Connect with us

kerala

കോട്ടയം നഴ്‌സിംഗ് കോളേജ് റാഗിങ്ങ് കേസ്; പ്രതികള്‍ എസ്എഫ്‌ഐ പ്രവര്‍ത്തകര്‍, അധാര്‍മ്മികതയുടെ ആള്‍ക്കൂട്ടമായി എസ്എഫ്‌ഐ മാറിയിരിക്കുന്നു; പി കെ നവാസ്

എസ്എഫ്‌ഐയുടെ നഴ്‌സിംഗ് സംഘടനയായ കെജിഎസ്എന്‍എയുടെ നേതാക്കളാണ് ക്രൂരമായ റാഗിങ്ങ് നടത്തിയതിലന്റെ പേരില്‍ പിടിക്കപ്പെട്ടിട്ടുള്ളത്.

Published

on

കോട്ടയം ഗാന്ധിനഗര്‍ നഴ്‌സിംഗ് കോളേജില്‍ ഒന്നാം വര്‍ഷ വിദ്യാര്‍ത്ഥിയെ ക്രൂരമായി റാഗിങ്ങിന് ഇരയാക്കിയ സംഭവത്തിലെ പ്രതികള്‍ എസ്എഫ്‌ഐ പ്രവര്‍ത്തകരെന്ന് എംഎസ്എഫ് സംസ്ഥാന പ്രസിഡന്റ് പി കെ നവാസ്. എസ്എഫ്‌ഐയുടെ നഴ്‌സിംഗ് സംഘടനയായ കെജിഎസ്എന്‍എയുടെ നേതാക്കളാണ് ക്രൂരമായ റാഗിങ്ങ് നടത്തിയതിലന്റെ പേരില്‍ പിടിക്കപ്പെട്ടിട്ടുള്ളത്. കേസില്‍ അറസ്റ്റിലായിരിക്കുന്ന രാഹുല്‍ രാജ് ഉള്‍പ്പെടെ അഞ്ച് പ്രതികളും എസ്എഫ്‌ഐ നേതാക്കളും പ്രവര്‍ത്തകരുമാണ്. പ്രതികളെ സംരക്ഷിക്കാനുള്ള നീക്കം സര്‍ക്കാരിന്റെയോ എസ്എഫ്‌ഐയുടെയോ ഭാഗത്ത് നിന്നും ഉണ്ടാകരുതെന്നും പി കെ നവാസ് പറഞ്ഞു. ഫേസ്ബുക്കില്‍ പങ്കുവെച്ച കുറിപ്പിലായിരുന്നു അദ്ദേഹത്തിന്റെ പരാമര്‍ശം.

അധാര്‍മ്മികതയുടെ ആള്‍ക്കൂട്ടമായി എസ്എഫ്‌ഐ മാറുമ്പോള്‍ മനുഷ്യത്വം മരവിച്ച പ്രവര്‍ത്തകരുള്ള ഒരു സംഘമായി എസ്എഫ്‌ഐ രൂപമാറ്റം സംഭവിക്കുന്നതില്‍ അദ്ഭുതമില്ല. വയനാട് വെറ്റിനറി കോളേജ് വിദ്യാര്‍ത്ഥിയായിരുന്ന സിദ്ധാര്‍ത്ഥിന്റെ മരണവുമായി ബന്ധപ്പെട്ട കേസില്‍ സംഭവിച്ചത് പോലെ പ്രതികളെ സംരക്ഷിക്കാനുള്ള സര്‍ക്കാരിന്റെയോ എസ്എഫ്‌ഐയുടെയോ ഭാഗത്ത് നിന്നും ഉണ്ടാകരുതെന്നും പി കെ നവാസ് പറഞ്ഞു.

