Culture
കെ.ടി ജലീല്‍ ഇടപെട്ട് തൊഴില്‍ പീഡനവും; ബന്ധുനിയമനം വീണ്ടും ചര്‍ച്ചയിലേക്ക്

കോഴിക്കോട്: പിതൃസഹോദര പുത്രന് നിയമവും ചട്ടവും ലംഘിച്ച് നിയമനം നല്‍കിയ മന്ത്രി കെ.ടി ജലീലിന്റെ നടപടിക്ക് പിന്നാലെ, അന്ന് തഴയപ്പെട്ട യോഗ്യതയുളളയാള്‍ തൊഴില്‍ പീഡനത്തെ തുടര്‍ന്ന് നിലവിലെ സര്‍ക്കാര്‍ ജോലി രാജിവെച്ചു. സഹീര്‍ കാലടിയാണ് മാല്‍കോടെക്‌സില്‍ നിന്ന് തൊഴില്‍ പീഡനത്തെ തുടര്‍ന്ന് രാജിവെച്ചത്. ഇതുസംബന്ധിച്ച് സംസ്ഥാന പൊലീസ് മേധാവിക്ക് പരാതി നല്‍കിയിരുന്നെങ്കിലും അന്വേഷണം തുടങ്ങാതെ പൊലീസ് ഒത്തുകളിച്ചതിനാല്‍ അദ്ദേഹം ഹൈക്കോടതിയെ സമീപിച്ചിരിക്കുകയാണ്.
മന്ത്രി കെ.ടി ജലീല്‍ ബന്ധു കെ.ടി അദീബിനു ഇന്റര്‍വ്യൂവില്‍ പോലും പങ്കെടുക്കാതെ ന്യൂനപക്ഷ ധനകാര്യ വികസന കോര്‍പ്പറേഷനില്‍ ജനറല്‍ മാനേജര്‍ തസ്തികയില്‍ സ്വകാര്യ ബാങ്കില്‍ നിന്ന് ഡെപ്യൂട്ടേഷന്‍ വ്യവസ്ഥയില്‍ നിയമനം നല്‍കിയത് വലിയ വിവാദമായിരുന്നു. വിഷയം വിവിധ അന്വേജന ഏജന്‍സികളുടെയും മറ്റും പരിഗണനയിലാണ്. വിവാദത്തെ തുടര്‍ന്ന് കെ.ടി അദീബ് ജനറല്‍ മാനേജര്‍ സ്ഥാനത്തു നിന്ന് രാജിവെക്കുകയും ശമ്പളമായും മറ്റും കൈപറ്റിയ തുക തിരിച്ചടക്കുകയും ചെയ്തിരുന്നു.
അന്നു അപേക്ഷകരില്‍ ഏറ്റവും കൂടുതല്‍ യോഗ്യതയും പ്രവൃത്തി പരിചയവുമുള്ള ഉദ്യോഗാര്‍ത്ഥിയായിരുന്ന സഹീര്‍ കാലടിയെ അവഗണിച്ചാണ് മന്ത്രി ബന്ധുവിനു വഴിവിട്ട് നിയമനം നല്‍കിയത്. സഹീറിനു എം.കോം, എം.ബി.എ എന്നീ ഇരട്ട ബിരുദാനന്തര ബിരുദ യോഗ്യതയും പൊതുമേഖലാ സ്ഥാപനമായ കുറ്റിപ്പുറം മാല്‍കോടെക്‌സില്‍ ഫിനാന്‍സ് മാനേജര്‍ തസ്തികയില്‍ പ്രവൃത്തി പരിചയവുമുണ്ടായിരുന്നു. പൊതുമേഖലയില്‍ 13 വര്‍ഷത്തെ സര്‍വ്വീസുമുണ്ടായിരുന്നു. ഇതെല്ലാം അവഗണിച്ചാണ് അദ്ദേഹത്തെ തഴഞ്ഞ് മന്ത്രി ബന്ധുവിന് നിയമനം നല്‍കിയത്. ന്യൂനപക്ഷ ധനകാര്യ വികസന കോര്‍പ്പറേഷന്‍ ജനറല്‍ മാനേജര്‍ തസ്തികയിലെ നിയമനത്തിനു ഡെപ്യൂട്ടേഷന്‍ വ്യവസ്ഥയില്‍ 2019 ഫെബ്രുവരിയില്‍ വീണ്ടും അപേക്ഷ ക്ഷണിച്ചപ്പോഴും സഹീര്‍ കാലടി അപേക്ഷ നല്‍കിയിരുന്നു. എന്നാല്‍ മാല്‍കോടെക്‌സില്‍ നിന്നും എന്‍.