Video Stories
ദാനത്തിലൂടെ ലഭിക്കേണ്ടതല്ല പരീക്ഷയിലെ മാര്‍ക്ക്

പ്രൊഫ. പി.കെ.കെ തങ്ങള്‍
ലോകത്തെവിടെയും നാഗരിക സമൂഹത്തിന്റെ ചരിത്രം പരിശോധിച്ചാല്‍ കാണാന്‍ കഴിയുന്ന വസ്തുതയാണ് അളവിലും തോതിലും വ്യത്യസ്തമായേക്കാമെങ്കിലും അറിവിനോടുള്ള അഭിനിവേശം.മതങ്ങളെല്ലാം മുന്നോട്ടുവച്ചിട്ടുള്ള വേദവിജ്ഞാനങ്ങളെല്ലാം അറിവിലൂടെ, അറിവിന്വേണ്ടി അതിന്റെ വളര്‍ച്ചക്കുവേണ്ടി, അത് മനുഷ്യനില്‍ വേരൂന്നി അവനെ വഴിയറിയുന്നവനും ശക്തനുമാക്കിത്തീര്‍ക്കാന്‍ വേണ്ടി നിലകൊണ്ടതാണ്. മത-ദൈവ നിഷേധികളായ ഭൗതികവാദികള്‍പോലും അറിവിന്റെ ശക്തി അംഗീകരിക്കുകയും അതിനുവേണ്ടിയുള്ള പ്രവര്‍ത്തനങ്ങളിലും പ്രചാരണങ്ങളിലും നിലകൊണ്ടിട്ടുള്ളവരുമാണ്. (പഴയ കാലങ്ങളില്‍ സവര്‍ണ്ണ മേധാവിത്വത്തിന്റെ പേരില്‍ അറിവുനേടല്‍ നിഷേധിക്കപ്പെട്ട വിഭാഗങ്ങള്‍ നിലനിന്നിരുന്നുവെന്ന ചരിത്ര വസ്തുത മറക്കുന്നില്ല. അതിനുള്ള പരിഹാരപ്രക്രിയകളുടെ മുന്നേറ്റം വളരെയധികം മാറ്റങ്ങള്‍ സൃഷ്ടിക്കുകയും ചെയ്തിട്ടുണ്ട്. അതെല്ലാം ചരിത്രത്തിന്റെ ഭാഗമാണ്)
അറിവുനേടലും അത് മറ്റുള്ളവരില്‍ എത്തിക്കലും തീര്‍ത്തും ആത്മീയവിഷയമായിത്തന്നെയാണ് ബഹുഭൂരിഭാഗം ജനങ്ങളും ഇന്നും കരുതിപ്പോരുന്നത്. അറിവിനോട് ജനം പ്രകടിപ്പിക്കുന്ന ദിവ്യമാണെന്ന്തന്നെ പറയാവുന്ന സമീപനം നമുക്കെവിടെയും കാണാം. രാജ്യത്തിന്റെ പ്രത്യേക പൈതൃകം പഠിപ്പിക്കുന്നതും അതുതന്നെയാണ്. അറിവുതരുന്ന ഗുരുവിന്റെ സ്ഥാനത്തിനുശേഷമാണ് മതം ദൈവത്തിന് സ്ഥാനം നല്‍കിയിരിക്കുന്നത്- ‘മാതാ, പിതാ, ഗുരു, ദൈവം’. പരിശുദ്ധ ഖുര്‍ആന്റെ ആദ്യവചനം തന്നെ ആരംഭിക്കുന്നത് ‘വായിക്കുക’ എന്ന ആഹ്വാനത്തോടെയാണ്. ലോകത്തെവിടെയും രാജകൊട്ടാരങ്ങളില്‍ പണ്ഡിത സദസ്സുകള്‍ നിലനിന്നിരുന്നുവെന്നതിന്റെ കാരണവും അറിവിനോടുള്ള അഭിനിവേശം തന്നെയായിരുന്നു. അറിവില്‍ ദിവ്യാംശം തന്നെയാണ് അടങ്ങിയിട്ടുള്ളത് എന്നതുകൊണ്ടാണ് ലോകത്തെവിടെയുമുള്ള മനുഷ്യര്‍ക്ക് അറിവിനോടുള്ള ത്വര മുന്നിട്ടുനില്‍ക്കുന്നത്. നേടുന്നത് ശരിയായ അറിവും ഗുണപ്രദമായ അറിവുമായിരിക്കണമെന്നതും പ്രധാനം തന്നെ. അറിവിനെ ഇഷ്ടപ്പെടുകയോ, കാംക്ഷിക്കുകയോ മാത്രമല്ല അതിനെ ഉപാസിക്കുക കൂടിയാണ് നേര്‍മനുഷ്യരെല്ലാവരും ചെയ്തുകൊണ്ടിരിക്കുന്നത്. ‘ചൈനയില്‍ പോയിട്ടെങ്കിലും അറിവുനേടുക’യെന്ന് നബി തിരുമേനി പഠിപ്പിച്ചതും അതുകൊണ്ടുതന്നെയാണ്.