പ്രതികളെ സംഘടനയില്‍ നിന്ന് പുറത്താക്കാന്‍ എസ്എഫ്‌ഐ തയ്യാറാകണമെന്നും സ്വന്തം ഇന്‍സ്റ്റഗ്രാം അകൗണ്ടില്‍ സഖാവ് എന്ന ബയോ എഴുതിവെച്ച സംസ്ഥാന നേതാവിനെതിരെ പരാതി പറയാന്‍ കുട്ടികള്‍ ഭയന്നതിനെ കുറ്റപ്പെടുത്തനാവില്ലെന്നും നവാസ് ചൂണ്ടിക്കാട്ടി. ഇത്തരം ക്രൂരമായ മനസുള്ളവര്‍ ദയ അര്‍ഹിക്കുന്നില്ലെന്നും നിയമത്തിന് പൂര്‍ണമായി വിധേയരാക്കി മാതൃകാപരമായി ശിക്ഷിക്കാന്‍ ഭരണകൂടം തയ്യാറാകണമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം:

ക്രൂരമായ റാഗിംഗിന്റെ ഞെട്ടിപ്പിക്കുന്ന വാര്‍ത്തകളാണ് കോട്ടയത്ത് നിന്ന് വരുന്നത്.
മാസങ്ങള്‍ക്ക് മുന്‍പ് വയനാട് വെറ്റിനറി സര്‍വകലാശാലയിലെ സിദ്ധാര്‍ത്ഥിന്റെ ക്രൂര റാഗിംഗ് കൊലപാതകം നമ്മള്‍ മറന്ന് പോയിട്ടില്ല, അതിലെ പ്രതികള്‍ മുഴുവന്‍ എസ്.എഫ്.ഐ നേതാക്കളായിരുന്നു.
ഇപ്പൊ പുറത്ത് വരുന്ന കോട്ടയം നേഴ്‌സിങ് കോളേജിലെ റാഗിംഗിന് പിറകിലും sfi യുടെ നഴ്സിങ് സംഘടനയായ KGSNA യുടെ സ്റ്റേറ്റ് സെക്രട്ടറിയും sfi വണ്ടൂര്‍ ലോക്കല്‍ കമ്മറ്റി ഭാരവാഹിയുമായ രാഹുല്‍ രാജ് ഉള്‍പ്പെടെ 5 പ്രതികളും എസ്.എഫ്.ഐ നേതാക്കളും പ്രവര്‍ത്തകരുമാണ്.
അധാര്‍മ്മികതയുടെ ആള്‍ക്കൂട്ടമായി എസ്.എഫ്.ഐ മാറുമ്പോള്‍ മനുഷ്യത്വം മരവിച്ച പ്രവര്‍ത്തകരുള്ള ഒരു സംഘമായി എസ്.എഫ്.ഐ രൂപമാറ്റം സംഭവിക്കുന്നതില്‍ അദ്ഭുതമില്ല
സിദ്ധാര്‍ത്ഥ് കൊലപാതകത്തില്‍ പ്രതികളായ എസ്.എഫ്.ഐ നേതാക്കളെ സംരക്ഷിക്കാന്‍ ശ്രമിച്ചത് പോലുള്ള നീക്കം ഈ വിഷയത്തില്‍ സി.പി.എം ,എസ്.എഫ്.ഐ നേതൃത്വത്തില്‍ നിന്ന് ഉണ്ടാകരുത്. പ്രതികളെ സംഘടനയില്‍ നിന്ന് പുറത്താക്കാന്‍ sfi തയ്യാറാകണം .
സ്വന്തം ഇന്‍സ്റ്റഗ്രാം അകൗണ്ടില്‍ സഖാവ് എന്ന bio എഴുതിവെച്ച സംസ്ഥാന നേതാവിനെതിരെ പരാതി പറയാന്‍ കുട്ടികള്‍ ഭയന്നതിനെ കുറ്റപ്പെടുത്തനാവില്ല.
ഇത്തരം ക്രൂര മനസ്സുകാര്‍ ഒരു ദയയും അര്‍ഹിക്കുന്നില്ല, നിയമത്തിന് പൂര്‍ണമായി വിധേയരാക്കി മാതൃകാപരമായി ശിക്ഷിക്കാന്‍ ഭരണകൂടം തയ്യാറാകണം. ഭരണകൂടം ഈ മൃഗീയ പ്രവര്‍ത്തിക്ക് കുട്ട് നില്‍ക്കരുത്.
ക്യാമ്പസുകളില്‍ തളം കെട്ടി നില്‍ക്കുന്ന ഇത്തരം ഭയങ്ങളെ കീഴ്‌പ്പെടുത്താനാണ് വിദ്യാര്‍ത്ഥികള്‍ കൈകോര്‍ക്കേണ്ടത്. ഭയരഹിത കലാലയങ്ങള്‍ക്കായി വിദ്യാര്‍ത്ഥികള്‍ ഒന്നിക്കണം.
വയനാട് വെറ്റിനറി സര്‍വകലാശാല വിദ്യാര്‍ത്ഥി സിദ്ധാര്‍ത്ഥന്റെ മരണത്തില്‍ പ്രതികളായ എസ്.എഫ്.ഐ നേതാക്കളെ വിട്ടയക്കാനുള്ള ഇളവുകള്‍ ഉണ്ടായത് ഇവിടുത്തെ സര്‍ക്കാര്‍ സംവിധാനത്തിന്റെ പരാജയമാണ്. അവര്‍ക്ക് മാതൃകാപരമായ ശിക്ഷ വാങ്ങി നല്‍കാന്‍ സര്‍ക്കാര്‍ സംവിധാനങ്ങള്‍ പരാജയപ്പെട്ടു.
_പികെ നവാസ്_

