kerala
കൊല്ലം ഷാഫിയുടെ സംഗീത ജീവിതത്തിന് കാൽനൂറ്റാണ്ട്
ആൽബം ഗാനങ്ങളുടെ തുടക്കത്തിൽ വേറിട്ട ശബ്ദവുമായി രംഗപ്രവേശം ചെയ്ത ഷാഫി മലയാളികളുടെ പ്രിയപ്പെട്ട ഗായകനായി മാറി.

പി.കെ മുഹമ്മദലി
മാപ്പിളപാട്ട് രംഗത്ത് വിപ്ലവം സൃഷ്ടിച്ച ഗായകനാണ് കൊല്ലം ഷാഫി. ഒട്ടനവധി പ്രണയത്തിന്റെയും വിരഹത്തിന്റെയും പാട്ടുകൾ ആസ്വാദക ഹൃദയങ്ങളിലേക്ക് പകുത്തുനൽകിയ പാട്ടുകൾക്കുടമ. ആൽബം ഗാനങ്ങളുടെ തുടക്കത്തിൽ വേറിട്ട ശബ്ദവുമായി രംഗപ്രവേശം ചെയ്ത ഷാഫി മലയാളികളുടെ പ്രിയപ്പെട്ട ഗായകനായി മാറി. മൊബൈൽ ഫോൺ വരുന്നതിന് മുമ്പ് ലാൺ ഫോൺ കോൾ പരിപാടിയിലും റേഡിയോയിലും കാസറ്റുകളിലും നിരവധി ആസ്വാദകരെ ഷാഫിക്ക് സൃഷ്ടിക്കാൻ കഴിഞ്ഞിട്ടുണ്ട്.
സാധരണക്കാരിൽ സാധരണക്കാരനായ ഷാഫിയുടെ പാട്ടുകൾ ഒരോ മനുഷ്യന്റെയും ജീവിതോർമ്മകൾ തുടിക്കുന്നതാണ്. പട്ടിണിയും അധ്വാനവും കഷ്ട്ടതയും മതേതരത്വവും മനുഷ്യത്വവും ഷാഫിയുടെ പാട്ടുകളിൽ വിളിച്ചോതും. പാട്ടുകൾ കേൾക്കാത്തവരും ഏറ്റു പാടാത്തവരും വിരളമാണ്. പ്രത്യാകിച്ച് യുവാക്കളിലും യുവതികളിലും വിദ്യാർത്ഥികളിലും തരംഗമാണ് ഷാഫിയുടെ എല്ലാം പാട്ടുകളും.ഇല്ലായ്മകളെ കഠിനാധ്വാനം കൊണ്ട് അതിജീവിച്ചും കലാരംഗത്തെ ഒറ്റപെടലുകളെയെല്ലാം പൊരുതിയാണ് ഷാഫി തന്റെ കഴിവിനെ നിലനിർത്തിയത്.
സാധരണക്കാരായ മനുഷ്യരും തൊഴിലാളികളുമാണ് ഷാഫിയുടെ പാട്ടുകൾ നെഞ്ചേറ്റിയത്. കാസറ്റിന്റെ കാലഘട്ടത്തിൽ മിക്ക ചായപിടികകളിലും വാഹനങ്ങളിലും കല്യാണവീടുകളിലും ഷാഫിയുടെ പാട്ടുകൾ തരംഗമായിരുന്നു. ചെറുപ്രായത്തിലെ കഷ്ട്ടപാടും വിശപ്പും മറന്ന് സമാധാന ജീവിതം ആഗ്രഹിച്ചാണ് ഷാഫി സംഗീതലോകത്ത് എത്താനുള്ള കാരണം. ആ കാലഘട്ടത്തിൽ ഷാഫി എഴുതിയ പാട്ടുകളാണ് വർഷങ്ങൾക്ക് ശേഷം ഈണംനൽകി ജനമനസ്സുകളിൽ എത്തിച്ചത്.