അറിവ്-വിദ്യ അര്‍ത്ഥിച്ചുവരുന്നവനാണ് വിദ്യാര്‍ത്ഥി. ഈ പ്രക്രിയ അധ്യയനം എന്ന് വിളിക്കുന്നു. അധ്യയനത്തിന് കുട്ടിയെ സഹായിക്കുന്ന ആള് ചെയ്യുന്ന പ്രവൃത്തിയെ അധ്യാപനം എന്നും പറയുന്നു. ഇന്ന് കാണുന്ന അതിവിശാലമായ സംവിധാനങ്ങളൊന്നുമില്ലാതിരുന്ന കാലത്ത് ഈ പ്രക്രിയയില്‍ സങ്കീര്‍ണ്ണമായ സാങ്കേതികത്വങ്ങളൊന്നുമുണ്ടായിരുന്നില്ല. എന്നാല്‍ ഈ കാലഘട്ടത്തില്‍ ലോകത്ത് നിലനില്ക്കുന്നതില് ഏറ്റവും വലിയ സംവിധാനമായി അറിവ് ‘വാങ്ങലും കൊടുക്കലു’മെന്ന പ്രക്രിയയായി മാറിക്കഴിഞ്ഞിരിക്കുന്നു. അതിനനുസരിച്ച് സമ്പ്രദായങ്ങള്‍ മാറുന്നു, വളര്‍ന്നുകൊണ്ടിരിക്കുന്നു. അറിവ് കൊടുക്കലും വാങ്ങലുമെന്ന പ്രക്രിയ നൂറുകണക്കിന് സാങ്കേതികത്വങ്ങളിലൂടെ കടന്നുപോകേണ്ട ഒന്നായി മാറിക്കഴിഞ്ഞു. പഠിതാക്കളുടെ മിടുക്ക് മനസ്സിലാക്കാനുള്ള പരീക്ഷാരിതീകളിലും അവര്‍ക്ക് കുറ്റമറ്റ രീതിയില്‍ വിലയിരുത്തല്‍ നടത്തി യോഗ്യത നിര്‍ണ്ണയിച്ചുകൊടുക്കുന്നതിലും മറ്റും അതിസങ്കീര്‍ണ്ണമായ സാങ്കേതികത്വങ്ങള്‍ നിലനില്‍ക്കുകയാണ്. പ്രാഥമിക തലത്തിലും ഹൈസ്കൂള്‍ തലത്തിലും ഉന്നത തലത്തിലും സര്‍വകലാശാലാതലത്തിലും ഗവേഷണതലത്തിലുമൊക്കെയായി അതിവിശാലമായിക്കഴിഞ്ഞിരിക്കുന്നു ഈ മേഖല. അങ്ങയറ്റം സൂക്ഷ്മവും സുതാര്യവും സത്യസന്ധവുമായ രീതിയിലായിരിക്കണം ഈ നടത്തിപ്പുകളെല്ലാം. വിശേഷിച്ചും പരീക്ഷ, മൂല്യനിര്‍ണ്ണയം എന്നിവ. പരീക്ഷാഫലം എന്നു പറഞ്ഞാല്‍ മുന്‍കാലങ്ങളില്‍ വിദ്യാര്‍ത്ഥികള്‍ക്കും രക്ഷിതാക്കള്‍ക്കും സമൂഹത്തിന് പൊതുവേയും വല്ലാത്തൊരു വികാരമായിരുന്നു. കാരണം അതിനു കല്‍പ്പിച്ചിരുന്ന പവിത്രത അത്രയും വലുതായിരുന്നു. കുറ്റമറ്റതായി കുറച്ചെന്തെങ്കിലും പൊതുരംഗത്ത് നടക്കുന്നുണ്ടെങ്കില്‍ അത് ഈ രംഗത്താണെന്ന ബോധ്യം ജനങ്ങള്‍ക്കുണ്ടായിരുന്നു. എന്നാല്‍ ഇന്നിതാ ആ ബോധ്യവും അസ്തമിച്ചുകൊണ്ടിരിക്കയാണ്.
