Connect with us

gulf

കോഴിക്കോട്കെഎംസിസി വോളിബാൾ ടൂർണമെൻ്റ് സംഘടിപ്പിക്കുന്നു

കോഴിക്കോട് സി.എച്ച് സെൻ്ററിൻ്റെ ദൈനംദിന പ്രവർത്തനങ്ങൾ ഉൾപ്പെടെയുള്ള ജീവകാരുണ്യ മേഖലകളിലും മികച്ച വിദ്യാർഥികളുടെ വിദ്യാഭ്യാസ ഉന്നമനത്തിനും ലക്ഷ്യമിട്ടാണ് മത്സരം സംഘടിപ്പിക്കുന്നതെന്ന് ഭാരവാഹികൾ വാർത്താ സമ്മേളനത്തിൽ അറിയിച്ചു.

Published

on

ദമ്മാം: സഊദി കിഴക്കൻ പ്രവിശ്യ കെഎംസിസി കോഴിക്കോട് ജില്ല കമ്മിറ്റി വോളിബാൾ ടൂർണമെൻ്റ് സംഘടിപ്പിക്കുന്നു. കോഴിക്കോട് സി.എച്ച് സെൻ്ററിൻ്റെ ദൈനംദിന പ്രവർത്തനങ്ങൾ ഉൾപ്പെടെയുള്ള ജീവകാരുണ്യ മേഖലകളിലും മികച്ച വിദ്യാർഥികളുടെ വിദ്യാഭ്യാസ ഉന്നമനത്തിനും ലക്ഷ്യമിട്ടാണ് മത്സരം സംഘടിപ്പിക്കുന്നതെന്ന് ഭാരവാഹികൾ വാർത്താ സമ്മേളനത്തിൽ അറിയിച്ചു.

സെപ്റ്റംബർ 19, 20 തീയതികളിൽ ദമ്മാം അൽസുഹൈമി കാസ്‌ക്‌ സ്‌റ്റേഡിയത്തിലാണ് ടൂർണമെന്റ് നട ക്കുക. സഊദി,ഖത്തർ, ബഹ്റൈൻ, യു.എ.ഇ, ഇന്ത്യ, പാകിസ്‌താൻ, നേപ്പാൾ എന്നീ രാജ്യങ്ങളിലെ കളിക്കാർ ഉൾപ്പെടുന്ന ഏറ്റവും മികച്ച എട്ട് ടീമുകളാണ് ടൂർണമെൻ്റിൽ മാറ്റുരക്കുന്നത്.വിജയികൾക്ക് സി.എച്ച് വിന്നേഴ്‌സ് ട്രോഫികളും പ്രൈസ് മണികളും ലഭിക്കും.

സെപ്റ്റംബർ 13ന് ടുർണ മെന്റിൽ പങ്കെടുക്കുന്ന ടീമുകളുടെ ജഴ്‌സി ലോഞ്ചിങ് നടക്കും. ടൂർണമെൻ്റ് സ്വാഗത കമ്മിറ്റി ഭാരവാഹിക ളായ ഫൈസൽ കൊടുമ (ചെയർമാൻ), നാസർ ചാലിയം (കൺവീനർ), ആബിദ് പാറക്കൽ (ജോയന്റ് കൺ വീനർ), റിയാസ് പെരുമണ്ണ (ഫിനാൻസ് കൺട്രോളർ), ബഷീർ സബാൻ (ടൂർണമെൻ്റ് കോഓഡിനേറ്റർ), സി.കെ. ഷഫീർ (മീഡിയ ലീഡർ) എന്നിവർ വാർത്താസമ്മേളനത്തിൽ പങ്കെടുത്തു.

gulf

യുഎഇയുടെ കമ്മ്യൂണിറ്റി വര്‍ഷത്തിന് ആദരവ്: കണ്ണൂര്‍ ബീച്ച് റണ്ണില്‍ പങ്കെടുക്കാന്‍ യുഎഇ സാമ്പത്തിക മന്ത്രി പയ്യാമ്പലത്തേക്ക്

