gulf
കോഴിക്കോട് ജില്ല കെ.എം.സി.സി സോക്കർ ഫെസ്റ്റ് സീസൺ രണ്ട് ഇന്ന്
മഹ്ജർ എമ്പറർ സ്റ്റേഡിയത്തിൽ രാത്രി ഒമ്പതിനാരംഭിക്കുന്ന ടൂർണമെന്റിൽ ജിദ്ദയിലെയും പരിസര പ്രദേശങ്ങളിലെയും എട്ട് ടീമുകൾ മാറ്റുരക്കും.

കെ.എം.സി.സി ജിദ്ദ കോഴിക്കോട് ജില്ലകമ്മിറ്റി സംഘടിപ്പിക്കുന്ന സോക്കർ ഫെസ്റ്റ് സീസൺ രണ്ട് ഏകദിന സെവൻസ് ഫുട്ബാൾ ടൂർണമെന്റ് വ്യാഴാഴ്ച നടക്കും.
മഹ്ജർ എമ്പറർ സ്റ്റേഡിയത്തിൽ രാത്രി ഒമ്പതിനാരംഭിക്കുന്ന ടൂർണമെന്റിൽ ജിദ്ദയിലെയും പരിസര പ്രദേശങ്ങളിലെയും എട്ട് ടീമുകൾ മാറ്റുരക്കും. ആദ്യ മത്സരത്തിൽ ഡെക്സോപാക് ജിദ്ദ, അമിഗോസ് എഫ്.സി ജിദ്ദയെയും, രണ്ടാം മത്സരത്തിൽ സാഗോ എഫ്.സി, വിൻസ്റ്റാർ എഫ്.സി ജിദ്ദയെയും, മൂന്നാം മത്സരത്തിൽ സമ യുനൈറ്റഡ് ഇത്തിഹാദ് എഫ്.സി, എഫ്. സി ഫോൺ ജിദ്ദയെയും, നാലാം മത്സരത്തിൽ അബീർ സലാമത്തക് എഫ്.സി, സംസം മദീന എഫ്.സിയെയും നേരിടും.
വെറ്ററൻ മത്സരത്തിൽ ഫ്രൈഡേ എഫ്.സി, വിജയ് ഫുഡ് ബി.എഫ്.സിയെയും, സമ ഫുട്ബാൾ ലവേഴ്സ്, ഹിലാൽ എഫ്.സിയുമായും മത്സരിക്കും. നോക്ക് ഔട്ട് അടിസ്ഥാനത്തിലായിരിക്കും മത്സരങ്ങൾ നടക്കുക. ടൂർണമെന്റ് ഉദ്ഘാടനത്തോടനുബന്ധിച്ച് പരേഡുകളും വിവിധ കലാപരിപാടികളും അരങ്ങേറും.
ടൂർണമെന്റിന്റെ ഫിക്സ്ച്ചർ കഴിഞ്ഞ ദിവസം റിലീസ് ചെയ്തു. ചടങ്ങ് കെ.എം.സി.സി ജിദ്ദ കോഴിക്കോട് ജില്ല കമ്മിറ്റി പ്രസിഡന്റ് ഇബ്രാഹിം കൊല്ലി ഉദ്ഘാടനം ചെയ്തു.
പ്രോഗ്രാം കമ്മിറ്റി ചെയർമാൻ സുബൈർ വാണിമേൽ അധ്യക്ഷത വഹിച്ചു.ട്രോഫി അനാച്ഛാദനം സീനിയർ വൈസ് പ്രസിഡന്റ് ടി.കെ അബ്ദുൽ റഹിമാൻ നിർവ്വഹിച്ചു.
അബ്ദുൽ ഫത്താഹ്, അബു കട്ടുപ്പാറ, നിഷാദ് തുടങ്ങിയവർ ടീമുകൾക്ക് നിർദേശങ്ങൾ നൽകി. ജില്ല ട്രഷറർ ഒ.പി അബ്ദുൽ സലാം, ഹസ്സൻ കോയ പെരുമണ്ണ, റിയാസ് തത്തോത്ത്, അബ്ദുൽ വഹാബ്, നിസാർ മടവൂർ, ഹാരിസ് ബാബു, മുസ്തഫ മാസ്റ്റർ ആശംസകൾ നേർന്നു. കെ. സൈതലവി, ഷാഫി പുത്തുർ, ഷബീർ അലി, ബഷീർ വീര്യമ്പ്രം, തഹ്ദീർ, ഖാലിദ് പാളയാട്ട്, കെ. സംജാദ്, താരിഖ് അൻവർ, നിർഷാദ് തുടങ്ങിയവർ നേതൃത്വം നൽകി.
പ്രോഗ്രാം കമ്മിറ്റി കൺവീനർ സാലിഹ് പൊയിൽതൊടി സ്വാഗതവും ബഷീർ കീഴില്ലത്ത് നന്ദിയും പറഞ്ഞു.
gulf
ഹജ്ജ് കര്‍മങ്ങള്‍ക്ക് തുടക്കം; 15 ലക്ഷത്തിലേറെ ഹാജിമാര്‍ മിനായില്‍ സംഗമിക്കുന്നു
. ഒന്നേകാല്‍ ലക്ഷം ഇന്ത്യക്കാരടക്കമുള്ള ഹാജിമാര്‍ മിനായിലെത്തിയിട്ടുണ്ട്.