രാവും പകലും ഉപ്പയുടെ കഷ്ട്ടപാട് കണ്ടാണ് ഷാഫി വളർന്നത്.ഭക്ഷണം പോലും കിട്ടാത്ത ദിവസങ്ങൾ ഷാഫിയുടെ ജീവിതത്തിലുണ്ട്. ഒരു നേരത്തെ കഞ്ഞിക്കും റവക്കും വേണ്ടിയായിരുന്നു അന്ന് സ്കൂളിൽ പോകാറ്. സ്കൂളിൽ പഠിക്കുന്ന കാലത്തെ സ്വന്തമായി അധ്വാനിച്ച് സമ്പാദിക്കാനുള്ള ശ്രമങ്ങൾ തുടങ്ങി.സ്കൂൾ സമയം കഴിഞ്ഞാൽ സമീപത്തെ കടകളിൽ പോയി നിൽക്കും.ലീവുള്ള ദിവസങ്ങളിൽ കൂട്ടുകാരുമൊത്ത് ചെറിയ കച്ചവടങ്ങൾ നടത്തും.
പഠിക്കാൻ പിന്നോക്കമായ ഷാഫി പത്താംക്ലാസ് തോറ്റതോടെ പഠനം നിർത്തി.പിന്നെ ഉപ്പ പണിയെടുത്ത ഹോട്ടലിൽ സപ്ലൈറായി പോകാൻ തുടങ്ങി.അവിടെ കുറച്ച് കാലം നിന്നു കേരളത്തിന്റെ വിവിധയിടങ്ങളിലായി ഹോട്ടലുകളിലും നാടൻ പണികളെല്ലാം ഒരോന്നായി ചെയ്തു. കൂറേകാലം ഓട്ടോ ഓടിച്ച് ജീവിതം തള്ളിനീക്കി .പിന്നെ രണ്ട് വർഷത്തോളം ഗൾഫിൽ നിന്നു.
പ്രവാസ ജീവിതത്തിലും എല്ലാം ജോലികൾക്കിടയിലും ജീവിതം കരപിടിപ്പിക്കാനുള്ള കഷ്ട്ടപാടിലും പാട്ടിനെ വിടാതെ തന്റെ ജീവിതത്തിനോടൊപ്പം കൂട്ടി പാട്ടിനോടുള്ള അടങ്ങാത്ത ഇഷ്ടം മനസ്സിൽ കാത്ത്സൂക്ഷിച്ച് ഉയരങ്ങൾ കീഴടക്കിയ കലാകാരനാണ് കൊല്ലം ഷാഫി.മദ്രസയിൽ നിന്ന് നബിദിനത്തിനും കയ്യെഴുത്തിനും സാഹിത്യസമാജങ്ങൾക്കും പ്രദേശത്തെ കല്യാണ വീടുകളിലെല്ലാം പാട്ട് പാടിയാണ് കലാ പാരമ്പര്യം ഒന്നുമില്ലാത്ത ജീവിത സാഹചര്യത്തിൽ നിന്ന് ഷാഫി വലിയ പ്രോഗ്രാമുകളിലേക്കും വേദികളിലേക്കും എത്തിച്ചേരുന്നത്.
ആദ്യമായി മദ്രസയിലെ നബിദിന പരിപാടിക്ക് ഉമ്മ എഴുതി തന്ന പാട്ടിന് ഈണം നൽകി പാടിയത് ഷാഫിയുടെ ഓർമ്മകളിൽ ഇന്നും ജ്ജ്വലിച്ച് നിൽക്കുന്നുണ്ട്. ഉമ്മയും,നാടും,സുഹൃത്തുക്കളുമെല്ലാമാണ് ഷാഫിയുടെ വലിയ പ്രചോദനം. ചെറുപ്രായത്തിലെ തനിക്ക് പാടാനുള്ള കഴിവ് ദൈവം സമ്മാനിച്ചിട്ടുണ്ടെന്ന് സ്വയം തിരിച്ചറിഞ്ഞ് ആ കഴിവിൽ മാത്രം ശ്രദ്ധകേന്ദ്രീകരിച്ച് ജീവിതം മുന്നോട്ട് നീക്കിയത് കൊണ്ട് സംഗീതം ഉപജീവനമാർഗമായി ഷാഫിയിലേക്ക് കടന്ന് വന്നു.
