Connect with us

More

മദ്യശാലകള്‍ക്ക് അനുമതി: ബില്‍ പാസാക്കുമ്പോഴും മന്ത്രി ജലീല്‍ മുങ്ങി

Published

on

തിരുവനന്തപുരം: മദ്യശാലകള്‍ക്ക് പ്രവര്‍ത്തനാനുമതി നല്‍കാനുള്ള തദ്ദേശ സ്ഥാപനങ്ങളുടെ അധികാരം എടുത്തുകളയുന്ന കേരള പഞ്ചായത്തീരാജ്, മുന്‍സിപ്പാലിറ്റി ഭേദഗതി ബില്ലുകള്‍ നിയമസഭയില്‍ പാസാക്കുമ്പോഴും മന്ത്രി ജലീല്‍ സഭയിലെത്തിയില്ല. മന്ത്രിയുടെ അഭാവത്തില്‍ പാര്‍ലമെന്ററികാര്യ മന്ത്രി എ.കെ ബാലനാണ് ബില്‍ അവതരിപ്പിച്ചത്. കഴിഞ്ഞ ഒമ്പതിന് ഭേദഗതി ബില്‍ അവതരിപ്പിക്കുമ്പോഴും മന്ത്രി ഉണ്ടായിരുന്നില്ല. അന്നും ബാലനാണ് ബില്‍ അവതരിപ്പിച്ചതും ചര്‍ച്ചകള്‍ക്ക് മറുപടി പറഞ്ഞതും. ബില്ലുകളും അവതരിപ്പിക്കേണ്ടിയിരുന്നത് അതത് വകുപ്പിന്റെ ചുമതലയുള്ള മന്ത്രിമാരാണ്. തദ്ദേശവകുപ്പ് തയാറാക്കിയ രണ്ട് ബില്ലുകളും അവതരിപ്പിക്കേണ്ടിയിരുന്നത് കെ.ടി ജലീലായിരുന്നു.
മദ്യലഭ്യത കൂട്ടാനുള്ള വിവാദബില്‍ അവതരിപ്പിച്ചാലുണ്ടാകുന്ന എതിര്‍പ്പ് കണക്കിലെടുത്ത് മന്ത്രി വിട്ടുനില്‍ക്കുകയായിരുന്നുവെന്നാണ് സൂചന. ഭേദഗതി ബില്ലിന്റെ അവതരണവേളയില്‍ ജലീലിന്റെ അസാന്നിധ്യം പ്രതിപക്ഷം ചൂണ്ടിക്കാട്ടിയിരുന്നു. റൂള്‍ 78 പ്രകാരം വകുപ്പുമന്ത്രിയല്ലാതെ ഭേദഗതി ബില്‍ അവതരിപ്പിക്കുന്നത് ചട്ടപ്രകാരമല്ലെന്നാണ് വ്യവസ്ഥ. ഇക്കാര്യം പ്രതിപക്ഷം ചൂണ്ടിക്കാട്ടിയെങ്കിലും ചട്ടം രണ്ടിലെ നിര്‍വചനത്തില്‍ ബില്‍ അവതരണത്തിന് ഏതെങ്കിലും മന്ത്രി മതിയെന്ന് നിഷ്‌കര്‍ഷിച്ചിട്ടുണ്ടെന്ന് വ്യക്തമാക്കി എ.കെ ബാലന് സ്പീക്കര്‍ ഇന്ന്അനുമതി നല്‍കുകയായിരുന്നു. മകളുടെ മെഡിക്കല്‍ അഡ്മിഷനുമായി ബന്ധപ്പെട്ട് ആന്‍ഡമാന്‍ നിക്കോബാറില്‍ പോയതിനാലാണ് മന്ത്രി ഒമ്പതിന് എത്താത്തതെന്നായിരുന്നു സര്‍ക്കാര്‍ വിശദീകരണം.