ഇയര്‍ ഓഫ് കമ്മ്യൂണിറ്റി റണ്‍ എന്ന പ്രത്യേക വിഭാഗത്തില്‍ പങ്കെടുക്കാന്‍ മന്ത്രി എത്തുന്നത് കണ്ണൂര്‍ റണ്ണിന്റെ മെന്റര്‍ ഡോ. ഷംഷീര്‍ വയലിലിന്റെ ക്ഷണം സ്വീകരിച്ച്

Published

on

അബുദാബി: ഇന്ത്യ-യുഎഇ ബന്ധത്തിലെ ഊഷ്മളമായ അദ്ധ്യായത്തിനു സാക്ഷിയാകാന്‍ യുഎഇ സാമ്പത്തിക മന്ത്രി അബ്ദുല്ല ബിന്‍ തൗഖ് അല്‍ മാരി കണ്ണൂര്‍ പയ്യാമ്പലം ബീച്ചിലെത്തുന്നു. ഞായറാഴ്ച നടക്കുന്ന കണ്ണൂര്‍ ബീച്ച് റണ്ണാണ് രാജ്യങ്ങള്‍ക്കിടയിലെ സൗഹൃദം വിളിച്ചോതുന്ന കായിക വേദിയായി മാറുന്നത്.

കണ്ണൂര്‍ ബീച്ച് റണ്ണിന്റെ മെന്ററും പ്രമുഖ ആരോഗ്യ സംരംഭകനുമായ ഡോ. ഷംഷീര്‍ വയലിലിന്റെ ക്ഷണം സ്വീകരിച്ച് യുഎഇ സാമ്പത്തിക മന്ത്രി അബ്ദുല്ല ബിന്‍ തൗഖ് അല്‍ മാരി പങ്കെടുക്കും. ഇതോടെ, നോര്‍ത്ത് മലബാര്‍ ചേംബര്‍ ഓഫ് കൊമേഴ്സ് ഡോ. ഷംഷീറുമായി ചേര്‍ന്ന് നടത്തുന്ന കണ്ണൂര്‍ ബീച്ച് റണ്ണിന് അന്താരാഷ്ട്ര തലത്തില്‍ പുതിയ മാനം കൈവരികയാണ്.

ഐക്യവും ശാക്തീകരണവുമുള്ള ഒരു സമൂഹത്തെ വളര്‍ത്തിയെടുക്കുകയെന്ന ലക്ഷ്യത്തോടെ യുഎഇ ഈ വര്‍ഷം ആചരിക്കുന്ന ഇയര്‍ ഓഫ് കമ്മ്യൂണിറ്റിക്ക് ആദരവ് അര്‍പ്പിച്ചുള്ള പ്രത്യേക വിഭാഗത്തിലാണ് യുഎഇ മന്ത്രി പങ്കെടുക്കുക. ഡോ. ഷംഷീര്‍ വയലില്‍, കണ്ണൂര്‍ ബീച്ച് റണ്‍ സംഘാടകര്‍ എന്നിവരും വിവിധ മേഖലകളില്‍ നിന്നുള്ള കായിക പ്രേമികളും ഈ വിഭാഗത്തില്‍ മന്ത്രിക്കൊപ്പം അണിനിരക്കും. കമ്മ്യൂണിറ്റി സേവനം, സന്നദ്ധസേവനം എന്നീ ആശയങ്ങള്‍ ഉയര്‍ത്തിക്കൊണ്ടാണ് ഇയര്‍ ഓഫ് കമ്മ്യൂണിറ്റി റണ്‍ എന്ന പ്രത്യേക വിഭാഗമെന്ന് സംഘാടകര്‍ അറിയിച്ചു.

