Connect with us

Culture

മെഗാ ശുചീകരണം എങ്ങുമെത്തിയില്ല പകര്‍ച്ചവ്യാധി ഭീതിയില്‍ കുട്ടനാട്

Published

on

നസീര്‍ മണ്ണഞ്ചേരി
ആലപ്പുഴ

ഏറെ കൊട്ടിഘോഷിച്ച ശുചീകരണ മഹായജ്ഞത്തിന്റെ ഒന്നാംഘട്ടം എങ്ങുമെത്താതെ അവസാനിച്ചതോടെ കുട്ടനാട് പകര്‍ച്ചവ്യാതി ഭിതിയില്‍. കുട്ടനാട്ടിന്റെ വിവിധ പഞ്ചായത്തുകളിലായി ആയിരക്കണക്കിന് വീടുകളാണ് ഇപ്പോഴും ശുചീകരിക്കാതെ കിടക്കുന്നത്. മലിനജലം കെട്ടിക്കിടക്കുന്നതും മാലിന്യങ്ങള്‍ കുന്നുകൂടന്നതും ഗുരുതരമായ ആരോഗ്യപ്രശ്‌നത്തിലേക്കാണ് കുട്ടനാടിനെ കാത്തിരിക്കുന്നത്. ക്യാമ്പുകളില്‍ നിന്നും വീടുകളിലേക്ക് മടങ്ങിയവരാണ് വലിയ പ്രതിസന്ധി നേരിടുന്നത്. ആഴ്ചകള്‍ നീണ്ട ക്യാമ്പ് ജീവിതത്തിന് ശേഷം സാധാരണ ജീവിത്തിലേക്ക് മടങ്ങാന്‍ കൊതിച്ച് വീടുകളിലെത്തിയവര്‍ അടിസ്ഥാന സൗകര്യം പോലുമില്ലാതെ വിഷമിക്കുകയാണ്. പലരും സ്വന്തം നിലയില്‍ ശുചീകരിക്കാനും ആരംഭിച്ചിട്ടുണ്ട്.
പ്രളയം ബാക്കിയാക്കിയ കുട്ടനാട്ടിലെ 16 പഞ്ചായത്തുകളിലെ വീടുകള്‍ പൂര്‍വ്വ സ്ഥിതിയിലേക്ക് മടക്കി കൊണ്ടു വരുന്നതിനായുള്ള മഹായജ്ഞം കഴിഞ്ഞ 28,29 തീയതികളിലാണ് പ്രഖ്യാപിച്ചത്. എന്നാല്‍ കുട്ടനാടിന്റെ ഉള്‍പ്രദേശങ്ങളില്‍ ഉള്‍പ്പെടെ പലയിടങ്ങളിലും കാര്യമായ ശുചീകരണം നടത്താന്‍ കഴിഞ്ഞില്ല. കൈനകരി, പുളിങ്കുന്ന്, കാവാലം, വെളിയനാട് തുടങ്ങിയ പഞ്ചായത്തുകളിലായി ആയിരക്കണക്കിന് വീടുകളാണ് ഇപ്പോഴും ശുചീകരിക്കാതെ കിടിക്കുകയാണ്. ഇതില്‍ തന്നെ കൈനകരി പഞ്ചായത്താണ് ഏറ്റവും അധികം പ്രതിസന്ധി നേരിടുന്നത്. ഇവിടെ ഭൂരിഭാഗം വീടുകളും ഇപ്പോഴും വാസയോഗ്യമാക്കാന്‍ കഴിഞ്ഞിട്ടില്ല. ജനങ്ങള്‍ക്ക് സാധാരണ ജീവിതത്തിലേക്ക് മടങ്ങാന്‍ എത്രകാലം എടുക്കുമെന്ന കാര്യത്തില്‍ ഒരുഉറപ്പുമില്ലാത്ത ആവസ്ഥയിലുമാണ്. പലപ്രദേശങ്ങളിലും മടവീണതാണ് വെള്ളക്കെട്ട് രൂക്ഷമാകാന്‍ കാരണമായത്. ബണ്ടിന്റെ ബലപ്പെടുത്തലും നിര്‍മ്മാണവുമെല്ലാം പ്രഖ്യാപനങ്ങളില്‍ മാത്രമായി ഒതുങ്ങുകയാണ്. സര്‍ക്കാര്‍ സംവിധാനങ്ങള്‍ കുട്ടനാടിന്റെ ഉള്‍പ്രദേശങ്ങളിലേക്ക് കാര്യമായി എത്തിച്ചേരുന്നില്ലെന്ന ആക്ഷേപവും വ്യാപകമായി ഉയരുന്നിട്ടുണ്ട്.
രൂക്ഷമായ ശുദ്ധജലക്ഷാമവും കുട്ടനാടിന്റെ വിവിധ ഭാഗങ്ങളില്‍ അനുഭവപ്പെടുന്നുണ്ട്. മലിനജലം ഉപയോഗിക്കേണ്ട ഗതികേടിലാണ് പലരും ഇപ്പോഴുള്ളത്. പലവീടുകള്‍ ഇപ്പോഴും വെള്ളത്തിലാണ്. പരിസരങ്ങളില്‍ കെട്ടിക്കിടക്കുന്ന ജലം ഗുരുതരമായ ആരോഗ്യപ്രശ്‌നങ്ങളാണ് ഉയര്‍ത്തുന്നത്. കക്കൂസ് മാലിന്യം ഉള്‍പ്പെടെയുളളവ ജലത്തില്‍ കലരുന്നത് ഗുരുതരമായ ആരോഗ്യപ്രശ്‌നങ്ങളിലേക്കാവും കുട്ടാനാടിനെ എത്തിക്കുക. കുട്ടനാടിലെ വിവിധ നദികളിലൂടെയും തോടുകളിലൂടെയും ചത്ത മൃഗങ്ങളും അഴുകിയ ശരീരഭാഗങ്ങളും ഇപ്പോഴും ഒഴുകിയെത്തുന്നുണ്ട്.
ജലം ഒഴിവാക്കുന്നതിനായി മോട്ടോര്‍ ഉപയോഗിച്ചുള്ള പമ്പിംഗ് നടക്കുമെന്ന് അധികൃതര്‍ പ്രഖ്യാപിച്ചിരുന്നു.എന്നല്‍ ഇതില്‍ കാര്യമായ നടപടിയുണ്ടാകാത്തതാണ് പ്രതിസന്ധി സൃഷ്ടിക്കുന്നത്.

