Connect with us

kerala

തിരിച്ചടികള്‍ ഏറ്റുവാങ്ങാന്‍ തുടര്‍ഭരണം ഇനിയും ബാക്കി !

മുഖ്യമന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറി കെ.കെ രാഗേഷിന്റെ ഭാര്യ പ്രിയവര്‍ഗീസിനെയാണ് സെലക്ഷന്‍ നടപടിക്രമം തെറ്റിച്ച് നിയമിക്കാന്‍ ശ്രമിച്ചത്. രണ്ടാമത്തെ റാങ്കുകാരന്‍ കോടതിയെ സമീപിച്ചതോടെയാണ ്‌സര്‍ക്കാരിന്‍രെ ബന്ധുനിയമനം പൊളിഞ്ഞത്.

Published

on

കെ.പി ജലീല്‍

ഒരു വടക്കന്‍ വീരഗാഥയിലെ സിനിമാ ഡയലോഗ് പോലെ തിരിച്ചടികള്‍ തുടരെത്തുടരെ ഏറ്റുവാങ്ങുകയാണ് തുടര്‍ഭരണം. തുടര്‍ഭരണം എന്നാല്‍ തുടര്‍തിരിച്ചടികളെന്ന് വ്യാഖ്യാനിക്കേണ്ട അവസ്ഥ. ഗവര്‍ണര്‍ക്കെതിരെ കൊമ്പുകോര്‍ത്ത സി.പി.എം മുന്നണി ഭരണമാണ് കോടതിയില്‍ നിന്ന് കോടതിയിലേക്കും ജനങ്ങളില്‍നിന്ന്‌ന ജനങ്ങളിലേക്കും തിരിച്ചടികളുടെ പരമ്പരം ഏറ്റുവാങ്ങിക്കൊണ്ടിരിക്കുന്നത്.

ഇന്നും കിട്ടി മറ്റൊരു തിരിച്ചടി. അത് സാങ്കേതികസര്‍വകലാശാലാ വി.സി നിയമനത്തെച്ചൊല്ലിയാണെന്ന ്മാത്രം. സര്‍വകലാശാലകളിലെ വൈസ് ചാന്‍സലര്‍മാരെ ചട്ടം മറികടന്ന് നിയമിച്ചത് റദ്ദാക്കിയ ഗവര്‍ണറുടെ നടപടിയാണ് സത്യത്തില്‍ കേരളഹൈക്കോടതി ശരിവെച്ചിരിക്കുന്നത്. കോടതി വിധിയെതുടര്‍ന്ന് രാജിവെക്കേണ്ടിവന്ന കെ.ടി.യു വിസി യുടെ സ്ഥാനത്ത് ചാന്‍സലര്‍ അധികാരം ഉപയോഗിച്ച് ഏതാനും ആഴ്ച മുമ്പാണ ്ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ സാങ്കേതികവകുപ്പിലെ സീനിയര്ഡ ജോ. ഡയറക്ടറായ സിസ തോമസിനെ നിയോഗിച്ചത്.എന്നാലത് തങ്ങളുടെ അധികാരത്തിനേറ്റ അടിയാണെന്ന ്പറഞ്ഞ് കോടതിയെ സമീപിക്കുകയായിരുന്നു സര്‍ക്കാര്‍. അതാണ് കോടതി സുല്ലിട്ടിരിക്കുന്നത്. സിസ തോമസിന്റെ നിയമനം നിയപരമാണെന്നും യോഗ്യത അനുസരിച്ചാണെന്നും കോടതി പറയുമ്പോള്‍ അതിനെതിരെ ഹാലിളക്കിയ സര്‍ക്കാരും മന്ത്രിയുമാണ ്‌വെട്ടിലായിരിക്കുന്നത്.

ഗവര്‍ണറുടെ നടപടി ശരിയാണെന്നാണ് ഇതിനര്‍ത്ഥം. ഹര്‍ജി അത്യപൂര്‍വമാണെന്നും കോടതി പറയുമ്പോള്‍ ഇനിയുള്ള വി.സിമാരുടെ കാര്യത്തിലിന് സര്‍ക്കാരിന് നിയമത്തിന്റെ പിന്‍ബലം ലഭിക്കില്ലെന്നര്‍ത്ഥം. ഏതാനും ദിവസം മുമ്പാണ് കണ്ണൂര്‍ സര്‍വകലാശാലയിലെ അസോ. പ്രൊഫസറായി നിയമിക്കാന്‍ നോക്കിയ നടപടിയെ ഹൈക്കോടതി തടയിട്ടത്. മുഖ്യമന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറി കെ.കെ രാഗേഷിന്റെ ഭാര്യ പ്രിയവര്‍ഗീസിനെയാണ് സെലക്ഷന്‍ നടപടിക്രമം തെറ്റിച്ച് നിയമിക്കാന്‍ ശ്രമിച്ചത്. രണ്ടാമത്തെ റാങ്കുകാരന്‍ കോടതിയെ സമീപിച്ചതോടെയാണ ്‌സര്‍ക്കാരിന്‍രെ ബന്ധുനിയമനം പൊളിഞ്ഞത്. ഇതോടെ തുടര്‍ച്ചയായി തിരിച്ചടി ഏറ്റുവാങ്ങുന്ന സര്‍ക്കാരെന്ന ദുര്‍ഖ്യാതിക്ക് പിണറായി സര്‍ക്കാര്‍ ഇരയായിരിക്കുകയാണ്.

