Connect with us

crime

കൊല്‍ക്കത്ത ബലാത്സംഗക്കൊല: സഞ്ജയ് റോയ് മുൻപും സ്ത്രീകളെ പീഡിപ്പിച്ചതായി റിപ്പോർട്ട്

കേസിൽ സിബിഐ നടത്തിയ നുണപരിശോധനയിലാണ് പ്രതി ഇക്കാര്യം വെളിപ്പെടുത്തിയത്.

Published

on

കൊൽക്കത്ത ആർ ജി കർ മെഡിക്കൽ കോളേജ് ജൂനിയർ ഡോക്ടർ ബലാത്സംഗത്തിനിരയായി കൊല്ലപ്പെട്ട കേസിൽ അറസ്റ്റിലായ പ്രതി സഞ്ജയ് റോയ് മുൻപും സ്ത്രീകളോട് അതിക്രമം കാണിച്ചതായി റിപ്പോർട്ട്. കേസിൽ സിബിഐ നടത്തിയ നുണപരിശോധനയിലാണ് പ്രതി ഇക്കാര്യം വെളിപ്പെടുത്തിയത്.

സംഭവ ദിവസം സഞ്ജയ് റോയ് തന്റെ സുഹൃത്തുക്കളോടൊപ്പം മദ്യപിച്ചക്കുകയും ചുവന്നതെരുവിൽ പോകുകയും ചെയ്തു. വഴിയിൽവെച്ച് താനുൾപ്പെട്ട സംഘം ഒരു പെൺകുട്ടിയെ ലൈംഗികമായി അക്രമിച്ചെന്നും സഞ്ജയ് റോയ് വെളിപ്പെടുത്തി. തുടർന്നാണ് ആർജി കർ മെഡിക്കൽ കോളേജിൽ എത്തിയതെന്നും പ്രതി ഞായറാഴ്ച നടന്ന നുണപരിശോധനയിൽ അന്വേഷണ ഉദ്യോഗസ്ഥർക്കു മുന്നിൽ വെളിപ്പെടുത്തി.

താൻ സുഹൃത്തുക്കളോടൊപ്പം ചുവന്ന തെരുവിലേക്ക് പോയിരുന്നെങ്കിലും ആരുമായും ലൈംഗിക ബന്ധത്തിലേർപ്പെട്ടില്ലെന്നു പ്രതി സിബിഐ നുണപരിശോധനയിൽ വെളിപ്പെടുത്തി. കാമുകിയെ വീഡിയോ കോൾ ചെയ്ത് നഗ്നതാ പ്രദർശനത്തിന് ആവശ്യപ്പെട്ടുവെന്നും പ്രതി വെളിപ്പെടുത്തിയതായാണു റിപ്പോർട്ടുകൾ.

ഓഗസ്റ്റ് ഒൻപതിനാണ് കൊൽക്കത്ത ആർജി കർ മെഡിക്കൽ കോളേജിലെ മുപ്പത്തുയൊന്നുകാരിയായ ഡോക്ടർ കൊല്ലപ്പെട്ടത്. സുഹൃത്തുക്കൾക്കൊപ്പം പുലർച്ചെ നാലരയോടെ ആശുപത്രിയിലേക്കെത്തിയ സഞ്ജയ് റോയ് സെമിനാർ ഹാളിന്റെ വരാന്തയിലേക്കു നടന്നുകയറുകയായിരുന്നു. ഡോക്ടറെ ബലാത്സംഗം ചെയ്ത് കൊന്നശേഷം സഞ്ജയ് തന്റെ സുഹൃത്തും പോലീസ് ഉദ്യോഗസ്ഥനുമായ അനുപം ദത്തയുടെ വീട്ടിലേക്കാണു പോയത്. സഞ്ജയ് നേരത്തെ നൽകിയ പല തെറ്റായ വിവരങ്ങളും നുണപരിശോധനയിൽ അന്വേഷണ ഉദ്യോഗസ്ഥർക്കു മനസിലായെന്നാണു പുറത്തതുവരുന്ന വിവരം.

സഞ്ജയ് റോയ്‌യുടെ മാനസികനിലയും സിബിഐ പരിശോധിച്ചു. ഇയാൾക്ക് പോൺ വീഡിയോകളിൽ ആസക്തിയുണ്ടെന്നാണ് കണ്ടെത്തൽ. ഇയാളുടെ മൊബൈൽ ഫോണിൽ നിരവധി പോൺ വിഡിയോകൾ കണ്ടെത്തുകയും ചെയ്തു.

