Health
കൊവാക്സിനും പാര്‍ശ്വഫലം; വാക്സിന് സ്വീകരിച്ച 30 ശതമാനം പേര്‍ക്കും ഒരു വര്‍ഷത്തിനിടെ ആരോഗ്യപ്രശ്നമുണ്ടായെന്ന് പഠനം
ആസ്ട്രസെനേക്കയുടെ കൊവിഡ് പ്രതിരോധ വാക്സിനായ കൊവിഷീല്‍ഡിന് ഗുരുതര പാര്‍ശ്വഫലങ്ങളുണ്ടെന്ന വെളിപ്പെടുത്തലിന് പിന്നാലെ, ഇന്ത്യന്‍ നിര്‍മിത വാക്സിനായ കൊവാക്സിനും പാര്‍ശ്വഫലങ്ങളുണ്ടെന്ന് പഠന റിപ്പോര്‍ട്ട്
ന്യൂഡല്‍ഹി: ആസ്ട്രസെനേക്കയുടെ കൊവിഡ് പ്രതിരോധ വാക്സിനായ കൊവിഷീല്‍ഡിന് ഗുരുതര പാര്‍ശ്വഫലങ്ങളുണ്ടെന്ന വെളിപ്പെടുത്തലിന് പിന്നാലെ, ഇന്ത്യന്‍ നിര്‍മിത വാക്സിനായ കൊവാക്സിനും പാര്‍ശ്വഫലങ്ങളുണ്ടെന്ന് പഠന റിപ്പോര്‍ട്ട്. ബനാറസ് ഹിന്ദു സര്‍വകലാശാലയിലെ ഗവേഷകര്‍ നടത്തിയ പഠനത്തിലാണ് കണ്ടെത്തല്‍.
കൊവാക്സിന് സ്വീകരിച്ച 926 പേരിലാണ് ഗവേഷകര്‍ പഠനം. ഇതില്‍,635 കൗമാരക്കാരും 291 മുതിര്‍ന്നവരും ഉള്‍പ്പെട്ടിരുന്നു.50 ശതമാനത്തിനടുത്തോളം പേര്‍ക്ക് വാക്സിന് സ്വീകരിച്ചതിന് ശേഷമുള്ള ഒരു വര്‍ഷത്തിനിടെ ആരോഗ്യപ്രശ്നങ്ങളുണ്ടായി.വാക്സിന് സ്വീകരിച്ചവരില്‍ ഒരു ശതമാനം പേര്‍ക്കാണ് ഗുരുതാരമായ പാര്‍ശ്വഫലം കണ്ടെത്തിയത്.ശ്വാസകോശ രോഗങ്ങള്‍, ത്വക്ക് രോഗങ്ങള്‍, നാഡീസംബന്ധ അസുഖങ്ങല്‍ തുടങ്ങിയ പ്രശ്നങ്ങളാണ് കൗമാരക്കാരിലുണ്ടായത്.പാര്‍ശ്വഫലങ്ങള്‍ കണ്ടെത്തിയവരുടെ മുന്‍കാല അസുഖ വിവരങ്ങള്‍ ഉള്‍പ്പെടെ വിശകലനം ചെയ്യണം. കൊവാക്സിന് സുരക്ഷിതമാണെന്നത് സംബന്ധിച്ച് നിരവധി പഠനങ്ങള്‍ ജേണലുകള്‍ പ്രസിദ്ധീകരിച്ചിട്ടുണ്ടെന്നും ഭാരത് ബയോടെക് പ്രതികരിച്ചു
Health
വയറ്റില്‍ കത്രിക കുടിങ്ങിയ സംഭവം: ‘കത്രിക പുറത്തെടുത്തിട്ടും അനുഭവിക്കുന്നത് വലിയ ആരോഗ്യപ്രശ്നങ്ങള്‍, തുടര്‍ ചികിത്സ ഉറപ്പാക്കണം: ഹര്‍ഷിന
ഇന്ന് സെക്രട്ടേറിയറ്റിന് മുന്നില്‍ നടത്തുന്ന സത്യഗ്രഹസമരം പ്രതിപക്ഷ നേതാവ് വി ഡി സതീശന് ഉദ്ഘാടനം ചെയ്യും

കോഴിക്കോട് മെഡിക്കല്‍ കോളജില്‍ പ്രസവശസ്ത്രക്രിയയ്ക്കിടെ വയറ്റില്‍ കത്രിക കുടുങ്ങിയ ഹര്‍ഷിന വീണ്ടും സമരത്തിലേക്ക്. ഇന്ന് സെക്രട്ടേറിയറ്റിന് മുന്നില്‍ നടത്തുന്ന സത്യഗ്രഹസമരം പ്രതിപക്ഷ നേതാവ് വി ഡി സതീശന് ഉദ്ഘാടനം ചെയ്യും. താന്‍ വലിയ ആരോഗ്യപ്രശ്നമാണ് അനുഭവിക്കുന്നതെന്നും തുടര്‍ ചികിത്സ സര്‍ക്കാര്‍ ഉറപ്പാക്കണമെന്നുമാണ് ഹര്‍ഷിനയുടെ ആവശ്യം.
