Connect with us

News

ഇന്ത്യന്‍ പ്രീമിയര്‍ ലീഗില്‍ കോവിഡ് ടെന്‍ഷന്‍

ഇന്ത്യന്‍ പ്രീമിയര്‍ ലീഗ് ക്രിക്കറ്റിലിന്ന് നടക്കേണ്ട ഡല്‍ഹി ക്യാപിറ്റല്‍സ്- പഞ്ചാബ് കിംഗ്‌സ് മല്‍സരം സംശയത്തില്‍.

Published

on

മുംബൈ: ഇന്ത്യന്‍ പ്രീമിയര്‍ ലീഗ് ക്രിക്കറ്റിലിന്ന് നടക്കേണ്ട ഡല്‍ഹി ക്യാപിറ്റല്‍സ്- പഞ്ചാബ് കിംഗ്‌സ് മല്‍സരം സംശയത്തില്‍. ഡല്‍ഹി ക്യാമ്പില്‍ കോവിഡ് റിപ്പോര്‍ട്ട് ചെയ്യപ്പെട്ട സാഹചര്യത്തിലാണിത്. പൂനേയില്‍ നടക്കേണ്ട മല്‍സരം മുംബൈ ബ്രാബോണ്‍ സ്‌റ്റേഡിയത്തിലേക്ക് മാറ്റിയിട്ടുണ്ട്.

കളിക്കാര്‍ റോഡ് മാര്‍ഗം ബസില്‍ യാത്ര ചെയ്യുന്നത് ആരോഗ്യകരമായി നല്ലതല്ല എന്ന റിപ്പോര്‍ട്ടിനെ തുടര്‍ന്നാണ് കളി മുംബൈയില്‍ തന്നെയാക്കിയത്. ഓസ്‌ട്രേലിയക്കാരന്‍ മിച്ചല്‍ മാര്‍ഷ് ഉള്‍പ്പെടെ അഞ്ച് ഡല്‍ഹി താരങ്ങള്‍ക്കാണ് രോഗബാധ. ഇവരെല്ലാം ക്വാറന്റൈനിലാണ്.

ഇന്ന് രാവിലെ ആര്‍.ടി.പി.സി.ആര്‍ പരിശോധന നടത്തും.രോഗബാധ കൂടുതല്‍ താരങ്ങളിലേക്ക് വ്യാപിച്ചിട്ടില്ല എന്ന് ഉറപ്പ് വരുത്തിയതിന് ശേഷമായിരിക്കും മല്‍സരം. ബയോ ബബിളില്‍ കഴിയുന്ന ക്യാമ്പില്‍ എങ്ങനെയാണ് രോഗബാധ റിപ്പോര്‍ട്ട് ചെയ്തതെന്ന് വ്യക്തമല്ല.

അവസാന സീസണില്‍ ഇതേ സംഭവങ്ങള്‍ അരങ്ങേറിയതിനെ തുടര്‍ന്ന് ചാമ്പ്യന്‍ഷിപ്പ് പാതിവിഴിയില്‍ നിര്‍ത്തിയിരുന്നു. പിന്നീട് യു.എ.ഇയിലാണ് ചാമ്പ്യന്‍ഷിപ്പിന്റെ അവസാന ഭാഗം നടന്നത്. പോയിന്റ് ടേബിളില്‍ ഡല്‍ഹി എട്ടാമതും പഞ്ചാബ് ഏഴാമതുമാണ്. അഞ്ച് മല്‍സരങ്ങള്‍ കളിച്ച റിഷാഭ് പന്തും സംഘവും രണ്ട് മല്‍സരങ്ങളില്‍ മാത്രമാണ് ഇത് വരെ ജയിച്ചത്. മായങ്ക് അഗര്‍വാള്‍ നയിക്കുന്ന പഞ്ചാബ് മൂന്ന് മല്‍സരങ്ങളില്‍ വിജയിച്ചിട്ടുണ്ട്.

 

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

News

‘ശക്തമായ തെളിവുകളുണ്ട്’: ഇസ്രാഈലിന്റെ ആക്രമണത്തിന്റെ ഉത്തരവാദിത്തം യുഎസിനാണെന്ന് ഇറാന്‍

യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് ഈ ആക്രമണങ്ങളെക്കുറിച്ച് തനിക്ക് അറിയാമായിരുന്നുവെന്നും യുഎസ് ആയുധങ്ങളും ഉപകരണങ്ങളും ഇല്ലാതെ അവ സംഭവിക്കില്ലായിരുന്നുവെന്നും കൂടുതല്‍ ആക്രമണങ്ങള്‍ വരാനിരിക്കുന്നതായും പരസ്യമായും വ്യക്തമായും സ്ഥിരീകരിച്ചു.

