Connect with us

Video Stories

ദാനത്തിലൂടെ ലഭിക്കേണ്ടതല്ല പരീക്ഷയിലെ മാര്‍ക്ക്

Published

on

പ്രൊഫ. പി.കെ.കെ തങ്ങള്‍

ലോകത്തെവിടെയും നാഗരിക സമൂഹത്തിന്റെ ചരിത്രം പരിശോധിച്ചാല്‍ കാണാന്‍ കഴിയുന്ന വസ്തുതയാണ് അളവിലും തോതിലും വ്യത്യസ്തമായേക്കാമെങ്കിലും അറിവിനോടുള്ള അഭിനിവേശം.മതങ്ങളെല്ലാം മുന്നോട്ടുവച്ചിട്ടുള്ള വേദവിജ്ഞാനങ്ങളെല്ലാം അറിവിലൂടെ, അറിവിന്‌വേണ്ടി അതിന്റെ വളര്‍ച്ചക്കുവേണ്ടി, അത് മനുഷ്യനില്‍ വേരൂന്നി അവനെ വഴിയറിയുന്നവനും ശക്തനുമാക്കിത്തീര്‍ക്കാന്‍ വേണ്ടി നിലകൊണ്ടതാണ്. മത-ദൈവ നിഷേധികളായ ഭൗതികവാദികള്‍പോലും അറിവിന്റെ ശക്തി അംഗീകരിക്കുകയും അതിനുവേണ്ടിയുള്ള പ്രവര്‍ത്തനങ്ങളിലും പ്രചാരണങ്ങളിലും നിലകൊണ്ടിട്ടുള്ളവരുമാണ്. (പഴയ കാലങ്ങളില്‍ സവര്‍ണ്ണ മേധാവിത്വത്തിന്റെ പേരില്‍ അറിവുനേടല്‍ നിഷേധിക്കപ്പെട്ട വിഭാഗങ്ങള്‍ നിലനിന്നിരുന്നുവെന്ന ചരിത്ര വസ്തുത മറക്കുന്നില്ല. അതിനുള്ള പരിഹാരപ്രക്രിയകളുടെ മുന്നേറ്റം വളരെയധികം മാറ്റങ്ങള്‍ സൃഷ്ടിക്കുകയും ചെയ്തിട്ടുണ്ട്. അതെല്ലാം ചരിത്രത്തിന്റെ ഭാഗമാണ്)

അറിവുനേടലും അത് മറ്റുള്ളവരില്‍ എത്തിക്കലും തീര്‍ത്തും ആത്മീയവിഷയമായിത്തന്നെയാണ് ബഹുഭൂരിഭാഗം ജനങ്ങളും ഇന്നും കരുതിപ്പോരുന്നത്. അറിവിനോട് ജനം പ്രകടിപ്പിക്കുന്ന ദിവ്യമാണെന്ന്തന്നെ പറയാവുന്ന സമീപനം നമുക്കെവിടെയും കാണാം. രാജ്യത്തിന്റെ പ്രത്യേക പൈതൃകം പഠിപ്പിക്കുന്നതും അതുതന്നെയാണ്. അറിവുതരുന്ന ഗുരുവിന്റെ സ്ഥാനത്തിനുശേഷമാണ് മതം ദൈവത്തിന് സ്ഥാനം നല്‍കിയിരിക്കുന്നത്- ‘മാതാ, പിതാ, ഗുരു, ദൈവം’. പരിശുദ്ധ ഖുര്‍ആന്റെ ആദ്യവചനം തന്നെ ആരംഭിക്കുന്നത് ‘വായിക്കുക’ എന്ന ആഹ്വാനത്തോടെയാണ്. ലോകത്തെവിടെയും രാജകൊട്ടാരങ്ങളില്‍ പണ്ഡിത സദസ്സുകള്‍ നിലനിന്നിരുന്നുവെന്നതിന്റെ കാരണവും അറിവിനോടുള്ള അഭിനിവേശം തന്നെയായിരുന്നു. അറിവില്‍ ദിവ്യാംശം തന്നെയാണ് അടങ്ങിയിട്ടുള്ളത് എന്നതുകൊണ്ടാണ് ലോകത്തെവിടെയുമുള്ള മനുഷ്യര്‍ക്ക് അറിവിനോടുള്ള ത്വര മുന്നിട്ടുനില്‍ക്കുന്നത്. നേടുന്നത് ശരിയായ അറിവും ഗുണപ്രദമായ അറിവുമായിരിക്കണമെന്നതും പ്രധാനം തന്നെ. അറിവിനെ ഇഷ്ടപ്പെടുകയോ, കാംക്ഷിക്കുകയോ മാത്രമല്ല അതിനെ ഉപാസിക്കുക കൂടിയാണ് നേര്‍മനുഷ്യരെല്ലാവരും ചെയ്തുകൊണ്ടിരിക്കുന്നത്. ‘ചൈനയില്‍ പോയിട്ടെങ്കിലും അറിവുനേടുക’യെന്ന് നബി തിരുമേനി പഠിപ്പിച്ചതും അതുകൊണ്ടുതന്നെയാണ്.