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

kerala

രാജേഷിനെ വെട്ടി റിയാസ്, തമ്മിലടിച്ച് മന്ത്രിമാര്‍; സ്മാര്‍ട്ട് റോഡ് ഉദ്ഘാടന ചടങ്ങില്‍ നിന്ന് പിന്മാറി മുഖ്യമന്ത്രി

Published

on

തദ്ദേശ, പൊതുമരാമത്ത് വകുപ്പു മന്ത്രിമാർ തമ്മിലെ തമ്മിലടിയെ തുടർന്ന് സ്മാർട് റോഡ് ഉദ്ഘാടന ചടങ്ങിൽനിന്ന് മുഖ്യമന്ത്രി പിന്മാറി. റോഡിന് പണം ചെലവഴിച്ച തദ്ദേശ വകുപ്പിനെ പൂർണമായും ഒഴിവാക്കിയാണ് പൊതുമരാമത്ത് മന്ത്രി ക്രെഡിറ്റ് അടിച്ചെടുക്കാൻ ശ്രമിച്ചതെന്ന ആരോപണമാണ് മന്ത്രി രാജേഷ് ഉന്നയിച്ചത്. ഫ്‌ളക്‌സിലും പരസ്യങ്ങളിലും പൊതുമരാമത്ത് മന്ത്രി നിറഞ്ഞുനിന്നപ്പോൾ തദ്ദേശ വകുപ്പ് മന്ത്രി രാജേഷിനെ പൂർണമായും വെട്ടുകയായിരുന്നു.

Continue Reading

kerala

ചാവക്കാട് ദേശീയ പാതയിലും വിള്ളല്‍; റിപ്പോര്‍ട്ട് തേടി തൃശൂര്‍ ജില്ലാ കളക്ടര്‍

മഴ തുടരുന്ന സാഹചര്യത്തിൽ വിള്ളലിലൂടെ വെള്ളം ഇറങ്ങി  മണ്ണിടിച്ചിൽ ആശങ്കയിലാണ് പ്രദേശവാസികൾ

Published

on

തൃശൂർ ചാവക്കാട് മണത്തലയിൽ വിള്ളൽ കണ്ട സംഭവത്തിൽ ദേശീയപാത അതോറിറ്റിയോട് വിശദീകരണം തേടി തൃശൂർ ജില്ലാ കളക്ടർ. വിഷയത്തെക്കുറിച്ച് അന്വേഷിച്ച് റിപ്പോർട്ട് സമർപ്പിക്കാൻ പൊലീസിനോടും, തഹസിൽദാരോടും ആവശ്യപ്പെട്ടു. ജില്ലാ കളക്ടർ അർജുൻ പാണ്ഡ്യനാണ് ദേശീയപാത അധികൃതരോടും പൊലീസിനോടും റിപ്പോർട്ട് തേടിയത്.

മേൽപ്പാലത്തിലൂടെ നടക്കാൻ ഇറങ്ങിയ പ്രദേശവാസികളാണ് മണത്തലയിൽ നിർമാണം നടക്കുന്ന ദേശീയപാത 66 ൽ വിള്ളലുണ്ടെന്ന് കണ്ടെത്തിയത്. അമ്പതോളം മീറ്റർ ദൂരത്തിലാണ് വിള്ളൽ ഉണ്ടായിരിക്കുന്നത്. നിർമ്മാണം പൂർത്തിയായി വരുന്ന പാലത്തിൽ ടാറിങ് പ്രവർത്തികൾ പൂർത്തീകരിച്ച ഭാഗത്താണ് വിള്ളൽ. ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ പ്രചരിച്ചതോടെ ദേശീയപാത അധികൃതത്തിൽ പാറപ്പൊടിയിട്ട് വിള്ളൽ അടയ്ക്കാൻ ശ്രമം നടത്തിയെങ്കിലും ഫലമുണ്ടായില്ല. മഴ തുടരുന്ന സാഹചര്യത്തിൽ വിള്ളലിലൂടെ വെള്ളം ഇറങ്ങി  മണ്ണിടിച്ചിൽ ആശങ്കയിലാണ് പ്രദേശവാസികൾ.

Continue Reading

kerala

കണ്ണൂരിൽ യുവാവിനെ വീട്ടിൽ കയറി വെട്ടിക്കൊന്നു

Published

on

കണ്ണൂർ: കാഞ്ഞിരക്കൊല്ലിയിൽ വീട്ടിൽ കയറി യുവാവിനെ വെട്ടിക്കൊന്നു. കാഞ്ഞിരകൊല്ലി സ്വദേശി നിധീഷ് ആണ് കൊല്ലപ്പെട്ടത്. അജ്ഞാതരായ രണ്ടുപേർ എത്തിയായിരുന്നു കൊലപാതകം. നിധീഷിന്റെ ഭാര്യയ്ക്കും പരിക്കുണ്ട്.

Continue Reading

Trending