്നു.

Continue Reading

crime

യുവതിയുടെ മൃതദേഹം മുപ്പത് കഷണങ്ങളാക്കി ഫ്രിഡ്ജില്‍ നിറച്ച നിലയിൽ; മൃതദേഹത്തിന് അഞ്ച് ദിവസത്തിലധികം പഴക്കം

29കാരിയായ മഹാലക്ഷ്മിയാണ് കൊല്ലപ്പെട്ടതെന്ന് പൊലീസ് അറിയിച്ചു

Published

on

ബംഗളൂരു: യുവതിയുടെ മൃതദേഹം വെട്ടിമുറിച്ച്‌ മുപ്പത് കഷണങ്ങളാക്കി ഫ്രിഡ്ജില്‍ സൂക്ഷിച്ച നിലയില്‍ കണ്ടെത്തി. ബംഗളൂരുവിലെ മല്ലേശ്വരത്താണ് സംഭവം. 29കാരിയായ മഹാലക്ഷ്മിയാണ് കൊല്ലപ്പെട്ടതെന്ന് പൊലീസ് അറിയിച്ചു.

ഭർത്താവുമായി പിരിഞ്ഞു കഴിയുന്ന യുവതി ഒറ്റയ്ക്കായിരുന്നു താമസം. മൃതദേഹത്തിന് അഞ്ച് ദിവസത്തിലധികം പഴക്കം ഉള്ളതായി പോലീസ് പറയുന്നു. അതുകൊണ്ടു തന്നെ കൊലപാതകം നടന്നിട്ട് ഒരാഴ്ച കഴിഞ്ഞിട്ടുണ്ടാകും എന്നും പോലീസ് പറയുന്നു.

വയലിക്കാവല്‍ പൊലീസ് സ്റ്റേഷന്‍ പരിധിക്കുള്ളിലെ വീട്ടിലാണ് യുവതിയുടെ മൃതദേഹം കണ്ടെത്തിയത്. ഡോഗ് സ്‌ക്വാഡും ഫോറന്‍സിക് വിദഗ്ധരും സ്ഥലത്ത് പരിശോധന നടത്തിയതായും അദ്ദേഹം പറഞ്ഞു. കൊല്ലപ്പെട്ട യുവതി നഗരത്തിലെ മാളിലെ ജീവനക്കാരിയാണ്. സംഭവത്തില്‍ അന്വേഷണം പുരോഗമിക്കുകയാണെന്നും അതിനുശേഷം കൂടുതല്‍ വിവരങ്ങള്‍ പറയാമെന്നും അന്വേഷണ ഉദ്യോഗസ്ഥൻ സതീഷ് കുമാര്‍ പറഞ്ഞു.

Continue Reading

india

അർജുനായുള്ള തെരച്ചില്‍ ഇന്നും തുടരും; നാവികസേന മാർക്ക് ചെയ്തത സ്ഥലത്ത് പരിശോധന

നാവികസേന അടയാളപ്പെടുത്തിയ സ്ഥലം കേന്ദ്രീകരിച്ചായിരിക്കും ഇന്നത്തെ പരിശോധന

Published

on

കര്‍ണാടക: ഷിരൂരിൽ മണ്ണിടിച്ചിലിൽ കാണാതായ അർജുൻ ഉൾപ്പടെയുള്ളവർക്കായുള്ള തിരച്ചിൽ ഇന്നും തുടരും. ഡ്രഡ്ജർ ഉപയോഗിച്ച് ഗംഗാവലി പുഴയിലെ മണ്ണ് നീക്കുന്നതിനൊപ്പം പ്രാദേശിക മുങ്ങൽ വിദഗ്ദൻ ഈശ്വർ മൽപെയും തിരച്ചിലിനിറങ്ങും.

നാവികസേന അടയാളപ്പെടുത്തിയ സ്ഥലം കേന്ദ്രീകരിച്ചായിരിക്കും ഇന്നത്തെ പരിശോധന. ഡ്രഡ്ജർ ആ ഭാഗത്ത് നങ്കൂരമിട്ട് ക്യാമറ ഉപയോഗിച്ച് അടിയിലെ ദൃശ്യം പകർത്തും. ഡ്രഡ്ജർ കമ്പനിയുടെ ഡൈവർമാരാണ് ജലത്തിനടിയിൽ ഉപയോഗിക്കാവുന്ന ക്യാമറയുമായി മുങ്ങുക.

ഡ്രഡ്ജർ ഉപയോഗിച്ചുള്ള തിരച്ചിൽ കൂടുതൽ വേഗത്തിലാക്കണമെന്ന് അർജുന്റെ കുടുംബം ആവശ്യപ്പെട്ടു.
അർജുന്‍റെ സഹോദരി അഞ്ജു ഇന്നും തെരച്ചിൽ നടക്കുന്ന ഇടത്തേക്കെത്തും. ഇന്നലെ പുഴയിലിറങ്ങിയ ഈശ്വർ മാൽപെ രണ്ടിടത്ത് വാഹനങ്ങളുടെ അവശിഷ്ടങ്ങൾ ഉണ്ടെന്ന് അറിയിച്ചിരുന്നു. ഇതനുസരിച്ച് രണ്ടിടത്തും പരിശോധന നടത്തിയെങ്കിലും മണ്ണിടിച്ചിലിൽപ്പെട്ട ടാങ്കർ ലോറിയുടെ ക്യാബിനും മുൻവശത്തെ ടയറുമാണ് കിട്ടിയത്.

Continue Reading

Trending