Published

on

അമേരിക്കയുടെ കരാറും പിന്തുണയുമില്ലാതെ ഇറാന് നേരെയുള്ള ഇസ്രാഈല്‍ ആക്രമണം യാഥാര്‍ത്ഥ്യമാകില്ലെന്ന് ഇറാന്‍ വിദേശകാര്യ മന്ത്രി അബ്ബാസ് അരാഗ്ചി.

”സയണിസ്റ്റ് ഭരണകൂടത്തിന്റെ സൈനിക ആക്രമണങ്ങള്‍ക്ക് മേഖലയിലെ അമേരിക്കന്‍ സേനയുടെ പിന്തുണയും അവരുടെ താവളങ്ങളും നല്‍കിയതിന് ഞങ്ങളുടെ പക്കല്‍ നന്നായി രേഖപ്പെടുത്തപ്പെട്ടതും ഉറച്ചതുമായ തെളിവുകള്‍ ഉണ്ട്,” ഇറാന്റെ ഉന്നത നയതന്ത്രജ്ഞന്‍ ഞായറാഴ്ച തലസ്ഥാനമായ ടെഹ്റാനില്‍ വാര്‍ത്താ സമ്മേളനത്തില്‍ മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു.

യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് ഈ ആക്രമണങ്ങളെക്കുറിച്ച് തനിക്ക് അറിയാമായിരുന്നുവെന്നും യുഎസ് ആയുധങ്ങളും ഉപകരണങ്ങളും ഇല്ലാതെ അവ സംഭവിക്കില്ലായിരുന്നുവെന്നും കൂടുതല്‍ ആക്രമണങ്ങള്‍ വരാനിരിക്കുന്നതായും പരസ്യമായും വ്യക്തമായും സ്ഥിരീകരിച്ചു.

‘അതിനാല്‍, ഞങ്ങളുടെ അഭിപ്രായത്തില്‍, യുഎസ് ഈ ആക്രമണങ്ങളില്‍ പങ്കാളിയാണ്, അതിന്റെ ഉത്തരവാദിത്തം ഏറ്റെടുക്കണം.’

ഇസ്ഫഹാനിലെ നതാന്‍സിലുള്ള ഇറാന്റെ ആണവ കേന്ദ്രങ്ങള്‍ക്ക് നേരെ ഇസ്രാഈല്‍ നടത്തിയ ആക്രമണങ്ങളുമായി തങ്ങള്‍ക്ക് പങ്കില്ലെന്ന് ടെഹ്റാന് വിവിധ ഇടനിലക്കാര്‍ വഴി വാഷിംഗ്ടണില്‍ നിന്ന് സന്ദേശങ്ങള്‍ ലഭിച്ചിട്ടുണ്ടെന്നും എന്നാല്‍ തെളിവുകള്‍ ഉള്ളതിനാല്‍ ഈ അവകാശവാദം അവര്‍ വിശ്വസിക്കുന്നില്ലെന്നും അരാഗ്ചി പറഞ്ഞു.

‘അമേരിക്കന്‍ ഗവണ്‍മെന്റ് അതിന്റെ നിലപാട് വ്യക്തമായി പറയുകയും ആണവ കേന്ദ്രങ്ങള്‍ക്ക് നേരെയുള്ള ആക്രമണത്തെ വ്യക്തമായി അപലപിക്കുകയും ചെയ്യേണ്ടത് ആവശ്യമാണ്,” അദ്ദേഹം പറഞ്ഞു. ‘ഈ പ്രവൃത്തി അന്താരാഷ്ട്ര നിയമപ്രകാരം അപലപിക്കപ്പെട്ടിരിക്കുന്നു, ആണവായുധങ്ങളെക്കുറിച്ചുള്ള നല്ല വിശ്വാസം തെളിയിക്കാന്‍ യുഎസ് സര്‍ക്കാര്‍ സമാധാനപരമായ ആണവ കേന്ദ്രത്തിന് നേരെയുള്ള ആക്രമണത്തെ അപലപിക്കുകയും ഈ സംഘട്ടനത്തില്‍ നിന്ന് അകലം പാലിക്കുകയും ചെയ്യുമെന്നാണ് ഞങ്ങളുടെ പ്രതീക്ഷ.’