ഹജ്ജ് കര്‍മങ്ങള്‍ക്ക് തുടക്കം കുറിച്ച് 15 ലക്ഷത്തിലേറെ ഹാജിമാര്‍ മിനായില്‍ സംഗമിക്കുന്നു. ഒന്നേകാല്‍ ലക്ഷം ഇന്ത്യക്കാരടക്കമുള്ള ഹാജിമാര്‍ മിനായിലെത്തിയിട്ടുണ്ട്. പുലര്‍ച്ചയോടെയാണ് ഭൂരിഭാഗം ഹാജിമാരും മിനായിലെത്തിയത്. നാളെയാണ് അറഫാ സംഗമം. ഇതിനായി ഇന്ന് രാത്രി മുതല്‍ ഹാജിമാര്‍ നീങ്ങിത്തുടങ്ങും.
ഇന്ന് പകലും രാത്രിയും ഹാജിമാര്‍ മിനായില്‍ പ്രാര്‍ഥനകളുമായി കഴിഞ്ഞു കൂടും. യൗമുല്‍ തര്‍വിയ അതായത് ഹജ്ജിന്റെ പ്രധാനമേറിയ കര്‍മങ്ങളിലേക്കുള്ള മുന്നൊരുക്കമാണ് ഇന്ന്. അതിനാല്‍ രാത്രിയിയോടെ മുഴുവന്‍ ഹാജിമാരും മിനായിലെത്തും.
നാളെയാണ് ഹജ്ജിലെ സുപ്രധാന ചടങ്ങായ അറഫാ സംഗമം. ഇന്ന് രാത്രി മുതല്‍ നാളെ സൂര്യാസ്തമയം വരെ അറഫയില്‍ തങ്ങണം. പിന്നീട് മുസ്ദലിഫയില്‍ രാപ്പാര്‍ത്ത് മിനായിലേക്ക് തിരികെയെത്തും. കല്ലേറ് കര്‍മം, ഹജ്ജിന്റെ ത്വവാഫ്, ബലി കര്‍മം എന്നിവ പൂര്‍ത്തിയാക്കിയാല്‍ തീര്ഥാടകന് ഹജ്ജിന് അര്‍ധവിരാമം കുറിക്കാം. കനത്ത സുരക്ഷയിലാണ് ഇത്തവണത്തെ ഹജ്ജ് കാലം.
gulf
യുഎഇ സ്വദേശിവല്‍ക്കരണം ലംഘിച്ച 2200 സ്ഥാപനങ്ങള്‍ക്കെതിരെ നടപടിയെടുത്തു
നിലവില്‍ 28,000 കമ്പനികളിലായി 136,000 സ്വദേശികള്‍

gulf
ആഗോള റോഡ് സുരക്ഷാ വാരത്തില്‍ അബുദാബി ഗതാഗത വിഭാഗം പങ്കാളികളായി
കോര്‍ണിഷില്‍, കാല്‍നടയാത്രക്കാര്‍, സൈക്ലിസ്റ്റുകള്‍, ഇ-സ്കൂട്ടര്‍ ഉപയോക്താക്കള്‍ എന്നിവരുമായി സുരക്ഷാ സംഘങ്ങള്‍ ഇടപെട്ട് ഉത്തരവാദിത്തമുള്ള റോഡ് ഉപയോഗമെന്ന ബോധവല്‍ക്കരണം നടത്തി.

-
kerala20 hours ago
കീബോര്‍ഡ് ആര്‍ട്ടിസ്റ്റ് രഞ്ജു ജോണിനെ കാണാനില്ലെന്ന് പരാതി
-
kerala3 days ago
സംസ്ഥാനത്ത് ഇന്ന് നേരിയ മഴയ്ക്ക് സാധ്യത; വിവിധ ജില്ലകളിൽ യെല്ലോ അലർട്ട്
-
kerala3 days ago
ബിജെപി നേതാവ് ജി.കൃഷ്ണകുമാറിനെതിരെ തട്ടിക്കൊണ്ടുപോകലിന് കേസ്
-
kerala3 days ago
ഷൈൻ ടോം ചാക്കോയുടെ പിതാവ് സി പി ചാക്കോയുടെ സംസ്കാരം തിങ്കളാഴ്ച
-
More3 days ago
ബലി പെരുന്നാള്‍ ദിനത്തിലും ഗസ്സയില്‍ നരഹത്യ തുടര്‍ന്ന് ഇസ്രായേല്‍; ഇന്നലെ കൊല്ലപ്പെട്ടത് 42 പേര്
-
GULF3 days ago
ഈദ് നമസ്കാരവും ജുമുഅയും; ഹറമിലെത്തിയത് പത്തുലക്ഷത്തിലേറെ ഹാജിമാര്‍
-
kerala3 days ago
ഭാരതാംബ വിവാദം: മന്ത്രി പി പ്രസാദിന്റെ വീടിനു മുന്നില്‍ ബിജെപി പ്രതിഷേധം; മാര്‍ച്ച് തടഞ്ഞ് സിപിഎം
-
crime3 days ago
10 പേരെ വിവാഹം ചെയ്തു മുങ്ങി; വിവാഹത്തട്ടിപ്പിൽ തിരുവനന്തപുരത്ത് യുവതി അറസ്റ്റിൽ