കെ.റെയില്‍ പദ്ധതിക്കായി ഇരുന്നൂറിലധികം റവന്യൂജീവനക്കാരെ നിയോഗിച്ചത് ഇന്നലെയാണ് സര്‍ക്കാര്‍ റദ്ദാക്കിയത്. ഇതിനുപുറമെ നിരവധി തീരുമാനങ്ങളില്‍നിന്ന് പിറകോട്ടുപോകേണ്ടിയും വന്നു. സര്‍വകലാശാലകള്‍ സ്വയംഭരണസ്ഥാപനങ്ങളാണെന്നും സര്‍ക്കാര്‍ തസ്തികകള്‍ പൊതുജനങ്ങള്‍ക്കെല്ലാവര്‍ക്കുമാണെന്നുമുള്ള രീതിയെയാണ് സര്‍ക്കാര്‍ പൊളിക്കാന്‍ നോക്കിയത്.അതിനുള്ള ജനാധിപത്യപരമായ മറുപടികൂടിയാണ് ഇന്നത്തെ ജസ്റ്റിസ് ദേവന്‍ രാമചന്ദ്രന്റെ വിധി.

gulf

ഫുജൈറ-കണ്ണൂര്‍ സര്‍വീസ് ആരംഭിച്ച് ഇന്‍ഡിഗോ; മെയ് 15 മുതല്‍

യാത്രക്കാര്‍ക്ക് അടുത്ത എമിറേറ്റുകളില്‍ നിന്ന് സൗജന്യ ബസ് സര്‍വീസും ഒരുക്കിയിട്ടുണ്ട്.

Published

on

ഫുജൈറയില്‍നിന്ന് കണ്ണൂരിലേക്ക് നേരിട്ട് പ്രതിദിന സര്‍വീസ് ആരംഭിച്ച് ഇന്‍ഡിഗോ. യുഎഇയില്‍ ഇന്‍ഡിഗോയുടെ അഞ്ചാമത്തെ ഡസ്റ്റിനേഷനാണ് ഫുജൈറ. യാത്രക്കാര്‍ക്ക് അടുത്ത എമിറേറ്റുകളില്‍ നിന്ന് സൗജന്യ ബസ് സര്‍വീസും ഒരുക്കിയിട്ടുണ്ട്.

ഇന്‍ഡിഗോയുടെ കണ്ണൂരിലേക്കുള്ള പ്രതിദിന വിമാന സര്‍വീസ് മെയ് 15 മുതല്‍ ആരംഭിക്കും. തൊട്ടടുത്ത ദിവസം മുംബൈയിലേക്കുള്ള സര്‍വീസിനും തുടക്കമാകും. 8899 രൂപ മുതലാണ് നിരക്ക്. അതേസമയം ദുബൈ, ഷാര്‍ജ, അജ്മാന്‍ എമിറേറ്റുകളില്‍ നിന്ന് ബുക്ക് ചെയ്യുന്ന യാത്രക്കാര്‍ക്ക് ഫുജൈറയിലേക്ക് സൗജന്യ ബസ് സര്‍വീസ് സേവനവും എയര്‍ലൈന്‍സ് വാഗ്ദാനം ചെയ്യുന്നു.

പുതിയ സര്‍വീസ്, പ്രകൃതി മനോഹരമായ ഫുജൈറയിലേക്ക് കൂടുതല്‍ വിദേശ ടൂറിസ്റ്റുകളെ ആകര്‍ഷിക്കാന്‍ സഹായിക്കുമെന്ന് ഇന്‍ഡിഗോ ഗ്ലോബല്‍ സെയില്‍സ് മേധാവി വിനയ് മല്‍ഹോത്ര പറഞ്ഞു.

Continue Reading

kerala

88കാരിയായ ഭാര്യയെ കുത്തിപ്പരിക്കേല്‍പ്പിച്ച കേസ്; പ്രതിക്ക് ജാമ്യം

പരസ്ത്രീ ബന്ധം ഉന്നയിച്ചതിന്റെ പേരില്‍ ഭാര്യയെ കുത്തിപ്പരിക്കേല്‍പ്പിച്ച ഭര്‍ത്താവിനാണ് ഹൈക്കോടതി ജാമ്യം അനുവദിച്ചത്.