ഞായറാഴ്ച ഒമാന്റെ മധ്യസ്ഥതയില്‍ ഇറാനും യുഎസും ആറാം റൗണ്ട് ആണവ ചര്‍ച്ചകള്‍ നടത്താന്‍ തീരുമാനിച്ചിരിക്കെയാണ് ഇസ്രാഈല്‍ ആക്രമണം ഉണ്ടായതെന്ന് ചൂണ്ടിക്കാട്ടി, മുന്‍കാലങ്ങളില്‍ ചെയ്തതുപോലെ ചര്‍ച്ചകളും നയതന്ത്രവും നിര്‍ത്താന്‍ ഇസ്രാഈല്‍ ‘എന്തും ചെയ്യുമെന്ന്’ അരാഗ്ചി ഊന്നിപ്പറഞ്ഞു.

Continue Reading

kerala

കനത്ത മഴ; എട്ട് ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് നാളെ അവധി

Published

on

സംസ്ഥാനത്ത് കനത്ത മഴ തുടരുന്ന സാഹചര്യത്തില്‍ എട്ട് ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് നാളെ അവധി. കാസര്‍ഗോഡ്, കണ്ണൂര്‍, വയനാട്, കോഴിക്കോട്, മലപ്പുറം, തൃശൂര്‍, എറണാകുളം, ഇടുക്കി എന്നീ ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കാണ് അവധി പ്രഖ്യാപിച്ചത്. കണ്ണൂര്‍, കോഴിക്കോട് ജില്ലകളിലെ കോളജുകള്‍ക്ക് അവധി ബാധകമല്ല.

മറ്റു ജില്ലകളിലെ പ്രൊഫഷണല്‍ കോളജുകള്‍ ഉള്‍പ്പടെയുള്ള വിദ്യാലയങ്ങള്‍, അങ്കണവാടികള്‍, മദ്രസകള്‍, ട്യൂഷന്‍ സെ്ന്ററുകള്‍, സ്പെഷ്യല്‍ ക്ലാസുകള്‍ എന്നിവയ്ക്കാണ് അവധി. കുട്ടനാട് താലൂക്കിലും മാഹിയിലും വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ അവധി പ്രഖ്യാപിച്ചിട്ടുണ്ട്. നേരത്തെ നിശ്ചയിച്ച പരീക്ഷകള്‍ക്കും, അഭിമുഖങ്ങള്‍ക്കും, റെസിഡന്‍ഷ്യല്‍ സ്‌കൂളുകള്‍, റസിഡന്‍ഷ്യല്‍ കോളജുകള്‍ എന്നിവയ്ക്കും അവധി ബാധകമല്ല.

നാളെ (ജൂണ്‍ 16 തിങ്കളാഴ്ച) കോഴിക്കോട് ജില്ലയില്‍ റെഡ് അലര്‍ട്ട് പ്രഖ്യാപിച്ച സാഹചര്യത്തില്‍ സ്‌കൂളുകള്‍ക്ക് അവധിയാണ്. അങ്കണവാടികള്‍, മദ്‌റസകള്‍, ട്യൂഷന്‍ സെന്ററുകള്‍ തുടങ്ങിയവയ്ക്കും അവധി ബാധകമായിരിക്കുമെന്ന് കലക്ടര്‍ സ്‌നേഹില്‍ കുമാര്‍ സിങ് അറിയിച്ചു.

ശക്തമായ കാറ്റും മഴയും കണക്കിലെടുത്ത് എറണാകുളം ജില്ലയില്‍ ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ച സാഹചര്യത്തില്‍ പ്രൊഫഷണല്‍ കോളേജുകള്‍ ഉള്‍പ്പെടെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും തിങ്കളാഴ്ച്ച ( ജൂണ്‍ 16) അവധിയായിരിക്കുമെന്ന് ജില്ലാ കലക്ടര്‍ എന്‍.എസ്.കെ ഉമേഷ് അറിയിച്ചു. അങ്കണവാടികള്‍ക്കും ട്യൂഷന്‍ സെന്ററുകള്‍ക്കുംഅവധി ബാധകമാണ്.

തൃശൂര്‍ ജില്ലയില്‍ മുന്‍കൂട്ടി നിശ്ചയിച്ച പരീക്ഷകള്‍ക്കും അഭിമുഖങ്ങള്‍ക്കും മാറ്റമുണ്ടായിരിക്കില്ല. വയനാട് ജില്ലയില്‍ റെഡ് അലര്‍ട്ടും കാസര്‍കോട് ജില്ലയില്‍ റെഡ് അലര്‍ട്ടും തൃശൂര്‍ ജില്ലയില്‍ ഓറഞ്ച് അലര്‍ട്ടും നിലനില്‍ക്കുന്ന സാഹചര്യത്തിലാണ് അവധി. വടക്കന്‍ കേരളത്തില്‍ അതിതീവ്രമഴ മുന്നറിയിപ്പ് നല്‍കി. വരും ദിവസങ്ങളില്‍ മഴ കനക്കുമെന്നാണ് മുന്നറിയിപ്പ്.