ഒ.സി നല്‍ക്കുന്നത് ഉന്നത ഇടപെടല്‍ മൂലം തടയുകയായിരുന്നു. ഇക്കാരണത്താല്‍ ഇന്റര്‍വ്യൂവില്‍ പങ്കെടുക്കാന്‍ സഹീറിനു സാധിച്ചില്ല. സര്‍ക്കാര്‍ നേരിട്ട് നിയമിച്ച എം.ഡിയില്‍ നിന്നും സഹീറിനു കടുത്ത തൊഴില്‍ പീഡനവും ഏല്‍കേണ്ടി വന്നു. ഇതോടെ 20 വര്‍ഷം സര്‍വ്വീസ് ബാക്കി നില്‍കെ മാല്‍കോടെക്‌സില്‍ നിന്നും രാജിവെക്കുകയായിരുന്നു.
വിഷയത്തില്‍ അന്വേഷണം ആവശ്യപ്പെട്ട് സംസ്ഥാന പൊലീസ് മേധാവിക്ക് നല്‍കിയ പരാതിയില്‍ ഒരു നടപടിയുമുണ്ടായില്ല. പ്രാഥമിക അന്വേഷണം പോലും ഇതുവരെ തുടുങ്ങിയിട്ടില്ല. ഹൈകോടതിയില്‍ സഹീര്‍ നല്‍കിയ റിട്ട് ഹരജിയില്‍ സര്‍ക്കാരിനോട് വിശദീകരണം തേടിയിട്ടുണ്ട്. കേസ് അടുത്ത മാസം 14നു വീണ്ടും പരിഗണിക്കും. ബന്ധുനിയമന വിവാദത്തോട് യോഗ്യതയുള്ളവരാരും ഇല്ലെന്നും ഉണ്ടെങ്കില്‍ കൊണ്ടുവരൂവെന്നും മാധ്യമങ്ങളോട് ധാര്‍ഷ്ട്യത്തോടെ പ്രതികരിച്ച മന്ത്രി കെ.ടി ജലീല്‍ സഹീര്‍ കാലടിയെ തന്ത്രപൂര്‍വ്വം ഒഴിവാക്കുകയായിരുന്നു.
ഇക്കാര്യത്തില്‍ അന്നു പരാതിപ്പെടാനോ പ്രതികരിക്കാനോ സഹീര്‍ കാലടി കൂട്ടാക്കിയിരുന്നില്ലെങ്കിലും മുസ്‌ലിം യൂത്ത്‌ലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറി പി.കെ ഫിറോസും മാധ്യമങ്ങളും വിഷയം പുറത്തുകൊണ്ടുവന്നതോടെ പുകമറസൃഷ്ടിച്ച് തടിയൂരാനാണ് മന്ത്രി കെ.ടി ജലീല്‍ ന്യൂനപക്ഷ ധനകാര്യ വികസന കോര്‍പ്പറേഷനില്‍ ജനറല്‍ മാനേജര്‍ സ്ഥാനത്തു നിന്ന് കെ.ടി അദീബിനെ മാറ്റിയത്. ഇതിന് ശേഷമാണ് മാല്‍കോടെക്‌സില്‍ ജോലി ചെയ്ത സഹീര്‍ കാലടിയെ വേട്ടയാടാന്‍ തുടങ്ങിയത്.
Film
ജനപ്രിയ താരങ്ങളുടെ പക്കാ ഫൺ എന്റെർറ്റൈനെർ; “ധീരൻ” വരുന്നു ഈ ജൂലൈയിൽ..
