Connect with us

kerala

കോഴിക്കോട് സി.എച്ച് മേല്‍പാലം അടച്ചിട്ട് ഒരുമാസം; തുടര്‍ന്ന് മെല്ലെപ്പോക്ക്, ഗതാഗതകുരുക്കിന് അറുതിയായില്ല

. ബീച്ചിലേക്കടക്കം സഞ്ചരിക്കുന്നതിന് ട്രാഫിക് പൊലീസ് പകരം സംവിധാനമൊരുക്കിയിട്ടുണ്ടെങ്കിലും ഫലപ്രദമാകുന്നില്ല.

Published

on

കോഴിക്കോട്: നഗരത്തിലെ സി.എച്ച് മേല്‍പ്പാലം ബലപ്പെടുത്തുന്ന നിര്‍മാണപ്രവൃത്തിയ്ക്കായി പാലം അടച്ചിട്ടിട്ട് ഒരുമാസം പിന്നിടുമ്പോഴും ഗതാഗതകുരുക്കിന് അറുതിയായില്ല. അവധിദിനങ്ങളിലും വൈകുന്നേരങ്ങളിലും കണ്ണൂര്‍റോഡില്‍ വലിയ ബ്ലോക്കാണ് അനുഭവപ്പെടുന്നത്. ബീച്ചിലേക്കടക്കം സഞ്ചരിക്കുന്നതിന് ട്രാഫിക് പൊലീസ് പകരം സംവിധാനമൊരുക്കിയിട്ടുണ്ടെങ്കിലും ഫലപ്രദമാകുന്നില്ല.

അതേസമയം മേല്‍പാലം നവീകരണ പ്രവൃത്തി പകുതിപിന്നിട്ടു. മാര്‍ച്ചില്‍ പ്രവൃത്തി ആരംഭിച്ചെങ്കിലും മേല്‍പാലം പൂര്‍ണമായും അടച്ചശേഷമാണ് നവീകരണത്തിന് വേഗംകൂടിയത്. പാലത്തിന്റെ തൂണുകളുടെയും ബിമുകളുടെയും ബലപ്പെടുത്തലും കൈവരികളുടെ പുനര്‍നിര്‍മാണവും പുരോഗമിക്കുകയാണ്. 4.22 കോടി രൂപ ചെലവിലാണ് 40 വര്‍ഷത്തോളം പഴക്കമുള്ള പാലത്തിന്റെ നവീകരണം.
ഇരുവശങ്ങളിലും രണ്ടുവീതം സ്പാനുകളിലെ ബലപ്പെടുത്തല്‍ പ്രവൃത്തി പൂര്‍ണമായി. മുംബൈയിലെ സ്ട്രെക്ചറല്‍ സ്പെഷ്യാലിറ്റീസ് കമ്പനിയാണ്കരാറുകാര്‍. കമ്പികള്‍ തുരുമ്പെടുക്കുന്നത് തടയാനുള്ള ‘കതോഡിക് പ്രൊട്ടക്ഷന്‍’ സങ്കേതം ഉപയോഗിച്ചാണ് നവീകരണം. പാലത്തിന്റെ അടിഭാഗത്തെ പ്രവൃത്തിയാണ് ഇപ്പോള്‍ നടക്കുന്നത്. ഇതിനാല്‍ മഴ പ്രശ്നമായിട്ടില്ല. അറുപതിലധികം തൊഴിലാളികളാണ് രാത്രിയും പകലുമായി പണി നടത്തുന്നത്.

പാലത്തിനടിയിലെ 63 കടമുറികള്‍ കോര്‍പറേഷന്‍ പൊളിച്ചുമാറ്റുന്നതിലുണ്ടായ കാലതാമസംമൂലം പ്രവൃത്തി പൂര്‍ണതോതില്‍ ആരംഭിക്കുന്നത് വൈകിയിരുന്നു. ഒമ്പത് മാസമാണ് കരാര്‍ കാലാവധി. കടപ്പുറം, ജനറല്‍ ആശുപത്രി, കോര്‍പറേഷന്‍ ഓഫീസ് എന്നിവിടങ്ങളെ ബന്ധിപ്പിച്ചുള്ള റെഡ്ക്രോസ് റോഡില്‍ 1994ലാണ് 25 സ്പാനുകളിലായി 300 മീറ്റര്‍ നീളമുള്ള മേല്‍പ്പാലം പണിതത്. അപകടാവസ്ഥയിലായ പാലത്തിന്റെ സ്ലാബിന്റെ ചില ഭാഗങ്ങള്‍ അടര്‍ന്നുവീണിരുന്നു. പാലം പൊളിച്ചുമാറ്റാതെ സ്ലാബ് ഉള്‍പ്പെടെ ബലപ്പെടുത്തുകയാണ്ചെയ്യുന്നത്. അടുത്തമാസം അവസാനത്തോടെ പാലം തുറക്കാനാകുമെന്നാണ് പ്രതീക്ഷിക്കുന്നത്.

kerala

റാപ്പര്‍ വേടനെതിരായ വിദ്വേഷ പ്രസംഗം; കേസരി മുഖ്യപത്രാധിപര്‍ എന്‍.ആര്‍ മധുവിനെതിരെ കേസ്

ആര്‍എസ്എസ് വാരികയായ കേസരി മുഖ്യപത്രാധിപര്‍ എന്‍.ആര്‍ മധുവിനെതിരെ കലാപാഹ്വാനത്തിനാണ് കേസ്

Published

on

റാപ്പര്‍ വേടനെതിരായ വിദ്വേഷ പ്രസംഗത്തില്‍ കേസരി മുഖ്യപത്രാധിപര്‍ എന്‍.ആര്‍ മധുവിനെതിരെ കേസ്. കിഴക്കേ കല്ലട സ്വദേശി വേലായുധന്റെ പരാതിയിലാണ്  ആര്‍എസ്എസ് വാരികയായ കേസരി മുഖ്യപത്രാധിപര്‍ എന്‍.ആര്‍ മധുവിനെതിരെ കലാപാഹ്വാനത്തിനാണ് കേസെടുത്തത്.