മണിക്കുറുകൾ നീണ്ട ജോലിക്കിടയിൽ വിശ്രമിക്കാനാണ്, കൊല്ലപ്പെട്ട ഡോക്ടർ സെമിനാർ ഹാളിലേക്കു വന്നത്. അക്രമത്തിൽ ഡോക്ടറുടെ ശരീരത്തിനകത്തും പുറത്തുമായി 25 മുറിവുകളുണ്ടായിരുന്നു, ആ മുറിവുകളാണ് മരണത്തിലേക്കെത്തിച്ചത്.

സംഭവത്തിൽ കോളേജിലെ മുൻ പ്രിൻസിപ്പലായിരുന്ന ഡോ. സന്ദീപ് ഘോഷിനു പങ്കുണ്ടോയെന്ന സംശയം നിലനിൽക്കുന്നുണ്ട്. സംഭവം നടന്നശേഷം കോളേജ് അധികൃതർ പോലീസിനെ വിവരമറിയിച്ചില്ലെന്നതും സംഭവത്തെത്തുടർന്ന് പ്രിൻസിപ്പൽ സ്ഥാനത്തുനിന്നു രാജിവെച്ച സന്ദീപ് ഘോഷിനെ മറ്റൊരു മെഡിക്കൽ കോളേജിൽ പ്രിൻസിപ്പലായി നിയമിച്ചതും ചോദ്യങ്ങളുയരുന്നതിനു കാരണമായി. ശനിയാഴ്ച സന്ദീപ് ഘോഷിനെയും നുണപരിശോധനയ്ക്ക് വിധേയനാക്കിയിരുന്നു.

എന്തുകൊണ്ടാണ് സംഭവത്തിൽ എഫ്ഐആർ റജിസ്റ്റർ ചെയ്യാൻ പോലീസ് 12 മണിക്കൂർ സമയമെടുത്തതെന്ന് സുപ്രീംകോടതി നേരത്തെ ചോദിച്ചിരുന്നു. മരണം ആത്മഹത്യയാക്കി മാറ്റി ഒതുക്കാനുള്ള ശ്രമം സന്ദീപ് ഘോഷിന്റെ ഭാഗത്തുനിന്നുമുണ്ടായെന്ന ആരോപണമുയർന്നിരുന്നു. സന്ദീപ് ഘോഷ് സാമ്പത്തിക തിരിമറി നടത്തിയെന്നും അതും അന്വേഷണവിധേയമാക്കണമെന്നുമുള്ള ആവശ്യമുയർന്നിരുന്നു.

ഡോക്ടറുടെ കൊലപാതകത്തിൽ കൊൽക്കത്തയിലെമ്പാടും പ്രതിഷേധം കനക്കുകയാണ്. സെക്രട്ടേറിയറ്റിലേക്ക് ‘നബന്ന അഭിജാൻ’ എന്ന പേരിൽ ഓഗസ്റ്റ് 27ന് നബന്നയിലേക്ക് മഹാറാലി സംഘടിപ്പിക്കാനിരിക്കുകയാണ് പ്രതിഷേധക്കാർ. സെക്രട്ടറിയേറ്റ് റാലി നിയമവിരുദ്ധമാണെന്നും പ്രതിഷേധക്കാർ പിന്മാറണമെന്നും പശ്ചിമബംഗാൾ എഡിജിപി അറിയിച്ചിരുന്നു.

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

crime

ഒറ്റപ്പാലത്ത് എസ്ഐയ്ക്കും യുവാവിനും ആക്രമണത്തിൽ പരിക്കേറ്റു ; അക്രമം സംഘർഷ സ്ഥലത്ത് നിന്നും യുവാവിനെ കസ്റ്റഡിയിലെടുക്കുന്നതിനിടെ

ഇന്നലെ രാത്രി 12 മണിയോടെയാണ് സംഭവം.

Published

on

പാലക്കാട് ഒറ്റപ്പാലത്ത് എസ്ഐക്കും യുവാവിനും വെട്ടേറ്റു. ഒറ്റപ്പാലം മീറ്റ്നയിൽ ഗ്രേഡ് എസ് ഐ രാജ് നാരായണനും കസ്റ്റഡിയിലായിരുന്ന അക്ബറിനുമാണ് വെട്ടേറ്റത്. സംഘർഷ സ്ഥലത്തു നിന്നും അക്ബറിനെ കൊണ്ടുപോകുമ്പോൾ ആണ് ആക്രമണം ഉണ്ടായത്.

ഇന്നലെ രാത്രി 12 മണിയോടെയാണ് സംഭവം. മീറ്റ്ന മേഖലയിൽ രണ്ട് വിഭാഗങ്ങൾ തമ്മിൽ സംഘര്‍ഷമുണ്ടായിരുന്നു. ഇതറിഞ്ഞാണ് പൊലീസ് ഇവിടെയെത്തിയത്. അക്ബറിനെ കസ്റ്റഡിയിലെടുത്ത് മടങ്ങുന്നതിനിടെ ഇയാളെ ആക്രമിച്ച മറ്റൊരു വിഭാഗം പൊലീസിനെ ഉൾപ്പെടെ ആക്രമിക്കുകയായിരുന്നു.