ചികിത്സാപ്പിഴവിനെ തുടര്‍ന്ന് താന്‍ ഇപ്പോഴും അനുഭവിച്ചുവരുന്ന ആരോഗ്യപ്രശ്നങ്ങള്‍ക്കും വേദനയ്ക്കും നഷ്ടപരിഹാരം നല്‍കണമെന്നും സര്‍ക്കാര്‍ തന്റെ തുടര്‍ ചികിത്സ ഉറപ്പാക്കണമെന്നുമാണ് ഹര്‍ഷിനയുടെ ആവശ്യം. രാവിലെ 10 മണിക്കാണ് സമരത്തിന്റെ ഉദ്ഘാടനം നടക്കുക. 2017 നവംബര്‍ 30 ന് കോഴിക്കോട് മെഡിക്കല്‍ കോളജില്‍ വെച്ച് നടത്തിയ മൂന്നാമത്തെ പ്രസവശസ്ത്രക്രിയക്കിടെയാണ് ഹര്‍ഷിനയുടെ വയറ്റില്‍ കത്രികകുടുങ്ങിയത്.
കഴിഞ്ഞ എട്ട് വര്‍ഷത്തോളമായി ദുരിതം അനുവഭവിക്കുകയാണെന്ന് ഹര്‍ഷിന പറയുന്നു. രണ്ടരവര്‍ഷം മുന്‍പ് വയറ്റില്‍ നിന്ന് കത്രിക പുറത്തെടുത്തു. പക്ഷേ ഇപ്പോള്‍ മുന്പുണ്ടായിരുന്നതിനേക്കാള് വലിയ ആരോഗ്യപ്രശ്നങ്ങളാണ് താന്‍ ഇപ്പോള്‍ നേരിടുന്നത്. ആരോഗ്യമന്ത്രി അടക്കമുള്ളവര്‍ അടുത്തെത്തി 15 ദിവസത്തിനുള്ളില്‍ നീതി നടപ്പാക്കുമെന്നാണ് പറഞ്ഞത്. എന്നാല്‍ വാക്കുകൊണ്ട് പറഞ്ഞതല്ലാതെ ആരും നീതിയുടെ അടുത്ത് പോലും എത്തിയിട്ടില്ല.
അവസാന പ്രതീക്ഷയായ കോടതിയില്‍ പോലും സര്‍ക്കാര്‍ കൂടെയുണ്ടെന്ന് പറഞ്ഞതല്ലാതെ വേറൊന്നും നടന്നില്ല. പ്രതികളായ ഡോക്ടര്‍മാര്‍ ഹൈക്കോടതിയില്‍ ഹര്‍ജി കൊടുക്കുകയും തനിക്ക് വേണ്ടി വാദിക്കേണ്ടിയിരുന്ന പ്രോസിക്യൂഷന് മൗനമായി ഇരിക്കുകയുമാണ് അവിടെ ഉണ്ടായതെന്നും ഇത്രയും അനുഭവിച്ചയാള്‍ക്ക് നീതി നല്‍കിയില്ലെങ്കില്‍ വേറെ ആര് അത് നല്‍കുമെന്നും ഹര്‍ഷിന ചോദിക്കുന്നു.