Published

on

എമ്പത്തെട്ടുകാരിയായ ഭാര്യയെ കുത്തിപ്പരിക്കേല്‍പ്പിച്ച കേസില്‍ പ്രതിയായ ഭര്‍ത്താവിന് ജാമ്യം. പരസ്ത്രീ ബന്ധം ഉന്നയിച്ചതിന്റെ പേരില്‍ ഭാര്യയെ കുത്തിപ്പരിക്കേല്‍പ്പിച്ച ഭര്‍ത്താവിനാണ് ഹൈക്കോടതി ജാമ്യം അനുവദിച്ചത്. തൊണ്ണൂറ്റിയൊന്നുകാരനായ പുത്തന്‍കുരിശ് സ്വദേശിക്കാണ് ഹൈക്കോടതി ജാമ്യം അനുവദിച്ചത്.

ജീവിത സായാഹ്നത്തില്‍ ഭാര്യയും ഭര്‍ത്താവും പരസ്പരം താങ്ങും കരുതലുമാകേണ്ടവരാണെന്നും ഇക്കാര്യം ഹര്‍ജിക്കാരനും ഭാര്യയും മനസിലാക്കേണ്ടതാണെന്നും ജസ്റ്റിസ് പി വി കുഞ്ഞികൃഷ്ണന്‍ പറഞ്ഞു.

സന്തോഷകരമായ ജീവിതമുണ്ടാകുമെന്ന പ്രത്യാശയോടെയാണ് ജാമ്യം അനുവദിക്കുന്നതെന്നും കോടതി അറിയിച്ചു. കവി എന്‍എന്‍ കക്കാട് അവസാനനാളുകളില്‍ എഴുതിയ ‘സഫലമീ യാത്ര’ എന്ന കവിത ഉത്തരവില്‍ ചേര്‍ത്തിരുന്നു. ഭാര്യയും ഭര്‍ത്താവും പരസ്പരം ഊന്നുവടികളാകണമെന്നാണ് കവിതയിലെ സന്ദേശം.

 

 

Continue Reading

kerala

കുപ്പിയെറിഞ്ഞ സംഭവം; അഭിഭാഷകര്‍ക്കെതിരെ പരാതി നല്‍കി മഹാരാജാസ് കോളേജ് പ്രിന്‍സിപ്പല്‍

സെന്‍ട്രല്‍ പോലീസ് സ്റ്റേഷനിലാണ് പരാതി നല്‍കിയത്.

Published

on

മഹാരാജാസ് കോളജിലേക്ക് കുപ്പിയെറിഞ്ഞ സംഭവത്തില്‍ അഭിഭാഷക്കര്‍ക്കെതിരെ പരാതി നല്‍കി പ്രിന്‍സിപ്പല്‍. സെന്‍ട്രല്‍ പോലീസ് സ്റ്റേഷനിലാണ് പരാതി നല്‍കിയത്. ചില്ല് ദേഹത്ത് തട്ടി വിദ്യാര്‍ത്ഥികള്‍ക്ക് പരുക്കേറ്റതായും പരാതിയില്‍ പറയുന്നു.

ഇന്ന് ഉച്ചയോടെയാണ് വീണ്ടും അഭിഭാഷകരും വിദ്യാര്‍ത്ഥികളും തമ്മില്‍ വാക്കേറ്റമുണ്ടായത്. കോടതി വളപ്പില്‍ നിന്ന് അഭിഭാഷകര്‍ ബിയര്‍ ബോട്ടിലും കല്ലും മഹാരാജാസ് കോളജിലേക്ക് വലിച്ചെറിയുന്നതിന്റെ ദൃശ്യങ്ങളും പുറത്തുവന്നിരുന്നു. അതേസമയം വിദ്യാര്‍ത്ഥികളാണ് പ്രകോപിച്ചതെന്ന് അഭിഭാഷകര്‍ പറയുന്നു.

ഇന്ന് പുലര്‍ച്ചെയാണ് ജില്ലാ കോടതി വളപ്പിലും മഹാരാജാസ് കോളജ് വളപ്പിലും വിദ്യാര്‍ത്ഥികളും അഭിഭാഷകരും തമ്മില്‍ തര്‍ക്കമുണ്ടായത്. സംഭവത്തില്‍ രണ്ട് കൂട്ടരുടെയും പരാതിയില്‍ എറണാകുളം സെന്‍ട്രല്‍ പൊലീസ് കേസെടുത്തിരുന്നു.

കോടതി വളപ്പില്‍ ബാര്‍ അസോസിയേഷന്റെ വാര്‍ഷിക ആഘോഷത്തിനിടെയാണ് സംഘര്‍ഷമുണ്ടായത്.

Continue Reading

Trending