Connect with us

kerala

ചോദ്യമുനകളില്‍ ജലീലും ബിനീഷും; ചങ്കിടിപ്പില്‍ പിണറായി സര്‍ക്കാര്‍

സ്വര്‍ണക്കടത്ത് കേസിലെ മുഖ്യ പ്രതി സ്വപ്‌ന സുരേഷുമായി അടുത്ത ബന്ധം പുലര്‍ത്തിയാളാണ് ജലീല്‍

Published

on

തിരുവനന്തപുരം: സ്വര്‍ണക്കടത്ത് കേസില്‍ പിണറായി സര്‍ക്കാറിന് എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിന്റെ ഇരട്ട പ്രഹരം. സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്റെ മകന്‍ ബിനീഷ് കോടിയേരിയെ ചോദ്യം ചെയ്തതിന്റെ ഷോക്കില്‍ നിന്ന് പാര്‍ട്ടിയും സര്‍ക്കാറും മുക്തമാകും മുമ്പാണ് കേസില്‍ ഉന്നത വിദ്യാഭ്യാസ മന്ത്രി കെടി ജലീലിനെയും ഡയറക്ടറേറ്റ് വിളിപ്പിച്ചത്.

ബിനീഷ് വിഷയത്തില്‍ പാര്‍ട്ടിയും സര്‍ക്കാറും മനഃപൂര്‍വ്വം ഒഴിഞ്ഞു നില്‍ക്കുകയാണ് എങ്കില്‍ ജലീലിന്റെ കാര്യത്തില്‍ അതിന് സാധ്യമല്ല എന്നതാണ് സര്‍ക്കാറിനെ കുഴക്കുന്നത്. ഇന്ന് രാവിലെ ഒമ്പതര മുതലാണ് ജലീലിനെ ഇഡി ചോദ്യം ചെയ്തത്. തിരുവനന്തപുരം എന്‍ഫോഴ്‌സ്‌മെന്റ് ഓഫീസിലായിരുന്നു ചോദ്യം ചെയ്യല്‍.

യുഎഇയില്‍ നിന്ന് കേരളത്തിലേക്ക് നയതന്ത്ര മാര്‍ഗം വഴി എത്തിയ 40 പെട്ടികളെ കുറിച്ചാണ് ജലീലില്‍ നിന്ന് ഇഡി വിവരങ്ങള്‍ ആരാഞ്ഞത്. വിമാനത്താവളത്തില്‍ നിന്ന് ഇത് നേരിട്ട് ജലീലിന്റെ ഓഫീസിലും അവിടെ നിന്ന് മലപ്പുറം ജില്ലയിലും എത്തിക്കുകയായിരുന്നു. കൊണ്ടു വന്നത് വിശുദ്ധ ഖുര്‍ആനാണ് എന്നാണ് ജലീല്‍ പറയുന്നത്.

എന്നാല്‍ നയതന്ത്ര ബന്ധം പുലര്‍ത്തുന്ന രാഷ്ട്രങ്ങളിലേക്ക് സാധാരണഗതിയില്‍ വിശുദ്ധ ഗ്രന്ഥങ്ങള്‍ അയക്കാറില്ലെന്ന് യുഎഇ അധികൃതര്‍ വ്യക്തമാക്കിയിരുന്നു. ഈ വെളിപ്പെടുത്തല്‍ ജലീലിന് വിനയാകും. അതുപോലെ റമസാന്‍ മാസത്തില്‍ കോണ്‍സുലേറ്റ് വഴി റിലീഫ് സാധനങ്ങള്‍ വിതരണം ചെയ്തതിലും ഇഡി മന്ത്രിയില്‍ നിന്ന് വ്യക്തത തേടിയതായാണ് റിപ്പോര്‍ട്ട്.

സ്വര്‍ണക്കടത്ത് കേസിലെ മുഖ്യ പ്രതി സ്വപ്‌ന സുരേഷുമായി അടുത്ത ബന്ധം പുലര്‍ത്തിയാളാണ് ജലീല്‍. യുഎഇ കോണ്‍സുലേറ്റുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ക്കായി ജലീല്‍ നിരവധി തവണ സ്വപ്നയെ വിളിക്കുകയും ചെയ്തിരുന്നു. വിളികള്‍ ഒന്നും അസമയത്ത് ആയിരുന്നില്ല എന്നാണ് മന്ത്രി ഇതേക്കുറിച്ച് പറഞ്ഞിരുന്നത്.