അറിവ്-വിദ്യ അര്‍ത്ഥിച്ചുവരുന്നവനാണ് വിദ്യാര്‍ത്ഥി. ഈ പ്രക്രിയ അധ്യയനം എന്ന് വിളിക്കുന്നു. അധ്യയനത്തിന് കുട്ടിയെ സഹായിക്കുന്ന ആള്‍ ചെയ്യുന്ന പ്രവൃത്തിയെ അധ്യാപനം എന്നും പറയുന്നു. ഇന്ന് കാണുന്ന അതിവിശാലമായ സംവിധാനങ്ങളൊന്നുമില്ലാതിരുന്ന കാലത്ത് ഈ പ്രക്രിയയില്‍ സങ്കീര്‍ണ്ണമായ സാങ്കേതികത്വങ്ങളൊന്നുമുണ്ടായിരുന്നില്ല. എന്നാല്‍ ഈ കാലഘട്ടത്തില്‍ ലോകത്ത് നിലനില്‍ക്കുന്നതില്‍ ഏറ്റവും വലിയ സംവിധാനമായി അറിവ് ‘വാങ്ങലും കൊടുക്കലു’മെന്ന പ്രക്രിയയായി മാറിക്കഴിഞ്ഞിരിക്കുന്നു. അതിനനുസരിച്ച് സമ്പ്രദായങ്ങള്‍ മാറുന്നു, വളര്‍ന്നുകൊണ്ടിരിക്കുന്നു. അറിവ് കൊടുക്കലും വാങ്ങലുമെന്ന പ്രക്രിയ നൂറുകണക്കിന് സാങ്കേതികത്വങ്ങളിലൂടെ കടന്നുപോകേണ്ട ഒന്നായി മാറിക്കഴിഞ്ഞു. പഠിതാക്കളുടെ മിടുക്ക് മനസ്സിലാക്കാനുള്ള പരീക്ഷാരിതീകളിലും അവര്‍ക്ക് കുറ്റമറ്റ രീതിയില്‍ വിലയിരുത്തല്‍ നടത്തി യോഗ്യത നിര്‍ണ്ണയിച്ചുകൊടുക്കുന്നതിലും മറ്റും അതിസങ്കീര്‍ണ്ണമായ സാങ്കേതികത്വങ്ങള്‍ നിലനില്‍ക്കുകയാണ്. പ്രാഥമിക തലത്തിലും ഹൈസ്‌കൂള്‍ തലത്തിലും ഉന്നത തലത്തിലും സര്‍വകലാശാലാതലത്തിലും ഗവേഷണതലത്തിലുമൊക്കെയായി അതിവിശാലമായിക്കഴിഞ്ഞിരിക്കുന്നു ഈ മേഖല. അങ്ങയറ്റം സൂക്ഷ്മവും സുതാര്യവും സത്യസന്ധവുമായ രീതിയിലായിരിക്കണം ഈ നടത്തിപ്പുകളെല്ലാം. വിശേഷിച്ചും പരീക്ഷ, മൂല്യനിര്‍ണ്ണയം എന്നിവ. പരീക്ഷാഫലം എന്നു പറഞ്ഞാല്‍ മുന്‍കാലങ്ങളില്‍ വിദ്യാര്‍ത്ഥികള്‍ക്കും രക്ഷിതാക്കള്‍ക്കും സമൂഹത്തിന് പൊതുവേയും വല്ലാത്തൊരു വികാരമായിരുന്നു. കാരണം അതിനു കല്‍പ്പിച്ചിരുന്ന പവിത്രത അത്രയും വലുതായിരുന്നു. കുറ്റമറ്റതായി കുറച്ചെന്തെങ്കിലും പൊതുരംഗത്ത് നടക്കുന്നുണ്ടെങ്കില്‍ അത് ഈ രംഗത്താണെന്ന ബോധ്യം ജനങ്ങള്‍ക്കുണ്ടായിരുന്നു. എന്നാല്‍ ഇന്നിതാ ആ ബോധ്യവും അസ്തമിച്ചുകൊണ്ടിരിക്കയാണ്.