ഇന്‍വെസ്റ്റ് കേരള ഗ്ലോബല്‍ സമ്മിറ്റിനായി കേരളത്തിലുള്ള യുഎഇ സാമ്പത്തിക മന്ത്രി അബ്ദുല്ല ബിന്‍ തൗഖ് അല്‍ മാരി കണ്ണൂര്‍ റണ്ണിനെയും കേരളത്തിലെ ഇത്തരം കമ്മ്യൂണിറ്റി കായിക കൂട്ടായ്മകളെയും പറ്റി ഡോ. ഷംഷീറില്‍നിന്ന് അറിഞ്ഞതിനെ തുടര്‍ന്നാണ് പയ്യാമ്പലത്തേക്കെത്താന്‍ മന്ത്രി തയ്യാറായത്. ഇന്ത്യയുമായുള്ള സാംസ്‌കാരികവും സാമ്പത്തികവുമായ ബന്ധം ശക്തമാക്കുന്നതോടൊപ്പം സാമൂഹിക സംരംഭങ്ങളിലുമുള്ള യുഎഇയുടെ പ്രതിബദ്ധതയാണ് മന്ത്രിയുടെ പങ്കാളിത്തത്തിലൂടെ വ്യക്തമാകുന്നത്.

രാവിലെ 7 മണിക്കാണ് ഇയര്‍ ഓഫ് കമ്യൂണിറ്റി വിഭാഗത്തിലെ ഓട്ടം ആരംഭിക്കുക. വര്‍ദ്ധിച്ച ആവേശത്തോടെ ഈ വര്‍ഷം നടക്കുന്ന കണ്ണൂര്‍ ബീച്ച് റണ്ണില്‍ ഹാഫ് മാരത്തോണ്‍ അടക്കമുള്ള മറ്റു വിഭാഗങ്ങളുമുണ്ട്. ആഗോളതലത്തില്‍ ശ്രദ്ധേയരായ ആറ് എത്യോപ്യന്‍ റണ്ണര്‍മാരും
ഡോ. ഷംഷീറിന്റെ ക്ഷണപ്രകാരം ബീച്ച് റണ്ണില്‍ പങ്കെടുക്കാനായി കണ്ണൂരില്‍ എത്തിയിട്ടുണ്ട്.

Continue Reading

FOREIGN

മലയാളി എഞ്ചിനീയർ അബുദാബിയിൽ മരിച്ചു

ഇതിഹാദ് എയർവേസിൽ എയർക്രാഫ്റ്റ് എഞ്ചിനീയർ ആയിരുന്നു

Published

on

അബുദാബി: തൃശൂർ കേച്ചേരി പട്ടിക്കര സ്വദേശി മിഷാൽ (34) ഹൃദയാഘാതം മൂലം മരണപ്പെട്ടു. ഇതിഹാദ് എയർവേസിൽ എയർക്രാഫ്റ്റ് എഞ്ചിനീയർ ആയിരുന്നു. പട്ടിക്കര മണ്ണാറയിൽ മുസ്തഫയുടെ മകനാണ്.

നാട്ടിൽ പോയ ഭാര്യ നാളെ പ്രസവിക്കാനിരിക്കെയാണ് ഇന്ന് ഭർത്താവ് മിഷാൽ മരണപ്പെടുന്നത്. ഏക സഹോദരി രണ്ടുവർഷം മുമ്പാണ് അര്‍ബുദം മൂലം മരണപ്പെട്ടത്.

കുടുംബം നാട്ടിലായതിനാൽ ഒറ്റയ്ക്ക് താമസിക്കുകയായിരുന്ന മിഷാൽ ഉറക്കത്തിനിടെയാണ് മരണപ്പെട്ടത്.

Continue Reading

gulf

കെ.എം.സി.സി അനുസ്മരണം സംഘടിപ്പിച്ചു

കേരളത്തിന്‍റെ മതസൗഹാർദം കാത്തുസൂക്ഷിക്കാന്‍ ഇരുവരും സ്വീകരിച്ച നിലപാടുകള്‍ ലോകത്തിനുതന്നെ മാതൃകയാണെന്ന് അനുസ്മരണ യോഗത്തില്‍ പങ്കെടുത്തവര്‍ പറഞ്ഞു.