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

kerala

ട്രെയിനുകളില്‍ മദ്യപിച്ചെത്തിയാല്‍ പണിപാളും; പിടികൂടുന്നവര്‍ക്കെതിരെ കേസെടുക്കാനൊരുങ്ങി പൊലീസ്

റെയില്‍വേ പൊലീസിനു പുറമേ ആവശ്യമെങ്കില്‍ ലോക്കല്‍ സ്‌റ്റേഷനുകളിലെ പൊലീസുകാരെയും താല്‍ക്കാലികമായി റെയില്‍വേ സ്‌റ്റേഷനിലേക്ക് നല്‍കി സുരക്ഷ കര്‍ശനമാക്കാനാണ് നിര്‍ദേശം.

Published

on

ട്രെയിന്‍ യാത്രികരുടെ സുരക്ഷാ പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ പൊലീസുകാര്‍ക്ക് സംസ്ഥാന പൊലീസ് മേധാവിയുടെ കര്‍ശന നിര്‍ദേശം. വര്‍ക്കലയില്‍ പെണ്‍കുട്ടിയെ യാത്രക്കാരന്‍ ആക്രമിച്ച് പുറത്തേക്കു തള്ളിയിട്ട സംഭവത്തിന്റെ പശ്ചാത്തലത്തിലാണ് നടപടി. റെയില്‍വേ പൊലീസിനു പുറമേ ആവശ്യമെങ്കില്‍ ലോക്കല്‍ സ്‌റ്റേഷനുകളിലെ പൊലീസുകാരെയും താല്‍ക്കാലികമായി റെയില്‍വേ സ്‌റ്റേഷനിലേക്ക് നല്‍കി സുരക്ഷ കര്‍ശനമാക്കാനാണ് നിര്‍ദേശം.

ട്രെയിനുകളില്‍ പ്രത്യേക പരിശോധന കൂടാതെ പ്ലാറ്റ്‌ഫോമുകളിലും പരിശോധന കര്‍ശനമാക്കി. ട്രെയിനുകളിലും പ്ലാറ്റ്‌ഫോമുകളിലും മദ്യപിച്ച് യാത്ര ചെയ്യുന്നത് കണ്ടെത്തിയാല്‍ പിടികൂടി നിയമനടപടി സ്വീകരിക്കാനാണ് നിര്‍ദേശം. ഇവര്‍ക്കെതിരെ കേസ് എടുക്കുമെന്നും പൊലീസ് പറഞ്ഞു. ട്രെയിനുകള്‍ക്കുളളില്‍ മദ്യപിച്ച നിലയില്‍ കണ്ടെത്തിയാല്‍ അടുത്ത സ്‌റ്റേഷനില്‍ ഇറക്കി, പൊലീസ് സ്‌റ്റേഷനില്‍ എത്തിച്ച് നടപടിയെടുക്കാനാണ് തീരുമാനം.

Continue Reading

kerala

‘അമ്മൂമ്മ കുഞ്ഞിനെ കഴുത്തറുത്ത് കൊലപ്പെടുത്തിയത്’; അങ്കമാലിയിലെ കുഞ്ഞിന്റേത് കൊലപാതകമെന്ന് സ്ഥിരീകരണം

ആന്റണി റൂത്ത് ദമ്പതികളുടെ മകളായ ഡല്‍ന മരിയ സാറയാണ് കൊല്ലപ്പെട്ടത്.

Published

on

അങ്കമാലിയില്‍ ആറുമാസം പ്രായമുള്ള കുഞ്ഞിനെ മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ കൊലപാതകമെന്ന് സ്ഥിരീകരിച്ച് പൊലീസ്. അമ്മൂമ്മ കുഞ്ഞിനെ കഴുത്തറുത്ത് കൊലപ്പെടുത്തുകയായിരുന്നു. അമ്മൂമ്മ റോസ്ലിയുടെ അറസ്റ്റ് നാളെ രേഖപ്പെടുത്തും. മാനസിക വിഭ്രാന്തിയെ തുടര്‍ന്നാണ് കൊലപാതകമെന്ന് നിഗമനം. കൊലപ്പെടുത്താന്‍ ഉപയോഗിച്ച കത്തി കണ്ടെത്തി. മറ്റെന്തെങ്കിലും പ്രേരണയുണ്ടോ എന്ന് പരിശോധിക്കും. നിലവില്‍ ആശുപത്രിയില്‍ ചികിത്സയിലാണ്.ആന്റണി റൂത്ത് ദമ്പതികളുടെ മകളായ ഡല്‍ന മരിയ സാറയാണ് കൊല്ലപ്പെട്ടത്.

