Connect with us

gulf

മൂന്നു മാസത്തിനിടെ കുവൈത്ത് വിട്ടത് 197,000 പേര്‍, എത്തിയത് 135,000 പേര്‍

ആദ്യ ഘട്ടത്തില്‍ വിമാനത്തിന്റെ പരമാവധി ഉള്‍ക്കൊള്ളലിന്റെ 30 ശതമാനം യാത്രക്കാരെ മാത്രം വച്ചാണ് സര്‍വീസ് നടത്തിയതെന്ന് ഡയറക്ടറേറ്റ് ജനറല്‍ ഓഫ് സിവില്‍ ഏവിയേഷന്‍ ഓപ്പറേഷന്‍സ് വിഭാഗം ഡയറക്ടര്‍ മന്‍സൂര്‍ അല്‍ ഹാഷിമി പറഞ്ഞു

Published

on

കുവൈത് സിറ്റി: കഴിഞ്ഞ മൂന്നു മാസത്തിനിടെ കുവൈത്തില്‍ നിന്ന് പുറപ്പെട്ടത് 197,000 യാത്രക്കാര്‍. ഈ കാലയളവില്‍ രാജ്യത്തേക്ക് 135,000 പേര്‍ എത്തുകയും ചെയ്തു. 1965 വിമാന സര്‍വീസുകളിലാണ് ഈ യാത്രകള്‍. ഓഗസ്റ്റ് ഒന്നു മുതല്‍ ഇന്നലെ വരെയുള്ള കണക്കുകള്‍ അടിസ്ഥാനമാക്കിയാണിത്.

ആദ്യ ഘട്ടത്തില്‍ വിമാനത്തിന്റെ പരമാവധി ഉള്‍ക്കൊള്ളലിന്റെ 30 ശതമാനം യാത്രക്കാരെ മാത്രം വച്ചാണ് സര്‍വീസ് നടത്തിയതെന്ന് ഡയറക്ടറേറ്റ് ജനറല്‍ ഓഫ് സിവില്‍ ഏവിയേഷന്‍ ഓപ്പറേഷന്‍സ് വിഭാഗം ഡയറക്ടര്‍ മന്‍സൂര്‍ അല്‍ ഹാഷിമി പറഞ്ഞു.

കുവൈത്തില്‍ നിന്ന് പുറപ്പെട്ട യാത്രക്കാരില്‍ അധികവും തുര്‍ക്കി, ദുബായ്, ദോഹ എന്നിവിടങ്ങളിലേക്കുള്ളവരായിരുന്നു.

നിലവില്‍ ഇന്ത്യയടക്കമുള്ള 34 രാജ്യങ്ങളിലെ പൗരന്മാര്‍ക്ക് കുവൈത്തിലേക്ക് പ്രവേശിക്കാന്‍ അനുവാദമില്ല. ഈ രാജ്യങ്ങളില്‍ കോവിഡ് വ്യാപനം രൂക്ഷമായ സാഹചര്യത്തിലാണ് നടപടി. നിരോധിത രാജ്യങ്ങളിലെ യാത്രക്കാര്‍ക്ക് കുവൈത്തില്‍ പ്രവേശിക്കാന്‍ മറ്റൊരു മാര്‍ഗമുണ്ട്. നിരോധിച്ച രാജ്യങ്ങളിലെ ആളുകള്‍ക്ക് ഈ 34ല്‍ ഉള്‍പെടാത്ത ഒരു രാജ്യത്തേക്ക് ആദ്യം പ്രവേശിക്കുക. അവിടെ 14 ദിവസം ക്വാറന്റീനില്‍ കഴിയുക. തുടര്‍ന്ന് ഒരു പിസിആര്‍ കോവിഡ് നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് സാക്ഷ്യപത്രം സമര്‍പിച്ചാല്‍ കുവൈത്തില്‍ പ്രവേശിക്കാം.

gulf

അഹമ്മദാബാദിലെ വിമാന ദുരന്തം: അനുശോചനം രേഖപ്പെടുത്തി മസ്‌കത്ത് കെ.എം.സി.സി

Published

on

മസ്കത്ത്: അഹമ്മദാബാദ് വിമാന ദുരന്തത്തിൽ നിരവധി പേർക്ക് ജീവൻ നഷ്ടമായ ദാരുന്ന സംഭവത്തിൽ അതീവ ദുഖം രേഖപ്പെടുത്തുന്നതായി മസ്കത്ത് കെ.എം.സി.സി കേന്ദ്ര കമ്മിറ്റി പ്രസിഡന്റ് അഹമ്മദ് റഹീസ് പറഞ്ഞു. ഒമാനിലെ സലാലയിൽ മുമ്പ് ജോലി ചെയ്തിരുന്ന ഒരു മലയാളിയും അപകടത്തിൽ മരണപ്പെട്ടത് ഒമാനിലെ പ്രവാസി സമൂഹത്തെയാകെ വേദനിപ്പിക്കുന്നതാണെന്നും അദ്ദേഹം പറഞ്ഞു.