Published

on

മുസ്ലിം ലീഗ് സംസ്ഥാന അധ്യക്ഷന്മാരായിരുന്ന മുഹമ്മദലി ശിഹാബ് തങ്ങളുടെയും ഹൈദരലി ശിഹാബ് തങ്ങളുടെയും ഓര്‍മകള്‍ അനുസ്മരിച്ച് മലപ്പുറം ജില്ല ദുബൈ കെ.എം.സി.സി. കേരളത്തിന്‍റെ മതസൗഹാർദം കാത്തുസൂക്ഷിക്കാന്‍ ഇരുവരും സ്വീകരിച്ച നിലപാടുകള്‍ ലോകത്തിനുതന്നെ മാതൃകയാണെന്ന് അനുസ്മരണ യോഗത്തില്‍ പങ്കെടുത്തവര്‍ പറഞ്ഞു.

സ്വന്തം സമുദായത്തിന്‍റെ അവകാശം സംരക്ഷിക്കാന്‍ ജനാധിപത്യപരമായ രാഷ്ട്രീയ നിലപാടുകള്‍ സ്വീകരിക്കുമ്പോള്‍തന്നെ ഇതര മതസ്തരെ ബഹുമാനിച്ച വ്യക്തിത്വങ്ങളായിരുന്നു ഇരുവരും. തലമുറകള്‍ എത്ര പിന്നിട്ടാലും പാണക്കാട്ട് നിന്നുള്ള ഈ നേതൃത്വം തുടരുന്നത് സമൂഹത്തിലും സമുദായത്തിലും ഐക്യം നിലനിർത്താൻ അനിവാര്യമാണെന്നും അനുസ്മരണ യോഗം സാക്ഷ്യപ്പെടുത്തി.

ജില്ലാ പ്രസിഡന്‍റ് സിദ്ദീഖ് കാലൊടിയുടെ അധ്യക്ഷതയില്‍ സംസ്ഥാന വൈസ് പ്രസിഡന്‍റ് കെ.പി.എ. സലാം അനുസ്മരണ യോഗം ഉദ്ഘാടനം ചെയ്തു. ഇക്ബാൽ വാഫി അനുസ്മരണ പ്രഭാഷണം നടത്തി. ബീരാൻ ബാഖവി, കെ.പി.പി. തങ്ങൾ, ശറഫുദ്ദീൻ ഹുദവി, ഹൈദരലി ഹുദവി, ആഷിഖ് വാഫി എന്നിവരുടെ നേതൃത്വത്തില്‍ പ്രാർഥന സദസ്സും സംഘടിപ്പിച്ചിരുന്നു.

ജില്ല കെ.എം.സി.സി മതകാര്യ വിഭാഗം ചെയര്‍മാന്‍ കരീം കാലടി സ്വാഗതവും കണ്‍വീനര്‍ മുസ്തഫ ആട്ടീറി നന്ദിയും പറഞ്ഞു. സംസ്ഥാന സെക്രട്ടറി ആർ. ഷുക്കൂർ, ജില്ല ജനറൽ സെക്രട്ടറി എ.പി. നൗഫൽ, ഭാരവാഹികളായ സി.വി. അഷ്‌റഫ്, ഒ.ടി. സലാം, മുജീബ് കോട്ടക്കൽ, നാസർ കുറുമ്പത്തൂർ, മുഹമ്മദ് വള്ളിക്കുന്ന്, അഷ്‌റഫ് കൊണ്ടോട്ടി, ലത്തീഫ് തെക്കഞ്ചേരി, ഇബ്രാഹിം വട്ടംകുളം എന്നിവര്‍ നേതൃത്വം നല്‍കി. മുസ്തഫ വേങ്ങര ഹംസ ഹാജി മാട്ടുമ്മൽ, കെ.എം. ജമാൽ, ഫക്രുദ്ദീൻ മാറാക്കര, സൈനുദ്ദീൻ പൊന്നാനി, സലാം പരി എന്നിവർ സന്നിഹിതരായിരുന്നു.

Continue Reading

Trending