പരീക്ഷയില്‍ കുട്ടികള്‍ക്ക് കിട്ടുന്ന മാര്‍ക്കുകള്‍ അമൂല്യമായ, കറകളഞ്ഞ ഒന്നായായിരുന്നു മുമ്പൊക്കെ രക്ഷിതാക്കളും സമൂഹവും കരുതിപ്പോന്നത്. മറ്റു രംഗങ്ങളില്‍ മാത്രമേ മുന്‍വാതിലും പിന്‍വാതിലുമെല്ലാമുള്ളൂ. പരീക്ഷയും മാര്‍ക്കുമെല്ലാം സംശുദ്ധമാണെന്നും ജനം ധരിച്ചിരുന്നു. എന്നാല്‍ അതൊന്നും അങ്ങനെയൊന്നുമല്ല; ഒന്നു ശ്രമിച്ചാല്‍, മാര്‍ക്കും മെറിറ്റുമൊന്നും വലിയ കാര്യമല്ല, അതിനെയൊക്കെ മറികടന്ന്, പറയുന്നത് പിടിച്ചുവാങ്ങാം. അതിനൊക്കെ വേണമെങ്കില്‍ ‘അദാലത്തുകള്‍’ വരെ സംഘടിപ്പിക്കാവുന്നതേയുള്ളൂ എന്ന എത്രയും തരംതാണ തലത്തിലേക്ക് ഈ പവിത്രമായ കാര്യത്തെ കൊണ്ടുചെന്നെത്തിച്ചിരിക്കയാണ്. പരീക്ഷക്കെഴുതികിട്ടിയ മാര്‍ക്കാണ് മൂല്യം, ദാനം കിട്ടിയതല്ല.

