Connect with us

More

ഒന്നുമറിയാതെ സിദ്ധാര്‍ത്ഥ് വേദന ഉള്ളിലൊതുക്കി സജീഷ്

Published

on

കോഴിക്കോട്: നിപ്പ ഭീതിയെ പിടിച്ചുകെട്ടിയ ആശ്വാസവും രോഗം കവര്‍ന്നെടുത്തവരെ പറ്റിയുള്ള നൊമ്പരവും ഇടകലര്‍ന്നതായിരുന്നു ഇന്നലെ നളന്ദ ഓഡിറ്റോറിയത്തില്‍ ആരോഗ്യവകുപ്പ് സംഘടിപ്പിച്ച ആദരിക്കല്‍ ചടങ്ങ്. ഡോക്ടര്‍മാരെയും ആരോഗ്യപ്രവര്‍ത്തകരെയും പ്രാദേശിക ഭരണകൂടത്തെയും മറ്റും ആദരിക്കാന്‍ സംഘടിപ്പിച്ച ചടങ്ങില്‍ നഴ്‌സ് ലിനിയുടെ ഓര്‍മകളാണ് കൂടുതല്‍ അനുസ്മരിക്കപ്പെട്ടത്. ലിനിയുടെ ഭര്‍ത്താവ് സജീഷും മകന്‍ രണ്ടുവയസ്സുകാരനായ സിദ്ധാര്‍ത്ഥും ശ്രദ്ധാകേന്ദ്രമായി. ലിനിയുടെ സഹോദരി ലിജിയും മറ്റ് ബന്ധുക്കളും ചടങ്ങിന് എത്തിയിരുന്നു. വേദിയില്‍ ദു:ഖം ഉള്ളിലൊതുക്കിയാണ് സജീഷ് ഇരുന്നത്. മന്ത്രിമാരായ കെ.കെ ശൈലജയും ടി.പി രാമകൃഷ്ണനും ലിനിയുടെ ത്യാഗോജ്വലമായ ജീവിതത്തെപറ്റി പരാമര്‍ശിച്ചപ്പോള്‍ സജീഷിന്റെ കണ്ണുകള്‍ നിറഞ്ഞു.

നിപ്പക്കെതിരെ പോരാടിയവരെ ആദരിക്കാന്‍ സംസ്ഥാന ആരോഗ്യവകുപ്പ് കോഴിക്കോട് നളന്ദ ഓഡിറ്റോറിയത്തില്‍ സംഘടിപ്പിച്ച ചടങ്ങില്‍ മരിച്ച നഴ്‌സ് ലിനിക്ക് ലഭിച്ച ഉപഹാരം ഭര്‍ത്താവ് സജീഷ് മന്ത്രി കെ.കെ ശൈലജയില്‍ നിന്ന് ഏറ്റുവാങ്ങുന്നു.

സിദ്ധാര്‍ത്ഥ് അച്ഛന്റെ തോളിലിരുന്നാണ് ഹാളില്‍ എത്തിയത്. മൂത്ത കുട്ടി ഋതുലിനെ അസുഖം കാരണം കൊണ്ടുവന്നിരുന്നില്ല. സിദ്ധാര്‍ത്ഥ് ഇടക്കിടെ കൊച്ചു കുറുമ്പുകളുമായി ഹാളിലെ കസേരകളില്‍ മാറി മാറിയിരുന്നു. പല ആവശ്യങ്ങള്‍ പറഞ്ഞ് ലിജിയോട് വാശി പിടിക്കുന്നു. നഴ്‌സ് ലിനിയുടെ കര്‍ത്തവ്യബോധവും ആത്മാര്‍ത്ഥതയും മാതൃകയാണെന്ന് മന്ത്രി ടി.പി രാമകൃഷ്ണന്‍ പറഞ്ഞു. ലിനിയുടെ മക്കളായ ഋതുലും സിദ്ധാര്‍ത്ഥും ഇനി നാടിന്റെ മക്കളായിരിക്കുമെന്ന് മന്ത്രി പറഞ്ഞു. ലിനിക്കുള്ള ആദരം മന്ത്രി കെ.കെ ശൈലജയില്‍ നിന്ന് ഏറ്റുവാങ്ങുമ്പോഴും സജീഷ് വിങ്ങിപ്പൊട്ടുന്ന അവസ്ഥയിലായിരുന്നു.

