Connect with us

kerala

അന്ന് പാണക്കാട് നിന്നല്ല എന്നെ മന്ത്രിയാക്കിയത്; ഇന്ന് പാണക്കാട് തങ്ങള്‍ പറഞ്ഞാല്‍ രാജിവെക്കും – മലക്കം മറിഞ്ഞ് നാണംകെട്ട് ജലീല്‍

യുഎഇ കോണ്‍സുലേറ്റുമായി ബന്ധപ്പെട്ട് നടത്തിയ ചട്ടലംഘനത്തെ കുറിച്ച് ഒന്നും പ്രതികരിക്കാന്‍ തയ്യാറാവാതിരുന്ന മന്ത്രി സഹതാപതരംഗം സൃഷ്ടിക്കാനാണ് അഭിമുഖത്തില്‍ ശ്രമിച്ചത്

Published

on

കോഴിക്കോട്: പാണക്കാട് നിന്നല്ല തന്നെ മന്ത്രിയാക്കിയത് എന്ന് വീരവാദം മുഴക്കിയ മന്ത്രി കെ.ടി ജലീല്‍ ഒടുവില്‍ സ്വര്‍ണക്കടത്ത് കേസില്‍ പിടിക്കപ്പെടുമെന്ന് ഉറപ്പായപ്പോള്‍ പാണക്കാട് തങ്ങളിലേക്ക് തന്നെ മടങ്ങുന്നു. താന്‍ സത്യസന്ധനാണെന്നും താന്‍ കളവ് ചെയ്തുവെന്ന് പാണക്കാട് ഹൈദരലി തങ്ങളോ സാദിഖലി തങ്ങളോ നെഞ്ചില്‍ കൈവെച്ച് പറഞ്ഞാല്‍ രാജിവെക്കാന്‍ തയ്യാറാണെന്നുമാണ് ജലീല്‍ കഴിഞ്ഞ ദിവസം കൈരളി ചാനലിന് നല്‍കിയ ഇന്റര്‍വ്യൂവില്‍ പറഞ്ഞത്. ബന്ധുനിയമനം വിവാദമായപ്പോള്‍ പാണക്കാട് തറവാട്ടില്‍ നിന്നല്ല എകെജി സെന്ററില്‍ നിന്നാണ് തന്നെ മന്ത്രിയാക്കിയത് എന്നായിരുന്നു ജലീലിന്റെ വീരവാദം.

അഭിമുഖത്തില്‍ എന്‍ഫോഴ്‌സ്‌മെന്റ് ചോദ്യം ചെയ്തതുമായി ബന്ധപ്പെട്ട് കൂടുതല്‍ കാര്യങ്ങള്‍ ജലീല്‍ വെളിപ്പെടുത്തി. ഇഡി ചോദ്യം ചെയ്തകാര്യം താന്‍ ആരോടും പറഞ്ഞിട്ടില്ലെന്നും ജലീല്‍ കൂട്ടിച്ചേര്‍ത്തു. തികച്ചും രഹസ്യമായാണ് എന്‍ഫോഴ്‌സ്‌മെന്റ് ചോദ്യം ചെയ്യാന്‍ എന്നെ അറിയിക്കുന്നത്. അക്കാര്യം ഞാനും രഹസ്യമാക്കിവെച്ചു. അവര്‍ക്ക് വിവരം കൈമാറിയതും രഹസ്യമായാണ്. അവര്‍ പറഞ്ഞ രഹസ്യം ഞാനായിട്ട് പൊളിക്കണ്ട എന്നു മാത്രമാണ് കരുതിയത്. അതില്‍ അല്‍പം കുസൃതി മാത്രമാണ് സൂക്ഷിച്ചത്. പക്ഷേ അപ്പോഴേക്കും മാധ്യമങ്ങളോട് താനൊരു കള്ളം പറഞ്ഞു എന്ന പേരിലാണ് എന്നെ വിചാരണ ചെയ്തു തുടങ്ങിയത്. ജലീല്‍ അഭിമുഖത്തില്‍ വ്യക്തമാക്കി.