പരീക്ഷയില്‍ സാങ്കേതിക കാരണത്താല്‍ ഏതെങ്കിലും വിധത്തില്‍ അനിവാര്യ സന്ദര്‍ഭത്തില്‍ മോഡറേഷന്‍ കൊടുക്കാവുന്ന രീതി മുമ്പേ നിലവിലുണ്ട്. അത് ആര്‍ക്കെങ്കിലും തോന്നിയവിധം എത്രയെങ്കിലും തവണ, യാതൊരു കരുതലും കൂടാതെ പരസ്യപ്പെടുത്തി പൊതുചര്‍ച്ച നടത്തി കൊടുക്കേണ്ടതല്ല. മറിച്ച് അതിന് നിയോഗിക്കപ്പെട്ട പരീക്ഷാബോര്‍ഡ്, അക്കാദമിക് ബോഡികള്‍, സിന്‍ഡിക്കേറ്റ് സെനറ്റ്, കൂടാതെ ഉപസമിതികള്‍ വല്ലതുമുണ്ടെങ്കില്‍ ആ ക്രമമനുസരിച്ച് തീര്‍ത്തും ഔദ്യോഗിക രഹസ്യസ്വഭാവത്തില്‍ കൈകാര്യം ചെയ്യേണ്ടതാണ്. ചാനല്‍ ചര്‍ച്ചകള്‍ക്കോ, മാധ്യമ വിചാരണക്കോ വിട്ടുകൊടുക്കേണ്ട വിഷയമല്ല ഇത്. ചുരുക്കിപ്പറഞ്ഞാല്‍ ഇപ്പോള്‍ നടത്തിയ മാര്‍ക്ക് ദാനങ്ങള്‍ സര്‍വകലാശാലകളിലെ ധാര്‍മ്മികതയുടെ വിഷയമായി മാറിക്കഴിഞ്ഞിരിക്കുന്നു. അതിന് ചുക്കാന്‍ പിടിച്ചതോ ഇത്തരം സന്ദര്‍ഭങ്ങളില്‍ കൂടുതല്‍ സൂക്ഷ്മതയും മൂല്യബോധവും പ്രകടിപ്പിക്കുമെന്ന് കരുതിപ്പോന്ന ഉന്നത വിദ്യാഭ്യാസ മന്ത്രിയും. മുമ്പ് തൊഴില്‍ ദാനവിഷയത്തിലും ഇത്തരം സമീപനം അദ്ദേഹം കൈക്കൊണ്ടിരുന്നെങ്കിലും അത് ആവര്‍ത്തിക്കപ്പെടുമെന്ന് ഒട്ടും കരുതിയില്ല. ഏറ്റവും പവിത്രമായി നിലനിര്‍ത്തുകയും നടത്തിക്കൊണ്ടുപോവുകയും ചെയ്യാന്‍ മറ്റാരേക്കാളും ബാധ്യസ്ഥനായ മന്ത്രി ഇനിയെങ്കിലും കൂടുതല്‍ ജാഗ്രത പുലര്‍ത്തുമെന്നാശിക്കട്ടെ. ‘പരീക്ഷാഫലത്തെ എന്തിന് പേടിക്കണം? അതിനൊക്കെ വഴി വേറെയുണ്ടല്ലോ’ എന്ന സന്ദേശം സമൂഹത്തിന് കൊടുത്തുകഴിഞ്ഞു. അരപ്പട്ടിണിയും മുഴുപ്പട്ടിണിയുമായും ഫീസടക്കാന്‍ നിവൃത്തിയില്ലാതെ കഠിനപ്പെട്ടും പഠിക്കുന്നവന്റെ മുഖത്ത് നോക്കി കൊഞ്ഞനം കുത്തരുതേ. അധ്യാപനം, പരീക്ഷ, മൂല്യനിര്‍ണ്ണയം തുടങ്ങിയവ കുറേക്കൂടി പവിത്രമായി കാണുക. വിദ്യാഭ്യാസമന്ത്രി തീര്‍ത്തും അതിന് പ്രതിജ്ഞാബദ്ധനാണ്.

Video Stories

‘കശ്മീർ ഫയൽസും കേരള സ്റ്റോറിയും തുടങ്ങി നട്ടാൽ കിളിർക്കാത്ത നുണയും അപരമത വിദ്വേഷവുമായി ഇറങ്ങിയ സിനിമകളുടെ “ആവിഷ്ക്കാര സ്വാതന്ത്ര്യത്തിന്” വേണ്ടി വാദിച്ചവരാണ്‌ എമ്പുരാന് എതിരെ കടന്നു വന്നിരിക്കുന്നത്’

സംഘപരിവാറിന്റെ വിദ്വേഷത്തിന്റെ ഫാക്ടറിയിലെ വെറുപ്പ് മലയാളത്തിന്റെ മഹാനടന്‍ മോഹന്‍ലാലിന് നേര്‍ക്ക് തുപ്പണ്ട.