പരീക്ഷയില്‍ കുട്ടികള്‍ക്ക് കിട്ടുന്ന മാര്‍ക്കുകള്‍ അമൂല്യമായ, കറകളഞ്ഞ ഒന്നായായിരുന്നു മുമ്പൊക്കെ രക്ഷിതാക്കളും സമൂഹവും കരുതിപ്പോന്നത്. മറ്റു രംഗങ്ങളില്‍ മാത്രമേ മുന്‍വാതിലും പിന്‍വാതിലുമെല്ലാമുള്ളൂ. പരീക്ഷയും മാര്‍ക്കുമെല്ലാം സംശുദ്ധമാണെന്നും ജനം ധരിച്ചിരുന്നു. എന്നാല്‍ അതൊന്നും അങ്ങനെയൊന്നുമല്ല; ഒന്നു ശ്രമിച്ചാല്‍, മാര്‍ക്കും മെറിറ്റുമൊന്നും വലിയ കാര്യമല്ല, അതിനെയൊക്കെ മറികടന്ന്, പറയുന്നത് പിടിച്ചുവാങ്ങാം. അതിനൊക്കെ വേണമെങ്കില്‍ ‘അദാലത്തുകള്‍’ വരെ സംഘടിപ്പിക്കാവുന്നതേയുള്ളൂ എന്ന എത്രയും തരംതാണ തലത്തിലേക്ക് ഈ പവിത്രമായ കാര്യത്തെ കൊണ്ടുചെന്നെത്തിച്ചിരിക്കയാണ്. പരീക്ഷക്കെഴുതികിട്ടിയ മാര്‍ക്കാണ് മൂല്യം, ദാനം കിട്ടിയതല്ല.
പരീക്ഷയില്‍ സാങ്കേതിക കാരണത്താല്‍ ഏതെങ്കിലും വിധത്തില്‍ അനിവാര്യ സന്ദര്‍ഭത്തില്‍ മോഡറേഷന് കൊടുക്കാവുന്ന രീതി മുമ്പേ നിലവിലുണ്ട്. അത് ആര്‍ക്കെങ്കിലും തോന്നിയവിധം എത്രയെങ്കിലും തവണ, യാതൊരു കരുതലും കൂടാതെ പരസ്യപ്പെടുത്തി പൊതുചര്‍ച്ച നടത്തി കൊടുക്കേണ്ടതല്ല. മറിച്ച് അതിന് നിയോഗിക്കപ്പെട്ട പരീക്ഷാബോര്‍ഡ്, അക്കാദമിക് ബോഡികള്‍, സിന്‍ഡിക്കേറ്റ് സെനറ്റ്, കൂടാതെ ഉപസമിതികള്‍ വല്ലതുമുണ്ടെങ്കില്‍ ആ ക്രമമനുസരിച്ച് തീര്‍ത്തും ഔദ്യോഗിക രഹസ്യസ്വഭാവത്തില്‍ കൈകാര്യം ചെയ്യേണ്ടതാണ്. ചാനല്‍ ചര്‍ച്ചകള്‍ക്കോ, മാധ്യമ വിചാരണക്കോ വിട്ടുകൊടുക്കേണ്ട വിഷയമല്ല ഇത്. ചുരുക്കിപ്പറഞ്ഞാല്‍ ഇപ്പോള്‍ നടത്തിയ മാര്‍ക്ക് ദാനങ്ങള്‍ സര്‍വകലാശാലകളിലെ ധാര്‍മ്മികതയുടെ വിഷയമായി മാറിക്കഴിഞ്ഞിരിക്കുന്നു. അതിന് ചുക്കാന്‍ പിടിച്ചതോ ഇത്തരം സന്ദര്‍ഭങ്ങളില്‍ കൂടുതല്‍ സൂക്ഷ്മതയും മൂല്യബോധവും പ്രകടിപ്പിക്കുമെന്ന് കരുതിപ്പോന്ന ഉന്നത വിദ്യാഭ്യാസ മന്ത്രിയും. മുമ്പ് തൊഴില്‍ ദാനവിഷയത്തിലും ഇത്തരം സമീപനം അദ്ദേഹം