ആൽബങ്ങളുടെ തുടക്ക കാലഘട്ടത്തിൽ ഹിറ്റായ ഷാഫി സ്റ്റേജ് പ്രോഗ്രാമിൽ എത്തുന്നത് മിമിക്രി അവതരണത്തിലൂടെയാണ് മിമിക്രി രംഗത്ത് നിന്ന് ലഭിച്ച അനുഭവങ്ങളാണ് പാട്ടിന്റെ സങ്കേതത്തിൽ എത്താൻ കൂടുതൽ ഊർജ്ജമായത്. കലാ രംഗത്ത് ഇരുപത്തിയാറ് വർഷം പിന്നിടുമ്പോൾ ആയിരത്തിലധികം പാട്ടുകൾ സ്വന്തമായി രചന നടത്തി ആസ്വാദകരിൽ എത്തിച്ച് ജനപ്രിതി നേടി. പാടുന്നതോടൊപ്പം അഭിനയത്തിലും പ്രേക്ഷകരുടെ ഇഷ്ടമായി മാറി.
എല്ലാവർക്കും ആസ്വാദിക്കാൻ പറ്റിയ ഒരോ വരികളും സാധരണക്കാരായ മനുഷ്യർക്ക് ഏറ്റു പാടാൻ പറ്റിയ പാട്ടുകളാണ് ഷാഫി ഇതുവരെ ഒരുക്കിയിട്ടുള്ളത്. പുതിയ ന്യൂജൻ കാലത്ത് പുറത്തിറങ്ങുന്ന പാട്ടുകൾ അർത്ഥമില്ലാതെ ട്രെൻഡ് സൃഷ്ടിച്ച് മാഞ്ഞ്പോവുമ്പോൾ വരും തലമുറക്ക്കൂടി കേട്ട് ആസ്വാദിക്കാനുള്ള പാട്ടുകളാണ് ഷാഫിയുടേത്. പണ്ട് കാലങ്ങളിൽ വോക്ക് മാനിൽ റെക്കോർഡ് ചെയ്യുകയാണെങ്കിൽ ഇപ്പോൾ ഫോണിലും വീട്ടിലും എല്ലാം സജ്ജീകരണങ്ങളും ഒരുക്കിയിട്ടുണ്ട്. ഷാഫി ഹൃദയം കൊണ്ട് പാടിയ ആയിരത്തോളം പാട്ടുകൾ ഇന്ന് യൂട്യൂബിൽ ഹിറ്റാണ്. ഇൻസ്റ്റഗ്രാം സ്റ്റോറികളിലും റീൽസുകളിലും കൂടുതലായി ഷാഫിയുടെ പാട്ടുകളാണ്. വളപ്പിൽ മുഹമ്മദാണ് പിതാവ്.സുഹറ ഉമ്മയാണ്.ഭാര്യ റജുല,ശഹബാസ്,ആയിശ നൂറ,ഖദീജ സിയ മക്കളാണ്
kerala
സ്വകാര്യ ബസുകള്‍ അനിശ്ചിതകാല സമരത്തിലേക്ക്
മേഖല നേരിടുന്ന പ്രശ്നങ്ങള്‍ പരിഹരിക്കാന്‍ സര്‍ക്കാര്‍ തയാറാകാത്തതിനെ തുടര്‍ന്നാണ് സമരത്തിലേക്ക് കടക്കുന്നതെന്ന് അധികൃതര്‍ വാര്‍ത്തസമ്മേളനത്തില്‍ അറിയിച്ചു

സംസ്ഥാനത്തെ സ്വകാര്യ ബസുടമകള്‍ അനിശ്ചിതകാല സമരത്തിലേക്ക് കടക്കുന്നു. മേഖല നേരിടുന്ന പ്രശ്നങ്ങള്‍ പരിഹരിക്കാന്‍ സര്‍ക്കാര്‍ തയാറാകാത്തതിനെ തുടര്‍ന്നാണ് സമരത്തിലേക്ക് കടക്കുന്നതെന്ന് അധികൃതര്‍ വാര്‍ത്തസമ്മേളനത്തില്‍ അറിയിച്ചു.
പ്രതിസന്ധികള്‍ ശ്രദ്ധയില്‍പെടുത്തി അധികാരികള്‍ക്ക് നിവേദനം നല്‍കിയിട്ടും പ്രതിഷേധിച്ചിട്ടും ഫലമില്ലാതെയാണ് പ്രത്യക്ഷ സമരത്തിലേക്ക് കടക്കുന്നത്. തൊഴിലാളി സംഘടനകളെ ഉള്‍പ്പെടുത്തി മറ്റു ട്രേഡ് യൂനിയന്‍ സംഘടനകളുടെ സഹകരണം ഉറപ്പാക്കിയാണ് സമരം നടത്തുക.