യുഎഇ കോണ്‍സുലേറ്റുമായി ബന്ധപ്പെട്ട് നടത്തിയ ചട്ടലംഘനത്തെ കുറിച്ച് ഒന്നും പ്രതികരിക്കാന്‍ തയ്യാറാവാതിരുന്ന മന്ത്രി സഹതാപതരംഗം സൃഷ്ടിക്കാനാണ് അഭിമുഖത്തില്‍ ശ്രമിച്ചത്. ഖുര്‍ആന്‍ രഹസ്യമാക്കി കൊണ്ടുവന്നത്, വന്ന പെട്ടികളിലെ ഭാരവ്യത്യാസം, സ്വപ്‌ന സുരേഷുമായി ബന്ധപ്പെട്ടതിലെ അസ്വാഭാവിക, സി ആപ്റ്റ് ജീവനക്കാരുടെ സ്ഥലമാറ്റം തുടങ്ങിയ കാര്യങ്ങളിലൊന്നും മന്ത്രി മറുപടി പറയുന്നില്ല. താന്‍ കള്ളനല്ലെന്ന് ലീഗുകാര്‍ക്കറിയാം എന്ന് മാത്രമാണ് ജലീല്‍ അഭിമുഖത്തില്‍ ആകെ പറഞ്ഞ കാര്യം.

 

kerala

തനിക്കെതിരായ സംശയം ബലപ്പെടുത്തി പിണറായി വിജയൻ്റെ വാർത്താ സമ്മേളനം

ഇനിയും ഇതിന്മേൽ നടപടിയില്ലെന്ന മുഖ്യമന്ത്രിയുടെ നിലപാട് തൻ്റെ കൈകളും ശുദ്ധമല്ലെന്ന സംശയത്തെ ബലപ്പെടുത്തിയിരിക്കയാണ്.

Published

on

കെ.പി. ജലീൽ

ആർ.എസ്.എസ്സും ബി.ജെ.പിയുമായി മുഖ്യമന്ത്രി പിണറായി വിജയൻ രഹസ്യമായി ബന്ധം സ്ഥാപിച്ചുവെന്ന ആരോപണത്തെ ബലപ്പെടുത്തുന്നന്താണ് നീണ്ട മൗനത്തിന് ശേഷം അദ്ദേഹം നടത്തിയ വാർത്താ സമ്മേളനം. ആർ.എസ്. എസ് നേതാക്കളുമായി തൻ്റെ വിശ്വസ്ഥനായ എ.ഡി.ജി.പി ചർച്ച നടത്തിയെന്നതാണ് പിണറായി വിജയനെ സംശയനിഴലിലാഴ്ത്തിയിരുന്നത്. ഇതിന് തൻ്റെ പൊളിറ്റിക്കൽ സെക്രട്ടറിയും കൂട്ടുനിന്നു എന്നായിരുന്നു ആരോപണം.

പ്രതിപക്ഷ നേതാവാണ് ഈ ആരോപണം ആദ്യം ഉന്നയിച്ചത്. ഇടതുപക്ഷ എം.എൽ.എ പി.വി. അൻവറാകട്ടെ ഇരുവരുടെയും വഴിവിട്ട ഇടപാടുകൾക്കെതിരെയാണ് പരസ്യമായി പ്രതികരിച്ചത്. എന്നാൽ ഇനിയും ഇതിന്മേൽ നടപടിയില്ലെന്ന മുഖ്യമന്ത്രിയുടെ നിലപാട് തൻ്റെ കൈകളും ശുദ്ധമല്ലെന്ന സംശയത്തെ ബലപ്പെടുത്തിയിരിക്കയാണ്.

അന്വേഷ്ണമില്ലാതെ നടപടിയില്ലെന്ന മുഖ്യമന്ത്രിയുടെ നിലപാടിനെ കൊഞ്ഞനം കുത്തുകയാണ് ശശിക്കെതിരെ അന്വേഷണമേ ഇല്ലെന്ന മുഖ്യമന്ത്രിയുടെ തുറന്നു പറച്ചിൽ. പൂരം അലങ്കോലപ്പെടുത്തി ബി.ജെ.പിക്ക് തൃശൂരിൽ ജയിക്കാൻ അവസരമുണ്ടാക്കിയെന്ന ഗുരുതര ആരോപണത്തെക്കുറിച്ച് അഞ്ചുമാസം കഴിഞ്ഞ് മുഖ്യമന്ത്രി പറയുന്നത് അടുത്തയാഴ്ച റിപ്പോർട്ട് കിട്ടുമെന്നാണ്.

ഇതൊക്കെയാണ് പിണറായി എന്തെല്ലാമോ ഒളിക്കാൻ ശ്രമിക്കുന്നുവെന്ന തോന്നലുളവാക്കിയിരിക്കുന്നത്. ഫലത്തിൽ ഇടതുമുന്നണിയിൽ തന്നെ ആശയക്കുഴപ്പം വർധിപ്പിക്കുന്നതായി ഇന്നത്തെ പിണറായിയുടെ വാർത്താ സമ്മേളനം . സി.പി.ഐ , ആർ.ജെ.ഡി തുടങ്ങിയ ഘടക കക്ഷികൾ എന്ത് പ്രതികരിക്കുമെന്നാണ് കേരളം ഇനി കാത്തിരിക്കുന്നത്.