പത്തനംതിട്ട തിരുവല്ല സ്വദേശി രഞ്ജിത ഗോപകുമാറിന്റെ മരണം അവരുടെ കുടുംബത്തെ സംബന്ധിച്ചു മാത്രമല്ല മലയാളി സമൂഹത്തിനാകെ തീരാ വേദനയാണ്. മരണ പെട്ടവരുടെ കുടുംബത്തിന്റെയും പ്രിയപെട്ടവരുടെയും ദുഃഖത്തിൽ മസ്കത്ത് കെ.എം.സി.സി യും പങ്കാളികളാകുന്നുവെന്നും പരിക്കേറ്റവർ വേഗം സുഖം പ്രാപിക്കട്ടെയെന്നും മസ്കത്ത കെ.എം.സി.സി കേന്ദ്രകമ്മറ്റി പ്രസിഡന്റ് റഹീസ് അഹമ്മദ് വാർത്തകുറിപ്പിലൂടെ അറിയിച്ചു.

 

Continue Reading

gulf

ഹജ്ജ് 2025; പുണ്യ മൈതാനില്‍ ആണ്‍കുഞ്ഞിന് ജന്മം നല്‍കി തീര്‍ത്ഥാടക

ഹജ്ജ് സീസണിലെ ആദ്യ പ്രസവമായി രേഖപ്പെടുത്തപ്പെട്ട ഈ സംഭവം തീര്‍ത്ഥാടകരുടെയും സുരക്ഷാ ജീവനക്കാരുടെയും ഹൃദയങ്ങള്‍ സ്പര്‍ശിച്ചു.

Published

on

ഹജ്ജ് തീര്‍ത്ഥാടനത്തിനിടെ അറഫാ മൈതാനില്‍ ടോഗോ സ്വദേശിനിയായ യുവതി ആണ്‍കുഞ്ഞിന് ജന്മം നല്‍കി. ഹജ്ജ് സീസണിലെ ആദ്യ പ്രസവമായി രേഖപ്പെടുത്തപ്പെട്ട ഈ സംഭവം തീര്‍ത്ഥാടകരുടെയും സുരക്ഷാ ജീവനക്കാരുടെയും ഹൃദയങ്ങള്‍ സ്പര്‍ശിച്ചു.

മാതാവിന്റെ ആത്മാര്‍ത്ഥമായ തീവ്രവിശ്വാസത്തിന്റെയും അനുഭവത്തിന്റെയും ഭാഗമായി കുഞ്ഞിന് അറഫാത്ത് എന്ന പേരാണ് നല്‍കിയത്. ഈ വിശുദ്ധ മണ്ണില്‍ ജനിച്ച കുഞ്ഞിന് അര്‍ഹമായ പേരാണെന്നും, അറഫാത്തിന്റെ സ്മരണയായും ഈ നാമകരണമെന്നും അധികൃതര്‍ അഭിപ്രായപ്പെട്ടു.

സൗദി ഭരണകൂടത്തിന്റെ സമയോജിതമായ ഇടപെടല്‍ മൂലമാണ് പ്രസവം വിജയകരമായി നടക്കാനായത്. അമ്മയും കുഞ്ഞും പൂര്‍ണ്ണ ആരോഗ്യവാന്മാരാണെന്ന് അധികൃതര്‍ അറിയിച്ചു.

Continue Reading

gulf

പ്രവാസി മലയാളി ഹൃദയാഘാതം മൂലം മരിച്ചു

മലപ്പുറം ഒതുക്കുങ്ങല്‍ മുനമ്പത്ത് സ്വദേശിയായ ശിഹാബുദ്ധീന്‍ പോത്തന്നൂരന്‍ (42 ) ആണ് മരിച്ചത്.

Published

on

ജിദ്ദ: പ്രവാസി മലയാളി ഹൃദയാഘാതം മൂലം അന്തരിച്ചു. മലപ്പുറം ഒതുക്കുങ്ങല്‍ മുനമ്പത്ത് സ്വദേശിയായ ശിഹാബുദ്ധീന്‍ പോത്തന്നൂരന്‍ (42 ) ആണ് മരിച്ചത്. ജിദ്ദയിലെ ഷറഫിയ ഷാറ തൗബയിലുള്ള താമസസ്ഥലത്തായിരുന്നു മരണം. ഇരുപത് വര്‍ഷത്തോളമായി ജിദ്ദയില്‍ ജോലി ചെയ്ത് വരികയായിരുന്നു.

ജിദ്ദ കെഎംസിസി വെല്‍ഫെയര്‍ വിങ് ചെയര്‍മാന്‍ മുഹമ്മദ് കുട്ടി പാണ്ടിക്കാട്, ഒതുക്കുങ്ങല്‍ പഞ്ചായത്ത് കെഎംസിസി നേതാക്കളായ മജീദ് കോട്ടീരി, റഷീദ് പി കെ, സഹോദരന്‍ സുബൈര്‍, സഹോദരി ഭര്‍ത്താവ് ഫഹദ് കല്ലായി എന്നിവരുടെ നേതൃത്വത്തില്‍ നടപടി ക്രമങ്ങള്‍ പൂര്‍ത്തീകരിച്ച് മൃതദേഹം ജിദ്ദയില്‍ ഖബറടക്കും.

ഭാര്യ: ആബിദ സി പി, മക്കള്‍: അസിം മുഹമ്മദ്, ഇവാന്‍ ഹാദി, പിതാവ് പോത്തന്നൂരന്‍ മുഹമ്മദ് മാതാവ്: പാത്തുമ്മ, സഹോദരി: റാഷിദ, സഹോദരന്‍: സുബൈര്‍ (ജിദ്ദ).

Continue Reading

Trending