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

kerala

കോഴിക്കോട് മെഡിക്കല്‍ കോളേജ് തീപ്പിടുത്തം; താക്കീതായി മുസ്ലിം യൂത്ത് ലീഗ് മാര്‍ച്ച്

മെഡിക്കല്‍ കോളേജില്‍ സാധാരണക്കാര്‍ അനുഭവിച്ചുകൊണ്ടിരിക്കുന്ന പ്രശ്‌നങ്ങളില്‍ ശ്രദ്ധ കൊടുക്കാത്ത അധികാരികളെ ജനങ്ങള്‍ വിചാരണ ചെയ്യുന്ന കാലം അതിവിദൂരമല്ലെന്നും പി.കെ ഫിറോസ് പറഞ്ഞു

Published

on

കോഴിക്കോട് : മെഡിക്കല്‍ കോളേജിലെ അത്യാഹിത വിഭാഗത്തില്‍ രണ്ടുദിവസം തുടര്‍ച്ചയായി തീപിടിച്ചത് സമഗ്രമായ അന്വേഷണത്തിന് വിധേയമാക്കണം, കെട്ടിട നിര്‍മ്മാണത്തിലെ അഴിമതി കണ്ടെത്തണം തുടങ്ങിയ നിരവധി ആവശ്യങ്ങള്‍ ഉന്നയിച്ചുകൊണ്ട് മുസ്ലിം യൂത്ത് ലീഗ് കോഴിക്കോട് ജില്ലാ കമ്മിറ്റി മെഡിക്കല്‍ കോളേജിലേക്ക് മാര്‍ച്ച് സംഘടിപ്പിച്ചു. മുസ്ലിം യൂത്ത് ലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറി അഡ്വ. പി.കെ ഫിറോസ് ഉദ്ഘാടനം ചെയ്തു.

കെട്ടിട നിര്‍മ്മാണം കരാര്‍ എടുത്ത ഏജന്‍സികളെ കരിമ്പട്ടികയില്‍ ഉള്‍പ്പെടുത്തണമെന്നും ഒരുപാട് പേരുടെ മരണത്തിന് കാരണക്കാരായ ജീവനക്കാര്‍ക്കെതിരെ കൊലക്കുറ്റത്തിന് കേസെടുക്കണമെന്നും മെഡിക്കല്‍ കോളേജില്‍ സാധാരണക്കാര്‍ അനുഭവിച്ചുകൊണ്ടിരിക്കുന്ന പ്രശ്‌നങ്ങളില്‍ ശ്രദ്ധ കൊടുക്കാത്ത അധികാരികളെ ജനങ്ങള്‍ വിചാരണ ചെയ്യുന്ന കാലം അതിവിദൂരമല്ലെന്നും പി.കെ ഫിറോസ് പറഞ്ഞു.