kerala

തുടർച്ചയായ ഇടിവിനൊടുവിൽ സ്വർണവില കൂടി

ഒരു പവന്‍ സ്വര്‍ണത്തിന് ഇന്ന് 80 രൂപയാണ് വര്‍ധിച്ചത്.

Published

on

സംസ്ഥാനത്ത് അഞ്ച് ദിവസത്തെ ഇടവേളയ്ക്ക് ശേഷം വീണ്ടും സ്വര്‍ണവില കൂടി. ഇന്ന് നേരിയ വര്‍ധനയാണ് രേഖപ്പെടുത്തിയിരിക്കുന്നത്. ഒരു പവന്‍ സ്വര്‍ണത്തിന് ഇന്ന് 80 രൂപയാണ് വര്‍ധിച്ചത്. ഇതോടെ സംസ്ഥാനത്ത് ഒരു പവന്‍ സ്വര്‍ണത്തിന് 65,650 രൂപയായി. സ്വര്‍ണം ഗ്രാമിന് 10 രൂപ കുറഞ്ഞ് 8195 രൂപയായി.

കഴിഞ്ഞ അഞ്ച് ദിവസം കൊണ്ട് സ്വര്‍ണവിലയില്‍ പവന് 1000 രൂപയുടെ കുറവാണ് രേഖപ്പെടുത്തിയത്. അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ അപ്രതീക്ഷിത തീരുവ യുദ്ധമാണ് അന്താരാഷ്ട്ര തലത്തില്‍ സ്വര്‍ണവില കുതിച്ചുയരാന്‍ കഴിഞ്ഞയാഴ്ച കാരണമായിരുന്നത്. റെക്കോര്‍ഡുകള്‍ ഭേദിച്ചുകൊണ്ടാണ് കഴിഞ്ഞയാഴ്ച സ്വര്‍ണവിലയില്‍ ഉയര്‍ച്ചയുണ്ടായത്.

ലോകത്തെ ഏറ്റവും വലിയ സ്വര്‍ണ ഉപഭോക്താക്കളാണ് ഇന്ത്യ. ഓരോ വര്‍ഷവും ടണ്‍ കണക്കിന് സ്വര്‍ണം രാജ്യത്ത് ഇറക്കുമതി ചെയ്യപ്പെടുന്നു. അതുകൊണ്ട് ആഗോള വിപണിയില്‍ സംഭവിക്കുന്ന ചെറിയ ചലനങ്ങള്‍ പോലും അടിസ്ഥാനപരമായി ഇന്ത്യയിലെ സ്വര്‍ണവിലയില്‍ പ്രതിഫലിക്കും.

Continue Reading

crime

സൗദിയില്‍ സ്ത്രീകളെയും കുട്ടികളെയും യാചനക്കെത്തിച്ച 15 പേര്‍ പിടിയില്‍

മനുഷ്യക്കടത്ത് വിരുദ്ധ നിയമം ലംഘിച്ചവര്‍ക്കെതിരെ നിയമനടപടി സ്വീകരിക്കും.

Published

on

റിയാദ്: പൊതുസ്ഥലങ്ങളിലും റോഡുകളിലും യാചനയ്ക്കായി സ്വന്തം രാജ്യക്കാരായ സ്ത്രീകളെ യും കുട്ടികളെയും എത്തിച്ചു ചൂഷണം ചെയ്ത 12 യമനി പൗരന്മാരെ പൊലീസ് അറസ്റ്റ് ചെയ്തു.