Health
കുട്ടിയുടെ പ്ലാസ്റ്ററിട്ട കൈ മുറിച്ചു മാറ്റിയ സംഭവം: ഡോക്ടര്‍മാരെ ബലിയാടാക്കിയെന്ന് കെ.ജി.എം.ഒ.എ

തിരുവനന്തപുരം: പാലക്കാട് ഒന്‍പതു വയസുകാരിയുടെ വലതു കൈ മുറിച്ചുമാറ്റേണ്ടി വന്ന സംഭവത്തില്‍ പാലക്കാട് ജില്ലാ ആശുപത്രിയിലെ രണ്ട് ഡോക്ടമാര്‍ക്കെതിരെ എടുത്ത നടപടിക്കെതിരെ ഡോക്ടര്‍മാരുടെ സംഘടന കെ.ജി.എം.ഒ.എ രംഗത്തെത്തി. ചികിത്സാ പ്രോട്ടോക്കോള്‍ ലംഘിച്ചെന്നു കണ്ടെത്തിയതിന്റെ അടിസ്ഥാനത്തിലാണ് നടപടിയെന്നാണ് സര്‍ക്കാര്‍ ഉത്തരവില്‍ പറഞ്ഞിരുന്നത്. എന്നാല്‍ ആരോഗ്യമേഖല നേരിടുന്ന യഥാര്‍ഥ പ്രശ്നങ്ങള്‍ മറച്ചുവയ്ക്കാനും അതിനെതിരെ ഉണ്ടാകാന്‍ ഇടയുള്ള പൊതുജന വികാരം തടയാനുമാണ് ഡോക്ടര്‍മാരെ ബലിയാടാക്കുന്ന നടപടി സര്‍ക്കാര്‍ സ്വീകരിച്ചിരിക്കുന്നതെന്ന് കെ.ജി.എം.ഒ.എ കുറ്റപ്പെടുത്തി.
ചികിത്സയില്‍ സംഭവിക്കാവുന്ന അപൂര്‍വമായ സങ്കീര്‍ണതയെ, ചികിത്സാപ്പിഴവായി വ്യാഖ്യാനിച്ച് ഡോക്ടര്‍മാരെ ബലിയാടാക്കാനുള്ള ശ്രമം ഒരുതരത്തിലും അംഗീകരിക്കാന്‍ ആവില്ലെന്ന് സംഘടന വ്യക്തമാക്കി. സസ്പെന്ഷന് ഉത്തരവില്‍ പറഞ്ഞിരിക്കുന്നത് പോലെ ഏതെങ്കിലും രീതിയിലുള്ള ചികിത്സാ പ്രോട്ടോക്കോള്‍ ലംഘനം ഉണ്ടായിട്ടുള്ളതായി ഒരു രേഖയും ലഭ്യമല്ല. മാത്രവുമല്ല അസ്ഥിരോഗ ചികിത്സയില്‍ ഏതെങ്കിലും രീതിയിലുള്ള ചികിത്സാ പ്രോട്ടോകോള്‍ ആരോഗ്യവകുപ്പ് ഇതുവരെ പുറപ്പെടുവിച്ചിട്ടുമില്ല.
ഏറെ പരിമിതമായ സാഹചര്യങ്ങളില്‍ സാധ്യമാവുന്നതില്‍ ഏറ്റവും മികച്ച സേവനം നല്കുന്ന സര്‍ക്കാര്‍ ഡോക്ടര്‍മാരുടെ ആത്മവീര്യം തകര്‍ക്കുന്ന സമീപനം അവരെ പ്രതിരോധാത്മക ചികിത്സയിലേക്കു തള്ളിവിടാന്‍ മാത്രമേ ഉപകരിക്കൂ. യാഥാര്‍ഥ്യങ്ങള്‍ ഉള്‍ക്കൊള്ളാതെ എടുത്തുചാടിയുള്ള അച്ചടക്ക നടപടിയില്‍നിന്നു സര്‍ക്കാര്‍ പിന്മാറണമെന്നും സമഗ്രവും നിഷ്പക്ഷമായ അന്വേഷണം ഉറപ്പാക്കി യാഥാര്‍ഥ്യം കണ്ടെത്താന്‍ ശ്രമിക്കണമെന്നും പ്രസിഡണ്ട് ഡോ. പി.കെ.സുനില്‍, ജനറല്‍ സെക്രട്ടറി ഡോ. ജോബിന് ജി. ജോസഫ് എന്നിവര്‍ അറിയിച്ചു.