കോഴിക്കോട് ജില്ലാ കലക്ടര്‍ യു.വി ജോസ്, മലപ്പുറം ജില്ലാ കലക്ടര്‍ അമിത് മീണ, മണിപ്പാല്‍ മെഡിക്കല്‍ കോളജ് വൈറോളജി വിഭാഗം മേധാവി ഡോ. ജി. അരുണ്‍കുമാര്‍, ബേബി മെമ്മോറിയല്‍ ക്രിറ്റിക്കല്‍ വിഭാഗം മേധാവി ഡോ. എ.എസ്. അനൂപ്കുമാര്‍, കോര്‍പറേഷന്‍ ഹെല്‍ത്ത് ഓഫീസര്‍ ഡോ. ആര്‍.എസ് ഗോപകുമാര്‍, അപ്പോളോ ആസ്പത്രിയിലെ ഡോ. അബ്ദുല്‍ ഗഫൂര്‍, ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍ എം. മധുസൂദനന്‍, മലപ്പുറം ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍ സി. അയ്യപ്പന്‍, പ്രസ്‌ക്ലബ് ഭാരവാഹികളായ ഷിത, പൂജാനായര്‍ തുടങ്ങിയവരും ആദരങ്ങള്‍ ഏറ്റുവാങ്ങി. മെഡിക്കല്‍ കോളജിലെ വിവിധ വിഭാഗങ്ങള്‍ക്കും നഴ്‌സുമാര്‍ക്കും വിവിധ പ്രാഥമികാരോഗ്യകേന്ദ്രങ്ങള്‍ക്കും സര്‍ട്ടിഫിക്കറ്റുകള്‍ നല്‍കി.
ഡോക്ടേഴ്‌സ് ഡേയുടെ ഭാഗമായി സംസ്ഥാന ആരോഗ്യവകുപ്പ് ഏര്‍പ്പെടുത്തിയ പുരസ്‌കാരങ്ങളും ചടങ്ങില്‍ വിതരണം ചെയ്തു. മുരളീധരന്‍പിള്ള(ആലപ്പുഴ), കോഴിക്കോട് മെഡിക്കല്‍ കോളജ് പ്രിന്‍സിപ്പല്‍ ഡോ. വി.ആര്‍ രാജേന്ദ്രന്‍, ഡോ. എസ്. രാധാകൃഷ്ണന്‍ (കരമന-ഇ.എസ്.ഐ), ഡോ. ഷാജി തോമസ് ജോണ്‍,ഡോ. എ.എസ് അരുണ്‍കുമാര്‍ (ഇരുവരും ബേബി മെമ്മോറിയല്‍ ആസ്പത്രി, കോഴിക്കോട്)എന്നിവര്‍ അവാര്‍ഡുകള്‍ ഏറ്റുവാങ്ങി. നിപ്പയുടെ വ്യാപനവും ചികിത്സയും മറ്റും വ്യക്തമാക്കുന്ന ഫോട്ടോ പ്രദര്‍ശനവും സംഘടിപ്പിച്ചിരുന്നു.

india

‘സോഫിയ ഖുറേഷിയെ തീവ്രവാദിയുടെ സഹോ​ദരിയെന്ന് വിളിച്ചവർ ഒരു നിമിഷം പോലും പദവിയിൽ തുടരാൻ അർഹതയില്ല’: ഷാഫി പറമ്പില്‍

Published

on

കേണൽ സോഫിയ ഖുറേഷിക്കെതിരായ BJP മന്ത്രിയുടെ അധിക്ഷേപത്തിൽ പ്രതികരണവുമായി ഷാഫി പറമ്പില്‍ MP. BJP അവരുടെ തനിനിറം കാണിച്ചു, മന്ത്രിയെ പുറത്താക്കണം. ആർമിക്ക് വേണ്ടി സേവനം ചെയ്യുന്ന കുടുംബത്തിലെ അം​ഗമായ കേണൽ സോഫിയ ഖുറേഷിയെ തീവ്രവാദിയുടെ സഹോ​ദരിയെന്ന് വിളിച്ചവർ ഒരു നിമിഷം പോലും ആ പദവിയിൽ തുടരാൻ അർഹതയില്ലാത്തവരാണ്.