ബസ് ജീവനക്കാര്‍ക്ക് പൊലീസ് ക്ലിയറന്‍സ് സര്‍ട്ടിഫിക്കറ്റ്, ആര്‍.ടി ഓഫിസിലെ സേവനങ്ങള്‍ക്ക് പി.സി.സി നിര്‍ബന്ധമാക്കല്‍, 40 വര്‍ഷത്തോളം സ്വകാര്യ ബസുകള്‍ നടത്തിയ ദീര്‍ഘദൂര സര്‍വിസുകള്‍, ലിമിറ്റഡ് സ്റ്റോപ്പുകള്‍ എന്നിങ്ങനെ വേര്‍തിരിവ് നടത്തി നഷ്ടത്തിലോടുന്ന കെ.എസ്.ആര്‍.ടി.സിക്ക് കൈമാറല്‍ അടക്കമുള്ള നടപടികള്‍ പ്രതിസന്ധിയുണ്ടാക്കി. വിദ്യാര്‍ഥികളുടെ 14 വര്‍ഷം മുമ്പുള്ള യാത്രാനിരക്ക് വര്‍ധിപ്പിക്കണമെന്ന ആവശ്യം സര്‍ക്കാര്‍ അംഗീകരിച്ചിട്ടില്ല.
kerala
വിഴിഞ്ഞത്ത് നിന്ന് കാണാതായ മത്സ്യത്തൊഴിലാളികളെ കണ്ടെത്തി
തമിഴ്‌നാട്ടില്‍ നിന്നുള്ള മത്സ്യത്തൊഴിലാളികള്‍ രക്ഷപ്പെടുത്തിയ ബാക്കിയുള്ള നാല് പേരെ നാളെ പുലര്‍ച്ചെ വിഴിഞ്ഞത്ത് എത്തിക്കും.

തിരുവനന്തപുരം വിഴിഞ്ഞത്ത് നിന്ന് മീന്‍പിടിക്കാന്‍ കടലില്‍ പോയി കാണാതായ എട്ട് മത്സ്യത്തൊഴിലാളികളെയും കണ്ടെത്തി. ഇവരില്‍ നാല് പേരെ കോസ്റ്റ് ഗാര്‍ഡ് തിരിച്ചെത്തിച്ചു. തമിഴ്‌നാട്ടില്‍ നിന്നുള്ള മത്സ്യത്തൊഴിലാളികള്‍ രക്ഷപ്പെടുത്തിയ ബാക്കിയുള്ള നാല് പേരെ നാളെ പുലര്‍ച്ചെ വിഴിഞ്ഞത്ത് എത്തിക്കും.
ശക്തമായ കാറ്റും തിരമാലയുമാണ് മത്സ്യതൊഴിലാളികള്‍ക്ക് തിരിച്ചടിയായത്. കടല്‍ ശാന്തമായപ്പോള്‍ തിരികെ വരാനുള്ള ശ്രമം നടത്തിയെങ്കിലും ഇന്ധനം തീര്‍ന്നതോടെ നടുക്കടലില്‍ കുടുങ്ങിപോവുകയായിരുന്നു. തുടര്‍ന്ന് മൂന്ന് ദിവസങ്ങള്‍ക്ക് ശേഷമാണ് മത്സ്യത്തൊഴിലാളികളുടെ സഹായത്തോടെ കോസ്റ്റ് ഗാര്‍ഡെത്തിയാണ് ഇവരെ രക്ഷിച്ചത്.
ഫാത്തിമ മാതാ ബോട്ടിലെ മത്സ്യത്തൊഴിലാളികളെ കന്യാകുമാരി തീരത്ത് നിന്നാണ് ഇന്ന് ഉച്ചയോടെ കണ്ടെത്തിയത്. മറിഞ്ഞ വള്ളത്തിനു മുകളില്‍ അഭയം പ്രാപിച്ചവരെ തമിഴ്‌നാട്ടില്‍ നിന്നുള്ള മത്സ്യത്തൊഴിലാളികളാണ് കരയിലെത്തിച്ചത്. ഇന്നലെ അപകടത്തില്‍പ്പെട്ട ബോട്ടിലുണ്ടായിരുന്ന സ്റ്റെല്ലസിനെ മാത്രമാണ് ഇനി കണ്ടെത്താനുള്ളത്.
kerala
വരുംദിവസങ്ങളില്‍ മഴ കുറഞ്ഞേക്കും; ജില്ലകളില്‍ മഞ്ഞ അലര്‍ട്ട് മാത്രം
ഇന്നുമുതല്‍ സംസ്ഥാനത്തൊട്ടാകെ മഴക്ക് ശമനം കണ്ടുതുടങ്ങിയിട്ടുണ്ട്.