Published

on

തിയറ്ററുകളില്‍ മോഹന്‍ലാല്‍ ചിത്രം എമ്പുരാന്‍ തരംഗം ആഞ്ഞടിക്കുന്നതിനിടെ സിനിമക്കും നടന്‍മാരായ മോഹന്‍ലാലിനും പൃഥ്വിരാജിനും മുരളി ഗോപിക്കുമെതിരെ സോഷ്യല്‍ മീഡിയയില്‍ വിദ്വേഷ പ്രസ്താവനകളും കമന്റുകളും വ്യാപിപ്പിക്കുകയാണ് സംഘ്പരിവാര്‍ അനുകൂലികള്‍. സംഘ്പരിവാര്‍ രാഷ്ട്രീയത്തിനെതിരായ സിനിമയിലെ വിമര്‍ശനമാണ് ഇവരുടെ പ്രകോപനം. എന്നാല്‍, നടക്കുന്ന ഹേറ്റ് കാമ്പയിന്‍ ഒരു തരത്തിലും അംഗീകരിക്കാന്‍ കഴിയില്ലെന്ന് തുറന്നടിക്കുകയാണ് പാലക്കാട് എം.എല്‍.എ രാഹുല്‍ മാങ്കൂട്ടത്തില്‍.

‘കശ്മീര്‍ ഫയല്‍സും കേരള സ്റ്റോറിയും തുടങ്ങി നട്ടാല്‍ കിളിര്‍ക്കാത്ത നുണയും അപരമത വിദ്വേഷവുമായി ഇറങ്ങിയ സിനിമകളുടെ ”ആവിഷ്‌ക്കാര സ്വാതന്ത്ര്യത്തിന്” വേണ്ടി വാദിച്ചവര്‍ തന്നെയാണ് എമ്പുരാന് എതിരെ കടന്നു വന്നിരിക്കുന്നത്. സംഘപരിവാറിന്റെ വിദ്വേഷത്തിന്റെ ഫാക്ടറിയിലെ വെറുപ്പ് മലയാളത്തിന്റെ മഹാനടന്‍ മോഹന്‍ലാലിന് നേര്‍ക്ക് തുപ്പണ്ട. പുരികക്കൊടി തൊട്ട് വിരലുകള്‍ വരെ അഭിനയിക്കുന്ന മഹാപ്രതിഭ എന്ന് തെല്ലും അതിശയോക്തി കലര്‍ത്തി ഈ നടനെ വിശേഷിപ്പിക്കുന്നത് കഴിഞ്ഞ പല പതിറ്റാണ്ട് കാലത്തായി അദ്ദേഹം പകര്‍ന്നാടിയ വേഷങ്ങളുടെ അഭിനയത്തികവ് കൊണ്ടാണ്.

മലയാളത്തിന്റെ തലപ്പൊക്കമുള്ള രണ്ടു ബ്രാന്‍ഡുകളില്‍ ഒന്നാണ് മോഹന്‍ലാല്‍, the Big M’s. അതിനൊരു കോട്ടം വരുത്താനുള്ള കെല്‌പ്പൊന്നും ബജ്രംഗികള്‍ക്ക് വാളയാര്‍ അതിര്‍ത്തിക്കിപ്പുറം ഈ നാട് തന്നിട്ടില്ല തരുകയും ഇല്ല. സബര്‍മതി പുഴയിലൂടെ എത്ര വെള്ളം ഒഴുകി പോയാലും അതില്‍ നിങ്ങള്‍ എത്ര കഴുകിയാലും മായാത്ത കറയാണ് നിങ്ങളുടെ ചെയ്തികളിലൂടെ നിങ്ങളുടെ ശരീത്തിലുള്ളത് …. ആ അഴുക്കിന്റെ അഹങ്കാരത്തില്‍ മോഹന്‍ലാലിനും സിനിമക്കും നേരെ ചാടണ്ട, അത് കൊണ്ട് വിട്ടു പിടി, മോനെ അപ്പച്ചട്ടിയില്‍ അരി വറക്കരുതെ…. തൊട്രാ പാക്കലാം’ -രാഹുല്‍ ഫേസ്ബുക് കുറിപ്പില്‍ പറഞ്ഞു.

ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം:

ഇന്നലെ തന്നെ എമ്പുരാന്‍ കണ്ടിരുന്നു.

KGFഉം പുഷ്പയും ഒക്കെ വന്നു മലയാളക്കര കീഴടക്കി പോയപ്പോള്‍ മലയാളി കൊട്ടും കുരവയുമായി ആര്‍ത്തുവിളിച്ചപ്പോഴും ഇങ്ങനെ ഒന്ന് നമുക്കില്ലല്ലോ എന്ന് തെല്ല് അസൂയ നമുക്കുണ്ടായിരുന്നു. കേരളത്തിന്റെ ആ പ്രദേശിക അഭിമാനബോധത്തിലേക്കാണ് പൃഥ്വിരാജ് എമ്പുരാനിലൂടെ സേഫ് ലാന്റ് ചെയ്തിരിക്കുന്നത്.

മേക്കിങ് കൊണ്ടും സാങ്കേതികത്തികവ് കൊണ്ടും മലയാളം പറയുന്ന ഒരു പാന്‍ ഇന്ത്യന്‍ സിനിമ തന്നെയാണ് എമ്പുരാന്‍. മോഹന്‍ലാലും മഞ്ജു വാര്യരും പൃഥ്വിരാജും സുരാജ് വെഞ്ഞാറമൂടും ബൈജു സന്തോഷും തൊട്ട് പേര് അറിയാത്ത വിദേശ അഭിനേതാക്കള്‍ വരെ തകര്‍ത്തിട്ടുണ്ട്. ടിക്കറ്റ് എടുത്തവര്‍ക്ക് ഓരോ ഫ്രെയിമും മുതലാകുന്നുണ്ട് എന്ന് ചുരുക്കം.

എന്നാല്‍ സിനിമയില്‍ പറഞ്ഞിരിക്കുന്ന രാഷ്ട്രീയത്തിന്റെ പേരില്‍ മോഹന്‍ലാലിനും പൃഥ്വിരാജിനും മുരളി ഗോപിക്കുമെതിരെ നടക്കുന്ന ഹേറ്റ് ക്യാംപെയ്ന്‍ ഒരു തരത്തിലും അംഗീകരിക്കാന്‍ കഴിയില്ല. കശ്മീര്‍ ഫയല്‍സും കേരള സ്റ്റോറിയും തുടങ്ങി നട്ടാല്‍ കിളിര്‍ക്കാത്ത നുണയും അപരമത വിദ്വേഷവുമായി ഇറങ്ങിയ സിനിമകളുടെ ”ആവിഷ്‌ക്കാര സ്വാതന്ത്ര്യത്തിന്” വേണ്ടി വാദിച്ചവര്‍ തന്നെയാണ് എമ്പുരാന് എതിരെ കടന്നു വന്നിരിക്കുന്നത്. ബജറംഗിയെന്ന് പറഞ്ഞപ്പോള്‍ തന്നെ അത് തങ്ങളാണെന്ന തിരിച്ചറിവിന് എന്തായാലും അഭിവാദ്യങ്ങള്‍. ആ തിരിച്ചറിവ് നാളെകളിലേക്കുള്ള തിരുത്തലിന്റെ കാരണമാകട്ടെ.