വേടന്റെ പാട്ടുകള്‍ ജാതി ഭീകരവാദം പ്രചരിപ്പിക്കുന്നവയാണ് എന്നായിരുന്നു മധുവിന്റെ വിദ്വേഷ പരാമര്‍ശം. കൊല്ലം കുണ്ടറയിലെ ക്ഷേത്ര പരിപാടിയിലായിരുന്നു പ്രസംഗം. വളര്‍ന്നുവരുന്ന തലമുറയിലേക്ക് വിഷം കുത്തിവെക്കുന്ന കലാഭാസമാണിത്. വേടന്റെ പിന്നില്‍ രാജ്യത്തിന്റെ വിഘടനം സ്വപ്‌നം കാണുന്ന സ്‌പോണ്‍സര്‍മാരുണ്ടെന്നും മധു ആരോപിച്ചിരുന്നു.

Continue Reading

kerala

തൃശൂരില്‍ തെരുവുനായ ആക്രമണം; 12 പേര്‍ക്ക് കടിയേറ്റു

ഇതിനുപിന്നലെ നായയെ ചത്ത നിലയില്‍ കണ്ടെത്തി.

Published

on

തൃശൂരില്‍ തെരുവുനായ ആക്രമണം. ചാലക്കുടി കുടപ്പുഴ ജനതാ റോഡ് പരിസരത്ത് 12 പേര്‍ക്കാണ് നായയുടെ കടിയേറ്റത്. ഇതിനുപിന്നലെ നായയെ ചത്ത നിലയില്‍ കണ്ടെത്തി. ചാലക്കുടി നഗരസഭയിലെ പതിനേഴാം വാര്‍ഡിലാണ് സംഭവം. നേരത്തെ ഇതേ വാര്‍ഡില്‍ രണ്ടാഴ്ച മുമ്പ് 7 പേര്‍ക്ക് തെരുവ് നായയുടെ കടിയേറ്റിരുന്നു.

മുന്‍വര്‍ഷങ്ങളെ അപേക്ഷിച്ച് സംസ്ഥാനത്ത് ഈ വര്‍ഷം തെരുവുനായ ശല്യം അതിരൂക്ഷമെന്ന് കണക്കുകള്‍ പുറത്തുവന്നിരുന്നു. ഇതുവരെ ഒന്നരലക്ഷത്തിലധികം പേര്‍ തെരുവ് നായയുടെ കടിയേറ്റ് ചികിത്സ തേടി. കഴിഞ്ഞവര്‍ഷം 3,16,793 പേര്‍ക്ക് നായയുടെ കടിയേറ്റപ്പോള്‍ 26 പേര്‍ പേവിഷബാധയേറ്റ് മരിച്ചു.

Continue Reading

kerala

മുതലപ്പൊഴിയില്‍ സമരക്കാരും പൊലീസും തമ്മില്‍ സംഘര്‍ഷം

അസിസ്റ്റന്റ് എഞ്ചിനീയറടക്കം ഓഫീസിലുണ്ടായിരുന്ന മുഴുവന്‍ ആളുകളെയും പൊലീസ് സംരക്ഷണത്തില്‍ പുറത്തെത്തിച്ചു

Published

on

മുതലപ്പൊഴിയില്‍ സംഘര്‍ഷം തുടരുന്നു. സമരക്കാരും പൊലീസും തമ്മില്‍ ഉന്തും തള്ളുമായി. സമരക്കാരെ നീക്കാനുള്ള പൊലീസ് ശ്രമത്തിനിടെയാണ് സംഭവം. അസിസ്റ്റന്റ് എഞ്ചിനീയറടക്കം ഓഫീസിലുണ്ടായിരുന്ന മുഴുവന്‍ ആളുകളെയും പൊലീസ് സംരക്ഷണത്തില്‍ പുറത്തെത്തിച്ചു.

ജനല്‍ തകര്‍ത്ത കേസില്‍ പൊലീസ് അറസ്റ്റ് ചെയ്ത മുജീബിനെ വിട്ടുകിട്ടണമെന്ന ആവശ്യത്തില്‍ ഉറച്ചു നില്‍ക്കുകയാണ് സമരക്കാര്‍. സ്ഥലത്ത് വീണ്ടും സംഘര്‍ഷ സാധ്യത കണക്കിലെടുത്ത് സമരക്കാരോട് പിരിഞ്ഞു പോകാന്‍ പൊലീസ് ആവശ്യപ്പെട്ടു. എന്നാല്‍ പിരിഞ്ഞു പോകാന്‍ സമരക്കാര്‍ തയാറായിട്ടില്ല. അതേസമയം, തീരദേശ റോഡിലൂടെയുള്ള ഗതാഗതം വീണ്ടും ആരംഭിച്ചു.

Continue Reading

Trending