കളിക്കുന്നതിനിടെ വീണു പരുക്കേറ്റതിനെത്തുടര്‍ന്നു പാലക്കാട് ജില്ലാ ആശുപത്രിയില്‍ നിന്നു പ്ലാസ്റ്ററിട്ട നാലാം ക്ലാസുകാരിയുടെ കൈ പഴുപ്പു വ്യാപിച്ചതോടെയാണ് മുട്ടിനുതാഴെ മുറിച്ചുമാറ്റിയത്. ജില്ലാ ആശുപത്രിയില്‍ ചികിത്സപ്പിഴവുണ്ടായെന്നാണ് കുടുംബത്തിന്റെ ആരോപണം. പാലക്കാട് പല്ലശ്ശന ഒഴിവുപാറ സ്വദേശികളായ വിനോദ് പ്രസീത ദമ്പതികളുടെ മകളാണ് വിനോദിനി. പഴുപ്പ് വ്യാപിച്ചതോടെ കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. അവിടെവച്ചാണ് കൈ മുറിച്ചു മാറ്റിയത്.

ചികിത്സാ പിഴവ്മൂലം കൈമുറിച്ചുമാറ്റേണ്ടിവന്ന ഒരു നാലാംക്ലാസുകാരി പെണ്‍കുട്ടി കഴിഞ്ഞ ദിവസം കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍വെച്ച് അടക്കാനാവാത്ത സങ്കടത്തോടെ സ്വന്തം അമ്മയോട് ചോദിച്ച ചോദ്യമാണിത്. പല്ലശ്ശന ഒഴിവുപാറ പ്രസിദ -വിനോദ് ദമ്പതികളുടെ മകള്‍, ഒമ്പതുവയസുകാരി വിനോദിനിയുടെ വലതു കൈയാണ് മെഡിക്കല്‍ കോളജില്‍ വെച്ച് കഴിഞ്ഞ ദിവസം മുറിച്ചുമാറ്റിയത്. ഡോക്ടര്‍മാരുടെ അനാസ്ഥയും ആരോഗ്യവകുപ്പിന്റെ പിടിപ്പുകേടുംകാരണം സംസ്ഥാനത്ത് സര്‍ക്കാര്‍ ആശുപത്രികളില്‍ സംഭവിച്ചുകൊണ്ടിരിക്കുന്ന ചികിത്സാപിഴവുകളുടെ ഏറ്റവും ഒടുവിലത്തെ ഇരയാണ് വിനോദിനി. തങ്ങളുടെ കഴിവുകേടുകള്‍ മറച്ചുവെക്കാനും സ്വയംകെട്ടിപ്പൊക്കിയ ഇമേജ് തകരാതിരിക്കാനുമായി ശരിയായ അന്വേഷണങ്ങള്‍ നടത്താനോ കുറ്റക്കാര്‍ക്കെതിരെ നടപടി സ്വീകരിക്കാനോ തയാറാകാത്ത ആരോഗ്യ വകുപ്പിന്റെ സമീപനമാണ് ഒന്നിനുപിറകെ ഒന്നായി ധാരുണമായ ഇത്തരം സംഭവങ്ങള്‍ സംസ്ഥാനത്ത് ആവര് ത്തിച്ചുകൊണ്ടിരിക്കുന്നതിന്റെ പിന്നില്‍. നേരത്തെയുണ്ടായ സംഭവങ്ങളിലെന്നപോലെ ഇക്കാര്യത്തിലും ഡോക്ടര്‍മാരെ സംരക്ഷിക്കുന്ന റിപ്പോര്‍ട്ട് പുറത്തുവന്നത് ഈ യാഥാര്‍ത്ഥ്യത്തിന് അടിവരയിടുകയാണ്.