പോസ്റ്ററിൽ മാല പടക്കം പിടിച്ചു നിൽക്കുന്ന നായകൻ രാജേഷ് മാധവനും കൂടാതെ സഹതാരങ്ങളായ ജഗദീഷ്, സുധീഷ്, മനോജ് കെ ജയൻ, അശോകൻ എന്നിവരെയും കാണാം.

‘ജാൻ.എ.മൻ’, ‘ജയ ജയ ജയ ജയ ഹേ’, ‘ഫാലിമി’ എന്നീ ബ്ലോക്ക് ബസ്റ്റർ ചിത്രങ്ങൾക്ക് ശേഷം ചീയേഴ്സ് എന്റർടൈൻമെന്റ്സിന്റെ ബാനറിൽ ലക്ഷ്മി വാര്യരും ഗണേഷ് മേനോനും ചേർന്ന് നിർമിക്കുന്ന “ധീരൻ” സിനിമയുടെ റിലീസ് അപ്ഡേറ്റ് അണിയറപ്രവർത്തകർ പുറത്തുവിട്ടു. ജൂലൈയിൽ ചിത്രം പ്രദർശനത്തിനെത്തുമെന്ന അപ്ഡേറ്റ് പോസ്റ്ററാണ് പുറത്തിറങ്ങിയത്. പോസ്റ്ററിൽ മാല പടക്കം പിടിച്ചു നിൽക്കുന്ന നായകൻ രാജേഷ് മാധവനും കൂടാതെ സഹതാരങ്ങളായ ജഗദീഷ്, സുധീഷ്, മനോജ് കെ ജയൻ, അശോകൻ എന്നിവരെയും കാണാം. ഇതിന് മുൻപ് ഇറങ്ങിയ ഫസ്റ്റ് ലുക്ക് പോസ്റ്ററും ഏറെ ശ്രദ്ധ നേടിയിരുന്നു. ചിത്രത്തിന്റെ പോസ്റ്ററുകൾ സൂചിപ്പിക്കുന്നത് തീർത്തും പക്കാ ഫൺ എന്റെർറ്റൈനെർ തന്നെയാകും ‘ധീരൻ’ എന്നാണ്. ഭീഷ്മപർവം എന്ന ഒറ്റ മെഗാഹിറ്റ് ചിത്രത്തിലൂടെ മലയാളികൾക്ക് സുപരിചിതനായ ദേവദത്ത് ഷാജി സംവിധായകനാകുന്നു എന്ന സവിശേഷതയും ധീരനുണ്ട്. ചിത്രത്തിന്റെ രചനയും ദേവദത്ത് തന്നെയാണ്.
രാജേഷ് മാധവൻ നായകനാകുന്ന ധീരനിൽ ജഗദീഷ്, മനോജ് കെ ജയൻ, ശബരീഷ് വർമ്മ, അശോകൻ, വിനീത്, സുധീഷ്, അഭിരാം രാധാകൃഷ്ണൻ എന്നിവരാണ് മറ്റ് താരങ്ങൾ. അശ്വതി മനോഹരനാണ് നായിക. ഇവരെ കൂടാതെ സിദ്ധാർഥ് ഭരതൻ, അരുൺ ചെറുകാവിൽ, ശ്രീകൃഷ്ണ ദയാൽ (ഇൻസ്പെക്ടർ ഋഷി, ജമ, ദ ഫാമിലി മാൻ ഫെയിം), ഇന്ദുമതി മണികണ്ഠൻ (മെയ്യഴകൻ, ഡ്രാഗൺ ഫെയിം), വിജയ സദൻ, ഗീതി സംഗീത, അമ്പിളി (പൈങ്കിളി ഫെയിം) എന്നിവരും ധീരനിലെ മുഖ്യ താരങ്ങളാണ്.