കണ്ണൂര്‍ ജില്ലയില്‍ ശക്തമായ മഴ കാരണം റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചിരിക്കുന്നതിനാലും കനത്ത മഴ തുടരുന്ന സാഹചര്യത്തിലും ജില്ലയിലെ സ്‌കൂളുകള്‍, അങ്കണവാടികള്‍, മതപഠന സ്ഥാപനങ്ങള്‍, ട്യൂഷന്‍ സെന്ററുകള്‍ എന്നിവയ്ക്ക് നാളെ (16/06/2025, തിങ്കളാഴ്ച) അവധി പ്രഖ്യാപിച്ചതായി കലക്ടര്‍ അറിയിച്ചു.

വയനാട് ജില്ലയിലെ റസിഡന്‍ഷ്യല്‍ സ്‌കൂളുകള്‍ക്കും റസിഡന്‍ഷ്യല്‍ കോളജുകള്‍ക്കും അവധി ബാധകമല്ലെന്ന് കലക്ടര്‍ അറിയിച്ചു.

Continue Reading

kerala

മഴ കനക്കുന്നു; അഞ്ചു ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് നാളെ അവധി

ശൂര്‍ ജില്ലയില്‍ മുന്‍കൂട്ടി നിശ്ചയിച്ച പരീക്ഷകള്‍ക്കും അഭിമുഖങ്ങള്‍ക്കും മാറ്റമുണ്ടായിരിക്കില്ല.

Published

on

കനത്ത മഴ തുടരുന്ന സാഹചര്യത്തില്‍ അഞ്ചു ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് നാളെ അവധി. മലപ്പുറം, കണ്ണൂര്‍, വയനാട്, തൃശൂര്‍, കാസര്‍കോട് ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കാണ് തിങ്കളാഴ്ച അവധി പ്രഖ്യാപിച്ചത്. പ്രഫഷനല്‍ കോളജുകള്‍, അങ്കണവാടികള്‍, നഴ്സറികള്‍, ട്യൂഷന്‍ സെന്ററുകള്‍ ഉള്‍പ്പടെയുള്ള എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും അവധി ബാധകമാണ്.

തൃശൂര്‍ ജില്ലയില്‍ മുന്‍കൂട്ടി നിശ്ചയിച്ച പരീക്ഷകള്‍ക്കും അഭിമുഖങ്ങള്‍ക്കും മാറ്റമുണ്ടായിരിക്കില്ല. വയനാട് ജില്ലയില്‍ റെഡ് അലര്‍ട്ടും കാസര്‍കോട് ജില്ലയില്‍ റെഡ് അലര്‍ട്ടും തൃശൂര്‍ ജില്ലയില്‍ ഓറഞ്ച് അലര്‍ട്ടും നിലനില്‍ക്കുന്ന സാഹചര്യത്തിലാണ് അവധി. വടക്കന്‍ കേരളത്തില്‍ അതിതീവ്രമഴ മുന്നറിയിപ്പ് നല്‍കി. വരും ദിവസങ്ങളില്‍ മഴ കനക്കുമെന്നാണ് മുന്നറിയിപ്പ്.

വയനാട് ജില്ലയിലെ റസിഡന്‍ഷ്യല്‍ സ്‌കൂളുകള്‍ക്കും റസിഡന്‍ഷ്യല്‍ കോളേജുകള്‍ക്കും അവധി ബാധകമല്ലെന്ന് കലക്ടര്‍ അറിയിച്ചു. കണ്ണൂര്‍ ജില്ലയില്‍ ശക്തമായ മഴ കാരണം റെഡ് അലര്‍ട്ട് പ്രഖ്യാപിച്ച സാഹചര്യത്തില്‍ കണ്ണൂര്‍ ജില്ലയിലെ സ്‌കൂളുകള്‍, അങ്കണവാടികള്‍, മതപഠന സ്ഥാപനങ്ങള്‍, ട്യൂഷന്‍ സെന്ററുകള്‍ എന്നിവക്ക് തിങ്കളാഴ്ച ജില്ല കലക്ടര്‍ അവധി പ്രഖ്യാപിച്ചു.

Continue Reading

Trending