സെപ്തംബര്‍ 24ന് കളിക്കുന്നതിനിടെ വീണ്കൈക്ക് പരിക്കേറ്റ വിനോദിനിയെ ചിറ്റൂര്‍ താലൂക്ക് ആശുപത്രിയിലാണ് ആദ്യം എത്തിച്ചത്. ഇവിടെ ഡോക്ടര്‍മാരില്ലെന്ന കാരണത്താല്‍ പാലക്കാട് ജില്ലാ ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു. എക്സറേ പരിശോധിച്ച് കൈയിന്റെ രണ്ട് എല്ലുകള്‍ക്കും പൊട്ടലുണ്ടെന്ന് പറഞ്ഞ ഡോക്ടര്‍മാര്‍, സര്‍ജറി ആവശ്യമില്ലാത്ത ക്ലോസ്ഡ് മാനിപ്പുലേഷന് റിഡക്ഷന്‍ ചികിത്സയാണ് നല്‍കിയത്. ഇതിന് ശേഷം മറ്റൊരു എക്സ്റേ എടുത്ത് പരിശോധിച്ച് എല്ലുകള്‍ പൂര്വസ്ഥിതിയാണെന്ന് ഉറപ്പാക്കി പിറ്റേദിവസം ഒ.പിയില്‍ എത്താനാവശ്യപ്പെട്ട് വീട്ടിലേക്ക് മടക്കി അയക്കുകയായിരുന്നു. പിറ്റേദിവസം കുട്ടിയെ എല്ല് രോഗ വിഭാഗത്തിലും കാണിച്ചെങ്കിലും ഡോക്ടര്‍മാര്‍ പ്രശ്നങ്ങളൊന്നും കണ്ടെത്തിയില്ല. വേദനസംഹാരി ഗുളികകള്‍ നല്കി രണ്ടാം ദിവസവും മടക്കിയ കുട്ടിയെ അഞ്ച് ദിവസത്തിന് ശേഷം കൈകള്‍ നിറംമങ്ങി ഗുരുതരാവസ്ഥയില്‍ വീണ്ടും ആശുപത്രിയില്‍ എത്തിക്കുകയായിരുന്നു. ഈ സമയത്ത് മാത്രമാണ് രക്തയോട്ടം തടസ്സപ്പെട്ടിട്ടുണ്ടോ എന്നറിയാന്‍ യു.എസ്.ജി ആര്‍ടീരിയല്‍ ഡോപ്ളര്‍ ടെസ്റ്റ് നടത്തുന്നത്. ഈ പരിശോധനയില്‍ രണ്ട് പ്രധാന ധമനികളിലും രക്തപ്രവാഹമില്ലെന്ന് കണ്ടെത്തി. കൂടുതല്‍ ഗുരുതരാവസ്ഥയിലായതോടെ കാര്‍ഡിയോളജി ചികിത്സാ സൗകര്യമുള്ള കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്ക് റഫര്‍ ചെയ്യുകയാണുണ്ടായത്. ഇവിടെ നടത്തിയ പരിശോധനയില്‍ കുഞ്ഞിന്റെ ജീവന് രക്ഷിക്കാന്‍ മറ്റുമാര്ഗവുമില്ലെന്ന് വ്യക്തമാക്കി കൈമുറിച്ചുമാറ്റുകയായിരുന്നു. കൈയ്യിന്റെ അവസ്ഥകണ്ട് ‘ഇതെന്താ മാംസക്കെട്ടാണോ ഇങ്ങനെ പൊതിഞ്ഞു അയക്കാനെന്നും ഈ പഴുപ്പൊന്നും പാലക്കാട്ടെ ഡോക്ടര്‍മാര്‍ കണ്ടില്ലേ’ എന്നും കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയിലെ ഡോക്ടര്‍മാര്‍ ചോദിച്ചതായി കുട്ടിയുടെ ബന്ധുക്കള്‍ സാക്ഷ്യപ്പെടുത്തുകയുണ്ടായി.