ഒരിക്കലും രാജ്യത്തിന് അംഗീകരിക്കാൻ കഴിയില്ല. ആർമി മേധാവിയെ പോലും സൈബർ ലിഞ്ചിങിന് ഇരയാക്കി. രാജ്യത്തിൻറെ അഭിമാനമാണവർ. തീവ്രവാദത്തെ പരാജയപ്പെടുത്തിയത് രാജ്യം ഒറ്റക്കെട്ടായാണ്. മന്ത്രിയെ ബിജെപി പുറത്താക്കണം. ഓപ്പറേഷൻ സിന്ദൂർ ലോകത്തിന് അഭിമാനമാണ്. ഇന്ത്യയെ സംബന്ധിച്ച് കശ്മീരിന് ഒരു മൂന്നാംകക്ഷി ഇടപെടൽ ആവശ്യമില്ലെന്നും ഷാഫി പറമ്പിൽ വ്യക്തമാക്കി.

മന്ത്രിയുടെ വിവാദ പരാമര്‍ശത്തിനെതിരേ ജോൺ ബ്രിട്ടാസ് എം പിയും രംഗത്തെത്തി. കുന്‍വര്‍ വിജയ് ഷായുടെ പ്രസംഗം വിഷലിപ്തം.മന്ത്രിയെ പുറത്താക്കണമെന്ന് ജോൺ ബ്രിട്ടാസ് എംപി ആവശ്യപ്പെട്ടു. ബിജെപിക്ക് ആത്മാർത്ഥതയുണ്ടെങ്കിൽ മന്ത്രിയെ പുറത്താക്കണം. പ്രസംഗം നടത്തുമ്പോൾ വേദിയിലുള്ള ബിജെപി നേതാക്കൾ ആർത്ത് അട്ടഹസിച്ചു ചിരിച്ചുവെന്നും അദ്ദേഹം വിമർശിച്ചു.

ഓപ്പറേഷന്‍ സിന്ദൂറിനേക്കുറിച്ചുള്ള വാര്‍ത്താ സമ്മേളനങ്ങള്‍ക്ക് നേതൃത്വം നല്‍കിയിരുന്നത് കേണല്‍ സോഫിയ ഖുറേഷിയായിരുന്നു. വിജയ് ഷായുടെ പരാമര്‍ശം ഇന്ത്യന്‍ സേനയെ അപമാനിക്കുന്നതിന് തുല്യമാണെന്ന് കോണ്‍ഗ്രസ് ആരോപിച്ചു.

വിജയ് ഷാ നടത്തിയത് അങ്ങേയറ്റം അപമാനകരവും ലജ്ജാകരവും അസഭ്യവുമാണെന്ന് കോൺ​ഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖർഗെ പറഞ്ഞു. ബിജെപിയും ആർഎസ്എസും സ്ത്രീവിരുദ്ധ മനോഭാവം പുലർത്തുന്നുവരാണെന്നും ഖർഗെ കുറ്റപ്പെടുത്തി.

കേണല്‍ സോഫിയ ഖുറേഷിക്കെതിരേ അധിക്ഷേപ പരാമര്‍ശവുമായി മധ്യപ്രദേശിലെ ബിജെപി മന്ത്രി കുന്‍വര്‍ വിജയ് ഷാ രംഗത്തെത്തിയിരുന്നു. സോഫിയ ഖുറേഷി ഭീകരവാദികളുടെ സഹോദരിയാണെന്നായിരുന്നു ഇദ്ദേഹത്തിന്റെ പരാമര്‍ശം.

Continue Reading

kerala

സംസ്ഥാനത്ത് ഇന്നും ഒറ്റപ്പെട്ട ശക്തമായ മഴ തുടരും; നാല് ജില്ലകളില്‍ യെല്ലോ അലേര്‍ട്ട്