എസ്ഐ രാജ് നാരായണന്‍റെ കൈക്ക് വെട്ടേറ്റത്. ഉടൻ തന്നെ ഇരുവരെയും മറ്റ് പൊലീസുകാര്‍ ചേര്‍ന്ന് സമീപത്തുള്ള സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിക്കുകയും ചെയ്തു. പരിക്ക് ഗുരുതരമല്ല. ആക്രമിച്ചയാളുകളെ ഇതുവരെ പിടികൂടിയിട്ടില്ല.

Continue Reading

crime

സൗദിയില്‍ സ്ത്രീകളെയും കുട്ടികളെയും യാചനക്കെത്തിച്ച 15 പേര്‍ പിടിയില്‍

മനുഷ്യക്കടത്ത് വിരുദ്ധ നിയമം ലംഘിച്ചവര്‍ക്കെതിരെ നിയമനടപടി സ്വീകരിക്കും.

Published

on

റിയാദ്: പൊതുസ്ഥലങ്ങളിലും റോഡുകളിലും യാചനയ്ക്കായി സ്വന്തം രാജ്യക്കാരായ സ്ത്രീകളെ യും കുട്ടികളെയും എത്തിച്ചു ചൂഷണം ചെയ്ത 12 യമനി പൗരന്മാരെ പൊലീസ് അറസ്റ്റ് ചെയ്തു.

യാചകരെ നിരീക്ഷിക്കുന്നതിനും അറസ്റ്റ് ചെയ്യുന്നതിനുമായി ജിദ്ദ ഗവര്‍ണറേറ്റിലെ ജിദ്ദ സെക്യൂരിറ്റി പട്രോളുകള്‍, കമ്മ്യൂണിറ്റി സെക്യൂരിറ്റി ആന്‍ഡ് കോംബാറ്റിംഗ് ട്രാഫിക്കിംഗ് ഇന്‍ പേഴ്സണ്‍ ഡിപ്പാര്‍ട്ട്മെന്റുമായി ഏകോപിപ്പിച്ച് നടത്തിയ സുരക്ഷാ കാമ്പെയ്നിനിടെയാണ് അറസ്റ്റ്.

മനുഷ്യക്കടത്ത് വിരുദ്ധ നിയമം ലംഘിച്ചവര്‍ക്കെതിരെ നിയമനടപടി സ്വീകരിക്കും. എന്നാല്‍ ചൂഷണത്തിന് ഇരയായവര്‍ക്ക് ആവശ്യമായ മാനുഷിക സേവനങ്ങള്‍ നല്‍കുന്നതിന് സുരക്ഷാ അധികാരികള്‍ ബന്ധപ്പെട്ടവര്‍ക്ക് ആവശ്യമായ നിര്‍ദ്ദേശം നല്‍കി.

Continue Reading

crime

ബ്രെഡിനുള്ളില്‍ എം.ഡി.എം.എ കടത്തി; കാട്ടാക്കടയില്‍ രണ്ട് കൊലക്കേസ് പ്രതികള്‍ പിടിയില്‍

ഏഴ് ബ്രെഡ് പാക്കറ്റുകളാണ് കണ്ടെത്തിയത്.

Published

on

തിരുവനന്തപുരം കാട്ടാക്കട ആമച്ചലിൽ വീട്ടിൽ നിന്നും 195 ഗ്രാം MDMA പിടികൂടി. രണ്ടു പേർ കസ്റ്റഡിയിൽ. ആമച്ചൽ സ്വദേശി വിഷ്ണു, തിരുമല സ്വദേശി അനൂപ് എന്നിവരാണ് കസ്റ്റഡിയിൽ ഉള്ളത്. കൊലക്കേസ് പ്രതികളാണ് ഇരുവരും. ബ്രെഡിനുള്ളിൽ ഒളിപ്പിച്ച നിലയിൽ ആയിരുന്നു എംഡിഎംഎ.

ഡാൻസാഫ് സംഘമാണ് പിടികൂടിയത്. ഏഴ് ബ്രെഡ് പാക്കറ്റുകളാണ് കണ്ടെത്തിയത്. ബാംഗ്ലൂരിൽ നിന്നും ബ്രെഡ് പാക്കറ്റ് വാങ്ങി അതിലാണ് എംഡിഎംഎ കടത്തിയത്. ഇപ്പോഴും വീട്ടിൽ പരിശോധന നടക്കുന്നു. സംഘത്തിൽ ഒരാൾ കൂടിയുണ്ട് അയാൾക്കായി അന്വേഷണം നടക്കുന്നുവെന്ന് പൊലീസ് അറിയിച്ചു.
Continue Reading

Trending