പ്രസ്തുത സംഭവത്തിലാണ് ചികിത്സ പിഴവൊന്നുമുണ്ടായിട്ടില്ലെന്ന വിശദീകരണവുമായി പാലക്കാട് ജില്ലാ ആശുപത്രി സൂപ്രണ്ട് ഇന്നലെ രംഗത്തിത്തിയിരിക്കുന്നത്. പ്ലാസ്റ്റര്‍ ഇട്ടതുകൊണ്ടുള്ള പ്രശ്നമല്ലെന്നും കയ്യില്‍ വലിയ മുറിവ് ഉണ്ടായിരുന്നില്ലെന്നുമാണ് സൂപ്രണ്ടിന്റെ വിശദീകരണം. പാലക്കാട് ഡിഎംഒ നിയോഗിച്ച രണ്ട് ഡോക്ടര്‍മാരാണ് സംഭവം അന്വേഷിച്ചത്. ഡ്യൂട്ടി ഡോക്ടറുടെയും വകുപ്പ് മേധാവിയുടെയും മൊഴിയുടെ അടിസ്ഥാനത്തിലാണ് റിപ്പോര്‍ട്ട് തയ്യാറാക്കിയത്. പതിവുപോലെ ഇത് അപ്പാടെ വിഴുങ്ങി ഇനി ആരോഗ്യകേരളത്തിന്റെ മഹത്വം ഉദ്ഘോഷിക്കാന്‍ മാധ്യമങ്ങളെ കാണുന്ന വകുപ്പ് മന്ത്രിയെയാണ് വരുംനാളില്‍ കേരളം കാണാനിരിക്കുന്നത്. രണ്ടാം പിണറായി സര്‍ക്കാറിന്റെ കാലത്ത് ഇത്തരം പൊറാട്ടുനാടകങ്ങള്‍ പതിവുപല്ലവിയായി മാറിയ സാഹചര്യമാണ് സംസ്ഥാനത്തുള്ളത്. തെയ്റോയ്ഡ് ശസ്ത്രക്രിയയെ തുടര്‍ന്ന് തിരുവനന്തപുരം സ്വദേശിയായ സുമയ്യ എന്ന യുവതിയുടെ നെഞ്ചില്‍ ട്യൂബ് കുടുങ്ങിയ സംഭവത്തിലും തനിയാവര്‍ത്തനമായിരുന്നു. ആരോഗ്യവകുപ്പിന് പരാതി ലഭിച്ചിരുന്നില്ലെങ്കിലും വിഷയം ശ്രദ്ധയില്‍പ്പെട്ടിരുന്നുവെന്നും അന്വേഷണം നടത്തിയിരുന്നുവെന്നും എന്നാല്‍ യുവതിക്ക് മറ്റ് ആരോഗ്യപ്രശ്നങ്ങളൊന്നുമില്ലാത്തതിനാല്‍ തുടര്‍നടപടികള്‍ എടുക്കാതിരിക്കുകയായിരുന്നുവെന്നുമാണ് അന്ന് അധികൃതരുടെ വിശദീകരണമുണ്ടായത്. ഡോക്ടര്‍മാരുടെ ഭാഗത്ത് നിന്ന് ഗുരുതരമായ പിഴവാണുണ്ടായതെന്നും തനിക്ക് നീതി ലഭിക്കണമെന്നും നെഞ്ചില്‍
കുടുങ്ങിക്കിടക്കുന്ന ഗൈഡ് വയര്‍ കാരണം ഭാവിയില്‍ ഉണ്ടായേക്കാവുന്ന ആരോഗ്യ പ്രശ്നങ്ങളെക്കുറിച്ച് വ്യക്ത മായ വിശദീകരണം വേണമെന്നുവിദഗ്ധ ചിക്തിസനല് കണമെന്നുമെല്ലാമുള്ള സുമയ്യയുടെ ആവശ്യങ്ങള്‍ പക്ഷേ വൃതാവിലാവുകയായിരുന്നു.
കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ നടന്ന മൂന്നാമത്തെ പ്രസവ ശസ്ത്രക്രിയക്ക് ശേഷം കുടുങ്ങിയ കത്രിക അഞ്ച് വര്‍ഷമാണ് ഹര്‍ഷിനയ്ക്ക് വയറ്റില്‍ ചുമക്കേണ്ടിവന്നത്. സ്വകാര്യ ആശുപത്രിയിലെ സിടി സ്കാനിങ്ങിലാണ് കത്രിക കുടുങ്ങിയതായി കണ്ടെത്തുന്നത്. രോഗിയുടെ വയറ്റില്‍ കണ്ടെത്തിയ കത്രിക മെഡിക്കല്‍ കോളജ് ആശുപത്രിയിലേതല്ലെന്നായിരുന്നു അന്നത്തെ ആഭ്യന്തര അന്വേഷണ റിപ്പോര്‍ട്ടിലുണ്ടായിരുന്നത്. പ്രശസ്തിയുടെയും പത്രാസിന്റെയും ലോകത്ത് നിന്ന് ഇറങ്ങി വന്ന് കാര്യങ്ങളുടെ നിജസ്ഥിതി മനസ്സിലാക്കാനും യാഥാര്‍ത്ഥ്യബോധത്തോടെ പെരുമാറാനും പ്രതികരിക്കാനുമെല്ലാം ഇനിയെങ്കിലും വകുപ്പ് മന്ത്രി തയാറാവണമെന്നാണ് ഈ നാടിന് അവരോട് വിനീതമായി അഭ്യര്‍ത്ഥിക്കാനുള്ളത്. ചികിത്സാപിഴവുമൂലം ജനങ്ങള്‍ക്ക് ജീവനും ജീവിതവുമെല്ലാം നഷ്ടപ്പെട്ടുകൊണ്ടിരിക്കുന്ന ഈ സാഹചര്യത്തിലും അതെല്ലാം നിസാരമായിക്കണ്ട് വാചാടോപങ്ങളില്‍ അഭിരമിക്കാന്‍ മന്ത്രിക്ക് എങ്ങനെയാണ് സാധിക്കുന്നത്. പതിറ്റാണ്ടുകളുടെ പരിശ്രമത്തിലൂടെ നേടിയെടുത്ത നമ്മുടെ ആരോഗ്യരംഗത്തെ മുന്നോട്ടുനയി ക്കാനായില്ലെങ്കിലും അതിനെ തകര്‍ക്കാനുതകുന്ന നീക്ക ങ്ങളില്നിന്നെങ്കിലും മന്ത്രി വിട്ടുനില്‍ക്കേണ്ടതുണ്ട്.
-
News1 day ago
എഴുത്തുകാരന് റിഫ്അത് അല്‍ അര്ഈറിന്റെ ഗസ്സയുടെ കവിത ‘ഞാന്‍ മരിക്കേണ്ടി വന്നാല്‍’ ( If I Must Die)
-
kerala1 day ago
‘തട്ടിപ്പ് തുടര്‍ന്ന് കെടി ജലീല്‍’ സര്‍വീസ് ബുക്ക് തിരുത്തി പെന്ഷന് വാങ്ങാന്‍ ശ്രമം
-
india2 days ago
ആക്രമണ ദൃശ്യം ഉപയോഗിച്ച് ബ്ലാക്ക്മെയില്‍; ഡല്‍ഹിയില്‍ MBBS വിദ്യാര്‍ത്ഥിനിയെ ഒരു മാസത്തോളം ബലാത്സംഗത്തിനിരയാക്കി
-
Health3 days ago
സ്ട്രോക്കിന്റെ ലക്ഷണങ്ങൾ; മഅ്ദനിയെ ഐസിയുവിലേക്ക് മാറ്റി
-
kerala3 days ago
ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കുള്ള സാധ്യത; അടുത്ത 5 ദിവസത്തേക്കുള്ള മഴ സാധ്യത പ്രവചനം
-
kerala3 days ago
സിഎംആർഎൽ- എക്സാലോജിക് ഇടപാടിൽ വിജിലന്‍സ് അന്വേഷണം വേണം; മാത്യു കുഴന്‍നാടന്‍ സുപ്രിം കോടതിയില്‍
-
india3 days ago
ജയ്പൂരിലെ സവായ് മാന്‍ സിംഗ് ആശുപത്രിയിലെ ഐസിയുവില്‍ വന്‍ തീപിടിത്തം; ആറ് പേര് മരിച്ചു
-
kerala2 days ago
പാലക്കാട് കുട്ടിയുടെ കൈ മുറിച്ച് മാറ്റിയ സംഭവം; രണ്ട് ഡോക്ടര്‍മാര്‍ക്ക് സസ്പെന്ഷന്