Published

on

സംസ്ഥാനത്ത് ഒറ്റപ്പെട്ട ശക്തമായ മഴ ഇന്നും തുടരും. നാല് ജില്ലകളില്‍ ഇന്ന് യെല്ലോ അലര്‍ട്ടാണ്. തിരുവനന്തപുരം, പത്തനംതിട്ട, കോഴിക്കോട്, വയനാട് ജില്ലകളിലാണ് യെല്ലോ അലര്‍ട്ട്. തെക്കന്‍ ബംഗാള്‍ ഉള്‍ക്കടല്‍, നിക്കോബര്‍ ദ്വീപ്, തെക്കന്‍ ആന്‍ഡമാന്‍ കടല്‍ എന്നിവിടങ്ങളില്‍ കാലവര്‍ഷം എത്തിയതായി കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചിരുന്നു. സാധാരണ ഈ മേഖലയില്‍ കാലവര്‍ഷം എത്തിയാല്‍ പത്ത് ദിവസത്തിനകം കേരളത്തില്‍ എത്താറുണ്ട്. ഇത്തവണ മെയ് 27 ന് കാലാവര്‍ഷം കേരളത്തില്‍ എത്തുമെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് പ്രവചിച്ചിരുന്നു.

അടുത്ത 3 മണിക്കൂറില്‍ കേരളത്തിലെ തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ ജില്ലകളില്‍ ഒറ്റപ്പെട്ടയിടങ്ങളില്‍ ഇടിമിന്നലോടു കൂടിയ നേരിയ/ഇടത്തരം മഴയ്ക്കും മണിക്കൂറില്‍ 40 കിലോമീറ്റര്‍ വരെ വേഗതയില്‍ ശക്തമായ കാറ്റിനും; പത്തനംതിട്ട, കോട്ടയം, ഇടുക്കി, എറണാകുളം, തൃശ്ശൂര്‍ ജില്ലകളില്‍ ഒറ്റപ്പെട്ടയിടങ്ങളില്‍ നേരിയ/ഇടത്തരം മഴയ്ക്കും സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചു.

Continue Reading

kerala

തിരുവല്ലയിൽ ബിവറേജസ് ഗോഡൗണിലും ഔട്ട്ലെറ്റിലും വൻ തീപിടുത്തം; ലക്ഷങ്ങളുടെ മദ്യം കത്തിനശിച്ചു

Published

on

പത്തനംതിട്ട: തിരുവല്ല പുളിക്കീഴിലുള്ള ബെവ്‌കോ വെയര്‍ഹൗസില്‍ വന്‍ തീപിടിത്തം. ഏഴ് യൂണിറ്റ് ഫയര്‍ഫോഴ്‌സ് സ്ഥലത്ത് എത്തിയിട്ടുണ്ട്. തീപിടിത്തത്തിന്റെ കാരണം വ്യക്തമല്ല. ലക്ഷങ്ങളുടെ മദ്യം കത്തിനശിച്ചു. ഏട്ടേകാല്‍ ഓടെയാണ് തീ ആളിപ്പടര്‍ന്നത്. ജവാന്‍ മദ്യം ഉത്പാദിപ്പിക്കുന്ന സ്ഥലത്താണ് തീപിടത്തമുണ്ടായതെന്നാണ് അറിയാന്‍ കഴിയുന്നത്. ചെറിയ ചെറിയ പൊട്ടിത്തെറികള്‍ ഉണ്ടായതായും വിവരമുണ്ട്. ഒരു മണിക്കൂറിലേറേ നേരം തീയണയ്ക്കാന്‍ ശ്രമം നടത്തിയിട്ടും തീ നിയന്ത്രണവിധേയമായാക്കാനായിട്ടില്ല.

കെട്ടിടത്തിന്‍റെ പിൻവശത്ത് വെൽഡിങ് പണികൾ നടക്കുന്നുണ്ടായിരുന്നു. ഇതിൽ നിന്നും തീ പടർന്നത് ആവാമെന്നാണ് പ്രാഥമിക നിഗമനം. അലൂമിനിയം ഷീറ്റിന്‍റെ മേൽക്കൂരിയുള്ള കെട്ടിടം പൂർണമായും കത്തിയമര്‍ന്നു. ലക്ഷക്കണക്കിന് രൂപയുടെ നാശനഷ്ടമാണ് സംഭവിച്ചിരിക്കുന്നത്.

തീ കുടുതല്‍ മേഖലയിലേക്ക് വ്യാപിക്കാതിരിക്കാനുള്ള ശ്രമം നടത്തുകയാന്നെ് ഫയര്‍ഫോഴ്‌സ് ഉദ്യോഗസ്ഥര്‍ പറഞ്ഞു. ഒരു ഗോഡൗണിന്റെ ഒരുഭാഗം പൂര്‍ണമായി കത്തിനശിച്ചു.

 

Continue Reading

Trending