കൈക്കൊണ്ടിരുന്നെങ്കിലും അത് ആവര്‍ത്തിക്കപ്പെടുമെന്ന് ഒട്ടും കരുതിയില്ല. ഏറ്റവും പവിത്രമായി നിലനിര്‍ത്തുകയും നടത്തിക്കൊണ്ടുപോവുകയും ചെയ്യാന്‍ മറ്റാരേക്കാളും ബാധ്യസ്ഥനായ മന്ത്രി ഇനിയെങ്കിലും കൂടുതല്‍ ജാഗ്രത പുലര്‍ത്തുമെന്നാശിക്കട്ടെ. ‘പരീക്ഷാഫലത്തെ എന്തിന് പേടിക്കണം? അതിനൊക്കെ വഴി വേറെയുണ്ടല്ലോ’ എന്ന സന്ദേശം സമൂഹത്തിന് കൊടുത്തുകഴിഞ്ഞു. അരപ്പട്ടിണിയും മുഴുപ്പട്ടിണിയുമായും ഫീസടക്കാന്‍ നിവൃത്തിയില്ലാതെ കഠിനപ്പെട്ടും പഠിക്കുന്നവന്റെ മുഖത്ത് നോക്കി കൊഞ്ഞനം കുത്തരുതേ. അധ്യാപനം, പരീക്ഷ, മൂല്യനിര്‍ണ്ണയം തുടങ്ങിയവ കുറേക്കൂടി പവിത്രമായി കാണുക. വിദ്യാഭ്യാസമന്ത്രി തീര്‍ത്തും അതിന് പ്രതിജ്ഞാബദ്ധനാണ്.
News
രാജ്യത്തിനായി ഞായറാഴ്ച്ച പ്രത്യേക പ്രാര്‍ത്ഥന; ആഹ്വാനവുമായി മലങ്കര ഓര്‍ത്തഡോക്സ് സഭ
അതിര്‍ത്തി സംരക്ഷിക്കുന്ന സൈനികര്‍ സുരക്ഷിതരായിരിക്കാന്‍ പ്രാര്‍ത്ഥിക്കണമെന്നും യുദ്ധത്തിലേക്ക് നീങ്ങാതെ സമാധാനം പുനഃസ്ഥാപിക്കപ്പെടാന്‍ വേണ്ടി പ്രാര്‍ത്ഥിക്കണമെന്നും പരിശുദ്ധ കാതോലിക്കാബാവാ ആവശ്യപ്പെട്ടു.

രാജ്യത്തിനായി ഞായറാഴ്ച്ച പ്രത്യേകം പ്രാര്‍ത്ഥന നടത്താന്‍ ആഹ്വാനവുമായി മലങ്കര ഓര്‍ത്തഡോക്സ് സഭ. ഭാരതത്തിനും, സൈനികര്‍ക്കും, അതിര്‍ത്തിയിലെ ജനസമൂഹത്തിനും വേണ്ടി പ്രത്യേക പ്രാര്‍ത്ഥന നടത്തണമെന്ന് പരിശുദ്ധ ബസേലിയോസ് മാര്‍ത്തോമ്മാ മാത്യൂസ് തൃതീയന്‍ കാതോലിക്കാ ബാവാ ആഹ്വാനം ചെയ്തു.
അതിര്‍ത്തി സംരക്ഷിക്കുന്ന സൈനികര്‍ സുരക്ഷിതരായിരിക്കാന്‍ പ്രാര്‍ത്ഥിക്കണമെന്നും യുദ്ധത്തിലേക്ക് നീങ്ങാതെ സമാധാനം പുനഃസ്ഥാപിക്കപ്പെടാന്‍ വേണ്ടി പ്രാര്‍ത്ഥിക്കണമെന്നും പരിശുദ്ധ കാതോലിക്കാബാവാ ആവശ്യപ്പെട്ടു. ഞായറാഴ്ച്ച വിശുദ്ധ കുര്‍ബാന മധ്യേ മലങ്കരസഭയിലെ മുഴുവന്‍ പള്ളികളിലും രാജ്യത്തിന് വേണ്ടി പ്രാര്‍ത്ഥന നടത്തുമെന്നും അദ്ദേഹം പറഞ്ഞു.