അർബൻ മോഷൻ പിക്ചർസും, UVR മൂവീസ്, JAAS പ്രൊഡക്ഷൻസ് എന്നിവരാണ് സഹനിർമ്മാതാക്കൾ. സംവിധായകനും തിരക്കഥാകൃത്തുമായിരുന്ന ലോഹിതദാസിന്റെ മകൻ ഹരികൃഷ്ണൻ ലോഹിതദാസ് ആണ് ധീരന്‍റെ ഛായാഗ്രഹണം നിർവഹിക്കുന്നത്. സംഗീതം: മുജീബ് മജീദ്, എഡിറ്റിംഗ്: ഫിൻ ജോർജ്ജ് വർഗീസ്, പ്രൊഡക്ഷൻ കൺട്രോളർ- പ്രണവ് മോഹൻ, പ്രൊഡക്ഷൻ ഡിസൈനർ- സുനിൽ കുമാരൻ, ലിറിക്‌സ്- വിനായക് ശശികുമാർ, കോസ്റ്യൂംസ്- സമീറ സനീഷ്, മേക്കപ്പ്- സുധി സുരേന്ദ്രൻ, ആക്ഷൻ ഡയറക്ടർസ്- മഹേഷ് മാത്യു, മാഫിയ ശശി, അഷ്‌റഫ് ഗുരുക്കൾ, സൗണ്ട് ഡിസൈൻ- വിക്കി, ചീഫ് അസ്സോസിയേറ്റ് ഡയറക്ടർ- സുധീഷ് രാമചന്ദ്രൻ, പിആർഒ- വൈശാഖ് വടക്കേവീട്, ജിനു അനിൽകുമാർ, സ്റ്റീൽസ്- റിഷാജ് മുഹമ്മദ്, ഡിസൈൻസ്- യെല്ലോ ടൂത്ത്സ്, ഡിസ്ട്രിബൂഷൻ- ഐക്കൺ സിനിമാസ് റിലീസ്.
Film
മാനേജറെ മര്‍ദിച്ചെന്ന കേസ്; നടന്‍ ഉണ്ണി മുകുന്ദൻ്റെ മുന്‍കൂര്‍ ജാമ്യ ഹര്‍ജി കോടതി തീര്‍പ്പാക്കി
വിവാദങ്ങളിൽ പ്രതികരിക്കാൻ ഉണ്ണി മുകുന്ദൻ ഇന്ന് വൈകിട്ട് 4:30ന് കൊച്ചിയിൽ മാധ്യമങ്ങളെ കാണും

Film
‘ സംവിധാനം ചെയ്യുന്ന ചിത്രത്തിൽ നിന്ന് ഗോകുലം മൂവീസ് പിന്മാറിയത് ഉണ്ണിയ്ക്ക് വലിയ ഷോക്കായി’; വിപിൻ

-
kerala1 day ago
കൊച്ചി കപ്പലപകടം: ഷിപ്പിങ് കമ്പനിയുമായുള്ള ചര്‍ച്ചയ്ക്ക് വിദഗ്ത സമിതിയെ നിയോഗിച്ച് സര്‍ക്കാര്‍
-
kerala3 days ago
സി.കെ.സി.ടി.ക്ക് പുതിയ ഭാരവാഹികള്‍
-
GULF1 day ago
ഇന്ന് നാട്ടിൽ വരാനിരുന്ന പ്രവാസി അബുദാബിയിൽ മരണപ്പെട്ടു
-
Video Stories3 days ago
രാജ്യത്തെ പിടിച്ചുലച്ച പഹല്‍ഗാം ആക്രമണത്തിന് ഒരു മാസം; ഭീകരകയ്ക്കെതിരായ ഇന്ത്യയുടെ വിട്ട്വീഴ്ച്ചയില്ലാ പോരാട്ടം തുടരുന്നു
-
GULF3 days ago
ജീവിത നിലവാരത്തിലും സുരക്ഷയിലും സന്തോഷത്തിലും അബുദാബി മുമ്പില്‍
-
Cricket2 days ago
കിങ്സിനെ തകര്‍ത്തു; ഐപിഎല്‍ ഫൈനലില്‍ ആര്‍സിബി
-
kerala3 days ago
വീട്ടുമുറ്റത്ത് നിന്ന് കുട്ടിക്ക് ഭക്ഷണം നല്‍കുന്നതിനിടെ പാമ്പ് കടിയേറ്റ് യുവതി മരിച്ചു
-
india3 days ago
ഊട്ടി-ഗൂഡല്ലൂര്‍ പാതയില്‍ ഗതാഗത നിയന്ത്രണം; ബസുകള്‍ക്കും പ്രാദേശിക വാഹനങ്ങള്‍ക്കും മാത്രം അനുമതി