യാചകരെ നിരീക്ഷിക്കുന്നതിനും അറസ്റ്റ് ചെയ്യുന്നതിനുമായി ജിദ്ദ ഗവര്‍ണറേറ്റിലെ ജിദ്ദ സെക്യൂരിറ്റി പട്രോളുകള്‍, കമ്മ്യൂണിറ്റി സെക്യൂരിറ്റി ആന്‍ഡ് കോംബാറ്റിംഗ് ട്രാഫിക്കിംഗ് ഇന്‍ പേഴ്സണ്‍ ഡിപ്പാര്‍ട്ട്മെന്റുമായി ഏകോപിപ്പിച്ച് നടത്തിയ സുരക്ഷാ കാമ്പെയ്നിനിടെയാണ് അറസ്റ്റ്.

മനുഷ്യക്കടത്ത് വിരുദ്ധ നിയമം ലംഘിച്ചവര്‍ക്കെതിരെ നിയമനടപടി സ്വീകരിക്കും. എന്നാല്‍ ചൂഷണത്തിന് ഇരയായവര്‍ക്ക് ആവശ്യമായ മാനുഷിക സേവനങ്ങള്‍ നല്‍കുന്നതിന് സുരക്ഷാ അധികാരികള്‍ ബന്ധപ്പെട്ടവര്‍ക്ക് ആവശ്യമായ നിര്‍ദ്ദേശം നല്‍കി.

Continue Reading

GULF

പുണ്യഭൂമിയിലെ 32 ലക്ഷം ജനങ്ങള്‍ക്കിടയില്‍ ശ്രദ്ധേയനായി 105 കാരൻ

 സുപാര്‍നോ ബിന്‍ മുസ്തുജാഫ് തന്റെ വാര്‍ധക്യത്തെ മറന്നാണ് എണ്ണായിരത്തോളം കിലോമീറ്റര്‍ താണ്ടി പുണ്യഭൂമിയിലെത്തിയിട്ടുള്ളത്.

Published

on

റസാഖ് ഒരുമനയൂര്‍
മക്ക:  ഇരുപത്തിയേഴാം രാവിന്റെ പുണ്യം പരിശുദ്ധ ഹറമില്‍നിന്നും ലഭ്യമാക്കുകയെന്ന ലക്ഷ്യത്തോടെ  മക്കയില്‍ എത്തിയ
ഏറ്റവും 32 ലക്ഷത്തിലധികം വരുന്ന തീര്‍ത്ഥാടകര്‍ക്കിടയില്‍ ശ്രദ്ധേയനാവുകയാണ് ഇന്തോനേഷ്യയില്‍നിന്നുള്ള 105 കാരന്‍.
 സുപാര്‍നോ ബിന്‍ മുസ്തുജാഫ് തന്റെ വാര്‍ധക്യത്തെ മറന്നാണ് എണ്ണായിരത്തോളം കിലോമീറ്റര്‍ താണ്ടി പുണ്യഭൂമിയിലെത്തിയിട്ടുള്ളത്.
അഞ്ചുനേരവും തന്റെ താമസസ്ഥലത്തുനിന്നും പരിശുദ്ധ കഅബാലയ സമീപത്തേക്ക് നടന്നുചെന്നാണ്  പ്രാര്‍ത്ഥനകള്‍ നിര്‍വ്വഹിക്കുന്നത്.
മകന്റെ  കൈപിടിച്ചു കുനിഞ്ഞു നടക്കുമ്പോഴും കണ്ണുകളില്‍ വിശ്വാസത്തിന്റെ പ്രകാശധാര ജ്വലിച്ചുനില്‍ക്കുന്നു. വാര്‍ധക്യസഹചമായ പ്രയാസങ്ങളുണ്ടെങ്കിലും പുണ്യകഅബാലയത്തില്‍ എത്തുകയെന്ന ആഗ്രഹം നിറവേറ്റാനാണ് തന്റെ പിതാവ് വന്നതെന്ന് മകന്‍ ചന്ദ്രികയോട് പറഞ്ഞു.
രാത്രി തറാവീഹും അതുകഴിഞ്ഞു അര്‍ധരാത്രി ഖിയാമുല്ലൈലി നമസ്‌കാരത്തിനും കഅബാഷരീഫിന് സമീപമെത്തും. പുലര്‍ച്ചെ മൂന്നുമണിയോടെ താമസിക്കുന്ന ഹോട്ടലില്‍ തിരിച്ചെത്തുന്ന ഇദ്ദേഹം രാവിലെ നാലരയോടെ വീണ്ടും സുബ്ഹി നമസ്‌കാരത്തിനായി കഅബയുടെ സമീപമെത്തും. കഅബയുടെ തൊട്ടടുത്ത് എത്തുന്നതിന് പരിമിധികളുള്ളതുകൊണ്ട് പരമാവധി അടുത്തെത്താനാണ് എപ്പോഴും ശ്രമിക്കുന്നത്.

Continue Reading

Trending