ബുധനാഴ്ച രാവിലെ 9 മണിയോടെയാണ് സംഭവം. കറുക്കുറ്റിയിലെ വീട്ടില്‍ അമ്മൂമ്മയുടെ കൂടെ കുഞ്ഞിനെ കിടത്തിയതായിരുന്നു. തിരിച്ച് അമ്മ എത്തിയപ്പോഴാണ് കുഞ്ഞിനെ ചോര വാര്‍ന്നോലിക്കുന്ന നിലയില്‍ കണ്ടത്. ഉടനെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും 9:30കൂടി മരണം സ്ഥിരീകരിച്ചിരുന്നു. കുഞ്ഞിന്റെ അമ്മൂമ്മയ്ക്ക് മാനസികപ്രശ്‌നങ്ങള്‍ ഉള്ളതായി നാട്ടുകാരും പറയുന്നു. പൊലീസും ഫോറന്‍സിക്കും പരിശോധന നടത്തുകയാണ്.

കുഞ്ഞിന്റെ അച്ഛന്റെയും അമ്മൂമ്മയുടെയും മൊഴി എടുത്തു. മൃതദേഹം അപ്പോളോ ആശുപത്രിയിലാണ്. അതേസമയം കുട്ടിയുടെ അമ്മൂമ്മയെ ബോധരഹിത ആയതിനെ തുടര്‍ന്ന് ആശുപത്രിയിലേക്ക് മാറ്റി.നാളെ കുട്ടിയുടെ പോസ്റ്റുമാര്‍ട്ടം നടപടികള്‍ നടക്കും.

Continue Reading

kerala

അമീബിക് മസ്തിഷ്‌ക ജ്വരം; സംസ്ഥാനത്ത് ഒരാള്‍ കൂടി മരിച്ചു

ഒക്ടോബറില്‍ മാത്രം 65 പേര്‍ക്കു രോഗം സ്ഥിരീകരിക്കുകയും 12 പേര്‍ മരിക്കുകയും ചെയ്തിട്ടുണ്ട്.

Published

on

അമീബിക് മസ്തിഷ്‌ക ജ്വരം ബാധിച്ച് സംസ്ഥാനത്ത് ഒരു മരണം കൂടി സ്ഥിരീകരിച്ചു. തിരുവനന്തപുരം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സയിലായിരുന്ന ആറ്റിങ്ങല്‍ സ്വദേശിയാണ് മരിച്ചത്. കൊടുമണ്‍ ഭാഗത്തുള്ള വിജയന്‍ (57) ആണ് ഇന്നു പുലര്‍ച്ചെ മരിച്ചത്. രണ്ടാഴ്ച മുന്‍പ് വീണ് കാലിനു പരുക്കേറ്റ് വലിയകുന്ന് താലൂക്ക് ആശുപത്രിയില്‍ ചികിത്സ തേടിയിരുന്നു. തുടര്‍ന്ന് വിദഗ്ധ ചികിത്സയ്ക്കായി മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു. അവിടെ നടത്തിയ പരിശോധനയിലാണ് രോഗം സ്ഥിരീകരിച്ചത്. എവിടെ നിന്നാണ് രോഗബാധയുണ്ടായതെന്ന് വ്യക്തമല്ല.

സംസ്ഥാനത്ത് 5 ദിവസത്തിനിടെ 4 പേരാണ് അമീബിക് മസ്തിഷ്‌കജ്വരം ബാധിച്ചു മരിച്ചത്. തിങ്കളാഴ്ചയാണ് 2 പേര്‍ മരിച്ചത്. 7 പേര്‍ക്കു രോഗം സ്ഥിരീകരിക്കുകയും ചെയ്തു. ഒക്ടോബറില്‍ മാത്രം 65 പേര്‍ക്കു രോഗം സ്ഥിരീകരിക്കുകയും 12 പേര്‍ മരിക്കുകയും ചെയ്തിട്ടുണ്ട്.

Continue Reading

Trending