ലക്ഷക്കണക്കിന് ആളുകള്‍ അവലംബിക്കുന്ന മലബാറിലെ പ്രധാനപ്പെട്ട ആരോഗ്യ കേന്ദ്രമായ കോഴിക്കോട് മെഡിക്കല്‍ കോളേജിനെ തകര്‍ക്കുവാന്‍ സ്വകാര്യ ആശുപത്രി ലോബികള്‍ക്ക് വേണ്ടി കോഴിക്കോട് മെഡിക്കല്‍ കോളേജിനെ ഒറ്റുകൊടുക്കാനുള്ള അധികാരികളുടെ ശ്രമം കാലങ്ങളായി തുടരുകയാണ്. കേട്ടുകേള്‍വിയില്ലാത്ത നിരവധി വാര്‍ത്തകള്‍ സ്ഥിരമായി കേട്ടുകൊണ്ടാണ് കോഴിക്കോട് മെഡിക്കല്‍ കോളേജ് ദൃശ്യമാധ്യമങ്ങളിലും വാര്‍ത്തകളിലും നിറഞ്ഞു കൊണ്ടിരിക്കുന്നത്.
മെഡിക്കല്‍ കോളേജ് സംരക്ഷിക്കുവാന്‍ ശക്തമായ യുവജന സമരം തുടരുമെന്ന് മാര്‍ച്ചിന് നേതൃത്വം നല്‍കിയ ജില്ലാ നേതാക്കന്മാര്‍ പ്രസ്താവിച്ചു

മുസ്ലിം യൂത്ത് ലീഗ് ജില്ലാ പ്രസിഡന്റ് മിസ്ഹബ് കീഴരയൂര്‍ അധ്യക്ഷത വഹിച്ചു. ജനറല്‍ സെക്രട്ടറി ടി മൊയ്തീന്‍ കോയ സ്വാഗതവും ട്രഷറര്‍ കെ.എം.എ റഷീദ് നന്ദിയും പറഞ്ഞു.മുസ്ലിം ലീഗ് ജില്ലാ ജനറല്‍ സെക്രട്ടറി ടി.ടി ഇസ്മായില്‍, മുസ്ലിം യൂത്ത് ലീഗ് ദേശീയ ഭാരവാഹികളായ സാജിദ് നടുവണ്ണൂര്‍, ആഷിക് ചെലവൂര്‍, സംസ്ഥാന സെക്രട്ടറി ഫാത്തിമ തഹലിയ ജില്ലാ ഭാരവാഹികളായ
സി ജാഫര്‍ സാദിഖ്, എ ഷിജിത്ത് ഖാന്‍, ഷഫീക്ക് അരക്കിണര്‍, എസ് വി ഷൗലീക്ക്, എം.ടി സൈദ് ഫസല്‍, ഒ.എം നൗഷാദ്, സിറാജ് ചിറ്റേടത്ത്, സമദ് നടേരി, ശുഐബ് കുന്നത്ത് തുടങ്ങിയവര്‍ സംസാരിച്ചു.

ഐ സല്‍മാന്‍, റിഷാദ് പുതിയങ്ങാടി, പി സി സിറാജ്, പി വി അന്‍വര്‍ ഷാഫി, മന്‍സൂര്‍ മാങ്കാവ്, വി പി എ ജലീല്‍, പി എച്ച് ഷമീര്‍, കെ കെ റിയാസ്, ഷൗക്കത്ത് വിരുപ്പില്‍, എം നസീഫ്, കെ കുഞ്ഞിമരക്കാര്‍, നിസാര്‍ പറമ്പില്‍, അനീസ് തോട്ടുങ്ങല്‍, അന്‍സീര്‍ പനോളി, സി.കെ ഷക്കീര്‍, ഫാസില്‍ നടേരി, കെ.ടി റഹൂഫ്, ഷാകിര്‍ പാറയില്‍, ലത്തീഫ് നടുവണ്ണൂര്‍, ഹാഫിസ് മാതാഞ്ചേരി, നിസാം കാരശ്ശേരി, കോയമോന്‍ പുതിയപാലം, അബ്ദുസ്സലാം അരക്കിണര്‍, സുബൈര്‍ വെള്ളിമാട്കുന്ന്, ഹാരിസ് പി പി, റഹ്‌മത്തുള്ള ടി, ഷാഫി സകരിയ, റാഫി ചെരചോറ, സലീം മിലാസ്, കെ ജാഫര്‍ സാദിക്ക്, പി കെ ഹകീം മാസ്റ്റര്‍, അബ്ദു സമദ് എ പി എന്നിവര്‍ മാര്‍ച്ചിന് നേതൃത്വം നല്‍കി.