Continue Reading

gulf

നെല്ലായ സ്വദേശി ബഹ്‌റൈനിൽ താമസ സ്ഥലത്ത് കുഴഞ്ഞു വീണു മരണപ്പെട്ടു

Published

on

നെല്ലായ മാരായമംഗലം സ്വദേശി പറക്കാട്ടു തൊടി മുഹമ്മദ്‌ അലി (58 വയസ്സ് ) മനാമയിലെ താമസസ്ഥലത്ത് കുഴഞ്ഞു വീണു മരിച്ചു .കഴിഞ്ഞ 25 വർഷത്തിൽ അധികമായി ബഹ്‌റൈനിൽ ഉള്ള മുഹമ്മദ്‌അലി നിലവിൽ മനാമ യതീം സെന്ററിന് സമീപം ഒരു കഫ്റ്റീരിയയിൽ ജോലി ചെയ്തു വരികയായിരുന്നു.  ഭാര്യ: നഫീസ, മക്കള്‍ ഫായിസ്,ഫമിന നസ്റിന്‍,ഫസ്ന . മരുമക്കള്‍-മുഹമ്മദ് ഫൈസല്‍ ഫിറോസ്,ഫാത്തിമത്ത് സിയാന . പിതാവ് പരേതനായ മുഹമ്മദ്, മാതാവ് പരേതയായ ഖദീജ. നടപടി ക്രമങ്ങൾ പൂർത്തിയാക്കി മൃതദേഹം നാട്ടിൽ കൊണ്ട് പോകുവാൻ കെഎംസിസി ബഹ്‌റൈൻ മയ്യിത്ത് പരിപാലന വിംഗിന്റെ നേതൃത്വത്തിൽ പ്രവർത്തനങ്ങൾ നടക്കുന്നു

Continue Reading

crime

കടയിൽ കയറി സ്ത്രീകളെയും കുട്ടിയേയും ആക്രമിച്ച സംഭവം; സിപിഎം നേതാവ് വെള്ളനാട് ശശി അറസ്റ്റിൽ

പത്തനംതിട്ട ജില്ലയിൽ നിന്നാണ് ആര്യനാട് പോലീസ് ഇയാളെ അറസ്റ്റ് ചെയ്തത്.

Published

on

സിപിഎം നേതാവും ജില്ലാ പഞ്ചായത്ത് അംഗവുമായ വെള്ളനാട് ശശി അറസ്റ്റില്‍. കടയില്‍ അതിക്രമിച്ചു കയറി സ്ത്രീകളെയും കുട്ടികളെയും മർദിച്ച സംഭവത്തിലാണ് ആര്യനാട് പോലീസ് ശശിയെ ജാമ്യമില്ലാ വകുപ്പ് പ്രകാരം അറസ്റ്റുചെയ്തത്. പത്തനംതിട്ട ജില്ലയിൽ നിന്നാണ് ആര്യനാട് പോലീസ് ഇയാളെ അറസ്റ്റ് ചെയ്തത്.

ഇന്നലെയാണ് സംഭവം. തട്ടുകടയിൽ എന്തൊക്കെ സാധനങ്ങളാണ് കഴിക്കാനുള്ളതെന്ന് വ്യക്തമാക്കി റോഡരികിൽ ഒരു ബോർഡ് വച്ചിരുന്നു. ഈ ബോർഡ് എടുത്തുമാറ്റണം എന്നാവശ്യപ്പെട്ടാണ് ഇന്നലെ ഉച്ചയോടെ ശശി ഇവിടെയെത്തുന്നത്.

തുടർന്ന് കടയുടമയായ ഗീത, മരുമകൾ, ചെറുമകൻ എന്നിവരെ മർദിക്കുകയായിരുന്നു എന്നാണ് പരാതി. ഇതിന്‍റെ വീഡിയോ പുറത്തുവന്നിരുന്നു. കൂടാതെ, കൈയിലിരുന്ന മൊബൈൽ ഫോൺ ഇയാൾ തട്ടിപ്പറിക്കുന്നതിനിടെ കുട്ടിയുടെ കൈയ്ക്ക് പരുക്കേൽക്കുകയും ആശുപത്രിയിൽ പ്രവേശിപ്പിക്കുകയും ചെയ്തിട്ടുണ്ട്.

Continue Reading

Trending