വരുംദിവസങ്ങളില്‍ സംസ്ഥാനത്ത് മഴക്ക് ശമനമുണ്ടാകുമെന്ന് കാലാവസ്ഥാ പ്രവചനം. ഇന്നുമുതല്‍ സംസ്ഥാനത്തൊട്ടാകെ മഴക്ക് ശമനം കണ്ടുതുടങ്ങിയിട്ടുണ്ട്. ജില്ലകളില്‍ മഞ്ഞ അലര്‍ട്ട് മാത്രമാണ് പ്രഖ്യാപിച്ചിരിക്കുന്നത്.
ഇന്ന് ആലപ്പുഴ, എറണാകുളം, കണ്ണൂര്‍, കാസര്‍കോട് ജില്ലകള്‍ക്ക് ഓറഞ്ച് അലര്‍ട്ടാണ്. ബാക്കി 10 ജില്ലകള്‍ക്കും മഞ്ഞ അലര്‍ട്ടുമുണ്ട്.
നാളെ മുതലുള്ള മഴ മുന്നറിയിപ്പ്
ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ച ജില്ലകള്‍
ജൂണ്‍ 1: ആലപ്പുഴ, എറണാകുളം, കണ്ണൂര്‍, കാസര്‍കോട്
ജൂണ്‍ 2: ആലപ്പുഴ, എറണാകുളം, കണ്ണൂര്‍, കാസര്‍കോട്
ജൂണ്‍ 3: കോഴിക്കോട്, വയനാട്, കണ്ണൂര്‍, കാസര്‍കോട്
ജൂണ്‍ 4: കോഴിക്കോട്, വയനാട്, കണ്ണൂര്‍, കാസര്‍കോട്
മഞ്ഞ അലര്‍ട്ട് പ്രഖ്യാപിച്ച ജില്ലകളില്‍ ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കുള്ള സാധ്യതയാണ് പ്രവചിക്കപ്പെട്ടിരിക്കുന്നത്.
-
kerala1 day ago
കൊച്ചി കപ്പലപകടം: ഷിപ്പിങ് കമ്പനിയുമായുള്ള ചര്‍ച്ചയ്ക്ക് വിദഗ്ത സമിതിയെ നിയോഗിച്ച് സര്‍ക്കാര്‍
-
kerala2 days ago
സി.കെ.സി.ടി.ക്ക് പുതിയ ഭാരവാഹികള്‍
-
GULF1 day ago
ഇന്ന് നാട്ടിൽ വരാനിരുന്ന പ്രവാസി അബുദാബിയിൽ മരണപ്പെട്ടു
-
Video Stories2 days ago
രാജ്യത്തെ പിടിച്ചുലച്ച പഹല്‍ഗാം ആക്രമണത്തിന് ഒരു മാസം; ഭീകരകയ്ക്കെതിരായ ഇന്ത്യയുടെ വിട്ട്വീഴ്ച്ചയില്ലാ പോരാട്ടം തുടരുന്നു
-
GULF2 days ago
ജീവിത നിലവാരത്തിലും സുരക്ഷയിലും സന്തോഷത്തിലും അബുദാബി മുമ്പില്‍
-
Cricket2 days ago
കിങ്സിനെ തകര്‍ത്തു; ഐപിഎല്‍ ഫൈനലില്‍ ആര്‍സിബി
-
kerala3 days ago
വയനാട് തുരങ്കപാതക്ക് കേന്ദ്രത്തിന്റെ അനുമതി
-
kerala3 days ago
വീട്ടുമുറ്റത്ത് നിന്ന് കുട്ടിക്ക് ഭക്ഷണം നല്‍കുന്നതിനിടെ പാമ്പ് കടിയേറ്റ് യുവതി മരിച്ചു