അതേസമയം ഇന്ത്യയുടെ തിരിച്ചടിയില്‍ പാകിസ്താന് വന്‍ നാശനഷ്ടമുണ്ടായതായും റിപ്പോര്‍ട്ടുണ്ട്.
kerala
താമരശ്ശേരി ഷഹബാസ് കൊലക്കേസ്: കുറ്റാരോപിതരായ വിദ്യാര്‍ത്ഥികളുടെ എസ്.എസ്.എല്‍.സി പരീക്ഷാ ഫലം പ്രസിദ്ധീകരിച്ചില്ല
വിദ്യാര്‍ത്ഥികള്‍ കേസില്‍ പ്രതികളായ സാഹചര്യത്തിലാണ് പരീക്ഷാ ഫലം തടഞ്ഞുവെച്ചിരിക്കുന്നത്.

താമരശ്ശേരി ഷഹബാസ് കൊലക്കേസില്‍ കുറ്റാരോപിതരായ ആറ് വിദ്യാര്‍ത്ഥികളുടെയും എസ്.എസ്.എല്‍.സി പരീക്ഷാ ഫലം പ്രസിദ്ധീകരിച്ചില്ല. വിദ്യാര്‍ത്ഥികള്‍ കേസില്‍ പ്രതികളായ സാഹചര്യത്തിലാണ് പരീക്ഷാ ഫലം തടഞ്ഞുവെച്ചിരിക്കുന്നത്. അതേസമയം ഇവരുടെ ഫലം പ്രസിദ്ധീകരിക്കാത്തത് എന്തുകൊണ്ടെന്ന് അറിയില്ലെന്ന് താമരശ്ശേരി ജി വി എച്ച് എസ് എസ് അധികൃതര്‍ വ്യക്തമാക്കി.
കേസില്‍ കുറ്റാരോപിതരായ് വിദ്യാര്‍ത്ഥികള്‍ നിലവില്‍ വെള്ളിമാടുകുന്ന് ഒബ്സര്‍വേഷന്‍ ഹോമിലാണ്. വിദ്യാര്‍ത്ഥികളെ എസ്.എസ്.എല്‍.സി പരീക്ഷ എഴുതാന്‍ അനുവദിച്ചത് വലിയ വിവാദത്തിലേക്ക് നയിച്ചിരുന്നു. പരീക്ഷാ സെന്ററുകളിലേക്കടക്കം വിദ്യാര്‍ഥി -യുവജന സംഘടനകള്‍ കടുത്ത പ്രതിഷേധം നടത്തിയിരുന്നു.
എളേറ്റില്‍ വട്ടോളി എം.ജെ. ഹയര്‍സെക്കന്‍ഡറി സ്കൂള്‍ പത്താം ക്ലാസ് വിദ്യാര്‍ഥിയായിരുന്നു മരിച്ച മുഹമ്മദ് ഷഹബാസ്.
Video Stories
പഞ്ചാബിലെ എസ്ബിഎസ് നഗറില്‍ നിന്ന് 2 ആര്‍പിജികളും 5 ഹാന്‍ഡ് ഗ്രനേഡുകളും കണ്ടെടുത്തു

പഞ്ചാബിലെ എസ്ബിഎസ് നഗറില്‍ നിന്ന് 2 ആര്‍പിജികളും 5 ഹാന്‍ഡ് ഗ്രനേഡുകളും കണ്ടെടുത്തു. എസ്ബിഎസ് നഗറിലെ ടിബ്ബ നംഗല്‍ കുലാര്‍ റോഡിന് സമീപമുള്ള വനമേഖലയില്‍ നിന്ന് രണ്ട് റോക്കറ്റ് പ്രൊപ്പല്‍ഡ് ഗ്രനേഡുകളും അഞ്ച് ഹാന്‍ഡ് ഗ്രനേഡുകളും ഉള്‍പ്പെടെ വെടിമരുന്ന് ശേഖരം കണ്ടെടുത്തതായി സംസ്ഥാന പോലീസ് മേധാവി ചൊവ്വാഴ്ച പറഞ്ഞു.