എന്തായാലും സംഘപരിവാറിന്റെ വിദ്വേഷത്തിന്റെ ഫാക്ടറിയിലെ വെറുപ്പ് മലയാളത്തിന്റെ മഹാനടന്‍ മോഹന്‍ലാലിന് നേര്‍ക്ക് തുപ്പണ്ട. പുരികക്കൊടി തൊട്ട് വിരലുകള്‍ വരെ അഭിനയിക്കുന്ന മഹാപ്രതിഭ എന്ന് തെല്ലും അതിശയോക്തി കലര്‍ത്തി ഈ നടനെ വിശേഷിപ്പിക്കുന്നത് കഴിഞ്ഞ പല പതിറ്റാണ്ട് കാലത്തായി അദ്ദേഹം പകര്‍ന്നാടിയ വേഷങ്ങളുടെ അഭിനയത്തികവ് കൊണ്ടാണ്. മലയാളത്തിന്റെ തലപ്പൊക്കമുള്ള രണ്ടു ബ്രാന്‍ഡുകളില്‍ ഒന്നാണ് മോഹന്‍ലാല്‍ , the Big M’s. അതിനൊരു കോട്ടം വരുത്താനുള്ള കെല്‌പ്പൊന്നും ബജ്രംഗികള്‍ക്ക് വാളയാര്‍ അതിര്‍ത്തിക്കിപ്പുറം ഈ നാട് തന്നിട്ടില്ല തരുകയും ഇല്ല.

സബര്‍മതി പുഴയിലൂടെ എത്ര വെള്ളം ഒഴുകി പോയാലും അതില്‍ നിങ്ങള്‍ എത്ര കഴുകിയാലും മായാത്ത കറയാണ് നിങ്ങളുടെ ചെയ്തികളിലൂടെ നിങ്ങളുടെ ശരീത്തിലുള്ളത് …. ആ അഴുക്കിന്റെ അഹങ്കാരത്തില്‍ മോഹന്‍ലാലിനും സിനിമക്കും നേരെ ചാടണ്ട, അത് കൊണ്ട് വിട്ടു പിടി,

മോനെ അപ്പച്ചട്ടിയില്‍ അരി വറക്കരുതെ…. തൊട്രാ പാക്കലാം

Continue Reading

News

‘നിങ്ങളുടെ താല്‍പര്യത്തിനല്ല സഭ നടത്തുന്നത്’; ലോക്‌സഭയില്‍ പ്രതിപക്ഷത്തോട് കയര്‍ത്ത് സ്പീക്കര്‍

അതേസമയം തുറമുഖബില്‍ ലോക്‌സഭയില്‍ കോണ്‍ഗ്രസ് അവതരിപ്പിച്ചു.

Published

on

ലോക്‌സഭയില്‍ വീണ്ടും പ്രതിപക്ഷത്തോട് കയര്‍ത്ത് സ്പീക്കര്‍. വിവധ വിഷയങ്ങളിലെ അടിയന്തര പ്രമേയം തള്ളിയതില്‍ പ്രതിപക്ഷം പ്രതിഷേധിച്ചിരുന്നു. ഇതിനു പിന്നാലെയാണ് പ്രതിപക്ഷത്തോട് സ്പീക്കര്‍ കയര്‍ത്തത്. നിയമങ്ങളും ചട്ടങ്ങളും അനുസരിച്ചാണ് സഭാ നടപടികളെന്നും. നിങ്ങളുടെ താല്‍പര്യത്തിനല്ല സഭ നടത്തുന്നതെന്നുമാണ് സ്പീക്കര്‍ പറഞ്ഞത്.

അതേസമയം തുറമുഖബില്‍ ലോക്‌സഭയില്‍ കോണ്‍ഗ്രസ് അവതരിപ്പിച്ചു. കേന്ദ്ര മന്ത്രി അര്‍ജുന്‍ റാം മേഘ് വാളാണ് ബില്‍ അവതരിപ്പിച്ചത്. എന്നാല്‍ സ്പീക്കറുടെ നിലപാടില്‍ കോണ്‍ഗ്രസ് പ്രതിഷേധം തുടരുകയാണ്.