Continue Reading

kerala

തൃശൂരില്‍ യുദ്ധവിരുദ്ധ റാലി പൊലീസ് തടഞ്ഞു; 10 പേര്‍ കരുതല്‍ തടങ്കലില്‍

പരിപാടി തടയുമെന്ന് ബിജെപി പ്രഖ്യാപിച്ചിരുന്നു.

Published

on

തൃശൂരില്‍ യുദ്ധവിരുദ്ധ ജനകീയമുന്നണി പ്രവര്‍ത്തകര്‍ സംഘടിപ്പിച്ച യുദ്ധവിരുദ്ധ റാലി തടഞ്ഞ് പൊലീസ്. സംഭവത്തെ തുടര്‍ന്ന് യുദ്ധവിരുദ്ധ ജനകീയമുന്നണി പ്രവര്‍ത്തകരായ 10 പേരെ കരുതല്‍ തടങ്കലിലെടുത്തു. പരിപാടി തുടങ്ങുന്നതിന് മുന്‍പാണ് പ്രവര്‍ത്തകരെ പൊലീസ് കസ്റ്റഡിയിലെടുത്തത്. തൃശൂര്‍ സാഹിത്യ അക്കാദമി പരിസരത്തുവെച്ചായിരുന്നു പൊലീസ് റാലി തടഞ്ഞത്.

പരിപാടി തടയുമെന്ന് ബിജെപി പ്രഖ്യാപിച്ചിരുന്നു. ഇന്ത്യ-പാക് സംഘര്‍ഷത്തിന്റെ പശ്ചാത്തലത്തിലാാണ് ഇരു രാജ്യങ്ങളും യുദ്ധത്തിലേക്ക് പോകരുതെന്നും സമാധാനമാണ് വേണ്ടത് എന്നും പറഞ്ഞുകൊണ്ട് യുദ്ധവിരുദ്ധ ജനകീയമുന്നണി പ്രവര്‍ത്തകര്‍ റാലി നടത്താന്‍ തീരുമാനിച്ചത്. എന്നാല്‍ റാലി നടത്തുന്നതിന് അനുമതി നല്‍കിയാല്‍ ക്രമസമാധാനത്തെ ബാധിക്കുമെന്ന് പൊലീസ് പറഞ്ഞു.

Continue Reading

kerala

പത്മനാഭസ്വാമി ക്ഷേത്രത്തില്‍ മോഷണം; 12 പവന്‍ സ്വര്‍ണം കാണാതായി

Published

on

തിരുവനന്തപുരം പത്മനാഭസ്വാമി ക്ഷേത്രത്തില്‍ മോഷണം. പന്ത്രണ്ട് പവന്‍ സ്വര്‍ണ്ണമാണ് കാണാതായത്. ക്ഷേത്രത്തിന്റെ വാതിലില്‍ സ്വര്‍ണം പൂശുന്ന പ്രവര്‍ത്തി നടന്നുവരികയായിരുന്നു. നിര്‍മാണത്തിനായി ഉപയോഗിച്ച സ്വര്‍ണമാണ് കാണാതായത്.

കഴിഞ്ഞ ഏഴാം തീയതി നിര്‍മാണം നിര്‍ത്തിവെച്ചിരുന്നു. ഇന്ന് വീണ്ടും നിര്‍മാണം ആരംഭിച്ചപ്പോളാണ് സ്വര്‍ണം നഷ്ടമായത് അറിയുന്നത്. സംഭവത്തില്‍ പൊലീസ് അന്വേഷണം ആരംഭിച്ചു.

Continue Reading

Trending