പഞ്ചാബിലെ സ്ലീപ്പര്‍ സെല്ലുകളെ പുനരുജ്ജീവിപ്പിക്കാന്‍ പാകിസ്ഥാനിലെ ഭീകരസംഘടനകള്‍ നടത്തിയ കോര്‍ഡിനേറ്റഡ് ഓപ്പറേഷനാണ് പ്രാഥമിക അന്വേഷണം സൂചിപ്പിക്കുന്നത്,” ഡയറക്ടര്‍ ജനറല്‍ ഓഫ് പോലീസ് ഗൗരവ് യാദവ് എക്സില്‍ ഒരു പോസ്റ്റില്‍ പറഞ്ഞു.
ഒരു കേന്ദ്ര ഏജന്‍സിയുമായി ചേര്‍ന്ന് നടത്തിയ സംയുക്ത ഓപ്പറേഷനില്‍, എസ്ബിഎസ് നഗറിലെ ടിബ്ബ നംഗല്‍ കുലാര്‍ റോഡിന് സമീപമുള്ള വനമേഖലയില്‍ നിന്ന് രഹസ്യാന്വേഷണ വിഭാഗത്തിന്റെ നേതൃത്വത്തില്‍ നടത്തിയ ഓപ്പറേഷനില്‍ പഞ്ചാബ് പോലീസ് തീവ്രവാദ ഹാര്ഡ്വെയര് ശേഖരം കണ്ടെടുത്തു.
രണ്ട് ആര്‍പിജികള്‍, രണ്ട് ഇംപ്രൊവൈസ്ഡ് എക്സ്പ്ലോസീവ് ഡിവൈസുകള്‍ (ഐഇഡി), അഞ്ച് ഹാന്‍ഡ് ഗ്രനേഡുകള്‍, ഒരു വയര്‍ലെസ് കമ്മ്യൂണിക്കേഷന്‍ സെറ്റ് എന്നിവ കണ്ടെടുത്തതായി അദ്ദേഹം പറഞ്ഞു.
അമൃത്സറിലെ സ്റ്റേറ്റ് സ്പെഷ്യല്‍ ഓപ്പറേഷന് സെല്ലിന്റെ പോലീസ് സ്റ്റേഷനില്‍ ബന്ധപ്പെട്ട വകുപ്പുകള്‍ പ്രകാരം കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്.
-
india3 days ago
വ്യാജ നമ്പറുകളില്‍ നിന്നുള്ള കോളുകള്‍ സ്വീകരിക്കരുത്; മുന്നറിയിപ്പ് നല്കി പ്രതിരോധ വകുപ്പ്
-
india2 days ago
സുപ്രിംകോടതി ചീഫ് ജസ്റ്റിസ് സഞ്ജീവ് ഖന്ന ഇന്ന് വിരമിക്കും
-
india3 days ago
ടെസ്റ്റ് ക്രിക്കറ്റില്‍ നിന്നും വിരമിക്കല്‍ പ്രഖ്യാപിച്ച് കോഹ്ലി
-
crime3 days ago
നന്തൻകോട് കൂട്ടക്കൊലയിൽ കേഡല്‍ ജിന്സണ് രാജ കുറ്റക്കാരൻ, ശിക്ഷ നാളെ
-
kerala3 days ago
യുഡിഎഫിന്റെ ജയമാണ് ഇനി ജനങ്ങള്‍ക്ക് വേണ്ടത്: ഷാഫി പറമ്പില്‍
-
india3 days ago
ഹൈദരാബാദിലെ കറാച്ചി ബേക്കറി ആക്രമിച്ച് ബിജെപി പ്രവർത്തകർ
-
india3 days ago
യുദ്ധ പശ്ചാത്തലത്തില്‍ രാജ്യത്ത് അടച്ചിട്ട വിമാന താവളങ്ങള്‍ തുറന്നു
-
kerala3 days ago
നിപ; യുവതി ഗുരുതരാവസ്ഥയില്‍ തുടരുന്നു; രണ്ട് പേരുടെ പരിശോധനാ ഫലം കൂടി നെഗറ്റീവ്