Continue Reading

News

ഇസ്രാഈല്‍ ഗസ്സയിലെ നാസര്‍ ഹോസ്പിറ്റലില്‍ ബോംബെറിഞ്ഞു; ഹമാസ് നേതാവ് കൊല്ലപ്പെട്ടു

ഗസ്സയ്ക്കെതിരായ ഇസ്രാഈല്‍ ആക്രമണത്തില്‍ 50,021 ഫലസ്തീനികള്‍ മരിക്കുകയും 113,274 പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തതായി ഗസ്സയുടെ ആരോഗ്യ മന്ത്രാലയം അറിയിച്ചു.

Published

on

ഇസ്രാഈല്‍ സൈന്യം ഗാസയിലെ നാസര്‍ ഹോസ്പിറ്റല്‍ ആക്രമിച്ചു, ഹമാസ് നേതാവ് ഇസ്മായില്‍ ബര്‍ഹൂം ഉള്‍പ്പെടെ രണ്ട് പേര്‍ കൊല്ലപ്പെട്ടു.
ഗസ്യയിലെ അല്‍-മവാസിയില്‍ ഇസ്രാഈല്‍ സൈന്യം ഒരു കൂടാരം ബോംബെറിഞ്ഞ് ഹമാസിന്റെ പൊളിറ്റിക്കല്‍ ബ്യൂറോയിലെ രണ്ടാമത്തെ അംഗമായ സലാ അല്‍-ബര്‍ദാവില്‍ കൊല്ലപ്പെട്ടതിന് മണിക്കൂറുകള്‍ക്ക് ശേഷമാണ് അദ്ദേഹത്തിന്റെ കൊലപാതകം.
തലസ്ഥാനമായ സനയിലെ ജനസാന്ദ്രതയുള്ള അയല്‍പ്രദേശം ഉള്‍പ്പെടെ യെമനിലെ രണ്ട് പ്രദേശങ്ങളില്‍ യുഎസ് വ്യോമാക്രമണം നടത്തി, കുറഞ്ഞത് ഒരാളെങ്കിലും കൊല്ലപ്പെടുകയും 15 പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു.

ഗസ്സയ്ക്കെതിരായ ഇസ്രാഈല്‍ ആക്രമണത്തില്‍ 50,021 ഫലസ്തീനികള്‍ മരിക്കുകയും 113,274 പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തതായി ഗസ്സയുടെ ആരോഗ്യ മന്ത്രാലയം അറിയിച്ചു.

ഗസ്സയുടെ ഗവണ്‍മെന്റ് മീഡിയ ഓഫീസ് അതിന്റെ മരണസംഖ്യ 61,700 ആയി അപ്ഡേറ്റ് ചെയ്തു, അവശിഷ്ടങ്ങള്‍ക്കടിയില്‍ കാണാതായ ആയിരക്കണക്കിന് ഫലസ്തീനികള്‍ മരിച്ചതായി അനുമാനിക്കുന്നു.
2023 ഒക്ടോബര്‍ 7-ന് ഹമാസിന്റെ നേതൃത്വത്തില്‍ നടന്ന ആക്രമണത്തില്‍ ഇസ്രാഈലില്‍ 1,139 പേര്‍ കൊല്ലപ്പെടുകയും 200-ലധികം പേരെ ബന്ദികളാക്കുകയും ചെയ്തു.

തെക്കന്‍ ഗാസയിലെ ആശുപത്രിക്ക് നേരെ ഇസ്രായേല്‍ നടത്തിയ വ്യോമാക്രമണത്തില്‍ ഹമാസിന്റെ മുതിര്‍ന്ന ഉദ്യോഗസ്ഥനും 16 വയസ്സുള്ള ആണ്‍കുട്ടിയും ഉള്‍പ്പെടെ രണ്ട് പേര്‍ കൊല്ലപ്പെട്ടതായി ഹമാസും ആരോഗ്യ ഉദ്യോഗസ്ഥരും അറിയിച്ചു.

Continue Reading

Trending